Kerala Media Today

Kerala Media Today News and entertainment magazine

സ്ത്രീധനത്തിനെതിരേസമൂഹംശക്തമായിരംഗത്തുവരണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തിരുവനന്തപുരംസ്ത്രീധനത്തിനെതിരേ സമൂഹംശക്തമായിര...
08/12/2023

സ്ത്രീധനത്തിനെതിരേസമൂഹംശക്തമായിരംഗത്തുവരണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

തിരുവനന്തപുരം

സ്ത്രീധനത്തിനെതിരേ സമൂഹംശക്തമായിരംഗത്തുവരണമെന്നും സ്ത്രീധനത്തിനെതിരേ ശക്തമായ ബോധവത്കരണംനടത്തേണ്ടതുണ്ടെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ .

സ്ത്രീധനത്തിന്റെ പേരിൽ ആത്മഹത്യ ചെയ്ത ഡോ. ഷഹ്നയുടെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉച്ചയോടെയായിരുന്നു ഗവർണർ വെഞ്ഞാറമുട്ടിലെ ഷഹ്നയുടെ വീട്ടിൽ എത്തിയത്.

സ്ത്രീധനക്കാര്യത്തിൽജനങ്ങൾക്കിടയിൽകൂടുതൽഅവബോധംസൃഷ്ടിക്കേണ്ടത് അത്യാവശ്യമാണ്. പെൺകുട്ടികളെ മനക്കരുത്തുള്ളവരാക്കുക എന്നത് രക്ഷിതാക്കളുടേയും അധ്യാപകരുടേയും സമൂഹത്തിന്റേയും ഉത്തരവാദിത്വമാണ്. മുഖ്യമന്ത്രിപറഞ്ഞതുപോലെ,ഇത്തരത്തിലുള്ളആവശ്യങ്ങൾമുന്നോട്ടുവെക്കുമ്പോൾ അതിനെ തള്ളിക്കളയാനുള്ള ശക്തി പെൺകുട്ടികൾക്ക് ഉണ്ടാവണം, ഗവർണർ പറഞ്ഞു.

ഈ സംഭവം നടന്നത് കേരളത്തിലാണ് എന്നത് വളരെഏറെദുഖിപ്പിക്കുന്നുവെന്ന് പറഞ്ഞ ഗവർണർ, പെൺകുട്ടിക്കിടയിൽ കൂടുതൽബോധവത്കരണംനടത്തേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി.

L.K

*തമിഴ്‌നാട്ടില്‍ കനത്ത മഴയില്‍ രണ്ട് മരണം, വന്‍ നാശനഷ്ടം ; 118 ട്രെയിനുകൾ റദ്ദാക്കി ഇന്ത്യൻ റെയിൽവേ*ചെന്നൈ: മാഷോങ്ങ് ശക്...
05/12/2023

*തമിഴ്‌നാട്ടില്‍ കനത്ത മഴയില്‍ രണ്ട് മരണം, വന്‍ നാശനഷ്ടം ; 118 ട്രെയിനുകൾ റദ്ദാക്കി ഇന്ത്യൻ റെയിൽവേ*

ചെന്നൈ: മാഷോങ്ങ് ശക്തമായ മഴയേ തുടർന്നാണ് ചെന്നൈയില്‍ വന്‍ നാശനഷ്ടം ഉണ്ടായത്. ചെന്നൈ ഇസിആർ റോഡിൽ മതിലിടിഞ്ഞ് രണ്ട് പേർ മരിച്ചു. ഗുരുനാനാക്ക് കോളേജിന് സമീപം കെട്ടിടം തകരുകയും ചെയ്തു. പത്ത്ജീവനക്കാർകുടുങ്ങിയിട്ടുണ്ടെന്നാണ് വിവരം.

മിഷോങ് ശക്തി പ്രാപിച്ചതോടെ തമിഴ്നാട്ടിൽ മഴ കനക്കുകയാണ്. കഴിഞ്ഞ വൈകിട്ട് വരെ ശക്തമായ മഴ തുടർന്നു.. നാല് മണിയോടെ മിഷോങ് അതിതീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുകയും പുലർച്ചെ കര തൊടുകയും ചെയ്യും എന്നാണ് റിപ്പോർട്ട്. നെല്ലൂരിനുംമച്ചിലിപട്ടണത്തിനുമിടയിലാണ് ചുഴലിക്കാറ്റ് കര തൊടുക. ആന്ധ്രാപ്രദേശിലും തമിഴ്നാട്ടിലും ജാഗ്രതാ നിർദേശം തുടരുന്നുണ്ട്.

മഴ കനത്തതോടെ ചെന്നൈയിലെ വിവിധയിടങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. പ്രധാന റോഡുകളിൽ വെള്ളം കയറി. മീനമ്പാക്കം, നുങ്കമ്പാക്കം, വില്ലിവാക്കം തുടങ്ങിയ മേഖലകളിൽ ശക്തമായ മഴയാണ്. തീരപ്രദേശങ്ങളിൽ അതീവ ജാഗ്രതാ നിർദേശമുണ്ട്. ചെന്നൈ മറീന ബീച്ച് അടച്ചു. ബീച്ചിലേക്കുള്ള വഴികൾ ബാരിക്കേഡ് വെച്ച് അടയ്ക്കുകയാണ് ചെയ്തത്. കാശിമേട് തുറമുഖത്തേക്കും പ്രവേശനമില്ല.

L.K

*ബീമാപള്ളി ഉറൂസ്: 2023 ഡിസംബർ 15ന് പ്രാദേശിക അവധി*തിരുവനന്തപുരം: ബീമാപള്ളി ദർഗ്ഗാ ഷറീഫിലെ വാർഷിക ഉറൂസ് മഹോത്സവത്തിന്റെ ആ...
02/12/2023

*ബീമാപള്ളി ഉറൂസ്: 2023 ഡിസംബർ 15ന് പ്രാദേശിക അവധി*

തിരുവനന്തപുരം: ബീമാപള്ളി ദർഗ്ഗാ ഷറീഫിലെ വാർഷിക ഉറൂസ് മഹോത്സവത്തിന്റെ ആദ്യ ദിവസമായ 2023 ഡിസംബർ 15ന് തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള എല്ലാ സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ജെറോമിക് ജോർജ് പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾക്ക് അവധി ബാധകമായിരിക്കില്ല.

L.K

*കുട്ടിയെ തട്ടിക്കൊണ്ടുപോയ  സംഭവം ചുരുളയിച്ച് പോലീസ്*കേരളം ഉറ്റു നോക്കികൊണ്ടിരുന്ന കടത്തൽ സംഭവത്തിന്റെ ചുരുളഴിയ്ക്കാനും ...
02/12/2023

*കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം ചുരുളയിച്ച് പോലീസ്*

കേരളം ഉറ്റു നോക്കികൊണ്ടിരുന്ന കടത്തൽ സംഭവത്തിന്റെ ചുരുളഴിയ്ക്കാനും പ്രതികളെ പിടികൂടാൻ പ്രവർത്തിയ്ക്കാനും പങ്ക് വഹിച്ചത് അഞ്ചൽ സ്വദേശികളായ നാലു പോലീസ് ഉദ്യോഗസ്ഥരാണ് ഇവരുടെസേവനംപോലീസ്ഡിപ്പാർട്ട്മെന്റിൽ തന്നെ ശ്രദ്ധേയമാകുകയാണ്.

അഞ്ചൽ സ്വദേശികളായ കൊല്ലം റൂറൽ അഡീഷണൽ എസ് പി ആർ.പ്രതാപൻ നായർ, കൊട്ടാരക്കര ഡിവൈഎസ്പി ജി. ഡി വിജയകുമാർ, ചടയമംഗലം സി ഐ എൻ സുനീഷ്, പുനലൂർ സി ഐ രാജേഷ് എന്നിവരുടെ പ്രവർത്തനമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ പിടികൂടാൻ സഹായമായത്

ഇവർനാലുപേരുംഅഞ്ചൽസ്വദേശികളാണ് എന്നുള്ളതും അഞ്ചൽക്കാർക്ക് അഭിമാനമായി.

കേരള പോലീസിലും സമർദ്ധരാ ഉദ്യോഗസ്ഥർ ഉണ്ട് എന്നതിന് തെളിവാണ് ഇത്.

*പർവ്വത ക്ഷേത്രങ്ങൾ* 900 ൽ അധികം ക്ഷേത്രങ്ങൾ സമുദ്രനിരപ്പിൽ നിന്ന് 2000 അടി ഉയരത്തിൽ 900 വർഷം മുമ്പ്പണി ചെയ്തിരിക്കുന്നു...
02/12/2023

*പർവ്വത ക്ഷേത്രങ്ങൾ*

900 ൽ അധികം ക്ഷേത്രങ്ങൾ സമുദ്രനിരപ്പിൽ നിന്ന് 2000 അടി ഉയരത്തിൽ 900 വർഷം മുമ്പ്
പണി ചെയ്തിരിക്കുന്നു എന്നാണ് പറയപ്പെടുന്നത്.
മനുഷ്യ നിർമ്മിതമായ ഇവ
പർവതത്തിൽ മനുഷ്യർ പ്രദർശിപ്പിച്ച അവിശ്വസനീയമായ ഒന്നാണ് കരകൗ ശലവിദ്യയുടെ ഭാഗമാണിത്.

900 ലധികം ക്ഷേത്രങ്ങളുള്ള ലോകത്തിലെ ഏക പർവ്വതം.
പലിതാന, ഗുജറാത്ത് എന്നാണ് ചിത്രം പറയുന്നത്.

L.K

* പുതിയൊരു വ്യത്യസ്തമാർന്ന പ്രണയ കാവ്യവുമായ് റോയ് കണ്ട മലാഖ റിലീസിന് ഒരുങ്ങുന്നു*നമ്മുടെ എല്ലാവരുടെയും മനസ്സിൽ ഒരു ആഗ്രഹ...
15/08/2023

* പുതിയൊരു വ്യത്യസ്തമാർന്ന പ്രണയ കാവ്യവുമായ് റോയ് കണ്ട മലാഖ റിലീസിന് ഒരുങ്ങുന്നു*

നമ്മുടെ എല്ലാവരുടെയും മനസ്സിൽ ഒരു ആഗ്രഹമുണ്ടാകും യാത്ര പോണമെന്ന് ഇവിടെ ഒരു യാത്രയെ സ്നേഹിക്കുന്ന ഒരു മാലാഖയുടെ കഥയാണ് ഈ ചിത്രം പറയുന്നത് .ആഗ്രഹങ്ങൾ ഉണ്ടായിട്ടും യാത്രപോവാൻകഴിയാതെഎന്ത്ചെയ്യണമെന്നറിയാതെ നിൽക്കുന്ന മാലാഖയുടെ കഥയാണ് ഇത് സന്തോഷങ്ങളും സങ്കടങ്ങളും നിറഞ്ഞ പ്രണയം. ഇവിടെ പരസ്പരം കാണാതെ പതിയെ ഇഷ്ട്ടപ്പെട്ട രണ്ട് യുവ മനസ്സുകളുടെ കഥ പറയുകയാണ് റേയ് കണ്ട മാലാഖ എന്ന സിനിമ പ്രണയത്തിൻറെ ഒരു പുതിയ ഭാവനയിലുടെ നിങ്ങളെ കൊണ്ടുപോകുന്നു

നിരവധി സിനിമകൾക്ക് ഛായാഗ്രഹകനായി വെള്ളിത്തിരയിൽ തന്റെ തായ സ്ഥാനം ഉറപ്പിച്ച യുവ നടനും ഡി.ഒ.പിയുമായ സമീർ ഇലിയാസിന്റെ കഥയ്ക്ക് ലക്ഷ്മൺ ആചാര്യ തിരകഥ എഴുതി ജയസുന്ദർ സംവിധാനം നിർ മുറിച്ചിരിക്കുന്നു. ബാലു വെൺ പകൽ തുടങ്ങി മൂന്ന് ഡി.ഒ.പി കളാണ് ഇതിന്റെ പിന്നിൽ പ്രവർത്തി ച്ചിരിക്കുന്നത്. മൂന്ന് യുവ സംഗീതസംവിധായകർ ഈണമിട്ട മധുര ഗാനങ്ങളും ഉൾപ്പെട്ട ഈ മിനി സിനിമയുടെ പ്രദർശനം വെഞ്ഞാറമൂട് സിന്ധു സിനിമാസിൽ ഓഗസ്റ്റ് 20ന് പ്രദർശിപ്പിക്കും

* യുദ്ധ സ്മാരകത്തിൽ  ദേശീയ പതാക ഉയർത്തി എക്സ് സെർവിവസ് ലീഗ് ഭാരവാഹികൾ*തിരുവനന്തപുരംഎക്സ് സെർവിസിസ് ലീഗ് ജില്ലാ താലൂക് ഭാ...
15/08/2023

* യുദ്ധ സ്മാരകത്തിൽ ദേശീയ പതാക ഉയർത്തി എക്സ് സെർവിവസ് ലീഗ് ഭാരവാഹികൾ*

തിരുവനന്തപുരം

എക്സ് സെർവിസിസ് ലീഗ് ജില്ലാ താലൂക് ഭാരവാഹികളുടെ നേതൃത്വത്തിൽ ഓഗസ്റ്റ 15, 2023 സ്വാതന്ത്യദിനത്തോടനുബന്ധിച്ചാണ്
പാളയം യുദ്ധ സ്മാരകത്തിൽ റീത്തു സമർപ്പിക്കുകയും ദേശീയ പതാക ഉയർത്തുകയും ചെയ്‌തത്.

സ്വാതന്ത്ര്യത്തിന്റെ വിലയെന്തെന്ന ഓര്‍മ്മപ്പെടുത്തലുമായി വീണ്ടുമൊരു സ്വാതന്ത്ര്യദിനം കൂടി വന്നെത്തിയത്. രണ്ട് നൂറ്റാണ്ട് നീണ്ട സാമ്രാജ്യത്വ ഭരണത്തിന്റെ കീഴില്‍ നിന്ന് എണ്ണമറ്റ ത്യാഗങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും ശേഷം 1947 ആഗസ്റ്റ് 15 ന് ഇന്ത്യ സ്വാതന്ത്ര്യം നേടി. ബ്രിട്ടീഷുകാര്‍ക്കെതിരായ പ്രക്ഷോഭങ്ങളില്‍ സ്ത്രീപുരുഷ ഭേദമന്യേ നിരവധി ധീരര്‍ അഭിമാനത്തോടെ ജീവന്‍ വെടിഞ്ഞു. അവരുടെ സഹനവും ചെറുത്തുനില്‍പ്പും ജീവത്യാഗവും കൊണ്ട് ബ്രിട്ടീഷുകാരെ നമ്മുടെ മാതൃഭൂമിയില്‍ നിന്ന് വിജയകരമായി പുറത്താക്കാന്‍ കഴിഞ്ഞു.

രാജ്യമെമ്പാടും ഒരു ദേശീയ ആഘോഷമാണ് സ്വാതന്ത്ര്യ ദിനം. നമ്മുടെ രാജ്യത്തിനായി ജീവന്‍ വെടിഞ്ഞ ധീരഹൃദയരുടെ ത്യാഗങ്ങളെയും സമര്‍പ്പണത്തെയും ഈ ദിവസം സ്മരിക്കുകയും ആദരിക്കുകയും ചെയ്യുന്നു. സ്വന്തം രാജ്യത്തിന്റെ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുന്നത് കാണുമ്പോള്‍ ഓരോ ഇന്ത്യക്കാരനും തോന്നുന്ന വികാരത്തിന്റെ ആഴം കാണാനാവാത്തതാണ്.

സ്വാതന്ത്ര്യത്തിന്റെ മധുരം നുകര്‍ന്നുതന്ന മഹാത്മാക്കളെ നമിച്ചിടുന്നു. വളരട്ടെ നമ്മുടെ രാജ്യസ്‌നേഹം, ഉയരട്ടെ നമ്മുടെ മൂവര്‍ണ്ണ പതാക വാനോളം.

ഭാരതം എന്റെ നാടാണ്. ഓരോ ഭാരതീയനും എന്റെ സഹോദരീ സഹോദരന്‍മാരാണ്. ഒരു ഭാരതീയനായതില്‍ നമുക്ക് അഭിമാനിക്കാം.

വെള്ളക്കാരന്റെ അടിമത്തത്തില്‍ നിന്ന് മോചനമേകി സ്വതന്ത്ര്യമായൊരു ലോകം ഞങ്ങള്‍ക്കായി തുറന്നിട്ടുതന്ന എല്ലാ ധീരദേശാഭിമാനികളെയും സ്മരിച്ച് ഈ സ്വാതന്ത്ര്യമധുരം ഇവർ പങ്കു വെച്ചത്

ജില്ലാ വൈസ് പ്രസിഡന്റ്‌ ജയാദിത്യൻ ട്രഷരർ രാജു.. എ ഷംസുദീൻ.. കെ വി വാസുദേവൻ.. വി കെ തമ്പി.. സുരേന്ദ്രൻ നായർ.. ശാന്തിവിള പദ്മകുമാർ.. കരുമം രവീന്ദ്രൻ.. തിരുമല കരുണാകരൻ എന്നിവർ സത്യ പ്രതിജ്ഞ വാചകം ചൊല്ലി...

*ആർഎസ്പി ദേശീയ നേതാവ് പ്രൊഫ ടിജെ ചന്ദ്രചൂഡൻ അന്തരിച്ചു**ആർഎസ്‌പിയുടെ സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യാ സെക്രട്ടറിയുമായി ...
31/10/2022

*ആർഎസ്പി ദേശീയ നേതാവ് പ്രൊഫ ടിജെ ചന്ദ്രചൂഡൻ അന്തരിച്ചു*

*ആർഎസ്‌പിയുടെ സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യാ സെക്രട്ടറിയുമായി പ്രൊഫ ടിജെ ചന്ദ്രചൂഡ് പ്രവർത്തിച്ചിട്ടുണ്ട്*

*തിരുവനന്തപുരം* മുതിർന്ന ആർ എസ് പി നേതാവ് പ്രൊഫ ടി ജെ ചന്ദ്രചൂഡൻ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. 83 വയസായിരുന്നു. ആർഎസ്പിയുടെ സംസ്ഥാന സെക്രട്ടറിയായും അഖിലേന്ത്യാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. രാജ്യത്തെ ഇടത് നേതാക്കളിൽ പ്രമുഖ സ്ഥാനം അലങ്കരിച്ചിരുന്നു.

തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഏറെ നാളായി രാഷ്ട്രീയത്തിൽ നിന്ന് മാറിനിൽക്കുകയായിരുന്നു. തെരഞ്ഞെടുപ്പിൽ പല തവണ മത്സരിച്ചെങ്കിലും പരാജയപ്പെട്ടതല്ലാതെ ജയിക്കാൻ കഴിഞ്ഞിരുന്നില്ല ചന്ദ്രചൂഡന്. എന്നാൽ രാഷ്ട്രീയ നിലപാടുകൾ മുറുകെ പിടിക്കുന്നതിലും അത് പ്രഖ്യാപിക്കുന്നതിലും അദ്ദേഹം ഒരിക്കലും ഒരു തരത്തിലും മടി കാണിച്ചിരുന്നില്ല.

17/09/2022

*17-09-1950*

*നരേന്ദ്ര മോദി - ജന്മദിനം*

ഇന്ത്യയുടെ പതിനാലാമത്തെ പ്രധാനമന്ത്രിയും ബി.ജെ.പിയുടെ ഇന്ത്യയിലെ പ്രധാന രാഷ്ട്രീയനേതാവുമാണ് നരേന്ദ്ര ദാമോദർദാസ് മോദി എന്ന നരേന്ദ്ര മോദി ( ജനനം സെപ്റ്റംബർ 17, 1950. (ഞായറാഴ്ച രാവിലെ 11 മണി; അനിഴം നക്ഷത്രം) 1989 മുതൽ 1995-ലെ തിരഞ്ഞെടുപ്പുവരെ ഗുജറാത്തിൽ ഭാരതീയ ജനതാ പാർട്ടിയുടെ തിരഞ്ഞെടുപ്പ് ആസൂത്രകനായിരുന്ന നരേന്ദ്ര മോദി ഗുജറാത്തിൽ ബി.ജെ.പി. ഒരു പ്രമുഖ ശക്തിയാവുന്നതിൽ പ്രധാന പങ്കുവഹിച്ചു. നിയമസഭ ഉപതെരഞ്ഞെടുപ്പിലേറ്റ പരാജയം മൂലം കേശുഭായ് പട്ടേൽ രാജിവച്ചതിനെത്തുടർന്ന് 2001 ഒക്ടോബർ 7-ന് ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്ത നരേന്ദ്രമോദി അന്നു മുതൽ തുടർച്ചയായി 2014 മേയ് 21 വരെ ഭരണം നടത്തി. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ദേശീയ ജനാധിപത്യ സഖ്യം മോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയാണ് പ്രചരണം നടത്തിയത്. 2014 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ വാരാണസി മണ്ഡലത്തിൽ നിന്നും ഗുജറാത്തിലെ വഡോദര മണ്ഡലത്തിൽ നിന്നും, മോദി പാർലിമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 2021 ൽ വീണ്ടും തിരഞ്ഞെടുക്കപ്പെടുകയും രണ്ടാമതും പ്രധാനമന്ത്രി ആയി സ്ഥാനമേൽക്കുകയും ചെയ്തു

2002-ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പി-ക്ക് 182 അംഗ നിയമസഭയിൽ 126 സീറ്റുകൾ ലഭിക്കുകയും മോദി വീണ്ടും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 2002-ൽ (തിരഞ്ഞെടുപ്പിനു മുൻപ്) ഗുജറാത്തിൽ നടന്ന വംശീയ കലാപത്തിൽ സർക്കാരിന്റെ പരാജയവും നീതിനിഷേധവും ആരോപിക്കപ്പെട്ടതിനാൽ ഈ തിരഞ്ഞെടുപ്പ് പ്രത്യേകം നിരീക്ഷിക്കപ്പെട്ടിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച പ്രത്യേകാന്വേഷണസംഘ(എസ്.ഐ.ടി.)ത്തിനു മുമ്പാകെ ഹാജരായ നരേന്ദ്രമോദി ക്രിമിനൽ കേസിൽ ചോദ്യം ചെയ്യലിനു വിധേയമാകുന്ന രാജ്യത്തെ ആദ്യ മുഖ്യമന്ത്രിയാണ്‌.

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രചാരകൻ ആയിരുന്ന നരേന്ദ്രമോദിയെ മാധ്യമങ്ങളും, 2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ദേശീയവും, അന്തർദ്ദേശീയവുമായി നരേന്ദ്രമോദി ധാരാളം വിമർശിക്കപ്പെട്ടിട്ടുണ്ട്.അദ്ദേഹം നടപ്പിലാക്കിയ സാമ്പത്തിക നയങ്ങൾ കൊണ്ട് ഗുജറാത്തിൽ വികസനങ്ങൾ ഉണ്ടായി എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

കള്ളപ്പണം തടയാനും ഭീകരവാദികൾ കള്ളനോട്ട് ഉപയോഗിക്കുന്നത് നേരിടാനുമുള്ള നടപടിയുടെ ഭാഗമായി 2016 നവംബർ 8 ന് 500 രൂപ,1000 രൂപ നോട്ടുകൾ നിർത്തലാക്കുന്നു എന്ന പ്രഖ്യാപനം നടത്തി.

ആദ്യകാല ജീവിതം
ഉത്തരഗുജറാത്തിലെ മെഹ്സാന ജില്ലയിലെ വഡ്‌നഗർ എന്ന ഒരു ഗ്രാമത്തിൽ പലചരക്കു വ്യാപാരികളുടെ കുടുംബത്തിലാണ് 1950 സെപ്റ്റംബർ 17-ൽ നരേന്ദ്രമോദി ജനിച്ചത്. ദാമോദർദാസ് മൂൽചന്ദ് മോദിയുടേയും, ഹീരാബെന്നിന്റേയും ആറുമക്കളിൽ മൂന്നാമനായി ആയിരുന്നു മോദിയുടെ ജനനം. പിതാവിനെ ചായക്കച്ചവടത്തിൽ അദ്ദേഹം സഹായിക്കുമായിരുന്നു, കൗമാരകാലഘട്ടത്തിൽ സഹോദരനോടൊപ്പം മോദി, ഒരു ചായക്കടയും നടത്തിയിരുന്നു.

മോദി വിവാഹിതനല്ല എന്നാണ് 2014-വരെ പൊതുവേ വിശ്വസിച്ചിരുന്നത്. എന്നാൽ 2014-ലെ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമ്പോൾ താൻ വിവാഹിതനാണെന്നും, യെശോദാ ബെൻ എന്നാണ് ഭാര്യയുടെ പേരെന്നും സത്യവാങ്മൂലത്തിൽ പരാമർശിച്ചിരുന്നു. 1968-ൽ തന്റെ പതിനേഴാം വയസ്സിൽ യെശോദാ ബെനിനെ വിവാഹം കഴിച്ച മോദി, വിവാഹത്തിനു ശേഷം ചില മാസങ്ങൾക്കുള്ളിൽ തന്നെ ഭാര്യയുമായി പിരിയുകയും ചെയ്തു. ആ കാലത്ത് നിലനിന്നിരുന്ന ഒരു സാമൂഹികാചാരപ്രകാരം വിവാഹിതനാകുകമാത്രമാണ് മോദി ചെയ്തതെന്ന് മോദിയുടെ ജ്യേഷ്ഠ സഹോദരൻ സോമഭായ് അവകാശപ്പെടുന്നു. ഭാര്യയായ യശോദയെ പഠനം പൂർത്തിയാക്കാൻ നിർബന്ധിച്ച് സ്വഗൃഹത്തിലേക്കയച്ചിട്ടാണ് രാഷ്ട്രീയപ്രവർത്തനങ്ങൾക്കായി മോദി വീടു വിട്ടതെന്നും പറയപ്പെടുന്നു. ഇതൊക്കെയാണെങ്കിലും, 2014 ഫെബ്രുവരിയിൽ, ഹിമാചൽ പ്രദേശിൽ നടത്തിയ ഒരു പ്രസംഗത്തിൽ മോദി താൻ വിവാഹിതനല്ലാത്തതിനാൽ അഴിമതിക്കെതിരേ പൊരുതാനുള്ള ഏറ്റവും നല്ലയാളാണെന്ന് പറയുകയുണ്ടായി.

പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം രാഷ്ട്രീയത്തിലേക്കു വന്ന മോദി പിന്നീട് ഡൽഹി സർവ്വകലാശാലയുടെ വിദൂര വിദ്യാഭ്യാസ പദ്ധതിയിലൂടെ രാഷ്ട്രതന്ത്രത്തിൽ ബിരുദവും , ഗുജറാത്ത് സർവ്വകലാശാലയിൽ നിന്നും അതേ വിഷയത്തിൽ തന്നെ ബിരുദാനന്തര ബിരുദവും നേടുകയുണ്ടായി. തന്റെ എട്ടാമത്തെ വയസ്സുമുതൽ മോദി ആർ.എസ്.എസ്സിൽ ചേർന്ന് പ്രവർത്തിച്ചിരുന്നു. പ്രചാരക് ആയി പ്രവർത്തിച്ചു. രാഷ്ട്രീയ സ്വയം സേവക് സംഘത്തിൽ നിന്നും ദീർഘ പരിശീലനം ലഭിച്ച മോദി ഗുജറാത്തിലെ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിൽ വിദ്യാർത്ഥി നേതാവാകുകയും, തുടർന്ന് ബി.ജെ.പി, നവനിർമ്മാൺ എന്നീ പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുകയും ചെയ്തു.

31/07/2021

*സ്വര്‍ണക്കടത്ത് കേസില്‍ സ്വാധീനിക്കാന്‍ ശ്രമമുണ്ടായി: അന്വേഷണം സുതാര്യമായിരുന്നുവെന്ന് കസ്റ്റംസ് കമ്മീഷണര്‍*

*തിരുവനന്തപുരം:* സ്വര്‍ണക്കടത്ത് കേസില്‍ സ്വാധീനിക്കാന്‍ ശ്രമമുണ്ടായെന്ന് സംസ്ഥാനത്ത് നിന്ന് സ്ഥലംമാറി പോകുന്ന കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍. സംസ്ഥാന പൊലീസ് എടുത്ത കേസുകളിൽ വീഴ്ചയുണ്ടായെന്നും ഒന്നിലും കുറ്റപത്രം കൊടുത്തില്ലെന്നും സുമിത് കുമാർ കുറ്റപ്പെടുത്തി. കസ്റ്റംസിന് മേൽ കേന്ദ്ര സമ്മ‍ർദ്ദമുണ്ടായെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയപാർട്ടികൾ അന്വേഷണത്തിൽ ഇടപെടുന്നത് കേരളത്തിൽ ആദ്യം അല്ലെന്നാണ് സുമിത് കുമാർ പറയുന്നത്. എന്നാൽ അന്വേഷണം സുതാര്യമായാണ് നടന്നതെന്നും ആർക്കും തന്നെ സ്വാധീനിക്കാനോ സമ്മർദ്ദത്തിലാക്കാനോ ആകില്ലെന്നും കസ്റ്റംസ് ഉദ്യോഗസ്ഥൻ അവകാശപ്പെട്ടു. സ്വർണ്ണക്കടത്ത് അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മർദം ചെലുത്തിയോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രിയുടെ ഓഫീസിന് തന്റെ മേൽ അധികാരമില്ലെന്നായിരുന്നു മറുപടി.

അതേസമയം,സ്വര്‍ണക്കടത്ത് കേസില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി മുന്‍പ് സുമിത് കുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍, അത് ഒന്നും തന്റെ അടുത്ത് വിലപ്പോവില്ലെന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെ സുമിത് കുമാര്‍ പറഞ്ഞത്.മഹാരാഷ്ട്ര ഭീവണ്ടി ജി.എസ്,ടി കമ്മീഷണറായാണ് സുമിത് കുമാറിന്‍റെ പുതിയ നിയമനം. രാജേന്ദ്ര കുമാര്‍ പുതിയ കസ്റ്റംസ് കമ്മീഷണറായി

*ഇന്ത്യക്ക് വീണ്ടും മെഡൽ പ്രതീക്ഷ നൽകി ഡിസ്‌ക് ത്രോയില്‍ കമല്‍പ്രീത് കൗര്‍ ഫൈനലില്‍*

*ടോക്കിയോ:* ഒളിംപിക്‌സില്‍ ഇന്ത്യയ്ക്കു വീണ്ടും മെഡല്‍ പ്രതീക്ഷ ഏകി വനിതകളുടെ ഡിസ്‌കസ് ത്രോയില്‍ ഫൈനലിന് യോഗ്യത നേടി കമല്‍പ്രീത് കൗര്‍. യോഗ്യതാ മാര്‍ക്കായ 64 മീറ്റര്‍ എറിഞ്ഞ് രണ്ടാം സ്ഥാനക്കാരിയായണ് താരം ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്. യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് ബിയില്‍ അവസാന ശ്രമത്തിലാണ് കമല്‍പ്രീത് 64 മീറ്റര്‍ എറിഞ്ഞത്. ആദ്യ ശ്രമത്തില്‍ 60.29 മീറ്റര്‍ എറിഞ്ഞ താരം രണ്ടാം ശ്രമത്തില്‍ 63.97 മീറ്റര്‍ കണ്ടെത്തി.

ആദ്യ 12 പേര്‍ക്കാണ് ഫൈനലിന് യോഗ്യത. തിങ്കളാഴ്ചയാണ് ഫൈനല്‍. കമല്‍പ്രീത് അടക്കം രണ്ടു താരങ്ങള്‍ മാത്രമാണ് യോഗ്യതാ മാര്‍ക്കായ 64 മീറ്റര്‍ എറിഞ്ഞത്. അതേസമയം ഇതേയിനത്തില്‍ മത്സരിച്ച ഇന്ത്യയുടെ സീമ പുനിയക്ക് ഫൈനലിന് യോഗ്യത നേടാനായില്ല. 60.57 മീറ്റര്‍ മാത്രമെറിഞ്ഞ താരം 16-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

4 വർഷത്തെ വിവാഹ ജീവിതം അവസാനിക്കുന്നു, സമാന്തയും നാഗചൈതന്യയും വേർപിരിയുന്നു*

തെലുങ്ക്, തമിഴ് സിനിമാ മേഖലയിലെ പ്രിയതാരങ്ങളാണ് സമാന്തയും ഭർത്താവ് നാഗചൈതന്യയും. ആരാധകർ ഏറെയുള്ള ഈ താരജോഡികൾ വിവാഹമോചനത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. തെലുങ്കിലെ ഓൺലൈൻ മാധ്യമങ്ങൾ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഏറെ കൊട്ടിഘോഷിച്ച വിവാഹമായിരുന്നു ഇവരുടേത്. എന്നാൽ, വിവാഹം കഴിഞ്ഞ് നാല് വർഷമാകുമ്പോൾ ഇവരുടെ ദാമ്പത്യ ബന്ധത്തിന് വിള്ളൽ വീണുവെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

സമാന്തയും നാഗചൈതന്യയും വിവാഹമോചിതരാകുകയാണോ എന്ന ചർച്ചയിലാണ് ആരാധകർ. ഇതുസംബന്ധിച്ച നിരവധി സംശയങ്ങളും ഇവർ ചൂണ്ടിക്കാണിക്കുന്നു. ഭർത്താവിനോടൊപ്പമുള്ള നിരവധി ഫോട്ടോകൾ സമാന്ത ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. എന്നാൽ കുറച്ച് ദിവസങ്ങളായി സാമന്തയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നാഗചൈതന്യയുടെ ചിത്രങ്ങൾ താരം പങ്കുവെയ്ക്കാറില്ല. സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഭർത്താവ് നാഗചൈതന്യയുടെ ചിത്രം സാമന്ത പോസ്റ്റ് ചെയ്തിട്ടില്ല. ഇൻസ്റ്റഗ്രാം സ്റ്റോറിയിലും നാഗചൈതന്യയുടെ ചിത്രങ്ങൾ ഒന്നും തന്നെ സാമന്ത ഇട്ടിട്ടില്ല. ഇവർ തമ്മിൽ അകന്നുവെന്നതിന്റെ സൂചനയല്ലേ ഇതെന്നാണ് ഇക്കൂട്ടർ ചോദിക്കുന്നത്.

ഇതുകൂടാതെ, സമാന്ത തന്റെ ഇൻസ്റ്റഗ്രാം ഐഡിയുടെ പേര് മാറ്റിയതും ചർച്ചയായിരിക്കുകയാണ്. സാമന്ത അക്കിനേനി എന്നായിരുന്നു സാമന്തയുടെ ഇൻസ്റ്റഗ്രാം ഐഡി. ഇത് മാറ്റി സാമന്ത രുത് പ്രഭു എന്ന തന്റെ സ്വന്തം പേര് താരം വീണ്ടും സ്വീകരിച്ചിരിക്കുകയാണ്. ഇതിനു പുറമേ ഇൻസ്റ്റഗ്രാമിലെ യൂസർ നെയിം മാറ്റി എസ് എന്ന അക്ഷരം മാത്രം ആക്കി മാറ്റിയിരിക്കുകയാണ് താരം. വാർത്തകൾ പ്രചരിക്കുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇരുവരും നടത്തിയിട്ടില്ല.

സമാന്ത ഒരു ക്രിസ്ത്യൻ കുടുംബത്തിലാണ് ജനിച്ചത്. അച്ഛൻ തെലുങ്കും, അമ്മ മലയാളിയുമാണ്. തെലുങ്ക് നടൻ നാഗചൈതന്യയുമായുള്ള വിവാഹം ഹിന്ദു ആചാരപ്രകാരവും ക്രിസ്ത്യൻ ആചാരപ്രകാരമായിരുന്നു നടന്നത്. വിവാഹ ശേഷം നടി സ്വയം പെരുമാറുകയും ഭർത്താവിന്റെ പേര് കൂട്ടിച്ചെർക്കുകയും ചെയ്തിരുന്നു. സാമന്ത അക്കിനേനി എന്ന ആ പേരാണ് താരം ഇപ്പോൾ ഒഴുവാക്കുന്നത്


*അവിടം ഡി കാറ്റഗറിയിൽപ്പെട്ട സ്ഥലമായിരുന്നു: വയോധികയുടെ മീന്‍കുട്ട തട്ടിത്തെറിപ്പിച്ച സംഭവത്തിൽ ന്യായീകരണവുമായി പൊലീസ്*

*കൊല്ലം:* റോഡരികിലിരുന്ന് കച്ചവടം നടത്തിയ വയോധികയുടെ മീന്‍കുട്ട തട്ടിത്തെറിപ്പിച്ച സംഭവത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഇപ്പോഴിതാ നടപടിയില്‍ ന്യായീകരണവുമയി രംഗത്തെത്തിയിരിക്കുകയാണ് പൊലീസ്. ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പൊലീസിന്റെ പ്രതികരണം.

മീന്‍വില്‍പ്പനയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വീഡിയോ വസ്തുതാവിരുദ്ധമാണെന്നാണ് പൊലീസ് പറയുന്നത്. കോവിഡ് വ്യാപനം രൂക്ഷമായ ഡി കാറ്റഗറിയില്‍ ഉൾപ്പെട്ട സ്ഥലത്ത് എല്ലാ കച്ചവടങ്ങള്‍ക്കും ജില്ലാ ഭരണകൂടം നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇത് ലംഘിച്ചുകൊണ്ടു കച്ചവടം നടത്തിയപ്പോള്‍ നടപടിയെടുത്തു എന്നാണ് പൊലീസ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്. എന്നാല്‍ മീന്‍കുട്ട വലിച്ചെറിഞ്ഞതിനെക്കുറിച്ച് പൊലീസ് വിശദീകരണത്തില്‍ ഒന്നും പറയുന്നില്ല.

പൊലീസിന്റെ വിശദീകരണത്തിന് രൂക്ഷമായ പരിഹാസവും വിമര്‍ശനവുമാണ് ഉയരുന്നത്. നിയമപ്രകാരമാണ് നടപടിയെടുത്തതെങ്കില്‍ മീന്‍ എറിഞ്ഞവര്‍ക്കെതിരെയും നടപടി എടുക്കണമെന്നാണ് കമന്റുകളില്‍ പറയുന്നത്. ഇതുപോലെ ന്യായീകരിക്കാന്‍ ഉളുപ്പുണ്ടോ എന്നു ചോദിക്കുന്നില്ലെന്നും ചിലർ രോഷത്തോടെ കമന്റിട്ടു.

കഴിഞ്ഞ ദിവസമാണ് പാരിപ്പള്ളി പരവൂര്‍ റോഡില്‍ സംഭവം നടന്നത്. അഞ്ചുതെങ്ങ് സ്വദേശിയായ മേരിയുടെ മത്സ്യമാണ് പൊലീസ് നശിപ്പിച്ചത്. ഇവരുടെ മീന്‍കുട്ട വലിച്ചെറിഞ്ഞതിന്റെ ദൃശ്യങ്ങള്‍ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസ് നടപടിക്കെതിരെ വിമർശനം ഉയർന്നത്. മീന്‍വില്‍പ്പനയ്ക്കായി ​പലകയുടെ തട്ടില്‍ വച്ചിരുന്ന മീന്‍ തട്ടോടുകൂടി പൊലീസ് വലിച്ചെറിഞ്ഞെന്നാണ് ഇവര്‍ പറയുന്നത്. രോഗ ബാധിതനായ ഭര്‍ത്താവ് ഉള്‍പ്പെടെ കുടുംബത്തിലെ ആറോളം പേരുടെ അന്നമാണ് പൊലീസ് തട്ടിത്തെറുപ്പിച്ചതെന്നും മേരി പറയുന്നു

Address

Palivilaveedu , Alakkattukonam, Mukkolakkal, Nedumangad
Thiruvananthapuram

Telephone

+918606234691

Website

Alerts

Be the first to know and let us send you an email when Kerala Media Today posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share