Punalur 24x7

Punalur 24x7 Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Punalur 24x7, Media/News Company, kollam, Punalur.

31/10/2025

പുനലൂർ മുക്കടവ് ആളു കേറാമല കൊലപാതകം പോലീസിന് നിർണായക തെളിവുകൾ ലഭിച്ചു

റബർ മരത്തിൽ ചങ്ങല കൊണ്ട് ചുറ്റി താഴിട്ട് പൂട്ടിയ നിലയിലായിരുന്നു മൃതശരീരം. താഴിന്റെ താക്കോലാണ് ഇന്ന് പോലീസ് കണ്ടെടുത്തത്

കൊല്ലപ്പെട്ട ആളെ കണ്ടെത്തുവാനായി പോലീസ് സംഘം അന്യസംസ്ഥാനങ്ങളിൽ തിരച്ചിൽ നടത്തുന്നതിനിടയിലാണ് അന്വേഷണ സംഘത്തിലെ ഒരു വിഭാഗം മൃതശരീരം കണ്ടെത്തിയ സ്ഥലത്തിന് അടുത്തുനിന്നും നടത്തിയ തിരച്ചിലിൽ ചങ്ങല പൂട്ടിയിരുന്ന താക്കോൽ കണ്ടെത്തിയത്

രാവിലെ 10 മണിയോടെ പുനലൂർ പോലീസ് സ്റ്റേഷനിൽ നിന്നുള്ള ഇരുപതോളം പേരടങ്ങുന്ന പോലീസ് സംഘം മൃതശരീരം കിടന്നതിന് അടുത്ത് സ്ഥലത്ത് തിരച്ചിൽ നടത്തിയിരുന്നതിന്റെ ബാക്കി ഭാഗത്തെ കാടുവെട്ടിതെളിച്ചു തിരച്ചിൽ നടത്തിയിരുന്നു ഇവിടെ നിന്നുമാണ് താക്കോൽ കണ്ടെത്തിയത്

മൃതശരീരം കണ്ട് മുപ്പത്തിയഞ്ച് ദിവസത്തിന് ശേഷം പോലീസിന് ലഭിച്ച നിർണായക തെളിവ് അന്വേഷണത്തിന് കൂടുതൽ ഊർജ്ജം പകർന്നിരിക്കുകയാണ്

സെപ്റ്റംബർ 23 തീയതിയാണ് കൊല്ലം ജില്ലയിലെ പുനലൂരിൽ പുനലൂർ മൂവാറ്റുപുഴ പാതയിൽ മുക്കടവ് പാലത്തിന് സമീപം ചെങ്കുത്തായ മലമുകളിൽ ചങ്ങലയിൽ പൂട്ടിയ നിലയിൽ മൃതശരീരം കണ്ടെത്തിയത്

വലത് കൈയിലും കാലുകളിലും ചങ്ങല ചുറ്റി മരത്തിലൂടെ താഴിട്ട് പൂട്ടിയ നിലയിലായിരുന്നു മൃതശരീരം

വസ്ത്രങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല തീ വെച്ച് മുഖം വികൃതമാക്കിയിരുന്നു

മൃതശരീരത്തിന് അടുത്തുനിന്ന് കീറിയ നിലയിൽ ഒരു ബാഗും അതിൽ ഒരു മിഠായിയും കുറച്ച് നാണയത്തുട്ടുകൾ ഒഴിഞ്ഞ കന്നാസ് കുപ്പി കത്രിക എന്നിവ കണ്ടെടുത്തിരുന്നു

സ്ത്രീയോ പുരുഷനോ എന്ന് അറിയാത്ത നിലയിലായിരുന്നു ആദ്യം മൃതദേഹം കാണപ്പെട്ടത് പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റുമാരത്തിൽ 40 നും 50 നും വയസ്സിന് ഇടയ്ക്ക് പ്രായമുള്ള മൃതശരീരം ആണെന്നും ഇടതുകാലിന് സ്വാധീനം ഇല്ലാത്ത ആളാണെന്നും മൃതശരീരത്തിന് ഏകദേശം ഒന്നരയാഴ്ചയോളം പഴക്കമുണ്ടെന്നും മനസ്സിലാക്കി

ഡോക്സ് സ്ക്വാഡ് വിരലടായാള വിദഗ്‌ധർ ഫോറൻസിക്ക് തുടങ്ങിയ എല്ലാ സംഘങ്ങളും സ്ഥലത്ത് പരിശോധന നടത്തി

കൊട്ടാരക്കര റൂറൽ എസ്പി സ്ഥലം സന്ദർശിക്കുകയും പുനലൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 20 അംഗ പ്രത്യേക അന്വേഷണ സംഘത്തെ പ്രഖ്യാപിച്ച് അന്വേഷണം തുടർന്നു വരികയുമായിരുന്നു

മൃതശരീരം കണ്ടെത്തി 10 ദിവസം പിന്നിട്ടപ്പോൾ ദക്ഷിണ മേഖല ഡിഐജി സ ബിത ബീഗത്തിന്റെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്ന് അന്വേഷണ പുരോഗതി വിലയിരുത്തി

പോലീസിന് ലഭിച്ച ചില നിർണായക തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം അന്യസംസ്ഥാനത്തേക്ക് വ്യാപിപ്പിച്ചിരുന്നു

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 20 അംഗ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്ന സി ഐ എസ് ഐ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം ലഭിച്ച സാഹചര്യത്തിൽ അന്വേഷണം വഴിമുട്ടും എന്ന ഘട്ടത്തിലാണ് പോലീസിന് നിർണായക തെളിവ് ലഭിച്ചതായി പോലീസ് പറയുന്നത്

പുനലൂർ മുക്കടവിലെ  കൊലപാതകത്തിന്റെ നിർണായക തെളിവ് ലഭിച്ചു.പുനലൂർ: മുക്കടവിലെ  കൊലപാതകത്തിന്റെ നിർണായക തെളിവ് ലഭിച്ചു.മൃത...
31/10/2025

പുനലൂർ മുക്കടവിലെ കൊലപാതകത്തിന്റെ നിർണായക തെളിവ് ലഭിച്ചു.

പുനലൂർ: മുക്കടവിലെ കൊലപാതകത്തിന്റെ നിർണായക തെളിവ് ലഭിച്ചു.

മൃതദേഹം ചങ്ങലയിൽ ബന്ധിപ്പിക്കാൻ ഉപയോഗിച്ച പൂട്ടിന്റെ താക്കോലാണ് ഇന്ന് നടന്ന തിരച്ചിലിൽ പോലീസിന് ലഭിച്ചത്.

എൽ. ഡി. എഫ് വികസന ജാഥ നടന്നു.പുനലൂർ : എൽ ഡി എഫ് പുനലൂർ മുനിസിപ്പൽ വികസന ഈസ്സ് മേഖല ജാഥ നടന്നു.സിപിഐ പുനലൂർ ഈസ്റ്റ്‌ ലോക്...
31/10/2025

എൽ. ഡി. എഫ് വികസന ജാഥ നടന്നു.

പുനലൂർ : എൽ ഡി എഫ് പുനലൂർ മുനിസിപ്പൽ വികസന ഈസ്സ് മേഖല ജാഥ നടന്നു.
സിപിഐ പുനലൂർ ഈസ്റ്റ്‌ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മണ്ഡലം കമ്മിറ്റി അംഗവുമായ വി. വിഷ്ണുദേവ് അദ്ധ്യക്ഷത വഹിച്ച യോഗം സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം ജോർജ്ജ് മാത്യു ഉദ്ഘാടനം ചെയ്തു.

സിപിഐ മണ്ഡലം കമ്മിറ്റി അംഗം അഡ്വ. പി. എ. അനസ് ജാഥാ ക്യാപ്റ്റനും സിപിഎം ഏരിയ കമ്മിറ്റി അംഗം എസ്. രാജേന്ദ്രൻ നായർ ജാഥ മാനേജരും എൽഡിഎഫ് നേതാക്കളായ വി. എ. ഷെരീഫ് വൈസ് ക്യാപ്റ്റനും ഡി. ദിനേശൻ, സുബാഷ് ജി നാഥ്‌, ശ്യാംരാജ്, സതേഷ്, എസ്. എം. ഷെരീഫ്, കെ. കെ. ബാബു, സാനു കെ എബ്രഹാം എന്നിവർ അംഗങ്ങളുമായ ജാഥ വിളക്കുവെട്ടത്തു നിന്ന് ആരംഭിച്ച് റ്റി.ബി ജംഗ്ഷനിൽ സമാപിച്ചു. സിപിഎം ഏരിയ സെക്രട്ടറി അഡ്വ. പി. സജി, സിപിഐ നേതാക്കളായ കെ. രാധാകൃഷ്ണൻ, ഈ. കെ. റോസ്ചന്ദ്രൻ, മുനിസിപ്പൽ ചെയർപേഴ്സൺ കെ. പുഷ്പലത എന്നിവർ സംസാരിച്ചു.

എസ്എൻഡിപി യോഗം പത്തനാപുരം, പുനലൂർ ശാഖാ നേതൃസംഗമം നവംബർ 2 ന് പുനലൂർ: എസ്എൻഡിപി യോഗം പത്തനാപുരം, പുനലൂർ യൂണിയനുകളിലെ  ശാഖാ...
31/10/2025

എസ്എൻഡിപി യോഗം പത്തനാപുരം, പുനലൂർ ശാഖാ നേതൃസംഗമം നവംബർ 2 ന്

പുനലൂർ: എസ്എൻഡിപി യോഗം പത്തനാപുരം, പുനലൂർ യൂണിയനുകളിലെ ശാഖാ യോഗങ്ങളിലെ ഭാരവാഹികളേയും പ്രവർത്തകരേയും ഉൾപ്പെടുത്തി നവംബർ 2 ന് പുനലൂർ വാളക്കോട് ഏരീസ് കൺവൻഷൻ സെന്ററിൽ ശാഖാ നേതൃസംഗമം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

രാവിലെ രാവിലെ 9ന് ശാഖാ നേതൃത്വംഗമത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി സംഘടന വിശദീകരണം നടത്തും. യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് സംഘടനാ സന്ദേശം നൽകും. പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ സെക്രട്ടറി ആർ.ഹരിദാസ്, പത്തനാപുരം യൂണിയൻ പ്രസിഡന്റ് ആദംകോട് ഷാജി, സെക്രട്ടറി ബി.ബിജു, മറ്റ് യൂണിയൻ ഭാരവാഹികൾ എന്നിവർ സംബന്ധിക്കും.

എസ്എൻഡിപി യോഗത്തിന്റെ പ്രവർത്തനങ്ങൾ കാലോചിതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് ശക്തമായി മുന്നേറുന്നതിന്റെ ഭാഗമായാണ് കുടുംബയൂണിറ്റ് തലം മുതൽ സംഘടനയ്ക്ക് കരുത്തേകാൻ നേതൃസംഗമം നടത്തുന്നതെന്നും ഭാരവാഹികൾ പറഞ്ഞു. ഇരു യൂണിയനുകളിലെയും ശാഖാ ഭാരവാഹികൾ, വനിതാ സംഘം, യൂത്ത്മെന്റ്,കുടുംബയൂണിറ്റ്,മറ്റു പോഷക സംഘടന ഭാരവാഹികളും പ്രവർത്തകരും
പങ്കെടുക്കും.

ശാഖാ നേതൃ സംഗമത്തിൽ മൂവായിരം പ്രതിനിധികൾ പങ്കെടുക്കുമെന്നും സംഗമത്തിന് ആഴ്ചകളായി നടക്കുന്ന ഒരുക്കങ്ങൾ ക്രമീകരണങ്ങളും പൂർത്തിയായതായും
പുനലൂർ എസ്എൻഡിപി യൂണിയൻ പ്രസിഡൻ്റ് ടി.കെ. സുന്ദരേശൻ, സെക്രട്ടറി ആർ.ഹരിദാസ്, വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ്, പത്തനാപുരം യൂണിയൻ പ്രസിഡൻറ് ആദം കോട്ഷാജി, സെക്രട്ടറി ബി.ബിജു എന്നിവർ അറിയിച്ചു .

തരിശുഭൂമിയിൽ നിന്ന് സമൃദ്ധിയിലേക്ക് ; അട്ടപ്പാടിയിലെ 'നമുത്ത് വെള്ളാമെ'കാലങ്ങളായി തരിശായി കിടന്ന തന്റെ രണ്ടേക്കർ ഭൂമിയിൽ...
30/10/2025

തരിശുഭൂമിയിൽ നിന്ന് സമൃദ്ധിയിലേക്ക് ; അട്ടപ്പാടിയിലെ 'നമുത്ത് വെള്ളാമെ'

കാലങ്ങളായി തരിശായി കിടന്ന തന്റെ രണ്ടേക്കർ ഭൂമിയിൽ അട്ടപ്പാടി തേക്ക് പന ഉന്നതിയിലെ പാപ്പാ രേശനും കുടുംബവും വിളയിച്ചെടുത്തത് റാഗിയും നെല്ലും ഉൾപ്പെടെ പത്തിനം ധാന്യങ്ങളാണ്. പഞ്ചകൃഷിയെ അവലംബിച്ച് പട്ടികവർഗ്ഗ വികസന വകുപ്പ്, ഐ.റ്റി.ഡി.പി അട്ടപ്പാടിയുടെ ആഭിമുഖ്യത്തിൽ ആവിഷ്‌കരിച്ച കാർഷിക വരുമാനദായക പദ്ധതിയായ 'നമുത്ത് വെള്ളാമെ' (നമ്മുടെ കൃഷി) യിലൂടെ ഇങ്ങനെ അറുന്നൂറിൽപരം കുടുംബങ്ങളാണ് വരുമാനം നേടുന്നത്. 2019-20 സാമ്പത്തിക വർഷത്തിൽ പൈലറ്റ് പ്രോജക്ടായി ആരംഭിച്ച പദ്ധതിയുടെ മുഖ്യലക്ഷ്യം ഉൾക്കാടുകളിലെ ഗോത്ര വിഭാഗങ്ങളുടെ ഭക്ഷ്യ സ്വയംപര്യാപ്തതയാണ്.

ആദ്യ ഘട്ടത്തിൽ 849.5 ഏക്കർ തരിശുഭൂമി കൃഷിയോഗ്യമാക്കി. 19 ഉന്നതികളിൽ നിന്നുളള 616 കർഷകരുടെ കൂട്ടായ പ്രയത്‌നത്തിലൂടെ 17 ടൺ ധാന്യങ്ങളും 9 ടൺ ധന്യേതര വിളകളും ഇവിടെ നിന്ന് ഉൽപാദിപ്പിച്ചു. നിലവിൽ 42 ഉന്നതികളിലായി 1362 കുടുംബങ്ങൾ 1511.5 ഏക്കർ ഭൂമിയിൽ പാരമ്പര്യ കൃഷി ചെയ്തു വരുന്നു. ഇതിൽ 25 ഉന്നതികൾ പുതൂർ പഞ്ചായത്തിലും 11 എണ്ണം ഷോളയൂരിലും 6 എണ്ണം അഗളിയിലുമാണ്. ഓരോ ഉന്നതിയിലും ഊരുകൂട്ടം നടത്തി, സ്വന്തമായി ഭൂമിയുള്ള കൃഷി ചെയ്യാൻ താൽപര്യമുള്ളവരിൽ നിന്നാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്. ഏറ്റവും കൂടുതൽ കൃഷിഭൂമിയുള്ളത് താഴേ സമ്പാർകോട് ആണ്, 110 ഏക്കർ. മേലെ മുള്ളിയിൽ മാത്രം 78 കുടുംബങ്ങൾ 'നമുത്ത് വെള്ളാമെ'യുടെ ഭാഗമാണ്.

ഒരേക്കർ തരിശ് ഭൂമി കൃഷിയോഗ്യമാക്കാനും നിലം ഉഴാനും 3000 രൂപ വീതം 6000 രൂപ കർഷകന് പട്ടികവർഗ വികസന വകുപ്പ് വഴി സർക്കാർ അനുവദിച്ചിട്ടുണ്ട്. വിത്ത് വാങ്ങുന്നതിനും വിള സംരക്ഷണത്തിനും അധിക ധനസഹായത്തിന് പുറമെ തിരഞ്ഞെടുത്ത കർഷകർക്ക് 500 രൂപ വീതവും നൽകിവരുന്നു. ട്രഷറി വഴി നേരിട്ട് കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം നൽകുന്നത്. വന്യമൃഗങ്ങളുടെ സജീവ സാന്നിധ്യമുള്ള മേഖലകളായതിനാൽ വിളകളെ സംരക്ഷിക്കാൻ സോളാർ പാനൽ, ബാറ്ററി, ചാർജർ, കൺട്രോളർ എന്നിവ അടങ്ങുന്ന 25000/ രൂപ വിലയുള്ള സോളാർ ഇലക്ട്രിക് ഫെൻസിങ് സെറ്റും ഗ്രൂപ്പ് അടിസ്ഥാനത്തിൽ ഇവർക്ക് ലഭ്യമാക്കി. ഉൽപ്പന്നങ്ങൾക്ക് മെച്ചപ്പെട്ട വില ലഭിക്കാൻ പി.ജി.എസ് ഓർഗാനിക്ക് സർട്ടിഫിക്കറ്റും കർഷകർക്ക് നൽകുന്നുണ്ട്. അട്ടപ്പാടിയിലെ പരമ്പരാഗത കൊയ്ത്ത് ഉത്സവമായ 'രാജകമ്പളം' ഉൾപ്പെടെയുള്ള വിളവെടുപ്പ് ഉത്സവങ്ങൾ സംഘടിപ്പിച്ച് കർഷകർക്ക് പിന്തുണയും പ്രോൽസാഹനവും നൽകി വരുന്നു. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും കർഷകരെ സഹായിക്കുന്നതിനുമായി കൃഷി ഓഫീസറുടെ നേതൃത്വത്തിൽ 10 ഫീൽഡ് കോർഡിനേറ്റർമാരെ നിയോഗിച്ചിട്ടുണ്ട്.

പാരമ്പര്യ വിളകളായ, റാഗി, ചാമ, തിന, തുവര, വരഗ്, കുതിരവാലി, ചോളം, അരിച്ചോളം, കമ്പ്, നെല്ല് തുടങ്ങിയവ, വിവിധയിനം പയറു വർഗ്ഗങ്ങൾ, നിലക്കടല, എള്ള്, ഉഴുന്ന്, കടുക് പോലുള്ള എണ്ണ വിത്തുകൾ, ചീര, മത്തൻ, തക്കാളി, വഴുതനങ്ങ, കാന്താരി മുളക്, കുമ്പളങ്ങ തുടങ്ങിയ പച്ചക്കറികളുമാണ് പ്രധാന വിളകൾ.

ഫെബ്രുവരി, മാർച്ച് മാസത്തോടു കൂടി കൃഷിസ്ഥലങ്ങൾ വൃത്തിയാക്കി മൂന്ന് ഘട്ടങ്ങളിലായി നിലം ഉഴുതൊരുക്കുന്നു. പാരമ്പര്യ ആചാരങ്ങളുമായി ബന്ധപ്പെട്ട ചടങ്ങുകൾക്ക് ശേഷം വിത്ത് വിതയ്ക്കൽ ആരംഭിക്കും. പഞ്ചകൃഷി പൂർണമായും മഴയെ ആശ്രയിച്ചുള്ള സമ്മിശ്ര കൃഷി രീതിയായതിനാൽ ഒരു സ്ഥലത്തുതന്നെ നാലോ അഞ്ചോ ഇനം വിത്തുകൾ വിതയ്ക്കും. ഓരോന്നിന്റെയും വിളവെടുപ്പ് കാലം വ്യത്യസ്തമായതിനാൽ വർഷം മുഴുവനും ഭക്ഷ്യ വിഭവങ്ങൾ ലഭിക്കും. ഒരു വർഷം ആകുമ്പോഴേക്കും എല്ലാ ഇനങ്ങളുടെയും വിളവെടുപ്പ് പൂർത്തിയാവും. ഭക്ഷ്യാവശ്യത്തിനുള്ളവ മാറ്റിയ ശേഷം ബാക്കിയുള്ളത് വിപണിയിലെത്തിക്കുകയോ സംഭരിക്കുകയോ ചെയ്യും. ഇതുവരെ 54560 കിലോഗ്രാം തുവര, 22830 കിലോ വൻപയർ, 7089 കിലോ പച്ചകറികൾ എന്നിവ ഉൾപ്പെടെ 1.15 ലക്ഷം കിലോഗ്രാം വിഭവങ്ങളാണ് പട്ടിക വർഗ കർഷകർ തരിശുഭൂമിയിൽ നിന്ന് വിളയിച്ചെടുത്തത്.

അട്ടപ്പാടിയിലെ 193 ഉന്നതികളിലും പദ്ധതി വ്യാപിപ്പിക്കുക വഴി ഗോത്ര സമൂഹങ്ങളിലെ പാരമ്പര്യ വിളകൾ, ഭക്ഷണ രീതി, കാർഷിക സംസ്‌കാരം, ആചാരനുഷ്ഠാനങ്ങൾ എന്നിവ നിലനിർത്തുക, പോഷകാഹാര കുറവ് പരിഹരിക്കുക, തരിശ് ഭൂമികൾ കൃഷിയോഗ്യമാക്കി സംരക്ഷിക്കുക, കൂടുതൽ പേരെ കാർഷിക പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കുക, ഗോത്ര സമൂഹത്തിന്റെ സാമ്പത്തിക സുസ്ഥിരത ഉറപ്പുവരുത്തുക എന്നിവയാണ് 'നമുത്ത് വെള്ളാമെ' ലക്ഷ്യമിടുന്നത്. ഭക്ഷ്യ സ്വയംപര്യാപ്തത നേടുന്നതിനൊപ്പം വിളകളുടെ സംരക്ഷണം, സംസ്‌കരണം, വിൽപ്പന എന്നിവയുമായി ബന്ധപ്പെട്ട് ഉൾക്കാടുകളിലെ കർഷകർ നേരിടുന്ന വെല്ലുവിളികൾക്ക് ഒരു പരിധി വരെ പരിഹാരം കാണാൻ അഞ്ച് വർഷത്തെ പദ്ധതി പ്രവർത്തനങ്ങൾക്ക് സാധിച്ചിട്ടുണ്ട്. യുവാക്കൾ ഉൾപ്പെടെ കൂടുതൽ പേർ ഉന്നതികളിൽ നിന്ന് കൃഷിചെയ്യാൻ തയ്യാറായി മുന്നോട്ട് വരുന്നത് 'നമുത്ത് വെള്ളാമെ' പദ്ധതിയുടെ വിജയമാണെന്ന് അട്ടപ്പാടി പ്രോജക്ട് ഓഫീസർ ഇൻ ചാർജ്ജ് കെ എ സാദിഖ് അലി പറഞ്ഞു.

കെഎസ്ആർടിസിയിൽ ഡിജിറ്റലൈസേഷൻ സമ്പൂർണമാകുന്നു : മന്ത്രി കെ ബി ഗണേഷ് കുമാർരാജ്യത്ത് ആദ്യമായി സമ്പൂർണ ഡിജിറ്റലൈസേഷൻ നടപ്പില...
30/10/2025

കെഎസ്ആർടിസിയിൽ ഡിജിറ്റലൈസേഷൻ സമ്പൂർണമാകുന്നു : മന്ത്രി കെ ബി ഗണേഷ് കുമാർ

രാജ്യത്ത് ആദ്യമായി സമ്പൂർണ ഡിജിറ്റലൈസേഷൻ നടപ്പിലാക്കുന്ന ട്രാൻസ്പോർട്ട് കോർപ്പറേഷനായി കെഎസ്ആർടിസി മാറിയതായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. കെഎസ്ആർടിസിയുടെ എട്ട് പ്രധാന പദ്ധതികളുടെ ഉദ്ഘാടനം കെഎസ്ആർടിസി ചീഫ് ഓഫീസിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ, എ ഐ ഷെഡ്യൂളിംഗ് സംവിധാനം, തീർത്ഥാടന ടൂറിസം പദ്ധതി, റോളിങ്ങ് ആഡ്സ് പരസ്യ മോഡ്യൂൾ, വാഹന പുക പരിശോധനാ കേന്ദ്രം, ഹാപ്പി ലോംഗ് ലൈഫ് സൗജന്യയാത്ര കാർഡ് വിതരണം, ദീർഘദൂര ബസുകളിലെ യാത്രക്കാരായ കുട്ടികൾക്കുള്ള ഗിഫ്റ്റ് ബോക്‌സ് വിതരണം, കെഎസ്ആർടിസിയിലെ വനിതാ ജീവനക്കാർക്കായി സൗജന്യ ക്യാൻസർ രോഗ നിർണ്ണയം എന്നിവ മന്ത്രി ഉദ്ഘാടനം ചെയ്തു.

കെഎസ്ആർടിസി സാങ്കേതികമായി വൻ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. എ ഐ അധിഷ്ഠിത ഡിജിറ്റലൈസേഷനിലൂടെ കെഎസ്ആർടിസിയിലെ എല്ലാ സംവിധാനങ്ങളും ഒറ്റ ഡാഷ്‌ബോർഡിൽ ഏകോപിപ്പിച്ചു. സ്ഥാപനത്തിന്റെ അക്കൗണ്ട്‌സ്, കൊറിയർ, സ്പെയർ പാർട്‌സ് വാങ്ങൽ, റീ ഓർഡറിങ്, ഡിസ്ട്രിബ്യൂഷൻ, ബജറ്റ് ടൂറിസം, എസ്റ്റേറ്റ് വാടക പിരിക്കൽ തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടും. ഡിജിറ്റൽ യൂണിവേഴ്‌സിറ്റി, സ്റ്റാർട്ടപ്പ് മിഷൻ എന്നിവയുടെ സാങ്കേതിക നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ഇതിനായുള്ള സോഫ്റ്റ്‌വെയർ കെഎസ്ആർടിസിയ്ക്ക് വേണ്ടി പ്രത്യേകമായി വികസിപ്പിച്ചതാണെന്ന് മന്ത്രി പറഞ്ഞു.

കെഎസ്ആർടിസിയിൽ സജീവമായ അനവധി വികസന മാറ്റങ്ങൾ നടപ്പിലാക്കി വരികയാണ്. ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ തീർത്ഥാടന ടൂറിസം പദ്ധതി മന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. ആദ്യഘട്ടത്തിൽ കേരളം തമിഴ്‌നാട് സംസ്ഥാനങ്ങളിലെ പ്രസിദ്ധമായ തീർത്ഥാടന കേന്ദ്രങ്ങൾ കണക്റ്റ് ചെയ്താണ് സേവനം തുടങ്ങുന്നത്. കെഎസ്ആർടിസിയിൽ എംപാനൽ ചെയ്ത് പരസ്യം മാർക്കറ്റ് ചെയ്ത് നൽകുന്നവർക്ക് 10 ശതമാനം പരസ്യ കമ്മീഷനായി നൽകുമെന്നും മന്ത്രി പറഞ്ഞു.

കെഎസ്ആർടിസി വാഹന പുക പരിശോധന കേന്ദ്രങ്ങൾ ആരംഭിക്കുന്നു. പൊതുജനങ്ങൾക്കും ഈ സേവനം ഉപയോഗപ്പെടുത്താം. വികാസ് ഭവനിൽ ആദ്യ കേന്ദ്രം പൂർത്തിയായി. സംസ്ഥാനത്തുടനീളം കെഎസ്ആർടിസി പുക പരിശോധന കേന്ദ്രങ്ങളും കൂടുതൽ ഡ്രൈവിംഗ് സ്‌കൂളുകളും തുടങ്ങും. ദീർഘദൂര യാത്രകൾക്കുള്ള സ്ലീപ്പർ ബസ് വാങ്ങിയതായും, വോൾവോ സ്ലീപ്പർ ബസുകൾ വാങ്ങുന്ന ആദ്യത്തെ ട്രാൻസ്പോർട്ട് കോർപ്പറേഷനാണ് കെഎസ്ആർടിയെന്നും മന്ത്രി പറഞ്ഞു. ദീർഘദൂര ബസ്സിൽ യാത്ര ചെയ്യുന്ന കുട്ടികൾക്ക് ക്രയോൺസ്, ചിത്രം വരയ്ക്കാനുള്ള പുസ്തകം, ബലൂൺ, ടിഷു പേപ്പർ എന്നിവയുള്ള ഗിഫ്റ്റ് ബോക്‌സ് നൽകും. ദീർഘദൂര ബസ്സിൽ ലഘു ഭക്ഷണം നൽകാനുള്ള പദ്ധതി, ബസ് ക്‌ളീനിംഗ് കുടുംബശ്രീയെ ഏൽപ്പിക്കൽ തുടങ്ങിയവ ചർച്ചയിലാണെന്നും ഉടനെ നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.

കെഎസ്ആർടിസിയിലെ വനിതാ ജീവനക്കാർക്കായി ഓങ്കോളജിസ്റ്റ് ഡോ. ഗംഗാധരന്റെ നേതൃത്വത്തിൽ സൗജന്യ ക്യാൻസർ രോഗ നിർണ്ണയ പദ്ധതി തുടങ്ങുകയാണ്. അടുത്ത ഘട്ടമായി ജീവനക്കാരുടെ ക്യാൻസർ ചികിത്സയ്ക്കുള്ള ചെലവ് കമ്പനികളുടെ സി എസ് ആർ ഫണ്ടിലൂടെ കണ്ടെത്തും. ജീവനക്കാരുടെ ആത്മാർത്ഥ പരിശ്രമത്തിലൂടെയാണ് കെഎസ്ആർടിസി മാതൃകപരമായ ഇത്തരം നേട്ടങ്ങൾ കൈവരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കെഎസ്ആർടിസി സിഎംഡി ഡോ. പി. എസ് പ്രമോജ് ശങ്കർ, വാട്ടർ ട്രാസ്പോർട്ട് വകുപ്പ് ഡയറക്ടർ ഷാജി വി നായർ, കെഎസ്ആർടിസി സാമ്പത്തിക ഉപദേഷ്ടാവും ചീഫ് അക്കൗണ്ട്‌സ് ഓഫീസറുമായ എ ഷാജി, എക്‌സിക്യൂട്ടീവ് ഡയറക്ടർ പി എം ഷറഫ് മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.

ആരോഗ്യ രംഗത്തെ സന്നദ്ധ സേവകരായ ആശമാർക്ക്‌ സംസ്ഥാന സർക്കാരിന്റെ അംഗീകാരം വീണ്ടും. ആയിരം രൂപയായിരുന്ന ഓണറേറിയം എഴായിരത്തിൽ...
29/10/2025

ആരോഗ്യ രംഗത്തെ സന്നദ്ധ സേവകരായ ആശമാർക്ക്‌ സംസ്ഥാന സർക്കാരിന്റെ അംഗീകാരം വീണ്ടും. ആയിരം രൂപയായിരുന്ന ഓണറേറിയം എഴായിരത്തിൽ എത്തിച്ച എൽഡിഎഫ്‌ സർക്കാർ 1000 കൂടി കൂട്ടി 8000 രൂപയാക്കി.

കേരളഗ്രോ ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ പ്രിയമേറുന്നു:  വിറ്റു വരവ് 70 ലക്ഷം പിന്നിട്ടുമൂല്യവർദ്ധനവിലൂടെ കർഷകർക്ക് കൂടുതൽ വര...
29/10/2025

കേരളഗ്രോ ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ പ്രിയമേറുന്നു: വിറ്റു വരവ് 70 ലക്ഷം പിന്നിട്ടു

മൂല്യവർദ്ധനവിലൂടെ കർഷകർക്ക് കൂടുതൽ വരുമാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പ് ആരംഭിച്ച 'കേരളഗ്രോ' (Keralagro) ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ വിപണിയിൽ വൻ വിജയത്തിലേക്ക്. 2024-25 സാമ്പത്തിക വർഷത്തിൽ വിവിധ ജില്ലകളിലായി ആരംഭിച്ച കേരളഗ്രോ ബ്രാൻഡഡ് ഷോപ്പുകളിലെ വിറ്റുവരവ് 73.06 ലക്ഷം കവിഞ്ഞു.

ഏകീകൃത ബ്രാൻഡിംഗിലൂടെ വിപണനം

2022-23 സാമ്പത്തിക വർഷത്തിലാണ് കൃഷി വകുപ്പിന്റെ ഔട്ട്ലെറ്റുകളിലൂടെയും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയും ഉൽപ്പന്നങ്ങൾ ഏകീകൃത ബ്രാൻഡിൽ വിപണനം ചെയ്യാൻ നയപരമായ തീരുമാനം ഉണ്ടായത്. കേരളഗ്രോ എന്ന ഉൽപ്പന്നമുദ്ര രജിസ്റ്റർ ചെയ്ത് ആദ്യഘട്ടത്തിൽ 22 കൃഷിവകുപ്പ് ഫാമുകളിൽ നിന്നും 183 ഉൽപ്പന്നങ്ങളും സ്റ്റേറ്റ് ബയോ കൺട്രോൾ ലാബിൽ നിന്ന് 10 ഉൽപ്പന്നങ്ങളും വിൽപന തുടങ്ങി. 2023-24 സാമ്പത്തിക വർഷം ബ്രാൻഡിന് കൂടുതൽ അംഗീകാരം ലഭിക്കുന്നതിനും, ശക്തമായ ബ്രാൻഡ് ഇമേജ് സൃഷ്ടിക്കുന്നതിനും, ബ്രാൻഡിംഗിന്റെ ഗുണഫലങ്ങൾ കർഷകർക്ക് കൂടി ലഭ്യമാക്കുന്നതിനുമായി പദ്ധതിയിൽ മാറ്റങ്ങൾ വരുത്തി. തുടർന്ന്, കർഷകോത്പാദക സംഘങ്ങൾ (FPO), കൃഷിക്കൂട്ടങ്ങൾ, സംരംഭകർ തുടങ്ങിയവയിലൂടെ ഉൽപ്പന്നങ്ങൾക്ക് കേരളഗ്രോ ബ്രാൻഡ് നൽകുകയും, ഇവ വിൽക്കുന്നതിനായി 2024-25 സാമ്പത്തിക വർഷം 14 ജില്ലകളിലും കേരളഗ്രോ ബ്രാൻഡഡ് ഷോപ്പുകൾ ആരംഭിക്കുകയും ചെയ്തു. തിരുവനന്തപുരം ജില്ലയിൽ രണ്ടും മറ്റ് ജില്ലകളിൽ ഒന്ന് വീതവുമാണ് ഷോപ്പുകൾ പ്രവർത്തിക്കുന്നത്.

വിപണന രീതിയും ഉൽപ്പന്ന സ്രോതസ്സുകളും

സംസ്ഥാനത്തുടനീളമുള്ള കർഷക ഉത്പാദകരുടെയും (FPOകൾ, കൃഷിക്കൂട്ടങ്ങൾ) കൃഷി വകുപ്പിന്റെ ഫാമുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഉൽപ്പന്നങ്ങളാണ് കേരളഗ്രോ ഷോപ്പുകളിലൂടെ വിറ്റഴിക്കപ്പെടുന്നത്.

തിരുവനന്തപുരം ഉള്ളൂർ ഷോപ്പിൽ എല്ലാ ജില്ലകളിൽ നിന്നുമുള്ള കേരളഗ്രോ ബ്രാൻഡ് നേടിയ ഉത്പാദകരുടെ സവിശേഷമായ ഉൽപ്പന്നങ്ങൾ ലഭ്യമാണ്.

കൊല്ലം ഷോപ്പിൽ നെല്ലിയാമ്പതി ഫാമിലെ ഉൽപ്പന്നങ്ങൾ, ഗഅകഇഛയുടെ ജ്യോതി ബ്രാൻഡിന്റെ ജ്യൂസ്, സിറപ്പ്, ജാം, അച്ചാർ തുടങ്ങിയവയും ഓയിൽ ഇന്ത്യ, ഓണാട്ടുകര വികസന ഏജൻസി തുടങ്ങിയവയുടെ ഉൽപ്പന്നങ്ങളും വിറ്റുവരുന്നു.

ആലപ്പുഴ ഷോപ്പിൽ കൊല്ലം, പാലക്കാട്, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള 41 ഉൽപ്പന്നങ്ങൾ വിൽപ്പനയ്ക്കായി എത്തുന്നുണ്ട്.

കോഴിക്കോട് ഷോപ്പിൽ പ്രാദേശിക ഉത്പാദകരുടെ ഉൽപ്പന്നങ്ങളാണ് കൂടുതലായി വിറ്റുപോകുന്നത്. കൂടാതെ പാലക്കാട്, എറണാകുളം ജില്ലകളിൽ നിന്നുള്ള ഉൽപ്പന്നങ്ങളും ലഭ്യമാണ്.

തിരുവനന്തപുരം തിരുമല ഷോപ്പ് ഓൺലൈൻ മുഖേനയും വിൽപന നടത്തുന്നുണ്ട്. ഉൽപ്പന്നങ്ങൾ ശേഖരിക്കുന്നതിനായി തിരുവനന്തപുരത്ത് കൊറിയർ കമ്പനിയുമായും തിരുമലയിൽ പോസ്റ്റുമായും കരാറിൽ ഏർപ്പെട്ടിട്ടുണ്ട്.



ജില്ല തിരിച്ചുള്ള കണക്കുകൾ



ജില്ല- ഷോപ്പ് - വിറ്റുവരവ് (രൂപ)



തിരുവനന്തപുരം ഉള്ളൂർ (ഗാർഡൻ റോസ്, കൃഷിക്കൂട്ടം) 13,48,330

തിരുവനന്തപുരം തിരുമല (നേമം ജീവനി FPO) 9,19,236

എറണാകുളം വൈറ്റില (സഹൃദയ കേരളഗ്രോ മാർട്ട്) 16,01,637

കോട്ടയം പാലാ (സാന്തോം FPC) 5,50,664

കണ്ണൂർ ചക്കരക്കൽ 5,86,000

കോഴിക്കോട് കാക്കൂർ (ഇൻസെൽ അഗ്രോടെക് കൃഷിക്കൂട്ടം) 4,63,853

പാലക്കാട് കല്ലടിക്കുന്ന് (കന്നിനിറവു FPC) 2,90,000

വയനാട് വൈത്തിരി (വയനാട് സ്‌പൈസസ് ആൻഡ് അഗ്രോ FPC) 2,86,155

കാസർഗോഡ് നീലേശ്വരം 1,93,086

ആലപ്പുഴ പത്തിയൂർ 1,91,300

തൃശ്ശൂർ തൃശ്ശൂർ (അതിരപ്പള്ളി ട്രൈബൽ വാലി FPC) 1,44,973

ഇടുക്കി അടിമാലി (FPO സ്‌പേസിയ - SPEZIA) 1,06,864

പത്തനംതിട്ട അടൂർ (കേരസമിതി കൃഷികൂട്ടം) 1,08,000

കൊല്ലം കൊല്ലം ടൗൺ ഹൈസ്‌കൂൾ ജംഗ്ഷൻ 3,77,683

മലപ്പുറം പെരിന്തൽമണ്ണ (പെരിന്തൽമണ്ണ FPC) 58,314

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (KASP-PMJAY) ഗുണഭോക്താക്കൾക്കായിമൊബൈൽ ആപ്പ് പുറത്തിറക്കികേരള സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് ...
29/10/2025

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (KASP-PMJAY) ഗുണഭോക്താക്കൾക്കായി

മൊബൈൽ ആപ്പ് പുറത്തിറക്കി

കേരള സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി - പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജന (KASP-PMJAY) ഗുണഭോക്താക്കൾക്കായി കാസ്പ് ഹെൽത്ത് (KASP Health) മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. ആർദ്ര കേരളം അവാർഡുകളുടെ ഭാഗമായി ഒക്ടോബർ 29-ന് ടാഗോർ തീയറ്ററിൽ നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട ആരോഗ്യ വനിതാ-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് കാസ്പ് ഹെൽത്ത് (KASP Health) ആപ്ലിക്കേഷൻ ജനങ്ങൾക്കായി സമർപ്പിച്ചു.

സംസ്ഥാനത്തെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 42 ലക്ഷത്തിലധികം കുടുംബങ്ങൾക്ക് പ്രതിവർഷം പരമാവധി 5 ലക്ഷം രൂപയുടെ പണരഹിതമായ ചികിത്സാ പരിരക്ഷ ഉറപ്പാക്കുന്ന കാസ്പ് പി.എം.ജെ.എ.വൈ ഇൻഷുറൻസ് പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് ഇൻഷുറൻസ് സംബന്ധിച്ച വിവരങ്ങൾ അറിയുന്നതിന്, എംപാനൽ ചെയ്ത ആശുപത്രികളിലെ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുടെ കിയോസ്‌ക് നേരിട്ട് സന്ദർശിക്കേണ്ടി വരുന്ന നിലയാണ് ഇപ്പോഴുള്ളത്.

എന്നാൽ, കെ-ഡിസ്‌ക് തയ്യാറാക്കിയ 'കാസ്പ് ഹെൽത്ത്'(KASP Health) എന്ന മൊബൈൽ ആപ്പിന്റെ സഹായത്തോടെ, ഇൻഷുറൻസ് പദ്ധതിയിലേക്കുള്ള യോഗ്യത, സമീപത്തെ എംപാനൽ ചെയ്ത ആശുപത്രികൾ, ചികിത്സാ വിഭാഗം എന്നിങ്ങനെയുള്ള വിവരങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാകും. പൊതുജനങ്ങൾക്ക് ഗൂഗിൾ-പ്ലേ സ്റ്റോറിൽ നിന്നും സൗജന്യമായി ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ആശുപത്രിയുടെ വികസനകാര്യത്തിൽ ജനങ്ങൾ ഒറ്റക്കെട്ടായി സഹകരിക്കണം ; പുനലൂർ താലൂക്ക് ആസ്ഥാന ആശുപത്രി സംസ്ഥാനത്ത് തന്നെ ഏറ്റവു...
29/10/2025

ആശുപത്രിയുടെ വികസനകാര്യത്തിൽ ജനങ്ങൾ ഒറ്റക്കെട്ടായി സഹകരിക്കണം ; പുനലൂർ താലൂക്ക് ആസ്ഥാന ആശുപത്രി സംസ്ഥാനത്ത് തന്നെ ഏറ്റവും മികച്ച താലൂക്ക് ആശുപത്രി പുനലൂർ മുനിസിപ്പൽ അധികൃതർ

പുനലൂർ: സംസ്ഥാനതലത്തിൽ ഏറ്റവും മികച്ച പ്രവർത്തനങ്ങളുമായി മുന്നേറുന്ന പുനലൂർ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയെ ഒറ്റപ്പെട്ട ഏതെങ്കിലും സംഭവങ്ങളുടെ പേരിൽ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രചാരണങ്ങൾ അവസാനിപ്പിച്ച് ആശുപത്രിയുടെ വികസനകാര്യത്തിൽ ജനങ്ങൾ ഒറ്റക്കെട്ടായി സഹകരിക്കണമെന്ന് പുനലൂർ മുനിസിപ്പൽ അധികൃതർ പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു. നൂറുകണക്കിന് രോഗികൾ ചികിത്സ തേടിയെത്തുന്ന സംസ്ഥാനത്തെ എല്ലാ ആതുരാലയങ്ങളിലും ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടാകാറുണ്ട്. ഏതാനും മാസങ്ങൾക്ക് മുൻപ് താലൂക്ക് ആശുപത്രിയിൽ പോലീസ് എയ്ഡ് പോസ്റ്റ് കൂടി സ്ഥാപിച്ചതോടെ ഇവിടെ അനിഷ്ട സംഭവങ്ങളോ സംഘർഷങ്ങളോ ഉണ്ടാകുന്നില്ല. പോലീസിൻ്റെ സാന്നിധ്യം ആശുപത്രി ജീവനക്കാർക്കും ഇവിടെയെത്തുന്ന ആയിരക്കണക്കിന് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സംരക്ഷണവും നൽകുന്നുണ്ട്. താലൂക്ക് ആശുപത്രി എന്ന നിലയിൽ സ്റ്റാഫ് പാറ്റേൺ അനുസരിച്ചുള്ള ജീവനക്കാർ മാത്രമാണ് ഇവിടെ സ്ഥിരമായി ഉള്ളത്. എച്ച് എം സി നിയമിച്ചിട്ടുള്ള ജീവനക്കാരെ കൂടി ഉൾപ്പെടുത്തിയാണ് ആശുപത്രിയുടെ പ്രവർത്തനം സുഗമമാക്കുന്നത്. വ്യാജ പ്രചാരണങ്ങൾ നൽകി ആശുപത്രിയെ തകർക്കാനാണ് വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ശ്രമിക്കുന്നത്. തെറ്റുകൾ ചൂണ്ടിക്കാട്ടിയാൽ അവ തിരുത്തുന്നതിനും ആവർത്തിക്കാതിരിക്കുന്നതിനും തീരുമാനമെടുക്കുന്നതിനും വ്യവസ്ഥാപിതമായ സംവിധാനങ്ങൾ ഇവിടെയുണ്ട്. ആശുപത്രിക്കെതിരെ അതിരുകടന്ന കടന്നാമക്രമണങ്ങൾ ഉണ്ടാകുമ്പോൾ അത് ഭാവി വികസനത്തെയും വിവിധ ഏജൻസികളിൽ നിന്നും ഭാവിയിൽ ആശുപത്രിക്ക് ലഭിക്കാൻ ഇടയുള്ള ഫണ്ടുകളെയും പ്രതികൂലമായി ബാധിക്കും. സംസ്ഥാന സർക്കാരും നഗരസഭയും കോടിക്കണക്കിന് രൂപയാണ് ആശുപത്രിക്ക് വേണ്ടി ചെലവഴിച്ചിട്ടുള്ളത്. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകുന്ന പാഥേയം പോലെയുള്ള പദ്ധതിക്ക് വർഷംതോറും നഗരസഭ തുക ചെലവഴിക്കുന്നുണ്ട്. വിവിധ സന്നദ്ധ സംഘടനകളും ഈ ഉദ്യമത്തിൽ സഹകരിക്കുന്നുണ്ട്. ആശുപത്രി മാനേജ്മെൻ്റ് കമ്മിറ്റിയുടെ പൂർണ്ണ നിയന്ത്രണത്തിലാണ് ആശുപത്രി പ്രവർത്തിക്കുന്നത്. ജില്ലയ്ക്ക് പുറത്തുനിന്നു പോലും രോഗികൾ പുനലൂരിലേക്ക് ചികിത്സ തേടി എത്തുന്ന സ്ഥിതിയാണ് രേഖകൾ പരിശോധിക്കുമ്പോൾ മനസ്സിലാകുന്നത്. ഇങ്ങനെ രോഗികൾ എത്തുന്നത് ആശുപത്രികളുടെ മികവും പോയ വർഷങ്ങളിൽ ലഭിച്ചിട്ടുള്ള അംഗീകാരങ്ങളും ഇവിടെയുള്ള അത്യാധുനിക ചികിത്സ സംവിധാനങ്ങളും പരിഗണിച്ചാണ്. ഈ യാഥാർത്ഥ്യങ്ങൾ തദ്ദേശവാസികളായ നാം ഓരോരുത്തരും തിരിച്ചറിയണം. രാഷ്ട്രീയ മുതലെടുപ്പിന് താലൂക്ക് ആശുപത്രിയെ ഉപയോഗിക്കുന്നത് ധാർമികമായ ഒരു നടപടിയല്ല. ദിനംപ്രതി താലൂക്ക് ആശുപത്രിയിലേക്ക് എത്തുന്നവരുടെ എണ്ണത്തിൽ വർദ്ധനവാണ് ഉണ്ടാകുന്നത്. ആശുപത്രിക്ക് എതിരെ ആരോപണം ഉന്നയിക്കുന്നവർ ആശുപത്രി സന്ദർശിച്ചാൽ അത് മനസിലാകും. മണിക്കൂറുകളോളം ക്യൂ നിന്ന് ഓ പി ടിക്കറ്റ് വാങ്ങലും മറ്റ് രജിസ്ട്രേഷനും മരുന്നുവാങ്ങലും സംസ്ഥാനത്തെ മറ്റു പല ആശുപത്രികളിലെയും പതിവ് കാഴ്ചയാണ്. ഈ പ്രതിസന്ധി പരിഹരിക്കാൻ കേരളത്തിൽ തന്നെ ഇത്രയും വിശാലമായ റിസപ്ഷൻ സംവിധാനവും ഫാർമസിയും ആദ്യമായി ആരംഭിച്ചതും പുനലൂരിലാണ്.
പുനലൂർ താലൂക്ക് ആസ്ഥാന ആശുപത്രി സംസ്ഥാനത്ത് തന്നെ ഏറ്റവും മികച്ച താലൂക്ക് ആശുപത്രികളിൽ ഒന്നാണ് ദൈനംദിനം രണ്ടായിരത്തോളം രോഗികളാണ് ഇവിടെ ഒപി സേവനങ്ങൾക്കായി എത്തുന്നത്.. 200 ഓളം രോഗികൾ വിവിധ ഡിപ്പാർട്ട്മെന്റുകളായി അഡ്മിറ്റ് ആകുന്നു. ആശുപത്രിയിൽ പതിനാലോളം സ്പെഷ്യലിറ്റി ഡിപ്പാർട്ട്മെന്റുകളും കൂടാതെ കാർഡിയോളജി, നെഫ്രോളജി, ന്യൂറോളജി, യൂറോളജി സേവനങ്ങളും ലഭ്യമാണ്. ഏറ്റവും മികച്ച ഫിസിക്കൽ മെഡിസിൻ സംവിധാനം ആശുപത്രിയിൽ ലഭ്യമാണ്. പുതുതായി വരാൻ പോകുന്ന അത്യാധുനിക രീതിയിലുള്ള ട്രോമാകെയർ സെന്റർ, കാത്ത് ലാബ്, ജനങ്ങൾക്ക് വേണ്ടിയുള്ള സേവനങ്ങൾ ഇരട്ടിയാക്കുന്നു. ഏറ്റവും മികച്ച സേവനങ്ങൾക്ക് ഈ ആശുപത്രി മൂന്നാം മൂന്നുതവണ നാഷണൽ ക്വാളിറ്റി അഷുറൻസ് അംഗീകാരം നേടിക്കഴിഞ്ഞു. കൂടാതെ ഏറ്റവും മികച്ച ഭൗതിക സാഹചര്യങ്ങൾക്കും ഇൻഫെക്ഷൻ കൺട്രോൾ നിയന്ത്രണത്തിനുമുള്ള കായകൽപ അവാർഡും ലഭിച്ചു. കുഞ്ഞുങ്ങൾക്ക് അമ്മമാർക്കും സേവനം കൊടുക്കുന്നതിലേക്കുള്ള ലക്ഷ്യ അവാർഡ്, എം ബി എഫ് എച്ച് ഐ, ക്യാഷ്, പൊലൂഷൻ കൺട്രോൾ ബോർഡ് അവാർഡ് എന്നിവയും ഈ താലൂക്ക് ആശുപത്രിയെ തേടിയെത്തിയിട്ടുണ്ട്.ആധുനിക തരത്തിലുള്ള സിറ്റി സ്കാൻ, മാമോഗ്രാം, അൾട്രാസൗണ്ട് സ്കാനിങ്, എക്കോ, റ്റി എം റ്റി, 24 മണിക്കൂറും പ്രവർത്തിക്കുന്ന കാഷ്വാലിറ്റി, ഇസിജി ലാബ് സേവനങ്ങളും, മെഡിക്കൽ, സ്ട്രോക്ക് ഐസിയു, ബേൺസ് യൂണിറ്റ്, കീമോതെറാപ്പി പാലിയേറ്റീവ് സംവിധാനങ്ങളും ലഭ്യമാണ്. അങ്ങനെ കിഴക്കൻ മലയോര മേഖലയുടെ ആരോഗ്യ സേവനങ്ങളുടെ ഏറ്റവും ഉത്തമ ഉദാഹരണമാണ് പുനലൂർ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി
ഈ യാഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞ് ആശുപത്രിയുടെ വികസനം എന്ന മഹാ യജ്ഞത്തിൽ എല്ലാ ജനങ്ങളും എല്ലാ പ്രസ്ഥാനങ്ങളും പങ്കാളികളാകണമെന്നും നഗരസഭ ചെയർപേഴ്സൺ കെ. പുഷ്പലത, വൈസ് ചെയർമാൻ രഞ്ജിത്ത് രാധാകൃഷ്ണൻ, ആരോഗ്യ സ്റ്റാൻൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വസന്ത രഞ്ജൻ എന്നിവ അറിയിച്ചു.

29/10/2025

രോഗിയുമായി പോയ ആംബുലൻസ് ഡ്രൈവർക്ക് ബൈക്ക് യാത്രികരുടെ മർദനം,പ്രതികളെ തിരഞ്ഞ് പോലീസ്

പുനലൂർ : കൊല്ലം കൊട്ടിയത്ത് രോ​ഗിയുമായി പോയ ആംബുലൻസ് ഡ്രൈവർക്ക് ബൈക്ക് യാത്രികരുടെ മർദനം, പ്രതികളെ തിരഞ്ഞ് പോലീസ്. ഡ്രൈവർ പത്തനാപുരം സ്വദേശി ബിബിനെ ആണ് മൂന്നു പേര് ചേർന്നു മർദിച്ചത്.

28/10/2025

A moment that touched hearts

Address

Kollam
Punalur
691305

Telephone

+919497171135

Website

Alerts

Be the first to know and let us send you an email when Punalur 24x7 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Punalur 24x7:

Share