The Thiruvananthapuram

The Thiruvananthapuram you will get news in nutshell

25/10/2022

സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയായ തിരുവനന്തപുരം എസ് ഐ ടിയ്ക്ക് മുന്നിലെ ഇന്നത്തെ ദൃശ്യങ്ങളാണ് ഇത്. നിലവിൽ തെരുവ് നായകളെ ഭയപ്പെട്ട് ഇവിടെ കഴിയേണ്ട അവസ്ഥയാണ്. സാധാരണക്കാരുടെ ആശ്രയ കേന്ദ്രമായ സർക്കാർ ആശുപത്രിയ്ക്ക് മുന്നിൽ തെരുവുനായ്ക്കൾ അലക്ഷ്യമായി രാപ്പകൽ ഇല്ലാതെ അലയുകയാണ്. വിഴിഞ്ഞത്ത് സർക്കാർ ആശുപത്രിക്ക് ഉള്ളിൽ വച്ച് ചികിത്സ നേടിയെത്തിയ യുവതിയെ നായ കടിച്ച സംഭവം ഈ അടുത്തിടെ നടന്നതാണ്. വിഴിഞ്ഞം ആശുപത്രിയിൽ നടന്ന സംഭവം ഇനിയും ആവർത്തിക്കാതിരിക്കാൻ തിരുവനന്തപുരം നഗരസഭ പരിധിയിൽ വരുന്ന ഈ പ്രശ്നം എത്രയും വേഗം പരിഹരിക്കേണ്ടതുണ്ട്

വെഞ്ഞാറമൂട്ടിൽ കാട്ടുപന്നിക്കൂട്ടം തൊഴിലുറപ്പ് തൊഴിലാളികളെ ആക്രമിച്ചു; 3 പേർക്ക് ഗുരുതര പരിക്ക്നെല്ലനാട് കീഴായിക്കോണത്ത്...
21/10/2022

വെഞ്ഞാറമൂട്ടിൽ കാട്ടുപന്നിക്കൂട്ടം തൊഴിലുറപ്പ് തൊഴിലാളികളെ ആക്രമിച്ചു; 3 പേർക്ക് ഗുരുതര പരിക്ക്

നെല്ലനാട് കീഴായിക്കോണത്ത് പഞ്ഞിയൂരിലാണ് തൊഴിലുറപ്പ് തൊഴിലാളികളെയാണ് ജോലിക്കിടെ പന്നി കുത്തിയത്. 45 ഓളം തൊഴിലാളികൾ ജോലിയിൽ ഏർപ്പെട്ടിരിക്കുകയാണ് പത്തോളം വരുന്ന പന്നിക്കൂട്ടം ആക്രമിച്ചത്.

തൊഴിലുറപ്പ് തൊഴിലാളികളായ വെളുത്തപാറ വടക്കേ വീട്ടിൽ ശാന്തി, ഭൂതമടക്കി മംഗലത്ത് വീട്ടിൽ ജയശ്രീ, വെളുത്തപാറ തടത്തരികത്ത് വീട്ടിൽ സുരേഷ് തുടങ്ങിയവർക്കാണ് പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്.

പരിക്കേറ്റ ഇവരെ വാമനപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു

19/10/2022

ദയാബായി നിരാഹാരസമരം അവസാനിപ്പിച്ചു

19/10/2022

വാഹന അപകടത്തിൽ വാവ സുരേഷിന് പരുക്ക്

കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ്സും കാറും കൂട്ടിയിടിച്ച് കാറിൽ ഉണ്ടായിരുന്ന വാവ സുരേഷിന് പരിക്കേറ്റു.
തലയ്ക്ക് പരിക്കേറ്റ വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചയോടെ തിരുവനന്തപുരം കൊല്ലം ജില്ലാതിർത്തി തട്ടത്തുമലയിലായിരുന്നു അപകടം.
കാറിൽ ചെങ്ങന്നൂരിലേക്ക് പോകുകയായിരുന്നു വാവ സുരേഷ്. കാർ ഡ്രൈവർക്കും പരുക്കേറ്റിട്ടുണ്ട്.

അദാനിയുടെ കപ്പൽ തടഞ്ഞ് മത്സ്യത്തൊഴിലാളികൾവിഴിഞ്ഞം പോർട്ടിന് വേണ്ടി പാറകൾ കൊണ്ട് പോകാൻ വന്ന അദാനിയുടെ കപ്പലിനെ മത്സ്യത്തൊ...
19/10/2022

അദാനിയുടെ കപ്പൽ തടഞ്ഞ് മത്സ്യത്തൊഴിലാളികൾ

വിഴിഞ്ഞം പോർട്ടിന് വേണ്ടി പാറകൾ കൊണ്ട് പോകാൻ വന്ന അദാനിയുടെ കപ്പലിനെ മത്സ്യത്തൊഴിലാളികൾ തടഞ്ഞു.

മുതലപ്പൊഴി ഹാർബറിൻ്റെ അശാസ്ത്രീയമായ നിർമ്മാണം കാരണം നിരവധി മത്സ്യത്തൊഴിലാളികളുടെ ജീവൻ ബലിയായിട്ടും വേണ്ട നടപടികൾ സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് മത്സ്യത്തൊഴിലാളികൾ കപ്പൽ തടഞ്ഞത്. വർഷങ്ങളായുള്ള തങ്ങളുടെ ആവശ്യത്തെ നിരസിച്ചു കൊണ്ട് അദാനിക്ക് പാറ കൊണ്ട് പോകാൻ മാത്രമായി ഈ ഹാർബറിനെ ഉപയോഗിക്കാൻ സമ്മതിക്കില്ലെന്നാണ് മത്സ്യത്തൊഴിലാളികളുടെ തീരുമാനം.

#വിഴിഞ്ഞം

ആര്യ കൊലക്കേസ് പ്രതി രാജേഷ് പിടിയിൽവേറ്റിനാട് സ്വദേശിനി ആര്യ എന്ന പത്താംക്ലാസ് വിദ്യാർത്ഥിനിയെ അതിക്രൂരമായി കൊലപ്പെടുത്...
18/10/2022

ആര്യ കൊലക്കേസ് പ്രതി രാജേഷ് പിടിയിൽ

വേറ്റിനാട് സ്വദേശിനി ആര്യ എന്ന പത്താംക്ലാസ് വിദ്യാർത്ഥിനിയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ഇരട്ട ജീവപര്യന്തം അനുഭവിച്ചുകൊണ്ടിരിക്കെ നെട്ടുകാൽത്തേരി തുറന്ന ജയിലിൽ നിന്ന് രക്ഷപ്പെട്ട പ്രതി രാജേഷ് ഉടുപ്പി പൊലീസിന്റെ പിടിയിൽ. നെയ്യാർ ഡാം പൊലീസ് ഉടുപ്പിയിലെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.
രണ്ടുദിവസത്തിനുള്ളിൽ തലസ്ഥാനത്ത് എത്തിക്കും.

പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് ജോലിക്കായി നെട്ടുകാൽത്തേരിയിലെത്തിച്ച പ്രതി 2020 ഡിസംബറിലാണ് ശ്രീനിവാസനെന്ന മറ്റൊരു പ്രതിക്കാെപ്പം തടവുചാടിയത്. ശ്രീനിവാസനെ ദിവസങ്ങൾക്കുള്ളിൽ പൊലീസ് പിടികൂടിയെങ്കിലും രാജേഷിനെ പിടികൂടാനായില്ല. ഇയാൾ ഉടുപ്പിയിൽ പല പേരുകളിൽ വിവിധ ജോലികൾ ചെയ്ത്‌ ഒളിവിൽ കഴിയുകയായിരുന്നു.

2012 മാർച്ച് ആറിന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് വേറ്റിനാട്ടിൽ നാടിനെ നടുക്കിയ അരുംകൊല നടന്നത്. വട്ടപ്പാറ, വേറ്റിനാട്, ചിറക്കോത്ത് താമസിക്കുന്ന പതിനഞ്ചുകാരി കുക്കു എന്നു വിളിക്കുന്ന ആര്യയെ ഓട്ടോ ഡ്രൈവർ ആയിരുന്നു പ്രതി ക്രൂരമായി കൊലപ്പെടുത്തിയശേഷം ആഭരണങ്ങൾ കവർന്ന് രക്ഷപ്പെടുകയായിരുന്നു.

ഒരാഴ്ചയ്ക്കുള്ള പിടികൂടിയ പ്രതിയെ പിന്നീട് കോടതി വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. പിന്നീട് ഇത് ഇരട്ട ജീവപര്യന്തമാക്കിയിരുന്നു.

ഭാര്യയെ അതിക്രൂരമായി മർദ്ദിച്ച ഭർത്താവിനെ മലയിൻകീഴ് പോലീസ് പിടികൂടി. മലയിൻകീഴ് മേപ്പുക്കട സ്വദേശി ദിലീപ് (35) ആണ് അറസ്റ്...
18/10/2022

ഭാര്യയെ അതിക്രൂരമായി മർദ്ദിച്ച ഭർത്താവിനെ മലയിൻകീഴ് പോലീസ് പിടികൂടി. മലയിൻകീഴ് മേപ്പുക്കട സ്വദേശി ദിലീപ് (35) ആണ് അറസ്റ്റിലായത്.

ഇയാൾക്കെതിരെ വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയതായി പോലീസ് പറഞ്ഞു. ഭാര്യയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ച് ഇയാൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു.

കഴിഞ്ഞ പതിനാറാം തീയതിയാണ് സംഭവം. മലയിൻകീഴ് കുളത്തോട്ടുമല വളവിൽ വാടകയ്ക്ക് താമസിക്കുന്ന ദിലീപ് (35) ഭാര്യ ആതിരയെ (25) ക്രൂരമായി മർദ്ദിച്ചു സ്വയം വീഡിയോ പകർത്തുകയായിരുന്നു.

സമീപത്തെ മാർജിൻഫ്രീ ഷോപ്പിലെ ജീവനക്കാരിയായ ആതിരയെ, ജോലിക്ക് പോകരുതെന്ന് ആവശ്യപ്പെട്ടായിരുന്നു ദിലീപ് ക്രൂരമായി മർദ്ദിച്ചത്.
#മലയിൻകീഴ്

നെയ്യാറ്റിൻകരയിൽ സഹപാഠി നൽകിയ ശീതളപാനീയം കുടിച്ച് ചികിത്സയിലായിരുന്ന ആറാം ക്ലാസ് വിദ്യാർഥി മരിച്ചു. കന്യാകുമാരി കളിയിക്ക...
17/10/2022

നെയ്യാറ്റിൻകരയിൽ സഹപാഠി നൽകിയ ശീതളപാനീയം കുടിച്ച് ചികിത്സയിലായിരുന്ന ആറാം ക്ലാസ് വിദ്യാർഥി മരിച്ചു.

കന്യാകുമാരി കളിയിക്കാവിളയ്ക്ക് സമീപം മെതുകുമ്മൽ സ്വദേശിയായ അശ്വിൻ (11) ആണ് മരിച്ചത്. നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം.

കഴിഞ്ഞ മാസം 24-ന് പരീക്ഷ എഴുതിയ ശേഷം സ്കൂളിൽനിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ സ്കൂളിലെ മറ്റൊരു വിദ്യാർഥി കുപ്പിയിലുള്ള ശീതളപാനീയം അശ്വിന് കുടിക്കാൻ നൽകുകയായിരുന്നു. പാനീയം കുടിച്ച ശേഷം വീട്ടിലേക്ക് മടങ്ങിയ അശ്വിന് ഛർദ്ദിയും ദേഹാസ്വസ്ഥ്യവും അനുഭവപ്പെട്ടു. ഉടൻ തന്നെ കളിയിക്കാവിളയിലെ ആശുപത്രിയിലും പിന്നീട് മാർത്താണ്ഡത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു.

വായിലും നാവിലും വ്രണങ്ങൾ ഉണ്ടായതിനെത്തുടർന്ന് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയിൽ ആസിഡ് പോലുള്ള ദ്രാവകം ശരീരത്തിൽ കലർന്നിട്ടുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തി.

ആശുപത്രി അധികൃതർ കളിയിക്കാവിള പോലീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു. സ്കൂളിൽവെച്ച് ഒരു വിദ്യാർഥി തനിക്ക് ശീതളപാനീയം തന്നുവെന്നും അതു കുടിച്ചെന്നും കുട്ടി പോലീസിൽ മൊഴി നൽകി. എന്നാൽ ഏത് വിദ്യാർഥിയാണ് ശീതള പാനീയം നൽകിയത് എന്നകാര്യം അറിയില്ലെന്നായിരുന്നു കുട്ടി പോലീസിനോട് പറഞ്ഞത്. രണ്ടു വൃക്കകളും തകരാറിലായ കുട്ടിയെ ഡയാലിസിസിന് വിധേയനാക്കിയിരുന്നു.

#നെയ്യാറ്റിൻകര

17/10/2022

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ നടുറോഡില്‍ യുവാവിനു ഗുണ്ടകളുടെ ക്രൂര മര്‍ദനം. ഉദയന്‍കുളങ്ങര സ്വദേശി അജീഷിനാണ് മര്‍ദനമേറ്റത്. നാലു ദിവസം മുന്‍പ് നടന്ന ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ഇന്ന് പുറത്തുവന്നു.

ഒട്ടേറെ കേസുകളിൽ പ്രതിയായ ഉദിയൻകുളങ്ങര സ്വദേശി സുബിനും മറ്റു രണ്ടു പേരും ചേർന്നാണ് മര്‍ദിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അജീഷിനെ നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിക്കട്ട പോലുള്ള ആയുധം കൊണ്ടാണ് തലയിൽ ഇടിച്ച് പരുക്കേല്‍പ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
#നെയ്യാറ്റിൻകര

കണ്ണമ്മൂല സുനില്‍ ബാബു കൊല കേസിൽ  പ്രതി കാരി ബിനുവിൻ്റെ  ശിക്ഷ റദ്ദാക്കൽ ഹർജിയിൽ സംസ്ഥാനത്തിന് വീണ്ടും നോട്ടീസ് അയച്ച് ...
17/10/2022

കണ്ണമ്മൂല സുനില്‍ ബാബു കൊല കേസിൽ പ്രതി കാരി ബിനുവിൻ്റെ ശിക്ഷ റദ്ദാക്കൽ ഹർജിയിൽ സംസ്ഥാനത്തിന് വീണ്ടും നോട്ടീസ് അയച്ച് സുപ്രീം കോടതി. സ്റ്റാൻഡിംഗ് കൗൺസൽ മുഖേന നോട്ടീസ് അയക്കാനാണ് ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാന്‍ഷു ധുലിയാ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർദ്ദേശം.

2015 ഡിസംബര്‍ 13-നാണ് സി ഐ ടി യു പ്രവര്‍ത്തകനായ സുനില്‍ ബാബുവിനെ കൊലപ്പെടുത്തിയത്. കുപ്രസിദ്ധ ഗുണ്ട ഡിനി ബാബുവിന്റെ സഹോദരനാണ് സുനില്‍ബാബു. കേസില്‍ എട്ടു പ്രതികള്‍ക്കും അഡീഷണല്‍ സെഷന്‍സ് കോടതി ജീവപര്യന്തം കഠിനതടവ് വിധിച്ചിരുന്നു.

ശിക്ഷാ ഇളവില്‍ സുപ്രീം കോടതി അന്തിമവിധി പ്രസ്താവിക്കുന്നതുവരെ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യപ്പെട്ട് ബിനു നൽകിയ ഹർജിയിൽ സംസ്ഥാനത്തിന്റെ നിലപാട് കോടതി തേടിയിരുന്നു. എന്നാൽ ഇതിൽ സംസ്ഥാനം മറുപടി നൽകിയിട്ടില്ലെന്ന് അഭിഭാഷകരായ എംകെ അശ്വതി, മനോജ് സെൽവരാജ് കോടതിയെ അറിയിച്ചതോടെയാണ് നടപടി.

Address

Thiruvananthapuram
695033

Website

Alerts

Be the first to know and let us send you an email when The Thiruvananthapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share