NewsVlogkerala

NewsVlogkerala Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from NewsVlogkerala, Media/News Company, Perumbavoor.

നിലവിൽ ചാനലുകടെ അതി പ്രസരമാണെന്നറിയാം
എങ്കിലും
പ്രാദേശിക ഇടത്തിൽ ഇപ്പോഴും
ക്രിയാത്മകമായ ഒരിടപെടൽ ആവശ്യമല്ലെ...?
അതിനാണ് News vlog
പ്രകൃതിക്കു വേണ്ടിയും ശബ്ദമില്ലാത്തവരുടെ ശബ്ദമാകേണ്ടത് ജനഹിതമാണെങ്കിൽ
അവിടെ News vlog ഒപ്പം
ചേർന്നുനിൽക്കും.

28/05/2026

________________________

പെരുമ്പാവൂർ പെട്ടമലയിൽ മോഡലായ യുവാവ് മുങ്ങി മരിച്ചു

പെരുമ്പാവൂരില്‍ പരസ്യ ചിത്രീകരണത്തിന് എത്തിയ ദില്ലിസ്വദേശിയായ യുവ മോഡലാണ് പാറമടയില്‍ മുങ്ങി മരിച്ചത്. ദില്ലി അംബേദ്കർ നഗർ സ്വദേശി ദിയാൻഷൂ ജോഷി (26) ആണ് മരിച്ചത്.

ഇന്ന് പെരുമ്പാവൂർ മുടക്കുഴ പെട്ടമല പാറമടയിലായിരുന്നു അപകടം സംഭവിച്ചത്.

നാളെ ഷൂട്ടിംഗ് നടത്തുന്നതിന് മുന്നോടിയായി ലൊക്കേഷൻ കാണാൻ വന്ന സംഘത്തില്‍ ഉള്‍പ്പെട്ട പ്രധാന മോഡലാണ് മരണമടഞ്ഞ യുവാവ്.ദില്ലി കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന തുണിമില്ലിന്റെ പരസ്യ ചിത്രീകരണത്തിന്റെ ഭാഗമായാണ് ദില്ലി സ്വദേശികളായ നാല് പേരും മലയാളികളും അടങ്ങുന്ന സംഘം സ്ഥലത്ത് എത്തിയത്.

അപകടംസംഭവിച്ചഉടനെതന്നെനാട്ടുകാരുംഫയർഫോഴ്‌സുംരക്ഷാപ്രവർത്തനംനടത്തിയെങ്കിലും യുവാവിനെരക്ഷിക്കാനായില്ല. ആശുപത്രിയില്‍എത്തിച്ചമൃതദേഹംഔദ്യോഗികനടപടികള്‍പൂർത്തിയാക്കിബന്ധുക്കള്‍ക്ക്വിട്ടുകൊടുക്കും.

തലയിണ കമ്പനി തീവച്ച് നശിപ്പിച്ച കേസിലെ പ്രതിയായ മൗലൂദ് പുര സ്വദേശി പിടിയിൽ. പെരുമ്പാവൂർ മുടിക്കൽ എല്ലുംവിളയിൽ വീട്ടിൽ സി...
13/05/2026

തലയിണ കമ്പനി തീവച്ച് നശിപ്പിച്ച കേസിലെ പ്രതിയായ മൗലൂദ് പുര സ്വദേശി പിടിയിൽ. പെരുമ്പാവൂർ മുടിക്കൽ എല്ലുംവിളയിൽ വീട്ടിൽ സിദ്ദിഖ് (39) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. മാർച്ച് 21നായിരുന്നു സംഭവം. മുടിക്കൽ മൗലൂദ് പുരയ്ക്ക് സമീപമുള്ള തലയണ കമ്പനിയാണ് തീ വച്ച് നശിപ്പിച്ചത്. 17 ലക്ഷത്തോളം രൂപ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. പിടികൂടിയ ആളുടെ സ്ഥാപനത്തേക്കാൾ ലാഭത്തിൽ പ്രസ്തുത സ്ഥാപനം പ്രവർത്തിക്കുന്നു എന്ന വിരോധത്താൽ ആണ് തീവച്ചതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. പ്രതിയുടെ ഇരുചക്രവാഹനം കേടാണെന്ന് കളവ് പറഞ്ഞ് അയൽവാസിയിൽ നിന്നും തല്ക്കാലത്തേക്ക് വാങ്ങിയ ബൈക്കുമായിട്ടാണ് കമ്പനി കത്തിക്കാൻ പോയത്. ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിന് ഒടുവിലാണ് പ്രതി പോലീസിന്റെ പിടിയിലായത്.റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശൻ്റെ നിർദ്ദേശാനുസരണം പെരുമ്പാവൂർ എ.എസ്.പി ഹർദ്ദിക് മീണയുടെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണ സംഘത്തിൽ പെരുമ്പാവൂർ ഇൻസ്പെക്ടർ എൽ . അനിൽകുമാർ, എസ്.ഐ മാരായ പ്രവീൺ പ്രകാശ്, ജോജോ ജോർജ് ,എസ്.എൽ അർജുൻ, അബ്ദുൾ ജലീൽ , എ. എസ്. ഐ മാരായ രതീശൻ , സുബൈർ എം.ബി , സി പി ഒ മാരായ നജ്മി , സിബിൻ എന്നിവരാണുണ്ടായിരുന്നത്.

പെരുമ്പാവൂർ പാറപ്പുറം മഹല്ലിൽ പെട്ടതും ഒന്നാം മൈലിൽ താമസിക്കുന്ന നിര്യാതനായ പുതുക്കാടൻ അബ്ദുൽ ഖാദറിന്റെ മകൻ സലിം പച്ചക്ക...
08/05/2026

പെരുമ്പാവൂർ പാറപ്പുറം മഹല്ലിൽ പെട്ടതും ഒന്നാം മൈലിൽ താമസിക്കുന്ന നിര്യാതനായ പുതുക്കാടൻ അബ്ദുൽ ഖാദറിന്റെ മകൻ സലിം പച്ചക്കറി മാർക്കറ്റിന് സമീപം പുഷ്പ ജംഗ്ഷനിൽ വെച്ചുണ്ടായ വാഹന അപകടത്തിൽ നിര്യാതനായി

26/04/2026

പെരുമ്പാവൂരിൽ NYL ഹീലിങിന്റെ പുതിയ ബ്രാഞ്ചിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സൗജന്യ ചികിത്സാ ക്യാമ്പ് നടക്കും

​ ചികിത്സാരംഗത്തെ പ്രമുഖ സ്ഥാപനമായ എൻവൈഎൽ ഹീലിങിന്റെ പുതിയ ബ്രാഞ്ച് പെരുമ്പാവൂർ തണ്ടേക്കാട്ടിലാണ് പ്രവർത്തനമാരംഭിക്കുന്നത്.

ഇതിനോടു ബന്ധിച്ച്
വിപുലമായ സൗജന്യ ചികിത്സാ ക്യാമ്പാണ് സംഘടിപ്പിച്ചിരിക്കുന്നത്.


​ ഉദ്ഘാടന ദിവസം എത്തുന്ന എല്ലാവർക്കും ചികിത്സ പൂർണ്ണമായും സൗജന്യമായിരിക്കും

​ രാവിലെ 8 മണി മുതൽ 9 30വരെ തിരിച്ചറിയൽ കാർഡുമായെത്തി രജിസ്റ്റർ ചെയ്യുന്ന പെരുമ്പാവൂർ സ്വദേശികൾക്ക്, 2000 രൂപ ചെലവ് വരുന്ന അഞ്ച് ദിവസത്തെ തുടർചികിത്സയും സൗജന്യമായി നൽകുമെന്ന് ഫൗണ്ടർ നിസാർ മുപ്പത്തടം അറിയിച്ചു.

​ചികിത്സാ രംഗത്ത് പുതിയ മാനം രചിച്ച എൻ വൈ എൽ ഹീലിംങ് ഇനി പെരുമ്പാവൂരിലും.
ഉദ്ഘാനത്തിന് എത്തുന്നവർക്ക് സൗജന്യ ചികിത്സ

​ ചടങ്ങിൽ ചാണ്ടി ഉമ്മൻ MLA, ഓംനിസ്റ്റ് സൊസൈറ്റി പ്രസിഡന്റ് സ്വാമി ആത്മദാസ് യാമി,

ചലച്ചിത്ര താരങ്ങളായ അപ്പ ഹാജ, ശ്രേയാനി ജോസഫ് എന്നിവർ മുഖ്യാതിഥികളായെത്തും.

​വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് ഷെമിത ഷെരീഫിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എ. മുഖ്‌താർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എച്ച്. മുഹമ്മദ്, വാർഡ് അംഗം അഡ്വ. ബേസിൽ കുര്യാക്കോസ് തുടങ്ങിയ ജനപ്രതിനിധികളും സംബന്ധിക്കും...















12/02/2026

പെരുമ്പാവൂർ വല്ലത്ത് സ്ഥിതി ചെയ്യുന്ന റയോൺസ് ഇനി ഇലട്രോണിക് സിറ്റിയായി മാറും

പട്ടുനൂൽ നിർമാണത്തിനു പേരുകേട്ട ട്രാവൻകൂർ റയോൺസ് കമ്പനി വളപ്പിൽ കാൽ നൂറ്റാണ്ടിനു ശേഷം പുതിയ കാലത്തിന്റെ വ്യവസായത്തിന്റെ സൈറൺ മുഴങ്ങി.

2001ൽ റയോൺസ് കമ്പനി അടച്ചു പൂട്ടിയ ശേഷം കോടതിയുടെയും സർക്കാരിൻ്റെയും ഇടപെടലിൽ പുതിയ വ്യവസായ യൂണിറ്റിൽ ഉൽപാദനത്തിന് തുടക്കം കുറിച്ചു

ഇന്ത്യയിലെ പ്രമുഖ ഇല ക്ട്രോണിക്സ് സിസ്റ്റം ആൻഡ് ഡിസൈൻ മാനുഫാക്‌ചറിങ് : (ഇഎസ്‌ഡിഎം) കമ്പനിയായ കെയ്ൻസ് ടെക്നോളജിയുടെ ആദ്യ ഉൽപാദന യൂണിറ്റാണു തുടങ്ങിയത്.
ആദ്യ ഘട്ടത്തിൽ നിലവിലുള്ള 15000 Sq ലുള്ള ഒരു കെട്ടിടം പൊളിക്കാതെ ലാപ് ടോപ്പ് നിർമ്മാണ യൂണീറ്റാക്കി മാറ്റിയാണ് ഉദ്പാദന യൂണിറ്റിന് തുടക്കം കുറിച്ചത് തുടർന്ന് രണ്ടു ഘട്ടങ്ങളിലായി 16 മാസത്തിനകം കെട്ടിടം പണിത് രണ്ടു യൂണീറ്റ് കൂടി തുടങ്ങും

കെട്ടിട സ്ഥലത്തല്ലാതെയുള്ള മരങ്ങൾ സംരക്ഷിക്കും ആദ്യ ഘട്ടത്തിൽ പ്രൊഫഷണിലിസമുള്ള1000 പേർക്ക് തൊഴിൽ ലഭിക്കുമെന്ന് പറയപെടുന്നു.

സ്റ്റേഡിയം ഉൾപെടെയുള്ള ആവശ്യം ഉയർന്നെങ്കിലും
ഇലക്ട്രോണിക്സസ് വ്യവസായ പാർക്ക് വികസിപ്പിക്കാനാണ് സർക്കാർ തീരുമാനിച്ചത്.

73 ഏക്കറാണ് സർക്കാർ റയോൺസ് കമ്പനിക്കു പാട്ടത്തിനു നൽകിയിരുന്നത്.
റയോൺസ് ഭൂമി സർക്കാർ ഏറ്റെടുത്ത ശേഷം കിൻഫ്ര വ്യ വസായ പാർക്ക് സ്ഥാപിക്കും
ഈ പാർക്കിലാണ് കെയ്ൻസ് ഉൽപാദന യൂണിറ്റിൻ്റെ ആദ്യഘ: ട്ടമായ ആൽഫ ബിൽഡിങ് പ്രവർത്തനം തുടങ്ങിയത്.

വല്ലത്ത് ട്രാവൻകൂർ റയോൺസ് കമ്പനിയിൽ നിന്നു സർക്കാർ ഏറ്റെടുത്ത സ്‌ഥലം തുടർന്ന് 2025 ലാണ് കിൻഫ്രയ്ക്കു കൈമാറിയത്. ഈ സ്ഥ‌ലത്ത് 5 ഏക്കർ കെഎസ്ഇ ബി സബ് ‌സ്റ്റേഷൻ നിർമിക്കാൻവർഷങ്ങൾക്ക് മുമ്പ് നൽകിയിരുന്നു.

ബാക്കി 68 ഏക്കറിൽ ബാധ്യതകൾ തീർത്ത് കിൻഫ്രയ്ക്ക് കൈമാറിയ 30 ഏക്കർ സ്‌ഥലത്താണ് ആദ്യഘ ട്ട വ്യവസായം തുടങ്ങുന്നത്. ബാക്കി 38 ഏക്കർ സ്‌ഥലം കൂടി ലഭിച്ച ശേഷമാകും രണ്ടാം ഘട്ടം ആരംഭിക്കുക.

ഇന്ത്യയിലെ ആദ്യത്തെ കൃ ത്രിമ പട്ടുനൂൽ നിർമാ ത്രിമ പട്ടുനൂൽ നിർമാണ കമ്പനി യായിരുന്നു 1945ൽ എംസിടി ചി ദംബരം ചെട്ടിയാർ പെരുമ്പാവൂർ വല്ലത്ത് ആരംഭിച്ചത്.

തിരുവിതാംകൂറിൽ വ്യവസായങ്ങൾ ലക്ഷ്യ മിട്ട് അന്നത്തെ ദിവാൻ സി.പി.രാ മസ്വാമി അയ്യരാണു ചെട്ടിയാരെ ക്ഷണിച്ച് പെരിയാർ തീരത്ത് പാ ട്ടത്തിനു സ്ഥലം നൽകിയത്.
ആദ്യ ഘട്ടം കഴിഞ്ഞ്
വേഗത്തിൽ വ്യവസായം ആരംഭി ക്കുന്നതിനുള്ള പ്ലഗ് ആൻഡ് പ്ലേ സംവിധാനങ്ങൾ, നാനോ ടെക്നോളജി, കൺസ്യൂമർ ഇല ക്ട്രോണിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയവയാണ് രണ്ടാം ഘട്ടത്തിൽ നിർമിക്കുന്നത്.ഇതിനുള്ള മാസ്‌റ്റർ പ്ലാൻ തയാറായി.

ആകെയുള്ള ഭൂമിയുടെ 44.17 ഏക്കർ സ്‌ഥലം ഉപയോഗിക്കാനാകും.
വ്യവസായം തുടങ്ങിയതോടെ പെരുമ്പാവൂരിൻ്റെ മുഖഛായ മാറിയേക്കും ഒട്ടേറെ പേർക്കു അനുബന്ധ റോഡുകൾ വികസിക്കുകയും തൊഴിലും ലഭിക്കും
ഏരിയയിൽ താമസ സൗകര്യങ്ങളുടെ വികസനം , മറ്റു കച്ചവട വളർച്ചക്കും പ്രാധാന്യമേറും

എന്നാൽ ഇതിൽ നിന്ന് പവിഴം, ഇവിഎം തുടങ്ങിയ ഗ്രൂപ്പുകൾക്ക് കൂടി സ്ഥലം നൽകിയിട്ടുണ്ടെന്നും പറയപെടുന്നു.
ഇതേ സമയം യാതൊരു കാരണവശാലും മാലിന്യമടങ്ങുന്ന സ്വവസായങ്ങൾ കമ്പനിക്ക് നൽകില്ല എന്നും മന്ത്രി ഉറപ്പു പറഞ്ഞു.

@ rasheedmallssey

പെരുമ്പാവുരിൽ അതിഥി തൊഴിലാളികൾക്കിടയിൽ പോലീസിൻ്റെ വ്യാപക പരിശോധന .മയക്കുമരുന്നുമായി ബന്ധപ്പെട്ട് 9 കേസുകൾ രജിസ്റ്റർ ചെയ്...
08/02/2026

പെരുമ്പാവുരിൽ അതിഥി തൊഴിലാളികൾക്കിടയിൽ പോലീസിൻ്റെ വ്യാപക പരിശോധന .
മയക്കുമരുന്നുമായി ബന്ധപ്പെട്ട് 9 കേസുകൾ രജിസ്റ്റർ ചെയ്തു. ലോഡ്ജുകളിൽ നടന്ന പരിശോധനയിൽ രേഖകളില്ലാതെ താമസിച്ച ബന്ധപ്പെട്ട് 3 സത്രീകളെ കസ്റ്റഡിയിലെടുത്തു. ജില്ലാ പോലീസ് മേധാവി കെ.എസ്
സുദർശൻ്റെ മേൽനോട്ടത്തിൽ
പെരുമ്പാവൂർ എ എസ്പി ഹാർദിക് മീണയുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധനകൾ താമസിക്കുന്ന സ്ഥലങ്ങൾ ലോഡ്ജുകൾ മാർക്കറ്റ് ബസ്സുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി നൂറിലേറെ പോലീസ് ഉദ്യോഗസ്ഥരും എക്സൈസും പ്രത്യേക സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന. ഡോഗ്‌
സ്ക്വാഡ്, ബോംബ് സ്ക്വാഡ് എന്നിവരും പരിശോധനയിൽ പങ്ക് ചേർന്നു.
പെരുമ്പാവൂർ പട്ടണത്തിലും പരിസരപ്രദേശങ്ങളിലും താമസിച്ചുവരുന്ന അതിഥി തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കണ്ടെത്തി പരിഹാരം കാണുന്നതിന് വേണ്ടി തദ്ദേശവാസികളെയും ബന്ധപ്പെട്ട വകുപ്പുകളെയും സംഘടനകളെയും ഉൾപ്പെടുത്തിക്കൊണ്ട് ജാഗ്രത സമിതി രൂപീകരിക്കുവാൻ ജില്ലാ പോലീസ് മേധാവിയുടെ കെ.എസ് സുദർശൻ ഐപിഎസ് ന്റെ അധ്യക്ഷതയിൽ ജില്ലാ
പൊലീസ് ആസ്ഥാനത്ത് നടത്തിയ യോഗം തീരുമാനിച്ചു. സമിതിയുടെ കൺവീനർ പെരുമ്പാവൂർ സബ് ഡിവിഷണൽ പോലീസ് ഓഫീസറും ജോയിൻറ് കൺവീനർ പെരുമ്പാവൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറും ആയിരിക്കും.
വെങ്ങോല , വാഴക്കുളം പഞ്ചായത്ത് പെരുമ്പാവൂർ' മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് മുൻസിപ്പൽ ചെയർമാൻ, അംഗങ്ങൾ, രാഷ്ട്രീയ-മത-സാമൂഹ്യ-സാംസ്ക്കാരിക സംഘടന ഭാരവാഹികർ ,അതിഥിത്തൊഴിലാളി പ്രതിനിധികൾ എന്നിവർ ഭാരവാഹികളാണ്.
. തൊഴിലാളികളുടെ ഇടയിലുള്ള മയക്കുമരുന്ന് - മദ്യം മയക്ക് മരുന്ന്, മറ്റ് അനാശാസ്യ പ്രവർത്തനങ്ങൾ തുടങ്ങിയവയെ കുറിച്ച് സമഗ്രമായ് അന്വേഷിച്ച്‌ നടപടിയെടുക്കും. തൊഴിലാളികളുടെയും കുടുംബാംഗങ്ങളുടെയും വിവരശേഖരണം നടത്തുകയും അവർക്കിടയിലുള്ള മറ്റു പ്രശ്നങ്ങൾ പഠിക്കും. ശക്തമായ ബോധവൽക്കരണം നടത്തും. തൊഴിലാളികളുടെ മക്കൾക്ക് മികച്ച പഠനസഭ സൗകര്യങ്ങൾ ഏർപ്പാട് ചെയ്യുന്നതിന് കൊടുക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോൽക്കരണവും നടത്തും. നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന ലോഡ്‌ജുകൾക്കെതിരെ കർശന നടപടിയെടുക്കും.
സമിതി എല്ലാ മാസവും ആദ്യ ആഴ്ചയിൽ പെരുമ്പാവൂർ സബ് ഡിവിഷണൽ പോലീസ് ഓഫീസിൽ വച്ച് യോഗം ചേരും. പ്രതിമാസയോഗങ്ങളിൽ നിന്നും ലഭിക്കുന്ന വിവരങ്ങളുടെയും നിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിൽ പോലീസ് പ്രവർത്തനങ്ങൾ വിപുലമാക്കും'.
@ rasheedmallasery

03/02/2026

വെങ്ങോലയിൽ പ്ലൈവുഡ് കമ്പനിയിൽ തീപിടിത്തം

വെങ്ങോല പുളിയാംമ്പിള്ളി മക്കാർ സൺസ് പ്ലൈവുഡ് കമ്പിനിയിൽ രാവിലെ 10 മണിയോടെ തീ പിടിക്കുകയായിരുന്നു.
പട്ടിമറ്റം, പെരുമ്പാവൂർ, ആലുവ, തൃക്കാക്കര , കോതമംഗലം മുവ്വാറ്റുപുഴ എന്നീ നിലയങ്ങളിൽ നിന്ന് 8 യൂണിറ്റ് 5 മണിക്കൂർ ശ്രമിച്ച് തീയണച്ചു. സ്റ്റേഷൻ ഓഫീസർമാരായ എൻ.എച്ച്. അസൈനാർ (പട്ടിമറ്റം), ടി.കെ.സുരേഷ് (പെരുമ്പാവൂർ ) സ ബി.ബൈജു (തൃക്കാക്കര) കെ.എൻ.സതീഷ് (മുവ്വാറ്റുപുഴ) എന്നിവരുടെ നേതൃതത്തിൽ 60 അംഗ സേനാംഗങ്ങളാണ് പങ്കെടുത്തത്. പെരിയാർ വാലി കനാലിൽ നിന്ന് വെളളം ലഭിച്ചതിനാൽ തീ അണക്കൽ എളുപ്പമായി. വിനിയർ, പ്ലൈവുഡ്, പാനൽ ബോർഡ്, ഡ്രയർ മോട്ടോർ മുതലായവ ഭാഗികമായി കത്തി.

@ News vlog

കാലടി സമാന്തര പാലത്തിൻ്റെ നിർമാണം മേയ് മാസത്തിൽ  പൂർത്തിയാകുമെന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വിലയിരുത്തി. തുടർന്ന് പഴ...
13/01/2026

കാലടി സമാന്തര പാലത്തിൻ്റെ നിർമാണം മേയ് മാസത്തിൽ പൂർത്തിയാകുമെന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വിലയിരുത്തി.

തുടർന്ന് പഴയപാലം അറ്റകു റ്റപ്പണിക്കായി അടയ്ക്കും.
അറ്റ കുറ്റപ്പണികൾക്ക് 1.12 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് എം എൽഎമാരായ എൽദോസ് കു ന്നപ്പിള്ളി, റോജി എം. ജോൺ എന്നിവർ അറിയിച്ചു.

പാലത്തിന്റെ നിർമാണ പുരോഗതി വിലയിരുത്താൻ എം എൽഎമാരുടെ നേതൃത്വ ത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കരാറുകാരും സ്ഥലം സന്ദർശിച്ചു. നിലവിലെ വിലയിരുത്തൽ പ്രകാരം മേയ് അവസാനത്തോടെ നിർമാണം പൂർത്തിയാകുമെന്നാണു കരുതുന്നത്.

ഇതുസംബന്ധിച്ച് എംഎൽ എമാരുടെയും കലക്ടറുടെയും സാന്നിധ്യത്തിൽ യോഗം ചേർ ന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എംഎൽഎമാരുടെ
നേതൃത്വത്തിൽ സ്‌ഥലം സന്ദർശിച്ചത്

നിർമാണ പ്രവർത്തങ്ങൾ അടുത്ത മഴക്കാലത്തിന്
മുൻപു പൂർത്തിയാക്കാൻ നിർ : ദേശം നൽകിയത്.
ജനപ്രതിനിധികളും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും എംഎൽഎമാർക്ക് ഒപ്പമുണ്ടായിരുന്നു.

@ rasheedmallassery

20/12/2025

പശു 15 അടി താഴ്ചയിലെ ചാണകകുഴിയിൽ വീണു അങ്കമാലി ഫയർ സ്റ്റേഷൻ നിലയത്തിൻ്റെ നേതൃത്വത്തിൽ നിന്ന് രക്ഷപെടുത്തി.

അങ്കമാലി മുനിസിപ്പാലിറ്റി ഇ കോളനിയിലെ മൂലൻസ് ജോബി കുര്യാക്കോസ് ഉടമസ്ഥൻ്റെ രണ്ട് വയസ്സുള്ള പശു 15 അടി താഴ്ചയിലുള്ള ചാണകകുഴിയിലാണ് വീണത് .

അങ്കമാലി നിലയത്തിലെ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ വിനു വർഗ്ഗീസ്സ് ചാണകകുഴിയിൽ ഇറങ്ങി ഹോസുകൾ ഉപയോഗിച്ച് ക്കെട്ടി തുടർന്ന് മറ്റ് സേനാംഗങ്ങളും നാട്ട്ക്കാരും കൂടി വലിച്ച് കയറ്റി രക്ഷപ്പെടുത്തി.

അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ സുനി PB, ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർമാരായ ഹരി GP, മുഹമ്മദ് ഫായിസ് , ഫസലുള്ള, വിഷ്ണു R,എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി

Address

Perumbavoor

Telephone

+919645388999

Website

Alerts

Be the first to know and let us send you an email when NewsVlogkerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to NewsVlogkerala:

Share