YES Malayalam

YES Malayalam യെസ് മലയാളം ദ്വൈവാരിക, ഔഷധി ജങ്ങ്ഷന്?

ഏറെ പുതുമകളോടെ,

YES MALAYALAM
മലയാള സാഹിത്യത്തില്‍ ഇങ്ങനേയും ഒരു കാല്‍വയ്പ്...
സര്‍ഗ്ഗാത്മകമായ ഈ ഇടം നമ്മുടേതാണ്.
യെസ് മലയാളത്തിന്റെ ഓരോ ചലനവും ഈ ഫെയ്‌സ് ബുക്ക് പേജു വഴി നിങ്ങള്‍ക്കറിയാനാവും..
ഒപ്പമുണ്ടാകണം..
നിങ്ങളോരോരുത്തരും

എല്ലാ കാഴ്ചകള്‍ക്കും അപ്പുറത്തുള്ള ലോകത്തേക്ക് അവന്‍ മടങ്ങിയിരിക്കുന്നു. പ്രിയപ്പെട്ട സിജു മോഹന്‍. ഗള്‍ഫില്‍ ജോലി ചെയ്തു...
11/10/2024

എല്ലാ കാഴ്ചകള്‍ക്കും അപ്പുറത്തുള്ള ലോകത്തേക്ക് അവന്‍ മടങ്ങിയിരിക്കുന്നു.
പ്രിയപ്പെട്ട സിജു മോഹന്‍.
ഗള്‍ഫില്‍ ജോലി ചെയ്തുകൊണ്ടിരുന്ന സിജു മരിച്ചുവെന്ന വാര്‍ത്ത എനിക്ക് ഇപ്പോഴും ഉള്‍ക്കൊള്ളാനാവുന്നില്ല. ദീര്‍ഘകാലം ഒന്നിച്ചു നടക്കുകയും ഒരിക്കല്‍ പോലും മുഖം കറുപ്പിച്ച് അങ്ങോട്ടോ ഇങ്ങോട്ടോ സംസാരിക്കേണ്ടി വന്നിട്ടില്ലാത്ത അപൂര്‍വ്വം സൗഹൃദങ്ങളില്‍ ഒന്ന്. അതാണ് പൊയ്‌പ്പോയിരിക്കുന്നത്.
ഇരുപതിലേറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ദിവസം എന്നേക്കാള്‍ പ്രായത്തിനിളപ്പമുള്ള സിജുവും കുട്ടനെന്ന് വിളിക്കുന്ന രാജേഷും വീട്ടില്‍ വന്ന് ഒരു ആശയം പങ്കുവയ്ക്കുന്നു. നമുക്ക് കീഴില്ലത്തെ പറ്റി, നമ്മുടെ സ്വന്തം ഗ്രാമത്തെ പറ്റി ഒരു ഡോക്യുമെന്ററി എടുത്താലോ?
ഞാന്‍ അന്ന് ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം കഴിഞ്ഞ് നില്‍ക്കുന്ന സമയം. പ്രാദേശിക ചരിത്രം ഡോക്യുമെന്റ് ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെ പറ്റി കേരളത്തില്‍ സജീവ ചര്‍ച്ചകള്‍ തുടങ്ങുന്ന ഘട്ടം.
പക്ഷെ, ഒരു ഡോക്യുമെന്ററി തയ്യാറാക്കാനുള്ള പരിചയമോ അവഗാഹമോ എനിക്കില്ലെന്ന് നല്ല ബോധ്യമുള്ളതിനാല്‍ എനിക്ക് ധൈര്യം കിട്ടുന്നില്ല.
പക്ഷെ, സിജുവും രാജേഷും പിന്‍മാറുന്നില്ല. അവര്‍ നിരന്തരം വന്നുകൊണ്ടിരുന്നു.
എന്തിനധികം, അവരുടെ ഉത്സാഹത്തില്‍ ഞങ്ങള്‍ വാടകയ്ക്ക് എടുത്ത ഒരു ക്യാമറയുമായി ഇറങ്ങിത്തിരിക്കുകയായി.
മുന്‍കൂട്ടി എഴുതി തയ്യാറാക്കിയ ഒരു രൂപരേഖയില്ലാതെ, പദ്ധതിയില്ലാതെ ഞങ്ങള്‍ കീഴില്ലത്തിന്റെ ആത്മാവ് തേടിയിറങ്ങി.
സിജുവായിരുന്നു ക്യാമറാമാന്‍.
എന്തൊക്കെ കാഴ്ചകളാണ് അന്ന് ആ ക്യാമറ ഒപ്പിയെടുത്തത്!
എത്രയെത്ര മനുഷ്യരെയാണ് ആ ക്യാമറ അടയാളപ്പെടുത്തിയത്!
ഏതൊക്കെ തരം അനുഭങ്ങളിലൂടെയായിരുന്നു ആ യാത്ര.
ആഴ്ചകള്‍ നീണ്ട ഷൂട്ടിങ്ങ്.
ഒടുവില്‍ എഡിറ്റിങ്ങ് സ്റ്റുഡിയോയില്‍ എത്തുമ്പോള്‍ പതിന്നാലു മണിക്കൂറോളം നീണ്ട വിഷ്വല്‍ മെറ്റീരിയല്‍ ക്യാമറയിലുണ്ട്.
ഡോക്യുമെന്ററിക്ക് ദൈര്‍ഘ്യം അരമണിക്കൂര്‍ മതിയാവും.
എന്തു ചെയ്യും?
എവിടെ തുടങ്ങും?
പെരുുമ്പാവൂര്‍ ആതിര സ്റ്റുഡിയോയിലെ പുല്ലുവഴിക്കാരനായ രാജേഷ് എന്ന എഡിറ്ററുടെ കൂടെ ഞങ്ങള്‍ വീണ്ടും ആഴ്ചകള്‍ ചിലവിട്ടു.
എന്നും രാത്രി - അപ്പോഴെ രാജേഷിന് സമയമുള്ളു- ഞാനും സിജുവും സ്റ്റുഡിയോവിലെത്തും. ഓരോ വിഷ്വലും കാണും. ഒന്നും കളയാന്‍ തോന്നുന്നില്ല. കണ്ടത് വച്ച് ഞാന്‍ സ്‌ക്രിപ്റ്റ് തയ്യാറാക്കാനും തുടങ്ങി. നേരം വെളുക്കാറാകുമ്പോള്‍ പിരിയും.
ഏറ്റവും ഒടുവില്‍ ഡോക്യുമെന്ററി ഒരു മണിക്കൂറിലൊതുക്കിയെടുത്തു. നാടകപ്രവര്‍ത്തകനായ പരത്തുവയലില്‍ ജോയി ചേട്ടനെ വിളിച്ച് ഡോക്യുമെന്ററിയുടെ സ്‌ക്രിപ്റ്റിന് ശബ്ദം കൊടുപ്പിച്ചു.
എല്ലാം കഴിഞ്ഞ് സന്ദീപിന്റെ (അമ്മ സ്റ്റുഡിയോ) സഹായത്തോടെ എറണാകുളത്ത് കൊണ്ടുപോയി അത് സീഡിയിലേക്ക് ആവാഹിച്ച് കീഴില്ലത്തേക്ക്.
കീഴില്ലം മഹാദേവ ക്ഷേത്രത്തിലെ ആ കൊല്ലത്തെ ഉത്സവകാലത്ത് കീഴില്ലത്തിന്റെ ചരിത്രം നാട്ടുകാരിലേക്ക്...
അതോടെ സംഭവം ക്ലിക്കായി.
പത്രങ്ങളിലും
സൂര്യ ഉള്‍പ്പടെയുള്ള മുഖ്യധാരാ ചാനലുകളിലും ഡോക്യുമെ്‌ററി സംബന്ധിച്ച വാര്‍ത്തകള്‍.

നീണ്ടകാലത്തെ അധ്വാനത്തിന് ഫലം.
ഡോക്യുമെന്ററി ഇപ്പോള്‍ യൂ ട്യൂബിലുണ്ട്. https://www.youtube.com/watch?v=5Qgo9QHTCqU&t=275s ഇപ്പോഴും അത് പലരും കാണുന്നു.
മാറിയ കീഴില്ലത്തെ പറ്റി, മരിച്ചുപോയ മനുഷ്യരെ പറ്റി, മറഞ്ഞുപോയ കാഴ്ചകളെ പറ്റി ...ഒക്കെ ഓര്‍ക്കുന്നു.
അന്ന് സിജുവിന്റേയും രാജേഷിന്റേയും ഉത്സാഹമില്ലായിരുന്നുവെങ്കില്‍ ആ ഡോക്യുമെന്ററി സംഭവിക്കില്ലായിരുന്നു. തുടക്കം മുതല്‍ ഒടുക്കം വരെ യാതൊരു മടുപ്പുമില്ലാതെ, യാതൊരു അഭിപ്രായഭിന്നതയുമില്ലതെ, തീഷ്ണമായ ഇച്ഛാശക്തിയോടെ എനിക്കൊപ്പം നിന്നത് സിജു മോഹന്‍ എന്ന ഒരേഒരാളാണ്.
അവനാണ് ഇപ്പോള്‍ എല്ലാം ഉപേക്ഷിച്ച് പോയിരിക്കുന്നത്.
സൂര്യകിരീടി എന്ന എന്റെ ബാലനോവല്‍ പുറത്തിറക്കാന്‍ നേരം ഞാന്‍ സിജുവിനെ വിളിച്ചു. ബുക്കിന്റെ പിന്‍ കവറില്‍ വയ്ക്കാന്‍ ഒരു ഫോട്ടോ വേണമല്ലോ.
കീഴില്ലത്തെ അവന്റെ സ്റ്റുഡിയോവില്‍ എന്നെ ചാച്ചും ചരിച്ചും അവനെടുത്ത ഫോട്ടോ..
അന്നത് പുസ്തകത്തിന്റെ പിന്‍ കവറില്‍ മാത്രമല്ല, പലയിടത്തും ഉപയോഗിച്ചു.
എനിക്ക് ഏറ്റവും ഇഷ്ടമുള്ള എന്റെ ഫോട്ടോകളില്‍ ഒന്ന്.
അത് അങ്ങനെ സംഭവിക്കും.
കാരണം, എന്നെ നന്നായി അറിയാവുന്ന, എന്റെ ഹൃദയത്തോട് എന്നും ചേര്‍ന്ന് നിന്ന ചങ്ങാതി അവന്റെ ക്യാമറയില്‍ എന്നെ പകര്‍ത്തുമ്പോള്‍ അതിന് തെളിച്ചം കൂടുമല്ലോ.
പക്ഷെ, ഇനിയൊരു ചിത്രം പകര്‍ത്താന്‍, കാണുമ്പോള്‍ നിറഞ്ഞ ചിരിയോടെ ഓടിവരാന്‍, തമാശകള്‍ പറയാന്‍ അവനില്ല.
അവശേഷിക്കുന്നത് അവന്‍ പകര്‍ത്തിയ ചിത്രങ്ങള്‍...അവനെപ്പറ്റിയുള്ള ഓര്‍മ്മകള്‍... അങ്ങനെയങ്ങനെ ...

പ്രൊഫ. എം പി മന്മഥന്‍ സ്മാരക പുരസ്‌കാരം ഇത്തവണ (2024) കഥാകൃത്ത് ടി പത്മനാഭന് ആണ് ലഭിച്ചത്. ഗോവ ഗവര്‍ണര്‍ അഡ്വ. പി എസ് ശ...
05/10/2024

പ്രൊഫ. എം പി മന്മഥന്‍ സ്മാരക പുരസ്‌കാരം ഇത്തവണ (2024) കഥാകൃത്ത് ടി പത്മനാഭന് ആണ് ലഭിച്ചത്. ഗോവ ഗവര്‍ണര്‍ അഡ്വ. പി എസ് ശ്രീധരന്‍ പിള്ള എറണാകുളം ബിടിഎച്ചില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാര സമര്‍പ്പണം നടത്തി. അക്ഷയ പുസ്തകനിധി ചെയര്‍മാന്‍ പായിപ്ര രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. അക്ഷയ പുസ്തകനിധി എബനേസര്‍ എഡ്യൂക്കേഷന്‍ അസോസിയേഷന്റെ സഹകരണത്തോടെയാണ് ഒരു ലക്ഷം രൂപയും ശില്‍പവും അടങ്ങുന്ന അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. എബനേസര്‍ സാരഥി വി കെ ഷാജി പ്രസംഗിച്ചു. ഈ ചടങ്ങിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനം.

ആര്‍ ഷഹിനയുടെ   മലയാള ചെറുകഥാസമാഹാരം 'പതിച്ചി'യ്ക്ക്  തമിഴ് പതിപ്പ്. 'താതി'.അങ്ങേയറ്റം അഭിമാനം തോന്നുന്നു. ഷഹിനയുടെ ആദ്യ...
02/10/2024

ആര്‍ ഷഹിനയുടെ മലയാള ചെറുകഥാസമാഹാരം 'പതിച്ചി'യ്ക്ക് തമിഴ് പതിപ്പ്. 'താതി'.
അങ്ങേയറ്റം അഭിമാനം തോന്നുന്നു.
ഷഹിനയുടെ ആദ്യകഥാസമാഹാരം 'ഭാവങ്ങളു'ടെ പ്രകാശന ചടങ്ങിന്റെ പ്രധാനസംഘാടകനായിരുന്നു ഞാന്‍. കൃത്യമായി പറഞ്ഞാല്‍ സ്വാഗത പ്രസംഗകന്‍.
അതോടെ പെരുമ്പാവൂര്‍ കോടതിയില്‍ അഭിഭാഷകയായിരുന്ന ഈ കഥാകാരിയുമായി അടുത്ത ചങ്ങാത്തമായി. ആശാന്‍ സ്മാരക സാഹിത്യവേദിയുടെ സെക്രട്ടറിയായിരുന്ന കാലത്തായിരുന്നു അത്. സ്വാഭാവികമായി ഷഹിന സാഹിത്യ വേദിയില്‍ അംഗമാവുകയും പ്രതിമാസപരിപാടികളിലെ പതിവുകാരിയാവുകയും ചെയ്തു.
അക്കാലത്താണ് 'പതിച്ചി' എന്ന കഥയുടെ വരവ്. ആ വര്‍ഷത്തെ സാഹിത്യവേദി പുരസ്‌കാരം പതിച്ചിക്കായിരുന്നു. ഞാന്‍ പത്രാധിപരായിരുന്ന യെസ് മലയാളം മാസികയില്‍ ആദ്യമായി ഈ കഥ അച്ചടിച്ച് വരികയും ചെയ്തു.
പിന്നീട് 'പതിച്ചി' ഷഹിനയുടെ രണ്ടാം കഥാസമാരത്തില്‍ ഉള്‍പ്പെട്ടു. സമാഹരത്തിലെ പ്രധാനകഥയും സമാഹാരത്തിന്റെ പേരും മറ്റൊന്നായിരുന്നില്ല.
ഇപ്പോഴിതാ 'പതിച്ചി' മലയാളക്കര കടന്ന് തമിഴകത്തിന്റെ വിശാലതയിലേക്ക് കാല്‍വയ്ക്കുന്നു. പതിച്ചി - 'താതി''യായെന്ന് മാത്രം.
മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട സമയത്തില്‍ കവര്‍ പ്രകാശനം ചെയ്യാന്‍ വ്യക്തിപരമായ ചില അസൗകര്യങ്ങളാല്‍ എനിക്കായിരുന്നില്ല. പക്ഷെ, എന്തായാലും, അല്‍പം വൈകി ഞാനും ഈ കവര്‍ പ്രകാശനത്തില്‍ പങ്കെടുക്കുന്നു. കാരണം, അതെന്റെ അവകാശമോ ഉത്തരവാദിത്വമോ ആണ്.
പ്രിയ സുഹൃത്തേ,

'താതി' വായനക്കാരുടെ കൈകളില്‍ നിന്ന് താഴെ ഇറങ്ങാതിരിക്കട്ടെ, ഇനിയങ്ങോട്ട്...

Publication: galaxy books

Translator : chidambaram Ravichandran

Cover design : Rajeev panicker

സംസ്ഥാനത്തെ ഏറ്റവും മികച്ച ഗ്രന്ഥശാലകളിലൊന്നായ വളയന്‍ചിറങ്ങര വി.എന്‍. കേശവപിള്ള സ്മാരക വായനശാലയില്‍ വായനാദിന വാരാചരണത്തി...
23/06/2024

സംസ്ഥാനത്തെ ഏറ്റവും മികച്ച ഗ്രന്ഥശാലകളിലൊന്നായ വളയന്‍ചിറങ്ങര വി.എന്‍. കേശവപിള്ള സ്മാരക വായനശാലയില്‍ വായനാദിന വാരാചരണത്തില്‍ ഈ കൊല്ലവും ഒരു പുസ്തകം പരിചയപ്പെടുത്തി. പ്രിയ എഴുത്തുകാരന്‍ വിനോയ് തോമസിന്റെ ആദ്യനോവലായ കരിക്കോട്ടക്കരി.

കൂത്താട്ടുകുളം ആറൂര്‍ ഗവ. ഹൈസ്‌കൂളിലെ വായനാവാരാചരണപരിപാടി ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക സതി രാമന്‍ ടീച്ചറുടെ നേതൃത്വത...
22/06/2024

കൂത്താട്ടുകുളം ആറൂര്‍ ഗവ. ഹൈസ്‌കൂളിലെ വായനാവാരാചരണപരിപാടി ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക സതി രാമന്‍ ടീച്ചറുടെ നേതൃത്വത്തില്‍ പുസ്തകപ്പൂത്താലവും അക്ഷരദീപവുമൊക്കെയായി വിത്യസ്തമായ ഒരു ഉദ്ഘാടന സമ്മേളനം.

പി എസ് എ ലത്തീഫ് അറിയപ്പെടുന്ന രാഷ്ട്രീയ പ്രവര്‍ത്തകനാണ്. നല്ല കോണ്‍ഗ്രസുകാരന്‍. പ്രത്യേകിച്ചും ഇക്കാലത്ത് കണ്ടുകിട്ടാനി...
15/06/2024

പി എസ് എ ലത്തീഫ് അറിയപ്പെടുന്ന രാഷ്ട്രീയ പ്രവര്‍ത്തകനാണ്. നല്ല കോണ്‍ഗ്രസുകാരന്‍. പ്രത്യേകിച്ചും ഇക്കാലത്ത് കണ്ടുകിട്ടാനില്ലാത്ത ആദര്‍ശരാഷ്ട്രീയത്തിന്റെ പ്രയോക്താവ്.
ലത്തീഫ് സാറിന്റെ മൂന്നാമത്തെ പുസ്തകം ഞങ്ങള്‍, യെസ് പ്രസ് ബുക്‌സാണ് പുറത്തിറക്കിയത്. രാപ്പാടി ജന്മങ്ങള്‍ എന്ന കവിതാസമാഹാരം.
മൂവാറ്റുപുഴ നിര്‍മ്മലാ സ്‌കൂള്‍ ഓഡിറ്റോറിയത്തിലായിരുന്നു പ്രകാശനം. പ്രസാധകന്‍ എന്ന നിലയ്ക്ക് എനിക്കും ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നു. വ്യക്തിപരമായ ചില തിരക്കുകള്‍ മൂലം എത്താന്‍ കഴിയുമെന്ന് യാതൊരു ഉറപ്പുമില്ല. അതുകൊണ്ട് നോട്ടീസില്‍ പേര് വയ്ക്കരുതെന്ന് നിര്‍ബന്ധമായി പറഞ്ഞിരുന്നു.
എന്നാലും ലത്തീഫ് സാറിന്റെ പുസ്തകത്തിന്റെ പ്രകാശനമായതുകൊണ്ട് അല്‍പം വൈകിയാണെങ്കിലും അവിടെ ഓടിയെത്തി.
പ്രൗഡമായ വേദിയും നിറഞ്ഞ സദസ്സും.
പ്രമുഖ ഗാന്ധിചിന്തകന്‍ പ്രൊഫ.(ഡോ.) എം.പി മത്തായി സാര്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ കവിയും മുന്‍ ചീഫ്‌സെക്രട്ടറിയുമായ ഡോ.വി.പി.ജോയി സാറാണ് പുസ്തകം പ്രകാശനം ചെയ്തത്. ഡോ.സെല്‍വി സേവ്യര്‍ (ബസേലിയോസ് കോളജ്, കോട്ടയം) ആദ്യ പ്രതി ഏറ്റുവാങ്ങി. ഡോ.ടി.എസ്.ജോയി, ഡോ.ഫാദര്‍ ആന്റണി പുത്തന്‍കുളം തുടങ്ങിയവര്‍ പങ്കെടുത്തു.
അതിനിടെ ലത്തീഫ് സാര്‍ എന്നെ സദസ്സില്‍ നിന്ന് കണ്ടുപിടിച്ചു. മത്തായി സാര്‍ നോട്ടീസില്‍ പേരില്ലാത്ത ആളെ വിശദമായി പരിചയപ്പെടുത്തി വേദിയിലേക്ക് ക്ഷണിക്കുകയും ചെയ്തു.
ഒന്നേ പറയാനുണ്ടായിരുന്നുള്ളു.
ലത്തീഫ് സാര്‍ രാഷ്ട്രീയപ്രവര്‍ത്തകനായില്ലായിരുന്നുവെങ്കില്‍ മലയാളത്തിലെ പ്രിയപ്പെട്ട കവികളുടെ കൂട്ടത്തില്‍ മുന്‍നിരക്കാരനാകുമായിരുന്നു എന്നുമാത്രം.

ഭര്‍ത്താവിന്റേയും ഭാര്യയുടേയും പുസ്തകങ്ങള്‍ ഒരേവേദിയില്‍ പ്രകാശനം ചെയ്യുക. കോട്ടപ്പടി അക്ഷരം കലാ സാംസ്‌കാരിക വേദി സംഘടിപ...
31/12/2023

ഭര്‍ത്താവിന്റേയും ഭാര്യയുടേയും പുസ്തകങ്ങള്‍ ഒരേവേദിയില്‍ പ്രകാശനം ചെയ്യുക. കോട്ടപ്പടി അക്ഷരം കലാ സാംസ്‌കാരിക വേദി സംഘടിപ്പിച്ച ചടങ്ങ് അത്തരത്തിലാണ് അപൂര്‍വ്വങ്ങളില്‍ ഒന്നായത്.
അനില്‍ കോട്ടമുകള്‍ എഴുതിയ പെലപ്പൂത കഥാകൃത്ത് മനോജ് വെങ്ങോലയും ഭാര്യ അഖില അനില്‍ എഴുതിയ കവിതാസമാഹാരം ഇരക്കം കവി എന്‍ ആര്‍ രാജേഷുമാണ് പ്രകാശനം ചെയ്തത്.
പെലപ്പൂതയുടെ പ്രസാധകന്‍ എന്ന നിലയിലാണ് ഞാന്‍ ചടങ്ങില്‍ പങ്കെടുത്തത്. ശക്തവും അനുഭവതീക്ഷ്ണവുമാണ് പെലപ്പൂതയില്‍ ഓരോ കഥകളും. അനില്‍ കോട്ടമുകള്‍ എന്ന കഥാകൃത്തിനെ മലയാളത്തിന് പരിചയപ്പെടുത്താന്‍ കഴിഞ്ഞതില്‍ യെസ് പ്രസ് ബുക്‌സിന് Yes Press Books തീര്‍ച്ചയായും അഭിമാനമുണ്ട്.

പ്രവാസി എഴുത്തുകാരനായ ജോളി എം പടയാട്ടില്‍ രചിച്ച ആത്മകഥ എന്റെ കഥ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പ്രകാശനം ചെയ്...
27/12/2023

പ്രവാസി എഴുത്തുകാരനായ ജോളി എം പടയാട്ടില്‍ രചിച്ച ആത്മകഥ എന്റെ കഥ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പ്രകാശനം ചെയ്തു. എഴുത്തുകാരന്റെ ഭാര്യ ചിനു പടയാട്ടില്‍ ഏറ്റുവാങ്ങി. ചടങ്ങിന്റെ ഭാഗമായി ഞാനും.
യുവാവായിരിക്കെ മുംബൈയിലേക്കും പിന്നീട് ജര്‍മ്മനിയിലേക്കും ചേക്കേറിയ ജോളി എം പടയാട്ടില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയണ്‍ പ്രസിഡന്റാണ്. നാല്പത്തിമൂന്ന് വര്‍ഷമായി ജര്‍മ്മനിയില്‍ താമസിക്കുന്ന ഇദ്ദേഹം രശ്മി മാസികയുടെ പത്രാധിപരായിരുന്നു. കോളോണ്‍ റോഡിയോയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
മൂന്നു കവിതാസമാഹാരങ്ങളുടെ കര്‍ത്താവായ ഇദ്ദേഹത്തിന്റെ പുതിയ പുസ്തകമാണ് എന്റെ കഥ. യെസ് പ്രസ് ബുക്‌സാണ് Yes Press Books പ്രസാധകര്‍.

https://youtu.be/MEYt3jnnwIk?si=wBG-5UkdX54_NNp8
05/12/2023

https://youtu.be/MEYt3jnnwIk?si=wBG-5UkdX54_NNp8

മലയാള ഭാവന: കഥയും കാലവും | സുസ്‌മേഷ് ചന്ത്രോത്ത് | എസ്.ആര്‍. ലാല്‍ | കെ. എസ്. രതീഷ് | KLIBF 2nd Edition ...

Address

Perumbavoor

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+919947773887

Alerts

Be the first to know and let us send you an email when YES Malayalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to YES Malayalam:

Share

Category