Punalur 24x7.com

Punalur 24x7.com Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Punalur 24x7.com, Media/News Company, kollam, Dubai.

‘സയനൈഡ്’  നാവിൽ ഒന്ന്  തൊട്ടാൽ തൽക്ഷണം മരണം സുനിശ്ചിതമായ അതിമാരക വിഷമാണ് അതുകൊണ്ട് തന്നെ പൊട്ടാസ്യം സയനൈഡിന്റെ രുചി എന്ത...
30/07/2025

‘സയനൈഡ്’ നാവിൽ ഒന്ന് തൊട്ടാൽ തൽക്ഷണം മരണം സുനിശ്ചിതമായ അതിമാരക വിഷമാണ് അതുകൊണ്ട് തന്നെ പൊട്ടാസ്യം സയനൈഡിന്റെ രുചി എന്താണ് ലോകത്തിന് അറിയില്ലായിരുന്നു അതറിയാൻ ശ്രമിച്ചവർ ആരും തന്നെ ജീവിച്ചിരിപ്പില്ല താനും. എന്നാൽ ആദ്യമായും അവസാനമായും സയനൈഡിന്റെ രുചി അറിഞ്ഞ് അത് ലോകത്തെ അറിയിച്ച് ലോകം വിട്ടുപോയ ഒരേഒരാളുണ്ട് അയ്യാൾ ഒരു മലയാളിയാണ് എറണാകുളം സ്വദേശിയായ കണ്ണൻ എന്ന പ്രസാദ്. ശാസ്ത്രലോകം ഇന്നും മഹാത്ഭുതത്തോടെ മാത്രം നോക്കിക്കാണുന്ന ആ സംഭവം നടക്കുന്നത് 2006 ൽ ആണ്. കൃത്യമായി പറഞ്ഞാൽ 2006 ജൂൺ 17.

എന്നാൽ പ്രസാദിന്റെ മരണശേഷം 15 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഇക്കാര്യം ലോകശ്രദ്ധ നേടുന്നത്. 2021 ലെ ബുക്കര്‍ പുരസ്‌കാര ചുരുക്കപ്പട്ടികയില്‍ ഇടംനേടിയ ബെഞ്ചമിന്‍ ലെബറ്ററിന്റെ 'വെന്‍ വീ സീസ് റ്റു അണ്ടര്‍സ്റ്റാന്‍ഡ് ദ വേള്‍ഡ് ' (When We Cease to Understand the World) എന്ന പുസ്തകത്തിലൂടെ. അതിവിശിഷ്ടമായ നോണ്‍ ഫിക്ഷന്‍ നോവല്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട ആ പുസ്തകം ശാസ്ത്രലോകത്തെ അട്ടിമറിച്ച ചില പ്രതിഭകളുടെ ജീവിതത്തിലൂടെയുള്ള സഞ്ചാരമാണ്. അതിലൊരാള്‍ പ്രസാദായിരുന്നു. വാര്‍ത്ത ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ചു.

എറണാകുളം ജില്ലയിലെ കാക്കനാട് പഴന്തോട്ടം മണ്ണാശ്ശേരി പ്രഭാകരൻ - സരോജം ദമ്പതികളുടെ മുത്തമകൻ കണ്ണൻ എന്ന പ്രസാദ്. സുമുഖനും ആരെയും ആകർഷിക്കുന്ന പെരുമാറ്റത്തിന് ഉടമയുമായ കട്ടിമീശക്കാരൻ, തേച്ചുമിനുക്കിയ മുഴുൈക്ക ഷർട്ടും പാൻറ്സും വേഷം, എപ്പോഴും മുഖത്ത് പുഞ്ചിരി, ഒരു തവണ സംസാരിച്ചവർ പോലും ഓർത്തുവെക്കുന്ന പ്രകൃതം. തൃപ്പൂണിത്തുറയിലെ സ്വർണ്ണപ്പണി വിട്ട് 2005ലാണ് പ്രസാദ് പാലക്കാട് പുതുപ്പള്ളി സ്ട്രീറ്റിൽ സ്വന്തമായി ജ്വല്ലറി തുടങ്ങിയത്. കൈയിലുള്ളത് സ്വരുക്കൂട്ടിയും അച്ഛനുൾപ്പെടെ പലരോടും കടം വാങ്ങിയുമാണ് 25 ലക്ഷത്തോളം മുടക്കി 'ഗോൾഡൻ ജ്വല്ലറി വർക്സ്' എന്ന കട തുടങ്ങിയത്.
ചുരുങ്ങിയ കാലംകൊണ്ട് പ്രസാദിന്‍റെ സൗഹൃദവലയം വ്യാപിച്ചു, മോശമല്ലാത്ത കച്ചവടവും. അതിനിടെയാണ് പ്രസാദിന്‍റെ ജീവിതം തകർത്ത സംഭവം സൗഹൃദത്തിന്‍റെ രൂപത്തിലെത്തിയത്. മാർബിൾ തൊഴിലാളികളാണെന്നു പരിചയപ്പെടുത്തിയ രാജസ്ഥാനിലെ ബിക്കനിർ സ്വദേശികളായ രണ്ടു സുഹൃത്തുക്കൾ സ്വർണമെന്നു തെറ്റിദ്ധരിപ്പിച്ച് സ്വർണ്ണത്തിൽ പൊതിഞ്ഞ അകത്ത് പിച്ചളയായ മാല നൽകി വഞ്ചിച്ചു. നാലുലക്ഷം രൂപക്കാണ് കച്ചവടം ഉറപ്പിച്ചത്. മാർച്ച് 28ന് ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെ ഹോട്ടലിൽവെച്ച് ആദ്യഘട്ട പണമായ രണ്ടുലക്ഷം നൽകി ഇടപാടും നടത്തി.
വൈകിയാണ് താൻ ചതിക്കപ്പെട്ട വിവരം പ്രസാദ് അറിയുന്നത്. മാസങ്ങൾക്കുശേഷം പ്രതികൾ ഉൾപ്പെട്ട സംഘം സമാന തട്ടിപ്പ് നടത്തി പിടിയിലായ വാർത്ത പ്രസാദ് പത്രങ്ങളിലൂടെ അറിഞ്ഞു. ഷൊർണൂർ പൊലീസ് സ്റ്റേഷനിലെത്തി പ്രതികളെ തിരിച്ചറിഞ്ഞു പരാതിയും നൽകി മടങ്ങി. സംഭവശേഷം മാനസികമായി തകർന്ന പ്രസാദിനെ ബന്ധു സഹായിച്ചെങ്കിലും കരകയറാനായില്ല.

ജീവിതം അവസാനിപ്പിക്കാൻ ഉറപ്പിച്ച പ്രസാദ് ജൂൺ 15ന് വെണ്ണക്കരയിലെ ബന്ധുവീട്ടിൽനിന്ന് സയനൈഡുമായി ഇറങ്ങി. സ്വർണ്ണപ്പണിക്കാരനായത്കൊണ്ട് സയനൈഡ് വാങ്ങാനുള്ള ലൈസൻസുണ്ടായിരുന്നു. പാലക്കാട് നഗരത്തിലെ ബസ്സ്റ്റാൻഡിന് സമീപമുള്ള സ്വകാര്യ ഹോട്ടലിൽ 207ാം നമ്പർ മുറിയെടുത്ത് താമസിച്ചു. ജൂൺ 16നാണ് അവസാനമായി അച്ഛനും അമ്മയും പ്രസാദിനോട് ഫോണിൽ സംസാരിച്ചത്. സംസാരത്തിൽ അസ്വാഭാവികത തോന്നിയതിനാൽ തിരികെ വീട്ടിലേക്ക് മടങ്ങിവരാൻ മാതാപിതാക്കൾ നിർബന്ധിച്ചു.

അമ്മയുടെ പിറന്നാൾ ദിവസമായ ജൂൺ 18ന് വരാമെന്നും തനിക്ക് കുഴപ്പമില്ലെന്നും പറഞ്ഞ് സംഭാഷണം അവസാനിപ്പിച്ചു. തനിക്ക് പ്രശ്നങ്ങളില്ലെന്ന് ബോധ്യപ്പെടുത്താൻ ഹോട്ടൽ ബോയിയെക്കൊണ്ടും അച്ഛനോട് സംസാരിപ്പിച്ചിരുന്നു. സംഭവദിവസം രാവിലെ 6.45ന് സഹോദരൻ പ്രദീപിനോടും സംസാരിച്ചു. മൊബൈൽ ഓഫാക്കിയതിനാൽ ഹോട്ടലിലെ റിസപ്ഷനിലേക്ക് വിളിച്ചാണ് ഫോൺ കണക്ട് ചെയ്തത്. അപ്പോഴും സന്തോഷവാനായിരുന്നെന്നും പ്രശ്നങ്ങളില്ലെന്നുമുള്ള മറുപടി പ്രദീപിനും ലഭിച്ചു. പക്ഷെ പ്രസാദ് പിന്നീട് ആ മുറിവിട്ട് പുറത്ത് വന്നില്ല. അടുത്ത ദിവസം നേരമേറെ ആയിട്ടും മുറിവിട്ട് പുറത്ത് വരാതിരുന്നതിനാൽ ലോഡ്ജ് ജീവനക്കാർ നടത്തിയ പരിശോധനയിലാണ് പ്രസാദിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. പോലീസ് ആത്മഹത്യാ കുറിപ്പും കണ്ടെടുത്തു ആ ആത്മഹത്യ കുറിപ്പിലാണ് അതുവരെ ലോകം അറിയാതിരുന്ന ആ രഹസ്യം പ്രസാദ് കുറിച്ചിട്ടിരുന്നത്

കുറിപ്പ് ഇങ്ങനെയായിരുന്നു ➖

“Doctors, ഞാന്‍ പൊട്ടാസ്യം സയനൈഡിന്റെ രുചി അറിഞ്ഞു. ഭയങ്കര പുകച്ചിലാണ് ആദ്യം. പതുക്കെ വളരെ പതുക്കെ നാവെല്ലാം എരിഞ്ഞുപോകും, നല്ല കടുപ്പമാണ്, ഭയങ്കര ചവര്‍പ്പാണ്”.

''എനിക്ക് പറ്റിയ അബദ്ധം, ഞാൻ സയനൈഡ് മദ്യത്തിൽ ഇട്ടുവെച്ച ശേഷം പേനകൊണ്ട് അതിനെ അലിയിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ, അത് അലിഞ്ഞില്ല. അതേ പേനകൊണ്ട് ഞാൻ എല്ലാ വിവരണങ്ങളും എഴുതി. എന്തോ ഓർക്കാൻ ശ്രമിച്ചു. പേന നാക്കിൽ മുട്ടിച്ചു, പിന്നെ ഭയങ്കര എരിച്ചിലായിരുന്നു ഇത് എഴുതിത്തീരുന്നതുവരെ...'' സയനൈഡിന്‍റെ രുചി രേഖപ്പെടുത്താനുള്ള കാരണമായി പ്രസാദ് രേഖപ്പെടുത്തിയത് ഇതായിരുന്നു. അതേ പേജിൽ ഒരു വരി വിട്ട ശേഷം ''എന്‍റെ മരണത്തിന് അവർ മാത്രമാണ് ഉത്തരവാദികൾ, ബിക്കനിർ സ്വദേശികളായ ഹിന്ദിക്കാർ...'' എന്നും എഴുതിയിരുന്നു…

പാലക്കാട് ജില്ലാ ആശുപത്രിയില്‍ വച്ച് ഡോ. പിബി ഗുജറാളായിരുന്നു പ്രസാദിന്റെ മൃതദേഹ പരിശോധന നടത്തിയത്. സയനൈഡ് കലര്‍ന്ന മദ്യം കഴിക്കാതെ പേനത്തുമ്പില്‍ നിന്നും വിഷം ഉള്ളില്‍ ചെന്നതിനാല്‍ ഒന്നോ രണ്ടോ മില്ലിഗ്രാം സയനൈഡ് മാത്രമേ ശരീരത്തിനകത്ത് പ്രവേശിച്ചിരുന്നുള്ളൂ. രുചി അറിയാന്‍ അത് മതിയായിരുന്നു. അതുകൊണ്ടാണ് അത് എഴുതാന്‍ കഴിഞ്ഞതും.

കയർ ഉൽപ്പന്ന നിർമ്മാണത്തിൽ പട്ടികജാതി വനിതകൾക്ക് തൊഴിൽ നൈപുണ്യ പരിശീലനം500 വനിതകൾ രജിസ്റ്റർ ചെയ്തു1.92 കോടി രൂപയുടെ പദ്ധ...
30/07/2025

കയർ ഉൽപ്പന്ന നിർമ്മാണത്തിൽ പട്ടികജാതി വനിതകൾക്ക് തൊഴിൽ നൈപുണ്യ പരിശീലനം

500 വനിതകൾ രജിസ്റ്റർ ചെയ്തു
1.92 കോടി രൂപയുടെ പദ്ധതി

പുനലൂർ: പട്ടികജാതി വിഭാഗത്തിൽപ്പെട്ട വനിതകൾക്കായി കയർ ഉൽപ്പന്ന നിർമ്മാണ മേഖലയിൽ നൈപുണ്യ വികസന പരിശീലന പരിപാടിയുമായി സർക്കാർ. തൊഴിൽ നൈപുണ്യ പരിശീലനത്തിലൂടെ അവരെ സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംരംഭം നടപ്പിലാക്കുന്നത്. പരിശീലനം വഴി വിവിധ സഹകരണ സംഘങ്ങളിലും പ്രൊഡക്ഷൻ യൂണിറ്റുകളിലും സ്ഥിരവരുമാനം നേടാൻ വനിതകളെ പ്രാപ്തരാക്കും. പട്ടികജാതി വികസന വകുപ്പും നാഷണൽ കയർ റിസർച്ച് ആൻഡ് മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

കേരളത്തിലുടനീളം വൈവിധ്യമാർന്ന കയർ ഉൽപ്പന്നങ്ങളിൽ NCRMI പരിശീലനം നൽകിവരുന്നുണ്ട്. പട്ടികജാതി വികസന വകുപ്പുമായി സഹകരിച്ച് ആദ്യമായി നടപ്പിലാക്കുന്ന ഈ പദ്ധതിയിൽ മൂന്ന് പ്രധാന കയർ ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള പ്രായോഗിക പരിശീലനമാണ് ലഭ്യമാക്കുക. ഇതിനോടകം 500 ഓളം പരിശീലനാർത്ഥികൾ രജിസ്റ്റർ ചെയ്തുകഴിഞ്ഞു. പദ്ധതിക്കായി എസ്.സി.എസ്.ടി. ഡിപ്പാർട്ട്‌മെന്റ് വഴി 1.92 കോടി രൂപ അനുവദിച്ചിട്ടുണ്ട്. എട്ടാം ക്ലാസ് പാസായ, 50 വയസിൽ താഴെയുള്ള പട്ടികജാതി വനിതകൾക്കാണ് പരിശീലനം നൽകുന്നത്.

കേരളത്തിലെ 10 ജില്ലകളിലായി സംഘടിപ്പിക്കുന്ന പരിശീലനത്തിൽ കയർ ഫ്രെയിം മാറ്റ് നിർമാണം, ചകിരിച്ചോർ കമ്പോസ്റ്റ് നിർമാണം, കയർ ഭൂവസ്ത്ര നിർമാണം എന്നിവയിലാണ് പരിശീലനം നൽകുക. വിവിധതരം ഫ്രെയിമുകളിൽ വൈവിധ്യമാർന്ന ചവിട്ടികൾ നിർമ്മിക്കുന്നതിന് 15 ബാച്ചുകളിലായി പരിശീലനം നൽകും. ഓരോ ബാച്ചിലും 10 വനിതകളെയാണ് ഉൾപ്പെടുത്തുന്നത്. 30 ദിവസത്തെ പരിശീലനവും 25 ദിവസത്തെ ഇന്റേൺഷിപ്പും ഇതിൽ ഉൾപ്പെടുന്നു. പരിശീലനാർത്ഥികൾക്ക് പ്രതിദിനം 300 രൂപ സ്റ്റൈപ്പൻഡും 25 ദിവസത്തെ ഇന്റേൺഷിപ്പിന് പ്രതിദിനം 500 രൂപ വേതനമായും ലഭിക്കും.

NCRMI യുടെ കുടപ്പനക്കുന്നിലുള്ള ക്യാമ്പസിൽ സൗജന്യ താമസ സൗകര്യത്തോടെയാണ് ചകിരിച്ചോർ കമ്പോസ്റ്റ് നിർമ്മാണ പരിശീലനം നൽകുക. സുസ്ഥിര കൃഷിക്കും പൂന്തോട്ട പരിപാലനത്തിനും ഏറെ പ്രാധാന്യമുള്ളതാണ് ചകിരിച്ചോർ കമ്പോസ്റ്റ്. 2 ദിവസത്തെ പരിശീലനവും 25 ദിവസത്തെ ഇന്റേൺഷിപ്പും ലഭിക്കും. ഇതിനു മാത്രമായി ഏകദേശം 75 ലക്ഷം രൂപയാണ് സർക്കാർ നൽകുന്നത്. പരമാവധി 25 ദിവസത്തേക്ക് പ്രതിദിനം 500 രൂപ നിരക്കിൽ വേതനത്തോടുകൂടിയ ഇന്റേൺഷിപ്പും 2 ദിവസത്തെ പരിശീലന കാലയളവിൽ പ്രതിദിനം 300 രൂപ സ്റ്റൈപ്പൻഡും ലഭിക്കും. 20 പേരടങ്ങുന്ന എട്ട് ബാച്ചുകളായാണ് പരിശീലനം.

മണ്ണൊലിപ്പ് തടയുന്നതിനും ചരിഞ്ഞ പ്രദേശങ്ങൾ ബലപ്പെടുത്തുന്നതിനും കാർഷിക വിളകളുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും റോഡ് നിർമ്മാണത്തിനും ഉപയോഗിക്കുന്ന പരിസ്ഥിതി സൗഹൃദ ഉൽപ്പന്നമാണ് കയർ ജിയോ ടെക്സ്റ്റൈൽസ്. കയർ ഭൂവസ്ത്ര നിർമ്മാണത്തിലെ പ്രായോഗിക പരിശീലനം, സാങ്കേതിക പരിജ്ഞാനം, വിതരണ പരിശീലനം, വിവിധതരം കയറുകളെക്കുറിച്ചുള്ള അവബോധം എന്നിവ പരിശീലനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 35 ദിവസം 10 പേരടങ്ങുന്ന മൂന്ന് ബാച്ചുകളായാണ് പരിശീലനം. പരിശീലന കാലയളവിൽ പ്രതിദിനം 300 രൂപ സ്റ്റൈപ്പൻഡും 30 ദിവസത്തെ ഇന്റേൺഷിപ്പിന് പ്രതിദിനം 675 രൂപയും വേതനമായി നൽകും. സൗജന്യ താമസ സൗകര്യവും ലഭിക്കും.

ആപ്പിൾ ഓഫീസ് മാതൃകയിൽ സംസ്ഥാനത്ത് ഫ്രീഡം സ്‌ക്വയറുകൾ, ഓരോന്നിനും അടിസ്ഥാന ചെലവ് 4 കോടിപുനലൂർ: വിവിധ മേഖലകളിലുള്ള വിദ്യാർ...
29/07/2025

ആപ്പിൾ ഓഫീസ് മാതൃകയിൽ സംസ്ഥാനത്ത് ഫ്രീഡം സ്‌ക്വയറുകൾ, ഓരോന്നിനും അടിസ്ഥാന ചെലവ് 4 കോടി

പുനലൂർ: വിവിധ മേഖലകളിലുള്ള വിദ്യാർത്ഥികൾക്ക് പരസ്പരം അറിവ് പങ്കിടുന്നതിനും അവരുടെ പ്രോജക്ടുകളിൽ സഹകരിക്കുന്നതിനും സംരംഭക ആശയങ്ങൾ യാഥാർത്ഥ്യമാക്കുന്നതിനുമായി സംസ്ഥാനത്ത് ഫ്രീഡം സ്‌ക്വയറുകൾ സജ്ജമാക്കുന്നു.

കാലിഫോർണിയയിലെ ആപ്പിൾ ഇൻകോർപ്പറേറ്റഡ് ഓഫീസ് മാതൃകയിലാണ് 14 ജില്ലകളിലും ഹൈടെക് ഹബ്ബുകൾ ഉയരുക. പരമ്പരാഗത ശൈലികളിൽ നിന്ന് മാറി ചിന്തിച്ച് വിദ്യാർത്ഥികളുടെ പഠനം തടസ്സപ്പെടുത്താതെ സംരംഭകത്വവും ആശയ രൂപീകരണവും പ്രോത്സാഹിപ്പിക്കുന്ന ഒരു സംസ്‌കാരം രൂപപ്പെടുത്താനാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

തിരുവനന്തപുരത്തെ പള്ളിപ്പുറം ടെക്‌നോസിറ്റി ക്യാമ്പസിനു സമീപമുള്ള രണ്ടേക്കറിലാണ് ആദ്യ ഫ്രീഡം സ്‌ക്വയർ സ്ഥാപിക്കുന്നത്. 20,000 ചതുരശ്രയടി വിസ്തൃതിയുള്ള ഓരോ സ്‌ക്വയറിന്റേയും അടിസ്ഥാന ചെലവ് ഏകദേശം 4 കോടി രൂപയാണ്. പ്രവർത്തന മൂലധനവും അധിക ധനസഹായവും സ്വകാര്യ പങ്കാളിത്തത്തിലൂടെ സ്വരൂപിക്കാനാണ് ശ്രമം. അതാത് ജില്ലകളിലുളള ആർക്കിടെക്ചേർസ്, വിദ്യാർത്ഥികൾ, ഡിസൈനേഴ്‌സ്, എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ എന്നിവരെ ഒരുമിപ്പിച്ച് ഫ്രീഡം സ്‌ക്വയറുകൾ രൂപകൽപ്പന ചെയ്യും.

തിങ്കർ ലാബുകൾ, മേക്കർ സ്പേസുകൾ, എക്‌സ്പിരിമെന്റ് സ്റ്റേഷനുകൾ എന്നിവയിലൂടെ വിദ്യാർത്ഥികൾക്ക് മികച്ച പഠന സാധ്യതകൾക്കൊപ്പം മെന്ററിങ്ങിനും പിച്ചിങ്ങിനുമുള്ള അത്യാധുനിക സൗകര്യങ്ങളും സജ്ജമാക്കും. സംയുക്ത ഗവേഷണങ്ങൾ, ഹാക്കത്തോണുകൾ, വർക്ക്ഷോപ്പുകൾ, ഇൻഡസ്ട്രി പങ്കാളിത്തങ്ങൾ എന്നിവയ്‌ക്കെല്ലാമുള്ള സംവിധാനങ്ങൾ ഒരുക്കും. ഭിന്നശേഷിക്കാരുടെ പങ്കാളിത്തം ഉറപ്പാക്കാൻ ബാരിയർ ഫ്രീയാക്കും.

പഠനത്തിനും സംരംഭകത്വത്തിനും പുതിയ കൈവഴികളൊരുക്കി വിദ്യാർത്ഥികളെ സാമൂഹിക മാറ്റത്തിനായി പ്രാപ്തമാക്കാനായി ഒരുക്കുന്ന ഇന്ത്യയിലെ ആദ്യ സംരംഭമാകും സംസ്ഥാനത്തെ ഫ്രീഡം സ്‌ക്വയറുകൾ. യുവത്വത്തിന്റെ സാധ്യതകൾ സംസ്ഥാനത്തിനു തന്നെ പ്രയോജനപ്പെടുത്തുന്നതിൽ നിർണായകമാകുന്നതിനോടൊപ്പം സമാന ചിന്താഗതി പുലർത്തുന്നവർക്ക് ഒത്തുചേരുന്നതിനുമുളള ഇടംകൂടിയാകും. വിദ്യാർത്ഥികൾക്കും യുവസംരംഭകർക്കുമായി ആശയങ്ങൾ പരസ്പരം പങ്കുവെക്കാനും സഹകരിക്കാനും തുടർച്ചയായി പ്രവർത്തിക്കാനും നിക്ഷേപം ആകർഷിക്കുന്നതിനുമുള്ള സാധ്യതകളുടെ വാതിൽ തുറക്കുകയാണ് ഈ ഹൈടെക് ഹബ്ബുകൾ.

മികച്ച കർഷകർക്ക് ആദരംപുനലൂർ : കർഷകദിനത്തോട് അനുബന്ധിച്ച് നഗരസഭാ പരിധിയിലെ മികച്ച കർഷകരെ ആദരിക്കുന്നു. ജൈവ കൃഷി അവലംബിക്ക...
29/07/2025

മികച്ച കർഷകർക്ക് ആദരം

പുനലൂർ : കർഷകദിനത്തോട് അനുബന്ധിച്ച് നഗരസഭാ പരിധിയിലെ മികച്ച കർഷകരെ ആദരിക്കുന്നു. ജൈവ കൃഷി അവലംബിക്കുന്ന കർഷകൻ, വനിത കർഷക, വിദ്യാർത്ഥി കർഷകർ, പട്ടികജാതി/വർഗ്ഗ കർഷകർ, മുതിർന്ന കർഷകർ എന്നീ വിഭാഗങ്ങളിൽ കർഷകരെ തെരഞ്ഞെടുത്ത് ആദരിക്കും.

ബന്ധപ്പെട്ട അപേക്ഷകൾ ആഗസ്റ്റ് 3 വരെ കലയനാട് കൃഷി ഓഫീസിൽ സ്വീകരിക്കുന്നതാണെന്ന് കൃഷി ഓഫീസർ അറിയിച്ചു.

മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ; അതിജീവനത്തിന്റെ ഒരാണ്ട് മാതൃകാ വീട് പൂർത്തിയാകുന്നുമുണ്ടക്കൈ :ചൂരൽമല ദുരന്തത്തിന് ഒരാണ്ട്...
29/07/2025

മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ; അതിജീവനത്തിന്റെ ഒരാണ്ട്

മാതൃകാ വീട് പൂർത്തിയാകുന്നു

മുണ്ടക്കൈ :ചൂരൽമല ദുരന്തത്തിന് ഒരാണ്ട് പൂർത്തിയാകുമ്പോൾ അതിജീവിതർക്കായി ഒരുക്കുന്ന ടൗൺഷിപ്പിന്റെ നിർമാണം അതിവേഗം പുരോഗമിക്കുന്നു.

എൽസ്റ്റൺ എസ്റ്റേറ്റിൽ 410 വീടുകളിൽ 1662 പേർക്കാണ് തണലൊരുങ്ങുന്നത്. മാർച്ച് 27ന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടതിനു ശേഷം അഞ്ച് മാസം കഴിയുമ്പോൾ മാതൃകാ വീടിന്റെ നിർമാണം അവസാന ഘട്ടത്തിലാണ്. വീടിന്റെ പെയിന്റിംഗ് പണി നടക്കുന്നു. മഴ തടസം സൃഷ്ടിച്ചില്ലെങ്കിൽ ഈ മാസം വീടിന്റെ പണി പൂത്തിയാകും.

അഞ്ച് സോണുകളിലായി നിർമ്മിക്കുന്ന 410 വീടുകളിൽ ആദ്യ സോണിൽ 140, രണ്ടാം സോണിൽ 51, മൂന്നാം സോണിൽ 55, നാലാം സോണിൽ 51, അഞ്ചാം സോണിൽ 113 എന്നിങ്ങനെയാണ് വീടുകളുണ്ടാവുക. പ്രകൃതി ദുരന്തങ്ങൾ അതിജീവിക്കാൻ സാധിക്കും വിധം 1000 ചതുരശ്രയടിയിൽ ഒറ്റ നിലയിൽ പണിയുന്ന കെട്ടിടം ഭാവിയിൽ ഇരു നില നിർമ്മിക്കാനുള്ള അടിത്തറയോടെയാണ് തയ്യാറാക്കുന്നത്. പ്രധാന കിടപ്പുമുറി, രണ്ട് മുറികൾ, സിറ്റൗട്ട്, ലിവിങ്, സ്റ്റഡി റൂം, ഡൈനിങ്, അടുക്കള, സ്റ്റോർ ഏരിയ എന്നിവ വീടിന്റെ ഭാഗമാണ്.

വീടുകൾക്ക് പുറമെ പൊതു റോഡ്, ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതുമാർക്കറ്റ്, കമ്മ്യൂണിറ്റി സെന്ററുകൾ എന്നിവയും ടൗൺഷിപ്പിൽ ഉണ്ടാവും. ആരോഗ്യ കേന്ദ്രത്തിൽ ലബോറട്ടറി, ഫാർമസി,പരിശോധന-വാക്‌സിനേഷൻ-ഒബ്‌സർവേഷൻ മുറികൾ, ഒപി, ടിക്കറ്റ് കൗണ്ടർ സൗകര്യങ്ങൾ സജ്ജീകരിക്കും. പൊതു മാർക്കറ്റിൽ കടകൾ, സ്റ്റാളുകൾ, ഓപ്പൺ മാർക്കറ്റ്, കുട്ടികൾക്ക് കളി സ്ഥലം, പാർക്കിങ് എന്നിവ ഒരുക്കും. മർട്ടി പർപ്പസ് ഹാൾ, കളി സ്ഥലം, ലൈബ്രറി, സ്‌പോട്‌സ് ക്ലബ്ബ്, ഓപ്പൺ എയർ തിയേറ്റർ എന്നിവ കമ്മ്യൂണിറ്റി സെന്ററിൽ നിർമ്മിക്കും.

ഏപ്രിൽ 11ന് എൽസ്റ്റൺ എസ്റ്റേറ്റിന്റെ ഭൂമി ഏറ്റെടുത്തതിന്റെ തൊട്ടടുത്ത ദിവസം മുതൽ വീട് നിർമാണം സർക്കാർ ആരംഭിച്ചിരുന്നു. കൽപ്പറ്റ വില്ലേജിലെ എൽസ്റ്റൺ എസ്റ്റേറ്റിൽ ബ്ലോക്ക് 19, റീ സർവ്വെ നമ്പർ 88 ലെ 64.4705 ഹെക്ടർ ഭൂമിയാണ് ഏറ്റെടുത്തത്. എൽസ്റ്റൺ എസ്റ്റേറ്റിൽ ടൗൺഷിപ്പ് നിർമ്മാണത്തിനായി 43.77 കോടി രൂപ ഹൈക്കോടതി രജിസ്ട്രാർ ജനറലിന്റെ അക്കൗണ്ടിൽ കെട്ടിവെച്ചാണ് സർക്കാർ ഭൂമി ഏറ്റെടുത്തത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ 26 കോടി രൂപ ആദ്യം കെട്ടിവെച്ചു. എന്നാൽ എൽസ്റ്റൺ എസ്റ്റേറ്റ് ഉടമകൾ സുപ്രീം കോടതിയിൽ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ അധിക നഷ്ടപരിഹാര തുകയായ 17.77 കോടി രൂപ കൂടി കോടതിയിൽ കെട്ടിവെച്ചു.

ദുരന്തത്തിൽ മരണപ്പെട്ട 298 പേരിൽ 220 പേരുടെ കുടുംബങ്ങൾക്ക് അടിയന്തര ധനസഹായമായി സംസ്ഥാന ദുരന്ത നിവാരണ നിധി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്നിവയിൽ നിന്ന് ആറ് ലക്ഷം വീതം 13.21 കോടി (132190000) രൂപ വിതരണം ചെയ്തു. അടിയന്തര മരണാനന്തര ധനസഹായമായി 1036 കുടുംബങ്ങൾക്ക് 10000 രൂപ വീതം 1.03 (10360000) കോടി രൂപയും നൽകി.

അതിജീവിതർക്ക് താത്ക്കാലിക ജീവനോപാധിയായി സംസ്ഥാന സർക്കാർ 11087 ഗുണഭോക്താക്കൾക്ക് ആറ് ഘട്ടങ്ങളിലായി നൽകിയത് 10.09 (10,09,98,000) കോടി രൂപയാണ്. ദുരന്തം നടന്ന ഒരാഴ്ചയ്ക്കകം ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ 10 പേർക്ക് 5,54,000 രൂപയും ഒരാഴ്ചയിൽ കൂടുതൽ പരിക്കേറ്റ് ചികിത്സയിലുണ്ടായ 27 പേർക്ക് 17,82,000 രൂപയും അടിയന്തര സഹായമായി നൽകി. അപ്രതീക്ഷിത ദുരന്തത്തിൽ തൊഴിലും ജീവനോപാധിയും നഷ്ടമായവർക്ക് ഒരു കുടുംബത്തിലെ മുതിർന്ന രണ്ടു വ്യക്തികൾക്ക് ദിവസം 300 രൂപ പ്രകാരം 18000 രൂപ വീതം നൽകുന്നുണ്ട്. താത്ക്കാലിക പുനരധിവാസ സംവിധാനത്തിന്റെ ഭാഗമായി 2024 ഓഗസ്റ്റ് മുതൽ 2025 ജൂൺ വരെ വാടക ഇനത്തിൽ 4.3 കോടി (4,34,14,200) രൂപ നൽകി. 795 കുടുംബങ്ങൾക്കാണ് താത്ക്കാലിക പുനരധിവാസം ഒരുക്കിയത്.

25 കോടിയുടെ തിരുവോണം ബമ്പർ വിപണിയിൽ25 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന തിരുവോണം ബമ്പർ ഭാഗ്യക്കുറി വിപണിയിൽ എത്തി. സംസ്ഥാന...
28/07/2025

25 കോടിയുടെ തിരുവോണം ബമ്പർ വിപണിയിൽ

25 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന തിരുവോണം ബമ്പർ ഭാഗ്യക്കുറി വിപണിയിൽ എത്തി. സംസ്ഥാന ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലാണ് തിരുവനന്തപുരത്ത് ടിക്കറ്റ് പ്രകാശനം ചെയ്തത്. ആയിരക്കണക്കിന് ഭാഗ്യശാലികളെ സൃഷ്ടിക്കുന്ന സംസ്ഥാന ഭാഗ്യക്കുറി ഒരു ലക്ഷത്തോളം പാവങ്ങളുടെ ജീവിത മാർഗവും അത്താണിയുമാണന്ന് ചടങ്ങിൽ മന്ത്രി പറഞ്ഞു. 25 കോടി സമ്മാനത്തുക നൽകുന്ന വിദേശ ലോട്ടറി വാങ്ങാൻ ഏകദേശം 15,000 രൂപ വേണമെന്നിരിക്കെ അതേ സമ്മാനത്തുകയുള്ള കേരള ഭാഗ്യക്കുറി വാങ്ങാൻ കേവലം 500 രൂപ മാത്രം മതി. നടത്തിപ്പിലെ സുതാര്യതയും വിശ്വാസ്യതയുമാണ് കേരള ഭാഗ്യക്കുറിയെ ഇത്രയേറെ ജനകീയമാക്കിയതെന്നും മന്ത്രി പറഞ്ഞു.

രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകൾക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകൾക്കും നൽകുന്നു എന്നതാണ് തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ വലിയ പ്രത്യേകത. കൂടാതെ 5,000 മുതൽ 500 രൂപ വരെ സമ്മാനമായി നൽകുന്നുമുണ്ട്.

ആന്റണി രാജു എം എൽ എ അധ്യക്ഷനായ ചടങ്ങിൽ വി കെ പ്രശാന്ത് എം എൽ എ യും പങ്കെടുത്തു. ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ എബ്രഹാം റെൻ സ്വാഗതം പറഞ്ഞു. ലോട്ടറി വെൽഫെയർ ബോർഡ് ചെയർമാൻ ടി ബി സുബൈർ, ഭാഗ്യക്കുറി വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരും സംബന്ധിച്ചു.

പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളും 15 നോമ്പാചരണവും ഓഗസ്റ്റ് 1 മുതൽ 15 വരെപുനലൂർ : ചെമ്മന്തൂർ സെന്റ് ജോൺസ് ഓർത...
28/07/2025

പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളും 15 നോമ്പാചരണവും ഓഗസ്റ്റ് 1 മുതൽ 15 വരെ

പുനലൂർ : ചെമ്മന്തൂർ സെന്റ് ജോൺസ് ഓർത്തഡോക്സ്‌ ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളും 15 നോമ്പാചരണവും ഓഗസ്റ്റ് 1 മുതൽ 15 വരെ.

എല്ലാ ദിവസവും രാവിലെ 6:30 ന് പ്രഭാത നമസ്കാരം 7 ന് വി കുർബാന തുടർന്ന് മദ്ധ്യസ്ഥ പ്രാർത്ഥന വൈകുന്നേരം 4:30 മുതൽ ധ്യാന യോഗവും ഉണ്ടായിരിക്കും.

ഓരോ ദിവസവും വി. കുർബാന അർപ്പിക്കുന്നത് ഇടവകയിലെ മുൻ വികാരിമാരായ ഫാ. കെ. ജെ.തോമസ്, ഫാ.ഷാലു ലുക്കോസ് തിരുമംഗലം,ഫാ അനിൽ ബേബി, ഫാ. ജോസഫ് മാത്യു ഇളമ്പൽ,ഫാ ഫിലിപ്പ് ജി വർഗീസ്, ഫാ. കോശി ജോൺ,ഫാ. വൈ. എസ്.ഗീവർഗ്ഗീസ്,റവ. ജോൺ ചാക്കോ കോർ എപ്പിസ്കോപ്പ,മാത്യു എബ്രഹാം തലവൂർ,ഫാ മാത്യൂസ് പി ജോൺ, ഫാ ജോസഫ് ജോർജ്ജ് എന്നിവരാണ്.

ഓഗസ്റ്റ് 6 ന് കൂടാരപെരുന്നാൾ ദിവസവും ഞായറാഴ്ച കളിലും ഇടവക വികാരി ഫാ. സാജൻ തോമസും കുർബാന അർപ്പിക്കുമെന്ന് ഇടവക വികാരി ഫാ സാജൻ തോമസ് ട്രസ്റ്റി ജി കുഞ്ഞപ്പൻ സെക്രട്ടറി ജേക്കബ് ജോർജ്ജ് എന്നിവർ അറിയിച്ചു.

സൗജന്യ മെഡിക്കൽ ക്യാമ്പ്‌ നടത്തിപുനലൂർ: ഇടമൺ സെന്റ് മേരീസ്‌ ഓർത്തഡോക്സ്‌ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ കൊട്ടാരക്കര...
28/07/2025

സൗജന്യ മെഡിക്കൽ ക്യാമ്പ്‌ നടത്തി

പുനലൂർ: ഇടമൺ സെന്റ് മേരീസ്‌ ഓർത്തഡോക്സ്‌ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ കൊട്ടാരക്കര- ചെങ്ങമനാട് റാഫ അരോമ ഹോസ്പിറ്റലും, പുനലൂർ ശങ്കേഴ്സ് കണ്ണാശുപത്രിയും ചേർന്ന് വി. കുർബാനയ്ക്ക് ശേഷം ഇടമൺ സെന്റ് മേരീസ്‌ ഓർത്തഡോക്സ്‌ സിറിയൻ ചർച്ചിൽ വെച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ്‌ നടത്തി.

ക്യാമ്പിൽ വിവിധ വിഭാഗങ്ങളിൽ നിന്ന് വിദഗ്ദരായ ഡോക്ടർമാർ പങ്കെടുത്തു. റാണി രാജിന്റെ പ്രാർത്ഥനാ ഗാനത്തോടെ
ഇടവക വികാരി ഫാ. റോണി ആർ ജോണിന്റെ അദ്ധ്യക്ഷതയിൽ, യുവജനപ്രസ്ഥാനം വൈസ് പ്രസിഡൻറ് മിന്റു ചെറിയാന്റെ സ്വാഗത പ്രസംഗത്തോടുകൂടി കൊട്ടാരക്കര - ചെങ്ങമനാട് റവോക്സ് ഗ്രൂപ്പ് ചെയർമാൻ ഡോ. മാത്യു ജേക്കബ് ഉദ്ഘാടനം ചെയ്തു.
റവോക്‌സ് ഗ്രൂപ്പ്‌ മാനേജർ സി. ജി.മഹേഷ്‌ ആശംസകൾ പറഞ്ഞു. യുവജന പ്രസ്ഥാനം ട്രഷറര്‍ അചൽ ജോൺ രാജേഷ് നന്ദിയും അറിയിച്ചു.

26/07/2025

അറിയിപ്പ്

25/07/2025

ഗോവിന്ദച്ചാമി പിടിയില്‍; കിണറ്റില്‍ നിന്നും പൊക്കിയെടുത്ത് പൊലീസ്

കണ്ണൂര്‍: സൗമ്യാ വധക്കേസ് കുറ്റവാളി ഗോവിന്ദച്ചാമി പിടിയില്‍. കിണറ്റില്‍ നിന്നാണ് പൊലീസ് ഗോവിന്ദച്ചാമിയെ പിടികൂടിയത്. ശേഷം ടൗണ്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ദൃശ്യങ്ങള്‍ റിപ്പോർട്ടറിന് ലഭിച്ചു. തളാപ്പിലെ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ നിന്നാണ് ഗോവിന്ദച്ചാമിയെ പിടികൂടിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഗോവിന്ദച്ചാമിയിലേക്ക് എത്തിച്ചത്.

പ്രതിയെ പിടികൂടിയെന്നും കൂടുതൽ കാര്യങ്ങൾ വെെകാതെ പങ്കുവെക്കാമെന്നും സിറ്റി പൊലീസ് കമ്മീഷണർ പ്രതികരിച്ചിരുന്നു.

ഒരു കയ്യില്ലാത്തയാളെ നാട്ടുകാരിലൊരാൾ കണ്ടിരുന്നു. അദ്ദേഹത്തിനുണ്ടായ സംശയവും സഹായകമായി. കണ്ണൂർ ബെെപ്പാസ് റോഡിൽ വെച്ചാണ് റോഡിന്‍റെ വലതുവശം ചേർന്ന് ഒരാൾ നടന്നുപോകുന്നതായി കണ്ടത്. തലയിൽ ഒരു ഭാണ്ഡക്കെട്ടുമുണ്ടായിരുന്നു. സംശയം തോന്നിയതോടെ എടാ എടാ എന്ന് വിളിച്ചു. പിന്നാലെ റോഡ് ക്രോസ് ചെയ്ത് ഗോവിന്ദചാമിയെന്ന് വിളിക്കുകയായിരുന്നു. പിന്നാലെ മതിൽചാടി ഓടുകയായിരുന്നുവെന്നാണ് വിവരം.

പുലര്‍ച്ചെ 1.15 നാണ് ഗോവിന്ദച്ചാമി ജയില്‍ചാടിയത്. അതീവ സുരക്ഷാ ജയിലിന്റെ സെല്ലിന്റെ കമ്പികള്‍ മുറിച്ചുമാറ്റിയാണ് പുറത്തേക്ക് കടന്നത്. ശേഷം ക്വാറന്റൈന്‍ ബ്ലോക്ക് (പകര്‍ച്ചാവ്യാധികള്‍ പിടിപ്പെട്ടാല്‍ മാത്രം പ്രതികളെ താമസിക്കുന്ന ബ്ലോക്ക്) വഴി കറങ്ങി കൈവശമുണ്ടായിരുന്ന വസ്ത്രങ്ങളുമായി മതിലിന്റെ വശത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. മതിലിന്റെ മുകളില്‍ ഇരുമ്പ് കമ്പി വെച്ചുള്ള ഫെന്‍സിംഗ് ഉണ്ട്. ഈ വസ്ത്രങ്ങള്‍ കൂട്ടിക്കെട്ടി പുറത്തേക്ക് കടക്കുകയായിരുന്നു. ഒരേ തുണി ഉപയോഗിച്ചാണ് മതിലിലേക്ക് വലിഞ്ഞ് കയറിയതും പുറത്തേക്ക് ഇറങ്ങിയതും.

ഗോവിന്ദച്ചാമിക്ക് പുറത്ത് നിന്നും സഹായം ലഭിച്ചെന്നാണ് വിവരം. പുലര്‍ച്ചെ പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് ഗോവിന്ദച്ചാമിയെ കാണാതായതായി മനസ്സിലാക്കുന്നത്. അതീവ സുരക്ഷാ ജയില്‍ ഉള്ള പത്താം ബ്ലോക്കില്‍ നിന്നാണ് ഗോവിന്ദച്ചാമി ചാടി പ്പോയത്.ജയില്‍ച്ചാട്ടത്തില്‍ ജയില്‍ മേധാവി റിപ്പോര്‍ട്ട് തേടി.

Address

Kollam
Dubai
691332

Telephone

+917559905484

Website

Alerts

Be the first to know and let us send you an email when Punalur 24x7.com posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Punalur 24x7.com:

Share