Sreekandapuram News

Sreekandapuram News Explore Your Bussiness
(1)

01/05/2025

ബെംഗളൂരു: നിസ്കരിക്കാനായി നടുറോഡില്‍ ബസ് നിർത്തിയിട്ട ബസ് ഡ്രൈവറുടെ വീഡിയോ പുറത്ത്. കർണാടക ട്രാൻസ്‌പോർട്ട് ബസിന്റെ ഡ്രൈവറാണ് യാത്രാ മദ്ധ്യേ നിസ്കരിക്കാൻ വാഹനം തിരക്കുള്ള റോഡിലില്‍ നിർത്തിയിട്ടത്.

ചൊവ്വാഴ്ച വൈകുന്നേരം ജാവേരിക്ക് സമീപമുള്ള ഹുബ്ബള്ളി-ഹാവേരി ഹൈവേയിലാണ് സംഭവം. ഡ്രൈവറുടെ പ്രവർത്തി ഗതാഗത കുരുക്ക് സൃഷ്ടിക്കുകയും ബസിലുണ്ടായിരുന്ന യാത്രക്കാരെ വലയ്‌ക്കുകയും ചെയ്തു.

സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലടക്കം പ്രചരിച്ചതോടെ കർണാടക ഗതാഗത വകുപ്പ് ഡ്രൈവർക്കതിരെ നടപടിയെടുത്തു. വീഡിയോയില്‍ നിർത്തിയിട്ട ബസിനുള്ളില്‍ സീറ്റിലിരുന്ന് ഡ്രൈവർ നിസ്കരിക്കുന്നത് കാണാം. ബസില്‍ നിറയെ യാത്രക്കാരുണ്ട്. പുറത്ത് ഗതാഗതകുരുക്കില്‍പ്പെട്ട വാഹനങ്ങള്‍ ബസിന് പിന്നില്‍ നിന്ന് തുടർച്ചയായി ഹോണ്‍ മുഴക്കുന്നുണ്ട്.

സോഷ്യല്‍ മീഡിയയിലടക്കം ഡ്രൈവറുടെ പ്രവർത്തിക്കെതിരെ വിമർശനം ഉയരുകയാണ്. ഒരാളുടെ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ജനങ്ങളെ ബുദ്ധിമുട്ടിച്ച്‌ പൊതു ബസ് നിർത്തരുതെന്ന് പലരും പറഞ്ഞു. ഇത് വീണ്ടും സംഭവിക്കാതിരിക്കാൻ നടപടിയെടുക്കണമെന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്യുന്നു. ഡ്രൈവർക്കെതിരെ പ്രതിഷേധം ശക്തമായതോടെ കർണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. വടക്കുപടിഞ്ഞാറൻ കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന് (NWKRTC) അയച്ച കത്തില്‍, സർക്കാർ ജീവനക്കാർ സേവന നിയമങ്ങള്‍ പാലിക്കണമെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് മന്ത്രി ഈ പ്രവൃത്തിയെ പ്രതിഷേധകരം എന്ന് വിശേഷിപ്പിച്ചു

കൈതപ്രം രാധാകൃഷ്ണൻ വധക്കേസ്: കാമുകനു ഒത്താശ ചെയ്തു ഭാര്യയുടെ പങ്ക് വ്യക്തം, ഭാര്യ മിനി നമ്പ്യാർ റിമാൻഡിൽ30/04/2025ശ്രീകണ...
30/04/2025

കൈതപ്രം രാധാകൃഷ്ണൻ വധക്കേസ്: കാമുകനു ഒത്താശ ചെയ്തു ഭാര്യയുടെ പങ്ക് വ്യക്തം, ഭാര്യ മിനി നമ്പ്യാർ റിമാൻഡിൽ

30/04/2025
ശ്രീകണ്ഠപുരം ന്യൂസ്

പരിയാരം: കൈതപ്രത്തെ പ്രാദേശിക ബി.ജെ.പി നേതാവ് കെ.കെ.രാധാകൃഷ്ണനെ വെടിവെച്ചുകൊന്ന കേസില്‍ ഭാര്യ കൂടി അറസ്റ്റില്‍.കൈതപ്രത്തെ മിനി നമ്പ്യാരെയാണ്(46) അന്വേഷണ ഉദ്യോഗസ്ഥനായ പരിയാരം എസ്.എച്ച്.ഒ എം.പി.വിനീഷ്‌കുമാര്‍ ഇന്ന് വൈകുന്നേരം അറസ്റ്റ് ചെയ്തത്.

ഈ കേസിലെ ഒന്നാം പ്രതിയും കാമുകനുമായ സന്തോഷിന് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ മിനി ഒത്താശ ചെയ്തു എന്ന് വ്യക്തമായ സാഹചര്യത്തിലാണ് അറസ്റ്റ്.ഈ കേസില്‍ തോക്ക് നല്‍കിയ സിജോ ജോസഫിനെയും അറസ്റ്റ് ചെയ്തിരുന്നു.

മാര്‍ച്ച്-20 നാണ് രാധാകൃഷ്ണന്‍ പുതുതായി പണിയുന്ന വീടിന് സമീപം വെച്ച് രാത്രി ഏഴോടെ കൊല്ലപ്പെട്ടത്.കേസിലെ രണ്ടാം പ്രതിയാണ് മിനി നമ്പ്യാര്‍.പയ്യന്നൂര്‍ മജിസ്‌ട്രേട്ട് മുമ്പാകെ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.

മലപ്പുറത്ത് ഭര്‍ത്താവിന്റെ സമ്മതത്തോടെ പതിനഞ്ചുകാരനെ പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ പകര്‍ത്തി പണം തട്ടി, സത്യഭാമ അറസ്റ്റില്‍മ...
22/04/2025

മലപ്പുറത്ത് ഭര്‍ത്താവിന്റെ സമ്മതത്തോടെ പതിനഞ്ചുകാരനെ പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ പകര്‍ത്തി പണം തട്ടി, സത്യഭാമ അറസ്റ്റില്‍

മലപ്പുറം: പതിനഞ്ചുകാരനെ ലെെംഗികമായി പീഡിപ്പിച്ച്‌ വീഡിയോ പകർത്തിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍. പാലക്കാട് കല്ലടിക്കോട് സ്വദേശി സത്യഭാമ (30) ആണ് അറസ്റ്റിലായത്.

മലപ്പുറം തിരൂരിലാണ് സംഭവം നടന്നത്. യുവതിയുടെ ഭർത്താവിന്റെ അറിവോടെയായിരുന്നു പതിനഞ്ചുകാരനെ പീഡിപ്പിച്ചത്. യുവതിയുടെ ഭർത്താവ് സാബിക് ആണ് പീഡന ദൃശ്യങ്ങള്‍ ഫോണില്‍ പകർത്തിയത്.

യുവതി അറസ്റ്റിലായതിന് പിന്നാലെ തിരൂർ ബിപി അങ്ങാടി സ്വദേശി സാബിക് ഒളിവില്‍ പോയി. ഭർത്താവും സത്യഭാമയും ലഹരിക്ക് അടിമകളാണെന്നും പതിനഞ്ചുകാരന് ലഹരി കൊടുക്കാൻ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു. ലെെംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പതിന‌ഞ്ചുകാരനില്‍ നിന്ന് പണം വാങ്ങിയിരുന്നു. ഇതിന് പുറമെ സ്ത്രീകളുടെ നഗ്ന വീഡിയോ എടുത്തു തരാനും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നു. പതിനഞ്ചുകാരന്റെ വീട്ടുകാരുടെ പരാതിയിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്. തിരൂർ പൊലീസാണ് യുവതിയെ പിടികൂടിയത്. ഭർത്താവിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നീറാട് എളയിടത്ത് ഉമറലിയുടെ മകൾ മെ...
20/04/2025

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നീറാട് എളയിടത്ത് ഉമറലിയുടെ മകൾ മെഹറുബയാണ് (20) മരിച്ചത്.
പുലർച്ചെ രണ്ട് മണിയോടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൊണ്ടോട്ടി ഗവ. കോളജിൽ രണ്ടാം വർഷ ബി.എ ഉറുദു വിദ്യാർഥിയാണ്.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. അത്തരം ചിന്തകളുള്ളപ്പോൾ മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ: 1056, 0471-2552056)

Gulf Job Urgently wantedസൗദിയിലെ റിയാദിലേക്കും ജിദ്ധയിലേക്കും ആയി ഇന്ത്യൻ ലൈസെൻസ് ഉള്ള 3 പേരെ house driver ആയി ആവശ്യമുണ്...
11/04/2025

Gulf Job Urgently wanted

സൗദിയിലെ റിയാദിലേക്കും ജിദ്ധയിലേക്കും ആയി ഇന്ത്യൻ ലൈസെൻസ് ഉള്ള 3 പേരെ house driver ആയി ആവശ്യമുണ്ട്..

ഇന്ത്യൻ ലൈസെൻസ് ഉണ്ടായാൽ മതി..
സൗദി ലൈസെൻസ് അറബി എടുത്ത് തരും..

ദുബായിലേക്കും ഷാർജയിലേക്കും ആയി 3 സൂപ്പർമാർകെറ്റിലേക്ക് ആയി 10 പേരെ ആവശ്യമുണ്ട്..

ദുബായിലേക്കും ഷാർജയിലേക്കും വളരെ അത്യാവശ്യമായി coffi shop ലേക്ക് ഹെല്പ്പേർ ആയി 4 പേരെ ആവശ്യമുണ്ട്...

സാലറി.. 1000-1700 ദിർഹംസ് .
Whatsapp or call.+917736360807
Visit our insta page: https://www.instagram.com/malayalamjob6?igsh=MWc0YzI4MGdkOHZoMw==

Personal Loan AvailableGovtPrivateUnlistedPartnership ProperitorshipAll categery employeesFree of costLowest interestObe...
11/04/2025

Personal Loan Available

Govt
Private
Unlisted
Partnership
Properitorship
All categery employees

Free of cost
Lowest interest

Oberon Finance
7012944247
8131825351

Book now

ആലക്കോട് ഉദയഗിരി സ്വദേശിയായ മദ്രസ അധ്യാപകന് 187 വര്‍ഷം തടവ് വിധിച്ച് പോക്‌സോ അതിവേഗ കോടതികണ്ണൂര്‍ തളിപ്പറമ്പ് പോക്‌സോ അത...
08/04/2025

ആലക്കോട് ഉദയഗിരി സ്വദേശിയായ മദ്രസ അധ്യാപകന് 187 വര്‍ഷം തടവ് വിധിച്ച് പോക്‌സോ അതിവേഗ കോടതി

കണ്ണൂര്‍ തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതിയില്‍ ചരിത്ര വിധി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ മദ്രസ അധ്യാപകന് 187 വര്‍ഷം തടവ് വിധിച്ച് തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി. കണ്ണൂര്‍ ആലക്കോട് ഉദയഗിരി സ്വദേശി മുഹമ്മദ് റാഫിയ്ക്ക് ആണ് 187 വര്‍ഷം പോക്‌സോ കോടതി തടവ് വിധിച്ചത്.

കോടതി മുഹമ്മദ് റാഫിയ്ക്ക് ഒമ്പത് ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി ജഡ്ജി ആര്‍ രാജേഷാണ് ശിക്ഷ വിധിച്ചത്. ഇത് രണ്ടാം തവണയാണ് പ്രതിയെ പോക്‌സോ കേസില്‍ കോടതി ശിക്ഷിക്കുന്നത്. നേരത്തെ പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ടയാളാണ് മുഹമ്മദ് റാഫി.

ആദ്യ പോക്‌സോ കേസില്‍ പ്രതിയ്ക്ക് 26 വര്‍ഷം ആയിരുന്നു കോടതി വിധിച്ച തടവ് ശിക്ഷ. ഈ കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയതിന് പിന്നാലെയാണ് പതിനാറുകാരിയെ പീഡിപ്പിച്ചത്. 2018ല്‍ ആയിരുന്നു ആദ്യ പോക്‌സോ കേസില്‍ പ്രതി പിടിയിലായത്. തുടര്‍ന്ന് ജാമ്യം നേടിയ ഇയാള്‍ 2020 മുതല്‍ 2021 വരെയുള്ള കാലയളവില്‍ 16കാരിയെ പീഡിപ്പിക്കുകയായിരുന്നു.

പ്രതി സ്വര്‍ണ മോതിരം കാട്ടി വശീകരിച്ചാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കോവിഡ് കാലത്ത് പീഡിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. പുറത്തുപറഞ്ഞാല്‍ ശപിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും താൻ നടത്തിയത് ഇസ്ലാമിക വിധിപ്രകാരം ശരിയാണെന്നും പ്രതി ഇരയെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചിരുന്നു എന്നും പൊലീസ് വ്യക്തമാക്കി. ആലക്കോട് ഉദയഗിരി സ്വദേശിയായ പ്രതി പാപ്പിനിശ്ശേരിക്കടുത്താണ് താമസിച്ചിരുന്നത്. പഴയങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്

സുഹൃത്തിന്റെ വീട്ടിലേക്കെന്നു പറഞ്ഞു സ്വന്ത വീട്ടീന്നിറങ്ങി ലഹരി ഉപയോഗം ലോഡ്ജിൽ മുറിയെടുത്ത്  ലഹരി ഉപയോഗം M**A യുമായി  യ...
05/04/2025

സുഹൃത്തിന്റെ വീട്ടിലേക്കെന്നു പറഞ്ഞു സ്വന്ത വീട്ടീന്നിറങ്ങി ലഹരി ഉപയോഗം ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം M**A യുമായി യുവതികളും യുവാക്കളും എക്സൈസിന്റെ പിടിയിൽ.
തളിപ്പറമ്പ്എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് സ്ർക്കിൾ ഇൻസ്‌പെക്ടർ ഷിജിൽകുമാറിന്റെ നേതൃത്വത്തിൽ പറശ്ശിനി കോൾമൊട്ട ഭഗങ്ങളിൽ നടത്തിയ റെയ്ഡിൽ(1)മട്ടന്നൂർ മരുതായി സ്വദേശി മുഹമ്മദ് ഷംനാദ് 23 വയസ്സ് , (2)വളപട്ടണം സ്വദേശി മുഹമ്മദ്‌ ജെംഷിൽ വയസ്സ് 37 , (3) ഇരിക്കൂർ സ്വദേശിനീ റഫീന 24വയസ്സ്, (4)കണ്ണൂർ സ്വദേശിനി ജസീന വയസ്സ് 22 , എന്നീ യുവതി യുവാക്കളെയാണ് പിടികൂടിയത്, ഇവരിൽനിന്ന് 490 മില്ലിM**A ഉപയോഗിക്കാനുള്ള ടെസ്റ്റുബുകളും, ലാബുകളും പിടികൂടി യുവതികൾ പെരുന്നാൾ ദിവസം സുഹൃത്തിന്റെ വീട്ടിലേക് എന്ന് പറഞ്ഞ് വിട്ടിൽ നിന്നും ഇറങ്ങി പലസ്ഥലങ്ങളിൽ മുറി എടുത്ത് മയകുമരുന്നു ഉപയോഗിച്ച് വരികയായിരിന്നു ; വീട്ടിൽ നിന്നും വിളി ക്കുമ്പോൾ കൂട്ടുകാരികൾ ഫോൺ പരസ്പരം കൈമാറി വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചു വരികയായിരുന്നു, എക്സൈസ് പിടിച്ചപ്പോൾ മാത്രമാണ് വീട്ടുകാർക്ക് ലോഡ്ജിൽ ആണെന്ന് മനസ്സിലായത്, മാറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് എക്സൈസ് അന്വേഷിച്ചുവരുന്നു, പാർട്ടിയിൽ അസ്സിസ്റ്റന്റെ എക്സൈസ് ഇൻസ്‌പെക്ടർമാരായ ഷാജി വി വി, അഷ്റഫ് മലപ്പട്ടം പ്രെവെൻറ്റീവ് ഓഫീസർമരായ നികേഷ്, ഫെമിൻ സിവിൽ എക്സൈസ് ഓഫീസർമാരായ വിജിത്ത്,കലേഷ്,സനെഷ്,
പി വി വിനോദ് , വനിതാ സിവിൽ എക്സൈസ് ഓഫീസർ സുജിത എന്നിവരും ഉണ്ടായിരുന്നു.

31/03/2025

പ്രസവരക്ഷാലേഹ്യം പ്രസവിച്ച സ്ത്രീകൾക്ക് അത്യുത്തമം ആണ്.

മാത്രമല്ല ഏതുപ്രായക്കാർക്കും ആൺ പെൺ വ്യത്യാസമില്ലാതെ ശരീര പുഷ്ടിക്കും രോഗ പ്രതിരോധ ശക്തിക്കും വളരെ നല്ലതാണ്.

MRP ₹1200 ആണ്

ഓഫർ RATE ₹999 including parcel charge ൽ ലഭ്യമാണ്

For order
Ph :9446224001

Click below Order Button
👇👇👇👇👇👇👇👇👍

പടക്കങ്ങൾ അതിശയിപ്പിക്കുന്ന വിലയിൽ.......ഇടനിലക്കാറില്ലാതെ ശിവകാശിയിൽ നിന്നും നേരിട്ട് നിങ്ങളുടെ കയ്യിലേക്ക്.കഛവടക്കാർക്...
27/03/2025

പടക്കങ്ങൾ അതിശയിപ്പിക്കുന്ന വിലയിൽ.......

ഇടനിലക്കാറില്ലാതെ ശിവകാശിയിൽ നിന്നും നേരിട്ട് നിങ്ങളുടെ കയ്യിലേക്ക്.

കഛവടക്കാർക്കും ഉപഭോക്താക്കൾക്കും ഉള്ള stock എത്തിയിരിക്കുന്നു. തിരക്ക് ഒഴിവാക്കാൻ നേരത്തെ സ്വന്തമാക്കുക.

24 hrs വില്പന

മാഹി നീതി ഔട്ട്ലെറ്റ് പയ്യന്നൂർ

Ph: 9207770218
9207770219

For orders & enquiry click
Whatsapp Button 👇👇👇👇

Post share ചെയ്ത് purchase ചെയ്താൽ ഒരു gift🎁🎁🎁 ലഭിക്കുന്നതാണ്.

ബിജെപി അധ്യക്ഷനായ രാജീവ് ചന്ദ്രശേഖരൻ ആരാണെന്ന് അറിയുന്നതിന് മുൻപ് മറ്റൊരു ചരിത്രത്തിലേക്ക് കൂടി നമ്മൾ പോകേണ്ടതുണ്ട്., കേ...
25/03/2025

ബിജെപി അധ്യക്ഷനായ രാജീവ് ചന്ദ്രശേഖരൻ ആരാണെന്ന് അറിയുന്നതിന് മുൻപ് മറ്റൊരു ചരിത്രത്തിലേക്ക് കൂടി നമ്മൾ പോകേണ്ടതുണ്ട്., കേട്ടിണ്ടാവുമല്ലോ അല്ലേ BPL ഇലക്ട്രോണിക്സ്..
കേൾക്കാത്ത ഇന്ത്യക്കാർ ഉണ്ടാവില്ല.
ഇന്ത്യയിൽ നിന്ന് ജന്മമെടുത്ത ലോകോത്തര പ്രശസ്തി നേടിയ ഇലക്ട്രോണിക് ഉപകരണ നിർമാണ കമ്പനി. അതും മലയാളിയായ ടിപിജി നമ്പ്യാർ എന്ന കണ്ണൂർക്കാരന്റെ ഉടമസ്ഥതയിൽ.!
1985 -90 കളിൽ 4300 കോടി രൂപയുടെ വാർഷിക വരുമാനം എന്ന് കേട്ടാൽ അറിയാമല്ലോ കമ്പനിയുടെ റേഞ്ച്..
ഇന്ത്യയുടെ ടെലിവിഷൻ വില്പനയിൽ 90 ശതമാനത്തിൽ അധികം ആധിപത്യം. ഇന്ത്യയിൽ ആദ്യമായി കളർ ടിവി നിർമിച്ചു കൊണ്ട് മറ്റൊരു വിപ്ലവം.
അന്താരാഷ്ട്ര മാർക്കറ്റിൽ ജപ്പാൻ മാത്രം പൂണ്ട് വിളയാടിയിരുന്ന സ്ഥാനത്ത്,,
വിദേശ രാജ്യങ്ങളിലെയ്ക്ക് ഇലക്ട്രോണിക്സ് ഉപകരണങ്ങൾ വൻ ഡിമാൻഡോട് കൂടി കയറ്റി അയച്ച് ചൂടപ്പം പോലെ വിറ്റ് കൊണ്ടിരുന്ന കമ്പനി..ടിവി, ഫ്രിഡ്ജ് ഉൾപ്പെടെ 260 തിലധികം ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ.. അതും അത്യാധുനിക ക്വാളിറ്റിയിൽ..
അങ്ങിനെ സ്വർഗ്ഗ സമാനമായ യാത്രയിലൂടെ ബിപിഎൽ സഞ്ചരിക്കവേ രാജീവ് ചന്ദ്ര ശേഖർ എന്ന ചെറുപ്പക്കാരനുമായി സ്വന്തം മകളുടെ കല്യാണം ടിപിജി നമ്പ്യാർക്ക് ഉറപ്പിച്ചു കൊടുക്കേണ്ടി വന്നു...
''അതായത് കൊടുക്കേണ്ടി വന്നു.'' അങ്ങിനെ വായിച്ചാൽ മതി. പിന്നിൽ വേറെ കഥകളുണ്ട്.
മകളെ കൈക്കലാക്കിയ രാജീവ് ചന്ദ്ര ശേഖർ ആദ്യം ചെയ്തത് അമ്മയിയപ്പനെ സമ്മർദ്ദം ചെലുത്തിയും വലയിൽ വീഴ്ത്തിയും ബിപിഎൽ ടെലികോം മേഖലയിൽ കൂടി കൈ വെയ്ക്കാൻ തീരുമാനിച്ചു.
അതിന്റെ മെയിൻ കസേര സ്വയം ഉറപ്പിച്ചെടുക്കുകയും ചെയ്തു. ശേഷം ഏറ്റവും വിജയകരമായി ഓടിയിരുന്ന അമ്മായിയപ്പന്റെ പേരിലുള്ള ബിപിഎൽ ഇലക്ട്രോണിക്സ് കമ്പനിയിൽ നിന്ന് ഫണ്ട് അടിവലിച്ചു വലിച്ച് ബിപിഎൽ ടെലികോം കമ്പനി ഉഷാറാക്കി.
അതോടൊപ്പം തന്നെ മറ്റേ ഇലക്ട്രോണിക്സ് കമ്പനിയുടെ ജീവനെ മകളുടെ ഭർത്താവ് എന്ന നിലയിൽ ഇതിനോടകം താക്കോൽ സ്ഥാനങ്ങളിലിരുന്ന് തന്ത്രപരമായി ഘട്ടം ഘട്ടമായി കൊല്ലാനും തുടങ്ങി.
തൊണ്ണൂറുകൾക്ക് മുൻപ് 4300 കോടി രൂപയുടെ വരുമാനമുണ്ടായിരുന്ന (അതായത് ഇന്നത്തെ എത്ര വരുമെന്ന് ഊഹിച്ചു നോക്കൂ..) കമ്പനി രാജീവ്‌ ചന്ദ്ര ശേഖരൻ വന്നതോട് കൂടി എടുക്കാനും തൊടാനും ഇല്ലാത്ത അവസ്ഥയായി മാറി.
ബിപിഎൽ ഇലക്ട്രോണിക്സ് വീഴാൻ തുടങ്ങിയ അവസരത്തിൽ തന്നെ ബിപിഎൽ ടെലികോം കമ്പനി അമ്മായിയപ്പൻ അറിയാതെ എസ്സാർ ഗ്രൂപ്പിന് മറിച്ചു വിറ്റ് ശതകോടികളുടെ ലാഭം ഒറ്റയ്ക്ക് വിഴുങ്ങി ഈ മഹാ ചതിയൻ സ്ഥലം വിട്ടു. കാര്യങ്ങൾ വൈകി മാത്രം അറിഞ്ഞ ടിപിജി നമ്പ്യാർ അദ്ദേഹം മരിക്കും വരെ ഈ ചതിയിലൂടെ നടന്ന ഇടപാടിനെതിരെ നീതിക്ക് വേണ്ടി കോടതി കയറി ഇറങ്ങി നടന്നു.
താൻ സ്ഥാപിച്ച ലോകത്തെ പ്രമുഖ ബ്രാൻഡ് ആയ ബിപിഎൽ ഇലക്ട്രോണിക്സ് തകർന്ന് തരിപ്പണമായി നിലം പതിച്ചു മണ്ണോടു ചേരുന്നത് ആ ഹതഭാഗ്യനായ മനുഷ്യന് കാണേണ്ടി വന്നു.
ചന്ദ്രശേഖരനെന്ന നാറി ചതിച്ചു കിട്ടിയ പണം കൊണ്ട് ഏഷ്യാനെറ്റ്‌ അടക്കമുള്ള ചാനലുകൾ വാങ്ങി ജൂപിറ്റർ കമ്പനി എന്ന പേരിൽ വേറെ ഒരു കമ്പനിയുണ്ടാക്കി. ആവശ്യത്തിലും അധികം പണമുണ്ടാക്കിയ ഈ നാറിയ്ക്ക് പിന്നെ കമ്പം തോന്നിയത് രാഷ്ട്രീയത്തിൽ ഏതെങ്കിലും അധികാര സ്ഥാനത്ത് എത്തുക എന്നതായി. അതിന് വേണ്ടി നിലവിൽ അധികാരവും ഭരണവുമുള്ള ബിജെപിയിൽ ചേർന്നു.
തകർന്ന് വീണടിഞ്ഞ ആ പഴയ ബിപിഎൽ കമ്പനിയുടെ ചാരത്തിൽ നിന്ന് ടിപിജി നമ്പ്യാർ എന്ന മനുഷ്യന്റെ സാധുക്കളായ രണ്ട് ആൺമക്കൾ തിരിച്ചു വരാനുള്ള ശ്രമം ഈയിടെ തുടങ്ങി.13 കോടി രൂപയോ മറ്റൊ 2024 ൽ വാർഷിക ലാഭം നേടി ജീവൻ വെച്ച് തുടങ്ങിയെന്നു കേട്ടു. നോക്കണം 85 കാലത്ത് 4300 കോടി രൂപ നേടിയ കമ്പനിയാണ്..
ദേവാസുരത്തിലെ മുണ്ടക്കൽ ശേഖരന് പിന്നെയും നേരും നെറിയും ഉണ്ടായിരുന്നു.
എന്നാൽ രാജീവ് ചന്ദ്രശേഖരന്റെ ചരിത്രം നാണം കെട്ട ചതിയുടെയും വഞ്ചനയുടെയും മാത്രമാണ്.
ലാഭം, പണം, അധികാരം ഇത് മാത്രമാണ് അയാൾ..
കടപ്പാട്: Ajayan Pallath

Address

Talipparamba
670631

Telephone

+919526294001

Website

Alerts

Be the first to know and let us send you an email when Sreekandapuram News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sreekandapuram News:

Share