NewsVlogkerala

NewsVlogkerala Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from NewsVlogkerala, Media/News Company, Perumbavoor.

നിലവിൽ ചാനലുകടെ അതി പ്രസരമാണെന്നറിയാം
എങ്കിലും
പ്രാദേശിക ഇടത്തിൽ ഇപ്പോഴും
ക്രിയാത്മകമായ ഒരിടപെടൽ ആവശ്യമല്ലെ...?
അതിനാണ് News vlog
പ്രകൃതിക്കു വേണ്ടിയും ശബ്ദമില്ലാത്തവരുടെ ശബ്ദമാകേണ്ടത് ജനഹിതമാണെങ്കിൽ
അവിടെ News vlog ഒപ്പം
ചേർന്നുനിൽക്കും.

17/09/2025

പെരുമ്പാവൂർ മുസ്ലിം ടൗൺ ജമാഅത്തിന്റെ പ്രസിഡന്റായും, മദ്യനിരോധന സമിതിയിലും, പെരുമ്പാവൂർ തമിഴ് സംഘം, ആശാൻ സ്മാരക സമിതി തുടങ്ങി അനവധി സാമൂഹിക-സാംസ്കാരിക സ്ഥാപനങ്ങളിലുമുള്ള നേതാവായും അദ്ദേഹം ശ്രദ്ധേയനായിരുന്നു.
അക്ഷരശ്ലോക സമിതി, പെരുമ്പാവൂർ സ്വാതി തിരുനാൾ മ്യൂസിക് അസോസിയേഷൻ, ആലുവ സംഗീതസഭ എന്നിവയുടെ സ്ഥാപകരിലൊരാളായും അദ്ദേഹത്തിന്റെ പേര് അഭിമാനത്തോടെ ഓർക്കപ്പെടുന്നു.

ശാസ്ത്രീയ സംഗീതത്തോടുള്ള അദ്ദേഹത്തിന്റെ പ്രഗാഢമായ പ്രിയം, എം.എസ്. സുബ്ബുലക്ഷ്മി പോലുള്ള കലാകാരന്മാരുമായുള്ള അടുപ്പം, അദ്ദേഹത്തെ സംഗീതസ്നേഹികളിൽ വേറിട്ടു നിർത്തി.

എന്നാൽ, അനവധി സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങൾ നടത്തിയിട്ടും, പെരുമ്പാവൂരിൽ അദ്ദേഹത്തിന്റെ ഓർമ്മ ഒരു ചെറിയ റോഡിന്റെ പേരിലൊതുങ്ങിപ്പോയിരിക്കുകയാണ്. വഴിയോരത്ത് പോയ പട്ടിയുടേയോ പൂച്ചയുടേയോ പേരുകൾ പോലും സ്മാരകങ്ങളായി നിലനിൽക്കുന്നിടത്ത്, പെരുമ്പാവൂരിന്റെ ചരിത്രം മാറ്റിമറിച്ച മജീദ് മരക്കാറിന്റെ പേര് മറഞ്ഞുകിടക്കുന്നത് കാലത്തിന്റെ ഏറ്റവും വലിയ അനീതികളിൽ ഒന്നാണ്.

ജാതി-മത-രാഷ്ട്രീയ ഭിന്നതകളുടെ തിരശ്ശീലയിൽ വിസ്മരിക്കപ്പെട്ടെങ്കിലും, ചരിത്രത്തെ തേടുന്നവർക്ക് അദ്ദേഹത്തിന്റെ സംഭാവനകൾ വിളിച്ചുപറയേണ്ടത് ഇന്നിന്റെ ആവശ്യമത്രമല്ല, നാളെയുടെയും കടമയാണ്.



കേരളത്തിൻ്റെ ഐടി തലസ്ഥാനം ഇനി ഇന്ത്യയിലെ ഏറ്റവും വലിയ ഐടി ഹബ്ബുകളിൽ ഒന്നാകും കിഴക്കൻ കൊച്ചിയിൽ 300-500 ഏക്കർ ഭൂമിയിൽ 200...
17/09/2025

കേരളത്തിൻ്റെ ഐടി തലസ്ഥാനം ഇനി ഇന്ത്യയിലെ ഏറ്റവും വലിയ ഐടി ഹബ്ബുകളിൽ ഒന്നാകും

കിഴക്കൻ കൊച്ചിയിൽ 300-500 ഏക്കർ ഭൂമിയിൽ 200 ലക്ഷം ചതുരശ്രയടിയുടെ പുതിയ ഐടി സ്‌പേസ്സ് വിഭാവനം ചെയ്യുന്ന Infopark മൂന്നാം ഘട്ടത്തിൻ്റെ ഔദ്യോഗിക 3D റെൻഡറിങ് ഇന്ന് Chief Minister's Office, Kerala Pinarayi Vijayan പുറത്ത് വിട്ടു

GCDA KOCHI കിഴക്കമ്പലം / കുന്നത്തുനാട് മേഖലയിൽ ലാൻഡ് പൂളിംഗ് മാർഗത്തിൽ ഇൻഫോപാർക്ക് മൂന്നാം ഘട്ടതിനായി സ്ഥലം ഒരുക്കും.

Kochi Metro രണ്ടാം ഘട്ടം സ്മാർട്ട് സിറ്റിയിൽ നിന്ന് ഇൻഫോപാർക്ക് മൂന്നാം ഘട്ടത്തിലേക്ക് നീട്ടും. കൂടാതെ നഗര ഹൃദ്യത്തിൽ നിന്നും, കൊച്ചി പുതിയ ബൈപ്പാസ്സിൽ നിന്നും, Cochin International Airport Limited (CIAL) ൽ നിന്നുമെല്ലാം ഹൈവേകൾ നിർമിക്കും.

മൂന്നാം ഘട്ടത്തിൽ 20 മില്യൺ സ്ക്വയർ ഫീറ്റ് ഐടി സ്‌പേസ് മാത്രമല്ല, മൊത്തത്തിൽ ഒരു ആധുനിക ലോകോത്തര നഗരം തന്നെ അവിടെ രൂപപ്പെടും. ഐടി പാർക്കുകൾക്ക് പുറമെ കൊമേഴ്സ്യൽ സോൺ, കൾചറൽ സോൺ, എടുക്കേഷണൽ സോൺ, ഹെൽത്ത്കെയർ സോൺ, റസിഡൻഷ്യൽ സോൺ എല്ലാം ഇവിടെ ഒരുക്കും. ചുരുക്കി പറഞാൽ കൊച്ചി നഗരം കിഴക്കോട്ട് വെച്ച് പിടിച്ച് വളരും.

ഇന്നലെയായിരുന്നു ഈ പദ്ധതിയുടെ ഔദ്യോഗിക അന്തിമ അനുമതി സംസ്ഥാന ഐടി വകുപ്പ് പ്രസിദ്ധീകരിച്ചത്. അതോടെ ഇനി പദ്ധതി നടപ്പിലാക്കാനുള്ള എല്ലാ അനുമതികളും ലഭിച്ച് കഴിഞ്ഞു. ഉടൻ തന്നെ അടുത്ത നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ് ഇൻഫോപാർക്കും ജിസിഡിഎയും.

പി പി തങ്കച്ചൻ
11/09/2025

പി പി തങ്കച്ചൻ

പെരുസാവുർ കാഞ്ഞിരക്കാട് ജനിച്ചു മണിക്കൂറുകൾക്ക കം അതിഥിത്തൊഴിലാളികളായ മാതാപിതാക്കൾ കൊന്നു കുഴി ച്ചു മൂടിയ സംഭവം:  ആശുപത്...
26/08/2025

പെരുസാവുർ കാഞ്ഞിരക്കാട് ജനിച്ചു മണിക്കൂറുകൾക്ക കം അതിഥിത്തൊഴിലാളികളായ മാതാപിതാക്കൾ കൊന്നു കുഴി ച്ചു മൂടിയ സംഭവം: ആശുപത്രിയിൽ കഴിയുന്ന മാതാവ് ആരോഗ്യം വീണ്ടെടുത്താൽ കസ്റ്റഡിയിലെടുക്കും. മൂന്നാമത്തെ കുട്ടി വേണ്ട എന്നതാണ് കൊല്ലാനുള്ള കാരണമെന്ന് പ്രതി'

എംസി റോഡിൽ കാഞ്ഞിരക്കാട് പള്ളിപ്പടിയിൽ ദമ്പതിമാർ താമ സിക്കുന്ന വാടക വീടിൻ്റെ മുറ്റത്തിനു സമീപമാണ് നായ്ക്കളുടെ ബഹളം വച്ചുള്ള തിരച്ചിലിൻ ശിശുവിന്റെ മൃതദേഹം കണ്ടത്.

പിതാവ് ബംഗാൾ സ്വദേശി മജ് റു ഷേഖിനെ (33) പൊലീസ് അറ സ്‌റ്റു ചെയ്തു‌. മാതാവ് ഷീല ഖാ ത്തൂൺ (32) എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രി
യിൽ പൊലീസ് നിരീക്ഷണത്തി ലാണ്.

മുറ്റത്ത് കൂട്ടി യിട്ടിരിക്കുന്ന ചപ്പുചവറുകൾ ക്കു സമീപം ഇന്നലെ വൈകിട്ട് നായ്ക്കൾ വട്ടം ചുറ്റുന്നതു കണ്ടു സമീപവാസികളായ അതിഥി ത്തൊഴിലാളികൾ പരിശോധിച്ച പ്പോഴാണു മൃതദേഹം കണ്ടത്. ദമ്പതികൾക്ക് അഞ്ചും ആറും വയസ്സുള്ള ആൺകുട്ടിയും പെൺകുട്ടിയും ഉണ്ട്. മൂന്നാമതും ഗർഭിണിയായ യുവതി ഞായറാ ഴ്ചയാണ് പ്രസവിച്ചത്.
മൂന്നാമത്തെ കുട്ടിയെ ഇവർക്ക് താൽപര്യമില്ലായിരുന്നു എന്നും അതിനാലാണ് കൊലപ്പെടുത്തി യതെന്നും ഭർത്താവിന്റെ മൊഴി യിൽ നിന്നു വ്യക്തമായതായി '

മരണ കാരണം വ്യക്ത മാകാൻ ഇന്ന് മൂവാറ്റുപുഴ ജന റൽ ആശുപത്രിയിൽ പോ ‌റ്റ്മോർട്ടം നടത്തും. രക്തസാ വത്തെ തുടർന്ന് യുവതി എറ
ണാകുളം ഗവ. മെഡിക്കൽ കോ ളജ് ആശുപ്രതിയിൽ ചികിത്സയിലാണ്. ആരോഗ്യം വീണ്ടെടു ത്താൽ ഇവരെയും കസ്റ്റഡിയി ലെടുക്കും. യുവതി പ്ലാസ്‌റ്റിക്
കമ്പനിയിലും ഭർത്താവ് കെട്ടിട നിർമാണ മേഖലയിലും ജോലി ചെയ്യുകയാണ്. 6 മാസത്തോള മായി അവർ വാടകക്ക് താമസിക്കാനെത്തിയിട്ട് '

*എം സി റോഡിൽ പുല്ലുവഴി ഡബിൾ പാലത്തിലൂടെ ഗതാഗതം പുനരാരംഭിക്കു.*എം.സി. റോഡിൽ പുല്ലുവഴിയിലുള്ള ഡബിൾ പാലം ഒറ്റപ്പാലമാക്കുന്ന...
09/08/2025

*എം സി റോഡിൽ പുല്ലുവഴി ഡബിൾ പാലത്തിലൂടെ ഗതാഗതം പുനരാരംഭിക്കു.*

എം.സി. റോഡിൽ പുല്ലുവഴിയിലുള്ള ഡബിൾ പാലം ഒറ്റപ്പാലമാക്കുന്ന പ്രവൃർത്തി അവസാന ഘട്ടമായതിനാൽ നാളെ മുതൽ (11/07/2025 തിങ്കൾ) ഗതാഗതം ഭാഗികമായി പുനരാരംഭിക്കും

പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ രായമംഗലം ഗ്രാമപഞ്ചായത്തിലൂടെ കടന്നുപോകുന്ന എം സി റോഡിൽ പുല്ലുവഴി ഭാഗത്തുള്ള തായ്ക്കരച്ചിറ പാലം രണ്ട് പ്രത്യേക പാലങ്ങളായാണ് പണിതിട്ടുള്ളത്. പഴയ പാലം ഉയരം കുറവായതിനാൽ അപകടങ്ങൾ നിത്യ സംഭവമായിരുന്നു. ഇതിനെ തുടർന്നാണ് രണ്ടു പാലങ്ങളും ചേർത്ത് ഒറ്റപ്പാലം ആക്കണമെന്ന് ആവശ്യമാണ് എംഎൽഎ മുന്നോട്ടുവച്ചത്. ഒന്നര വർഷത്തെ കാലാവധിയോടുകൂടി കരാറുകാരനുമായി കരാർ ഒപ്പുവച്ച പ്രവൃത്തി 6 മാസം കൊണ്ട് അവസാന ഘട്ടത്തിൽ എത്തി. നിലവിൽ റോഡ് ബലപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് താൽക്കാലികമായി ഗതാഗതത്തിന് തുറന്നുകൊടുക്കുന്നത്. മഴ മാറിയാൽ ഫിനിഷിങ് ജോലിയായ ബിഎംബിസി ടാറിങ് ജോലികൾ കൂടി പൂർത്തിയാക്കും

ഓൾഡ് വല്ലം റോഡ് തകർന്നു തരിപ്പണമായി: മന്ത്രിയുടെ വാക്ക് പോലും വെറും പാഴ് വാക്ക്. എംസി റോഡിൽ പെരുമ്പാവൂർ കടുവാളിൽ നിന്ന് ...
05/08/2025

ഓൾഡ് വല്ലം റോഡ് തകർന്നു തരിപ്പണമായി: മന്ത്രിയുടെ വാക്ക് പോലും വെറും പാഴ് വാക്ക്.

എംസി റോഡിൽ പെരുമ്പാവൂർ കടുവാളിൽ നിന്ന് ആരംഭിക്കുന്ന ഓൾഡ് വല്ലം റോഡ് വികസിപ്പിച്ച് ബിഎം ആൻഡ് ബിസി നിലവാരത്തിൽ ടാർ ചെയ്തു സഞ്ചാരയോഗ്യമാ ക്കുമെന്നു മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ എൽ ദോസ് കുന്നപ്പിള്ളി എംഎൽഎ യ്ക്കു നൽകിയ ഉറപ്പു പാഴായെന്ന് ആക്ഷേപം.
കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽനി ന്നു കൊച്ചി രാജ്യാന്തര വിമാന ത്താവളത്തിലേക്കു വരുന്ന യാത്രക്കാർക്ക് കാലടിയിലെ ഗതാഗ തക്കുരുക്കിൽ പെടാതെ പോകാവുന്ന വിധം വല്ലം കടവ്- പാറപ്പുറം പാലം യാഥാർഥ്യമായതിനു പിന്നാലെയാണ് ഓൾഡ് വല്ലം റോഡ് വികസിപ്പിച്ചു പുതിയ എയർപോർട്ട് റോഡ് എന്ന ആവശ്യം ഉയർന്നത്.

പെരിയാറിന്റെ ഇരു കരകളിലുമുള്ള കാഞ്ഞൂർ സെന്റ് മേരീസ് പള്ളി, പുതിയേടം ക്ഷേത്രം, തിരുവൈരാണിക്കുളം ക്ഷേത്രം, ചേലാമറ്റം ക്ഷേത്രം തുടങ്ങിയ തീർഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്രയും റോഡ് നവീകരിക്കുന്ന തിലൂടെ സുഗമമാകും.

കാഞ്ഞൂർ, പാറപ്പുറം, വല്ലം പ്രദേശങ്ങളുടെ വികസനത്തിനും വഴിയൊരുക്കും. ഒട്ടേറെ വ്യവസായ സ്‌ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപന മാണ്.
പ്രദേശത്തെ ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് കഴിഞ്ഞ ദിവസം 2 ലോഡ് ക്രഷർ പൊടിയും മെറ്റലും നിരത്തി വലിയ കുഴികൾ അടച്ചു.

എം സി റോഡിൽ കടുവാളിൽ ട്രാഫിക് പൊലീസ് സ്ഥാപിച്ച എയർ പോർട്ട് ബോർഡ് കണ്ട് ഇതു വഴി പോയാൽ വലയുമെന്ന അവസ്ഥയായി.
താലൂ വികസന സമിതിയിൽ ആശ്യമുന്നയിച്ചിട്ടും താലൂക്ക് വിക സന സമിതിക്കു പുല്ലുവിലയാണ് ഉദ്യോഗസ്‌ഥർ നൽകുന്നതെന്നും നഗരസഭാധ്യക്ഷൻ പോൾ പാത്തിക്കൽ കുറ്റപ്പെടുത്തി.

തകർന്നുകിടക്കുന്ന കടുവ - എയർപോർട്ട് റോഡ് ഉടൻ ജനങ്ങളെ അണിനിരത്തി തുമരാമത്തു വകുപ്പ് ഓഫീസിലേക്കു ജനകീയ മാർച്ച് സംഘപ്പിക്കുമെന്ന് നാട്ടുകാർ പറഞ്ഞു.

30/07/2025

തോട്ടുവയിലെ ജാതി തോട്ടത്തിൽ വൃദ്ധയെ കൊലപ്പെടുത്തി സ്വർണ്ണം കവർന്നു.

തോട്ടുവ മനക്കപ്പെടിയിലാണ്
84 കാരിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി എന്ന നിഗമനത്തിൽ കണ്ടെത്തിയത്.
തലക്ക് പരുക്കുണ്ട്.
സ്വർണാഭരണങ്ങളായ
3 വളയും മോതിരവും കൊലപാതകി കവർന്നിട്ടുണ്ട്.
രണ്ട് വളയും മോതിരവും ദ്ദേഹത്തു നിന്നും ഊരാൻ കഴിഞ്ഞിട്ടില്ല എന്ന് കരുതുന്നു.

കൃഷ്ണൻ കുട്ടി റോഡിൽ മനക്കപ്പടി വീട്ടിൽ അന്നമ്മയാണ് കൊല്ലപെട്ടത്.
സമീപത്തെ തോട്ടം സൂക്ഷിപ്പുകാരിയായ അന്നമ്മ രാവിലെ പോയി രാത്രി
7 മണിയോടെ വീടെത്തുമായിരുന്നു
കാണാതായതിനാൽ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ്
ഒമ്പതുമണിയോടെ മൃതദ്ദേഹം കണ്ടെത്തിയത്.
ഉച്ചക്ക് മുമ്പാണ് കൊലപാതകമെന്ന് കരുതുന്നു.
കുറച്ച് പെറുക്കി കുട്ടിയ ജാതിക്കയും വളവും സമീപത്തുണ്ട്.
പിടിവലി നടന്ന സൂചനയുണ്ട്.

പോകുന്ന വഴിയും മറ്റും പൊലീസ് സിസിറ്റിവി ക്യാമറ പരിശോധിച്ചുവരുന്നു.

assery
vlog

കൊച്ചി മെട്രോ പെരുമ്പാവൂർ വരെ നീട്ടേണ്ടത്  ആവശ്യമാണോ എന്നത് സംബന്ധിച്ച് ഒരു പരിശോധരന: കൊച്ചി മെട്രോയുടെ നിലവിൽ ആലുവ മുതൽ...
15/07/2025

കൊച്ചി മെട്രോ പെരുമ്പാവൂർ വരെ നീട്ടേണ്ടത് ആവശ്യമാണോ എന്നത് സംബന്ധിച്ച് ഒരു പരിശോധരന:

കൊച്ചി മെട്രോയുടെ നിലവിൽ ആലുവ മുതൽ തൃപ്പൂണിത്തുറ വരെയാണ്.
എന്നാൽ, മെട്രോയുടെ സേവനം സമീപ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്.

ഇതിൽ പ്രധാനപ്പെട്ട ഒരു ആവശ്യമാണ് മെട്രോ പെരുമ്പാവൂർ വരെ നീട്ടുക എന്നത്. ഈ നീട്ടൽ പെരുമ്പാവൂരിനും സമീപ പ്രദേശങ്ങൾക്കും ഒരുപോലെ ഗുണകരമാവുന്ന നിരവധി സാധ്യതകളാണ് തുറന്നുവിടുന്നത്.

എന്തുകൊണ്ട് പെരുമ്പാവൂർ? എന്ന ചോദ്യം പെരുമ്പാവൂർക്കാർ മാത്രമല്ല മൂന്നാർ വഴി പോകുന്നവരും ചോദിക്കും.

അതിവേഗം വളരുന്ന ഒരു പട്ടണമാണ്. ഇന്ന് പെരുമ്പാവൂർ വ്യവസായ, വാണിജ്യ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവിടെ ധാരാളമുണ്ട്. അതുകൊണ്ട് തന്നെ ദിവസേന യാത്ര ചെയ്യുന്നവരുടെ എണ്ണം വളരെ കൂടുതലാണിന്ന്.

റോഡ് ഗതാഗതത്തെ മാത്രം ആശ്രയിക്കുമ്പോൾ ഉണ്ടാകുന്ന ഗതാഗതക്കുരുക്കും യാത്രാ ദൈർഘ്യവും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.

വ്യവസായ കേന്ദ്രം: തടി വ്യവസായം, പ്ലൈവുഡ് വ്യവസായം, മറ്റ് ചെറുകിട വ്യവസായങ്ങൾ എന്നിവയുടെ ഒരു പ്രധാന കേന്ദ്രമാണ് പെരുമ്പാവൂർ. ഈ മേഖലകളുമായി ബന്ധപ്പെട്ട് ധാരാളം പേർക്ക് യാത്ര ചെയ്യേണ്ടതുണ്ട്.
നിരവധി ഉത്തരേന്ത്യക്കാർക്കും മെട്രോ വരുന്നതോടെ യാത്രയ്ക്കും കൂടുതൽ എളുപ്പമുണ്ടാകും.

പെരുമ്പാവൂരിലും സമീപ പ്രദേശങ്ങളിലും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. വിദ്യാർത്ഥികൾക്ക് യാത്ര സൗകര്യം മെട്രോ തന്നെയാണ് '

മൂവാറ്റുപുഴ, കോതമംഗലം, കുട്ടമ്പുഴ തുടങ്ങിയ കിഴക്കൻ മേഖലകളിലേക്കുള്ള പ്രവേശന കവാടമാണ് പെരുമ്പാവൂർ. ഇവിടേക്ക് വരുന്ന വിനോദസഞ്ചാരികൾക്കും മെട്രോ ഒരു വലിയ സഹായമാകും.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് അധികം ദൂരെയല്ല പെരുമ്പാവൂർ. മെട്രോ അവിടെയെത്തിയാൽ വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള യാത്ര കൂടുതൽ എളുപ്പമാകും.

മെട്രോ പാത നിർമ്മിക്കുന്നതിന് വലിയ മുതൽമുടക്ക് ആവശ്യമാണ്.
ഈ പദ്ധതിക്ക് ആവശ്യമായ ഫണ്ട് കണ്ടെത്തുക എന്നത് ഒരു പ്രധാന വെല്ലുവിളിയാണെന്നതും
ഭൂമി ഏറ്റെടുക്കലും മെട്രോ പാത കടന്നുപോകുന്നതിന് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നത് ഒരു വലിയ കടമ്പയാണ്. ഇത് പലപ്പോഴും താമസത്തിനും തർക്കങ്ങൾക്കും ഇടയായേക്കാം ഇത് മുന്നിൽ കാണുക.

നിലവിലുള്ള ഗതാഗത സംവിധാനങ്ങളെയും കെട്ടിടങ്ങളെയും ബാധിക്കാതെ പാത നിർമ്മിക്കുക എന്നത് സാങ്കേതികമായി സങ്കീർണ്ണമായ കാര്യമാണ്.

നിർമ്മാണ പ്രവർത്തനങ്ങൾ പരിസ്ഥിതിക്ക് വരുത്താവുന്ന ആഘാതങ്ങൾ പഠിക്കുകയും ലഘൂകരിക്കുകയും ചെയ്യേണ്ടതുണ്ട്.

കൂടുതൽ ആളുകൾ മെട്രോ ഉപയോഗിക്കാൻ തുടങ്ങിയാൽ റോഡുകളിലെ തിരക്ക് കുറയും. ഇത് യാത്രാ സമയം ലാഭിക്കാനും മലിനീകരണം കുറയ്ക്കാനും സഹായിക്കും.
സുരക്ഷിതവും വേഗമേറിയതുമായ യാത്ര സാധ്യമാകും. കാലാവസ്ഥാ വ്യതിയാനങ്ങൾ യാത്രയെ ബാധിക്കുന്നത് കുറയും.

മെട്രോ വരുന്നതോടെ റിയൽ എസ്റ്റേറ്റ് മേഖലയിലും മറ്റ് വ്യവസായങ്ങളിലും വളർച്ചയുണ്ടാകും. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.
മെട്രോ സ്റ്റേഷനുകൾക്ക് ചുറ്റും പുതിയ വാണിജ്യ, ഭവന പദ്ധതികൾ വരാൻ സാധ്യതയുണ്ട്, ഇത് നഗരത്തിന്റെ സമഗ്ര വികസനത്തിന് സഹായിക്കും.

സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയുന്നതിലൂടെ വായു മലിനീകരണം ഗണ്യമായി കുറയ്ക്കാൻ സാധിക്കും.

നിലവിൽ കൊച്ചി മെട്രോ ആലുവാ വരെയാണ്. അവിടെ നിന്ന് അങ്കമാലി വഴിയോ അല്ലെങ്കിൽ മറ്റേതെങ്കിലും പാത വഴിയോ പെരുമ്പാവൂരിലേക്ക് നീട്ടാവുന്നതാണ്.

കൊച്ചി വിമാനത്താവളത്തെ ബന്ധിപ്പിച്ചുകൊണ്ട് ഒരു പാത നിർമ്മിച്ച് അത് പെരുമ്പാവൂർ വരെ നീട്ടുന്നതും പരിഗണിക്കാവുന്നതാണ്.

കൊച്ചി മെട്രോ പെരുമ്പാവൂർ വരെ നീട്ടുക എന്നത് ഒരു വലിയ പദ്ധതിയാണെങ്കിലും, അത് യാഥാർത്ഥ്യമായാൽ കൊച്ചിയുടെയും സമീപ പ്രദേശങ്ങളുടെയും ഭാവി വികസനത്തിന് വലിയൊരു മുതൽക്കൂട്ടായിരിക്കും. ഇതിന് സർക്കാരിന്റെയും പൊതുജനങ്ങളുടെയും ശക്തമായ പിന്തുണയും ദീർഘവീക്ഷണത്തോടെയുള്ള ആസൂത്രണവും ആവശ്യമാണ്.
mallassery


ഏറെ വിവാദം പുകഞ്ഞ കാര്യമാണ് പെരുമ്പാവൂർ ബൈപ്പാസ് . പെരുമ്പാവൂർ ജനതയുടെ ചിരകാല അഭിലാഷവുമാണ് ബൈപ്പാസ്. നഗരത്തിൽ ഇന്ന് അനുഭ...
12/07/2025

ഏറെ വിവാദം പുകഞ്ഞ കാര്യമാണ് പെരുമ്പാവൂർ ബൈപ്പാസ് . പെരുമ്പാവൂർ ജനതയുടെ ചിരകാല അഭിലാഷവുമാണ് ബൈപ്പാസ്.

നഗരത്തിൽ ഇന്ന് അനുഭവിക്കുന്ന ട്രാഫിക് പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ ബൈപ്പാസ് റോഡ് പരിഹാരമാകും. സംസ്ഥാന സർക്കാർ വർഷങ്ങൾക്കുമുമ്പ് തന്നെ പദ്ധതിക്ക് ഫണ്ട് അനുവദിച്ചിരുന്നുവെങ്കിലും പിന്നീട് അതെല്ലാം വക മാറ്റി ചിലവഴിക്കുന്നതാണ് കണ്ടത്.
110 കോടി അനുവദിച്ചതാണ് വകമാറ്റി കൊള്ളിച്ചത്.
പിന്നീട് ഈ പദ്ധതി ചില രാഷ്ട്രീയ പാർട്ടി കാലയളവിൽ നടക്കാതിരിക്കാനും ശ്രമമുണ്ടായി.

തുടർന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ ശ്രമഫലമായാണ് ആറുമാസങ്ങൾക്ക് മുമ്പ് ബൈപ്പാസ് റോഡിൻ്റെ നിർമ്മാണോദ്ഘാടനം നടന്നതും ദൃതഗതിയിൽ പ്രവർത്തനങ്ങൾ പുരോഗമിച്ചതും.

എന്നാൽ ഇപ്പോള്‍ സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് നിർമ്മാണം നിർത്തിവച്ചിരിക്കുകയാണ്. ഉദ്യോഗസ്ഥതലത്തിൽ നടന്ന മനപ്പൂർവമായ പിഴവായി മാത്രമേ ഇതിനെ കാണാൻ സാധിക്കുകയുള്ളൂ. പാടശേഖരങ്ങളിലെ ബലക്ഷയമുള്ള കളിമണ്ണിൻ്റെ മുകളിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുമ്പോൾ പാലിക്കേണ്ട അടിസ്ഥാന കാര്യങ്ങളെ പോലും അവഗണിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഈ അപാകത പലതവണ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ് അന്ന് ചെവിക്കൊള്ളാൻ തയ്യാറാകാതിരുന്ന ഉദ്യോഗസ്ഥർ തന്നെയാണ് ഇന്ന് പ്രശ്നം ചൂണ്ടിക്കാണിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെപ്പിച്ചിരിക്കുന്നത്.

റോഡ് ബലപ്പെടുത്തി
നിർമ്മാണം പുനരാരംഭിക്കാൻ ഇനി കോടികൾ അധിക ചെലവാകും, ഇതിലൂടെ കരാറുകാർക്ക് കൂടുതൽ ലാഭം ഉറപ്പാക്കാനാണ് ലക്ഷ്യമെന്നും സംശയങ്ങളുണ്ട്. കോടികളുടെ നഷ്ടം വരുത്തിവെക്കുന്ന ഉദ്യോഗസ്ഥരിൽ നിന്ന് ഈ തുക സർക്കാർ ഈടാക്കണം.

തുടക്കം മുതൽ തന്നെ പദ്ധതി നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമങ്ങൾ സിപിഎം നേതൃത്വത്തിൽ നടന്നു വരുന്നു. ബൈപ്പാസ് നിർമ്മാണത്തിനായി മണ്ണടിക്കുന്നത് വരെ സിപിഎം നേതാക്കന്മാർ ഇടപെട്ട് തടഞ്ഞിരുന്നു.

അപാകതകൾ പരിഹരിച്ച് ബൈപ്പാസ് റോഡിൻ്റെ നിർമാണം ഉടൻ തന്നെ പുനരാരംഭിച്ചില്ലെങ്കിൽ നഗരസഭയിലെ ജനങ്ങളെ അണിനിരത്തി ശക്തമായ ജനകീയ പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനമെന്ന് നഗരസഭാ ചെയർമാൻ പോൾ പാത്തിക്കൽ പറഞ്ഞു

17/06/2025

വല്ലം പുത്തൻ പാലത്തിന് സമീപം തോടിനരികിൽ പ്രവർക്കുന്ന ഗ്രീൻ വോംസ് എന്ന പ്ലാസ്റ്റിറ്റ് മാലിന്യ സംസ്കരണ കമ്പനി അടച്ചുപൂട്ടുവാൻ ഉടൻ നടപടി സ്വീകരിക്കാൻ വല്ലം ചൂണ്ടി പൗരസമിതിയും കാഞ്ഞിരക്കാട് പൗരസമിതിയും കലക്റ്റർക്ക് പരാതി നൽകി.

സംസ്ഥാനത്തിൻ്റെ മിക്ക ആശുപത്രിയിലേയും മെഡിക്കൽ മാലിന്യ മുൾപെടെ സംസ്കരിക്കാൻ മാലിന്യമെത്തിക്കുന്ന കമ്പനിതിയാണ് ഗ്രീൻ വോംസ്

പാടശേഖരത്ത് അനധികൃതമായി കെട്ടി പൊക്കിയ ഷെഡിൽ 60 ഇതര സംസ്ഥാന തൊഴിലാളികൾ ജോലി നോക്കുന്ന കമ്പനിക്കെതിരെ നാട്ടുകാരുടെ പരാതിയെതുടർന്ന് ഒക്കൽ പഞ്ചായത്ത്, ആരോഗ്യ വിഭാഗം, പൊല്യൂഷൻ കൺട്രോൾ ബോർഡ് തുടങ്ങിയ മിക്ക വകുപ്പുകളും കമ്പനി സന്ദർശിച്ച് അനധികൃത കമ്പനി അടച്ചുപൂട്ടാൻ വേണ്ട നടപടി സ്വീകരിക്കാൻ റിപോർട്ട് നൽകിയിരുന്നു.

എന്നാൽ
ഉദ്യോഗസ്ഥരെ സ്വാധീനിച്ച് സംസ്ഥാനത്ത് ഇതുപോലുള്ള 10 കമ്പനിയുള്ള കമ്പനി ഉടമ ഉദ്യോഗ സ്വാധീനത്താൽ മറികടക്കാൻ ശ്രമിച്ചതിനെതിരെയാണ് മുഖ്യമന്ത്രി ഉൾപെടെ 40 പരാതികൾ വിവിധ വകുപ്പുകൾക്ക് വല്ലം പൗരസമിതിയും കാഞ്ഞിർക്കാട് പൗരസമിതിയും ചേർന്ന് പരാതി നൽകിയത്.

പൊല്യൂഷൻ കൺട്രോൾ ബോർഡും ആരോഗ്യ വിഭാഗവും പഞ്ചായത്തും കമ്പനി അടച്ചുപൂട്ടാൻ വേണ്ട നിർദ്ദേശം നൽകിയിട്ടും ജനാധിപത്യത്തെ വെല്ലുവിളിച്ച് നടത്തുന്ന രീതിയാണുള്ളത്.

വർഷാവർഷം വെള്ളം കയറുന്ന വല്ലം പുത്തൻ പാലം പാടത്ത് ഇക്കുറിയും കമ്പനിയിൽ വെള്ളം കയറിയിരുന്നു.

മെഡിക്കൽ മാലിന്യമുൾപ്പെടെ തോട് വഴിയെന്നുന്ന ഇറിഷൻ കുടിവെള്ളവായി പെരുമ്പാവൂർ നഗരസഭയിലെ ജനങ്ങളിലേക്ക് കുടിവെള്ളമായി എത്തുന്ന സ്ഥിതിയും കളക്ടറെ ബോധ്യപെടുത്തി.
വല്ലം പൗരസമിതി സെക്രട്ടറി റഷീദ് മല്ലശേരി , കാഞ്ഞിരക്കാട് പൗരസമിതിയംഗങ്ങളായ മാഹിൻ അമ്പാടൻ
ബിനു മുസ്തഫ
എന്നിവരാണ് കളക്ടറെ സന്ദർശിച്ച് പരാതി നൽകിയത്.

11/06/2025
പെരുമ്പാവൂർ: വെങ്ങോല മണ്ണൂപറമ്പൻ വീട്ടിൽ പരേതനായ അബ്ദുൾഖാദർ മകൻ എം.എ.അസൈനാർ (55) മരണപ്പെട്ടു.കുന്നത്തുനാട് എക്സൈസ് സർക്ക...
30/05/2025

പെരുമ്പാവൂർ: വെങ്ങോല മണ്ണൂപറമ്പൻ വീട്ടിൽ പരേതനായ അബ്ദുൾഖാദർ മകൻ എം.എ.അസൈനാർ (55) മരണപ്പെട്ടു.
കുന്നത്തുനാട് എക്സൈസ് സർക്കിൾ ഓഫീസിൽ പ്രിവൻ്റീവ് ഓഫീസറായിരുന്നു.

ഖബറടക്കം മലയാംപുറത്തുപടി ജുമാ മസ്ജിദിൽ 12 മണിക്ക്

Address

Perumbavoor

Telephone

+919645388999

Website

Alerts

Be the first to know and let us send you an email when NewsVlogkerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to NewsVlogkerala:

Share