NewsVlogkerala

NewsVlogkerala Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from NewsVlogkerala, Media/News Company, Perumbavoor.

നിലവിൽ ചാനലുകടെ അതി പ്രസരമാണെന്നറിയാം
എങ്കിലും
പ്രാദേശിക ഇടത്തിൽ ഇപ്പോഴും
ക്രിയാത്മകമായ ഒരിടപെടൽ ആവശ്യമല്ലെ...?
അതിനാണ് News vlog
പ്രകൃതിക്കു വേണ്ടിയും ശബ്ദമില്ലാത്തവരുടെ ശബ്ദമാകേണ്ടത് ജനഹിതമാണെങ്കിൽ
അവിടെ News vlog ഒപ്പം
ചേർന്നുനിൽക്കും.

ട്രാവൻകൂർ റയോൺസ് ഭൂമിയിൽ ആരംഭിക്കുക മലിനീകരണങ്ങളില്ലാത്ത ആധുനിക രീതിയിലുള്ള വ്യവസായങ്ങൾ: മന്ത്രി പി. രാജീവ്ട്രാവൻകൂർ റയോ...
22/04/2025

ട്രാവൻകൂർ റയോൺസ് ഭൂമിയിൽ ആരംഭിക്കുക മലിനീകരണങ്ങളില്ലാത്ത ആധുനിക രീതിയിലുള്ള വ്യവസായങ്ങൾ: മന്ത്രി പി. രാജീവ്

ട്രാവൻകൂർ റയോൺസ് ഭൂമിയിൽ ഇലക്ട്രോണിക് പാർക്ക് ഉൾപ്പെടെയുള്ള വ്യവസായങ്ങൾ വരുന്നതോടെ പെരുമ്പാവൂരിൻ്റെ മാത്രമല്ല കേരളത്തിൻ്റെ തന്നെ മുഖച്ഛായ മാറുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്. കിൻഫ്ര ഏറ്റെടുത്ത പദ്ധതി പ്രദേശം സന്ദർശിക്കുകയായിരുന്നു അദ്ദേഹം. പാരിസ്ഥിതിക മലിനീകരണങ്ങളില്ലാത്ത ആധുനിക രീതിയിലുള്ള വ്യവസായങ്ങളായിരിക്കും പ്രദേശത്ത് ആരംഭിക്കുക എന്നും അദ്ദേഹം പറഞ്ഞു.

രണ്ട് ഘട്ടങ്ങളിലായാണ് വ്യവസായങ്ങൾ ആരംഭിക്കുക. ആകെയുള്ള 68 ഏക്കർ ഭൂമിയിൽ 30 ഏക്കറാണ് നിലവിൽ കിൻഫ്രക്ക് കൈമാറിയിയിട്ടുള്ളത്. ടെൻഡർ ഉൾപ്പെടെയുള്ള സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തിയായിട്ടുണ്ട്. സർക്കാരിൻ്റെ അംഗീകാരം കൂടി ലഭിച്ചാൽ നിർമ്മാണപ്രവർത്തനം ആരംഭിക്കും.

പെരിയാറിനോട് ചേർന്ന് കിടക്കുന്ന പ്രദേശമായതിനാൽ ബഫർ സോൺ പാലിച്ച് വേണം നിർമ്മാണം നടത്താൻ. റോഡുകൾ ഉൾപ്പെടെ പൂർത്തിയായ ശേഷം 18.43 ഏക്കർ പ്രദേശമാണ് ഉപയോഗിക്കാൻ കഴിയുക. ഇവിടെ ഫേസ് ഒന്നിൽ കൺസ്യൂമർ ഇലക്ട്രോണിക്സ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, റോബോട്ടിക്സ്, ആയുർവേദ പ്രൊഡക്ട്സ്, ഫുഡ് പ്രൊസസിംഗ് യൂണിറ്റുകൾ തുടങ്ങിയ വ്യവസായങ്ങളും ഇ-കൊമേഴ്സ് വെയർ ഹൗസുകളുമാണ് നിർമ്മിക്കും. 22 കോടിയോളം രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.

ബാക്കി സ്ഥലം കൂടി ലഭിച്ച ശേഷമാകും രണ്ടാം ഘട്ടം ആരംഭിക്കുക. ഗവേഷണ കേന്ദ്രങ്ങൾ, സ്റ്റാർട്ടപ്പുകൾക്ക് വേണ്ട ഇൻക്യുബേഷൻ സെൻ്ററുകൾ, വേഗത്തിൽ വ്യവസായം ആരംഭിക്കുന്നതിനുള്ള പ്ലഗ് ആൻ്റ് പ്ലേ സംവിധാനങ്ങൾ, നാനോ ടെക്നോളജി, കൺസ്യൂമർ ഇലക്ട്രോണിക്സ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, റോബോട്ടിക്സ്, ഫുഡ് പ്രൊസസിംഗ് യൂണിറ്റുകൾ തുടങ്ങിയവയാണ് രണ്ടാം ഘട്ടത്തിൽ നിർമ്മിക്കുന്നത്.

നേരത്തെ തന്നെ കൃത്യമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. ആകെയുള്ള ഭൂമിയുടെ 44.17 ഏക്കർ സ്ഥലം ഉപയോഗിക്കാനാകും. പാർക്കിനല്ലാതെ മറ്റ് ആവശ്യങ്ങൾക്കായി സ്ഥലം വിട്ടു നൽകാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ മാസം കൊച്ചിയിൽ നടന്ന ഗ്ലോബൽ ഇൻവെസ്റ്റേഴ്സ് സമ്മിറ്റിൽ നിരവധി നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പെരുമ്പാവൂർ:    ഇൻഡ്യൻ നാഷ്ണൽ കോൺഗ്രസ് പെരുമ്പാവൂർ ബ്ളോക്ക് മുൻ പ്രസിഡന്റ് ബാബു ജോൺ നിര്യാതനായി, സംസ്കാരം പിന്നീട്
21/04/2025

പെരുമ്പാവൂർ:
ഇൻഡ്യൻ നാഷ്ണൽ കോൺഗ്രസ് പെരുമ്പാവൂർ ബ്ളോക്ക് മുൻ പ്രസിഡന്റ് ബാബു ജോൺ നിര്യാതനായി, സംസ്കാരം പിന്നീട്

മദ്യ ലഹരിയിൽ മകൻറെ ചവിട്ടേറ്റ് പിതാവ് മരിച്ചുഅനക്കമില്ലാതെ ആശുപത്രിയിൽ എത്തിച്ച പിതാവിൻറെ മരണം മകൻറെ ചവിട്ടേറ്റാണ്  എന്ന...
13/03/2025

മദ്യ ലഹരിയിൽ മകൻറെ ചവിട്ടേറ്റ് പിതാവ് മരിച്ചു
അനക്കമില്ലാതെ ആശുപത്രിയിൽ എത്തിച്ച പിതാവിൻറെ മരണം മകൻറെ ചവിട്ടേറ്റാണ് എന്ന് പോലീസ് പറഞ്ഞു.
ചേലാമറ്റം നാല് സെന്റ് കോളനിയിൽ തെക്കുംതല വീട്ടിൽ ജോണി (67) ആണ് മരിച്ചത്. സംഭവത്തിൽ ജോണിയുടെ മകൻ മെൽജോയെ(35) പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തു.
ടി ബി രോഗബാധിതനായി കിടപ്പിലായിരുന്നു മരണമടഞ്ഞ ജോണി. ബുധനാഴ്ച രാത്രി പിതാവിന് അനക്കമില്ലെന്ന് പറഞ്ഞ് മെൽജോ സഹോദരിയുടെ വീട്ടിലെത്തി പറഞ്ഞിരുന്നു. സഹോദരി എത്തി പിതാവിനെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും നേരത്തെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിതീകരിച്ചു.

ഇതേ തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യണമെന്ന് ഡോക്ടർ പറഞ്ഞു.
പിന്നീട് ഇന്നലെ രാവിലെ മൂവാറ്റുപുഴ പോലീസ് സർജൻ പോസ്റ്റ്മോർട്ടം നടത്തിയപ്പോൾ ജോണിയുടെ രണ്ട് വാരിയെല്ലുകൾക്കും ഒടിവ് ഉള്ളതായി കണ്ടെത്തി. തുടർന്ന് സംശയം തോന്നിയ പെരുമ്പാവൂർ പോലീസ് മെൽജോയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇതേ തുടർന്ന മെൽജോ മദ്യലഹരിയിൽ താൻ പിതാവിനെ ചവിട്ടിയതായി പോലീസിനോട് സമ്മതിച്ചു.
കുറെ നാളായി ജോണി മകൻ്റെ ഉപദ്രവം കാരണം വീട്ടിൽ കയറാതെ നടക്കുകയായിരുന്നു.
മദ്യപാനിയായ മകൻ സ്ഥിരം വഴക്കാളിയായിരുന്നു.

ഇയാൾക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തു.

ജോണിയുടെ സംസ്കാരം നടത്തി.
ഭാര്യ: മേരി
മക്കൾ:മെൽജി, മെൽജോ
മരുമകൻ: ഷൈജു

News vlog

15/02/2025

പെരുമ്പാവൂർ മാർക്കറ്റിന് സമീപം മിൽ സ്റ്റോഴ്സിൽ തീപ്പിടുത്തം.
എ എം റോഡിലുള്ള പ്രെസ്റ്റീജ് മിൽ സ്റ്റോഴ്സ്ൽ രാത്രി 11 മണിയോടെ തീ പിടിക്കുകയായിരുന്നു.
മുടിക്കൽ തുകലിൽ സക്കീർ ഹുസൈൻ്റെ താണ് സ്ഥാപനം.

പെരുമ്പാവൂർ, കോതമംഗലം, ആലുവ എന്നീ നിലയങ്ങളിൽ നിന്നും 5 യൂണിറ്റും 20 ജീവനക്കാരും 3 മണിക്കൂർ പ്രവർത്തിച്ചു തീ പൂർണമായും അണച്ചു.

കെട്ടിടത്തിന്റെ മുകൾ നിലയിൽ സൂക്ഷിച്ചിരുന്ന കംപ്രസറുകൾ, ബ്ലോവേറുകൾ, ചെയിൻസോ, സേഫ്റ്റിഐറ്റംസ്, ബെൽറ്റ്‌ഐറ്റംസ് മുതലായവക്ക് തീ പിടിച്ചു. തീപിടുത്തകാരണം വ്യക്തമല്ല. .

14/02/2025

എല്ലാ വാർഡുകളിലേയും വീടുകളിലേക്ക് കടന്നുചെന്ന് ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കുകയും പരിഹാരം കാണുകയും ചെയ്യുന്ന ബ്രഹത്തായ പദ്ധതിയായ ഗ്രാമയാത്ര നടപ്പാക്കുന്ന കേരളത്തിലെ ആദ്യത്തെ എംഎൽഎയാണ് കുന്നപ്പിള്ളി എന്ന് രമേശ് ചെന്നിത്തല.

ജയിച്ചു കഴിഞ്ഞാൽ "കാണുന്നില്ല" എന്ന് ജനങ്ങളുടെ പരാതിക്ക് ഇത്തരത്തിലുള്ള യാത്രകളിലൂടെ മാറ്റം വരുത്തുവാൻ അദ്ദേഹത്തിന് കഴിഞ്ഞു.

എഐസിസി പ്രവർത്തക സമിതി അംഗവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല പരിപാടി ഉദ്ഘടനം ചെയ്യുവാനെത്തിയതാണ്.
നിയോജകമണ്ഡലത്തിലെ ഗ്രാമ സംഗമത്തിൻ്റെ സ്മൃതിക്കായി നൂറ് കുടുംബങ്ങളിലേക്ക് മഹാത്മജിയുടെ സത്യാന്വേഷണ പരീക്ഷണങ്ങൾ ഇ .വി .നാരായണൻ മാഷിൻറെ നേതൃത്വത്തിൽ എത്തിച്ചു നൽകി . ഗ്രാമയാത്ര ഇരുപത്തിമൂന്നാം ദിനം ഗ്രാമ സംഗമം ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസിന്റെ അധ്യക്ഷതയിൽ ചേർന്നു.
അൻവർ സാദത്ത് എംഎൽഎ ,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മനോജ് മൂത്തേടൻ ,ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാരായ പിപി എൽദോസ് , പി പി അവറാച്ചൻ , കെ പി ബാബു , ഒ . ദേവസി ,ഷാജി സലിം , ജോയിപുണൂലി , ബേസിൽ പോൾ ,സിജു എബ്രഹാം ,സുബൈർ ഓണമ്പിള്ളി , ജോർജ് കിഴക്കമശ്ശേരി ,സി എ അഷറഫ് , ജോയി മഠത്തിൽ ,ബേസിൽ കുര്യാക്കോസ് ,എ പി ജയൻ , അൻസാർ വഫ തുടങ്ങിയവർ സംസാരിച്ചു . ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ ഉൾപ്പെടെ വൻ ജനസഞ്ചയമാണ് ഗ്രാമ സംഗമത്തിന് എത്തിയത് .

പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലെ നവീകരണ പ്രവർത്തികൾ വൈകുന്നത് രോഗികളെ ദുരിതത്തിലാക്കുന്നു.  ഒരു വർഷങ്ങളായി ആശുപത്രിയിൽ ...
13/02/2025

പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലെ നവീകരണ പ്രവർത്തികൾ വൈകുന്നത് രോഗികളെ ദുരിതത്തിലാക്കുന്നു.

ഒരു വർഷങ്ങളായി ആശുപത്രിയിൽ നവീക രണം നടക്കുന്നത് രോഗികൾ ദുരിതം അനു ഭവിക്കുകയാണ്. ചീട്ട് എടുക്കാൻ വെയിലും മഴയും കൊണ്ടു നിൽക്കുന്ന ഗതികേടിലാണ് രോഗികൾ. പരിശോധിക്കുന്ന ഡോ ക്ടർമാർ ഇരിക്കുന്ന മുറികളിലും സൗകര്യമില്ല.

ഡോക്ടർമാരുടെ കുറവുമുണ്ട്. രാവിലെ 8 മുതലാ ണ് ചീട്ട് നൽകുന്നത്. 6 ന് രോ ഗികൾ വരി നിൽക്കണം. ഇരിക്കാൻ സൗകര്യമില്ല. ഗവ. ബോയ്‌സ്‌ ഹയർ സെക്കൻഡറി സ്‌കൂൾ റോഡിലെ കവാടത്തിനു സമീപമാണ് ചീട്ടെടുക്കുന്ന കൗണ്ടർ. നവീകരണം നടക്കുന്നതിനാൽ ഒന്നര വർഷത്തിലധികമായി ഇവിടെയാണു കൗണ്ടർ. ഫാർമസി മറ്റൊരു കെട്ടിടത്തിലാ ണ്. എഎം റോഡിന് അഭിമുഖ മായുള്ള പ്രധാന കവാടം തുറന്നിട്ടില്ല. അസ്ഥിരോഗം, ഇഎൻ ടി, സർജൻ ഡോക്ടർമാരുടെ
സേവനം ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്.
രാത്രിയിൽ ഡ്യൂട്ടി ഡോക്ടർമാരുടെ എണ്ണം വർ ധിപ്പിക്കണമെന്നും ആവശ്യമുണ്ട്.

ഇതേ സമയം നവീകരണ ജോലികൾ ഏകദേശം പൂർത്തിയായെന്നും ഉടൻ പൂർണതോതിൽ പ്രവർത്തനം സജ്ജമാകുമെന്നും നഗരസമാദ്ധ്യക്ഷൻ പറഞ്ഞു. സർക്കാർ അനുവദിച്ച 3 കോടി രൂപയുടെയും നഗരസഭ വകയിരുത്തിയ 2.5 കോടി രൂപ യുടെയും നവീകരണമാണ് നട ക്കുന്നത്. ഇടയ്ക്ക് സർക്കാർ ഫണ്ട് ലഭ്യത കുറഞ്ഞത് നവികരണം നിലയ്ക്കാൻ കാരണമായി. കുടിശിക സർക്കാർ നൽകിയതോടെ വീണ്ടും ജോലികൾ ആരംഭിച്ചു. നഗരസഭാ ഫണ്ട് ഉപയോഗിച്ചുള്ള ജോലികൾ തീർന്നു. അതനുസരിച്ച് ഉദ്ഘാടനം നടത്തിയാൽ സർക്കാർ ഫണ്ട് ഉപയോഗിച്ചുള്ള നിർമാണം തുടരുന്നത് രോഗികൾക്കു ബുദ്ധിമു ട്ടാകും.എല്ലാ ജോലികളും പൂർത്തിയാക്കിയിട്ട് ഉദ്ഘാടനം നടത്താൻ തീരുമാനിച്ചതിനാലാണ് വൈകുന്നതെന്ന് പറയുന്നു.

പെരുമ്പാവൂരിൽ 20 കിലോ കഞ്ചാവ് പിടികൂടി പെരുമ്പാവൂർ നഗരത്തിൽ  നടത്തിയ പരിശോധനയിൽ  ഇതര സംസ്ഥാനക്കാർക്ക് വിൽപ്പനക്കായി സൂക്...
30/01/2025

പെരുമ്പാവൂരിൽ 20 കിലോ കഞ്ചാവ് പിടികൂടി

പെരുമ്പാവൂർ നഗരത്തിൽ നടത്തിയ പരിശോധനയിൽ ഇതര സംസ്ഥാനക്കാർക്ക് വിൽപ്പനക്കായി സൂക്ഷിച്ച 20.300 കിലോഗ്രാം കഞ്ചാവ് പിടികൂടി

KL - 39-B-2949 എന്ന നമ്പറുള്ള ആപ്പേ ഓട്ടോറിക്ഷയിൽ നിന്നാണ് പിടികൂടിയത്.

വാഹനത്തിൽ ഉണ്ടായിരുന്ന ഉടമ മാറമ്പിള്ളി പള്ളിപ്രം കരയിൽ ആലങ്ങാടൻ വീട്ടിൽ എ എം നൗഷാദ് എ എം(42) ൻ്റെ പക്കലിൽ നിന്നും ലഭിച്ചു.

കഞ്ചാവ് ഒറീസയിൽ നിന്നും ഇതരസംസ്ഥാന തൊഴിലാളികളുടെ സഹായത്തോടെയാണ് വിൽപ്പനക്കായി എത്തിച്ചത്.

News vlog

വട്ടക്കാട്ടുപടി / ഒക്കൽ  പെട്രോൾ പമ്പുകളിൽ മോഷണം പ്രതികൾ പിടിയിൽ വട്ടക്കാട്ടുപടിയിലുള്ള പമ്പിൽ നിന്നും 55,000 രൂപയും ഒക്...
29/01/2025

വട്ടക്കാട്ടുപടി / ഒക്കൽ പെട്രോൾ പമ്പുകളിൽ മോഷണം പ്രതികൾ പിടിയിൽ

വട്ടക്കാട്ടുപടിയിലുള്ള പമ്പിൽ നിന്നും 55,000 രൂപയും ഒക്കൽ പമ്പിൽ നിന്നും 13,000 രൂപയുമാണ് മോഷ്ടിച്ചത്.

കഴിഞ്ഞ 24ന് പുലർച്ചെ യാണ് മോഷണം. കേസിൽ വടക്കേക്കര തച്ചപ്പിള്ളി വീട്ടിൽ യദുകൃഷ്ണ (27), കൊടുങ്ങല്ലൂർ ശൃംഗപുരം നെല്ലിപ്പറമ്പത്ത് ബൈജു (28), കണ്ടംതറയിൽ വാടകയ്ക്ക് താമസിക്കുന്ന പറവൂർ മന്നം കാഞ്ഞിരപ്പറമ്പിൽ നിസാർ (26) എന്നിവരെയാണ് പെരുമ്പാവൂർ എ എസ് പി യുടെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.

രണ്ട് പമ്പുകളുടെയും ഷട്ടറുകളുടെ താഴ് തകർത്ത് ഗ്ലാസ് പൊളിച്ച് അകത്തു കയറിയാണ് മോഷണം നടത്തിയത്.തുടർന്ന് പ്രത്യേക അന്വേഷണസംഘം നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിൽ പ്രതികളെ വടക്കേക്കര, തൃശൂർ താണിശ്ശേരി ഭാഗങ്ങളിൽ നിന്നുമാണ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതിൽ ഇവർ മോഷണത്തിന് ഉപയോഗിച്ച മോട്ടോർസൈക്കിൾ ഈ മാസം 14ന് മുളവുകാട് നിന്നും മോഷണം ചെയ്തതാണെന്ന് സമ്മതിച്ചു. കൂടാതെ പുത്തൻവേലിക്കരയിൽ ഒരു വീട് പൊളിച്ച് അകത്തു കയറിയും, 17ന് കോടനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ പെട്രോൾ പമ്പുകളിൽ മോഷണം നടത്തിയതായും, 27ന്പുലർച്ചെ കോട്ടയം ഏറ്റുമാനൂർ കടുത്തുരുത്തി പെട്രോൾ പമ്പുകളിലായി മൂന്നു മോഷണങ്ങൾ നടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തി. നിരവധി കേസുകളിലെ പ്രതിയായ യദുകൃഷ്ണ വടക്കേക്കര പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപെട്ട ആളാണ്. ഇയാൾക്ക് മുനമ്പം, എറണാകുളം സെൻട്രൽ, നോർത്ത് പറവൂർ, ആലുവ , ചേരാനല്ലൂർ സ്റ്റേഷനുകളിലായി മോഷണം , കവർച്ച, കഞ്ചാവ് കേസ് തുടങ്ങിയവയുണ്ട്. കഴിഞ്ഞവർഷം ഡിസംബർ 18ന് കാപ്പാ പ്രകാരം കണ്ണൂർ സെൻട്രൽ ജയിലിൽ ആയ ഇയാൾ ഒരു വർഷം തടവു ശിക്ഷക്ക് ശേഷം കഴിഞ്ഞ മാസം 18നാണ് പുറത്തിറങ്ങിയത്.
പെരുമ്പാവൂർ എ എസ് പി ശക്തി സിംഗ് ആര്യ, ഇൻസ്പെക്ടർ ടി.എം
സൂഫി, സബ് ഇൻസ്പെക്ടർ പി.എം റാസിഖ്, എ.എസ്.ഐ പി.എ
അബ്ദുൽ മനാഫ്, സീനിയർ സി പി ഒ മാരായ ടി.എ അഫ്സൽ,
വർഗീസ് ടി വേണാട്ട്
ബെന്നി ഐസക്, സി പി ഒ മാരായ
നജ്മി, ബിബിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
News vlog

*എം സി റോഡിൽ പുല്ലുവഴി ഡബിൾ പാലത്തിന്റെ നിർമമാണ ഉദ്ഘാടനം ഫെബ്രുവരി മൂന്നിന്*പെരുമ്പാവൂർ : എം.സി. റോഡിൽ പുല്ലുവഴിയിലുള്ള ...
28/01/2025

*എം സി റോഡിൽ പുല്ലുവഴി ഡബിൾ പാലത്തിന്റെ നിർമമാണ ഉദ്ഘാടനം ഫെബ്രുവരി മൂന്നിന്*

പെരുമ്പാവൂർ : എം.സി. റോഡിൽ പുല്ലുവഴിയിലുള്ള ഡബിൾ പാലം ഒറ്റപ്പാലമാക്കുന്ന പ്രവൃർത്തിയുടെ നിർമ്മാണ ഉദ്ഘാടനം ഫെബ്രുവരി മൂന്നിന് പൊതുമരാമത്ത് മന്ത്രി പികെ മുഹമ്മദ് റിയാസ് ഓൺലൈൻ ആയി നിർവഹിക്കും.

പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ രായമംഗലം ഗ്രാമപഞ്ചായത്തിലൂടെ കടന്നുപോകുന്ന M.C റോഡിൽ തായ്ക്കര ഭാഗത്തുള്ള തായ്ക്കരച്ചിറ പാലം രണ്ട് പ്രത്യേക പാലങ്ങളായാണ് പണിതിട്ടുള്ളത്. അതിൽ പഴയ പാലത്തിന്റെ സ്പാൻ 7.70മീറ്ററും, വീതി 7.60 മീറ്ററുമാണ്. പഴയ പാലം പുനർ നിർമ്മിക്കുന്നതിനായി 28.11.2023 തീയതിയിലെ GO (Rt) No. 1562/2023/PWD പ്രകാരം 200 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമായിരുന്നു.

സാങ്കേതികാനുമതി ലഭ്യമാക്കി 182.64 ലക്ഷം രൂപയ്ക്ക് 01/10/2024 തീയതിയിൽ, SE(BK) 09/2024-25 എഗ്രീമെന്റ് നമ്പറായി. ഒന്നര വർഷത്തെ കാലാവധിയോടുകൂടി അലക്സാണ്ടർ സേവിയർ എന്ന കരാറുകാരനുമായി കരാർ ഒപ്പുവച്ചിട്ടുണ്ട്.

08/10/2024 തീയതിയിൽ സൈറ്റ് കരാറുകാരനു പ്രവൃത്തിക്കായി കൈമാറിയിട്ടുമുണ്ട്.

13.2 മീറ്റർ നീളത്തിലും, 10.35 മീറ്റര് വീതിയിലുമുള്ള പാലമാണ് കെഎസ്ടിപി പണികഴിപ്പിച്ച പുതിയ പാലത്തോട് ചേർത്തു നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത് .ഇരു വശത്തെയും 30മീറ്റർ നീളത്തില് അപ്രോച്ച് റോഡുകളും പുനർ നിർമ്മിക്കുന്നതിന് പദ്ധതി സമ്മർ പിച്ചിട്ടുണ്ടെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ പറഞ്ഞു.
News vlog

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് നേടിയ ഡീക്കൺ ഡോ.ടോണി മേതലയെ ആദരിച്ചുപെരുമ്പാവൂരിൽ  25 വർഷകാലം ജീവകാരുണ്യ  മേഖലയിൽ  വ്യക്തിമു...
19/01/2025

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് നേടിയ ഡീക്കൺ ഡോ.ടോണി മേതലയെ ആദരിച്ചു

പെരുമ്പാവൂരിൽ 25 വർഷകാലം ജീവകാരുണ്യ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചതിന് ഇന്ത്യ ബുക്കോഫ് റെക്കോഡ് നേടിയ ഡോ. ഡീക്കൺ ടോണി മേതലയെ ആദരിച്ചു

5000 ത്തിലധികം കുടംബങ്ങൾക്ക് നേരിട്ട് കൈത്താങ്ങായതാണ് റെക്കോഡ് ലഭിച്ചത്.

ജീവകാരുണ്യ സ്ഥാപനമായ സ്നേഹാലയ ചെയർമാൻ കുടിയാണ് ഡീക്കൺ ഡോ.ടോണി മേതല

ഡൽഹി ഫരിതാബാദിൽ വച്ചായിരുന്നു അവാർഡ് ചടങ്ങ് എന്നാൽ അദ്ദേഹത്തിന് സുഖമില്ലാത്തതിനാൽ പങ്കെടുക്കാത്തതുകൊണ്ട് കൊറിയർ ആയാണ് ഷീൽഡുകളും മറ്റു പുരസ്കാരങ്ങളും അയച്ച് നൽകിയത്.

തുടർന്ന് പെരുമ്പാവൂർഫാസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ സ്നേഹാലയാ സംഘം സ്നേഹാദരവ് നൽകി.

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടൻ സർട്ടിഫിക്കറ്റ്, റെക്കോർഡ് ബുക്ക്, ഐഡിൻ്റിറ്റി കാർഡ്, പേന, ബാഡ്ജ്,സ്റ്റിക്കർ , മെഡൽ തുടങ്ങിയവ അണിയിച്ചു.

ഡോ. മിനി എൻദോസ് പൊന്നാടയണിയിച്ചു. പി എം എൽദോസ് പുത്തൻ പുരക്കൽ കോതമംഗലം ഏരിയ മെമെൻ്റോയും കൈമാറി

ചടങ്ങിൽ മുൻ സ്പീക്കർ. എം വിജയകുമാറിൽ നിന്ന് വിവേകാനന്ദപുരസ്കാരം ലഭിച്ച ഡോ. പി ഐ പീറ്ററിനെയും ആദരിച്ചു.
സ്നേഹാലയപ്രവർത്തകരായ ഡോ. മിനി എൽദോസ്, ഗോപാൽമയൂരം, ബി ആർ ശ്രീലേഖ , പ്രകാശ് കല്ലമ്പലം , എം ശിവൻ മേതല തുടങ്ങിയവർ നേതൃത്വം നൽകി.
തുടർന്ന് കലാ സാഹിത്യകാരന്മാരുടെ സംഗീത പരിപാടിയും അരങ്ങേറി.

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഡോക്ടറേറ്റ്, ദേശീയ അവാർഡുകൾ സഹിതം 120 ഓളം പുരസ്കാരങ്ങൾ ഡീക്കൺ ഡോ.ടോണി മേതലക്ക് ലഭിച്ചിട്ടുണ്ട്.

പുല്ലുവഴി തായ്ക്ക രചിറ പാലം പണി ആദ്യ ഘട്ടം തുടങ്ങി, എംസി റോഡ് ഗതാഗതം നിയന്ത്രണമുണ്ടായേക്കുംപെരുമ്പാവൂർ  എംസി റോഡിലെ പുല്...
19/01/2025

പുല്ലുവഴി തായ്ക്ക രചിറ പാലം പണി ആദ്യ ഘട്ടം തുടങ്ങി, എംസി റോഡ് ഗതാഗതം നിയന്ത്രണമുണ്ടായേക്കും

പെരുമ്പാവൂർ എംസി റോഡിലെ പുല്ലുവഴി തായ്ക്കരച്ചിറ
ഡബിൾ പാലം പൊളിച്ച് ഒറ്റപ്പാലമാക്കുന്നതിനുള്ള ആദ്യ ഘട്ട ജോലികൾ തുടങ്ങി.

ഡിസംബർ 3ന് പൊളിക്കാൻ തീരുമാനിച്ചതാണെങ്കിലും ശബരിമല തീർഥാടന കാലത്തെ വാഹനത്തിരക്ക് കണ ക്കിലെടുത്ത് ജനുവരിയിലേക്കു - മാറ്റുകയായിരുന്നു.
നടപ്പാതകളും മറ്റും പൊളിച്ചു നീക്കുന്ന ജോലിയാണ് ആരംഭിച്ച ത്. നിലവിൽ ഗതാഗതക്രമീകര ണമില്ലെങ്കിലും 10 മാസത്തേക്ക് എംസി റോഡിൽ നിയന്ത്രണം ഉണ്ടാകും. 10 മാസമാണ് നിർമാണ കാലാവധി. എംസി റോഡിൽ ഉണ്ടായിരുന്ന പഴയ പാലത്തോടു ചേർന്ന് കെഎസ്‌ടി • പി പദ്ധതിയുടെ ഭാഗമായി പു തിയ പാലം നിർമിച്ചു. 2 പാല ങ്ങൾ തമ്മിലെ ഉയര വ്യത്യാസ വും വളവും മീഡിയനും നിരന്തര അപടകടത്തിനു കാരണമാകുന്ന തിനാലാണ് ഒറ്റപ്പാലമാക്കാൻ തീ രുമാനിച്ചത്. 1.82 കോടി രൂപയാ ണ് ചെലവ്.

പെരിയാർവാലി കനാലിൽ വെള്ളമില്ലാത്ത സമയം നോക്കി യാണ് പാലം പൊളിക്കാൻ തീരു മാനിച്ചത്. വെള്ളം തുറന്നു വി ട്ടാൽ പാലം നിർമിച്ചിരിക്കുന്ന തോട്ടിൽ വെള്ളം നിറയും. ഇത് നിർമാണത്തെ ബാധിക്കും. നിർ മാണം നീണ്ടാൽ ജൂണിലെ കാല വർഷവും പ്രതിസന്ധി സൃഷ്ടി ക്കും. പാലം പൊളിച്ചു തുടങ്ങി യാൽ ഗതാഗത നിയന്ത്രണം ഏർ പ്പെടുത്തും. നേരത്തെ നിശ്ചയിച്ച ഗതാഗത ക്രമീകരണം ഇങ്ങനെ യാണ്. മൂവാറ്റുപുഴ ഭാഗത്തു നി ന്നു പെരുമ്പാവൂരിലേക്കു വരുന്ന വാഹനങ്ങൾ മണ്ണൂർ പോഞ്ഞാ ശേരി റോഡിലൂടെ വഴി തിരിച്ചു വിടാനായിരുന്നു തീരുമാനം. വള യൻചിറങ്ങര കർത്താവുംപടി യിൽ എത്തി വലത്തോട്ട് തിരി ഞ്ഞ് പുല്ലുവഴിയിലെത്തി എംസി റോഡിലൂടെ യാത്ര തുടരണം. ഡബിൾ പാലത്തിൽ ഇടതുവശ ത്തുള്ള പുതിയ പാലത്തിലൂടെ മൂവാറ്റുപുഴ ഭാഗത്തേക്ക് സാധാ രണ പോലെ ഗതാഗതം അനുവ ദിക്കും.

News vlog

Address

Perumbavoor

Telephone

+919645388999

Website

Alerts

Be the first to know and let us send you an email when NewsVlogkerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to NewsVlogkerala:

Share