Eagle see Media

Eagle see Media വ്യക്തതയോടെ..
വ്യക്തിപരമല്ലാതെ...

ഒരു ഭാഗ്യം കൊണ്ട് എല്ലാം ശരിയാകും.. കിടങ്ങന്നൂർ ആദർശ് മോൻ്റെ ലോട്ടറി തട്ട്.. കിടങ്ങന്നൂർ ചെങ്ങന്നൂർ റോഡിൽ പുന്നമലജംഷനിൽആ...
28/10/2025

ഒരു ഭാഗ്യം കൊണ്ട് എല്ലാം ശരിയാകും..
കിടങ്ങന്നൂർ ആദർശ് മോൻ്റെ ലോട്ടറി തട്ട്.. കിടങ്ങന്നൂർ ചെങ്ങന്നൂർ റോഡിൽ പുന്നമലജംഷനിൽആണ് ആദർശിൻ്റെ തട്ട്. എല്ലാവരും കുഞ്ഞിനെ സഹായിക്കണേ
ആറാം ക്ലാസിൽ പഠിക്കുന്ന ഒരു കൊച്ചു മിടുക്കനാണ് ആദർശ്.

Waiter ആയിട്ട് നിന്ന 17 വയസുള്ള പയ്യനോട് ഷെഫ് ചോദിച്ചു, നിനക്ക് പാചകം ചെയ്യാൻ പഠിക്കാൻ താല്പര്യമുണ്ടോ, അതിന് നൽകിയ മറുപട...
21/10/2025

Waiter ആയിട്ട് നിന്ന 17 വയസുള്ള പയ്യനോട് ഷെഫ് ചോദിച്ചു, നിനക്ക് പാചകം ചെയ്യാൻ പഠിക്കാൻ താല്പര്യമുണ്ടോ, അതിന് നൽകിയ മറുപടി ആ പയ്യന്റെ ജീവിതം തന്നെ മാറ്റിമറിച്ചു.

കൊല്ലം ജില്ലയിലെ ചവറയിലായിരുന്നു സുരേഷ് പിള്ളയുടെ ജനനം, അച്ഛൻ കൂലിപ്പണിക്കാരൻ ആയിരുന്നു, അമ്മ അടുത്തുള്ള കയർ ഫാക്ടറിയിലെ തൊഴിലാളിയും.

പഠിക്കണം എന്ന് ഒരുപാട് ആഗ്രഹം ഉണ്ടായിട്ടും ആ പയ്യന് പത്താം ക്ലാസ്സിന് ശേഷം പഠനം തുടരാൻ കഴിഞ്ഞില്ല, പകരം ജോലി അന്വേഷിച്ചു ഇറങ്ങിയ അവന് ആദ്യം ഒരു കമ്പനിയിൽ സെക്യൂരിറ്റി ഗാർഡ് ആയിട്ട് ജോലി കിട്ടി. മൂന്ന് മാസങ്ങൾക്ക് ശേഷം ഒരു തീയേറ്ററിലേക്ക് മാറ്റം, അതും കഴിഞ്ഞു ഒരു ഫിഷ് ഫാക്ടറിയിൽ രാത്രി കാവൽ.

വെറും 16 വയസുള്ള കൊച്ചു കുട്ടിയാണ്, വിജനമായ പ്രദേശത്ത് രാത്രി ഒറ്റക്ക് കാവൽ നിൽക്കേണ്ടത്, അതോടു കൂടി മറ്റു എന്തെങ്കിലും ജോലി കണ്ടെത്തണം എന്നായി അവന്റെ ചിന്ത.

അങ്ങനെ ഒരു ദിവസം ഡ്യൂട്ടി കഴിഞ്ഞു അവൻ കൊല്ലം ബിഷപ്പ് ജെറോം നഗറിൽ പോയി, അവിടെ കുറെ സൂപ്പർമാർക്കറ്റുകൾ ഉണ്ടായിരുന്നു, അവിടെയെല്ലാം കയറി അവൻ ജോലി അന്വേഷിച്ചു, എന്നാൽ നിരാശയായിരുന്നു ഫലം.

അവിടെ പിന്നെ ആകെ മിച്ചം ഉണ്ടായിരുന്നത് ഒരു ഐസ്ക്രീം പാർലറും പിന്നൊരു ഹോട്ടലുമായിരുന്നു. ഹോട്ടൽ ജോലി താല്പര്യം ഇല്ലാതിരുന്ന കൊണ്ട് അവൻ ആ ഐസ്ക്രീം പാർലറിൽ കൂടി പോയി ജോലി അന്വേഷിച്ചു, എന്നാൽ അവിടെയും ഒഴിവൊന്നും ഉണ്ടായിരുന്നില്ല പക്ഷേ അവിടെ നിന്നിരുന്ന ചേട്ടൻ അവനോട് അപ്പുറത്തുള്ള ഹോട്ടലിൽ പോയി തിരക്കാൻ പറഞ്ഞു..

അങ്ങനെ അവൻ ആ ഹോട്ടലിൽ ചെന്ന് അതിന്റെ ഉടമസ്ഥനോട് ജോലി ചോദിച്ചു, അവന്റെ സംസാരവും ചായക്കടയിലും തട്ടുകടയിലും ഒക്കെ നിന്ന കഥയും ഒക്കെ കേട്ട അയാൾ അവന് അവിടെ waitor ആയിട്ട് ജോലി കൊടുത്തു.

Chef King എന്ന് പേരുള്ള ആ റെസ്റ്റോറന്റിൽ അവന്റെ ശമ്പളം 450 രൂപയായിരുന്നു, അവൻ അവിടെ ഒരുപാട് ആസ്വദിച്ചു ജോലി ചെയ്തു. അവിടെ ധാരാളം ടൂറിസ്റ്റ് വരുന്ന സ്ഥലം കൂടിയായിരുന്നു, അങ്ങനെ വരുന്ന ടൂറിസ്റ്റുകളോട് സംസാരിക്കാൻ അവന് വലിയ ഇഷ്ടമായിരുന്നു, അറിയാവുന്ന മുറി ഇംഗ്ലീഷ് ഒക്കെ വച്ച് അവരോട് പരമാവധി സംസാരിക്കാൻ അവൻ എപ്പോഴും ശ്രമിച്ചിരുന്നു.

Waitor ആണെങ്കിലും അവിടെയുള്ള ഷെഫ് കുക്ക് ചെയ്യുന്നതൊക്കെ കാണാനും സഹായിക്കാനും അവന് ഇഷ്ടമായിരുന്നു, അങ്ങനെ ഒരു ദിവസം രാത്രി ഹോട്ടൽ പ്രവർത്തന സമയം കഴിഞ്ഞു ഷെഫിനെ സഹായിക്കാൻ ഉള്ളി അരിഞ്ഞു കൊണ്ടിരുന്ന അവനോട് ആ ഷെഫ് ചോദിച്ചു,

നീ ഉള്ളി അരിയുന്നത് ഒക്കെ കണ്ടാൽ ഒരു പ്രൊഫഷണൽ ഷെഫ് അരിയുന്നത് പോലെയുണ്ട്, എന്തുകൊണ്ട് കിച്ചണിൽ കയറിക്കൂടാ..

അങ്ങനെ അവൻ കിച്ചണിൽ കയറി പാചകം പഠിച്ചു ഓരോന്ന് ഉണ്ടാക്കാൻ തുടങ്ങി, അപ്പോഴും പാചകം ചെയ്യുക എന്നതിനപ്പുറം അതിന്റെ മിച്ചം വരുന്ന ഭാഗങ്ങൾ ഒക്കെ കഴിക്കാൻ കിട്ടുമെന്നായിരുന്നു അവന്റെ സന്തോഷം.

1998 ൽ അയാൾ കുറച്ചു കൂടി മെച്ചപ്പെട്ട ജോലി തേടി ബാംഗ്ലൂരിലേക്ക് കുടിയേറി, അവിടെ Coconut Grove എന്ന ഹോട്ടലിൽ ജോലിക്ക് കയറി പതിയെ അവിടെ ഹെഡ് ഷെഫ് എന്ന പൊസിഷനിൽ എത്തി. എന്നാലും ഒരു പ്രൊഫഷണൽ ഡിഗ്രി ഇല്ലാത്തതിനാൽ 5 സ്റ്റാർ ഹോട്ടലിൽ ജോലി ലഭിക്കില്ലായിരുന്നു.

എന്നിരുന്നാലും അയാൾ തന്റെ എക്സ്പീരിയൻസിൽ വിശ്വസിച്ചു പരിശ്രമം തുടർന്നുകൊണ്ടേ ഇരുന്നു, ഒടുവിൽ 2000ൽ ബാംഗ്ലൂരിൽ ഉള്ള ലീല പാലസ് എന്ന 5 സ്റ്റാർ ഹോട്ടൽ അദ്ദേഹത്തിന് ജോലി നൽകാൻ തയ്യാറായി, പക്ഷേ ഒരു ട്രെയിനി എന്ന നിലയിലാണ് ജോലി, തന്റെ 12 വർഷത്തെ എക്സ്പീരിയൻസ് ഒക്കെ മാറ്റി വച്ചിട്ട് അദ്ദേഹം ആ ജോലിയിൽ പ്രവേശിച്ചു,

വലിയ സ്വപ്നങ്ങൾ നേടാൻ ഇടയിൽ ചെറിയ നഷ്ടങ്ങൾ സഹിക്കേണ്ടി വരുമെന്ന് അന്നേ അദ്ദേഹത്തിന് അറിയാമായിരുന്നു. ശമ്പളം കുറവായിരുന്നെങ്കിലും 5 സ്റ്റാർ ഹോട്ടലിലെ എക്സ്പീരിയൻസ് തന്നെ ഭാവിയിൽ വളരാൻ സഹായിക്കും എന്ന് അദ്ദേഹം കണക്ക് കൂട്ടി.

അത് യാഥാർഥ്യം ആയത് 2005 ലാണ്, ലണ്ടനിലെ Veeraswamy Restaurant അദ്ദേഹത്തിന് 5 സ്റ്റാർ മാനദണ്ഡങ്ങൾ ഒഴിവാക്കി ജോലി നൽകാൻ തയ്യാറായി.

അങ്ങനെ ബാംഗ്ലൂർ നിന്നും ലണ്ടനിലേക്ക് അദ്ദേഹം എത്തിപ്പെട്ടു.

അവിടെ The Dorchester Hotel എന്ന പേരിൽ വളരെ പ്രശസ്തമായ ഒരു 5 സ്റ്റാർ ഹോട്ടലുണ്ട്, അതിൽ ഒരു റെസ്റ്റോറന്റ് ഉണ്ട് അതിന്റെ പേര് Alain Ducasse എന്നായിരുന്നു, അത് ലോക പ്രസിദ്ധനായ ഒരു ഷെഫിന്റെ പേരായിരുന്നു.

ലണ്ടനിൽ ജോലി ചെയ്യുമ്പോൾ ഒഴിവ് സമയങ്ങളിൽ എല്ലാം ഷെഫ് പിള്ള ഈ ഹോട്ടലിൽ പോയി അവിടെയുള്ള ഈ റെസ്റ്റോറന്റ് നോക്കി നിൽക്കുമായിരുന്നു.

ഒരു ഷെഫിന്റെ പേരിൽ റെസ്റ്റോറന്റ് എന്നത് അദ്ദേഹത്തിന് ഒരു കൗതുകമായിരുന്നു. എന്നെങ്കിലും തന്റെ പേരിലും ഒരെണ്ണം ഇതുപോലെ ആരംഭിക്കണം എന്നത് ഒരു സ്വപ്നമായി അദ്ദേഹം കാണാൻ തുടങ്ങി.

വർഷങ്ങളും മാസങ്ങളും കഴിഞ്ഞു പോയി, 2017 BBC ചാനൽ നടത്തുന്ന MasterChef പ്രോഗ്രാമിൽ മത്സരിക്കാൻ പോയി. ഇന്റർനാഷണൽ ലെവലിൽ ആളുകൾ മത്സരിക്കുന്ന അവിടെ പിള്ള പോയി നമ്മുടെ കേരള സ്റ്റൈൽ നാടൻ മീൻകറി ഉൾപ്പെടെ ഉണ്ടാക്കി എല്ലാവരെയും ഞെട്ടിച്ചു.

ഈ ഒരൊറ്റ പ്രോഗ്രാം കൊണ്ട് ഷെഫ് പിള്ള എന്ന പേരും നമ്മുടെ സൗത്ത് ഇന്ത്യൻ ഭക്ഷണങ്ങളും UK ൽ ശ്രദ്ധിക്കപ്പെട്ടു. അപ്പോഴേക്കും അദ്ദേഹം ഒരു 5 സ്റ്റാർ ഹോട്ടൽ ഷെഫ് എന്നതിനപ്പുറം സെലിബ്രിറ്റി ഷെഫ് എന്നതിലേക്ക് വളർന്നിരുന്നു.

2018 ൽ അദ്ദേഹം തിരികെ കേരളത്തിലേക്ക് വന്നു, തന്റെ ഇന്റർനാഷണൽ എക്സ്പീരിയൻസ് ഇവിടെ ഉള്ളവരുമായി പങ്ക് വയ്ക്കുക, ഇവിടെ നിന്ന് നമ്മുടെ പരമ്പരാകത രുചികൾ ലോകത്തിന് പരിചയപ്പെടുത്തുക എന്നതൊക്കെ ആയിരുന്നു ഉദ്ദേശങ്ങൾ.

അങ്ങനെ കുറച്ചു നാൾ നാട്ടിൽ നിന്ന് തിരികെ മടങ്ങുക എന്ന പ്ലാൻ വൈകാതെ അദ്ദേഹത്തിന് മാറ്റേണ്ടി വന്നു. അതിന്റെ എല്ലാം തുടക്കം 2020 ലോക്ക്ഡൌൺ കാലഘട്ടമാണ്.

അന്നാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ അടുത്ത അധ്യായം ആരംഭിക്കുന്നത്. എല്ലാവരും സോഷ്യൽ മീഡിയയിലേക്ക് കൂടുതൽ അടുത്ത ആ സമയത്താണ് അദ്ദേഹം തന്റെ കുക്കിംഗ്‌ വിഡിയോ ഓരോന്നായി സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്യാൻ ആരംഭിച്ചത്.

സെലിബ്രിറ്റി ഷെഫ് പങ്ക് വയ്ക്കുന്ന വീഡിയോ കാണാൻ ധാരാളം ആളുകൾ ഉണ്ടായി.

അങ്ങനെയെങ്കിൽ നാട്ടിൽ മറ്റൊരു പരീക്ഷണം നടത്തിയാലോ എന്നൊരു ചിന്ത അദ്ദേഹത്തിന് ഉണ്ടായി, പണ്ട് ലണ്ടനിൽ വച്ചു താൻ കണ്ടിരുന്ന ആ സ്വപനം, സ്വന്തം പേരിൽ ഒരു റെസ്റ്റോറന്റ്.

അങ്ങനെ അതിനുള്ള പരിശ്രമം ആരംഭിച്ചു, 2021 ൽ ബാംഗ്ലൂരിൽ Restaurant Chef Pillai എന്ന പേരിൽ തന്റെ ആദ്യത്തെ റെസ്റ്റോറന്റ് അദ്ദേഹം തുറന്നു.

എന്നാൽ ഒരു റെസ്റ്റോറന്റ് തുടങ്ങി അതിൽ ഒതുങ്ങി കൂടുക എന്നതല്ലായിരുന്നു അദ്ദേഹത്തിന്റെ പ്ലാൻ, തന്റെ പേരിൽ ഒരു റെസ്റ്റോറന്റ് ശൃംഗല ആരംഭിക്കുക, അതും ഇന്ത്യയിൽ മാത്രമല്ല, ലോകമെങ്ങും വ്യാപിക്കുക എന്നൊരു വലിയ സ്വപ്നം അദ്ദേഹം കാണാൻ തുടങ്ങിയിരുന്നു.

2022 - അന്ന് ഇന്ത്യയിൽ ആദ്യമായ്, Le Meridian എന്ന ഇന്റർനാഷണൽ ബ്രാൻഡ് അവരുടെ കൊച്ചിയിലെ ഹോട്ടലിൽ ഒരു റെസ്റ്റോറന്റ് തുടങ്ങാൻ ഷെഫ് പിള്ളയ്ക്ക് അനുമതി കൊടുത്തു.

അങ്ങനെ ലണ്ടനിൽ അദ്ദേഹം കണ്ട സ്വപ്നം പൂർണ്ണമായും യാഥാർഥ്യമായി, റെസ്റ്റോറന്റ് ഉത്ഘാടനം ചെയ്യാൻ വന്നത് മൂന്ന് പേരായിരുന്നു.

അദ്ദേഹത്തിന് ആദ്യമായി ജോലി നൽകിയ കൊല്ലത്തെ Chef King ഹോട്ടൽ ഉടമ മണി, സ്കൂളിൽ പഠിക്കുന്ന സമയത്ത് ഒരു ചായക്കടയിൽ സഹായി ആയിട്ട് അദ്ദേഹം പോയിരുന്നു, ആ ചായക്കട നടത്തിയിരുന്ന ശ്യാമളചേച്ചി, പിന്നെ ഈ റെസ്റ്റോറന്റ് തുറക്കാൻ എല്ലാ സഹായവും ചെയ്ത് നൽകിയ ദിലീപ് എന്നൊരാൾ.

കാന്താരാ സംവിധാനം ചെയ്ത റിഷബ്‌ ഷെട്ടിയുടെ കഥ എഴുതിയപ്പോൾ അതിൽ ഒരു വാചകം പറഞ്ഞിരുന്നു ചില മനുഷ്യർ ഒരുപാട് വളർന്നു കഴിയുമ്പോൾ അവർ വന്ന വഴികൾ തേടി തിരികെ പോകും, തന്നെ ഏതെങ്കിലും രീതിയിൽ സഹായിച്ച ഓരോ വ്യക്തികളെയും തിരഞ്ഞു പിടിക്കും കൂടെ കൂട്ടും അല്ലെങ്കിൽ അവർക്ക് വേണ്ട എന്തും നൽകും.

പ്രീ ഡിഗ്രി പഠിക്കാൻ ഫീസ് ഇല്ലാതെ സെക്യൂരിറ്റി പണി ചെയ്ത് നടന്ന ആ പയ്യൻ ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന ഒരു സംരംഭകനാണ്, ഇന്ത്യയിലും പുറത്തുമായി വിവിധ ബ്രാൻഡിൽ വ്യത്യസ്ത ഹോട്ടലുകളും റെസ്റ്റോറന്റുകളും ഉള്ള വലിയ ഒരു ഗ്രൂപ്പിന്റെ ഉടമയാണ്.

എല്ലാത്തിനും തുടക്കം ഒരാളുടെ ഒരൊറ്റ ചോദ്യവും അറിവ് നേടാനും വളരാനുമുള്ള ഒരു പയ്യന്റെ ആഗ്രഹവും അതിന് വേണ്ടിയുള്ള കഠിനമായ പരിശ്രമവും പിന്നെ കുറച്ചു സ്വപ്നങ്ങളും.

That's the story of Chef Suresh Pillai

By
Anup Jose

' നന്ദഗോവിന്ദം ഭജൻസിന് 25 വയസ്സ് "സിനിമയിലെ ഭക്തിഗാനങ്ങളും സോപാന സംഗീതവും കോർത്തിണക്കി ആസ്വാദക മനസുകൾ കീഴടക്കിയ നന്ദഗോവി...
02/10/2025

' നന്ദഗോവിന്ദം ഭജൻസിന് 25 വയസ്സ് "
സിനിമയിലെ ഭക്തിഗാനങ്ങളും സോപാന സംഗീതവും കോർത്തിണക്കി ആസ്വാദക മനസുകൾ കീഴടക്കിയ നന്ദഗോവിന്ദം ഭജൻസിന് 25 വയസ്. സോഷ്യൽ മീഡിയകളിലും ടീം തരംഗമായി.

ഒരുകൂട്ടം ചെറുപ്പക്കാർ 'മനോഹരി രാധേ രാധേ...' പാടുമ്പോൾ മലയാളികൾ അതേറ്റുപാടി. ദുബായിലും സൂപ്പർ ഹിറ്റാണ്. വിവിധ ഭാഷകളിലെ പാട്ടുകളുമുണ്ടാകും. കോട്ടയം നട്ടാശേരിയിൽ തുടക്കമിട്ട നന്ദഗോവിന്ദം ഭജൻസിൽ ഇന്ന് 45 അംഗങ്ങളുണ്ട്.

ഒരു ദു:ഖാനുഭവമാണ് തുടക്കത്തിനു പിന്നിൽ. ഇറഞ്ഞാൽ ദേവീക്ഷേത്രം മാനേജരായിരുന്ന തട്ടാശേരി ഇളങ്ങൂർ വീട്ടിൽ രാജേന്ദ്ര പണിക്കർ മുപ്പതു വർഷം മുമ്പ് ഒരു ഭജനം സംഘം രൂപീകരിച്ചു. നാട്ടുകാരായ നവീൻ മോഹൻ, ശ്രീലാൽ വേണു, പ്രവീൺ എന്നിവർ കുട്ടിക്കാലത്തേ ഭജൻസിൽ പാടാനെത്തി. 2000ൽ രാജേന്ദ്ര പണിക്കർക്ക് അസുഖത്തെ തുടർന്ന് കാഴ്ച നഷ്ടപ്പെട്ടു. പണിക്കരുടെ സന്തോഷത്തിനായാണ് ചെറുപ്പക്കാർ നന്ദഗോവിന്ദം ഭജൻസിന് തുടക്കമിട്ടത്. കോട്ടയം സി.എം.എസ് കോളേജിൽ ഒന്നിച്ചുപഠിച്ച നവീൻ മോഹനും ശ്രീലാൽ വേണുവും കൂട്ടുകാരെ ഒപ്പം ചേർത്തു. 2024 മേയ് 5ന് രാജേന്ദ്രപണിക്കർ (62) മരിച്ചു. നവീനടങ്ങുന്ന സംഘത്തിന്റെ വീഡിയോകളാണ് സോഷ്യൽ മീഡിയകളിൽ തരംഗമായത്. നവീൻ മോഹനാണ് പ്രധാന പാട്ടുകാരൻ. ദുബായിൽ ജോലി ചെയ്യുന്ന ഇദ്ദേഹം ദുബായ് പ്രോഗ്രാമുകളിലാണ് പങ്കെടുക്കാറുള്ളത്. എന്നാൽ പ്രത്യേകം ക്ഷണിക്കപ്പെടുന്ന ഏതു വേദിയിലേക്കും നവീൻ പറന്നെത്തും.

തൃശൂർ സ്വദേശി വൈഷ്ണവും തിരുവഞ്ചൂർ സ്വദേശി അഭിജിത്തും ഇപ്പോൾ ടീമിനൊപ്പമുണ്ട്. കോട്ടയത്തും ദുബായിലുമായി രണ്ട് ടീമുകളാണ് ഭജൻസിനുള്ളത്. ദുബായ് ടീമിനെ നയിക്കുന്നത് നവീൻ മോഹനാണ്. സ്കൂൾ അദ്ധ്യാപകനായ ശ്രീലാൽ വേണു കേരളത്തിലെ ടീമിനെയും. പ്രവീൺ കാനഡയിലാണ്.

ഗായികമാർ ഇല്ല

നന്ദഗോവിന്ദം ഭജൻസിൽ വനിതകളില്ല. യാത്രകളിൽ ഉണ്ടാകുന്ന അസൗകര്യം കണക്കിലെടുത്താണ് വനിതകളെ ഒഴിവാക്കിയത്. അതേസമയം, ടീമിന്റെ യുട്യൂബ് ചാനൽ പരിപാടികളിൽ ഗായികമാരും ചേർന്നിട്ടുണ്ട്.
...................................

ഒരു പ്രോഗ്രാമിന് : 1.5 ലക്ഷം രൂപ (ദൂരത്തിന് അനുസരിച്ച് യാത്രാ ചെലവുകൾ)

പങ്കെടുക്കുന്നത്: 12 പേർ

പുതുതലമുറയ്ക്കിടയിലും ഭജനയ്ക്ക് വലിയ സ്വീകാര്യത ലഭിക്കുന്നതിൽ അഭിമാനം

ഇ.ആർ.ഉണ്ണിക്കൃഷ്ണൻ

ടീം മാനേജർ

ഓഡിയൻസ് ആവശ്യപ്പെടുന്ന പാട്ടുകളും പാടും. സോഷ്യൽ മീഡിയ കമന്റ് കണ്ടും സെലക്ട് ചെയ്യാറുണ്ട്..

കടപ്പാട്: കേരള കൗമുദി..
കോട്ടത്തല ശ്രീകുമാർ❤️


Image Filename

പത്തനംതിട്ട,പൂവത്തൂർ ഗുരുമന്ദിരത്തിന് സമീപം KSEB ലൈനിൽ വിളഞ്ഞ് പറിക്കാൻ പാകമായ പടവലങ്ങ
27/09/2025

പത്തനംതിട്ട,പൂവത്തൂർ ഗുരുമന്ദിരത്തിന് സമീപം KSEB ലൈനിൽ വിളഞ്ഞ് പറിക്കാൻ പാകമായ പടവലങ്ങ

എന്റെ ജീവൻ രക്ഷിക്കാൻ തന്റെ കാലുകൾ നഷ്ടപ്പെടുത്തിയ അശ്വതി ചേച്ചിയെ ഞാൻ എന്റെ ജീവിതത്തിലേക്ക് കൂട്ടുകയാണ്. പ്രായം കൊണ്ട് ...
26/09/2025

എന്റെ ജീവൻ രക്ഷിക്കാൻ തന്റെ കാലുകൾ നഷ്ടപ്പെടുത്തിയ അശ്വതി ചേച്ചിയെ ഞാൻ എന്റെ ജീവിതത്തിലേക്ക് കൂട്ടുകയാണ്. പ്രായം കൊണ്ട് 5 വയസിന് മൂത്തവൾ, ഇരുകാലുകളും നഷ്ടപ്പെട്ടവൾ, വീട്ടിൽ ജോലിക്ക് നിന്ന സ്ത്രീയുടെ മകൾ , ജാതിയിൽ താഴ്ന്നവൾ, സാമ്പത്തികമായി പിന്നോട്ട് നിക്കുന്നവർ. അങ്ങനെ ഒരുപാട് കടമ്പകൾ കടന്നാണ് ഈ വിവാഹത്തിലേക്ക് എത്തിച്ചേർന്നത്. 🥰🥰

എനിക്ക് അഞ്ചു വയസുള്ളപ്പോഴാണ് അശ്വതി ചേച്ചിക്ക് തന്റെ കാലുകൾ നഷ്ടപ്പെടുന്നത്. നമ്മുടെ വീട്ടിൽ ജോലിക്ക് നിന്ന രമണി അമ്മയുടെ മകളാണ് അശ്വതി ചേച്ചി. രാവിലെ രമണിയമ്മയും ചേച്ചിയും ഞങ്ങടെ വീട്ടിലേക്ക് വരും. ഇവിടെ നിന്നാണ് ചേച്ചി സ്കൂളിൽ പോകുന്നത്. തിരിച്ചും ഇങ്ങോട്ട് തന്നെ വരും. പിന്നേ രാത്രി ആകുന്നതുവരെ നമ്മൾ രണ്ടും കൂടി കളിക്കും. എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു അശ്വതി ചേച്ചിയെ.

അങ്ങനെ ഒരു ദിവസം അശ്വതി ചേച്ചി സ്കൂളിൽ നിന്നും വരുന്നതും കാത്ത് വീട്ടുമുറ്റത്ത് ഇരിക്കുകയായിരുന്നു ഞാൻ. ദൂരെ നിന്നും ചേച്ചി വരുന്നത് കണ്ട ഞാൻ തുറന്ന് കിടന്ന ഗേറ്റ് വഴി നേരേ റോഡിലേക്ക് ഇറങ്ങി. അന്ന് എനിക്ക് നേരേ പാഞ്ഞു വന്ന ലോറിക്ക് മുന്നിൽ നിന്നും ഓടി വന്ന് എന്നെ എടുത്ത് മാറ്റിയത് അശ്വതി ചേച്ചിയാണ്. എന്നാൽ എന്നെ എടുത്ത് മാറ്റുന്നതിനിടെ ബാലൻസ് നഷ്ടമായ ആ അഞ്ചാം ക്ലാസ്സുകാരിയുടെ കാലുകളിൽ കൂടി ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങി.

അതിന് ശേഷം എന്റെ കൂടെ ഓടികളിക്കാൻ അശ്വതി ചേച്ചി വന്നിട്ടില്ല. അമ്മയുമൊത്തു അശ്വതി ചേച്ചിയുടെ വീട്ടിൽ പോയതും എന്തൊക്കെയോ കൊടുത്തതും ഒക്കെ ചെറിയൊരു ഓർമയുണ്ട്. എന്നെക്കണ്ടാൽ എപ്പോഴും ഓടിവന്ന് എടുക്കാറുള്ള ചേച്ചി അന്ന് ഒന്നും മിണ്ടാതെ കട്ടിലിൽ തന്നെ കിടക്കുകയായിരുന്നു. കുറച്ച് നാൾക്ക് ശേഷം അച്ഛനുമൊത്ത് വീൽചെയർ കൊടുക്കാൻ പോയതും എനിക്ക് ഓർമയുണ്ട്. പിന്നേ കുറേ നാളത്തേക്ക് ഞാൻ ചേച്ചിയെ കണ്ടിട്ടില്ല. അങ്ങനെ ഞാൻ പതിയെ ചേച്ചിയെ മറന്നു.

പിന്നീട് ഞാൻ വീണ്ടും ചേച്ചിയെ കാണുന്നത് ചേച്ചി പ്ലസ്ടു ജയിച്ച് കോളേജിൽ ചേരാൻ നിൽക്കുന്ന സമയത്താണ്. അന്ന് അച്ഛനൊരു എലെക്ട്രിക്ക് വീൽ ചെയർ ചേച്ചിക്ക് സമ്മാനമായി നൽകി. അന്ന് വികാരധീനയായി അമ്മ ചേച്ചിയെ ചേർത്ത് പിടിച്ച് എന്നെ രക്ഷിച്ച കഥ പറയുമ്പോഴാണ് എനിക്ക് ആ സംഭവിന്റെ വ്യാപ്തി മനസ്സിലാകുന്നത്. ഞാൻ അതൊക്കെ പണ്ടേ മറന്നുപോയിരുന്നു. പിന്നീട് ചേച്ചിയുടെ അടുക്കൽ ഞാൻ ട്യൂഷനും പോയതോടെ ചേച്ചിയുമായി വീണ്ടും അടുത്തു. ബാംഗ്ലൂരിൽ ജോലിയൊക്കെയായി അങ്ങോട്ട്‌ മാറിയപ്പോഴും ചേച്ചിയുമായി ഞാൻ കോൺടാക്ട് വെച്ചിരുന്നു. നാട്ടിൽ വരുമ്പോഴൊക്കെ ചേച്ചിയെ കാണാൻ പോകുന്നത് പതിവായി. എന്തോ ഒരു വൈകാരികമായ ബന്ധം ചേച്ചിയുമായി എനിക്ക് ഉണ്ടായിരുന്നു.

അങ്ങനെ ഒരിക്കൽ ഞാൻ ലീവിന് നാട്ടിലെത്തിയ ഒരു ദിവസം രമണിയമ്മ ഏറെ വിഷമിച്ചു അമ്മയോട് സംസാരിക്കുന്നത് ഞാൻ കേട്ടു. ചേച്ചിക്ക് ഉറപ്പിച്ച് വെച്ചിരുന്ന കല്യാണ ആലോചന മുടങ്ങിപ്പോയത്രേ. ചേച്ചിക്ക് ഒരുപാട് കല്യാണലോചനകൾ മാറി പോയ ശേഷമാണ് ഒരെണ്ണം ശെരിയാകുന്നത്. ലെറ്റർ വരെ അടിച്ച് പലരേയും വിളിച്ച ശേഷമാണ് ഇത് മുടങ്ങുന്നത്. ചേച്ചിക്ക് അമ്മയാകാൻ കഴിയില്ല എന്നാരോ അവരോട് പറഞ്ഞത്രേ. ആ വാചകം ചേച്ചിയെ വല്ലാണ്ട് തളർത്തിക്കളഞ്ഞു.

എനിക്ക് അപ്പോൾ ചേച്ചിയെ കാണണമെന്ന് തോന്നി ഞാൻ ഉടൻ തന്നെ ചേച്ചിയുടെ വീട്ടിലേക്ക് പോയി. വീട്ടിലെത്തിയപ്പോൾ അവിടെ ആരുമുണ്ടായില്ല, ഫോൺ വിളിച്ചപ്പോൾ അമ്പലത്തിലാണെന്ന് പറഞ്ഞത്കൊണ്ട് ഞാൻ നേരേ അങ്ങോട്ട്‌ പോയി. എന്നെ കണ്ടു പുഞ്ചിരിച്ച ആ മുഖത്തെ കലങ്ങിയ കണ്ണുകളിൽ നിന്നും എനിക്ക് ചേച്ചിയുടെ ഉള്ളിലെ സങ്കടം മനസ്സിലാക്കാൻ കഴിഞ്ഞു.

അമ്പലത്തിന് മുന്നിലെ ആലിന്റെ ചുവട്ടിലിരുന്ന് നമ്മൾ കുറേ നേരം സംസാരിച്ചു. എന്റെ ബാംഗ്ലൂരിലെ ജോലിക്കാര്യങ്ങൾ ഉൾപ്പടെ പല കാര്യങ്ങളും നമ്മൾ സംസാരിച്ചെങ്കിലും കല്യാണം മുടങ്ങിയ കാര്യം മാത്രം ചേച്ചി മിണ്ടിയില്ല. ഒടുവിൽ ഞാൻ അങ്ങോട്ട്‌ ചേച്ചിയോട് ചോദിച്ചു. എനിക്ക് വിഷമമാകുമെന്ന് കരുതിയാണോ കല്യാണം മുടങ്ങിയ കാര്യം ചേച്ചി എന്നോട് പറയാഞ്ഞത് എന്ന്. അതിന് ചേച്ചി പറഞ്ഞ മറുപടി എന്നെ കണ്ടപ്പോൾ ചേച്ചി അക്കാര്യമൊക്കെ മറന്നുപോയി എന്നായിരുന്നു.

“ഞാൻ ചേച്ചിയെ കല്യാണം കഴിച്ചോട്ടെ?” പെട്ടെന്ന് എന്റെ നാവിൽ നിന്ന് അങ്ങനെ ഒരു ചോദ്യം വന്നതും അമ്പലത്തിൽ മണി മുഴങ്ങിയതും ഒരുമിച്ചായിരുന്നു. തമാശയായി കണ്ട് ആദ്യം അത് ചിരിച്ച് കളഞ്ഞെങ്കിലും പിന്നീടുള്ള എന്റെ സംഭാഷണത്തിൽ നിന്നും അതൊരു തമാശ ആയിരുന്നില്ലെന്ന് ചേച്ചിക്ക് മനസ്സിലായി. അതൊന്നും ശെരിയാകൂലഡാ നീ അത് വിട് എന്ന് പറഞ്ഞ് കൊണ്ട് പോകാനൊരുങ്ങിയ ചേച്ചിയെ പിടിച്ച് നിർത്തി നല്ലോണം ആലോചിച്ചിട്ട് എനിക്കൊരു മറുപടി തരണമെന്ന് പറഞ്ഞു വിട്ടു.

ചേച്ചി പലതവണ പല കാര്യങ്ങൾ പറഞ്ഞു എന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും എന്റെ തീരുമാനം ഉറച്ചതായിരുന്നു. എന്റെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ പണയം വെക്കാൻ തയ്യാറായ അഞ്ചാം ക്ലാസ്സുകാരിയെക്കാൾ നല്ലൊരു പെണ്ണിനെ എനിക്ക് വേറെ കിട്ടില്ല എന്ന് എനിക്കുറപ്പായിരുന്നു. ഒടുവിൽ ചേച്ചി സമ്മതം മൂളിയെങ്കിലും കടമ്പകൾ ഒരുപാട് ഉണ്ടായിരുന്നു.

എന്റെ അച്ഛനെയും അമ്മയേയും സമ്മതിപ്പിക്കുന്നതിനേക്കാൾ ബുദ്ധിമുട്ടായിരുന്നു ബന്ധുക്കളെ സമ്മതിപ്പിക്കാൻ. അതിനേക്കാൾ ബുദ്ധിമുട്ട് ആയിരുന്നു രമണിയമ്മയെ സമ്മതിപ്പിക്കാൻ. കുറച്ചധികം ബുദ്ധിമുട്ടിയെങ്കിലും ഒടുവിൽ എല്ലാവരുടേയും സമ്മതത്തോടെയും അനുഗ്രഹത്തോടെയും തന്നെ നമുക്ക് ഒന്നിക്കാൻ സാധിക്കുമല്ലോ എന്ന സന്തോഷത്തിലാണ് നമ്മൾ. ഞാനെടുത്ത തീരുമാനത്തിലെ തെറ്റും ശെരിയുമൊന്നും എനിക്കറിയില്ല. പക്ഷേ ഒരുകാര്യം എനിക്ക് ഉറപ്പ് പറയാൻ സാധിക്കും. എന്റെയുള്ളിൽ ജീവൻ ഉള്ളിടത്തോളം കാലം ഞാൻ ചേച്ചിയെ ചേർത്ത് പിടിക്കും.❤️❤️❤️

കടപ്പാട്...

വേഗം ആയിക്കോട്ടെ  .... പോയി കമന്റും ഫോളോയും ചെയ്യൂ
22/09/2025

വേഗം ആയിക്കോട്ടെ .... പോയി കമന്റും ഫോളോയും ചെയ്യൂ

09/09/2025

ആറന്മുള ഉതൃട്ടാദി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകര പള്ളിയോടം അനായാസം ഒന്നാമത് എത്തുന്ന കാഴ്ച.

കേരളത്തിൽ ഇന്ന് നെഹ്റു ട്രോഫി വെള്ളം കളി നടക്കുമ്പോൾ നൂറുകണക്കിന് അന്യസംസ്ഥാന തൊഴിലാളികൾ വിവിധ വള്ളങ്ങൾക്കായി തുഴയുന്നു....
30/08/2025

കേരളത്തിൽ ഇന്ന് നെഹ്റു ട്രോഫി വെള്ളം കളി നടക്കുമ്പോൾ നൂറുകണക്കിന് അന്യസംസ്ഥാന തൊഴിലാളികൾ വിവിധ വള്ളങ്ങൾക്കായി തുഴയുന്നു. അവിടെ അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം കൂടിപ്പോയി എന്ന കാര്യത്തിൽ തർക്കം നടക്കുന്നു. അതേസമയം കടലുകൾക്ക് ഇപ്പുറം യുകെയിൽ ഒരു വള്ളംകളി നടക്കുന്നു , യുഗ്മയുടെ കേരളപൂരം വള്ളംകളിയാണ് . ഇവിടെ മലയാളികൾ മാത്രം പങ്കെടുക്കുന്നു.
ഇതാണ് കേരളത്തിന്റെ ഇന്നിന്റെ അവസ്ഥ, കേരളത്തിന്റെ യുവത്വം ഭൂരിഭാഗവും കേരളത്തിന്റെ പുറത്താണ്.
കേരളത്തിൽ ഒരു കായിക മത്സരം നടത്തണമെങ്കിലും , കേരളത്തിന്റെ കലാലയങ്ങൾ നിറയ്ക്കണമെങ്കിലും ഭാവിയിൽ അന്യസംസ്ഥാനക്കാരെ ആശ്രയിക്കേണ്ടി വരും.
പോസ്റ്റ്‌ കടപ്പാട്
sam thottathil

ഇത് സാനി.. ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനടുത്ത് തൃക്കുന്നപ്പുഴ സ്വദേശി.♥️♥️സാനീസ് മീഡിയ എന്ന യൂട്യൂബ് ചാനൽ നടത്തുന്നു. കളള...
28/08/2025

ഇത് സാനി.. ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനടുത്ത് തൃക്കുന്നപ്പുഴ സ്വദേശി.♥️♥️

സാനീസ് മീഡിയ എന്ന യൂട്യൂബ് ചാനൽ നടത്തുന്നു. കളളത്തരങ്ങൾ പറഞ്ഞും പറ്റിച്ചും തെറ്റായ മാർഗ്ഗത്തിലൂടെ ലക്ഷങ്ങൾ ഉണ്ടാക്കുന്ന യൂട്യൂബർമാരിൽനിന്നും വ്യത്യസ്തനായ ഒരു മനുഷ്യ സ്നേഹി. കിട്ടുന്ന വരുമാനത്തിന്റെ ഭൂരിഭാഗവും നിരാലംബരായ പാവങ്ങൾക്ക് വേണ്ടി ചെലവഴിക്കുന്ന ഒരു വലിയ മനുഷ്യൻ. ഇദ്ധേഹം ഇപ്പോഴും താമസിക്കുന്നത് ഒരു ചെറിയ വീട്ടിലാണ്.. നൂറു കണക്കിന് സാധുക്കളുടെ കണ്ണീരൊപ്പുന്ന സാനി എന്ന ഈ ചെറുപ്പക്കാരന് ഹ്യദയത്തിൽ നിന്നും ഒരു സല്യൂട്ട്....💐 അഭിനന്ദനങ്ങൾ......👌👏

ഓണ സമ്മാനമായി 50 ഫോണുകൾ നൽകാൻ കടൽ മച്ചാനും സന്ധ്യാമ്മയും, കമന്റ്‌ ഇട്ട് ഫോളോ ചെയ്യുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്ന 50 പ...
27/08/2025

ഓണ സമ്മാനമായി 50 ഫോണുകൾ നൽകാൻ കടൽ മച്ചാനും സന്ധ്യാമ്മയും, കമന്റ്‌ ഇട്ട് ഫോളോ ചെയ്യുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്ന 50 പേർക്കാണ് iphone ഉൾപ്പടെ ഉള്ള സമ്മാനങ്ങൾ ലഭിക്കുക 👍

23/08/2025

Eagle see media ഓണസമ്മാനം
ആരും മിസ്സ്‌ ചെയ്യരുത്.

മത്സരത്തിൽ പങ്കെടുക്കുവാൻ
ഈ പേജ് ഫോളോ ചെയ്യുക
ഈ പോസ്റ്റ്‌ ഷെയർ ചെയ്യുക
Eagle see Media എന്ന് മെൻഷൻ ചെയ്തു Happy Onam എന്ന് കമന്റ്‌ ചെയ്യുക

തിരഞ്ഞെടുക്കപ്പെടുന്ന 3 പേർക്ക് ഉറപ്പായും സമ്മാനം ലഭിക്കും

അവസാന തീയതി September 25

വ്യക്തതയോടെ..
വ്യക്തിപരമല്ലാതെ...

ഇത് പുത്തൂർ പോലീസ് സബ്ബ് ഇൻസ്പെക്ടർ ജയേഷ് TJ.കഴിഞ്ഞ ദിവസം വെണ്ടാർ ഹനുമാൻ ക്ഷേത്രത്തിനു സമീപം പ്രായമായ ഒരു അമ്മ കിണറ്റിൽ ...
23/08/2025

ഇത് പുത്തൂർ പോലീസ് സബ്ബ് ഇൻസ്പെക്ടർ ജയേഷ് TJ.
കഴിഞ്ഞ ദിവസം വെണ്ടാർ ഹനുമാൻ ക്ഷേത്രത്തിനു സമീപം പ്രായമായ ഒരു അമ്മ കിണറ്റിൽ വീണു. പോലീസ് സ്ഥലത്ത് എത്തുമ്പോൾ കിണറ്റിൽ കിടകുന്ന അമ്മയ്ക്ക് ജീവനുണ്ട്. ഫയർഫോഴ്സിനെ വിവരം അറിയിച്ചിട്ടുണ്ട്. പക്ഷെ അവർ എത്താൻ സമയം എടുക്കും. ഒന്നും ആലോചിച്ചില്ല, യൂണിഫോമിൽ തന്നെ കിണറ്റിൽ ഇറങ്ങി. ഫയർഫോഴ്സ് എത്തുന്നതു വരെ മുങ്ങിത്താഴാതെ ആ അമ്മയെ താങ്ങി പിടിച്ച് കിണറ്റിൽ നിന്നു. അമ്മയെ കരക്ക് എത്തിച്ച ശേഷം കിണറ്റിൽ നിന്നും പുറത്തുവന്ന അദ്ദേഹം താർന്നു പോയിരുന്നു.
കുറച്ച് നാൾ മുമ്പ് അഴുകി തുടങ്ങിയ ഒരു മൃതദേഹം കരക്ക് എത്തിക്കാൻ ആളില്ലാതെ വന്നപ്പോൾ അദ്ദേഹം വെള്ളത്തിൽ ഇറങ്ങി ഒരു അറപ്പും ഇല്ലാതെ ആ മൃതദേഹം കരക്ക് എത്തിച്ചിരുന്നു.
ഇത്തരത്തിൽ നിർണ്ണായകമായ പല സമയങ്ങളിലും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്.
ഇതാണ് പോലീസ്....
ഇങ്ങനെയാവണം പോലീസ്....
💐💐💐❤️❤️❤️

✍️കടപ്പാട് 🙏💞

Address

Pathanamthitta
Thiruvalla

Telephone

+919605812832

Website

Alerts

Be the first to know and let us send you an email when Eagle see Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Eagle see Media:

Share