Punalur 24x7

Punalur 24x7 Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Punalur 24x7, Media/News Company, kollam, Punalur.

നഗരനയം കാലഘട്ടത്തിന്റെ അനിവാര്യത: മുഖ്യമന്ത്രി പിണറായി വിജയൻകേരള അർബൻ കോൺക്ലേവ് ഉദ്ഘാടനം നിർവഹിച്ചുപുനലൂർ: വൻനഗരങ്ങളും ഉ...
12/09/2025

നഗരനയം കാലഘട്ടത്തിന്റെ അനിവാര്യത: മുഖ്യമന്ത്രി പിണറായി വിജയൻ

കേരള അർബൻ കോൺക്ലേവ് ഉദ്ഘാടനം നിർവഹിച്ചു

പുനലൂർ: വൻനഗരങ്ങളും ഉപനഗരങ്ങളുമായി അതിവേഗം നഗരവൽക്കരണം നടന്നുകൊണ്ടിരിക്കുന്ന കേരളത്തിൽ വ്യക്തവും സുസ്ഥിരവും എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്നതുമായ നഗരനയം ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോക ജനസംഖ്യയുടെ 60 ശതമാനത്തോളം നഗരങ്ങളിലാണ്. വിസ്തൃതിയിൽ ചെറുതാണെങ്കിലും ജനസാന്ദ്രതയിൽ കേരളം വളരെ മുന്നിലാണ്. 2035 ഓടെ കേരള ജനസംഖ്യയുടെ 90 ശതമാനത്തോളം നഗര ജനസംഖ്യയായി മാറുമെന്നാണ് വിലയിരുത്തൽ. തദ്ദേശ സ്വയംഭരണ വകുപ്പ് സംഘടിപ്പിച്ച കേരള അർബൻ കോൺക്ലേവ് 2025 കൊച്ചി ഗ്രാൻഡ് ഹയാത്ത് കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സാധാരണയായി നഗരവൽക്കരണം വ്യവസായവൽക്കരണത്തിന്റെ ഒരു ഉപ- ഉൽപ്പന്നമാണ്. വൻകിട വ്യവസായ നഗരങ്ങൾക്ക് ചുറ്റും ജനങ്ങൾ തിങ്ങിപ്പാർക്കാൻ തുടങ്ങുകയും നഗരങ്ങൾക്ക് ഉപഗ്രഹനഗരങ്ങൾ ഉണ്ടാവുകയും, അവ പിന്നീട് നഗരങ്ങളായി മാറുകയും ചെയ്യുന്നു. എന്നാൽ കേരളത്തിൽ നഗരവൽക്കരണം സംഭവിക്കുന്നത് വ്യവസായവൽക്കരണത്തോടനുബന്ധിച്ച് മാത്രമല്ല. സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ ഒട്ടേറെ ഘടകങ്ങൾ അതിലുണ്ട്. കാലാകാലങ്ങളായി വിദേശരാജ്യങ്ങളുമായി നിലനിന്ന വാണിജ്യ ബന്ധം, സമാധാനാന്തരീക്ഷം, സാമൂഹിക ഐക്യം, വിശാലമായ തീരദേശം, ഉയർന്ന ജീവിത നിലവാരം, മെച്ചപ്പെട്ട വരുമാന നിലവാരം, കാലാവസ്ഥാ ഘടകങ്ങൾ എന്നിവയെല്ലാം കേരളത്തിന്റെ നഗരവൽക്കരണത്തിന് കാരണമായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കുടിയൊഴിപ്പിക്കൽ നിരോധനവും, കാർഷിക നിയമങ്ങളും, ഭൂപരിഷ്‌കരണ നിയമവും സാധാരണക്കാരെ ഭൂമിയുടെ അവകാശികളാക്കി. വിദ്യാഭ്യാസരംഗത്തെ പരിഷ്‌കരണങ്ങൾ ജനങ്ങളെ വിദ്യാസമ്പന്നരാക്കി. സൂക്ഷ്മ ചെറുകിട സംരംഭങ്ങൾ മുതൽ വലിയ വ്യവസായങ്ങൾക്ക് വരെ നൽകിയ പിന്തുണ കേരളത്തിന്റെ എല്ലായിടങ്ങളിലും വ്യവസായങ്ങൾ എത്തിച്ചു. ഇവയെല്ലാം ഭൂരിഭാഗം ഗ്രാമങ്ങളെയും നഗരവൽക്കരണത്തിലേക്ക് നയിച്ചു. നഗരവൽക്കരണവുമായി ബന്ധപ്പെട്ട വെല്ലുവിളികൾ ഏറ്റെടുക്കുവാനും അവയെ അവസരങ്ങളാക്കി മാറ്റുവാനും കഴിയണം. അതിനുവേണ്ടിയാണ് നവകേരളം എന്ന ആശയം സംസ്ഥാന സർക്കാർ മുന്നോട്ട് വയ്ക്കുന്നത്. സാമൂഹിക സാമ്പത്തിക മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ തുടരുന്നതിനും, നഗരവൽക്കരണം മൂലം സംഭവിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികളെ നേരിടുന്നതിനുമുള്ള കർമ്മ പദ്ധതികളാണ് സർക്കാർ ആവിഷ്‌കരിച്ചിരിക്കുന്നത്. ഹരിതകേരളം, ലൈഫ്, ആർദ്രം, മാലിന്യമുക്ത നവകേരളം എന്നീ മിഷനുകൾ എല്ലാം ഇതിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പരിസ്ഥിതി സംരക്ഷണം, പാർപ്പിട ലഭ്യത, പൊതുആരോഗ്യ വിദ്യാഭ്യാസ മേഖലകളുടെ അടിസ്ഥാന സൗകര്യ വികസനം എന്നിവയാണ് ഈ കർമ്മ പദ്ധതി ലക്ഷ്യം വെക്കുന്നത്. ഇതിനുവേണ്ടി സംസ്ഥാന സർക്കാർ നേരിട്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേനയും പദ്ധതികൾ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി. മികച്ച ഗതാഗത സംവിധാനങ്ങളും, റോഡുകളും, ഊർജ്ജലഭ്യതയും ഉറപ്പുവരുത്തി. വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ, വാട്ടർ മെട്രോ എന്നിവ ലോകം ഉറ്റുനോക്കുന്ന വികസന പദ്ധതികളാണ്. കെ ഫോൺ, പബ്ലിക് വൈഫൈ, ഹോട്ട്‌സ്‌പോട്ട് എന്നിവയിലൂടെ വെർച്വൽ കണക്ടിവിറ്റിയും ഉറപ്പാക്കിയതായി മുഖ്യമന്ത്രി പറഞ്ഞു.

അടിസ്ഥാന സൗകര്യങ്ങളും അടിസ്ഥാന ആവശ്യങ്ങളും നൽകിയുള്ള വികസനമാണ് സർക്കാർ ഉന്നം വെക്കുന്നത്. നാടിന്റെ താഴെത്തട്ടിന്റെ വികസനവും സർക്കാരിന്റെ ലക്ഷ്യമാണ്. ലൈഫ് മിഷനിലൂടെ അഞ്ചുലക്ഷത്തോളം വീടുകൾ നിർമ്മിച്ചു, 5000 കോടി രൂപ ചെലവിട്ടു പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉന്നത നിലവാരമുള്ളവയാക്കി, 5000 ൽ അധികം ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ യാഥാർത്ഥ്യമാക്കി, നാല് ലക്ഷം പട്ടയങ്ങൾ ലഭ്യമാക്കി. ഇതെല്ലാം സാധാരണക്കാരന്റെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള ഇടപെടലുകളാണ്. നഗരവൽക്കരണത്തിന്റെ ഭാഗമായി ഉണ്ടാകുന്ന ദാരിദ്ര്യനിർമാർജനം, മാലിന്യനിർമാർജനം, തൊഴിലവസരങ്ങൾ ഉറപ്പാക്കൽ, പരിസ്ഥിതി സംരക്ഷണം എന്നി വെല്ലുവിളികളും സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. കേരളപ്പിറവി ദിനത്തിൽ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറും, മാലിന്യമുക്ത നവകേരളം പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. നിലവിൽ 20,000 മിനി മെറ്റീരിയൽ കളക്ഷൻ സെന്ററുകളും, 1400 മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റികളും, 40,000 അംഗങ്ങളുള്ള ഹരിതകർമ്മ സേനയും ഇതിനായി പ്രവർത്തിക്കുന്നു. തൊഴിൽ ലഭ്യത ഉറപ്പാക്കുന്നതിന് 'ഒരു വർഷം ഒരു ലക്ഷം സംരംഭം' എന്നിങ്ങനെയുള്ള സംരംഭകത്വ വികസനം ലക്ഷ്യമാക്കിയുള്ള പദ്ധതികളും, നൈപുണ്യ പരിശീലനവും സർക്കാർ നൽകിവരുന്നു. ഇന്ന് കേരളം ഈസ് ഓഫ് ഡൂയിങ് ബിസിനസിലും, ഐടി കയറ്റുമതിയിലും മുന്നിലാണ്. സ്റ്റാർട്ടപ്പ് മേഖല 20 ഇരട്ടിയാണ് കഴിഞ്ഞ ഒമ്പത് വർഷങ്ങൾക്കിടയിൽ വളർന്നതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

നഗരവൽക്കരണത്തിന്റെ വിവിധമാനങ്ങളെക്കുറിച്ച് ആഴത്തിൽ പഠിക്കുന്നതിനും നിർദ്ദേശങ്ങൾ നൽകുന്നതിനും ദേശീയ അന്തർദേശീയ വിദഗ്ധരെ ഉൾപ്പെടുത്തി ഒരു കമ്മീഷനെ സർക്കാർ നിയമിച്ചിരുന്നു. കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. നഗരനയം രൂപീകരിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. ഓരോ നഗരത്തിനും അതിനുതകുന്ന പ്രത്യേക പദ്ധതികൾ വേണം. നഗര ജല വിനിയോഗവും, വിതരണവും മറ്റൊരു ഗൗരവകരമായ വിഷയമാണ്. അതിനെക്കുറിച്ചുള്ള ചർച്ചകൾ ആവശ്യമാണ്. നമ്മുടെ കേരളം ജലസ്രോതസ്സുകളിൽ സമ്പന്നമാണ് എങ്കിലും അവയിൽ പലതും ഉപയോഗശൂന്യമാണ്. നഗരങ്ങളിലെ ജലസ്രോതസ്സുകൾ പുനരുജ്ജീവിപ്പിക്കാൻ സാധിക്കണം. അവയിലെ ജലം ഉപയോഗിക്കാൻ കഴിയുന്ന നിലയിലേക്ക് എങ്ങനെ എത്തിച്ചേരാം എന്നുള്ള ചർച്ച വേണം. നഗരവൽക്കരണത്തിന്റെ ഭാഗമായി ഉയർന്നുവരുന്ന പുതിയ സാമ്പത്തിക കാഴ്ചപ്പാടുകളും തൊഴിൽ സ്വഭാവവും അഭിസംബോധന ചെയ്യപ്പെടണമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ഗിഗ് ഇക്കണോമി വളരുന്നതായാണ് പറയപ്പെടുന്നത്. ഗിഗ് തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാൻ എങ്ങനെ കഴിയും എന്നതിനെപ്പറ്റി ചർച്ച ഉണ്ടാവണം. പൊതു തൊഴിൽ സംസ്‌കാരത്തിന്റെ ഭാഗമായി വർക്ക് ഫ്രം ഹോം, വർക്ക് എവെ ഫ്രം വർക്ക് തുടങ്ങിയ തൊഴിൽ സംസ്‌കാരങ്ങൾക്ക് ചേരുന്ന വിധത്തിൽ നഗരവികസനം സാധ്യമാകണം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിതമായ ട്രാഫിക് സംവിധാനങ്ങളും ഊർജ്ജവിതരണ സംവിധാനങ്ങളും വിപുലമായിക്കൊണ്ടിരിക്കുകയാണ്. നഗരങ്ങളെ എങ്ങനെ പൂർണമായി ഭിന്നശേഷി സൗഹൃദമാക്കാം എന്നതിനെ കൂറിച്ചും പഠനങ്ങൾ വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കേന്ദ്ര ഭവന നിർമ്മാണ, നഗരകാര്യ വകുപ്പ് മന്ത്രി മനോഹർലാൽ ഖട്ടർ മുഖ്യാതിഥിയായി. ശ്രീലങ്ക നഗരവികസന മന്ത്രി അനുര കരുണതിലക, ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള അടിസ്ഥാന സൗകര്യ എക്സിക്യൂട്ടീവ് കൗൺസിൽ അംഗം മാർട്ടിൻ മെയർ, ഹിമാചൽ പ്രദേശ് നഗര വികസന മന്ത്രി വിക്രമാദിത്യ സിംഗ്, മന്ത്രിമാരായ കെ എൻ ബാലഗോപാൽ, പി രാജീവ്, കൊച്ചി മേയർ അഡ്വ. എം അനിൽകുമാർ, ചീഫ് സെക്രട്ടറി ഡോ എ ജയതിലക്, കേരള അർബൻ പോളിസി കമ്മീഷൻ ചെയർമാൻ പ്രൊഫ. എം സതീഷ് കുമാർ, എം.എൽ.എമാരായ കെ എൻ ഉണ്ണികൃഷ്ണൻ, കെ ജെ മാക്‌സി, ടി ജെ വിനോദ്, കെ ബാബു, ഉന്നത വിദ്യാഭ്യാസ, വനിത ശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമിള മേരി ജോസഫ്, തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ഡോ. അദീല അബ്ദുല്ല, സ്‌പെഷ്യൽ സെക്രട്ടറി ടി വി അനുപമ, പ്രിൻസിപ്പൽ ഡയറക്ടർ ജെറോമിക് ജോർജ്, ജി.സി.ഡി.എ. ചെയർമാൻ കെ ചന്ദ്രൻപിള്ള, ചേംബർ ഓഫ് മുൻസിപ്പൽ ചെയർമാൻ എം കൃഷ്ണദാസ്, മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് വി എസ് അക്ബർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

കൊല്ലം അഞ്ചൽ ബൈപ്പാസിൽ യുവാവിനെ  വൈദ്യുതി പോസ്റ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആളിനെ  തിരിച്ചറിഞ്ഞിട്ടില്ല തിരിച്ചറി...
12/09/2025

കൊല്ലം അഞ്ചൽ ബൈപ്പാസിൽ യുവാവിനെ വൈദ്യുതി പോസ്റ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആളിനെ തിരിച്ചറിഞ്ഞിട്ടില്ല തിരിച്ചറിയുന്നവർ അഞ്ചൽ പോലീസുമായി ബന്ധപ്പെടുക

ദേശീയപാതാ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണം: മുഖ്യമന്ത്രിപുനലൂർ :സാങ്കേതിക കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാതെ ദേ...
11/09/2025

ദേശീയപാതാ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണം: മുഖ്യമന്ത്രി

പുനലൂർ :സാങ്കേതിക കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാതെ ദേശീയപാതാ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. ദേശീയപാതയുമായി ബന്ധപ്പെട്ട് ചേര്‍ന്ന റിവ്യൂ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ദേശീയപാതാ അതോറിറ്റി പൊതുവില്‍ നല്ല പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നതെങ്കിലും ചില മേഖലകളില്‍ സ്തംഭനമുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വടകര, തുറവൂര്‍, തിരുവനന്തപുരം ഉള്‍പ്പെടെ ചില സ്ഥലങ്ങളിലെങ്കിലും പ്രവൃത്തി മന്ദഗതിയിലാണ്. മെല്ലെപ്പോക്ക് നടത്തുന്ന കരാറുകാര്‍ക്കെതിരെ കര്‍ശന നടപടിയിലേക്ക് നീങ്ങണമെന്ന് മുഖ്യമന്ത്രി ദേശീയപാത അധികൃതരോട് ആവശ്യപ്പെട്ടു.

കണ്ണൂര്‍ ജില്ലയിലെ നടാലില്‍ ബസുകള്‍ക്ക്കുടി സഞ്ചരിക്കുന്ന വിധത്തില്‍ അടിപ്പാത നിര്‍മ്മിക്കേണ്ടതുണ്ട്. അവിടെ ബസ് ഉടമകള്‍ മാത്രമല്ല നാട്ടുകാരും പ്രതിഷേധത്തിലാണ്. ചാല വരെ സഞ്ചരിച്ച് ബസ് തിരിച്ചുവരേണ്ടി വരുന്ന അവസ്ഥയാണ്. ഇത് പ്രത്യേക കേസായി പരിഗണിച്ച് നടപടി സ്വീകരിക്കണം.

നിര്‍മ്മാണ പ്രവൃത്തിക്ക് തടസമുണ്ടാകരുത്. ഇത്തരം പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ ബന്ധപ്പെട്ട ജില്ലാകളക്ടറും പോലീസ് മേധാവിയും മുന്‍കൈയെടുക്കണം. കേരളത്തിന്‍റെ ഭൂമി ശാസ്ത്രവും ജനസാന്ദ്രതയും കണക്കിലെടുത്തു വേണം പ്രവൃത്തികള്‍ നടത്താനെന്നും മുഖ്യമന്ത്രി പറഞ്ഞു. ആര്‍ബിട്രേഷന്‍ സമയബന്ധിതമായി തീര്‍ക്കാനുള്ള നടപടികള്‍ സ്വീകരിക്കണം.

17 സ്ട്രച്ചുകളിലായി മൊത്തം 642 കിലോമീറ്റര്‍ റോഡിന്‍റെ പൂര്‍ത്തീകരണ തിയതിയും യോഗത്തില്‍ ചര്‍ച്ചയായി. 480 കിലോമീറ്റര്‍ 2025 ഡിസംബറോടെ പൂര്‍ത്തിയാകും. ആകെ 560 കിലോമീറ്റര്‍ 2026 മാര്‍ച്ചിലും പൂര്‍ത്തിയാകും. കാസർകോട് ജില്ലയില്‍ 83 കിലോമീറ്ററില്‍ 70 കിലോമീറ്റര്‍ പൂര്‍ത്തിയായി. കണ്ണൂര്‍ 65 ല്‍ 48 കി.മീ, കോഴിക്കോട് 69 ല്‍ 55 കി.മീ, മലപ്പുറം 77 ല്‍ 76 കി.മീ, തൃശ്ശൂരില്‍ 62 ല്‍ 42 കി.മീ, എറണാകുളം 26 ല്‍ 9 കി.മീ, ആലപ്പുഴ 95 ല്‍ 34 കി.മീ, കൊല്ലം 56 ല്‍ 24 കി.മീ, തീരുവനന്തപുരം 30 കിലോമീറ്ററില്‍ 5 കി.മീ എന്നിങ്ങനെയാണ് പ്രവൃത്തി പുരോഗതി.

യോഗത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍, പിഡബ്ല്യുഡി സെക്രട്ടറി കെ ബിജു, ജില്ലാകളക്ടര്‍മാര്‍, ദേശീയപാത അതോറിറ്റി റീജിയണല്‍ ഓഫീസര്‍ കേണല്‍ എ കെ ജാന്‍ബാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

2025 സെപ്തംബര്‍ 12-ന് ശ്രീ. എ.എന്‍ ഷംസീര്‍ കേരള നിയമസഭാ സ്പീക്കറായി  സ്ഥാനമേറ്റിട്ട് മൂന്ന് വര്‍ഷംപുനലൂർ: കേരളത്തിന്റെ 2...
11/09/2025

2025 സെപ്തംബര്‍ 12-ന് ശ്രീ. എ.എന്‍ ഷംസീര്‍ കേരള നിയമസഭാ സ്പീക്കറായി സ്ഥാനമേറ്റിട്ട് മൂന്ന് വര്‍ഷം

പുനലൂർ: കേരളത്തിന്റെ 24-ാംമത് സ്പീക്കറായി എ.എന്‍.ഷംസീര്‍ സ്ഥാനമേറ്റെടുത്തിട്ട് സെപ്തംബര്‍ 12 ന് മൂന്ന് വര്‍ഷം തികയുന്നു.

ഈ മൂന്ന് വര്‍ഷക്കാലം കേരള നിയമസഭയുടെ ചരിത്രത്തില്‍ എഴുതിച്ചേര്‍ക്കാന്‍ ഒട്ടേറെ അദ്ധ്യായങ്ങള്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്നത് കേരളത്തിനാകെ അഭിമാനിക്കാവുന്ന ഒന്നാണ്.

അതില്‍ ഏറ്റവും പ്രധാനപ്പെട്ടതും രാജ്യത്തിന് തന്നെ മാതൃകയാക്കാവുന്നതുമായ ഒന്ന് നിയമസഭാ പുസ്തകോത്സവം തന്നെയാണ്.

കേരള നിയമസഭാ ലൈബ്രറിയുടെ ശതാബ്ദിയാഘോഷം ഒരു ജനാധിപത്യസ്ഥാപനത്തിന് ഇതിലും ഭംഗിയായി നിര്‍വ്വഹിക്കാനാകുമോ എന്ന് സംശയമാണ്.

ഒരു നൂറ്റാണ്ടിന്റെ ചരിത്രസമ്പത്ത് കാത്തുസൂക്ഷിക്കുന്ന നിയമസഭാ ലൈബ്രറിയുടെ അംഗത്വം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കി.

ലൈബ്രറിയുടെ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി ആരംഭിച്ച KLIBF- കേരള നിയമസഭാ പുസ്തകോത്സവം വിജയകരമായ മൂന്ന് പതിപ്പുകള്‍ പിന്നിട്ടിരിക്കുന്നു.

രാജ്യത്ത് തന്നെ ആദ്യമായിട്ടാണ് ഒരു നിയമസഭ ഒരു പുസ്തകോത്സവം സംഘടിപ്പിക്കുന്നത്.

ഈ പുസ്തകോത്സവ കാലയളവുകളില്‍ നിയമസഭാ മന്ദിരം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തുകൊണ്ട് അതൊരു ജനകീയ ഉത്സവമാക്കി മാറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

പുസ്തകോത്സവത്തിന്റെ ഭാഗമായി കേരളത്തിന്റെ കലാസാഹിത്യസാംസ്കാരിക
സാമൂഹിക മേഖലകളിലെ മഹത്പ്രതിഭകളെ ആദരിക്കുന്നതിന് വേണ്ടി "നിയമസഭാ അവാർഡ്" ഏർപ്പെടുത്തി.

ഓരോ സഭാസമ്മേളനകാലയളവിലും സ്പീക്കര്‍ സഭയിലില്ലാത്തപ്പോള്‍ സഭ നിയന്ത്രിക്കുന്നതിനായി നിശ്ചയിക്കുന്ന മൂന്നംഗ ചെയര്‍മാന്‍മാരുടെ പാനലിലേക്ക് ആദ്യമായി മൂന്ന് വനിതാ സാമാജികരെ നിയോഗിച്ചുക്കൊണ്ട് മാതൃക സൃഷ്ടിക്കാന്‍ അദ്ദേഹത്തിനായി.

യു.പ്രതിഭ, സി.കെ. ആശ, കെ.കെ രമ എന്നീ വനിതാംഗങ്ങളാണ് സഭയുടെ 7-ാം സമ്മേളനത്തില്‍ ഈ പാനലില്‍ അംഗങ്ങളായത്.

അമ്പതാണ്ടുകള്‍ തുടര്‍ച്ചയായി നിയമസഭാസാമാജികനായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആദരിച്ചുക്കൊണ്ട് അദ്ദേഹം കേരള നിയമസഭയുടെ ചരിത്രത്തിലെ തിളങ്ങുന്ന ഒരദ്ധ്യായത്തിന് കയ്യൊപ്പ് ചാര്‍ത്തി.

ഇന്ത്യയിലാദ്യമായി ഒരു പ്രാദേശിക ഭാഷയിലേക്ക് രാജ്യത്തിന്റെ ഭരണഘടനാ നിര്‍മ്മാണസമിതിയുടെ സംവാദങ്ങളെ വിവര്‍ത്തനം ചെയ്യുക എന്ന ചരിത്രപരമായ ദൗത്യത്തിന് അദ്ദേഹം നേതൃത്വം നല്കി.

കോണ്‍സ്റ്റിറ്റ്യൂഷണല്‍ അസംബ്ലി ഡിബേറ്റ്സിന്റെ മലയാളപരിഭാഷയുടെ ഒന്നാം വാല്യം ഈ വര്‍ഷം പ്രകാശനം ചെയ്യപ്പെട്ടത് മറ്റൊരു ചരിത്രമുഹൂര്‍ത്തം.

അതോടൊപ്പം, വജ്രകാന്തിയില്‍ പതിനാലാം കേരള നിയമസഭ,
കേരളം പാസാക്കിയ നിയമങ്ങള്‍ -
പ്രഭാവപഠനങ്ങള്‍ വാല്യം II,
ബജറ്റ് പ്രസംഗങ്ങള്‍ വാല്യം I & II,
സഭാധ്യക്ഷന്റെ തീരുമാനങ്ങളും റൂളിംഗുകളും
എന്നീ നാലുപുസ്തകങ്ങള്‍ കൂടി തയ്യാറാക്കി പ്രകാശനം ചെയ്തു.

കേരളസംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രിയും കേരള രാഷ്ട്രീയത്തിലെ എക്കാലത്തെയും മികച്ച ദാര്‍ശനികനായ നേതാവുമായ ഇ എം എസ് - ന്റെ സ്മരണക്കായി ഇ എം എസ് സ്മൃതിയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചുക്കൊണ്ട് കേരള നിയമസഭാ മ്യൂസിയത്തിനെ കൂടുതല്‍ അര്‍ത്ഥവത്താക്കി.

എം.എല്‍.എ. മാരുടെ വാസസ്ഥലമായ പഴയ പമ്പാ ബ്ലോക്ക് പൊളിച്ചുമാറ്റി, മുഴുവന്‍ ഫ്ലാറ്റുകള്‍ എന്ന നിലയില്‍ പമ്പാ ബ്ലോക്ക് പുനര്‍നിര്‍മ്മിക്കുന്ന പ്രവൃത്തികള്‍, 2025 ഡിസംബറില്‍ പണി പൂര്‍ത്തിയാകും വിധം, അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ ദ്രുതഗതിയില്‍ മുന്നേറി.

നിയമസഭാ മന്ദിരത്തിന്റെ രജത ജൂബിലി ഏറ്റവും ഉചിതമായി തന്നെ ആഘോഷിക്കുകയുണ്ടായി. അന്നത്തെ ഉപരാഷ്ട്രപതി ശ്രീ. ജഗ്‌ദീപ് ധന്‍കര്‍ ആണ് രജതജൂബിലി ആഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തത്.
അതോടനുബന്ധിച്ച്, നിയമസഭാ പരിസരം നവീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം തുടക്കം കുറിച്ചു.

സൗഹൃദവും സംവാദവും കൈക്കോര്‍ക്കുന്ന കേരള നിയമസഭയില്‍ പല കാലങ്ങളിലായി അംഗങ്ങളായ മുന്‍സാമാജികര്‍ക്കും നിലവിലെ സാമാജികര്‍ക്കും ഒത്തുചേരാന്‍ 'പെയ്തിറങ്ങുന്ന ഓര്‍മ്മകള്‍' എന്ന പേരില്‍ ഒരു സ്നേഹക്കൂട്ടായ്മുയ്ക്ക് അദ്ദേഹം നേതൃത്വം കൊടുത്തത് ഹാര്‍ദ്ദവമായ അനുഭവമായി.

ഈ ചടങ്ങില്‍ വച്ച് 25 വര്‍ഷം പൂര്‍ത്തിയാക്കിയ സാമാജികരെയും മുതിര്‍ മുന്‍ നിയമസഭാ ജീവനക്കാരെയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെയും ആദരിക്കുകയുണ്ടായി.

ഈ കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ ഏറ്റവും അര്‍ത്ഥവത്തും വര്‍ണ്ണാഭവും ജനകീയവുമാക്കാന്‍ സ്പീക്കര്‍ എന്ന നിലയ്ക്ക് അദ്ദേഹത്തിന് സാധിച്ചു .

തടസ്സവാദങ്ങള്‍ ഉന്നയിച്ച് പരാജയഭീതി മറയ്ക്കാന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസ് :പുനലൂർ നഗരസഭ ചെയർപേഴ്സൺ  കെ. പുഷ്പലതപുനലൂർ :ത...
11/09/2025

തടസ്സവാദങ്ങള്‍ ഉന്നയിച്ച് പരാജയഭീതി മറയ്ക്കാന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസ് :പുനലൂർ നഗരസഭ ചെയർപേഴ്സൺ കെ. പുഷ്പലത

പുനലൂർ :തടസ്സവാദങ്ങള്‍ ഉന്നയിച്ച് പരാജയഭീതി മറയ്ക്കാന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസ് പുനലൂർ നഗരസഭ ചെയർപേഴ്സൺ കെ. പുഷ്പലത.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ വാര്‍ഡ് വിഭജന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ട് ഏകദേശം ഒരു വര്‍ഷം ആയി. പുനലൂര്‍ നഗരസഭയില്‍ ഇത് പ്രകാരം 35 വാര്‍ഡ് ആയിരുന്നത് 36 വാര്‍ഡായി മാറി. വാര്‍ഡിന്റെ എളിക നിര്‍ണ്ണയിക്കുന്നതിലോ മറ്റ് കാര്യങ്ങളിലോ നഗരസഭ അദ്ധ്യക്ഷ എന്ന നിലയില്‍ ഞാനോ ഭരണസമിതിയിലെ മറ്റ് അംഗങ്ങളോ ഇടപെട്ടിട്ടില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൂര്‍ണ്ണ ചുമതല ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസറായ മുനിസിപ്പല്‍ സെക്രട്ടറിയ്ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുമാണ്. അവരുടെ കൃത്യനിര്‍വ്വഹണത്തില്‍ ഒരിക്കല്‍ പോലും തടസ്സവാദങ്ങളുമായി ഞങ്ങള്‍ പോയിട്ടില്ല. പ്രകൃത്യാലുള്ള അതിരുകള്‍ കണ്ടെത്തി വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കി.

കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച ശേഷം സര്‍വ്വകക്ഷിയോഗം വിളിച്ചു ചേര്‍ത്തു. എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും അഭിപ്രായങ്ങള്‍ കേട്ടു. ആക്ഷേപങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. അപാകതകള്‍ പരിഹരിക്കാന്‍ ഉള്ള നടപടികള്‍ സ്വീകരിച്ചു.

വോട്ട് ചേര്‍ക്കുന്നതും ഒഴിവാക്കുന്നതുമടക്കമുള്ള മുഴുവന്‍ പ്രവൃത്തികളും ഓണ്‍ലൈന്‍ മുഖേനയാണ്. അവസാന ദിവസങ്ങളിലെ സോഫ്റ്റ് വെയര്‍ തകരാര്‍ മൂലം ബള്‍ക് ട്രാന്‍സ്‌പൊസിഷന്‍ നടക്കാത്ത സ്ഥിതിയുണ്ടായിട്ടുണ്ട്. ഇത് തെരഞ്ഞെടുപ്പ് കമ്മീഷനെ രേഖാമൂലം അറിയിച്ചിട്ടുള്ളതുമാണ്. ഇത്തരത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ ചിട്ടയായതും കൃത്യവുമായ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത് എന്നാണ് മനസ്സിലാക്കുന്നത്.

എന്നാല്‍ സെപ്തംബര്‍ 2-ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച ശേഷം ഓരോ തടസ്സവാദങ്ങള്‍ ഉന്നയിച്ച് പരാജയഭീതി മറയ്ക്കാന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസ്. വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് കോണ്‍ഗ്രസ് നേതാക്കള്‍ ജനങ്ങളുടെ മുന്നില്‍ ഉന്നയിക്കുന്നത്. അവര്‍ക്ക് തന്നെ അറിയാം ഈ കാര്യങ്ങളില്‍ വസ്തുത ഇല്ലെന്ന്. സാധാരണ, വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ ഇലക്ട്രറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് പരാതി നല്‍കുകയാണ് ചെയ്യേണ്ടത്. അല്ലെങ്കില്‍ അപ്പീല്‍ അതോറിറ്റിയായ നഗരകാര്യ ജോയിന്റ് ഡയറക്ടറെ സമീപിക്കാവുന്നതാണ്. എന്നാല്‍ ഇവിടെ യാതൊരുവിധ പരാതിയും രേഖാമൂലം നല്‍കാതെ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ആണ് ഇവരുടെ ശ്രമം.

പാര്‍ട്ടി ഓഫീസുകള്‍ കേന്ദ്രീകരിച്ച് വോട്ടുകള്‍ ചേര്‍ക്കുന്നു എന്ന് പരാതിപ്പെടുകയാണ് പ്രതിപക്ഷ നേതാവ്. അദ്ദേഹം വസ്തുത അറിയാതെയാണ് ഇക്കാര്യം പറയുന്നത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. പുനലൂരിലെ പവ്വര്‍ഹൗസ് വാര്‍ഡിലെ കെ. കൃഷ്ണപിള്ള സ്മാരക മന്ദിരത്തില്‍ വര്‍ഷങ്ങളായി അന്തേവാസിയായി കഴിഞ്ഞുവരുന്ന സുരേന്ദ്രന്‍ എന്നയാളെ പ്രസ്തുത വാര്‍ഡിലെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നതിനെ അടിസ്ഥാനമാക്കിയാണ് പ്രതിപക്ഷ നേതാവ് ഇത് പറയുന്നത് എന്ന് കരുതുന്നു. എന്നാല്‍ സുരേന്ദ്രന്റെ ആധാര്‍, റേഷന്‍ കാര്‍ഡ്, ഇലക്ഷന്‍ വോട്ടര്‍ ഐ.ഡി. എന്നീ രേഖകളില്‍ എല്ലാം തന്നെ കെ. കൃഷ്ണപിള്ള സ്മാരക മന്ദിരം എന്നു തന്നെയാണ്. ഇത്രയും രേഖകളുടെ അടിസ്ഥാനത്തിലാണ് സുരേന്ദ്രന്റെ വോട്ട് ചേര്‍ക്കപ്പെട്ടത് എന്നാണ് അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത്.

എന്നാല്‍, പവ്വര്‍ഹൗസ് വാര്‍ഡിലെ വോട്ടുകള്‍ കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ വ്യാപകമായി വ്യാജരേഖകള്‍ ചമച്ച് വോട്ട് ചേര്‍ക്കാന്‍ ശ്രമിച്ചിരുന്നതായി ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നു. ഈ സംഭവം കൂടി പ്രതിപക്ഷ നേതാവ് ഉയര്‍ ത്തിക്കൊണ്ട് വരുമെന്ന് ഞങ്ങള്‍ കരുതുന്നു. എന്തു തന്നെയായാലും വ്യാജരേഖ ചമച്ച് തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്താന്‍ ശ്രമിച്ചവരെ നിയമത്തിന് മുന്നില്‍ എത്തിക്കാനുള്ള നടപടികളുമായി ഞങ്ങള്‍ മുന്നോട്ട് പോകും. വ്യാജ രേഖകൾ സമർപ്പിച്ചവർക്കെതിരെ നഗരസഭയിൽ നിന്നും നോട്ടീസ് നൽകിയിട്ടുണ്ട്. 18 വയസ്സ് പൂര്‍ത്തിയാകാത്തവരെ രേഖകളില്‍ തിരുത്തല്‍ വരുത്തി വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമം നടത്തിയതായും പരാതിയുണ്ട്. വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തേണ്ട ആളുടെ ആധാറിന്റെ മുൻവശത്ത് പകർപ്പും പവർഹൗസ് വാർഡിൽ താമസിക്കുന്ന ആരുടെയെങ്കിലും ആധാറിന്റെ വിലാസം വരുന്ന ഭാഗത്ത് പകർപ്പും ചേർത്തുവെച്ച് വോട്ട് ചേർക്കാൻ ശ്രമം നടത്തിയിട്ടുണ്ട്. ഇതൊക്കെ വ്യാജ രേഖകൾ എന്ന് എഴുതി ഉദ്യോഗസ്ഥർ നിരസിച്ചിട്ടുണ്ട്. പവർഹൗസ് വാർഡിൽ തന്നെ ഇത്തരം അഞ്ചോളം കേസുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി കഴിഞ്ഞു.

അടിസ്ഥാനമില്ലാത്ത കാര്യങ്ങളില്‍ ആക്ഷേപം ഉന്നയിച്ച് ഭരണപക്ഷത്തെ താറടിച്ചു കാണിക്കുകയും അതേ സമയം വ്യാജരേഖകള്‍ ഉണ്ടാക്കി വോട്ട് ചേര്‍ക്കാന്‍ ശ്രമം നടത്തുകയും ചെയ്തവരുടെ ഇരട്ടത്താപ്പ് അനുവദിച്ച് കൊടുക്കില്ല. ശക്തമായ നിയമനടപടികളുമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നോട്ട് പോകുമെന്ന് പുനലൂർ നഗരസഭ ചെയർപേഴ്സൺ കെ. പുഷ്പലത പറഞ്ഞു.

നോർക്ക ബിസിനസ് ലീഡർഷിപ്പ് മീറ്റ് ലോഗോ പ്രകാശനം ചെയ്തുപുനലൂർ: സംസ്ഥാന നോർക്ക വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ന...
11/09/2025

നോർക്ക ബിസിനസ് ലീഡർഷിപ്പ് മീറ്റ് ലോഗോ പ്രകാശനം ചെയ്തു

പുനലൂർ: സംസ്ഥാന നോർക്ക വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നോർക്ക പ്രൊഫെഷണൽ ആൻഡ് ബിസിനസ് ലീഡർഷിപ്പ് മീറ്റ് 2025-ന്റെ ഔദ്യോഗിക വെബ്‌സൈറ്റും ലോഗോയും മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ നോർക്ക വകുപ്പ് സെക്രട്ടറി എസ്. ഹരികിഷോർ, ലോക കേരളസഭ ഡയറക്ടർ ആസിഫ് കെ യൂസഫ് എന്നിവർ സന്നിഹിതരായി.

സെപ്റ്റംബർ 27-ന് കൊച്ചി ഗ്രാൻഡ് ഹയാത്തിൽ നടക്കുന്ന ലീഡർഷിപ്പ് മീറ്റിൽ ആരോഗ്യപരിചരണം, ഭാവിയിലെ സാങ്കേതിക വിദ്യകൾ, സുസ്ഥിരത, വിദ്യാഭ്യാസം, സാമൂഹിക ഉന്നമനം എന്നീ അഞ്ച് പ്രധാന മേഖലകളിലായി കേരളത്തിന്റെ ദീർഘകാല വികസന കാഴ്ചപ്പാടുകൾക്ക് പ്രവാസി സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പുവരുത്തുവാൻ വേദിയാകും. വ്യവസായം, നയരൂപീകരണം, പദ്ധതിരൂപീകരണം എന്നീ മേഖലകളിൽ ആഗോള പരിചയസമ്പത്തുള്ള ക്ഷണിക്കപ്പെട്ട മലയാളി പ്രവാസി പ്രൊഫഷണലുകളുമായി സഹകരണ മാതൃകകൾ നടപ്പിലാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. കൂടുതൽ വിവരങ്ങൾക്ക് : https://professionalmeet.lokakeralasabha.com .

11/09/2025

വോട്ടർ പട്ടിക വിവാദം പ്രതിപക്ഷ ആരോപണങ്ങൾക്ക് മറുപടിയുമായി പുനലൂർ നഗരസഭാ അധ്യക്ഷ

മധ്യവർഗ വരുമാന രാജ്യങ്ങളുടെ നിരയിലേക്ക് കേരളത്തെ  ഉയർത്തുന്നതിൽ കുടുംബശ്രീക്ക് നിർണായക പങ്കു വഹിക്കാനാകും:തദ്ദേശ സ്വയംഭര...
11/09/2025

മധ്യവർഗ വരുമാന രാജ്യങ്ങളുടെ നിരയിലേക്ക് കേരളത്തെ ഉയർത്തുന്നതിൽ കുടുംബശ്രീക്ക് നിർണായക പങ്കു വഹിക്കാനാകും:

തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ്

കുടുംബശ്രീ-എൻ.ആർ.എൽ.എം റൂറൽ എന്റർപ്രൈസ് ഇൻക്യുബേറ്റർ- ത്രിദിന ദേശീയ ശിൽപശാലയ്ക്ക് തുടക്കം

തിരുവനന്തപുരം: മധ്യവർഗ വരുമാന രാജ്യങ്ങളുടെ നിരയിലേക്ക് കേരളത്തെ ഉയർത്തുകയാണ് അടുത്ത ലക്ഷ്യമെന്നും ഇതിൽ കുടുംബശ്രീക്ക് നിർണായക പങ്കു വഹിക്കാനാവുമെന്നും തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ്. കുടുംബശ്രീ, ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഹോട്ടൽ ഹൈസിന്തിൽ സംഘടിപ്പിക്കുന്ന റൂറൽ എന്റർപ്രൈസ് ഇൻക്യുബേറ്റർ -ത്രിദിന ദേശീയ ശിൽപശാലയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന സ്റ്റാർട്ടപ് വില്ലേജ് എന്റർപ്രണർഷിപ് പ്രോഗ്രാം അംബ്രല്ല പദ്ധതിയുടെ കീഴിൽ വരുന്ന സംരംഭകത്വ വികസന പദ്ധതികളിൽ ഉൾപ്പെട്ട ഒരു ഉപപദ്ധതിയാണ് ഇൻക്യുബേറ്റർ. ഇന്ത്യയിൽ കേരളത്തിൽ മാത്രമാണ് നിലവിൽ ഇൻക്യുബേറ്റർ പദ്ധതി നടപ്പാക്കുന്നത്. വിപണിയിൽ വിജയിക്കാൻ പ്രയാസം നേരിടുന്ന ഉൽപാദന സേവന മേഖലകളിലെ സംരംഭങ്ങൾക്ക് ഇൻക്യുബേറ്റർ പദ്ധതി വഴി ആവശ്യമായ പിന്തുണകൾ ലഭ്യമാക്കും. ഇങ്ങനെ ഒാരോ കാലഘട്ടത്തിലും നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിച്ചു കൊണ്ട് സ്വയം ആധുനികവൽക്കരിച്ചു കൊണ്ടാണ് കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ. എല്ലാവരേയും ഉൾക്കൊണ്ടു കൊണ്ട് മുന്നോട്ടു പോകുന്ന സമീപനമാണ് കുടുംബശ്രീയുടേത്. സ്ത്രീകൾക്ക് സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ സാംസ്കാരിക ശാക്തീകരണം നേടിക്കൊടുക്കാൻ കുടുംബശ്രീക്ക് കഴിഞ്ഞിട്ടുണ്ട്. ഇനി വരുമാന വർധനവാണ് ലക്ഷ്യം. ഇതിനായി സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം ഇരുപതിൽ നിന്നും അമ്പത് ശതമാനമാക്കി ഉയർത്തും. സംസ്ഥാനത്തിന്റെ ആഭ്യന്തര വരുമാനത്തിന്റെ വളർച്ചയ്ക്ക് ഇത് ഏറെ സഹായകമാകും. വേതനാധിഷ്ഠിത തൊഴിൽ മേഖലകളിലും സ്ത്രീകൾക്ക് തൊഴിൽ ലഭ്യമാക്കുന്ന പ്രവർത്തനങ്ങൾ നടപ്പാക്കി വരികയാണ്. നിലവിൽ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ഒാണത്തിനു മുമ്പ് ഒരു ലക്ഷം പേർക്ക് തൊഴിൽ എന്ന ലക്ഷ്യം കുടുംബശ്രീ കൈവരിച്ചു. സംസ്ഥാനത്ത് അതിദാരിദ്ര്യനിർമാർജന പദ്ധതി വിജയകരമായി നടപ്പാക്കുന്നതിലും കുടുംബശ്രീ നിർണായക പങ്കു വഹിക്കുന്നു. പദ്ധതിയുടെ ഭാഗമായി കണ്ടെത്തിയ 64006 അതിദരിദ്ര കുടുംബങ്ങളിൽ 95 ശതമാനം കുടുംബങ്ങളെയും അതിദാരിദ്ര്യത്തിൽ നിന്നും മോചിപ്പിക്കുന്നതിൽ വലിയ പങ്കാണ് കുടുംബശ്രീ വഹിച്ചത്. വരുന്ന നവംബർ ഒന്നിന് മുമ്പായി ബാക്കി കുടുംബങ്ങളെയും അതിദാരിദ്ര്യത്തിൽ നിന്നും മോചിപ്പിക്കുമെന്നു പറഞ്ഞ മന്ത്രി കുടുംബശ്രീ റൂറൽ എന്റർപ്രൈസ് ഇൻക്യുബേറ്റർ- ത്രിദിന ദേശീയ ശിൽപശാല സംരംഭകത്വ വികസനത്തിന് പുതിയ മാനങ്ങൾ സൃഷ്ടിക്കുന്നതിനും അതുവഴി സ്ത്രീകൾക്ക് സുസ്ഥിര വരുമാനലഭ്യതയ്ക്ക് അവസരമൊരുക്കുമെന്നും പറഞ്ഞു.
ഗ്രാമീണ മേഖലയിലെ സംരംഭകർക്ക് സുസ്ഥിര ഉപജീവന മാർഗമൊരുക്കുന്നതിന്റെ ഭാഗമായി ഉൽപാദനം മുതൽ വിപണനം വരെയുള്ള വിവിധ ഘട്ടങ്ങളിൽ ആവശ്യമായ പിന്തുണകൾ ലഭ്യമാക്കി ശക്തവും വിപുലവുമായ സംരംഭക ശൃംഖല സൃഷ്ടിക്കാനാവുമെന്ന് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം സെക്രട്ടറി ശൈലേഷ് കുമാർ സിങ്ങ് ഒാൺലൈനായി പങ്കെടുത്തു കൊണ്ട് മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു.

ഇൻക്യുബേറ്റർ പദ്ധതിക്കായി തിരഞ്ഞെടുക്കുന്ന സംരംഭങ്ങൾക്ക് വളരുന്നതിനാവശ്യമായ അന്തരീക്ഷം സൃഷ്ടിക്കണമെന്നും ഇതിനായി നവീനമായ ആശയങ്ങൾ, അറിവുകൾ, അനുഭവ പരിജ്ഞാനം എന്നിവ പങ്കു വയ്ക്കാനും വെല്ലുവിളികൾ മനസിലാക്കുന്നതിനും ശിൽപശാല സഹായകമാകുമെന്ന് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ഡയറക്ടർ രാജേശ്വരി എസ്.എം പറഞ്ഞു.

കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ സ്വാഗതം പറഞ്ഞു. ആസാം കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ.ബിദ്യുത് സി.ദേഖ ആശംസിച്ചു. കുടുംബശ്രീ ചീഫ് ഒാപ്പറേറ്റിങ്ങ് ഒാഫീസർ സി.നവീൻ നന്ദി പറഞ്ഞു.

ശിൽപശാലയോടനുബന്ധിച്ച് ഇന്നലെ(10-9-2025) ആറ് വിഷയങ്ങളിൽ പാനൽ ചർച്ച സംഘടിപ്പിച്ചു. "ദീൻ ദയാൽ യോജന-ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം -യാത്രയും മുന്നോട്ടുള്ള വഴിയും', "ഇൻക്യുബേറ്റ്റ് #മാർഗരേഖ-കടമയും ഉത്തരവാദിത്തങ്ങളും', "ഗ്രാമീണ സംരംഭങ്ങൾക്ക് വിപണി ലഭ്യത', സംരംഭങ്ങളുടെ സ്കെയിൽ അപ്', "നൂതനാശയ മേഖലകളെ കാര്യക്ഷമമാക്കാൻ സാങ്കേതികവിദ്യ' തുടങ്ങി വിഷയങ്ങളിലായിരുന്നു ചർച്ച. കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ഡയറക്ടർ രാജേശ്വരി എസ്.എം, റാമിന്ദർ സിങ്ങ് രേഖി, ദിഗ്വിജയ് ചൗധരി, ശശാങ്ക് കുമാർ, വിജയ് പ്രതാപ് സിങ്ങ് ആദിത്യ, മധുബൻ പാണ്ഡെ, പ്രഫ.അഭിഉദയ് ഗോയൽ, പ്രഫ.രാംകുമാർ, പ്രഫ. റിഷി കുമാർ, ലിജോ, പ്രഫ. പി യോഗീശ്വരി, ഡോ.രൂപാലി ഖനോൽക്കർ, ഡോ.തപസ് രഞ്ജാങ്കർ, ഡോ.ഡുഖാബന്ദു സഹൂ, ഡോ.നേത്രാപൽ സിങ്ങ്, എന്നിവർ പങ്കെടുത്തു. ഇൻക്യുബേറ്റർ പദ്ധതി പൈലറ്റ് അടിസ്ഥാനത്തിൽ നടപ്പാക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ നിന്നുളള അനുഭവങ്ങൾ പാനൽചർച്ചയിൽ പങ്കു വച്ചു.

മൂന്നു ദിവസങ്ങളായി സംഘടിപ്പിക്കുന്ന ദേശീയ ശിൽപശാലയിൽ കേന്ദ്ര ഗ്രാമവികസന മന്ത്രാലയം, രാജ്യത്തെ വിവിധ സ്റ്റേറ്റ് റൂറൽ ലൈവിലിഹുഡ് മിഷനുകൾ, രാജ്യത്തെ പ്രമുഖ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളായ ബിറ്റ്സ് പിലാനി, ഐ.ഐ.ടി ഭുവനേശ്വർ, ഐ.ഐ.എം ഉദയ്പൂർ, ഐ.ഐ.എം ഇൻഡോർ, ഐ.ഐ.എം കാശിപൂർ, ഐ.ഐ.എം കോഴിക്കോട് എന്നിവ കൂടാതെ മറ്റ് പ്രമുഖ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികളും അക്കാദമിക് വിദഗ്ധരുമാണ് ശിൽപശാലയിൽ പങ്കെടുക്കുന്നത്.

ശിൽപശാലയിൽ വിവിധ വിഷയങ്ങളിലായി ആകെ പത്തോളം സെഷനുകൾ ഉണ്ടാകും.

അധ്യാപക അവാർഡ് തുക  വർദ്ധിപ്പിക്കും: മന്ത്രി വി. ശിവൻകുട്ടിപുനലൂർ : സംസ്ഥാന അധ്യാപക അവാർഡിന്റെയും പ്രൊഫ. ജോസഫ് മുണ്ടശ്ശ...
10/09/2025

അധ്യാപക അവാർഡ് തുക വർദ്ധിപ്പിക്കും: മന്ത്രി വി. ശിവൻകുട്ടി

പുനലൂർ : സംസ്ഥാന അധ്യാപക അവാർഡിന്റെയും പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക പുരസ്‌കാരത്തിന്റെയും തുക വർദ്ധിപ്പിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. തിരുവനന്തപുരം ടാഗോർ ഹാളിൽ നടന്ന പരിപാടിയിൽ സംസ്ഥാന അധ്യാപക അവാർഡ് വിതരണം,പ്രൊഫ ജോസഫ് മുണ്ടശ്ശേരി സ്മാര പുരസ്‌കാര വിതരണം,വിദ്യാരംഗം അധ്യാപക കലാ സാഹിത്യ പുരസ്‌കാര വിതരണം എന്നിവ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

അധ്യാപക അവാർഡ് തുക 10,000 രൂപയിൽ നിന്ന് 20,000 രൂപയായും പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക പുരസ്‌കാര തുക 10,000 രൂപയിൽ നിന്ന് 25,000 രൂപയായും ഉയർത്തും. ഒരു സ്‌കൂളിന്റെ വളർച്ചയുടെയും തളർച്ചയുടെയും ഉത്തരവാദിത്തം അധ്യാപകർക്കാണ്. ഓരോ വിദ്യാർത്ഥിയുടെയും ഭാവിയുടെ കാര്യത്തിൽ അധ്യാപകർ രക്ഷിതാക്കളെപ്പോലെ ഉത്തരവാദിത്തം കാണിക്കണം.

പുതിയ പദ്ധതികൾ പരിഗണനയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന വിദ്യാലയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ പദ്ധതികൾ പരിഗണനയിലുണ്ട്. ഏറ്റവും കൂടുതൽ കുട്ടികളെ പ്രീ-പ്രൈമറി, എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകൾക്ക് പങ്കെടുപ്പിക്കുന്ന സ്‌കൂളുകൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ ഒരു എവറോളിംഗ് ട്രോഫി നൽകുന്ന കാര്യം ആലോചിക്കുന്നുണ്ട്. ഈ ട്രോഫി നേടുന്ന സ്‌കൂളുകൾക്ക് അടിസ്ഥാന സൗകര്യ വികസനത്തിന് മുൻഗണനയും ലഭിക്കും.

അധ്യാപകരുടെ തൊഴിൽപരമായ കാര്യക്ഷമത വിലയിരുത്തുന്നതിനായി എല്ലാ അധ്യാപകർക്കും കോൺഫിഡൻഷ്യൽ റിപ്പോർട്ട് (സി.ആർ.) ഏർപ്പെടുത്തുന്നത് പരിഗണനയിലാണ്. നിലവിൽ പ്രധാനാധ്യാപകർക്ക് മാത്രമാണ് സി.ആർ. ബാധകമായിട്ടുള്ളത്. അധ്യാപക സംഘടനകളുമായി ചർച്ച ചെയ്ത ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. പാഠ്യേതര വിഷയങ്ങൾക്കും പ്രാധാന്യം നൽകണമെന്നും, നിരന്തര മൂല്യനിർണയത്തിലും പരീക്ഷാ മൂല്യനിർണയത്തിലും കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും മന്ത്രി അധ്യാപകരോട് ആവശ്യപ്പെട്ടു. ജേതാക്കൾക്ക് പുരസ്‌കാരങ്ങൾ മന്ത്രി സമ്മാനിച്ചു. കുട്ടികളുടെ സാഹിത്യോൽസവുമായ അക്ഷരക്കൂട്ടിന്റെ ലോഗോ പ്രകാശനം മന്ത്രി നിർവഹിച്ചു.

ആന്റണി രാജു എം.എൽ.എ. അധ്യക്ഷത വഹിച്ച ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി സ്വാഗതമാശംസിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ്, എസ് ഐ ഇ ടി ഡയറക്ടർ ബി അബുരാജ് എന്നിവർ സംബന്ധിച്ചു.

ചടങ്ങിൽ വിവിധ ഉദ്യോഗസ്ഥരും അധ്യാപക സംഘടനാ പ്രതിനിധികളും വിദ്യാർഥികളും പങ്കെടുത്തു.

ചെമ്മന്തൂർ സെന്റ് ജോൺസ് ഓർത്തഡോക്സ്‌ പള്ളിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്‌പുനലൂർ : ചെമ്മന്തൂർ സെന്റ് ജോൺസ് ഓർത്തഡോക്സ്‌ പള്...
10/09/2025

ചെമ്മന്തൂർ സെന്റ് ജോൺസ് ഓർത്തഡോക്സ്‌ പള്ളിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്‌

പുനലൂർ : ചെമ്മന്തൂർ സെന്റ് ജോൺസ് ഓർത്തഡോക്സ്‌ പള്ളിയുടെ ശതോത്തര രജത ജൂബിലിയുടെ ഭാഗമായി
പുനലൂർ ഗവ താലൂക്ക് ഹോമിയോ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച രാവിലെ 9:30 മുതൽ 12:30 വരെ ചെമ്മന്തൂർ സെന്റ് ജോൺസ് ഓർത്തഡോക്സ്‌ പള്ളിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്‌ നടത്തുന്നു.

ക്യാമ്പിൽ അലർജി, തൈറോയ്ഡ്, അസ്ഥി സംബന്ധമായ രോഗങ്ങൾ, ഡയബറ്റിസ്, ബ്ലഡ്‌ പ്രഷർ, മറ്റു ജീവിത ശൈലീ രോഗങ്ങൾ, ത്വക് രോഗങ്ങൾ തുടങ്ങി എല്ലാ രോഗങ്ങൾക്കുമുള്ള ചികിത്സ ലഭ്യമാണ്.

ചികിത്സയ്ക്ക് എത്തുന്ന രോഗികൾക്ക് ആവശ്യമായ മരുന്നുകൾ സൗജന്യമായി ലഭിക്കുന്നതാണ്.ആദ്യം രജിസ്റ്റർ ചെയ്യുന്ന 150 പേർക്ക് സൗജന്യ രക്ത പരിശോധനയും (മെഡിസോൺ ലാബ് )ലഭ്യമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ബിജി ഡാനിയേൽ, ഇടവക വികാരി ഫാ.സാജൻ തോമസ്,ട്രസ്റ്റി ജി.കുഞ്ഞപ്പൻ, സെക്രട്ടറി ജേക്കബ് ജോർജ്ജ് എന്നിവർ അറിയിച്ചു.

കുടുതൽ വിവരങ്ങൾ അറിയാൻ - 9745340500,9447801450

09/09/2025

അടിച്ചു കേറി വാ മക്കളെ ഒരു അടി പൊളി ഡാൻസ് പുനലൂർ ഫെസ്റ്റ് 2025

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തിയ പുനലൂർ നഗരസഭ ഉദ്യോഗസ്ഥർക്കെതിരെ നിയമ പ...
09/09/2025

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തിയ പുനലൂർ നഗരസഭ ഉദ്യോഗസ്ഥർക്കെതിരെ നിയമ പോരാട്ടത്തിന് ഒരുങ്ങി പുനലൂരിലെ കോൺഗ്രസ് നേതൃത്വം.

പുനലൂർ :ഇന്ന് പുനലൂരിൽ വിളിച്ച് ചേർത്ത പത്രസമ്മേളനത്തിലാണ് നഗരസഭയിലെ തെരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഓഫീസർക്കും അസിസ്റ്റൻറ് രജിസ്ട്രേഷൻ ഓഫീസർമാർക്കും എതിരെ നിയമനടപടിക്ക് ഒരുങ്ങുന്നതായി കോൺഗ്രസ് നേതൃത്വം അറിയിച്ചത്.

ഒരേ വോട്ടർമാർ തന്നെ ഒന്നിലധികം വാർഡുകളിൽ തങ്ങളുടെ വോട്ട് ചേർക്കുകയും കൃത്രിമ രേഖകളുടെ അടിസ്ഥാനത്തിൽ റെസിഡൻസ് സർട്ടിഫിക്കറ്റുകൾ സംഘടിപ്പിച്ച് വോട്ട് ചേർക്കുകയും പാർട്ടി ഓഫീസുകളുടെ പേരിലും മറ്റും വ്യാജ വോട്ടുകൾ കൂട്ടിച്ചേർക്കുകയും ചെയ്ത വോട്ടർമാർക്ക് എതിരെ കൂടി നിയമനടപടികൾ സ്വീകരിക്കുമെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു.

ഇരട്ട വോട്ടും വ്യാജ വോട്ടും ഉപയോഗിച്ചും ഇതര സംസ്ഥാനക്കാരുടെ വോട്ട് വ്യാപകമായി കൂട്ടിച്ചേർത്തുകൊണ്ടും തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഇടതുപക്ഷത്തിന്റെ ശ്രമങ്ങൾക്ക് പിന്തുണ നൽകുന്ന ഉദ്യോഗസ്ഥരുടെ നിലപാടുകളില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും അറിയിച്ചു.

രാജ്യ സേവനത്തിന് അതിർത്തിയിൽ ജോലി ചെയ്യുന്ന സൈനികരുടെയും പഠനത്തിനും ജോലി ആവശ്യത്തിനും വിദേശങ്ങളിലും ഇതര സംസ്ഥാനങ്ങളിലും പോയിട്ടുള്ള ആളുകളുടെയും വോട്ട് അന്യായമായി നീക്കം ചെയ്യുന്നതിനും താമസമില്ലാത്ത ഒട്ടനവധി ആളുകളുടെ വോട്ട്, ആക്ഷേപം ലഭ്യമായ ശേഷവും നിലനിർത്തുകയും ചെയ്യുന്ന നിലപാട് ആണ് നഗരസഭയിൽ ചില ഉദ്യോഗസ്ഥർ സ്വീകരിച്ചതെന്നും ഇത് ആസൂത്രിതമായി ചെയ്ത ക്രമക്കേടാണെന്നും ഇതിനെതിരെയാണ് നിയമ പോരാട്ടം ആരംഭിക്കുന്നത്.

പരാതി നല്‍കുന്നത്‌ കൂടാതെ നഗരസഭ ഓഫീസിനു മുന്നില്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്നും യുഡിഎഫ് പാർലമെൻ്ററി പാർട്ടി ലീഡർ ജി.ജയപ്രകാശ്, ഡെപ്യൂട്ടി ലീഡർ സാബു അലക്സ്, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട്മാരായ എസ്.നാസർ, കെ.എൻ ബിപിൻ കുമാർ എന്നിവർ പത്രസമ്മേളനത്തില്‍ അറിയിച്ചു

Address

Kollam
Punalur
691305

Telephone

+919497171135

Website

Alerts

Be the first to know and let us send you an email when Punalur 24x7 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Punalur 24x7:

Share