Our Quest

Our Quest News, Current affairs, News Analysis

25/10/2021

21/09/2020

കോവിഡ് പ്രതിസന്ധിയില്‍ വലയുന്ന സംരഭകര്‍ക്ക് ആത്മനിര്‍ഭര്‍ പദ്ധതിയിലൂടെ ഈടില്ലാതെ വായ്പയെടുക്കാം.

20/09/2020

കയ്യേറിയ ഭൂമിയിലെ കുരിശു പിഴുതപ്പോൾ കേട്ട അതേ സൃഗാല ശബ്ദം !!
നല്ല കൃസ്താനികൾ ഒരിക്കലും,
കുരിശു വനഭൂമി കയ്യേറ്റക്കാരുടെ കയ്യിലെ ഉപകരണമാവുന്ന സ്ഥിതി അംഗീകരിക്കില്ല !!

ഖുറാനൊപ്പം കള്ളക്കടത്തു നടത്തിയവരല്ലേ സഖാവേ സത്യത്തിൽ ഖുറാനെ അപമാനിച്ചത് ?
നല്ല മുസ്ലീങ്ങൾക്ക് ഒരിക്കലും ഖുറാൻ കള്ളക്കടത്തുകാരുടെ കയ്യിലെ ഒരു ഉപകരണമാവുന്ന ഇന്നത്തെ ദുരവസ്ഥയിൽ സന്തോഷം തോന്നില്ല.
പ്രത്യേകിച്ചും ഇതിനു പിന്നിൽ ദേശവിരുദ്ധ സ്വഭാവമുള്ള ശക്തികൾ കൂടി ബന്ധപ്പെടുന്നു എന്നറിയുമ്പോൾ.

മുസ്‌ലീം സമൂഹത്തെ മതവികാരം കുത്തിയിളക്കി സ്വാധീനിക്കാം എന്ന ചിന്ത, അവരെ underestimate ചെയ്യാനുള്ള ശ്രമമാണ്, അതു പരാജയപ്പെടും.,

ശബരിമലയിൽ ആചാര ലംഘനം നടത്താൻ കേരളത്തിലെ മുഴുവൻ പോലീസ് സേനയെയും അണിനിരത്തിയ പിണറായി വിജയൻ പിന്തുടരുന്ന ന്യൂനപക്ഷ പ്രീണന നയം പൂർണമായും ഇപ്പോൾ തന്നെ exposed ആണ്.

സ്വര്ണകടത്തിലും മറ്റും പെട്ടു വലയുന്ന പാർട്ടിയെ ന്യൂനപക്ഷ വികാരമെന്ന കച്ചിതുരുമ്പിൽ പിടിച്ചു നിർത്താൻ കഴിയുമോ എന്ന അതിദയനീയമായ ഒരന്ത്യശ്രമം.

പിണറായി കാലത്തെ കമ്മ്യൂണിസം ഒരു കോക്കസ്സിന്റെ അധികാര സംബാധനത്തിനു വേണ്ടി മാത്രമുള്ള ഒരു തരംതാഴ്ന്ന അവസരവാദമായി മാറി കഴിഞ്ഞു !!

കടപ്പാട്
Yathy Pattali

ഒരു സംസ്ഥാനത്തെ ധനമന്ത്രി ഈ രീതിയിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ട്വീറ്റ് ഇടുന്നത് പരിതാപകരം തന്നെ.  ഇതിൽ പറഞ്ഞിരിക്കു...
21/08/2020

ഒരു സംസ്ഥാനത്തെ ധനമന്ത്രി ഈ രീതിയിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ട്വീറ്റ് ഇടുന്നത് പരിതാപകരം തന്നെ. ഇതിൽ പറഞ്ഞിരിക്കുന്നത് തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരണം നടത്തിയത് കേരള സർക്കാർ അദാനിയുടെ ഓഫർ കൊടുക്കാമെന്നു പറഞ്ഞിട്ടും അത് സ്വീകരിക്കാതെ അദാനിക്ക് കൊടുത്തു എന്നാണ്. ഇത് തെറ്റായ വാർത്ത ആണ്. അദാനിയുടെ ഓഫർ ആളൊന്നുക്ക് 168 രൂപ പറഞ്ഞപ്പോൾ കേരള സർക്കാരിന്റെ കീഴിൽ ഉള്ള KSIDC ഓഫർ ആളൊന്നുക്ക് 135 രൂപ ആണ്. അപ്പോൾ എങ്ങിനെയാണ് ധനമന്ത്രി അവകാശപ്പെടുന്നത് അദാനി കൊടുക്കാമെന്നു പറഞ്ഞ ഓഫർ കേരളം കൊടുത്തു എന്ന്.

കൂടാതെ ടെൻഡർ തുടങ്ങുന്നതിനു മുമ്പ് തന്നെ കേരളവുമായി കേന്ദ്രം സമ്മതിച്ച കാര്യം ഏറ്റവും കൂടുതൽ ആര് ഓഫർ തന്നാലും അതിൽ പത്തു ശതമാനം വരെ കേരളത്തിന്റെ ഓഫർ കുറവാണെങ്കിലും കേരളത്തിന്‌ തന്നെ കൊടുക്കും എന്നാണ്. എന്നാൽ ഇത് 10 ശതമാനത്തേക്കാൾ കൂടുതൽ ആയതു കൊണ്ടാണ് അദാനിക്ക് ഈ ടെൻഡർ കിട്ടിയത്. അതായത് ഇവിടെയും കേരളത്തിന്‌ പരിഗണന ഉണ്ടായിരുന്നു എന്നാണ് അർത്ഥം.

ഇതൊന്നും വസ്തുതാപരമായി ജനങ്ങളെ ധരിപ്പിക്കാൻ ശ്രമിക്കാതെ തെറ്റിദ്ധാരണ പരത്തുന്ന ഈ രീതിയിൽ ഉള്ള പ്രചാരണം ഒരു മന്ത്രി തന്നെ ചെയ്‌യുന്നത് ഒട്ടും യോജിക്കാൻ കഴിയുന്നതല്ല.

ഇടതുപക്ഷത്തിന് തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരിച്ചാൽ രാഷ്ട്രീയപരമായി വലിയ നഷ്ടം ഉണ്ടാകും. അവിടെ വികസനം വരും, അവിടത്തെ നിവാസികൾക്ക് ജോലി സാധ്യത ഉണ്ടാകും. ഇതെല്ലാം കാരണം ജനത്തിന്റെ വോട്ട് ബിജെപിക്ക് പോയാലോ എന്നുള്ള ഭയം ആണ് സർക്കാർ ഇതിനെ എതിർക്കുന്നത്. കേരളത്തിൽ തന്നെ മറ്റു എയർപോർട്ട് സ്വകാര്യ പങ്കാളിത്തത്തിൽ വളരെ ലാഭകരമായി മുന്നോട്ട് പോകുമ്പോൾ എന്ത് ലോജിക് പറഞ്ഞാണ് ഇതിനെ എതിർക്കുന്നത്.

Venugopalan Chathur

20/08/2020

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിനു നൽകിയ കേന്ദ്രസർക്കാരിന്റെ നടപടി ഏറ്റവും നല്ല തീരുമാനമെന്ന് ടെക്‌നോപാർക്ക് മുൻ സി.ഇ.ഒ ആസൂത്രണ ബോർഡ് മുൻ അംഗവുമായ ജി. വിജയരാഘവൻ.തിരുവനന്തപുരത്ത് ഇതുവരെ വളരെ ഉയർന്ന യൂസർ ഫീയാണ് ഉണ്ടായിരുന്നത്. ഇത് വിമാനങ്ങളെ ഇങ്ങോട്ടാകർഷിക്കുന്നതിനെ തടഞ്ഞു. വിമാനത്താവളത്തിന്റെ പുരോഗതിയെ പ്രതികൂലമായി ബാധിക്കാൻ ഇത് കാരണമായി. സ്വകാര്യ നടത്തിപ്പുകാർക്ക് ലാഭം വേണമെങ്കിൽ കൂടുതൽ വിമാനങ്ങൾ ആവശ്യമാണ്. സ്വാഭാവികമായും അവർ വിമാനങ്ങൾ കൂടുതൽ കൊണ്ടുവരാൻ ശ്രമിക്കുമെന്നും ഇത് ആത്യന്തികമായി യാത്രക്കാർക്ക് ഗുണകരമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അദാനി ഗ്രൂപ്പിനു 50 വർഷത്തേക്ക് നടത്തിപ്പ് ലീസിനു നൽകി എന്നതല്ലാതെ വിമാനത്താവളം പൂർണമായും സർക്കാരിന്റെ നിയന്ത്രണത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം കൊച്ചി , കണ്ണൂർ വിമാനത്താവളങ്ങളിൽ സർക്കാരിന് പൂർണ നിയന്ത്രണമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തെക്കൻ കേരളത്തിന്റെ വികസനക്കുതിപ്പ് ആഗ്രഹിക്കുന്ന എല്ലാവരും കേന്ദ്രസർക്കാരിന്റെ ഈ തീരുമാനത്തെ പൂർണമായും പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. അഴിമതി ഉണ്ടെന്ന് പറയുന്നത് വെറും രാഷ്ട്രീയ പ്രസ്താവന മാത്രമാണെന്നും അദ്ദേഹം വീഡിയോ മെസ്സേജിൽ ചൂണ്ടിക്കാട്ടി.

20/08/2020

തിരുവനന്തപുരം വിമാനത്താവള വികസനത്തെക്കുറിച്ച് ബിജെപി ക്കാർ അല്ലാത്തവർക്കും ചിലത് പറയാനുണ്ട്. ഇടത് വലത് വികസന വിരോധികളുടെ മുതലക്കണ്ണീർ ജനം തിരിച്ചറിയണം

ഇന്നത്തെ മലയാള മനോരമ പത്രം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ തള്ളിമറിച്ച് മറ്റൊരു കരുതൽ മുഖ്യമന്ത്രിയായി അവതരിപ്പ...
04/08/2020

ഇന്നത്തെ മലയാള മനോരമ പത്രം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ തള്ളിമറിച്ച് മറ്റൊരു കരുതൽ മുഖ്യമന്ത്രിയായി അവതരിപ്പിച്ചിട്ടുണ്ട്. ഡൽഹിയിലെ കോവിഡ് പ്രതിരോധത്തിന്റെ നേട്ടം മുഴുവൻ അരവിന്ദ് കെജ്രിവാളിനാണ് എന്നതരത്തിലാണ് മനോരമ മലയാളികളെ അറിയിച്ചിരിക്കുന്നത്.

കോവിഡ് പ്രതിരോധത്തിൽ ഡൽഹി സർക്കാർ നടത്തിയ അലംഭാവത്തിനെതിരെ സുപ്രീം കോടതി ആഞ്ഞടിച്ചത് ജൂലൈ ആദ്യവാരത്തിൽ ആണ്. ജൂൺ 12 ന് സുപ്രീം കോടതി ഡൽഹി സർക്കാരിനോട് ചോദിക്കുക ഉണ്ടായി എന്തുകൊണ്ടാണ് കോവിഡ് ടെസ്റ്റ് നിരക്ക് വെറും 5000 ആയി കുറഞ്ഞിരിക്കുന്നത് എന്ന്.

ജൂൺ 9 ന് ഡൽഹി ഉപമുഖ്യമന്ത്രി പറഞ്ഞത് ജൂലൈ അവസാനത്തോടെ ഡൽഹിയിൽ കുറഞ്ഞത് 550000 കോവിഡ് പോസിറ്റീവ് കേസുകൾ എങ്കിലും ഉണ്ടാകും എന്നാണ്. എല്ലാം കൈവിട്ടു പോകുമെന്നായപ്പോൾ കെജ്‌രിവാൾ എന്ന 'കരുതൽ മുഖ്യൻ' ഇറക്കിയ ഡൽഹിയിലെ ആശുപത്രികളിൽ ചികിത്സ ഡൽഹി നിവാസികൾക്ക് മാത്രം എന്ന വിചിത്ര ഉത്തരവും നമ്മൾ കണ്ടു.

ജൂൺ 14 ആയപ്പോഴേക്കും ഡൽഹിയിൽ പ്രതിദിന കേസുകൾ 2300 എന്ന നിലയിൽ എത്തി. ആകെ കേസുകൾ 41182 ഉം മരണസംഖ്യ 1327 ഉം ആയി. 2 കോടി ജനം അധിവസിക്കുന്ന ഡൽഹിയിൽ കെജ്‌രിവാൾ സർക്കാരിന് കാര്യക്ഷമമായി ഇടപെടാൻ കഴിയുന്നില്ല എന്ന് മനസിലാക്കിയ പ്രധാനമന്ത്രി അമിത്‌ഷായെ കളത്തിലിറക്കി. രാഷ്ട്രീയം കളിക്കാതെ അപകടം മുൻകൂട്ടി കണ്ട് കെജ്‌രിവാളും പൂർണ പിന്തുണ നൽകി.

പിന്നെ നടന്നത് എന്താണ് എന്ന് ഇപ്പോഴത്തെ കണക്കുകൾ പരിശോധിച്ചാൽ മനസിലാകും. ഡൽഹി സർക്കാരിന്റെ കണക്ക് കൂട്ടൽ ജൂലൈ അവസാനത്തോടെ ഡൽഹിയിൽ 550000 കേസുകൾ ആയിരുന്നു എങ്കിൽ ഇന്നലെ ഓഗസ്റ്റ് 3 ലെ കണക്കനുസരിച്ച് ആകെ കേസുകളുടെ എണ്ണം 138000 മാത്രമാണ്. അതിൽ ഏറ്റവും അത്ഭുതകരമായ കാര്യം റിക്കവറി റേറ്റ് ആണ്. 90% ആണ് ഡൽഹിയുടെ ഇപ്പോഴത്തെ റിക്കവറി റേറ്റ്.

ആർമിയെ രംഗത്തിറക്കി 10000 ബെഡുള്ള താൽക്കാലിക ആശുപത്രി നിർമാണവും, പ്രതിദിന ടെസ്റ്റുകളിലെ വർധനവും, വീടുകൾ കയറിയിറങ്ങിയുള്ള പരിശോധനയും, കൃത്യമായ മോണിറ്ററിങ്ങും എല്ലാം ഗുണം ചെയ്തു എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഏറ്റവും രസകരമായ കാര്യം മനോരമയുടെ ഇംഗ്ലീഷ് news magazine ആയ 'The Week' How Amit Shah is 'micromanaging' Delhi's fight against COVID-19 എന്ന തലക്കെട്ടിൽ വിശദമായ ഒരു ആർട്ടിക്കിൾ തന്നെ കൊടുത്തിട്ടുണ്ട്. 'The Week' ഒക്കെ മലയാളി വായിക്കില്ലല്ലോ, കേരളത്തിന് പുറത്ത് മനോരമ പത്രത്തിൽ ചെയ്തത് പോലെയുള്ള ഊളത്തരം കാണിച്ചാൽ പണിപാളും എന്നറിയാം. അതുതന്നെയുമല്ല 'The Week' ലെ മാധ്യമ പ്രവർത്തകരിൽ നല്ലൊരു ശതമാനവും മലയാളികൾ അല്ല എന്നതുമാണ്.

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ട് എണ്ണുന്ന സമയം വരെ മാസങ്ങളോളം കേരളത്തിലെ മാധ്യമങ്ങൾ ബിജെപി തകർന്നു, രാഹുൽ പ്രധാനമന്ത്രി ആകും എന്നൊക്കെ തള്ളിമറിച്ചു. എന്തിന് വോട്ടെണ്ണൽ തുടങ്ങിയ സമയത്തു പോലും വൈകിട്ട് മന്ത്രിസഭാ രൂപീകരണത്തിന് രാഹുൽ ഗാന്ധിയും യെച്ചൂരിയും രാഷ്ട്രപതിയെ കാണും എന്ന് ബ്രേക്കിംഗ് ന്യൂസ് കൊടുത്ത ആളുകളാണ്.

യഥാർത്ഥത്തിൽ ഏറ്റവും നികൃഷ്ടമായ മാധ്യമ സംസ്‌കാരമാണ് നമ്മുടെ നാട്ടിൽ ഉള്ളത്. കഴിഞ്ഞ ദിവസം ഒരു ചർച്ചയിൽ ജോൺ ബ്രിട്ടാസ് തുറന്നു പറയുന്നത് കേട്ടു ' എല്ലാ മാധ്യമങ്ങൾക്കും രാഷ്ട്രീയം ഉണ്ട് എന്ന്'. അക്കാര്യത്തിൽ അദ്ദേഹത്തെ അഭിനന്ദിക്കുന്നു. നിഷ്പക്ഷത ചമഞ്ഞ് മാധ്യമ ധാർമികത പ്രസംഗിച്ചില്ലല്ലോ.

കേരളം ഏറ്റവും അധികം ഭയക്കേണ്ടത് വാർത്തകൾ സൃഷ്ട്ടിക്കുന്ന മാധ്യമ പ്രവർത്തകരെ ആണ്. വാർത്തകൾ റിപ്പോർട്ട് ചെയ്യലാണ് തങ്ങളുടെ ജോലി എന്ന് പോലും അറിയാതെ അല്ലെങ്കിൽ അറിയില്ലെന്ന് നടിച്ച് നിഷ്പക്ഷ മാധ്യമ പ്രവർത്തനം എന്ന് പറഞ്ഞ് രാഷ്ട്രീയം പ്രചരിപ്പിക്കുന്നവരെ തിരിച്ചറിയാൻ മലയാളിക്ക് ഇനിയും സാധിക്കുന്നില്ല. വ്യാജ വാർത്തകളും, വളച്ചൊടിക്കപെട്ട വാർത്തകളും മാത്രം കാണാനും വായിക്കാനും ആണ് നമ്മുടെ വിധി.

Courtesy :- Jithin K Jacob

പ്രധാന മന്ത്രി ആവാസ് യോജന -LIFE പദ്ധതിയിൽ വീടുകൾക്കായുള്ള അപേക്ഷകൾ ഇന്ന്  മുതൽ.. 4 കാറ്റഗറിയിൽ പെട്ടവർക്കായി ( 3 ലക്ഷം വ...
01/08/2020

പ്രധാന മന്ത്രി ആവാസ് യോജന -LIFE പദ്ധതിയിൽ വീടുകൾക്കായുള്ള അപേക്ഷകൾ ഇന്ന് മുതൽ..

4 കാറ്റഗറിയിൽ പെട്ടവർക്കായി ( 3 ലക്ഷം വരെ വരുമാനമുള്ള EWS, 3-6വരെ LIG, 6-12 MG1, 12-18 MG2) ക്രെഡിറ്റ്‌ ലിങ്ക്ഡ് സബ്‌സിഡി സ്കീം ആയി പാർപ്പിടം എന്ന അടിസ്ഥാന സൗകര്യം ലഭ്യമാക്കി നൽകുക എന്ന ലക്ഷ്യവുമായാണ് പ്രധാനമന്ത്രി മോദി PMAY പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്.

അതിൽ ആദ്യ വിഭാഗമാണ് 3 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള economically weaker section EWS കാറ്റഗറി. അവർക്കാണ് ഇപ്പോൾ വീണ്ടും അപേക്ഷിക്കാൻ കേരള സർക്കാർ അവസരം നൽകിയിരിക്കുന്നത്...


മറ്റ് വിവരങ്ങൾ

1. ഭവനരഹിതര്‍ക്കും ഭൂരഹിതര്‍ക്കും ആഗസ്റ്റ് ഒന്നു മുതല്‍ 14 വരെ അപേക്ഷ സമര്‍പ്പിക്കാം. 2. അപേക്ഷ ഓണ്‍ലൈനായി മാത്രം.

www.life2020.kerala.gov.in

ആര്‍ക്ക്, എങ്ങനെ?
1. 2020 ജൂലൈ ഒന്നിനു മുന്‍പ് റേഷന്‍ കാര്‍ഡ് ഉണ്ടാകണം.
2.കാര്‍ഡില്‍ പേരുള്ള ഒരാള്‍ക്ക് പോലും സ്വന്തമായി സ്വന്തമായി വീട് ഉണ്ടാകരുത്.
3.ഒരു റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടവരെ ഒറ്റ കുടുംബമായിട്ടായിരിക്കും പരിഗണിക്കുക.
4.സ്വന്തമായി ഭൂമിയുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും അപേക്ഷിക്കാം...
5.വാര്‍ഷിക വരുമാനം മൂന്നു ലക്ഷത്തില്‍ താഴെയായിരിക്കണം.
6.പട്ടികജാതി, പട്ടികവര്‍ഗ്ഗ, മത്സ്യത്തൊഴിലാളി വിഭാഗങ്ങള്‍ക്ക് നിബന്ധനകളില്‍ ഇളവുകള്‍ ഉണ്ട്..
7.ഗ്രാമ പഞ്ചായത്തുകളിൽ 25 സെൻ്റിൽ കൂടുതൽ ഭൂമിയുള്ളവരും മുനിസിപ്പാലിറ്റി / കോർപ്പറേഷൻ എന്നിവിടങ്ങളിൽ 5 സെൻ്റിൽ കൂടുതൽ ഭൂമിയുള്ള കുടുംബങ്ങൾക്കും അപേക്ഷിക്കുവാൻ പറ്റുകയില്ല. 8.സ്വകാര്യ നാലു ചക്രവാഹനം തൊഴിലുമായി ബന്ധപ്പെട്ടല്ലാതെ ഉണ്ടാകാൻ പാടില്ല. 9.ജീർണ്ണിച്ചതും താമസ്സയോഗ്യമല്ലാത്തതുമായ വീടുള്ളവർക്ക് മേൽ മാനദണ്ഡപ്രകാരം അപേക്ഷിക്കാം.
10.മേൽ മാനദണ്ഡപ്രകാരം ഭൂമിയുള്ളവരും / ഇല്ലാത്തവരുമായ സ്വന്തമായി വീട് നിർമ്മിക്കാൻ ശേഷി ഇല്ലാത്തവരുമായ കുടുംബങ്ങൾക്ക് അപേക്ഷിക്കാം. 11.കുടുംബ സ്വത്തിൽ ഓഹരിയുള്ളവർക്ക് അപേക്ഷിക്കാൻ യോഗ്യതയില്ല. 12.എല്ലാ നിബന്ധനകളും നിലവിലെ റേഷൻ കാർഡിലെ എല്ലാ അംഗങ്ങളെയും ചേർത്ത് ഒരു കുടുംബം എന്ന പ്രകാരമാണ് പരിഗണിക്കുക. 13.മേൽ പറഞ്ഞ എല്ലാ നിബന്ധകളും പട്ടികജാതി/പട്ടികവർഗ്ഗ / മത്സ്യതൊഴിലാളി വിഭാഗത്തിന് ബാധകമല്ല.
ആവശ്യമായ രേഖകൾ
1.റേഷൻ കാർഡ്
2.ആധാർ കാർഡ്
3.വരുമാന സർട്ടിഫിക്കേറ്റ്
4.റേഷൻ കാർഡിൽ ഉൾപ്പെട്ടവരുടെ പേരിൽ ഭൂമി ഇല്ലന്നുള്ള വില്ലേജ് ഓഫീസർ നൽകുന്ന സാക്ഷ്യപത്രം
5.ഭൂമിയില്ല എന്നുള്ള അപേക്ഷകൻ്റെ സാക്ഷ്യപത്രം (ഭൂരഹിതരുടെ കാര്യത്തിൽ)

Pradhan Mantri Awas Yojana - Urban, Government of India

31/07/2020

ഉളുപ്പില്ലായ്മ അലങ്കാരമാക്കി നുണ പറഞ്ഞും വർഗ്ഗീയത വളർത്തിയും വോട്ട് പിടിക്കാൻ സിപിഎമ്മിനെ ആരും പഠിപ്പിക്കേണ്ടതില്ല. കേട്ടു നോക്കൂ.

അന്തങ്ങൾക്ക് സമരം ചെയ്യാനുമുണ്ടൊരു കാരണം 🤭
30/07/2020

അന്തങ്ങൾക്ക് സമരം ചെയ്യാനുമുണ്ടൊരു കാരണം 🤭

സംഘീസ് പ്ലീസ് നോട്ട് 🙂
30/07/2020

സംഘീസ് പ്ലീസ് നോട്ട് 🙂

അതെന്താ...വയസാകാലത്ത് മാനസിക സമ്മർദ്ദം ഉണ്ടാകാൻ പാടില്ലാന്നുണ്ടോ 🤫
29/07/2020

അതെന്താ...വയസാകാലത്ത് മാനസിക സമ്മർദ്ദം ഉണ്ടാകാൻ പാടില്ലാന്നുണ്ടോ 🤫

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when Our Quest posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share