Punalur 24x7

Punalur 24x7 Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Punalur 24x7, Media/News Company, kollam, Punalur.

നാഷണൽ ലീഗ് സംസ്ഥാന കമ്മിറ്റി ക്യാമ്പയിൻ പുനലൂരിൽ സംഘടിപ്പിച്ചു മതേതര ജനാധിപത്യ ഇന്ത്യയെ വീണ്ടെടുക്കുക മതനിരപേക്ഷ സായാഹ്ന...
12/06/2026

നാഷണൽ ലീഗ് സംസ്ഥാന കമ്മിറ്റി ക്യാമ്പയിൻ പുനലൂരിൽ സംഘടിപ്പിച്ചു മതേതര ജനാധിപത്യ ഇന്ത്യയെ വീണ്ടെടുക്കുക മതനിരപേക്ഷ സായാഹ്നവും പ്രതിഭാ പുരസ്കാര സമർപ്പണവും പുനലൂർ വിസ്മയ ഹാളിൽ നടന്നു

ജലീൽ പുനലൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ നളിനാക്ഷൻ സ്വാഗതം പറഞ്ഞു എംഎൽഎ അജയ് പ്രസാദ് സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രതിഭാ പുരസ്കാരം മുനിസിപ്പൽ ചെയർമാൻ എം എ രാജഗോപാൽ നിർവഹിച്ചു മികച്ച ജീവകാരുണ്യ പ്രതിഭകളായ ഡോക്ടർ പുനലൂര്‍ സോമരാജൻ വെഞ്ചേമ്പ് ഷിബു എന്നിവരെ ആദരിച്ചു.

ആശംസകൾ അർപ്പിച്ചുകൊണ്ട് തടിക്കാട് ഫൈസി ,എസ് ബിജു , Ad:P സജി, അഡ്വക്കേറ്റ് സഞ്ജയ് ഖാൻ, ഷാജഹാൻ, കുമാരി ഗൗരി ,നാസില ഷാജി, ഫാത്തിമ സുധീർ, എന്നിവർ പങ്കെടുത്തു.

പുനലൂർ നഗരസഭയിലെ അങ്കണവാടികൾക്ക് ഫ്രിഡ്ജും മിക്സിയും വിതരണം ചെയ്തുപുനലൂർ : നഗരസഭ പ്രദേശത്തെ അങ്കണവാടികൾക്ക് ഫ്രിഡ്ജും മി...
12/06/2026

പുനലൂർ നഗരസഭയിലെ അങ്കണവാടികൾക്ക് ഫ്രിഡ്ജും മിക്സിയും വിതരണം ചെയ്തു

പുനലൂർ : നഗരസഭ പ്രദേശത്തെ അങ്കണവാടികൾക്ക് ഫ്രിഡ്ജും മിക്സിയും വിതരണം ചെയ്തു. നഗരസഭയുടെ വാർഷിക പദ്ധതിയിൽ പ്രോജക്ട് ഉൾപ്പെടുത്തിയാണ് ഇവ വാങ്ങി വിതരണം ചെയ്തത്. വെള്ളിയാഴ്ച പകൽ 3ന് ചെമ്മന്തൂർ കെ. കൃഷ്ണപിള്ള സാംസ്കാരിക നിലയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ വച്ച് നഗരസഭ ചെയർപേഴ്സൺ എം.എ. രാജഗോപാൽ വിതരണ ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ടി. അനിത അധ്യക്ഷയായി. സി.ഡി.പി.ഒ. അനീസാ റാണി സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അധ്യക്ഷനായ സുഭാഷ് ജി. നാഥ്, കെ. രാജശേഖരൻ, എസ്. അൻവർ, ഗീതാകുമാരി, കൗൺസിലർമാരായ ഷീബ മോൾ, ഷഫ്ന ഷാജഹാൻ, ഗൗരി എം. എ, രഞ്ജിത മോഹൻ, നാസില ഷാജി, മോഹനകുമാർ, റാണി ജേക്കബ്, ജോസഫ് ദേവസ്യ, പ്രവീണ, ഫാത്തിമ, തുടങ്ങിയവർ സംസാരിച്ചു.

സ്വന്തമായി കെട്ടിടം ഇല്ലാത്ത എല്ലാ അങ്കണവാടികൾക്കും സ്വന്തം കെട്ടിടം ഒരുക്കും. പാത്രങ്ങളും ഫ്രിഡ്ജും മിക്സിയും ഇനിയും ആവശ്യമുണ്ടെങ്കിൽ ആയത് ഈ സാമ്പത്തിക വർഷം തന്നെ വാങ്ങി നൽകുമെന്നും ചെയർപേഴ്സൺ എം. എ. രാജഗോപാൽ പറഞ്ഞു.

അങ്കണവാടി വർക്കർ അന്ന എബ്രഹാം നന്ദി പറഞ്ഞു.

തൂഫാൻഐ.ജി പുട്ട വിമലാദിത്യയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡ് ‘തൂഫാൻ ഇന്റലിജൻസും’ ലഹരിയുടെ ഉറവിടങ്ങൾ തേടി ശക്തമായി ര...
11/06/2026

തൂഫാൻ

ഐ.ജി പുട്ട വിമലാദിത്യയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡ് ‘തൂഫാൻ ഇന്റലിജൻസും’ ലഹരിയുടെ ഉറവിടങ്ങൾ തേടി ശക്തമായി രംഗത്തുണ്ട്.

വിദ്യാലയ പരിസരങ്ങളിൽ ഇവരുടെ പ്രത്യേക നിരീക്ഷണമുണ്ടാകും. പൊതുജനങ്ങൾ നൽകുന്ന രഹസ്യ വിവരങ്ങൾ ഈ ദൗത്യത്തെ സഹായിക്കും.

ഫോൺ: 9497979794, 9497927797
വാട്സാപ്പ്: 9995966666

നിങ്ങളുടെ സ്വകാര്യത പൂർണ്ണമായും സുരക്ഷിതമായിരിക്കും എന്നും ഉറപ്പ് നൽകുന്നു.

വൈദ്യുതി മുടങ്ങും പുനലൂർ: ഇടമൺ സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണിയെ തുടർന്ന് ശനിയാഴ്ച ഇടമൺ,തെന്മല സബ്സ്റ്റേഷനുകൾ ഷട്ട് ഡൗൺ ആയത...
11/06/2026

വൈദ്യുതി മുടങ്ങും

പുനലൂർ: ഇടമൺ സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണിയെ തുടർന്ന് ശനിയാഴ്ച ഇടമൺ,തെന്മല സബ്സ്റ്റേഷനുകൾ ഷട്ട് ഡൗൺ ആയതിനാൽ കുളത്തൂപ്പുഴ, തെന്മല, കരവാളൂർ സെക്ഷൻ ഓഫീസുകളുടെ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങാൻ സാധ്യതയുണ്ടെന്ന് അസി.എക്സി.എൻജിനീയർ അറിയിച്ചു.

നടൻ സലിം കുമാര്‍ വിടവാങ്ങിമലയാളി പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച, ചിന്തിപ്പിച്ച നടന്‍ സലിം കുമാര്‍ വിടവാങ്ങി. 56 വയസായിര...
06/06/2026

നടൻ സലിം കുമാര്‍ വിടവാങ്ങി

മലയാളി പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച, ചിന്തിപ്പിച്ച നടന്‍ സലിം കുമാര്‍ വിടവാങ്ങി. 56 വയസായിരുന്നു. അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നേരത്തെ കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ സലിം കുമാർ ദീർഘനാളായി അസുഖ ബാധിതനായിരുന്നു.

മലയാള സിനിമയിൽ ഹാസ്യവേഷങ്ങളിൽ തിളങ്ങിയ സലിം കുമാർ സ്വഭാവ വേഷങ്ങളിലും തന്മയത്വത്തോടെയുള്ള അഭിനയ മികവ് തെളിയിച്ചിരുന്നു. 1996-ൽ 'ഇഷ്ടമാണ് നൂറുവട്ടം' എന്ന സിനിമയിലൂടെയായിരുന്നു സലിം കുമാറിൻ്റെ സിനിമാ അരങ്ങേറ്റം. 2006ൽ അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സലിംകുമാർ അർഹനായി. 2011ൽ ആദാമിന്റെ മകൻ അബുവെന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന,ദേശീയ ചലച്ചിത്ര പുരസ്കാരവും സലിം സ്വന്തമാക്കി. മൂന്ന് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തിൽ 320ലധികം കഥാപാത്രങ്ങളെയാണ് സലിം കുമാറെന്ന അഭിനേതാവ് അവിസ്മരണീയമാക്കിയത്. സംസ്ഥാന ചലചിത്ര പുരസ്കാരം നേടിയ കറുത്ത ജൂതൻ ഉൾപ്പെടെ മൂന്ന് സിനിമകളിൽ സംവിധായകനെന്ന നിലയിലും കൈയ്യൊപ്പ് പതിപ്പിച്ചു. കറുത്ത ജൂതന് മികച്ച കഥയ്ക്കുള്ള സംസ്ഥാന അവാർഡും ലഭിച്ചിരുന്നു. കറുത്ത ജൂതൻ്റെ കഥയും തിരക്കഥയും സംവിധാനവും നിർവ്വഹിച്ചത് സലിം കുമാറായിരുന്നു.

2000 മുതൽ 2005 വരെയുള്ള കാലയളവായിരുന്നു സലിം കുമാറെന്ന അഭിനേതാവിൻ്റെ സിനിമാ ജീവിതത്തിലെ സുവർണകാലം. തെങ്കാശി പട്ടണത്തിലെ കള്ളൻ, ഈ പറക്കും തളികയിലെ മായാണ്ടി, സിഐഡി മൂസയിലെ പേരില്ലാത്ത കഥാപാത്രം, കല്യാണരാമനിലെ പ്യാരി, പുലിവാൽ കല്യാണത്തിലെ മണവാളൻ, മീശമാധവനിലെ അഡ്വേക്കേറ്റ് മുകുന്ദനുണ്ണി എന്നിങ്ങനെ മലയാളി എന്നും നെഞ്ചോടു ചേർക്കുന്ന കഥാപത്രങ്ങൾ മലയാള സിനിമയിലെ ഏറ്റവും മികച്ച ഹാസ്യതാരങ്ങളുടെ പട്ടികയിലേക്കു സലിംകുമാറിനെ എത്തിച്ചു.

ഹാസ്യവേഷം മാത്രമല്ല കൂടുതൽ അഭിനയപ്രാധാന്യമുള്ള സീരിയസ് വേഷങ്ങളും തനിക്കു ചേരുമെന്ന് സലിംകുമാർ തെളിയിച്ച കാലമായിരുന്നു പിന്നീട്. 2006ൽ പുറത്തിറങ്ങിയ ലാൽജോസ് ചിത്രം അച്ഛനുറങ്ങാത്ത വീടായിരുന്നു ഇതിനു തുടക്കം. ചിത്രത്തിലെ സാമുവൽ എന്ന കഥാപാത്രം മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സലിംകുമാറിനു നേടികൊടുത്തു. 2011ൽ ആദാമിന്റെ മകൻ അബുവെന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന, ദേശീയ ചലച്ചിത്ര പുരസ്കാരവും സലിം സ്വന്തമാക്കി.

1969 ഒക്ടോബർ പത്തിന് എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിൽ ഗംഗാധരൻ- കൌസല്യ ദമ്പതികളുടെ ഇളയ മകനായാണ് സലിംകുമാറിന്റെ ജനനം. ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂളിലും ഗവൺമെൻറ് ബോയ്സ് ഹൈസ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. മാല്യങ്കര എസ്എൻഎം കോളജിലെ പ്രീഡിഗ്രി വിദ്യാഭ്യാസത്തിനിടെയാണ് മിമിക്രി രംഗത്തേക്കു കടന്നത്. മഹാരാജാസ് കോളജിൽ ബിരുദ പഠനത്തിനിടെ എംജി സർവകലാശാല കലോത്സവത്തിൽ മിമിക്രി മത്സരത്തിൽ മൂന്ന് തവണ വിജയിയായി.

അക്കാലത്ത് മലയാളത്തിലെ മിമിക്രിയുടെ പ്രധാന കേന്ദ്രമായിരുന്ന കൊച്ചിൻ കലാഭവനിൽ എത്താനായത് സലിം കുമാറിൻ്റെ കലാ ജീവിതത്തിലെ വഴിത്തിരിവായി. മെലിഞ്ഞ രൂപവും ഹാസ്യരസം മിന്നിമായുന്ന മുഖവും പ്രത്യേക ചിരിയുമായി സലിംകുമാർ ആരാധകരെ കൈയ്യിലെടുത്തു. കോമിക്കോള എന്ന ടെലിവിഷൻ ഹാസ്യപരിപാടിയിലെ പ്രകടനം വെള്ളിത്തിരയിലേക്കു വഴിതുറന്നു. 1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടത്തിലൂടെ സിനിമയിൽ അരങ്ങേറി.സുനിതയാണ് ഭാര്യ. നടൻ ചന്തു, ആരോമൽ എന്നിവർ മക്കളാണ്.

ആയിരക്കണക്കിന് പൂച്ചെടികളുടെ തൈകളുമായി പുനലൂരിനെ മനോഹരമാക്കാൻ പരിസ്ഥിതിദിനത്തിൽ കുട്ടികളെത്തിപുനലൂര്‍ : ലോക പരിസ്ഥിതി ദി...
05/06/2026

ആയിരക്കണക്കിന് പൂച്ചെടികളുടെ തൈകളുമായി പുനലൂരിനെ മനോഹരമാക്കാൻ പരിസ്ഥിതിദിനത്തിൽ കുട്ടികളെത്തി

പുനലൂര്‍ : ലോക പരിസ്ഥിതി ദിനത്തില്‍ ആയിരക്കണക്കിന് തൈകളുമായി കുട്ടികളെത്തിയത് ശ്രദ്ധേയമായി. പുനലൂരിലെ പ്രധാന പാതയായ എം.എല്‍.എ. റോഡിന്റെ ഇരുവശങ്ങളിലും മനോഹരമായ പൂക്കള്‍ വിരിയിക്കുന്ന ചെടികളുടെ തൈകളുമായി പുനലൂര്‍ സെന്റ് തോമസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് എത്തിയത്. ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സെന്റ് ഗൊരേറ്റി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നും എന്‍.എസ്.എസ്. വോളണ്ടിയര്‍മാരും ഒപ്പം കൂടി. എല്ലാ വിദ്യാലയങ്ങളിലും ചെടികളും വൃക്ഷത്തൈകളും നട്ടുപിടിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ തന്നെ ഇവ പരിപാലിക്കുകയും ചെയ്യും. പുനലൂരിനെ കാര്‍ബണ്‍മുക്തമാക്കുന്ന കെയര്‍ പദ്ധതിയുടെ പ്രാധാന്യത്തെക്കുറിച്ച് നഗരസഭാ ചെയര്‍പേഴ്‌സണ്‍ എം.എ. രാജഗോപാല്‍ കുട്ടികള്‍ക്ക് വിവരിച്ചു.

വെള്ളിയാഴ്ച രാവിലെ 9ന് സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ മുനിസിപ്പല്‍തല പരിസ്ഥിതിദിന ആഘോഷം പുനലൂര്‍ എം.എല്‍.എ. സി. അജയപ്രസാദ് ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ എം.എ. രാജഗോപാല്‍ അദ്ധ്യക്ഷനായി. വൈസ് ചെയര്‍പേഴ്‌സണ്‍ കെ. പ്രഭ ഹരിതകര്‍മ്മ സേന അംഗങ്ങള്‍ക്ക് ശ്രീസത്യസായി സേവ സംഘം സ്‌പോണ്‍സര്‍ ചെയ്ത തൊപ്പിക്കുട വിതരണം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ജേക്കബ്ബ് തോമസ് സ്വാഗതം പറഞ്ഞു. നഗരസഭാ ശുചിത്വ അംബാസിഡര്‍ ഡോ. പുനലൂര്‍ സോമരാജന്‍ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. യൂ.ഡി.എഫ്. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ നെല്‍സണ്‍ സെബാസ്റ്റ്യന്‍ ശുചിത്വ സന്ദേശം നല്‍കി. മുനിസിപ്പൽ സെക്രട്ടറി എസ് സുമയ്യ ബീവി,സ്ഥിരം സമിതി അദ്ധ്യക്ഷരായ സുഭാഷ് ജി. നാഥ്, കെ. രാജശേഖരന്‍, എസ്. അന്‍വര്‍, അനിത, കൗണ്‍സിലര്‍മാരായ ആര്‍. റിയാസ്, ഷഫ്‌ന ഷാജഹാന്‍, ഓമനക്കുട്ടന്‍ ഉണ്ണിത്താന്‍, എം.എ. ഗൗരി, ജി. ജയപ്രകാശ്, സുനില്‍ തോമസ്, പ്രൊഫ. പി. കൃഷ്ണന്‍കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.

കെയര്‍ പദ്ധതിയുടെ ഭാഗമായി പട്ടണത്തില്‍ ഉള്‍പ്പെടെ നഗരപ്രദേശത്ത് ആയിരക്കണക്കിന് പുഷ്പച്ചെടികളും ഫലവൃക്ഷത്തൈകളും വച്ചുപിടിപ്പിക്കും. ജലാശയങ്ങളെ മാലിന്യമുക്തമാക്കും. വരുന്ന തലമുറയ്ക്കായി പുനലൂരിനെ കരുതിവയ്ക്കുന്ന മഹത്തായ പദ്ധതിയാണ് കെയര്‍. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കെയര്‍ പദ്ധതിയുടെ ഭാഗമായുള്ള വിവിധ പരിപാടികള്‍ക്ക് തുടക്കമാകും. എല്ലാവരുടെയും സഹകരണം നഗരസഭയ്‌ക്കൊപ്പം ഉണ്ടാകണമെന്ന് ചെയര്‍പേഴ്‌സണ്‍ എം.എ. രാജഗോപാല്‍ അഭ്യര്‍ത്ഥിച്ചു.

ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു. പുനലൂർ : കേരള ഫോക്കസ് പബ്ലിക്ക്  ലൈബ്രറി പുനലൂർ നേതൃസമിതി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ...
05/06/2026

ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു.

പുനലൂർ : കേരള ഫോക്കസ് പബ്ലിക്ക് ലൈബ്രറി പുനലൂർ നേതൃസമിതി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പുനലൂർ ജവഹർ ബാലകലാഭവനിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു.

ലൈബ്രറി കൗൺസിൽ പുനലൂർ നേതൃസമിതി കൺവീനർ ആർ. രാമൻകുട്ടി അദ്ധ്യക്ഷത വഹിച്ച യോഗം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പ്രദീപ് കണ്ണങ്കോട് ഫലവൃക്ഷത്തൈ നട്ട് പരിസ്ഥിതിദിന സന്ദേശം നൽകി ഉദ്ഘാടനം ചെയ്തു.

കേരള ഫോക്കസ് പബ്ലിക് ലൈബ്രറി സെക്രട്ടറി വി. വിഷ്ണുദേവ്, ഡോക്യൂമെന്ററി സംവിധായകൻ സുരേഷ് ശിവദാസ്, ഗവ. എൽ. പി ജി. എസ് പ്രഥമ അധ്യാപിക ബിന്ദു എം. കെ, ജവഹർ ബാലകലാഭവൻ വൈസ് പ്രിൻസിപ്പാൾ നിർമ്മല. കെ, മാധ്യമ പ്രവർത്തകൻ സുരാജ് തുടങ്ങിയവർ സംസാരിച്ചു. ഗവ. എൽ. പി. ജി സ്കൂളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.

പുനലൂരിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തുഅടിയന്തിര പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി നഗരസഭപുനലൂര്‍ : ജലജന്യരോഗങ്ങളും പകര്‍ച്ചവ...
04/06/2026

പുനലൂരിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തു

അടിയന്തിര പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി നഗരസഭ

പുനലൂര്‍ : ജലജന്യരോഗങ്ങളും പകര്‍ച്ചവ്യാധികളും പടര്‍ന്നു പിടിക്കാനുള്ള സാധ്യത പരിഗണിച്ച് വെക്ടര്‍ കണ്‍ട്രോള്‍ വിഭാഗം പ്രതിനിധികളുടെയും, നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാരുടെയും ആശാവര്‍ക്കര്‍മാരുടെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയും യോഗം വിളിച്ചു ചേര്‍ത്തു. നഗരസഭാ ചെയര്‍പേ്‌സണ്‍ എം.എ. രാജഗോപാലിന്റെ അദ്ധ്യക്ഷതയില്‍ വിളിച്ചുചേര്‍ത്ത പ്രത്യേക യോഗത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിലയിരുത്തി. പുനലൂരില്‍ മൂന്ന് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ജില്ലാ വെക്ടര്‍ കണ്ട്രോള്‍ വിഭാഗം നഗരസഭാ മേഖലയില്‍ പരിശോധന നടത്തി കൊതുകിന്റെ സാന്ദ്രത വര്‍ദ്ധിച്ചുവരുന്നതായി കണ്ടെത്തി. ഇതെത്തുടര്‍ന്നാണ് ചെയര്‍പേഴ്‌സണ്‍ അടിയന്തിര യോഗം വിളിച്ചു ചേര്‍ത്തത്.

യോഗത്തിലെ പ്രധാന തീരുമാനങ്ങൾ

നഗരപ്രദേശത്തെ എല്ലാ കിണറുകളുടെ ക്ലോറിനേഷന്‍ നടത്തുന്നതിന് തീരുമാനിച്ചു.
മഴശക്തിപ്പെട്ട സാഹചര്യത്തില്‍ കൊതുകുകളുടെയും രോഗം പടര്‍ത്തുന്ന പ്രാണികളുടെയും വ്യാപനം തടയുന്നതിന് ഉറവിടത്തില്‍ തന്നെ നശിപ്പിക്കല്‍ ഊര്‍ജ്ജിതമാക്കുന്നതിന് തീരുമാനിച്ചു.
കൊതുക് വളരാനുള്ള സാഹചര്യം പൂര്‍ണ്ണമായും ഒഴിവാക്കുന്നതിന് റബ്ബര്‍, കൈത കര്‍ഷകര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കുന്നതിന് തീരുമാനിച്ചു.

സ്വകാര്യ ഭൂമിയല്‍ വളര്‍ന്നുനില്‍ക്കുന്ന കുറ്റിക്കാടുകള്‍ അടിയന്തിരമായി വെട്ടിത്തെളിക്കുന്നതിന് സ്ഥലം ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കും.

നഗരപ്രദേശത്തെ കിണറുകളിലെ വെള്ളം പരിശോധിക്കുന്നതിന് പ്രത്യേകം സംവിധാനം ഒരുക്കും.

പൊതുസ്ഥലങ്ങളിലേക്കും ജലാശയങ്ങളിലേക്കും മലിനജലം ഒഴുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

യോഗത്തില്‍ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷരായ സുഭാഷി ജി. നാഥ്, അനിത, കൗണ്‍സിലര്‍മാരായ ടി.എസ്. ഷൈന്‍, ഫാത്തിമ, സുധര്‍മ്മ, വെക്ടര്‍ കണ്‍ട്രോള്‍ വിഭാഗം പ്രതിനിധി ജ്യോതി, ക്ലീന്‍ സിറ്റി മാനേജര്‍ കെ. ജയകുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആര്‍. രാജീവ് തുടങ്ങിയവര്‍ പങ്കെടുത്തു.

ജലജന്യ രോഗങ്ങളും പകർച്ചവ്യാധികളും പടർന്നു പിടിക്കാതിരിക്കാൻ ഉള്ള നഗരസഭയുടെ പ്രവർത്തനങ്ങളിൽ എല്ലാവരും സഹകരിക്കണമെന്ന് ചെയർപേഴ്സൺ എം.എ. രാജഗോപാൽ പറഞ്ഞു.

സംസ്ഥാനത്ത്  28 ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും: മന്ത്രി സി പി ജോൺഅസിസ്റ്റന്റ് മോട്ടോർ വെഹിക്...
03/06/2026

സംസ്ഥാനത്ത് 28 ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും: മന്ത്രി സി പി ജോൺ

അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ട്രെയിനികളുടെ പാസിങ് ഔട്ട് പരേഡ് നടന്നു

സംസ്ഥാനത്ത് 28 ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനുകൾ (എ ടി എസ്) ആരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ പറഞ്ഞു. തിരുവന്തപുരത്ത് തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജിൽ നടന്ന പതിനേഴാമത് ബാച്ച് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ട്രെയിനികളുടെ പാസിങ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുയായിരുന്നു മന്ത്രി.

വാഹനങ്ങളുടെ ഫിറ്റ്‌നസ്സ് പരിശോധനക്കായി ഓരോ ജില്ലയിലും ഓട്ടോമേറ്റഡ്, മെഷീൻ നിയന്ത്രിത, ഔട്ട്‌സോഴ്‌സ് പിൻതുണയുളള രണ്ട് എടിഎസ് വീതമായിരിക്കും സ്ഥാപിക്കുന്നത്. വാഹന ഫിറ്റ്‌നസ് പരിശോധനയിൽ പരമ്പരാഗത രീതികൾക്ക് പകരം മെഷീൻ അധിഷ്ഠിത സംവിധാനങ്ങളിലേക്കാണ് മാറ്റമെന്നും അദ്ദേഹം പറഞ്ഞു. ആധുനികവൽക്കരണത്തിന്റെയും ഓട്ടോമേഷന്റെയും നിർണായക ഘട്ടത്തിലാണ് പുതിയ തലമുറ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർ സേവനത്തിലേക്ക് കടക്കുന്നത്. രാജ്യത്ത് കമ്പ്യൂട്ടർവൽക്കരണം ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനങ്ങളിൽ ഒന്നായ കേരളം വികസിപ്പിച്ച സ്മാർട്ട് മൂവ് ആപ്ലിക്കേഷൻ ദേശീയതലത്തിലെ പരിവാഹൻ സംവിധാനത്തിന് അടിസ്ഥാനമായി. വാഹൻ, സാരഥി പ്ലാറ്റ്‌ഫോമുകളിൽ നിരവധി മെച്ചപ്പെടുത്തലുകൾ കേരള എംവിഡി ഉദ്യോഗസ്ഥരുടെ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ നടപ്പിലാക്കി. ആദ്യ കമ്പ്യൂട്ടറൈസ്ഡ് വാഹന പരിശോധനയും ഡ്രൈവർ പരിശോധനയും കേരളത്തിലാണ് നടപ്പിലാക്കിയത്.

ഡ്രൈവിംഗ് ലൈസൻസ് പരീക്ഷകൾ അക്രഡിറ്റഡ് ഡ്രൈവിംഗ് ട്രെയിനിംഗ് ആൻഡ് ടെസ്റ്റിംഗ് സെന്ററുകൾ വഴി കൂടുതൽ സുതാര്യവും ആധുനികവുമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. എംവിഡി നവീകരണത്തിനായി പ്രത്യേക നവീകരണ സ്‌കീം ഫണ്ട് രൂപീകരിക്കുമെന്നും ഐസിടി ഉപകരണങ്ങൾ, എൻഫോഴ്‌സ്‌മെന്റ് ടാബുകൾ, എ എൻ പി ആർ (Automatic Number Plate Recognition) ക്യാമറകൾ എന്നിവ വ്യാപകമായി ഉപയോഗിക്കുമെന്നും മന്ത്രി അറിയിച്ചു. നികുതി വെട്ടിപ്പ് തടയുകയും നികുതി ശേഖരണം കാര്യക്ഷമമാക്കുകയും ചെയ്യുന്നതിൽ ഉദ്യോഗസ്ഥർ നിർണായക പങ്ക് വഹിക്കണം.

സംസ്ഥാനത്തെ റോഡുകളിൽ സജീവമായി ഓടുന്ന വാഹനങ്ങളുടെ യഥാർത്ഥ കണക്ക് കണ്ടെത്തുന്നതിനായി വാഹന സെൻസസ് ആരംഭിക്കും. വാഹൻ ഡാറ്റ കൂടുതൽ കൃത്യമാക്കുന്നതിലൂടെ സെർവർ ഡൗൺടൈം കുറയ്ക്കാനും സേവനങ്ങൾ വേഗത്തിലാക്കാനും സാധിക്കും.

പൊതുഗതാഗത സംവിധാനത്തിന്റെ ഗുണമേന്മ ഉയർത്തുന്നതിനായി എല്ലാ സ്റ്റേജ് കാരിയേജുകൾക്കും വേണ്ടി ഓട്ടോമേറ്റഡ് റൂട്ട് മാനേജ്‌മെന്റ് സംവിധാനം നടപ്പിലാക്കും. തത്സമയ ഡാറ്റയുടെ അടിസ്ഥാനത്തിൽ ബസ് സർവീസുകൾ നിരീക്ഷിക്കാനും സമയക്രമം നിയന്ത്രിക്കാനും ഇതിലൂടെ സാധിക്കും. യൂറോപ്പിലെയും അമേരിക്കയിലെയും മാതൃകയിൽ മൊബൈൽ ആപ്പ് വഴി പൊതുഗതാഗത വിവരങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കും.

ഷെയർ ട്രാൻസ്‌പോർട്ട്, വൈദ്യുത വാഹനങ്ങളുടെ ഉപയോഗം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഗ്രാമപ്രദേശങ്ങളിലെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. വരും ദിവസങ്ങളിൽ എ എൻ പി ആർ (automatic number plate recognition) അധിഷ്ഠിത ഡാഷ് ക്യാമറകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് റോഡ് സുരക്ഷാ നിർവഹണവും ശക്തിപ്പെടുത്തും. അന്തർ സംസ്ഥാന ഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിന് അയൽ സംസ്ഥാനങ്ങളുമായി ധാരണയിലെത്തും.

പരിശീലനത്തിന് ശേഷം നിയമങ്ങൾ, സാങ്കേതിക വിദ്യകൾ, പൊതുസേവന രംഗത്തെ മാറ്റങ്ങൾ എന്നിവയെക്കുറിച്ചുള്ള പുതു അറിവുകൾ ഉദ്യോഗസ്ഥർ നിരന്തരമായി ഉൾക്കൊള്ളണമെന്ന് മന്ത്രി നിർദേശിച്ചു.ജനങ്ങളോടുള്ള പെരുമാറ്റത്തിൽ അച്ചടക്കവും മര്യാദയും പുലർത്തണമെന്നും യൂണിഫോമിന്റെ ഗൗരവം കാത്തുസൂക്ഷിക്കണമെന്നും മന്ത്രി പറഞ്ഞു.

32 അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ട്രെയിനികളാണ് പരിശീലനം വിജയകരമായി പൂർത്തിയാക്കി പരേഡിൽ പങ്കെടുത്തത്. മന്ത്രി ട്രെയിനികളുടെ പരേഡ് പരിശോധന നടത്തി. തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങും സ്ലോ, ക്വിക്ക് ടൈം മാർച്ച് പാസ്റ്റും നടന്നു.

പരിശീലന കാലയളവിൽ മികച്ച പ്രകടനം കാഴ്ചവെച്ച ട്രെയിനികൾക്ക് മന്ത്രി മെഡലുകളും പുരസ്‌കാരങ്ങളും വിതരണം ചെയ്തു. മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരുടെ മികച്ച സേവനത്തിനുള്ള അംഗീകാരമായി ഏർപ്പെടുത്തിയ കേരള ചീഫ് മിനിസ്റ്റേഴ്‌സ് ട്രാൻസ്‌പോർട്ട് മെഡലുകളും മന്ത്രി ചടങ്ങിൽ സമ്മാനിച്ചു.

ഗതാഗത കമ്മിഷണർ നാഗരാജു ചക്കിലം, അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മിഷണർ പ്രമോജ് ശങ്കർ പി.എസ്, പൊലീസ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ ജയശങ്കർ ആർ, വൈസ് പ്രിൻസിപ്പൽ എസ് അജയ് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പുനലൂർ മുഹയിദ്ദീൻ ബംഗ്ലാവിൽ പരേതനായ ടി. ഇമാം സാഹിബിന്റെ (എം. ടിപ്പു സാഹിബ് സൺസ്) മകൻ ഐ. മുഹമ്മദ് റാഫി (63) നിര്യാതനായി.ക...
02/06/2026

പുനലൂർ മുഹയിദ്ദീൻ ബംഗ്ലാവിൽ പരേതനായ ടി. ഇമാം സാഹിബിന്റെ (എം. ടിപ്പു സാഹിബ് സൺസ്) മകൻ ഐ. മുഹമ്മദ് റാഫി (63) നിര്യാതനായി.

കബറടക്കം 2026 ജൂൺ 3-ന് രാവിലെ 11:30-ന് പുനലൂർ ദഖ്നി മുസ്ലിം ജമാഅത്തിൽ നടക്കുന്നതായിരിക്കും.

ഭാര്യ: താജുന്നിസ (തിരുവനന്തപുരം)

മക്കൾ: ഡോ. ആരിഫ് മുഹമ്മദ് (NIMS, തിരുവനന്തപുരം), ഡോ. അലിഷ (ലിബർട്ടി ഹോസ്പിറ്റൽ, കോഴിക്കോട്)

മരുമക്കൾ: ഡോ. ഹിസാന ആരിഫ് (തിരുവനന്തപുരം), ഡോ. ഫുവാദ് (കോഴിക്കോട്)

സഹോദരങ്ങൾ: മുംതാസ് ഗഫൂർ (തിരുവനന്തപുരം), ഷക്കീല അമീൻ (തിരുച്ചിറപ്പള്ളി), ഷമി ഷെർ അലി (തിരുവനന്തപുരം), ബീന കരീം (പത്തനംതിട്ട), സീന അബ്ദുൽ ലത്തീഫ് (മാന്നാർ), പരേതയായ മായ അന്വർ (തിരുച്ചിറപ്പള്ളി), ഐ. അക്ബർ സാഹിബ് (പുനലൂർ), ഷബാന താജുദ്ദീൻ (കൊല്ലം)

Address

Kollam
Punalur
691305

Telephone

+919497171135

Website

Alerts

Be the first to know and let us send you an email when Punalur 24x7 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Punalur 24x7:

Share