P2VM Online News

P2VM Online  News online News

06/01/2024
03/01/2024
ഗുജറാത്തിൽ Rss ഉണ്ട്,,കോൺഗ്രസ്സും ഉണ്ട്,,മണിപ്പൂരിലും Rss ഉണ്ട്,,കോൺഗ്രസ്സും ഉണ്ട്..ഡൽഹിയിലും Rടട ഉണ്ട്കോൺഗ്രസ്സും ഉണ്ട്...
24/07/2023

ഗുജറാത്തിൽ Rss ഉണ്ട്,,
കോൺഗ്രസ്സും ഉണ്ട്,,
മണിപ്പൂരിലും Rss ഉണ്ട്,,
കോൺഗ്രസ്സും ഉണ്ട്..
ഡൽഹിയിലും Rടട ഉണ്ട്
കോൺഗ്രസ്സും ഉണ്ട്
ഇന്ത്യയിൽ മിക്കയിടത്തുംRss ന് വേരുകളുണ്ട്
അവിടങ്ങളിലൊക്കെ കോൺഗ്രസ്സും ഉണ്ട്
എന്നിട്ടും അവിടങ്ങളിൽ എല്ലാം ന്യൂനപക്ഷങ്ങളെ കൂട്ടക്കൊല ചെയ്യുന്നു,
വംശഹത്യ നടത്തുന്നു 😢😢
സഹോദരിമാരെ കൂട്ട ബലാൽസംഘം ചെയ്യുന്നു,,
പിഞ്ചു കുഞ്ഞുങ്ങളെ പോലും ചുട്ടുകരിക്കുന്നു 😪😢

കേരളത്തിലും Rടട ഉണ്ട്
കേരളത്തിൽ കോൺഗ്രസ്സും ഉണ്ട്
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശാഖകൾ Rss ന് ഉള്ളത് കേരളത്തിലാണത്രെ
എന്നിട്ടും കേരളത്തിൽ Rടടന് ഒരു ചെറുവിരലനക്കാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന്
നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ?
ഇവിടെ മറ്റൊരു കൂട്ടർ കൂടി ഉണ്ട്
🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩
ചെങ്കൊടി കയ്യിലേന്തിയ കമ്മ്യൂണിസ്റ്റ്
🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩*
ജീവൻ കൊടുത്തും Rടട നെ പ്രതിരോധിക്കാൻ കരുത്തുള്ള ഒരു❤️ 🚩
ആ ചെങ്കൊടിത്തണലുള്ളത് കൊണ്ടാണ് Rടട നിങ്ങളെ തേടി വരാത്തത് 💕🚩

കേരളംകണ്ട ഏറ്റവും ജനകീയനായ രാഷ്ട്രീയ നേതാവ് " AKG " യെ ബാലപീഢകനെന്ന് (pa******le)വിളിച്ച് അത്യന്തം നീചമായി അപമാനിച്ച ബൽറ...
23/07/2023

കേരളംകണ്ട ഏറ്റവും ജനകീയനായ രാഷ്ട്രീയ നേതാവ് " AKG " യെ ബാലപീഢകനെന്ന് (pa******le)
വിളിച്ച് അത്യന്തം നീചമായി അപമാനിച്ച ബൽറാമിനെതിരെ പോലീസ് ഒരു നടപടിയെടുത്തതായി കണ്ടില്ല.

അയാളുടെ മൊബൈൽ ഫോണും ആരും പിടിച്ചെടുത്തിരുന്നില്ല.

" പേ പിടിച്ച പട്ടിയെപോലെ നടക്കുന്നവൻ" എന്ന് വിളിച്ചാണ് KPCC പ്രസിഡന്റ്‌ തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാന മുഖ്യമന്ത്രിയെ അപമാനിച്ചത്. സഖാവ് എംഎം മണിയെ " കരിങ്കുരങ്ങ് " എന്നുവരെ വിളിച്ച് ഈ പ്രസിഡന്റ്‌ ആക്ഷേപിച്ചു.

അവരെക്കാൾ അറപ്പും, വെറുപ്പും ഉണ്ടാക്കുന്ന ഒരു പ്രസ്താവനയും വിനായകൻ നടത്തിയിട്ടില്ല...

എന്നാൽ ഇന്ന് അയാളാണ് ഈ നാട്ടിലെ ഏറ്റവും വലിയ കുറ്റവാളി

മുത്തങ്ങയിലെ ആദിവാസികളെ കാട്ടിൽ കയറി വെടിവെച്ചുകൊന്നതിൽ ഇനിയും കുറ്റബോധം പ്രകടിപ്പിക്കാത്ത ഒരു പാർട്ടിക്ക് വിനായകന്റെ ചോദ്യങ്ങൾ അസ്വസ്ഥത ഉണ്ടാക്കിയില്ലെങ്കിലേ അത്ഭുതമുള്ളു...

ഒരു കാര്യം ഉറപ്പിച്ചുതന്നെ പറയാം

വിനായകനോ, വിനായകൻ പ്രതിനിധീകരിക്കുന്ന വിഭാഗങ്ങൾക്കോ, നാളിതുവരെ ഉമ്മൻചാണ്ടിയോ, അദ്ദേഹം പ്രതിനിധീകരിക്കുന്ന രാഷ്ട്രീയമോ പ്രയോജനപ്രദമായി ഒന്നും ചെയ്തിട്ടില്ല. ഉമ്മൻചാണ്ടിയുടെ മരണം അദ്ദേഹത്തിനെ സംബന്ധിച്ചിടത്തോളം അത്രയേ വിഷയമായുള്ളു എന്നത് ഒരു തെറ്റല്ല.

പിന്നെ വിനായകന്റെ ഭാഷ

ഭാഷയുടെ അട്ടിപ്പേറവകാശം മ മ പത്രങ്ങൾക്കാണോ ഇവിടെയുള്ളത്?

തീപ്പെട്ടുപോയവരും, നാട് നീങ്ങിയവരും മുൻപേജിൽ സ്ഥാനം പിടിക്കുന്നു... പിന്നെയുള്ളവർ അന്തരിച്ചു ഉള്ളിൽ ഇടം നേടുന്നു. ഏവരും ഒരേപോലെ മനുഷ്യരെപ്പോലെ കരുതുമ്പോൾ ചിലർ മാത്രം തീപ്പെട്ട് എങ്ങനെ മുൻപേജിൽ കയറുന്നു.

തരംതിരിവ് വളരെ സിമ്പിളാണ്

എന്തെങ്കിലുമുള്ളവൻ മരിച്ചാൽ മൃതദേഹം.

എല്ലാമുള്ളവൻ നാടുനീങ്ങിയാൽ ഭൗതികശരീരമാകുന്നു.

ഒന്നുമില്ലാത്തവൻ മരിക്കുമ്പോഴോ?

അവനോ / അവളോ ചത്താൽ ഇന്നും ശവം തന്നെയാണ്‌. അതിന് മാന്യതയുടെ മൈക്രോസ്കോപ്പ് വെച്ച് പരിശോധിക്കേണ്ട..!

ദാരിദ്ര്യം വായിച്ചു മാത്രം പഴകിയവർക്ക് വിനായകനും കൂട്ടരും വളർന്നുവന്ന കോളനികളുടെ അവസ്ഥ ഇന്നും മനസ്സിലാകില്ല.

തൂറലെന്നും തീട്ടമെന്നും കേൾക്കുമ്പോൾ നെറ്റി ചുളിയുന്നവരോട് സഹതാപം മാത്രം.

***********************************

പണ്ടൊരു ആദിവാസി ക്യാമ്പിൽ
തിന്നാനും, കുടിക്കാനും,, കിടപ്പാടവും ഇല്ലാത്ത പാവപ്പെട്ട ആദിവാസി കുട്ടികളോട് ക്യാമ്പ് ഡോക്ടർ പറഞ്ഞത് ഇന്നും ഓർക്കുന്നു.." കക്കൂസിൽ പോയാൽ എല്ലാവരും സോപ്പിട്ടു നന്നായി കൈകഴുകണം "
അതുകേട്ട ആ പാവം പിള്ളേരുടെ നോട്ടം ഇന്നും മറന്നിട്ടില്ല..

അത്ര പരിഹാസ്യമാണ് വിനായകൻ വിരുദ്ധ ലോബിയുടെ വാദങ്ങൾ

നമോവാകം

21/07/2023

അന്നവർ കോലം കത്തിച്ചു, പരസ്യമായി തെറി വിളിച്ചു,
ഇന്നവർ പളളിമുറ്റത്ത് കബറിടം ഒരുക്കി 🙏

20/07/2023

മുൻ മുഖ്യമന്ത്രിയും പ്രമുഖ കോൺഗ്രസ്‌ നേതാവുമായ ഉമ്മൻചാണ്ടിയുടെ സംസ്കാരം നടക്കാൻ പോകുന്നതേ ഉള്ളു. മരണ വിവരം പുറത്ത് വന്ന ശേഷം ഈ നിമിഷം വരെ സിപിഐ എമ്മും ഇടതുപക്ഷവും തികഞ്ഞ ആദരവോടെ മാത്രമെ അദ്ദേഹത്തെ അനുസ്മരിച്ചുള്ളു. സമൂഹ മാധ്യമങ്ങളിലെ ഇടതു പ്രൊഫൈലുകളും തികഞ്ഞ ആത്മസംയമനത്തോടെ മാത്രമെ പ്രതികരിച്ചുള്ളു. എന്നാൽ ബലരാമൻമാർ തുടർച്ചയായി പ്രകോപനം സൃഷ്ടിക്കുകയാണ്. ഏറ്റവും ഒടുവിൽ, പിണറായി വിജയൻ മാപ്പ് പറയണം എന്ന് വരെ ബലരാമൻമാർ പറയാൻ തുടങ്ങിയിട്ടുണ്ട്.
ഇത്തരം ഘട്ടത്തിലും ഇടത് പ്രൊഫൈലുകൾ പരിധി വിടാതിരിക്കുന്നത് ദൗർബല്യമായി കാണരുത്. സഖാക്കൾ കോടിയേരി ബാലകൃഷ്ണൻ, സി എച്ച് അശോകൻ, പി കെ കുഞ്ഞനന്തൻ എന്നിവർ നമ്മെ വിട്ടുപിരിഞ്ഞപ്പോൾ ബലരാമൻ ഫാൻസും കുമ്പക്കുടി ബ്രിഗേഡും ചെയ്ത പോലെ തറയാകാൻ ഇടതുപക്ഷത്തിന് കഴിയില്ല. എന്ന് വെച്ച് ഒന്നും മിണ്ടാതെ പോകുമെന്നല്ല. പറയാനുള്ളത് പറഞ്ഞ് തീർക്കുക തന്നെ ചെയ്യും. അത് സോളാർ വിഷയത്തിലും ബാധകമായിരിക്കും. അങ്ങനെ, തികച്ചും വസ്തുതകളുടെയും കോടതി രേഖകളുടെയും ബലത്തിൽ പ്രതികരിക്കാൻ തുടങ്ങിയാൽ അത് താങ്ങാനുള്ള കരുത്ത് അപ്പുറത്ത് ഉണ്ടാകില്ല.
സോളാർ വിഷയത്തിൽ ദേശാഭിമാനി മാപ്പ് പറയണമെന്നായിരുന്നു ആദ്യനാളത്തെ ബലരാമനാദം. രണ്ടാം നാൾ അത് പിണറായി വിജയൻ മാപ്പ് പറയണം എന്നായി. എന്നാൽ മാപ്പ് പറയേണ്ടതാരാണ്?.സോളാർ തട്ടിപ്പിന് സരിതയെയും ബിജു രാധാകൃഷ്ണനെയും സഹായിച്ചവരല്ലെ? അതാരാണ് ?പിണറായി വിജയനാണൊ? അതോ മറ്റ് ചിലരാണോ? സോളാർ വിവാദം പുറത്ത് വന്നത് തൊട്ട് നടന്ന ഓരോ സംഭവ വികാസങ്ങളും പരിശോധിക്കുമ്പോൾ അത് മനസ്സിലാകും.
ടീം സോളാർ എന്ന പേരിൽ ഒരംഗീകാരവുമില്ലാത്ത ഒരു തട്ടിപ്പുസംഘം അന്നത്തെ സംസ്ഥാന ഭരണസിരാകേന്ദ്രത്തെ മറയാക്കി നടത്തിയ കോടികളുടെ തട്ടിപ്പാണതെന്ന് വ്യക്തമാകും.
തീയതികളുടെ കാര്യത്തിൽ ചിലർക്കെങ്കിലും സംശയമുള്ളത് കാരണം അത് വെച്ച് തുടങ്ങാം - 2015 ൽ അല്ല തട്ടിപ്പ് പുറത്ത് വരുന്നത്. 2013ലാണ്. 2013 ജൂൺ മൂന്നിനാണ്‌ സരിതാ നായർ പിടയിലാകുന്നത്‌. തുടർന്ന് ഈ തട്ടിപ്പിനെ കുറിച്ച് വിപുലമായ അന്വേഷണം നടത്താൻ ഉത്തരവിട്ടത്‌ സിപിഐ എമ്മോ ദേശാഭിമാനിയോ അല്ല. ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്‌ണന്റെ പൊലീസ്‌ നൽകിയ റിപ്പോർട്ട്‌ പ്രകാരം കോടതിയാണ്‌. അപ്പോഴെക്കും തട്ടിപ്പിൻ്റെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്ന വിവരം പുറത്ത് വന്നു. ഉടൻ, മുഖം രക്ഷിക്കാൻ, ജൂൺ 14ന്‌ അന്നത്തെ മുഖ്യമന്ത്രിയുടെ പി എ ടെന്നി ജോപ്പനേയും ഗൺമാൻ സലീംരാജിനേയും പുറത്താക്കി. പിന്നീട്‌ മറ്റൊരു പി എ ജിക്കുമോൻ ജേക്കബ്ബിനെ പുറത്താക്കി. പിന്നീട് മുഖ്യമന്ത്രിയുടെ വിശ്വസ്തൻ പിആർഡി ഡയറക്‌ടർ ഫിറോസിനെ സസ്‌പെൻഡ്‌ ചെയ്‌തു. അതും കഴിഞഞ്‌ ജൂൺ 28ന്‌ ടെന്നി ജോപ്പനെ അറസ്‌റ്റ്‌ ചെയ്‌തത് തിരുവഞ്ചൂറിന്റെ പൊലീസാണ്‌. ജൂൺ 29ൻ്‌ അതേ പോലീസ്‌ നൽകിയ റിമാണ്ട്‌ റിപ്പോർട്ടിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ സോളാർ തട്ടിപ്പിന്‌ ഉപയോഗിച്ചുവെന്ന് സംശയ ലേശമന്യേ വ്യക്തമാക്കി. ജൂലൈ 4 നാണ്‌ കോൺഗ്രസ് നേതാവും DCC മെമ്പറും പത്തനംതിട്ടയിലെ മല്ലേലിൽ ക്രഷറർ ഉടമ മല്ലേലിൽ ശ്രീധരൻ നായർ മുഖ്യമന്ത്രിക്കെതിരെ പരാതി നൽകിയത്. ജൂലൈ ആറിന്‌ രഹസ്യമൊഴിയും നൽകി. മുഖ്യമന്ത്രിയെ കണ്ടത്‌ സരിതക്കൊപ്പമെന്ന്‌ രഹസ്യമൊഴിയിലുണ്ടെന്ന വിവരം പിന്നീട്‌ പുറത്ത്‌ വന്നു. ജൂലൈ നാലിന്‌ പുറത്ത്‌ വന്നത്‌ തിരുവ്ഞചൂർ രാധാകൃഷ്‌ണൻ ഉൾപ്പെടെ 4 മന്ത്രിമാർ സരിതയെ വിളിച്ചതിന്റെ ഫോൺ രേഖകൾ. അർധ രാത്രി വിളിച്ച കൂടുതൽ പ്രമുഖരുടെ പിന്നീട് പുറത്ത് വന്നു.
ജൂലൈ 23ന്‌ ഹൈഗക്കാടതിയുടെ രണ്ട്‌ ബഞ്ചുകൾ സർക്കാറിനെ രൂക്ഷമായി വിമർശിച്ചു. ആഗസ്‌ത്‌ 16ന്‌ ജുഡീഷ്യൽ അന്വേഷണത്തിന്‌ തീരുമാനിച്ചതും യുഡിഎഫ്‌ മന്ത്രിസഭ. ജഡ്‌ജിയെ നിശ്‌ചയിച്ചതും അതേ സർക്കാർ. ആ കമ്മീഷൻ മുമ്പാകെയാണ്‌ 2015 ഡിസമ്പർ നാലിന്‌ സരിത വിവാദ വെളിപ്പെടുത്തൽ നടത്തിയത്‌. അതിന്റെ ആ സിഡി കണ്ടെത്താൻ കോയയമ്പത്തൂരിലേക്ക്‌ പോലീസിനെ അയച്ചതും യുഡിഎഫ്‌ സർക്കാർ. അതിനെ പപ്പരാസികളെ പോലെ മാധ്യമങ്ങൾ പിന്തുടർന്നതും നാം മറന്നില്ല.
അപ്പോഴും ഉമ്മൻചാണ്ടിക്കെതിരെ ആരും ലൈംഗിക ആരോപണം ഉന്നയിച്ചില്ല. എന്നാൽ ഏപ്രിൽ 4 ന് ഏഷ്യാനെറ്റ് ന്യൂസ് ഒരു എക്സ്ക്ളു പുറത്ത് വിട്ടു. അപ്പോഴും ദേശാഭിമാനി ചെയ്തത് ഏഷ്യാനെറ്റ് ന്യൂസ് ഇങ്ങനെ ഒന്ന് പുറത്ത് വിട്ടു എന്ന വാർത്ത നൽകൽ മാത്രമാണ്. അപ്പോഴും സിപിഐ എം ലൈംഗിക ആരോപണം ഉന്നയിച്ചില്ല. മാത്രമല്ല, തെരഞ്ഞെടുപ്പ് പ്രചാരണം മൂർധന്യത്തിൽ. പുതുപ്പള്ളിയിൽ പോലും സിപിഐ എം ഇത് പ്രചാരണ വിഷയമാക്കിയില്ല. ഇതിലൊന്നും മറ്റ്‌ മാധ്യമങ്ങളിൽ നിന്നും കൂടുതലായി ദേശാഭിമാനി ഒരു വരി പോലും ഉമ്മൻചാണ്ടിക്കെതിരെ കൊടുത്തിട്ടുമില്ല.
അപ്പോൾ ഉമ്മൻചാണ്ടിക്കെതിരായ സരിതയുടെ ലൈംഗികാരോപണം പുറത്ത് വിട്ടതാര്. ഉത്തരം കെപിസിസി ഓഫീസിൽ നിന്നും കിട്ടും.
മല്ലേലിൽ ശ്രീധരൻ നായർ പറഞ്ഞതൊക്കെ നേരത്തെ പുറത്ത് വന്നു. എന്നാൽ വഞ്ചിതനായ മറ്റൊരു സംരംഭകൻ സരിതക്കെതിരെ ഒരു ഞായറാഴ്ച (കൃത്യമായ പേരും തീയതിയും വേണമെങ്കിൽ പുറകെ തരാം) പള്ളിയിൽ വെച്ച് ഉമ്മൻചാണ്ടിയോട് പരാതി പറഞ്ഞു. ഇത് കേട്ടവരുടെ കൂട്ടത്തിൽ വേറെ ചിലരുമുണ്ടായിരുന്നു. 10 മിനുട്ടിനകം സരിത ഈ സംരഭകനെ വിളിച്ച് ഭീഷണിപ്പെടുത്തി. എനിക്കെതിരെ സാറിനോട് പരാതി പറയുന്നോ എന്നായിരുന്നു ഭീഷണി. അപ്പോൾ പള്ളിയിൽ പറഞ്ഞ പരാതി എങ്ങനെ സരിത അറിഞ്ഞു.
സരിത തട്ടിപ്പുകാരിയെന്ന് ഇതിനെല്ലാം എത്രയോ മുമ്പ് അന്നത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞിരുന്നു. അതായത് അതിന് തൊട്ടുമുമ്പുള്ള എൽഡിഎഫ് ഭരണകാലത്ത് മറ്റൊരു തട്ടിപ്പ് കേസിൽ ഇവർ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലായിരുന്നു. അവിടെ നിന്നും അവരെ എസ്എടി ആശുപത്രിയിലേക്ക് പ്രസവ ചികിത്സയ്ക്ക് പോകുമ്പോൾ എസ്കോർട്ട് പോയ പോലീസുകാരി പിന്നീട് യുഡിഎഫ് ഭരണം വന്നപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഓഫീസർ ഓൺ സെക്യുരിറ്റി ആയി. സരിത അവിടെ കയറിയിറങ്ങുന്നത് കണ്ട് പ്രൈവറ്റ് സെക്രട്ടറി ആർകെയോട് ഉൾപ്പെടെ അവർ തട്ടിപ്പുകാരിയെന്ന് പറഞ്ഞിരുന്നു. എന്നിട്ടും എന്തുകൊണ്ട് തടഞ്ഞില്ല?.
മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ ലെറ്റർപാഡ് ഉൾപ്പെടെ സരിതയുടെ കയ്യിൽ എങ്ങനെ എത്തി.
എറണാകുളത്തെ സാമ്പത്തിക കുറ്റാന്വേഷണക്കോടതിക്ക് മുമ്പാകെ സരിത രഹസ്യമൊഴി കൊടുത്തിരുന്നു. പക്ഷെ, അത് കേട്ട് ഞെട്ടിയ ജഡ്ജി രേഖാമൂലം എഴുതി നൽകാൻ ആവശ്യപ്പെട്ടു. അങ്ങനെ പത്തനംതിട്ട ജയിലിൽ വെച്ച് 21 പേജ് മൊഴി എഴുതി. പക്ഷെ, രായ്ക്ക് രാമാനം അവരെ തിരുവനന്തപുരത്തേക്ക് മാറ്റി. അതോടെ 21 പേജ് മൂന്നര പേജ് ആയി. (അന്ന് മുങ്ങിയ പേജുകളാണ് പിന്നീട് ജയിൽ മോചിതയായപ്പോൾ തിരുവനന്തപുരം പ്രസ് ക്ലബിൽ സരിത ഉയർത്തിക്കാട്ടിയത് )
കേസ് ഒതുക്കാൻ തമ്പാനൂർ രവിയും ബെന്നി ബെഹന്നാനും സരിതയെ വിളിച്ചില്ലെ? ആ ഫോൺ സംഭാഷണം നാം കേട്ടതല്ലെ?
ഇതൊക്കെയായിട്ടും പിന്നീട് വന്ന എൽഡിഎഫ് സർക്കാർ ഒരു പ്രതികാര നടപടിയും എടുത്തില്ലല്ലൊ? യുഡിഎ‌ഫ്‌ നിയോഗിച്ച സോളാർ കമീഷൻ റിപ്പോർട്ട് പോലും രാഷ്ട്രീയ പ്രതികാര നടപടി ആകുമെന്ന കാരണത്താൽ സർക്കാർ നടപടി എടുത്തില്ല. പകരം നേരത്തെ, അതായത് 2013 ൽ യുഡിഎഫ് സർക്കാർ നിശ്ചയിച്ചതും പിന്നീട് വേണ്ട എന്ന് തീരുമാനിച്ചതുമായ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തു.
ഇതുമായി ബന്ധപ്പെട്ട് അപ്പോൾ എവിടെയാണ് സിപിഐ എം തെറ്റ് ചെയ്തത്? ഒരു കാര്യം ശരിയാണ് ഈ തട്ടിപ്പിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തിയിരുന്നു. അതിന് മുകളിൽ പറഞ്ഞ കാരണങ്ങൾ തന്നെ ധാരാളമാണല്ലൊ? ഇതെല്ലാം ഓർമ്മയിൽ നിന്നും എടുത്തെഴുതിയതാണ്. ഇനിയും ഇതിൽ മാത്രം ഒരു പാട് വേറെയും പറയാനുണ്ട്. ഓർമ്മയിൽ വന്നത് മാത്രമാണ് സൂചിപ്പിച്ചത്.
ഇനി പറയാനുള്ളത് കൂടുതൽ ക്ഷീണമുള്ള കാര്യമാണ്. അത് സോളാറിൽ മാത്രമല്ല.
അതു കൊണ്ട് ബലരാമൻമാരോട് പറയാനുള്ളത്. പറഞ്ഞ് പറയിപ്പിക്കരുത്. അത് താങ്ങാനുള്ള കരുത്തുണ്ടാകില്ല.

20/07/2023

ഉമ്മൻ ചാണ്ടി സാറിനെ അവസാനമായി ഒരു നോക്ക് കാണുവാൻ ജനങ്ങൾ വെയിലത്തും മഴയത്തും നിൽക്കുമ്പോൾ സതീശാ... നിനക്ക് എങ്ങനെ ഉറക്കം വരുന്നു..

ആ വണ്ടിയിൽ നിന്ന് രഹസ്യമായി ഈ വീഡിയോ പിടിച്ചു പുറത്ത് വിട്ടത് ആരാണ് ?

20/07/2023

ആദരാഞ്ജലികൾ നേരുന്നു. കേരളക്കരയുടെ ജനസമ്മതനായ പ്രിയ നേതാവിന്🌹🌹

ജീവിച്ചിരുന്നപ്പോൾ കോലം കത്തിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ഓർത്തഡോക്സ്‌ കുപ്പായ തൊഴിലാളികൾ
ഇന്ന് കൂട്ടത്തോടെ വന്ന് പള്ളി മുറ്റത്ത് അടക്കിയിട്ട് ഇങ്ങനെ പറയും..
"ഉമ്മൻ ചാണ്ടി സഭയുടെ പ്രിയ പുത്രനായിരുന്നു" 🙏

15/07/2023

അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ കൊല്ലപ്പെട്ട യുവതിക്ക് ഒട്ടേറെതവണ കുത്തേറ്റെന്ന് ദൃക്സാക്ഷികള്‍.

യുവതിയെ ആശുപത്രിയുടെ നാലാംനിലയില്‍വെച്ച്‌ ആക്രമിച്ച പ്രതി, പിന്നീട് വലിച്ചിഴച്ച്‌ കൊണ്ടുപോയശേഷം ആവര്‍ത്തിച്ച്‌ കുത്തിപരിക്കേല്‍പ്പിച്ചെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഈ സമയം അവിടെയുണ്ടായിരുന്നവര്‍ അക്രമിയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇയാള്‍ മറ്റുള്ളവരെ കത്തിവീശി ഭീഷണിപ്പെടുത്തുകയായിരുന്നു.
''ഒച്ചകേട്ടാണ് ഞാൻ പുറത്തുവന്നത്. അയാള്‍ ഇവിടെവെച്ചൊരു കുത്ത് കുത്തി. പിന്നെ കൊച്ചിനെ പിടിച്ചുവലിച്ച്‌ കൊണ്ടുപോയി. ഒരു മൂലയ്ക്കിട്ട് വീണ്ടും വീണ്ടും കുത്തി. ഡ്രിപ്പ് സ്റ്റാൻഡ് എടുത്ത് അക്രമിയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും എന്റെ നേരെ കത്തിവീശി. അതോടെ മുറിക്കുള്ളില്‍ കയറി വാതിലടച്ചു. ഒറ്റയ്ക്ക് നമ്മള്‍ക്ക് എന്തുചെയ്യാൻ പറ്റും'', ഇങ്ങനെയായിരുന്നു സംഭവസമയം ആശുപത്രിയിലുണ്ടായിരുന്ന ഒരാളുടെ പ്രതികരണം.
അങ്കമാലി തുറവൂര്‍ സ്വദേശി ലിജി രാജേഷി(40)നെയാണ് മുൻ സുഹൃത്തായ മഹേഷ് ആശുപത്രിയില്‍ കയറി കുത്തിക്കൊന്നത്. അങ്കമാലി മൂക്കന്നൂരിലെ എം.എ.ജി.ജെ ആശുപത്രിയില്‍ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. കേസില്‍ പ്രതി മഹേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ലിജിയും ആലുവ സ്വദേശിയായ മഹേഷും നേരത്തെ സുഹൃത്തുക്കളായിരുന്നുവെന്നാണ് പോലീസ് നല്‍കുന്നവിവരം. ചികിത്സയില്‍ കഴിയുന്ന അമ്മയെ പരിചരിക്കാനായാണ് ലിജി അങ്കമാലിയിലെ ആശുപത്രിയിലെത്തിയത്. ശനിയാഴ്ച ഉച്ചയോടെ മഹേഷും ഇവിടേക്കെത്തി. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനുപിന്നാലെയാണ് കൈയില്‍ കരുതിയ കത്തി കൊണ്ട് പ്രതി യുവതിയെ കുത്തിക്കൊന്നത്. അക്രമാസക്തനായ പ്രതിയെ പിന്നീട് പോലീസെത്തിയാണ് പിടികൂടിയത്. ഇയാളെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. അതേസമയം, വാക്കുതര്‍ക്കത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ച കാരണമെന്താണെന്ന് ഇതുവരെ വ്യക്തമല്ല. സംഭവവുമായി ബന്ധപ്പെട്ട് പോലീസും കൂടുതല്‍വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Address

Piravom
686664

Website

Alerts

Be the first to know and let us send you an email when P2VM Online News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share