Trivandrum Diaries

Trivandrum Diaries ട്രിവാൻഡ്രം || തിരുവന്തപുരം �
തലസ്ഥാന?

വിജയ്ക്ക് പിന്നാലെ രജനികാന്തും സിനിമ ചിത്രീകരണത്തിന് തിരുവനന്തപുരത്ത് എത്തുന്നു..ടി.കെ. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന 'വേട...
20/03/2024

വിജയ്ക്ക് പിന്നാലെ രജനികാന്തും സിനിമ ചിത്രീകരണത്തിന് തിരുവനന്തപുരത്ത് എത്തുന്നു..

ടി.കെ. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന 'വേട്ടയ്യൻ' സിനിമയുടെ രണ്ടാഴ്ചത്തെ ചിത്രീകരണത്തിനാണ് രജനി നാളെ തലസ്ഥാനത്ത് എത്തുന്നത്. വേളി, ശംഖുംമുഖം എന്നിവിടങ്ങളിലാണ് ചിത്രീകരണം.

കഴിഞ്ഞ ഒക്ടോബർ 3 വേട്ടയ്യന്റെ പത്തു ദിവസം ചിത്രീകരണം വെള്ളായണി കാർഷിക കോളേജിലും ശംഖുംമുഖത്തെ ഒരു വീട്ടിലുമായി നടന്നിരുന്നു. അന്നും രജനികാന്ത് എത്തിയിരുന്നു. രണ്ടാഴ്ചത്തെ ചിത്രീകരണത്തോടെ 'വേട്ടയ്യൻ' പൂർത്തിയാകുമെന്നാണ് റിപ്പോർട്ട്.

വെങ്കട് പ്രഭുസംവിധാനം ചെയ്യുന്ന 'ദ ഗോട്ട്' എന്ന ചിത്രത്തിന്റെ 15 ദിവസത്തെ ക്ലൈമാക്സ് ചിത്രീകരണത്തിനാണ് സൂപ്പർ താരം വിജയ് തിരുവനന്തപുരത്ത് എത്തിയിട്ടുള്ളത്. വൈകിട്ട് 6 മുതൽ രാവിലെ 6 വരെ കാര്യവട്ടം ഗ്രീൻ ഫീൽഡ്സ്റ്റേഡിയത്തിലാണ് ചിത്രീകരണം. വിജയ്‌ താമസിക്കുന്ന ഹോട്ടലിലാകും രജനികാന്തിൻ്റെയും താമസം. വിജയ്ക്കു പുറമെ രജനികാന്തും ഒരേസമയം തലസ്ഥാനത്തുള്ളതിന്റെ ആവേശ ത്തിലാണ് ആരാധകർ.
© Kerala Kaumudi



തമിഴ് സൂപ്പർതാരം വിജയ് നായകനാവുന്ന 'ദ ഗ്രേറ്റസ്റ്റ് ഒഫ് ഓൾ ടൈം (ഗോട്ട്)' എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരണം ഈ മാസം...
14/03/2024

തമിഴ് സൂപ്പർതാരം വിജയ് നായകനാവുന്ന 'ദ ഗ്രേറ്റസ്റ്റ് ഒഫ് ഓൾ ടൈം (ഗോട്ട്)' എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരണം ഈ മാസം 18ന് തിരുവനന്തപുരത്ത് ആരംഭിക്കും. രണ്ടാഴ്ച നീളുന്ന ചിത്രീകരണത്തിനായി 18ന് വിജയ് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. വെങ്കട് പ്രഭു അണ് സംവിധാനം. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലാണ് ഷൂട്ടിംഗ്. രാത്രിയിലാണ് ഏറെയും ചിത്രീകരണം. തിരുവനന്തപുരത്ത് തൻ്റെ ആരാധകരെ വിജയ് കാണുന്നുണ്ട്.

ഗോട്ടിൽ രണ്ടു ലുക്കിൽ വിജയ് പ്രത്യക്ഷപ്പെടുന്നുണ്ട്. ക്ലീൻ ഷേവ് ലുക്കിലുള്ള ചിത്രം ഇതിനകം ഏറെ ശ്രദ്ധനേടി. തെലുങ്ക് നടി മീനാക്ഷി ചൗധരി ആണ് നായിക. പ്രഭുദേവ, പ്രശാന്ത്, ജയറാം, അജ്മൽ, സ്നേഹ, ലൈല തുടങ്ങി നീണ്ട താരനിരയുണ്ട്. യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനം. തമിഴിലെ പ്രശസ്തമായ എ.ജി.എസ് എൻ്റർടെയ്ൻമെന്റാണ് നിർമ്മാണം.

രണ്ടു മാസം മുൻപ് രജനികാന്ത് ചിത്രം 'വേട്ടയ്യ'-യുടെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് നടന്നിരുന്നു.
© Kerala Kaumudi






തിരുവനന്തപുരം വിമാനത്താവള വികസനത്തിനായി അഞ്ച് വർഷം കൊണ്ട് 4,000 കോടിയുടെ പദ്ധതികളാണ് അദാനി ഗ്രൂപ്പ് നടപ്പാക്കാൻ ഒരുങ്ങു...
14/03/2024

തിരുവനന്തപുരം വിമാനത്താവള വികസനത്തിനായി അഞ്ച് വർഷം കൊണ്ട് 4,000 കോടിയുടെ പദ്ധതികളാണ് അദാനി ഗ്രൂപ്പ് നടപ്പാക്കാൻ ഒരുങ്ങുന്നത്.

അന്താരാഷ്ട്ര ടെർമിനലിന് തൊട്ടരികിലായി 240മുറികളുള്ള പഞ്ചനക്ഷത്ര ഹോട്ടലിനുള്ള പദ്ധതി സർക്കാരിന്റെ അനുമതിക്ക് നൽകിക്കഴിഞ്ഞു. ഇതാണ് ആദ്യം നടപ്പാക്കുക. ടെർമിനലിന്റെ വികസനമാണ് അടുത്തത്. റൺവേ വികസനത്തിന് ബ്രഹ്‌മോസിനടുത്തെ ഭൂമി നൽകണമെന്ന് അദാനിയുടെ ആവശ്യപ്രകാരം എയർപോർട്ട് അതോറിട്ടി സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. കൂടുതൽ സൗകര്യങ്ങളൊരുക്കി, യാത്രക്കാരെ ആകർഷിച്ച് വിമാനത്താവള നടത്തിപ്പ് ലാഭകരമാക്കാനാണ് നീക്കം.

ചാക്കയിലെ ടെർമിനലിന്റെ വലതു ഭാഗത്താണ് പഞ്ചനക്ഷത്ര ഹോട്ടൽ നിർമ്മിക്കുക. 240മുറികളുള്ള, 660പേർക്ക് ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള ഹോട്ടലാണ് ഉദ്ദേശിക്കുന്നത്. വിമാനത്താവളത്തിലേക്കെത്താനുള്ള ഫ്ലൈഓവർ ഇറങ്ങിവരുന്നിടത്താണ് നിർമ്മാണം. അദാനി ഹോട്ടൽ നിർമ്മിച്ച്, നടത്തിപ്പ് ഒബ്‌റോയ് പോലുള്ള വമ്പൻ ഗ്രൂപ്പുകൾക്ക് കൈമാറും. യാത്രക്കാർക്കും വിമാനക്കമ്പനി ജീവനക്കാർക്കുമെല്ലാം വിമാനത്താവള പരിസരത്ത് താമസിക്കാൻ സൗകര്യമാവും. നിലവിൽ പൈലറ്റുമാരെയും എയർഹോസ്റ്റസുമാർ ഉൾപ്പെടെയുള്ളവരെയും വിമാനക്കമ്പനികൾ കോവളത്തും നഗരത്തിലുമുള്ള ഹോട്ടലുകളിലാണ് താമസിപ്പിക്കുന്നത്. വിമാനസർവീസുകൾ തടസപ്പെടുകയോ വൈകുകയോ ചെയ്യുമ്പോൾ യാത്രക്കാരെ താമസിപ്പിക്കാനുമാവും. അന്താരാഷ്ട്ര ടെർമിനലിന്റെ 150മീറ്റർ അടുത്തായാണ് ഹോട്ടൽ നിർമ്മിക്കുക.

2070 വരെയുള്ള യാത്രക്കാരുടെ ആവശ്യങ്ങൾ കണക്കിലെടുത്തുള്ള വികസനമാണ് നടപ്പാക്കുക. വികസനത്തിന് സ്ഥലപരിമിതിയാണ് പ്രധാന പ്രശ്നം. വിമാനത്താവളം ലോകനിലവാരത്തിൽ പുതുക്കിപ്പണിയാൻ അദാനിഗ്രൂപ്പ് മാസ്റ്റർപ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര ടെർമിനൽ കൂടുതൽ സൗകര്യങ്ങളോടെ പുതുക്കിപ്പണിയും. യാത്രക്കാർക്ക് കസ്റ്റംസ്, ഇമിഗ്രേഷൻ ക്ലിയറൻസിനായി ഏറെസമയം കാത്തുനിൽക്കേണ്ട സ്ഥിതി ഒഴിവാക്കും. യാത്രക്കാർക്ക് വിശ്രമത്തിനും വിനോദത്തിനും ഷോപ്പിംഗിനും കൂടുതൽ സൗകര്യങ്ങളൊരുക്കും.
© Kerala Kaumudi




Wishing you a New Year filled with Love, Joy and Prosperity..✨Happy New Year 🥂🤍
31/12/2023

Wishing you a New Year filled with Love, Joy and Prosperity..✨

Happy New Year 🥂🤍



തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ജനുവരി 1 മുതൽ സൈലന്റ് എയർപോർട്ട്..തിരുവനന്തപുരം വിമാനത്താവളം 2024 ജനുവരി 1 മുതൽ ...
28/12/2023

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ജനുവരി 1 മുതൽ സൈലന്റ് എയർപോർട്ട്..

തിരുവനന്തപുരം വിമാനത്താവളം 2024 ജനുവരി 1 മുതൽ 'നിശബ്ദ'മാകും. യാത്രക്കാർക്ക് വിമാനത്താവളത്തിനുള്ളിലെ കാത്തിരിപ്പ് സമയം കൂടുതൽ ആസ്വാദ്യകരമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

മുംബൈ, അഹമ്മദാബാദ്, ലഖ്‌നൗ തുടങ്ങിയ സൈലന്റ് വിമാനത്താവളങ്ങളുടെ നിരയിലേക്ക് ഇതോടെ തിരുവനന്തപുരം വിമാനത്താവളവും എത്തും.

യാത്രക്കാർക്കുള്ള സുപ്രധാന വിവരങ്ങളെല്ലാം ലഭിക്കുന്നുണ്ടെന്നു വിമാനത്താവളം ഉറപ്പാക്കും. ടെർമിനൽ-1, ടെർമിനൽ-2 എന്നിവയിലുടനീളമുള്ള എല്ലാ ഫ്ലൈറ്റ് ഇൻഫർമേഷൻ ഡിസ്പ്ലേ സ്ക്രീനുകളിലും യാത്രക്കാരുടെ സൗകര്യത്തിനായി ഫ്ലൈറ്റ് വിവരങ്ങൾ പ്രദർശിപ്പിക്കും.
ബോർഡിംഗ് ഗേറ്റ് മാറ്റം, ഇൻലൈൻ ബാഗേജ് സ്ക്രീനിംഗ് സിസ്റ്റം, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട അറിയിപ്പുകൾ പബ്ലിക് അനൗൺസ്‌മെന്റ് സിസ്റ്റം വഴി തുടരും.




Wishing you and your loved ones a season of Love, Peace, and Goodwill 🤍Merry Christmas 🎅🌟
24/12/2023

Wishing you and your loved ones a season of Love, Peace, and Goodwill 🤍

Merry Christmas 🎅🌟




തിരുവനന്തപുരം വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനൽ പൊളിച്ച് അത്യാധുനിക സൗകര്യങ്ങളോടെ പുതിയ ടെർമിനൽ നിർമ്മിക്കാൻ പദ്ധതി തയ...
24/12/2023

തിരുവനന്തപുരം വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനൽ പൊളിച്ച് അത്യാധുനിക സൗകര്യങ്ങളോടെ പുതിയ ടെർമിനൽ നിർമ്മിക്കാൻ പദ്ധതി തയ്യാറാക്കി അദാനി ഗ്രൂപ്പ്.

2070 വരെയുള്ള യാത്രക്കാരുടെ ആവശ്യങ്ങൾ കണക്കിലെടുത്താണ് ശംഖുംമുഖത്തെ ആഭ്യന്തര ടെർമിനലിൽ പുതുക്കിപ്പണിയുക. ചാക്കയിലെ രാജ്യാന്തര ടെർമിനലിൽ അരലക്ഷം ചതുരശ്ര അടി കൂടി ചേർത്ത് വിസ്തൃതമാക്കും. ആഭ്യന്തര ടെർമിനൽ അടുത്തവർഷം പൊളിക്കാനാണ് പദ്ധതി. ഈ സമയം ആഭ്യന്തര സർവീസുകൾ ചാക്കയിലെ അന്താരാഷ്ട്ര ടെർമിനലിൽ നിന്നായിരിക്കും. ആഭ്യന്തര യാത്രക്കാർക്ക് പ്രത്യേക സോണുണ്ടാക്കാൻ വിമാനത്താവള അധികൃതർ ബ്യൂറോ ഒഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ അനുമതി തേടി.

ഇക്കൊല്ലം 13ലക്ഷം ആഭ്യന്തര യാത്രക്കാർ അണ് ഉണ്ടായിരുന്നത്. വിമാനത്താവളത്തിൽ നിത്യേന 15,000 യാത്രക്കാരുണ്ട്. നിരവധി വിമാന കമ്പനികൾ കൂടുതൽ സർവീസുകൾ തുടങ്ങാൻ ഒരുങ്ങുന്നു. ഈ സാഹചര്യത്തിലാണ് ടെർമിനൽ വികസനം നടപ്പാക്കുന്നത്.

അന്താരാഷ്ട്ര വിമാനത്താവളത്തിന് മുൻവശത്തായി പഞ്ചനക്ഷത്ര ഹോട്ടൽ നിർമ്മിക്കാനും പദ്ധതിയുണ്ട്. അന്താരാഷ്ട്ര ടെർമിനലിന് മുൻവശത്തെ പാർക്കിംഗ് - ടോയ്‌ലെറ്റ് ഏരിയയിലാണ് ബഹുനിലകളിലായി പഞ്ചനക്ഷത്ര ഹോട്ടൽ വരുന്നത്. പ്രധാന വിമാനത്താവളങ്ങളിലെല്ലാം ഇത്തരം എയർപോർട്ട് ഹോട്ടലുകളുണ്ട്. 240മുറികളുള്ള, 660പേർക്ക് ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള ഹോട്ടലാണ് നിർമ്മിക്കുക. 628.70 ഏക്കർ ഭൂമിയിലാണ് വിമാനത്താവളം. സ്ഥലപരിമിതിയാണ് വിമാനത്താവള വികസനത്തിനുള്ള പ്രധാന തടസം.




ക്രിസ്മസ് - പുതുവർഷത്തെ വരവേൽക്കാൻ തിരുവനന്തപുരം അണിഞ്ഞൊരുങ്ങുന്നു..കഴിഞ്ഞ വർഷത്തേക്കാൾ വിപുലമായി ക്രിസ്മസ് - പുതുവർഷ ആഘ...
14/12/2023

ക്രിസ്മസ് - പുതുവർഷത്തെ വരവേൽക്കാൻ തിരുവനന്തപുരം അണിഞ്ഞൊരുങ്ങുന്നു..

കഴിഞ്ഞ വർഷത്തേക്കാൾ വിപുലമായി ക്രിസ്മസ് - പുതുവർഷ ആഘോഷവും, വസന്തോത്സവവും, കൂറ്റൻ ഇൻസ്റ്റലേഷനുകളും, റെയിൻ ഡിയറുകളും, ക്രിസ്മസ് ബെല്ലുകളും, ക്രിസ്മസ് ട്രീകളും, വലിയ നക്ഷത്രങ്ങളും കനകക്കുന്നിൽ ദൃശ്യചാരുതയൊരുക്കും. പ്രത്യേക ഇടങ്ങളിൽ വർണാഭമായ ഫോട്ടോ പോയിന്റുകളുമുണ്ടാകും. ഓരോ സ്ഥലവും പ്രത്യേക പ്രമേയം അനുസരിച്ചാകും അലങ്കരിക്കുക. ഈ മാസം 24 മുതൽ ജനുവരി മുന്ന് വരെയാണ് ആഘോഷം.

കഴിഞ്ഞയാഴ്ച ഒരുക്കിയ ചന്ദ്രന് സമാനമായി 30 അടിയിൽ നാല് കൂറ്റൻ ഇൻസ്റ്റലേഷനും വർണക്കാഴ്ചകളുടെ അത്ഭുതലോകം തീർക്കുന്ന ദീപാലങ്കാരങ്ങളും വസന്തോത്സവവുമടക്കം വിപുലമായ ആഘോഷ പരിപാടികളാണ് ഇത്തവണ വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്നത്. ഒപ്പം നിശാഗന്ധിയിലും കനകക്കുന്നിലെ മറ്റു ചെറുവേദികളിലുമായി കലാപരിപാടികളുമുണ്ടാകും.

കഴിഞ്ഞ വർഷത്തേതിൽ നിന്ന് വ്യത്യസ്തമായി കനകക്കുന്നിൽ മുഴുവനായും മ്യൂസിയം മുതൽ മാനവീയം വരെയും യുറോപ്യൻ മാതൃകയിൽ പ്രമേയാധിഷ്ഠിത ദീപമൊരുക്കും. മരങ്ങളലങ്കരിക്കുന്ന ട്രീ റാപ്പിങ് വെളിച്ചവിന്യാസവും ചെറുതും വലുതുമായ അമ്പതോളം ഇൻസ്റ്റലേഷനുകളുമുണ്ടാകും. കനകക്കുന്ന് കൊട്ടാരവളപ്പിലെ ഇടതുഗേറ്റ് മുതൽ പുഷ്പപ്രദർശനവുമുണ്ടാകും. വിദേശത്തുനിന്നടക്കമുള്ള മനോഹരമായ ചെടികളാണ് ഇത്തവണ ഒരുക്കുക. രാത്രിയും പകലും ആസ്വാദിക്കാവുന്ന തരത്തിൽ വിപണന മേള, ഫുഡ് കോർട്ട്, പെറ്റ് ഷോ എന്നിവയുണ്ടാകും.





അനന്തപുരിയുടെ പുതിയ യാത്രാ ശീലം.. കെഎസ്ആർടിസി സിറ്റി സർക്കുലർ സർവീസിന്റെ പ്രതിദിന യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധന..സിറ...
11/12/2023

അനന്തപുരിയുടെ പുതിയ യാത്രാ ശീലം.. കെഎസ്ആർടിസി സിറ്റി സർക്കുലർ സർവീസിന്റെ പ്രതിദിന യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധന..

സിറ്റി സർക്കുലർ സർവീസ് പ്രതിദിന യാത്രക്കാരുടെ എണ്ണം 70,000-ത്തിലേക്ക് കടക്കുകയാണ്. തിരുവനന്തപുരം നഗരത്തിലെ മുൻപ് പൊതുഗതാഗത സംവിധാനം ഇല്ലാതിരുന്ന സ്ഥലങ്ങൾകൂടി ഉൾപ്പെടുത്തി പ്രധാന ഓഫീസുകൾ, സർക്കാർ സ്ഥാപനങ്ങൾ, ആശുപത്രികൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ബീച്ചുകൾ എന്നിവിടങ്ങളെ കണക്ട് ചെയ്ത് വിദേശ രാജ്യങ്ങളിലേതുപോലെ ഹോപ്പ് ഓൺ ഹോപ്പ് ഓഫ് മാതൃകയിലാണ് സിറ്റി സർക്കുലർ സർവീസ് നടത്തിവരുന്നത്.

നിലവിൽ 105 ബസുകളുമായി സർവീസ് നടത്തുന്ന സിറ്റി സർക്കുലർ സർവീസ് 38.68 EPKM ഉം; 7,292 രൂപ EPB യുമായാണ് 70,000 യാത്രക്കാർ എന്ന നേട്ടത്തിലേക്ക് അതിവേഗം എത്തുന്നത്.

തിരുവനന്തപുരം നഗരത്തിന്റെ പല ഭാഗങ്ങളിൽ നിന്നും സിറ്റി സർക്കുലർ സർവീസ് കൂടുതൽ വ്യാപിപ്പിക്കുന്നതിനുള്ള അപേക്ഷകൾ ധാരാളമായി വരുന്നുണ്ട്. കൂടുതൽ ബസ്സുകൾ വരുന്ന മുറയ്ക്ക് കൂടുതൽ സ്ഥലങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കാനാണ് തീരുമാനം.
📷: Biji Nilambur
© KSRTC



കനകക്കുന്നിൽ ‘മ്യൂസിയം ഓഫ് ദ് മൂൺ’ പ്രദർശനം കാണാൻ കഴിയാത്തവർ നിരാശരാകേണ്ടി വരില്ല. ജനുവരി 15 മുതൽ ഒരു മാസക്കാലം തിരുവനന്...
08/12/2023

കനകക്കുന്നിൽ ‘മ്യൂസിയം ഓഫ് ദ് മൂൺ’ പ്രദർശനം കാണാൻ കഴിയാത്തവർ നിരാശരാകേണ്ടി വരില്ല. ജനുവരി 15 മുതൽ ഒരു മാസക്കാലം തിരുവനന്തപുരം തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിൽ നടക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരളയിൽ ഈ കലാസൃഷ്ടി പ്രദർശിപ്പിക്കും. ഇതു രൂപകൽപന ചെയ്ത ബ്രിട്ടിഷ് ഇൻസ്റ്റലേഷൻ ആർട്ടിസ്റ്റ് ലൂക്ക് ജെറമും വേദിയിലുണ്ടാകും. അദ്ദേഹവുമായി ആശയവിനിമയത്തിനും സൗകര്യമുണ്ടാകും. ചൊവ്വ ഗ്രഹത്തെ അടിസ്ഥാനമാക്കിയ ലൂക്ക് ജെറമിന്റെ മറ്റൊരു അദ്ഭുത കലാസൃഷ്ടിയും ഇവിടേക്ക് ഒരുങ്ങുകയാണ്. ചൊവ്വയുടെ സവിശേഷതകളെല്ലാം ഉൾപ്പെടുത്തിയുള്ളതാകും ലൂക്ക് ജെറമിന്റെ കലാസൃഷ്ടി.

ഒരു ലക്ഷത്തോളം പേരാണ് കനകക്കുന്നിൽ ‘മ്യൂസിയം ഓഫ് ദ് മൂൺ’ പ്രദർശനം കാണാൻ എത്തിയത്. പ്രദർശനം കാണാനെത്തിയവരുടെ തിരക്ക് അദ്ഭുതപ്പെടുത്തിയെന്നു ലൂക്ക് ജെറം പറഞ്ഞു. "തിരുവനന്തപുരം ശരിക്കും അമ്പരപ്പിച്ചു. വലിയ ആൾക്കൂട്ടത്തിനിടയിൽ ഗാർഡനിലൂടെ നടക്കുന്നതു തന്നെ ശ്രമകരമായിരുന്നു. അംഗരക്ഷകരെപ്പോലെ 5 പേർ ചുറ്റിലും, സെൽഫിയെടുക്കാനും ഒരുപാടു പേരുണ്ടായിരുന്നു. ഈ നഗരത്തിന് ഏറെ നന്ദി", ജെറം സാമൂഹിക മാധ്യമത്തിൽ ചിത്രങ്ങൾക്കൊപ്പം കുറിപ്പു പങ്കുവച്ചു.

കേരള ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴിൽ കെഎസ്ഐഡിസിയും അമ്യൂസിയം ആർട് സയൻസും ചേർന്നാണ് ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ക്യൂറേറ്റ് ചെയ്ത അതിവിപുലമായ ശാസ്ത്രപ്രദർശനം ഉൾപ്പെടുന്ന ഫെസ്റ്റിവൽ കോംപ്ലക്‌സാണ് പ്രധാന ആകർഷണം. കെഎസ്ഐഡിസിയുടെ 20 ഏക്കർ സ്ഥലത്ത് 2.5 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള പവിലിയൻ തയാറായി വരുന്നു. ജർമൻ, യുഎസ് കോൺസുലേറ്റുകളും ബ്രിട്ടിഷ് കൗൺസിൽ, അമേരിക്കയിലെ സ്മിത്ത് സോണിയൻ സെന്റർ, യുകെ സയൻസ് മ്യൂസിയം, കാൾ സാഗൻ ഇൻസ്റ്റിറ്റ്യൂട്ട്, ഡിജിറ്റൽ സർവകലാശാല, ഐസർ, ബെംഗളൂരുവിലെ വിശ്വേശ്വരയ്യ മ്യൂസിയം, സ്റ്റാർട്ടപ് മിഷൻ, ശാസ്ത്രസാഹിത്യ പരിഷത്ത് എന്നിവയും ഫെസ്റ്റിവലിൽ പങ്കാളികളാണ്.



'മ്യുസിയം ഓഫ് ദി മൂൺ' കാണാൻ തിരുവനന്തപുരം കനകക്കുന്നിൽ ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയും ആയി ഒരു ലക്ഷത്തിലധികം പേരാണ് എ...
06/12/2023

'മ്യുസിയം ഓഫ് ദി മൂൺ' കാണാൻ തിരുവനന്തപുരം കനകക്കുന്നിൽ ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയും ആയി ഒരു ലക്ഷത്തിലധികം പേരാണ് എത്തിയത്.

ചന്ദ്രോപഗ്രഹത്തിൽ നാസ സ്ഥാപിച്ച ലൂണാർ റെക്ക നൈസൻസ് ഓർബിറ്റർ കാമറ പകർത്തിയ യഥാർഥ ചിത്രങ്ങൾ കൂട്ടിയിണക്കിയാണ് ബ്രിട്ടീഷ് ഇൻസ്റ്റലേഷൻ അർട്ടിസ്റ്റയ ലൂക് ജെറം 'മ്യൂസിയം ഓഫ് ദി മൂൺ' ഉണ്ടാക്കിയിട്ടുള്ളത്. മൂന്നു നില കെട്ടിടത്തിന്റെ ഉയരത്തിൽ തിളങ്ങുന്ന ചന്ദ്രബിംബത്തിന്റെ പ്രതിരൂപമാണിത്.

ജനുവരിയിൽ തിരുവനന്തപുരത്ത് നടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ സയൻസ് ഫെസ്റ്റിവൽ ആയ 'ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരള' (GSFK)-യിൽ ഇത് സ്ഥിരം പ്രദർശന വസ്തുവായിരിക്കും. ഇതിന് മുന്നോടിയായിട്ടുള്ള പ്രിവ്യൂ ഷോയാണ് ഇന്നലെ നടന്നത്.



നൂതന വ്യവസായങ്ങൾക്കും സോഫ്റ്റ് വെയർ നിർമ്മാണ വ്യവസായങ്ങൾക്കും ഏറ്റവും അനുയോജ്യമായ ലോകത്തിലെ തന്നെ 24 സ്ഥലങ്ങളിലൊന്നായി ത...
05/12/2023

നൂതന വ്യവസായങ്ങൾക്കും സോഫ്റ്റ് വെയർ നിർമ്മാണ വ്യവസായങ്ങൾക്കും ഏറ്റവും അനുയോജ്യമായ ലോകത്തിലെ തന്നെ 24 സ്ഥലങ്ങളിലൊന്നായി തിരുവനന്തപുരം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.

നെതർലൻഡ്സ് ആസ്ഥാനമായുള്ള പ്രമുഖ അന്താരാഷ്ട്ര ഏജൻസിയായ ബി.സി.ഐ ഗ്ലോബൽ നടത്തിയ പഠനത്തിലാണ് തിരുവനന്തപുരം ലോകഭൂപടത്തിൽ ശ്രദ്ധ നേടുന്ന നേട്ടം കൈവരിച്ചിരിക്കുന്നത്. ഭാവിയിൽ ബിസിനസ്സിനും സോഫ്റ്റ്‌വെയർ വികസനത്തിനും മുന്നിട്ട് നിൽക്കുന്ന ലോകമെമ്പാടുമുള്ള 24 ‘ഔട്ട്-ഓഫ്-ദി-ബോക്സ്’ നഗരങ്ങളുടെ പട്ടികയിൽ ആണ് തിരുവനന്തപുരവുമുള്ളത്.

മികച്ച കണക്റ്റിവിറ്റിയും ജീവിത നിലവാരവും, നല്ല കാലാവസ്ഥ, കുറഞ്ഞ ജീവിത ചിലവുമെല്ലാം തിരുവനന്തപുരത്തിന് സഹായകമായ ഘടകങ്ങളായി. ഇതിനോടകം തന്നെ നിരവധി ബഹുരാഷ്ട്ര കമ്പനികൾ കടന്നുവന്ന തിരുവനന്തപുരത്തേക്ക് കൂടുതൽ നിക്ഷേപങ്ങൾ കടന്നുവരാൻ ഈ റാങ്കിങ്ങ് സഹായകമാകും.

ഇന്ത്യയിൽ നിന്ന് തിരുവനന്തപുരത്തിന് പുറമെ കൊൽക്കത്ത മാത്രമാണ് ഈ പട്ടികയിൽ ഇടം നേടിയിരിക്കുന്നത്.


Address

Thiruvananthapuram

Alerts

Be the first to know and let us send you an email when Trivandrum Diaries posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Trivandrum Diaries:

Share

Category