BROOM Online News

BROOM Online News Keep Kerala connected to the World.

*പെട്ടന്ന് റെഡിയായെ നമുക്ക് KL21MENS HUB വരെ ഒന്ന് പോകാം*👚👚🧥🧥👕👕 🔸വമ്പൻ  വിലക്കുറവുമായി കല്ലറ അക്ഷയ സെന്ററിന് സമീപം *kl21...
01/09/2024

*പെട്ടന്ന് റെഡിയായെ നമുക്ക് KL21MENS HUB വരെ ഒന്ന് പോകാം*
👚👚🧥🧥👕👕

🔸വമ്പൻ
വിലക്കുറവുമായി കല്ലറ അക്ഷയ സെന്ററിന് സമീപം *kl21* മെൻസ് ഹബ്ബ്. സ്റ്റോക്ക് തീരുന്നത് വരെ മാത്രം

*4shirt*
🔹999

*Tea shirt*
🔹149രൂപ

*Girls Crop Top*
149രൂപ

*2Floor Mat*
🔹99രൂപ

⭕ഈ ഓഫറുകൾ *ഇന്നു മുതൽ 14.9.2024വരെ മാത്രം*

*മൊബൈൽ*
*8075987902*

*വാർത്തകൾ അറിയാൻ ഗ്രൂപിൽ ജോയിൻ ചെയ്യുക*

https://chat.whatsapp.com/I8R88Pv57yz9iVRs4zwpYT

*KSRTC പാലോട് ഡിപ്പോയിൽ നിന്നും പാരിപ്പള്ളി മെഡിക്കൽ കോളേജിലേയ്ക്ക്  പുതിയ സർവീസ് ആരംഭിച്ചു*സർവീസിന്റെ മുഴുവൻ സമയ വിവരം ...
08/08/2024

*KSRTC പാലോട് ഡിപ്പോയിൽ നിന്നും പാരിപ്പള്ളി മെഡിക്കൽ കോളേജിലേയ്ക്ക് പുതിയ സർവീസ് ആരംഭിച്ചു*

സർവീസിന്റെ മുഴുവൻ സമയ വിവരം ഇങ്ങനെ

🎇05.50AM പാലോട്-പാരിപ്പള്ളി മെഡിക്കൽ കോളേജ് 07.45AM
(കൊല്ലായിൽ-ചിതറ-കടയ്ക്കൽ-നിലമേൽ-പള്ളിക്കൽ വഴി)

🎇08.05AM പാരിപ്പള്ളി മെഡിക്കൽ കോളേജ്-നെടുമങ്ങാട് 10.05AM
(ആറ്റിങ്ങൽ-വെഞ്ഞാറമൂട്-വെമ്പായം വഴി)

🎇10.20AM നെടുമങ്ങാട്-കല്ലറ 11.40AM
(പാലോട് വഴി)

🎇11.50AM കല്ലറ-പാലോട് 12.25PM
(ഭരതന്നൂർ വഴി)

🎇01.00PM പാലോട്-പാരിപ്പള്ളി മെഡിക്കൽ കോളേജ് 03.00PM
(കല്ലറ-കാരേറ്റ്-കിളിമാനൂർ-പള്ളിക്കൽ വഴി)

🎇03.15PM പാരിപ്പള്ളി മെഡിക്കൽ കോളേജ്-പാലോട് 05.15PM
(പള്ളിക്കൽ-കിളിമാനൂർ-കാരേറ്റ്-കല്ലറ വഴി)

*വാർത്തകൾ അറിയാൻ ഗ്രൂപിൽ ജോയിൻ ചെയുക*

WhatsApp Group Invite

26/06/2024

*അപകടാവസ്ഥയിൽ മരങ്ങൾ*

പാങ്ങോട് പഞ്ചായത്തിന്റെ പരിധിയിലുള്ള പതിനഞ്ചാം വാർഡിൽ പുത്തൻ വിളയിൽ നിന്നും കാഞ്ചിനട അംഗൻവാടിയിലേക്ക് പോകുന്ന റൂട്ടിൽ പുത്തൻവിള കയറ്റത്തിൽ റോഡ് സൈഡിൽ നിൽക്കുന്ന മരങ്ങളാണ് അപകടാവസ്ഥയിലുള്ളത്.

മഴ പെയ്തതോടുകൂടി മണ്ണ് ഒലിച്ചു പോയി ഏത് നിമിഷവും നിലംപതിക്കാമെന്ന അവസ്ഥയിലാണ്.

കാൽനടയാത്രക്കാർ ഉൾപ്പടെ ധാരാളം വാഹനങ്ങളും ഇത് വഴി ആണ് കടന്നു പോകുന്നത് .എത്രയും പെട്ടന്ന് അപകടാവസ്ഥയിലുള്ളഈ മരങ്ങൾ വെട്ടി മാറ്റണം എന്നാണ് നാട്ടുകാരുടെ ആവശ്യം

*വാർത്തകൾ അറിയാൻ ഗ്രൂപിൽ ജോയിൻ ചെയുക**

https://chat.whatsapp.com/GBdegH69x0a8jbMPMi4jQt

13/06/2024

*തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയും പരിസരവും ഗുണ്ടകളുടെയും, പിടിച്ചുപ്പറിക്കാരുടെയും, മോഷണക്കാരുടെയും ഒളിത്താവളമോ?*

തിരുവനന്തപുരം:- മെഡിക്കൽ കോളേജും പരിസരവും, SAT ക്യാമ്പസും ഉൾപ്പെടെ നിരവധി ഗുണ്ടകളുടെയും കള്ളന്മാരുടെയും,ആശ്രയ കേന്ദ്രമായി മാറുന്നു.

കഴിഞ്ഞ മൂന്നു മാസങ്ങളിലായി 5 ഓളം ബൈക്കുകളാണ് എംആർഐ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നും മോഷണം പോയത്.

വിവിധ കേസുകളിൽ പെട്ട പല ആളുകളും മെഡിക്കൽ കോളേജിലും എസ് എ ടി. ക്യാമ്പസിലും തമ്പടിച്ചിരിക്കുകയാണ്. രണ്ടാഴ്ച മുൻപ് വിളപ്പിൽശാല സ്വദേശി അനന്തുവിനെ SAT വളപ്പിൽ വളരെ ക്രൂരമായി മർദ്ദിക്കുന്ന സംഭവമാണ് ഉണ്ടായത്. നിരവധി ക്രിമിനൽ കേസുകളിൽപ്പെട്ടവരാണ് ഈ കേസിലെ പ്രതികൾ.

ഏപ്രിൽ മാസത്തിൽ കാഷ്വാലിറ്റിയിലെ മുൻവശത്തു വച്ചു രണ്ട് ഗുണ്ടാ സംഘങ്ങൾ പരസ്പരം വെട്ടുന്ന സംഭവം ഉണ്ടായി.

ആശുപത്രിക്ക് അകത്തും നിരവധി പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. മൂന്നുമാസം മുമ്പ് നിരവധി കേസുകളിലെ പ്രതിയായ സതീഷ് സാവന്‍ എന്നയാൾ തോക്കുമായി കാഷ്വാലിറ്റിയിൽ വന്ന സംഭവം,

ഒരു മാസം മുൻപ് ഒരു രോഗി വയലന്റായി കാഷ്വാലിറ്റി എയ്ഡ് പോസ്റ്റ് പോലീസിന്റെ ഗ്ലാസ് ക്യാബിൻ അടിച്ചു തകർത്ത സംഭവം,

അടുത്ത സമയത്ത് CT- സ്കാൻ എടുക്കാൻ വന്ന രോഗി പെട്ടെന്ന് വയലന്റായി CT-റൂമിലെ ഡോർ അടിച്ചു പൊട്ടിച്ച സംഭവം

,ഭർത്താവിനെ കൂട്ടിരിക്കാൻ വന്ന ഭാര്യയെ ആക്രമിച്ച സംഭവം,

MRI സ്കാൻ ഡേറ്റ് ഇടാൻ വൈകിയതിന് പൂവാർ സ്വദേശി അനിൽ കൗണ്ടർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരി ജയകുമാരിയെ ഇടിവള കൊണ്ട് മൂക്കിൽ ഇടിച്ച സംഭവം,

സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ വനിതാ ഡോക്ടറെ ബൈസ്റ്റാൻഡർ അടിവയറ്റിൽ ചവിട്ടിയ സംഭവം,

രാത്രി സമയത്ത് നടക്കാൻ ഇറങ്ങിയ മെഡിക്കൽ വിദ്യാർഥിനിയെ ആക്രമിക്കാൻ ശ്രമിച്ചസംഭവം

ഇങ്ങനെ നിരവധിആക്രമണങ്ങളാണ് മെഡിക്കൽ കോളേജിലെ ജീവനക്കാരായ ഡോക്ടർമാരും, സുരക്ഷാ ഉദ്യോഗസ്ഥരും, മറ്റു ജീവനക്കാരും ദിനംപ്രതി നേരിടുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ കാഷ്വാലിറ്റിയിൽ വന്ന രോഗിയെ മർദ്ദിച്ചത് ആയിട്ടുള്ള വീഡിയോപുറത്തുവരികയുണ്ടായി. അന്വേഷണത്തിൽ ഇയാൾ നിരവധി കേസുകളിലെ പ്രതിയും, കാപ്പാക്കേസ് പ്രതിയുമാണ്.
ആഴ്ച തോറും പേരൂർക്കട പോലീസ് സ്റ്റേഷനിൽ ഒപ്പിട്ടുകൊണ്ടിരിക്കുന്നയാളുമാണ്.

വാർഡുകളിൽ നിന്ന് മൊബൈൽ ഫോൺ, ബാഗ്, പണം, സ്വർണാഭരണങ്ങൾ മോഷണം പോകുന്നത് എല്ലാ ദിവസങ്ങളിലും പതിവാണ്.

സുരക്ഷാ വിഭാഗങ്ങളിലെ ജീവനക്കാരുടെ കുറവ്, എയ്ഡ് പോസ്റ്റ് പോലീസിലെ ഉദ്യോഗസ്ഥരുടെ കുറവും, രാത്രികാല പട്രോളിങ് ഇല്ലാത്തതും ആണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി വരുന്നതിന്റെ പ്രധാന കാരണം.

ദിനം പ്രതി ആയിരക്കണക്കിന് രോഗികൾ ആണ് ചികിത്സയ്ക്കായി ഇവിടെ എത്തുന്നത്.

ശക്തമായ നടപടികളിൽ കൂടി ഇത്തരക്കാരെ അമർച്ച ചെയ്ത്, രോഗികളെയും കൂട്ടിരിപ്പുകാരെയും, ആശുപത്രി ജീവനക്കാരെയും സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

*വാർത്തകൾ അറിയാൻ ഗ്രൂപിൽ ജോയിൻ ചെയുക*

*സത്യജിത്​ റായ് ഫിലിം​ ഗോൾഡൻ ആർക്​ അവാർഡ്​ ഷമീർ ഭരതന്നൂരിന്​ നടി ഷീല സമ്മാനിച്ചു* മികച്ച സംവിധായകനുള്ള സത്യജിത്​ റായ് ഫി...
11/06/2024

*സത്യജിത്​ റായ് ഫിലിം​ ഗോൾഡൻ ആർക്​ അവാർഡ്​ ഷമീർ ഭരതന്നൂരിന്​ നടി ഷീല സമ്മാനിച്ചു*

മികച്ച സംവിധായകനുള്ള സത്യജിത്​ റായ് ഫിലിം​ ഗോൾഡൻ ആർക്​ അവാർഡ്​ ഷമീർ ഭരതന്നൂരിന്​ നടി ഷീല സമ്മാനിച്ചു.​

തിരുവനന്തപുരത്ത്​ നടന്ന ചടങ്ങിൽ സത്യജിത്​ റായ്​ ഫിലിം സൊസൈറ്റി ചെയർമാൻ സജിൻലാൽ അദ്ധ്യക്ഷത വഹിച്ചു.

നിയമസഭ സ്​പീക്കർ എ.എൻ ഷംസീർ ഉദ്​ഘാടനം ചെയ്തു. പ്രഭാവർമ്മ, ജോർജ്​ ഓണക്കൂർ, നടൻ ശങ്കർ, ചലച്ചിത്ര അക്കാദമി വൈസ്​ ചെയർമാൻ പ്രേം കുമാർ, സംവിധായകരായ രാജസേനൻ, സുരേഷ്​ ഉണ്ണിത്താൻ, ബാലുകിരിയത്ത്, ജി.എസ്​ വിജയൻ, അഡ്വ.ബിന്ദു​ തുടങ്ങിയവർ ചടങ്ങിൽ സംബന്​ധിച്ചു.

ബി.എം.സി ഫിലിം പ്രൊഡഷൻ ബാനറിൽ ഷമീർ ഭരതന്നൂർ സംവിധാനം ചെയ്ത്​ ഫ്രാൻസിസ്​ കൈതാരത്ത്​ നിർമ്മിച്ച അനക്ക്​ എന്തിന്‍റെ കേടാ സിനിമ ഇതുവരെയായി ആറോളം അവാർഡുകളാണ്​ നേടിയത്​.

*വാർത്തകൾ അറിയാൻ ഗ്രൂപിൽ ജോയിൻ ചെയുക*

https://chat.whatsapp.com/LVOMlwVN1MEFu0aoCeCp29

22/05/2024

അരളിപ്പൂ വിൽപ്പനയിൽ വൻ കുറവ്; കവറിൽ മുന്നറിയിപ്പുമായി പൂ കച്ചവടക്കാർ

അരളിപ്പൂവ് കഴിക്കരുതെന്ന് കവറിൽ മുന്നറിയിപ്പ് സന്ദേശവുമായി പൂക്കച്ചവടക്കാർ.

പൂവ് നിറച്ച കവറിന് പുറത്ത് 'അരളിപ്പൂ കഴിക്കരുത് ' എന്ന് എഴുതിവെക്കുകയാണ് പലകച്ചവടക്കാരും. പൂവ് വാങ്ങാൻ വരുന്നവർ അരളിപ്പൂവ് വിഷമാണോ, ഇത് എവിടെനിന്ന് വരുന്നു തുടങ്ങിയ ചോദ്യങ്ങളുന്നയിക്കുന്ന സാഹചര്യത്തിലാണിത്.

അരളിപ്പൂവ് വിഷമാണെന്ന വാർത്ത പരന്നതോടെ വിൽപ്പനയിൽ വൻ കുറവാണ് രേഖപ്പെടുത്തുന്നത്.

തിരുവിതാംകൂർ, മലബാർ ദേവസ്വം ബോർഡുകൾ അരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന ആശങ്കയുടെ അടിസ്ഥാനത്തിൽ ക്ഷേത്രങ്ങളിലെ പായസം, പഞ്ചാമൃതം ഉൾപ്പെടെയുള്ള നിവേദ്യങ്ങൾ പൂജിക്കുന്നതിൽനിന്ന് അരളിപ്പൂവ് ഒഴിവാക്കാനും മറ്റ് പൂജകൾകൾക്ക് മാത്രം ഉപയോഗിക്കാനും തീരുമാനിച്ചിരുന്നു. വിഷമാണെന്ന വാർത്തകൾ പരക്കുന്നതിന് മുന്നേവരെ പൂജാ കാര്യങ്ങളിൽ അരളിപ്പൂവിന് വൻ ഡിമാൻഡ് ആയിരുന്നു.

ആഴ്ചയിൽ മുപ്പത് കിലോയും അതിന് പുറത്തും അരളിപ്പൂ വിറ്റുകൊണ്ടിരുന്ന കടകളിൽ ഇപ്പോൾ വലിയ കുറവാണ് വന്നിരിക്കുന്നത്. രണ്ടുകിലോ തികച്ച് പോയെങ്കിലായി.

തെങ്കാശി, ശങ്കരമംഗലം, കോയമ്പത്തൂർ ഭാഗങ്ങളിൽനിന്നാണ് അരളിപ്പൂ കേരളത്തിലേക്ക് എത്തുന്നത്.

മെയ് ആദ്യവാരം ഹരിപ്പാട്ട് അരളിപ്പൂവ് ഉള്ളിൽച്ചെന്ന് യുവതി മരിച്ചിരുന്നു.
അടൂർ ഭാഗത്ത് ഒരു കറവപ്പശുവും കുട്ടിയും ചത്തു. ഈ രണ്ട് സംഭവങ്ങൾക്കുശേഷമാണ് കേരളത്തിൽ പൊതുവേ അരളിപ്പൂ കച്ചവടത്തിൽ ഭീമമായ കുറവ് വന്നത്.

അച്ഛനെ വാടകവീട്ടിൽ ഉപേക്ഷിച്ചു മുങ്ങിയ മകൻ അറസ്‌റ്റിൽതൃപ്പൂണിത്തുറ: കിടപ്പുരോഗിയായ അച്ഛ‌നെ വാടകവീട്ടിൽ ഉപേക്ഷിച്ചു കടന്ന...
16/05/2024

അച്ഛനെ വാടകവീട്ടിൽ ഉപേക്ഷിച്ചു മുങ്ങിയ മകൻ അറസ്‌റ്റിൽ

തൃപ്പൂണിത്തുറ:
കിടപ്പുരോഗിയായ അച്ഛ‌നെ വാടകവീട്ടിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞ കേസിൽ മകനെ തൃപ്പൂണിത്തുറ പോലീസ് അറസ്റ്റ് ചെയ്തു.

പൊന്നുരുന്നി കൂട്ടക്കല്ലിൽ വീട്ടിൽ അജിത്ത് ആണ് അറസ്‌റ്റിലായത്. കഴിഞ്ഞയാഴ്ച എരൂർ ലേബർ ജങ്ഷനു സമീപത്തെ വാടകവീട്ടിലാണ് 70 വയസുള്ള അച്‌ഛൻ ഷൺമുഖനെ ഉപേക്ഷിച്ച് വാടകവീടും ഒഴിഞ്ഞ് ആരോടും പറയാതെ അജിത് കർണാടകയിലേക്ക് കടന്നത്.

വാടകവീട്ടിൽ അവശനിലയിൽ കിടന്ന ഷൺമുഖനെ നാട്ടുകാരും നഗരസഭ വൈസ് ചെയർമാനും ചേർന്ന് പാലിയേറ്റിവ് പ്രവർത്തകരുടെ സഹായത്തോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സംഭവം അറിഞ്ഞ പോലീസ് അജിത്തിനെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ടൂറിസ്റ്റ‌് ബസ് ൈഡ്രവറായ താൻ കർണാടകയിലേക്ക് ഓട്ടം വന്നിരിക്കുകയാണെന്നാണ് പറഞ്ഞത്.

ഇന്നലെ എറണാകുളത്തെത്തിയ അജിത്തിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾക്കെതിരേ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.

ഷണ്മുഖനെ ആശുപത്രിയിൽനിന്നും അദ്ദേഹത്തിന്റെ സഹോദരൻ കോതമംഗലത്തെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നു.
അവശരായ മാതാപിതാക്കളെ ഉപേക്ഷിച്ചതിനും നരഹത്യ ശ്രമത്തിനുമാണ് അജിത്തിനെതിരേ തൃപ്പൂണിത്തുറ പോലീസ് കേസെടുത്തിട്ടുള്ളത്.

വാർത്തകൾ അറിയാൻ ഗ്രൂപിൽ ജോയിൻ ചെയുക

https://chat.whatsapp.com/LVOMlwVN1MEFu0aoCeCp29

*കാണ്മാനില്ല*ഫോട്ടോയിൽ കാണുന്ന ആദിത്യൻ  ബി എസ് എന്ന പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിയെ ഇന്ന് രാവിലെ മുതൽ പേരാണം മേലാറ്റിങ്ങൽ...
29/04/2024

*കാണ്മാനില്ല*

ഫോട്ടോയിൽ കാണുന്ന
ആദിത്യൻ ബി എസ് എന്ന പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിയെ ഇന്ന് രാവിലെ മുതൽ
പേരാണം
മേലാറ്റിങ്ങൽ എന്ന സ്ഥലത്ത് നിന്നും കാണാതായി. ഈ കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവർ താഴെ കാണുന്ന നമ്പറിൽ വിളിക്കുക. ഇത് പരമാവധി ഷെയർ ചെയുക
👇
*9544895909*
*6235720962*

*വാർത്തകൾ അറിയാൻ ഗ്രൂപിൽ ജോയിൻ ചെയുക*

https://chat.whatsapp.com/LVOMlwVN1MEFu0aoCeCp29

*കുട്ടികളെ തട്ടികൊണ്ട് പോകുന്ന സംഘങ്ങൾ റോന്ത്‌ ചുറ്റുന്നു*കഴിഞ്ഞ  ദിവസം തിരുവനന്തപുരം കിളിമാനൂർ ആനന്ദമുക്കിനു സമീപത്തു ന...
19/03/2024

*കുട്ടികളെ തട്ടികൊണ്ട് പോകുന്ന സംഘങ്ങൾ റോന്ത്‌ ചുറ്റുന്നു*

കഴിഞ്ഞ ദിവസം തിരുവനന്തപുരം കിളിമാനൂർ ആനന്ദമുക്കിനു സമീപത്തു നിന്നും 9,6 വയസ്സുള്ള സഹോദരങ്ങളായ രണ്ട് കുട്ടികളെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയത്.

ഉച്ചയോടെ കൂടിയായിരുന്നു സംഭവം.ബാർബർ ഷോപ്പിൽ പോയി തിരികെ വരുമ്പോൾ ആയിരുന്നു തട്ടിക്കൊണ്ടു പോകാൻ ശ്രമം നടത്തിയത്.

കുട്ടികളുടെ സമീപം കാർ നിർത്തി ഡ്രൈവർ ഇറങ്ങിയപ്പോൾ സംശയം തോന്നിയ കുട്ടികൾ അടുത്തുള്ള വീടിനുള്ളിലേക്ക് ഓടികയറി കാര്യം പറയുകയായിരുന്നു.എന്നിട്ടും വണ്ടി അവിടെ റോന്ത്‌ ചുറ്റുകയായിരുന്നു. സമീപത്തെ cctv ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് അന്വേഷണം നടത്തി വരുന്നു.

പല സ്ഥലങ്ങളിലും കുട്ടികളെ തട്ടികൊണ്ട് പോകാൻ ശ്രമം നടക്കുന്നതായി പരാതി ഉണ്ട്.

*വാർത്തകൾ അറിയാൻ ഗ്രൂപിൽ ജോയിൻ ചെയുക*

WhatsApp Group Invite

09/02/2024

*ഒന്നാം വര്‍ഷ ഡിഗ്രിക്കാര്‍ക്ക് സ്റ്റേറ്റ് മെറിറ്റ് സ്‌കോളര്‍ഷിപ്പ്; പ്രതിവര്‍ഷം 10000 രൂപ നിരക്കില്‍ അഞ്ച് വര്‍ഷത്തേക്ക് ആനുകൂല്യം; ഫെബ്രുവരി 15നുള്ളില്‍ അപേക്ഷിക്കണം*

സംസ്ഥാനത്തെ സര്‍ക്കാര്‍/ എയ്ഡഡ്/ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളിലും മ്യൂസിക്, സംസ്‌കൃത കോളജുകളിലും 2023-24 അധ്യായന വര്‍ഷം അഡ്മിഷനെടുത്ത ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്ക് സ്‌റ്റേറ്റ് മെറിറ്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ അവസരം. ഉദ്യോഗാര്‍ഥികള്‍ക്ക് കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ സ്‌കോളര്‍ഷിപ്പ് വെബ്‌സൈറ്റായ
www.dcescholarship.kerala.gov.in വഴി State Merit Scholarship (SMS) എന്ന ലിങ്കില്‍ ക്ലിക് ചെയ്ത് അപേക്ഷിക്കാവുന്നതാണ്. ഫെബ്രുവരി 15നാണ് ലാസ്റ്റ് ഡേറ്റ്.

യോഗ്യത
പ്ലസ് ടു പരീക്ഷയില്‍ 85 ശതമാനം മാര്‍ക്കില്‍ കുറയാതെ വിജയിച്ചവര്‍ക്കാണ് അവസരം. സയന്‍സ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളില്‍ നിന്ന് 1:1:1 എന്ന ക്രമത്തിലാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുക. വാര്‍ഷിക കുടുംബ വരുമാനം രണ്ടര ലക്ഷം രൂപയ്ക്ക് താഴെയായിരിക്കണം. മാത്രമല്ല അപേക്ഷകര്‍ക്ക് ഐ.എഫ്.എസ്.സി കോഡ് സൗകര്യമുള്ള ബാങ്കുകളില്‍ ഏതെങ്കിലും ഒന്നില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം.

സ്‌കോളര്‍ഷിപ്പ് തുക
പ്രതിവര്‍ഷം 10,000 രൂപയാണ് ആനുകൂല്യമായി ലഭിക്കുക.

മറ്റ് വിവരങ്ങള്‍
തുടര്‍ച്ചയായി 5 വര്‍ഷത്തേക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കും.

95 ശതമാനവും അതില്‍ അധികവും മാര്‍ക്ക് ഉള്ള വിദ്യാര്‍ഥികള്‍ക്ക് പ്രതിവര്‍ഷം 10,000 രൂപ വരുമാന പരിധി കണക്കാക്കാതെ 1050 വിദ്യാര്‍ഥികള്‍ക്ക് അനുവദിക്കുന്നു.

90 ശതമാനവും അതില്‍ അധികവും മാര്‍ക്കുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രതിവര്‍ഷം 10,000 രൂപ, രണ്ടര ലക്ഷം രൂപ വരുമാന പരിധി നിശ്ചയിച്ച് 1050 വിദ്യാര്‍ഥികള്‍ക്ക് അനുവദിക്കുന്നതാണ്.

അക്കാദമിക യോഗ്യതയില്‍ നേടിയ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. മറ്റേതെങ്കിലും തരത്തിലുള്ള സ്‌കോളര്‍ഷിപ്പുകളോ, സ്‌റ്റൈപ്പെന്റുകളോ കൈപ്പറ്റുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയില്ല.

അപേക്ഷിക്കേണ്ട രീതി

www.dcescholarship.kerala.gov.in സന്ദര്‍ശിക്കുക.
State Merit Scholarship (SMS) ലിങ്ക് ക്ലിക് ചെയ്യുക.
Apply Online ക്ലിക് ചെയ്യുക.
മുന്‍പ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ വിവരങ്ങള്‍ നല്‍കി ലോഗിന്‍ ചെയ്യുക.
അല്ലെങ്കില്‍ New Registration ല്‍ ക്ലിക് ചെയ്ത് സബ്മിറ്റ് ക്ലിക് ചെയ്യുക.
കുടുംബ വാര്‍ഷിക വരുമാനം പൂരിപ്പിക്കുക.
Submit ക്ലിക് ചെയ്യുക.
ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയ ഫോം പ്രിന്റൗട്ട് എടുക്കുക.
പ്രിന്റ് ഔട്ട് ഭാഗം താഴെ പറയുന്ന രേഖകള്‍ സഹിതം സ്ഥാപന മേധാവിക്ക് സമര്‍പ്പിക്കുക.
രേഖകള്‍
പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച രജിസ്‌ട്രേഷന്‍ പ്രിന്റൗട്ട്.

എസ്.എസ്.എല്‍.സി മാര്‍ക്ക് ലിസ്റ്റിന്റെയും, പ്ലസ് ടു മാര്‍ക്ക് ലിസ്റ്റിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.

അപേക്ഷകന്റെ സ്വന്തം പേരിലുള്ള പാസ് ബുക്കിന്റെ ഒന്നാമത്തെ പേജിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് (പേര്, അക്കൗണ്ട് നമ്പര്‍, ബ്രാഞ്ച് കോഡ്, ബ്രാഞ്ചിന്റെ അഡ്രസ് ഇവ ഉള്‍പ്പെടുത്തിയിരിക്കണം)

നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്

അപേക്ഷകര്‍ ബി.പി.എല്‍ കുടുംബത്തില്‍പ്പെട്ട അംഗമാണെന്ന് തെളിയിക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറി/ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ നിന്നും ലഭിച്ച സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്.

യോഗ്യത പരീക്ഷയില്‍ ലഭിച്ച മാര്‍ക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.

ആധാര്‍ കാര്‍ഡിന്റെ കോപ്പി.

ഓര്‍ത്തിരിക്കേണ്ട തീയതികള്‍

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: ഫെബ്രുവരി 15.

പ്രിന്റ്ഔട്ട് സ്ഥാപന മേധാവിക്ക് സമര്‍പ്പിക്കേണ്ട തീയതി: ഫെബ്രുവരി 16.

സ്ഥാപന മേധാവികള്‍ ഓണ്‍ലൈന്‍ വഴി വെരിഫിക്കേഷന്‍ നടത്തേണ്ട അവസാന തീയതി: ഫെബ്രുവരി 18.

കൂടുതല്‍ വിവരങ്ങള്‍ക്ക് 8921679554 ല്‍ ബന്ധപ്പെടുക.

*വാർത്തകൾ അറിയാൻ ഗ്രൂപ്പിൽ ജോയിൻ ചെയുക*

https://chat.whatsapp.com/Hi68StvVXDtG7uqrgbUhlz

*തിരുവനന്തപുരം കല്ലറയിൽ മധ്യവയസ്കരായ ദമ്പതികളെ  മരിച്ച നിലയിൽ കണ്ടെത്തി*കല്ലറ മുതുവിള മുളമുക്ക് കൊടംമ്പ്ലാച്ചി കുഴിയിൽ വ...
01/01/2024

*തിരുവനന്തപുരം കല്ലറയിൽ മധ്യവയസ്കരായ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി*

കല്ലറ മുതുവിള മുളമുക്ക് കൊടംമ്പ്ലാച്ചി കുഴിയിൽ വീട്ടിൽ കൃഷ്ണൻ ആചാരി (64) വസന്തകുമാരി (59) എന്നിവരെയാണ് വീട്ടിലെ കുളിമുറിയിലും ശുചിമുറിയിലുമായി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും മകൻ സജിക്കൊപ്പമായിരുന്നു താമസം. ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി സജി കഴിഞ്ഞ ദിവസം പുറത്തു പോയ സമയത്താണ് ഇവർ ആത്മഹത്യ ചെയ്തത് എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.ഇന്ന് രാവിലെയാണ് മരണ വിവരം അറിയുന്നത്.രണ്ട് പേർക്കും വാർധക്യസഹജമായ അസുഖങ്ങൾ ഉണ്ടായിരുന്നു.*വാർത്തകൾ അറിയാൻ ഗ്രൂപ്പിൽ ജോയിൻ ചെയുക* https://chat.whatsapp.com/Hi68StvVXDtG7uqrgbUhlz

*യുവജന കമ്മീഷൻ നാഷണൽ യൂത്ത് സെമിനാർ  യുവജനങ്ങളിൽ നിന്നുംഅപേക്ഷ ക്ഷണിച്ചു*സംസ്ഥാന യുവജന കമ്മീഷന്‍ ജനുവരി 31, ഫെബ്രുവരി 1 ...
30/12/2023

*യുവജന കമ്മീഷൻ നാഷണൽ യൂത്ത് സെമിനാർ യുവജനങ്ങളിൽ നിന്നുംഅപേക്ഷ ക്ഷണിച്ചു*

സംസ്ഥാന യുവജന കമ്മീഷന്‍ ജനുവരി 31, ഫെബ്രുവരി 1 തീയതികളില്‍ തിരുവനന്തപുരത്ത് ‘മൈന്റ് മാറ്റേഴ്‌സ്: യൂത്ത്, എംപവര്‍മെന്റ് ആന്‍ഡ് മെന്റല്‍ വെല്‍ബീയിംഗ്’ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാറില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള യുവജനങ്ങളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. 18നും 40 നും മധ്യേ പ്രായമുള്ള യുവജനങ്ങള്‍ ജനുവരി 15 നകം ബയോഡാറ്റയും ഫോട്ടോയും സഹിതം അപേക്ഷ നല്‍കണം. അക്കാഡമിക് രംഗങ്ങളിലും അക്കാഡമിക്കേതര
പ്രവര്‍ത്തനങ്ങളിലും മികവു പുലര്‍ത്തിയവര്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷകള്‍ [email protected] എന്ന മെയില്‍ ഐ.ഡിയിലോ വികാസ് ഭവനിലുള്ള കമ്മീഷന്‍ ഓഫീസില്‍ തപാല്‍ മുഖേനയോ (കേരള സംസ്ഥാന
യുവജന കമ്മീഷന്‍, വികാസ് ഭവന്‍, പി.എം.ജി, തിരുവനന്തപുരം -33 എന്ന വിലാസത്തില്‍ നേരിട്ടോ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് കമ്മീഷനുമായി ബന്ധപ്പെടുക. ഫോണ്‍, 8086987262, 0471-2308630... *വാർത്തകൾ അറിയാൻ ഗ്രൂപ്പിൽ ജോയിൻ ചെയുക*

WhatsApp Group Invite

Address

Thiruvananthapuram
695608

Telephone

+919123456789

Website

Alerts

Be the first to know and let us send you an email when BROOM Online News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to BROOM Online News:

Share