16/01/2026
ഒരു ഇടത് ഭരണകൂട
#ഡിഎ ഭീകരത!
സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത അവകാശമല്ല, സർക്കാരിന്റെ ഔദാര്യമാണ് എന്നല്ലേ സിപിഎം മുഖ്യമന്ത്രി ഭരിക്കുന്നിടത്ത് നിലപാടെടുത്തത്. ശുദ്ധ വഞ്ചന. ഇത് സുപ്രീം കോടതി വിധികളുടെ നേർക്ക് പുച്ഛിച്ചു നിൽക്കുന്നതിന് സമാനമാണ്. സിപിഎം പ്രതിപക്ഷത്ത് ഇരിക്കുന്ന കാലഘട്ടത്തിൽ ഡിഎ കുടിശിക ആയതിന്റെ പേരിൽ നടത്തിയ പ്രക്ഷോഭങ്ങൾ ഇപ്പോൾ ഓർക്കുന്നത് നല്ലതാണ്.
ഇവിടെ ഹൈക്കോടതി ഒരു നിലപാടെടുക്കേണ്ടതുണ്ട് എന്ന് വിചാരിക്കുന്നവരുണ്ട്. കേരളത്തിൽ ചിലർക്കൊക്കെ കേന്ദ്രം പ്രഖ്യാപിക്കുന്നത്ര #ഡിഎ കൃത്യമായി ലഭിക്കുന്നുണ്ട്, കേന്ദ്ര ജീവനക്കാർക്ക് കിട്ടുന്നത് പോലെ. അക്കൂട്ടത്തിൽ കേരളത്തിൽ ഭരണം നിയന്ത്രിക്കുന്ന
#ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുണ്ട്, പിന്നെ ഹൈക്കോടതി ജഡ്ജിമാരും. അതിനുശേഷം IAS/IPS- കാർ സർക്കാരിന്റെ നാവായി നടക്കും. അവരുകൂടി ചേർന്നാണല്ലോ ഇത്തരമൊരു അപകടകരമായ, ന്യായമില്ലാത്ത, നിലപാട് ഹൈക്കോടതിയെ അറിയിക്കാൻ തീരുമാനം എടുക്കുന്നത്. 'തങ്ങൾക്ക് എല്ലാം വേണം എന്നാൽ കീഴിലുള്ളവർക്ക് കൊടുക്കേണ്ട' എന്ന വിചിത്ര നിലപാട്.
ഐഎഎസ് - കാർ ഇങ്ങനെ പലതും ചെയ്യും, പറയും. പക്ഷെ ഹൈക്കോടതി അങ്ങനെയാണോ....
അങ്ങനെയല്ലല്ലോ കോടതി. അവകാശങ്ങൾ നിരാകരിക്കപ്പെടുമ്പോൾ അത് കാണുകയും ഇടപെടുകയും തിരുത്തുകയും ചെയ്യേണ്ടവരാണ് കോടതി. ജഡ്ജിമാർ, നേരത്തെ സൂചിപ്പിച്ചത് പോലെ, കേന്ദ്രം പ്രഖ്യാപിച്ച ക്ഷാമബത്ത മുഴുവൻ ലഭിച്ചവരുമാണ്....
ജീവനക്കാർ മുമ്പ് തെരുവിലിറങ്ങി സമരം ചെയ്തിട്ടുണ്ട്. എകെ ആന്റണി സർക്കാരിന്റെ കാലത്ത് നടന്ന സുദീർഘാമായ സമരമൊക്കെ ചെങ്കൊടിയുടെ വാഹകന്മാർ മറന്നുപോയിരിക്കുന്നു.
അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി / എൻഡിഎ ഉയർത്തിപ്പിടിക്കേണ്ടുന്ന പ്രധാന വിഷയമാണ് സർക്കാർ ജീവനക്കാരും അവരുടെ പ്രശ്നങ്ങളും. തൃപുരയിൽ സമാനമായ സ്ഥിതി ഉണ്ടായിരുന്നു.... അതാണ് അന്ന് തിരഞ്ഞെടുപ്പ് വേളയിൽ ബിജെപി ഉയർത്തിക്കാട്ടിയത്.... സർക്കാർ ജീവനക്കാർ അന്ന് ഇടത്പക്ഷത്തെ വിട്ട് മോദി പക്ഷത്ത് അണിനിരന്നു. ത്രിപുര പിടിക്കുന്നത് ബിജെപിയെ ഏറെ സഹായിച്ച വിഷയമായിരുന്നു സർക്കാർ ജീവനക്കാരുടെ കാര്യങ്ങൾ. കേരളത്തിൽ ഇപ്പോൾ കാണുന്ന ഒരു പ്രതിഭാസമുണ്ട്.... പോസ്റ്റൽ ബാലറ്റ് ന്റെ കണക്കെടുക്കുമ്പോൾ അത് കാണാം.... മുൻ കാലങ്ങളിൽ സിപിഎമ്മിനാണ് പോസ്റ്റൽ ബോട്ടിൽ ബഹുഭൂരിപക്ഷവും കിട്ടാറുള്ളതെങ്കിൽ ഇന്ന് സ്ഥിതി മാറുന്നുണ്ട്... ബിജെപിക്ക് ആ വിഭാഗത്തിൽ നിന്ന് വലിയ തോതിൽ പിന്തുണ കിട്ടുന്നുണ്ട്. അത് കുറച്ചുകൂടി ഗൗരവത്തിലെടുത്തുകൊണ്ട് ബിജെപിക്ക് മുന്നേറാൻ കഴിയും.