Eagle see Media

Eagle see Media വ്യക്തതയോടെ..
വ്യക്തിപരമല്ലാതെ...

 #അഭിനന്ദനങൾ.. 👏👏❤️ അച്ഛനൊപ്പം ലോട്ടറി കച്ചവടത്തിന് ഇറങ്ങും, ബാക്കി സമയത്ത് പഠിക്കും; കഷ്ടപ്പാടുകൾക്കിടയിൽ നിന്നും ആരതി ...
19/05/2025

#അഭിനന്ദനങൾ.. 👏👏❤️ അച്ഛനൊപ്പം ലോട്ടറി കച്ചവടത്തിന് ഇറങ്ങും, ബാക്കി സമയത്ത് പഠിക്കും; കഷ്ടപ്പാടുകൾക്കിടയിൽ നിന്നും ആരതി നേടിയത് ഫുൾ എ പ്ലസ് വിജയം!! ഈ വി‍‍ജയത്തിന് നൂറുമേനിയുടെ തിളക്കം!!

മുച്ചക്രവണ്ടിയിൽ അച്ഛനൊപ്പം ലോട്ടറി വിറ്റ് അവൾ നേടി ഫുൾ A+.. പഠനത്തിൽ മാത്രമല്ല ജീവിതത്തിലും ഈ 16‘കാരിക്ക് ഫുൾ A+ ആണ്!

ചെങ്ങളം കുന്നുംപുറം റോഡിൽ തണൽ വിരിച്ചു നിൽക്കുന്ന റബ്ബർ മരങ്ങൾ. ആ തണലിനു കീഴിൽ വിധിയുടെ ചൂടേറ്റ ഒരച്ഛൻ കയ്യിൽ ലോട്ടറിയുമായി, അച്ഛന്റെ നിഴലായി മകൾ ആരതി. 15 വർഷം മുൻപാണ് അജന്തേഷ് എന്ന കുഞ്ഞുമോൻ തളർന്നു വീണ് കിടപ്പിലാകുന്നത്. കഴിഞ്ഞ നാല് വർഷമായി ഒരു മുച്ചക്ര സൈക്കിളിൽ ലോട്ടറി കച്ചവടം. കൂട്ടിന് മക്കളായ ആരതിയും ആവണിയും.

വീട്ടിൽ നിന്ന് കവല വരെയുള്ള രണ്ട് കിലോമീറ്ററോളം ദൂരം അപ്പന്റെ മുച്ചക്ര സൈക്കിൾ ഉരുളണമെങ്കിൽ താങ്ങായി അവളുടെ കുഞ്ഞു കൈകൾ വേണം. അച്ഛനിലൂടെ അവൾ ലോകത്തെ കണ്ടു ജീവിതത്തിന്റെ കൈപ്പ് ഒരുപാട്അറിഞ്ഞു. എല്ലാം ഉള്ളിൽ ഒതുക്കി അവൾ നന്നായി പഠിച്ചു. ഇപ്പോഴിതാ പത്താം ക്ലാസിൽ ഫുൾ എ പ്ലസ് ഇനിയും. പഠിക്കണം തളർന്നുപോയ അച്ഛന്റെ കാലുകൾക്ക് ഇനിയും തുണയാകണം വീടിന് കരുത്താകണം. ഒരു വെക്റ്റനറി ഡോക്ടർ ആകാനാണ് അവളുടെ ആഗ്രഹം.

മകൾക്ക് ഒരു ഗവൺമെന്റ് ജോലി വേണമെന്നതാണ് അച്ഛൻ കുഞ്ഞുമോന്റെ ആഗ്രഹം. കുഞ്ഞുമോൻ എല്ലാരോടും പറയുന്നത് മകൾ ഒരു കളക്ടർ ആകും എന്നാണ്. അച്ഛന്റെ ആഗ്രഹം നേടിയെടുക്കണം എന്നുണ്ട് ആരതിക്ക്‌. പുസ്തകത്തിനപ്പുറം ജീവിതത്തെ പഠിച്ചു നേടിയ എ പ്ലസ് ആണ് ആരതിയുടേത്. അതിനു മാറ്റുകൂടും. പത്താം ക്ലാസ് പരീക്ഷ എഴുതുന്നതിനു മുൻപേ ആരധിക്ക് ഫുൾ എ പ്ലസ് ആണ്. സ്നേഹത്തിന്റെ നന്മയുടെ ഫുൾ എ പ്ലസ്.❤️

ഇതാണ് കേണൽ സോഫിയ ഖുറേഷി.ഇന്ത്യൻ സൈന്യത്തിലെ കേണൽ താജുദ്ധീൻ ഖുറേഷിയുടെ ഭാര്യ.44 വയസ്സ്..ബയോ കെമിസ്ട്രി പോസ്റ്റ്‌ ഗ്രാജുവേ...
07/05/2025

ഇതാണ് കേണൽ സോഫിയ ഖുറേഷി.
ഇന്ത്യൻ സൈന്യത്തിലെ കേണൽ താജുദ്ധീൻ ഖുറേഷിയുടെ ഭാര്യ.
44 വയസ്സ്..
ബയോ കെമിസ്ട്രി പോസ്റ്റ്‌ ഗ്രാജുവേറ്റ്.
ഗുജറാത്തിലെ വാടോധര സ്വദേശി.
അഞ്ചു നേരം നിസ്കരിക്കുന്ന ഇന്ത്യൻ മുസ്ലിം.
ഉമ്മയും വാപ്പയും അണിയുന്ന ഇന്ത്യൻ സൈനിക യൂണിഫോം കണ്ട് അഭിമാനത്തോടെ വളരുന്ന സമീർ ഖുറേഷിയുടെ ഉമ്മച്ചി ❤️

പെൺകുട്ടികളെ സ്റ്റേജിൽ കയറി സമ്മാനം മേടിക്കാൻ പോലും സമ്മതിക്കാത്ത സംഘടനകളുള്ള ഈ രാജ്യത്ത് ഈ ധീര വനിതയാണ് പാകിസ്ഥാനിലെ തീവ്രവാദികൾക്കെതിരെ നമ്മുടെ രാജ്യത്തിന്റെ ആക്രമണം നയിച്ചത്..
സല്യൂട്ട് ❤️
സ്ത്രീകളെ അധികാരമേൽപ്പിക്കുന്ന ജനതകളുള്ള നാട് തന്നെയാണ് ജയിക്കാറുള്ളത്.. 🙏

ക്രിമിനൽ അഭിഭാഷകൻ ബി എ ആളൂർ അന്തരിച്ചു.വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു
30/04/2025

ക്രിമിനൽ അഭിഭാഷകൻ ബി എ ആളൂർ അന്തരിച്ചു.
വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു

27/04/2025

I got 5,000 reactions and comments on one of my posts last week! Thanks everyone for your support! 🎉

ഒരു കുടുംബത്തിലെ മൂന്നുപേർ ഇന്ന് പെട്രോൾ ഒഴിച്ച് മരണപ്പെട്ടു. കാരണം മറ്റൊന്നുമല്ല 26 വയസ്സുള്ള മകളുടെ വിവാഹത്തെ ചൊല്ലിയു...
13/04/2025

ഒരു കുടുംബത്തിലെ മൂന്നുപേർ ഇന്ന് പെട്രോൾ ഒഴിച്ച് മരണപ്പെട്ടു. കാരണം മറ്റൊന്നുമല്ല 26 വയസ്സുള്ള മകളുടെ വിവാഹത്തെ ചൊല്ലിയുള്ള ആത്മഹത്യ ആണിത്,അച്ഛന് തന്റെ മകൾ ഒരു കൂലിപ്പണിക്കാരന്റെ കൂടെ വിവാഹം ചെയ്യുന്നത് താല്പര്യമില്ലാത്തതും ബിഎസ്സി നേഴ്സ് വരെ പഠിപ്പിച്ച മകളെ ഒരു കൂലിപ്പണിക്കാരനെ കൊണ്ട് വിവാഹം കഴിപ്പിക്കുന്നതിൽ താല്പര്യം ഇല്ലാത്തതിനെ തുടർന്ന് ഉണ്ടായ വാക്ക് തർക്കമാണ് മരണത്തിന് കാരണമായത് ഇന്ന് രാവിലെ, സ്നേഹിച്ച പുരുഷനും കൂട്ടുകാരും വീട്ടിലെത്തുകയും വിവാഹം കഴിപ്പിച്ചു തരണമെന്ന് അപേക്ഷിക്കുകയും തുടർന്ന് അവർ പോയതിനുശേഷം ഉണ്ടായ വാക്ക് തർക്കത്തെ തുടർന്നാണ് ഇങ്ങനെയൊരു ആത്മഹത്യയിലേക്ക് ഇവരെ നയിച്ചത്. ഇത്രയും പഠിപ്പിച്ച് വലുതാക്കിയ മകളെ കൊല്ലാൻ വേണ്ടി ആയിരുന്നില്ല അച്ഛൻ ഇത് ചെയ്തത്.സമൂഹത്തിൽ തനിക്കുണ്ടാകുന്ന വിലയും നിലയും ഓർത്തിട്ടുണ്ടാവും,അദ്ദേഹം ഒരു വീടുപോലും വയ്ക്കാതെ മകളെ ബിഎസ്സി നേഴ്സ് വരെ പഠിപ്പിച്ച് ഒടുവിൽ അവൾ തിരഞ്ഞെടുത്ത വഴി വെറും സാധാരണക്കാരന്റെ കൂടെ എന്നറിഞ്ഞപ്പോൾ ഉണ്ടായ ആ മാനസിക സമ്മർദ്ദം ആവാം ഒരു പക്ഷേ ഇതിലേക്ക് നയിച്ചത്. സൗണ്ട് എഫക്ട് ഉടമയായ സത്യ ബാലൻ എന്ന ഇദ്ദേഹം വീട്ടിൽ ജനറേറ്ററിനു വേണ്ടി സൂക്ഷിച്ചിരുന്ന പെട്രോൾ ആണ് തന്റെ കുടുംബത്തിന്റെ മരണത്തിനായി ഉപയോഗിച്ചത്. മകൻ ബാത്റൂമിൽ ആയതിനാൽ തലനാരിഴയ്ക്ക് മകൻ രക്ഷപ്പെട്ടു. എങ്കിലും 20 ശതമാനം പോള്ളലോടെ മെഡിക്കൽ കോളേജിലാണ് ഏക മകൻ. മൂന്നു ദിവസങ്ങൾക്കു മുൻപ് ദുബായിൽ നിന്ന് ഏക മകൾ നാട്ടിലെത്തി മരണത്തിലേക്കുള്ള തിരിച്ചുവരവായിരുന്നു എന്ന് ആ കുട്ടി അറിഞ്ഞിരുന്നില്ല. ഒരുപാട് കാലത്തെ പ്രണയത്തിനൊടുവിൽ ഇന്ന് കൂട്ടുകാരുമൊത്ത് വിവാഹമാലോചിക്കാൻ ചെന്ന ആ കൂലിപ്പണിക്കാരന്റെ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ, പടിയിറങ്ങും മുൻപ് ആളിക്കത്തുന്ന വീട്ടിൽ നിന്ന് സ്നേഹിച്ച പെണ്ണിന്റെ ജഡം വാങ്ങേണ്ടിവന്ന ഒരു കാമുകന്റെ അവസ്ഥയും ഇവിടെ വളരെ ദയനീയമായി തോന്നി.. ഇവിടെ സത്യത്തിൽ എന്താണ് ജയിച്ചത് ജാതിയോ 🤔 മതമോ 🤔വാശിയോ🤔 അതോ ഒരു സാധാരണകാരന്റെ വിലാപമോ ❓
Credit ✍️

ഇടുക്കി തൊമ്മൻകുത്തിൽ വനഭൂമിയിൽ അതിക്രമിച്ച് സ്ഥാപിച്ച കുരിശ് പൊളിച്ചു നീക്കി വനംവകുപ്പ്; സെന്റ് ജോർജ് പള്ളി സ്ഥാപിച്ച ക...
13/04/2025

ഇടുക്കി തൊമ്മൻകുത്തിൽ വനഭൂമിയിൽ അതിക്രമിച്ച് സ്ഥാപിച്ച കുരിശ് പൊളിച്ചു നീക്കി വനംവകുപ്പ്; സെന്റ് ജോർജ് പള്ളി സ്ഥാപിച്ച കുരിശാണ് പൊളിച്ചത്, പള്ളിവക ഭൂമിയെന്ന് വിശ്വാസികൾ

അച്ഛൻ ലോട്ടറി വിറ്റു പഠിപ്പിച്ചു.മകൾ ഭാഗ്യവുമായി വീട്ടിലെത്തി.മകൾ ഡോക്ടർ ആകുന്ന സന്തോഷത്തിൽ കുടുംബം.ചാരുംമൂട് നൂറനാട് സ്...
12/04/2025

അച്ഛൻ ലോട്ടറി വിറ്റു പഠിപ്പിച്ചു.
മകൾ ഭാഗ്യവുമായി വീട്ടിലെത്തി.
മകൾ ഡോക്ടർ ആകുന്ന സന്തോഷത്തിൽ കുടുംബം.
ചാരുംമൂട് നൂറനാട് സ്വദേശി
ഹരിദാസിന്റെ മകൾ ആരതി ദാസ് ആണ് തന്റെ കൊച്ചു കൂരയിൽ ഇരുന്ന് പഠിച്ച് MBBS ന് ആദ്യ അലോട്ട്മെന്റിൽ തന്നെ അഡ്മിഷൻ നേടിയത്. മുൻപോട്ടുള്ള പഠനത്തിന് എല്ലാ ആശംസകളും. ഇതൊന്നും ആരും ലൈക്കും ഷെയറും ചെയ്യില്ല***

നമ്മുടെ മണിച്ചേട്ടന്റെ മകൾ ഇനി ഡോക്ടർ ശ്രീലക്ഷ്മി 🥰🥰ആശംസകൾ 👏👏കലാഭവൻ മണി ഓർമ്മ ആയിട്ട് വർഷങ്ങൾ കഴിഞ്ഞു എങ്കിലും ഇന്നും അദ...
10/04/2025

നമ്മുടെ മണിച്ചേട്ടന്റെ മകൾ ഇനി ഡോക്ടർ ശ്രീലക്ഷ്മി 🥰🥰
ആശംസകൾ 👏👏

കലാഭവൻ മണി ഓർമ്മ ആയിട്ട് വർഷങ്ങൾ കഴിഞ്ഞു എങ്കിലും ഇന്നും അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മരണമില്ല. മണിചേട്ടന്റെ ഏക മകൾ ആണ് ശ്രീലക്ഷ്മി! മണിച്ചേട്ടന്റെ ഭാര്യ നിമ്മിക്ക് ഒപ്പം ചാലക്കുടിയിലെ മണികൂടാരത്തിൽ ആണ് ശ്രീലക്ഷ്മി ഇപ്പോൾ.

അടുത്തിടെയാണ് നിമ്മിയുടെ ഒരു വീഡിയോ വളരെകാലങ്ങൾക്ക് ശേഷം വൈറലായത് അപ്പോഴും മകളെ കുറിച്ച് ആണ് എല്ലാവരും തിരക്കിയത്. അടുത്തിടെയായിരുന്നു ശ്രീലക്ഷ്മിയുടെ പിറന്നാൾ ദിനം ആഘോഷിച്ചത്. ചെറിയച്ഛൻ ആർ എൽ വി രാമകൃഷ്ണൻ വിഷസ് നേർന്നുവന്നപ്പോഴും ശ്രീയുടെ ചിത്രങ്ങൾ ആണ് ആരാധകർ തേടിയത്. ശ്രീലക്ഷ്മിക്ക് ഒപ്പം ഒരു ചിത്രം പങ്കിടണം എന്ന് പറഞ്ഞെങ്കിലും ഇതുവരെയും രാമകൃഷ്ണൻ ചിത്രങ്ങൾ പങ്കിട്ടിരുന്നില്ല. ഏറ്റവും ഒടുവിലായി പാടിയിലേക്ക് ശ്രീ ലക്ഷ്മിയുടെ കൂട്ടുകാരിൽ ചിലർ എത്തിയിരുന്നു. അവർ പകർത്തിയ ദൃശ്യങ്ങൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.

വലിയ മാറ്റം ഒന്നും സംഭവിച്ചിട്ടില്ല എങ്കിലും, പഴയ ചമ്മൽ അങ്ങനെ തന്നെ ഉണ്ട്. അച്ഛന്റെ ഓർമ്മകൾ സുഹൃത്തുക്കളെ കാണിച്ചുകൊടുക്കുമ്പോൾ പഴയ കാലം ഓർക്കുകയാണ് ശ്രീയും.അച്ഛന് പിറന്നാൾ സമ്മാനം കിട്ടിയ ആന, താൻ വരച്ച ചിത്രങ്ങൾ, അച്ഛന്റെ ഓർമ്മ കുടീരം, പാടി, അങ്ങനെ അങ്ങനെ എല്ലാ ഓർമ്മകളും കൂട്ടുകാർക്കായി ശ്രീ കാണിച്ചു നൽകുന്നു. കൂട്ടുകാരി ശില്പയോട് ആണ് ശ്രീ വിശേഷങ്ങൾ പങ്കിടുന്നത്. എംബിബിഎസ്‌ വിദ്യാർത്ഥിയായ ശ്രീ Sree Narayana Institute of Medical Sciences ൽ ആണ് എംബിബിഎസ്‌ പഠനം നടത്തുന്നത്.

ആ ധീരൻ വിടവാങ്ങി...😔മകളെ പിച്ചിച്ചീന്തിയ ഘാതകനെ ഹിതം പോലെ നരകത്തിലയച്ച ശങ്കരനാരായണേട്ടൻ വിട വാങ്ങി....മലപ്പുറം ചാരങ്കാവ്...
08/04/2025

ആ ധീരൻ വിടവാങ്ങി...😔
മകളെ പിച്ചിച്ചീന്തിയ ഘാതകനെ ഹിതം പോലെ നരകത്തിലയച്ച ശങ്കരനാരായണേട്ടൻ വിട വാങ്ങി....

മലപ്പുറം ചാരങ്കാവ് കൃഷ്ണപ്രിയ്യയുടെ അച്ഛൻ...

മലപ്പുറം ജില്ലയിലെ മഞ്ചേരി ചാരങ്കാവിലെ ശങ്കരനാരായണന് കൃഷ്ണപ്രിയ എന്നൊരു മകളുണ്ടായിരുന്നു. രണ്ട് ആണ്മക്കള്ക്ക് ശേഷം ശങ്കരനാരായണനും ഭാര്യ ശാന്തകുമാരിക്കും ജനിച്ച ഏക മകള്. ഏട്ടന്മാരുടെ പ്രിയ അനിയത്തിക്കുട്ടിയായി, അച്ഛന്റെയും അമ്മയുടെയും പൊന്നോമനയായി 13 വയസുവരെ ജീവിക്കാനേ അവള്ക്ക് യോഗമുണ്ടായിരുന്നുള്ളു...

ഏഴാം ക്ലാസ് വിദ്യാർഥിനിയായിരുന്നു കൃഷ്ണപ്രിയ. 2001 ഫെബ്രുവരി ഒൻപതിന് വൈകിട്ട് സ്കൂൾ വിട്ടുവരുന്ന വഴി അവളെ കാണാതായി.
നാടൊട്ടുക്ക് ഒന്നിച്ചു നിന്ന് ആ പതിമൂന്നു വയസ്സുകാരിയെ തിരഞ്ഞു. പൊന്നു പോലെ കൊണ്ടുനടന്ന മകളെ കാണാതായ ആ രാത്രി മുഴുവന് കൃഷ്ണപ്രിയയുടെ അച്ഛൻ ശങ്കരനാരായണൻ ഊർന്നിറങ്ങിയ കണ്ണുനീരിനെയും വകഞ്ഞുമാറ്റിയായിരുന്നു തിരച്ചിലിന് ഒപ്പം കൂടിയത്.

വീടിന് 200മീറ്റര് മാറി കുറ്റിക്കാട്ടില് തന്‍െറ മകളുടെ പിച്ചിചീന്തിയ ചേദനയറ്റ ദേഹം പ്രെട്രോള്മാക്സിന്‍െറ വെളിച്ചത്തില് തിരിച്ചറിയുമ്പോള് ഏതൊരച്ഛനെ പോലെ ശങ്കരനാരായണനും തളര്ന്ന് പോയി ...

രണ്ട് ദിവസത്തിനപ്പുറം കൊലയാളിയെ അറസ്റ്റ് ചെയ്യുമ്പോള് അദ്ദേഹം നെട്ടിതരിച്ചു.
തന്‍റെ 'മാളുവിനെ 'അങ്ങനെ ആയിരുന്നു ആ അച്ഛന് മകളെ വിളിച്ചിരുന്നത്, കാണാതായത് മുതല് അന്ത്യകര്മം കഴിയുന്നത് വരെ തന്‍െറ കൂടെ സജീവമായി ഉണ്ടായിരുന്ന അയല്‍വാസിയും അടുപ്പക്കാരനുമായ മുഹമ്മദ് കോയ ആണ് ആ പൈശാചിക കൃത്യം ചെയ്തത്!!!
മകളുടെ കൊലയാളിയെ രാജ്യത്തിന്‍െറ നിയമത്തിന് വിട്ടുകൊടുത്ത് മാളു ഇല്ലാത്ത ആ വീട്ടില് ആ അച്ഛന് മകളുടെ ഓര്മകളില് കഴിഞ്ഞു കൂടി...

ഒരു കൊല്ലമായപ്പോയേക്കും ജാമ്യത്തിലിറങ്ങിയ തന്‍െറ മകളെ പിച്ചിചീന്തിയ പിശാച് തന്‍െറ മുമ്പിലൂടെ കൂസലില്ലാത്തെ നടക്കുന്നത് കണ്ട ആ അച്ഛന് രാജ്യത്തിന്‍റെ നിയമം വിട്ട് അച്ഛന്‍റെ നിയമം നടപ്പാക്കാനിറങ്ങി!!

അതെ ഏതൊരു മകളും കൊതിച്ചു പോകുന്ന യഥാര്ത ''ഗ്രേറ്റ് ഫാദറിന്‍റെ ''നിയമം !

പന്നിയെ വെടിവെക്കുന്ന ഒറ്റകുഴല് തോക്കുകൊണ്ട് മുഹമ്മദ് കോയയുടെ നെഞ്ചിന് കൂട് തകര്ക്കുമ്പോള് ആ ഗ്രേറ്റ് ഫാദറിന്‍െറ കൈ ലവലേശം വിറച്ചില്ല !തന്‍െറ മകള്ക്ക് വേണ്ടി അച്ഛന്‍െറ നിയമം നടപ്പിലാക്കി അദ്ദേഹം പോലീസിന് കീഴടങ്ങി...

നിയമത്തിന്റെ കണ്ണിലൂടെ നോക്കുമ്പോള് ശങ്കരനാരായണന് എന്ന അച്ഛന് തെറ്റുകാരനായിരിക്കാം. പക്ഷേ നീതിയുടെ പക്ഷത്ത്, മനസാക്ഷിയുടെ കോടതിയില് എന്നും വിജയിച്ചൊരാളാണ് ശങ്കരനാരായണന്.
മഞ്ചേരി കോടതി ജീവപര്യന്തം ശിക്ഷിച്ച ശങ്കരനാരായണനെ പിന്നീട് തെളിവുകളുടെ അഭാവത്തില് ഹൈകോടതി വെറുതെ വിട്ടു....

06/04/2025

സ്വന്തം നാടായ കമുകുംചേരി തിരുവിളങ്ങോനപ്പൻ ക്ഷേത്രത്തിൽ അനുശ്രീയും കൂട്ടരും അവതരിപ്പിച്ച കൈകൊട്ടി കളി 😍

ആനയും പുലിയും കടുവയുമൊക്കെ സർവ്വ സാധാരണമായി മനുഷ്യരെ കൊല്ലുന്ന നാട്ടിൽ, കടന്നൽ ആക്രമണത്തിൽ മനുഷ്യർ മരണപ്പെടുന്ന വാർത്തകൾ...
03/04/2025

ആനയും പുലിയും കടുവയുമൊക്കെ സർവ്വ സാധാരണമായി മനുഷ്യരെ കൊല്ലുന്ന നാട്ടിൽ, കടന്നൽ ആക്രമണത്തിൽ മനുഷ്യർ മരണപ്പെടുന്ന വാർത്തകൾ നമുക്കത്ര പരിചിതമല്ല. പക്ഷെ, അറിഞ്ഞിടത്തോളം ഇത്തരം മരണങ്ങളും അതിദാരുണമാണ്. ഇന്നലെ ഊട്ടി ഗൂഡല്ലൂർ ഭാഗത്ത് ട്രിപ്പ് പോയി കൊല്ലപ്പെട്ട സാബിറിന്റെ കൈയ്യാണ് ചിത്രത്തിൽ. കടന്നലുകൾ / തേനീച്ചകൾ കുത്താത്ത ഒരുഭാഗം പോലുമില്ല ശരീരത്തിൽ എന്നാണ് അറിയാൻ കഴിഞ്ഞത്.

ചില ആളുകൾക്കൊക്കെ അത്ഭുതമാണ്, കടന്നാൽ കുത്തിയാൽ / തേനീച്ചകൾ കുത്തിയാൽ ആളുകൾ മരിക്കുമോ എന്നൊക്കെ ശങ്കയുണ്ട്. സാധാരണ ഇത്തരം ചെറുജീവികളെ നമ്മൾ വിലവെക്കില്ല, പക്ഷെ അവരുടെ ആക്രമണ, പ്രതിരോധ രീതി അറിഞ്ഞു കഴിഞ്ഞാൽ അത്ഭുതപ്പെടും. കേരളത്തിൽ കണ്ടുവരുന്നത് നാല് തരം തേനീച്ചകളെയാണ്. അതിൽ മലന്തേനീച്ചകളാണ് ഏറ്റവും അപകടകാരികൾ. ഇവയാണ് സാബിറിനെ ആക്രമിച്ചതെന്ന് പറയുന്നു.

കടന്നലുകളും വിവിധതരത്തിലുണ്ട്, ഒരുവിധമെല്ലാം ആക്രമണ സ്വഭാവം കാണിക്കുന്നതാണ്. ഏതെങ്കിലും തരത്തിൽ ഇവയുടെ കൂടിളക്കിയാൽ ചുറ്റിനും മൂവ് ചെയ്യുന്ന ജീവികളെ മുഴുവൻ ഇവ കടന്നാക്രമിക്കും. തീകൊണ്ട് മാത്രമേ പ്രതിരോധിക്കാൻ കഴിയൂ, അല്ലാത്തപക്ഷം മരണത്തിന് കീഴടങ്ങേണ്ടിവരും. കടന്നലിന്റെയും തേനീച്ചയുടെയും ആക്രമണം വ്യത്യാസമുണ്ട്. തേനീച്ചകൾ കുത്തുമ്പോൾ അവയുടെ സ്റ്റിങ് അതായത് കൊമ്പ് നമ്മുടെ ശരീരത്തിൽ ഒടിഞ്ഞിട്ടാണ് കയറുക, കൊമ്പിനോടൊപ്പം അവയുടെ വയറിന്റെ കുറച്ചുഭാഗവും നമ്മുടെ അകത്താകും. ഇരയെ കൊല്ലുക എന്ന ലക്ഷ്യത്തിൽ അവയുടെ വിഷസഞ്ചിയും നമ്മുടെ ശരീരത്തിനകത്ത് കയറും. അതുകൊണ്ട് തന്നെ ഒരിക്കൽ നമ്മളെ കുത്തിയ തേനീച്ച പിന്നെ ജീവിക്കില്ല. അതോടെ ചത്ത് വീഴും. മാത്രമല്ല, തേനീച്ച കുത്തിവെച്ച കൊമ്പിന് എതിർഭാഗത്തേക്ക് ഒരു ചെറിയ മുള്ള് ഉണ്ടാകും, അതുകൊണ്ട് കുത്തിയ കൊമ്പ് വലിച്ചെടുക്കുമ്പം അത് അവിടെ മുറുക്കം അനുഭവപ്പെടുകയും നമുക്ക് അതീവ വേദനയും ഉണ്ടാകും. അതേസമയം കടന്നലുകൾ ഇരയെ ആക്രമിക്കുമ്പോൾ കൊമ്പ് തറച്ചിരിക്കാത്തതുകൊണ്ട്, അവക്ക് എത്ര തവണ വേണേലും നമ്മളെ കുത്താം. ഇവിടെ, സാബിറിന്റെ ശരീരം കാണുമ്പോൾ മനസ്സിലാക്കാൻ കഴിയുന്നത് സബീറിനെ തേനീച്ചകളാണ് ആക്രമിച്ചതും അയാൾ കൊല്ലപ്പെട്ടതുമെന്നാണ്.

മനപ്പൂർവ്വം നമ്മൾ കൂടിളക്കിയാലും, അറിയാതെ സംഭവിച്ചതാണെങ്കിലും ''കൂടിളകിയാൽ'' അവ കരുതുന്നത് അവ ആക്രമിക്കപ്പെടുന്നു എന്നതാണ്. പിന്നെ ഇടം വലം നോക്കാതെ, ചലിക്കുന്ന എല്ലാ ജീവികളേയും അവ പൊതിഞ്ഞു കളയും, ഓടിച്ചിട്ട് കുത്തി നശിപ്പിക്കും. കടന്നലും തേനീച്ചകളുമൊക്കെ വെക്കുന്ന കൂട്ടിൽ ലാർവകളെ ഭക്ഷിക്കാനായി പരുന്ത് വരും, ഒറ്റ കൊത്തുകൊത്തി പരുന്ത് മുകളിലേക്ക് പറക്കും. അപ്പോഴും പക്ഷെ കടന്നലിന്റെ/തേനീച്ചയുടെ ആക്രമണം അടുത്തുള്ളവർക്കാണ് ഏൽക്കുക.

ഇവിടെ സാബിർ മലയുടെ താഴ്ഭാഗത്തു ചെന്നപ്പോൾ ആദ്യം കുറച്ചു തേനീച്ചകളെ കണ്ടു, അയാൾ കാര്യമാക്കിയില്ല. കുറച്ചു കൂടി കഴിഞ്ഞപ്പോൾ അവയുടെ എണ്ണം കൂടി, ഉടനെ സാബിർ ഷർട്ട് അഴിച്ചു വീശി. ഒരിക്കലും ചെയ്യാൻ പാടില്ലാത്തത്. അത് അവയെ പ്രകോപിപ്പിക്കുകയാണ് ചെയ്തത്. വളഞ്ഞിട്ട് കുത്തി, കൂടെയുള്ള കൂട്ടുകാർക്കും കുത്ത് കിട്ടി, അവർ ഓടി, പക്ഷെ സാബിർ വീണു. എല്ലാം കൂടി സാബിറിനെ ആക്രമിച്ചു. ഇവ കുത്തിവെക്കുന്ന വിഷത്തോട് നമ്മുടെ ശരീരം ഉടനടി പ്രതികരിക്കും. ഒന്നിലധികം കുത്ത് കിട്ടുമ്പോൾ പ്രതിരോധശേഷി താളം തെറ്റും. തലകറക്കം, ബോധക്ഷയം, ഛർദ്ദി ഇവ ആദ്യ ലക്ഷണം. ഇമ്മ്യൂണിറ്റി നഷ്ട്ടപ്പെടുന്നതിനനുസരിച്ച് രക്തസമ്മർദ്ദം കൂടുക, ശ്വാസ തടസ്സം നേരിടുക, കോമ തുടങ്ങിയ അവസ്ഥയിൽ എത്തും. ആയിരകണക്കിന് എണ്ണം വന്ന് പൊതിഞ്ഞു കുത്താൻ തുടങ്ങിയാൽ പിന്നെ ഒന്നും ചെയ്യാനില്ല. മിനിറ്റുകൾക്കുള്ളിൽ മരണം സംഭവിക്കും. ഇവിടെ സംഭവിച്ചതും അതാണ്.

യാത്രകളിൽ സൂക്ഷ്മത പാലിക്കുക. പ്രസൻസ് ഓഫ് മൈൻഡ് കീപ് ചെയ്യുക. ചുറ്റുപാടുകളെ കുറിച്ച് മിനിമം ഒരു ബോധമുണ്ടായിരിക്കുക.

എമ്പുരാൻ സിനിമയിൽ ഗുജറാത്ത്‌ കലാപം ഉണ്ടാകാൻ കാരണമായ ഗോധ്ര സബർമതി എക്സ്പ്രസ് തനിയെ തീപിടുത്തം ചിത്രീകരിക്കാതെ തെറ്റിദ്ധരി...
27/03/2025

എമ്പുരാൻ സിനിമയിൽ ഗുജറാത്ത്‌ കലാപം ഉണ്ടാകാൻ കാരണമായ ഗോധ്ര സബർമതി എക്സ്പ്രസ് തനിയെ തീപിടുത്തം ചിത്രീകരിക്കാതെ തെറ്റിദ്ധരിപ്പിച്ചതിൽ ഒരുപാട് പേർ സോഷ്യൽ മീഡിയ വഴി പ്രതികരിക്കുന്നുണ്ട്. പലരും ടിക്കറ്റ് ക്യാൻസൽ ചെയ്തതിന്റെ സ്ക്രീൻ ഷോട്ടുകൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ്‌ ചെയ്യുന്നു.
ചിത്രത്തിൽ ഒട്ടു മിക്ക പാർട്ടികളെയും വിമർശിക്കുന്നുണ്ടെങ്കിലും സംഘപരിവാർ പ്രസ്ഥാനങ്ങളെ നെഗറ്റീവ് ഇമേജ് കൊടുത്താണ് സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്.
പ്രേക്ഷക പ്രതികരണം കണ്ടിട്ട് സിനിമ പല വിവാദത്തിനും വഴിയൊരുക്കാൻ സാധ്യത കാണുന്നു.

Address

Pathanamthitta
Thiruvalla

Telephone

+919605812832

Website

Alerts

Be the first to know and let us send you an email when Eagle see Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Eagle see Media:

Share