31/10/2025
പുനലൂർ മുക്കടവ് ആളു കേറാമല കൊലപാതകം പോലീസിന് നിർണായക തെളിവുകൾ ലഭിച്ചു
റബർ മരത്തിൽ ചങ്ങല കൊണ്ട് ചുറ്റി താഴിട്ട് പൂട്ടിയ നിലയിലായിരുന്നു മൃതശരീരം. താഴിന്റെ താക്കോലാണ് ഇന്ന് പോലീസ് കണ്ടെടുത്തത്
കൊല്ലപ്പെട്ട ആളെ കണ്ടെത്തുവാനായി പോലീസ് സംഘം അന്യസംസ്ഥാനങ്ങളിൽ തിരച്ചിൽ നടത്തുന്നതിനിടയിലാണ് അന്വേഷണ സംഘത്തിലെ ഒരു വിഭാഗം മൃതശരീരം കണ്ടെത്തിയ സ്ഥലത്തിന് അടുത്തുനിന്നും നടത്തിയ തിരച്ചിലിൽ ചങ്ങല പൂട്ടിയിരുന്ന താക്കോൽ കണ്ടെത്തിയത്
രാവിലെ 10 മണിയോടെ പുനലൂർ പോലീസ് സ്റ്റേഷനിൽ നിന്നുള്ള ഇരുപതോളം പേരടങ്ങുന്ന പോലീസ് സംഘം മൃതശരീരം കിടന്നതിന് അടുത്ത് സ്ഥലത്ത് തിരച്ചിൽ നടത്തിയിരുന്നതിന്റെ ബാക്കി ഭാഗത്തെ കാടുവെട്ടിതെളിച്ചു തിരച്ചിൽ നടത്തിയിരുന്നു ഇവിടെ നിന്നുമാണ് താക്കോൽ കണ്ടെത്തിയത്
മൃതശരീരം കണ്ട് മുപ്പത്തിയഞ്ച് ദിവസത്തിന് ശേഷം പോലീസിന് ലഭിച്ച നിർണായക തെളിവ് അന്വേഷണത്തിന് കൂടുതൽ ഊർജ്ജം പകർന്നിരിക്കുകയാണ്
സെപ്റ്റംബർ 23 തീയതിയാണ് കൊല്ലം ജില്ലയിലെ പുനലൂരിൽ പുനലൂർ മൂവാറ്റുപുഴ പാതയിൽ മുക്കടവ് പാലത്തിന് സമീപം ചെങ്കുത്തായ മലമുകളിൽ ചങ്ങലയിൽ പൂട്ടിയ നിലയിൽ മൃതശരീരം കണ്ടെത്തിയത്
വലത് കൈയിലും കാലുകളിലും ചങ്ങല ചുറ്റി മരത്തിലൂടെ താഴിട്ട് പൂട്ടിയ നിലയിലായിരുന്നു മൃതശരീരം
വസ്ത്രങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല തീ വെച്ച് മുഖം വികൃതമാക്കിയിരുന്നു
മൃതശരീരത്തിന് അടുത്തുനിന്ന് കീറിയ നിലയിൽ ഒരു ബാഗും അതിൽ ഒരു മിഠായിയും കുറച്ച് നാണയത്തുട്ടുകൾ ഒഴിഞ്ഞ കന്നാസ് കുപ്പി കത്രിക എന്നിവ കണ്ടെടുത്തിരുന്നു
സ്ത്രീയോ പുരുഷനോ എന്ന് അറിയാത്ത നിലയിലായിരുന്നു ആദ്യം മൃതദേഹം കാണപ്പെട്ടത് പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റുമാരത്തിൽ 40 നും 50 നും വയസ്സിന് ഇടയ്ക്ക് പ്രായമുള്ള മൃതശരീരം ആണെന്നും ഇടതുകാലിന് സ്വാധീനം ഇല്ലാത്ത ആളാണെന്നും മൃതശരീരത്തിന് ഏകദേശം ഒന്നരയാഴ്ചയോളം പഴക്കമുണ്ടെന്നും മനസ്സിലാക്കി
ഡോക്സ് സ്ക്വാഡ് വിരലടായാള വിദഗ്‌ധർ ഫോറൻസിക്ക് തുടങ്ങിയ എല്ലാ സംഘങ്ങളും സ്ഥലത്ത് പരിശോധന നടത്തി
കൊട്ടാരക്കര റൂറൽ എസ്പി സ്ഥലം സന്ദർശിക്കുകയും പുനലൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 20 അംഗ പ്രത്യേക അന്വേഷണ സംഘത്തെ പ്രഖ്യാപിച്ച് അന്വേഷണം തുടർന്നു വരികയുമായിരുന്നു
മൃതശരീരം കണ്ടെത്തി 10 ദിവസം പിന്നിട്ടപ്പോൾ ദക്ഷിണ മേഖല ഡിഐജി സ ബിത ബീഗത്തിന്റെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്ന് അന്വേഷണ പുരോഗതി വിലയിരുത്തി
പോലീസിന് ലഭിച്ച ചില നിർണായക തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം അന്യസംസ്ഥാനത്തേക്ക് വ്യാപിപ്പിച്ചിരുന്നു
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 20 അംഗ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്ന സി ഐ എസ് ഐ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം ലഭിച്ച സാഹചര്യത്തിൽ അന്വേഷണം വഴിമുട്ടും എന്ന ഘട്ടത്തിലാണ് പോലീസിന് നിർണായക തെളിവ് ലഭിച്ചതായി പോലീസ് പറയുന്നത്