Shyam S Baiju

Shyam S Baiju യുവമോർച്ച ആറ്റുകാൽ മണ്ഡലം പ്രസിഡൻ്റ്

ദിവ്യ ദേശ്മുഖിന് ലോക ചെസ് കിരീടം; നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരി
28/07/2025

ദിവ്യ ദേശ്മുഖിന് ലോക ചെസ് കിരീടം; നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരി


26/07/2025
"വേണം ഭരണമാറ്റംവേണം വികസിത അനന്തപുരി "ഇന്ന് വൈകുന്നേരം  തിരുവനന്തപുരം നഗരത്തിൽ ബിജെപി ഏര്യാ കമ്മറ്റികൾ സംഘടിപ്പിക്കുന്ന ...
07/07/2025

"വേണം ഭരണമാറ്റം
വേണം വികസിത അനന്തപുരി "

ഇന്ന് വൈകുന്നേരം തിരുവനന്തപുരം നഗരത്തിൽ ബിജെപി ഏര്യാ കമ്മറ്റികൾ സംഘടിപ്പിക്കുന്ന സായാഹ്ന ധർണ്ണകൾ 45 കേന്ദ്രങ്ങളിൽ..




കോട്ടയം മെഡിക്കൽ കോളേജിൽ, കെട്ടിടം തകർന്ന് വീണ് വൈക്കം സ്വദേശിനി ബിന്ദു മരിച്ച സംഭവത്തിൽ കേരളം കണ്ടത് പിണറായി സർക്കാരിന്...
05/07/2025

കോട്ടയം മെഡിക്കൽ കോളേജിൽ, കെട്ടിടം തകർന്ന് വീണ് വൈക്കം സ്വദേശിനി ബിന്ദു മരിച്ച സംഭവത്തിൽ കേരളം കണ്ടത് പിണറായി സർക്കാരിന്റെ മനുഷ്യത്വരഹിത ഇടപെടലാണ്. ഒരു ജീവൻ മണ്ണിനടിയിൽ ശ്വാസത്തിനായി പിടയുമ്പോൾ, രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകേണ്ട ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് മാധ്യമങ്ങളെ വിളിച്ച് പുതിയ കെട്ടിടത്തിന്റെ സൗകര്യങ്ങൾ കാണിച്ച് 'PR ഷോ' നടത്തുന്ന തിരക്കിലായിരുന്നു.

ബിന്ദുവിന്റെ കുടുംബം പരാതിയുമായി എത്തിയപ്പോൾ മാത്രമാണ് തിരച്ചിൽ ആരംഭിക്കാൻ പോലും സർക്കാർ തയ്യാറായത്. മന്ത്രിയുടെ അനാസ്ഥ നിറഞ്ഞ ഇടപെടലുകൾക്ക് പകരം, മണിക്കൂറുകൾക്ക് മുൻപേ രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നെങ്കിൽ, ഒരുപക്ഷേ ബിന്ദുവിന്റെ ജീവൻ രക്ഷപ്പെടുത്താമായിരുന്നു! വീണാ ജോർജിന് ആരോഗ്യ മന്ത്രി പോയിട്ട് എംഎൽഎ ആയി പ്രവർത്തിക്കാൻ പോലും അർഹത ഇല്ലെന്ന് സ്വന്തം അനുയായികൾ തന്നെ കുറ്റപ്പെടുത്തുന്നു.

ഈ അവസരത്തിൽ കേരളം ഒന്നടങ്കം ചോദിക്കുന്നു: എന്തിനാണ് നമുക്കിങ്ങനെ ഒരനാരോഗ്യ മന്ത്രി? രാജി വെച്ച് ഒഴിയണം.

ഈ അവസ്ഥക്ക് മാറ്റം വരണം...

Following the building collapse at Kottayam Medical College, in which Bindu, a native of Vaikom, lost her life, what unfolded was a chilling display of the Pinarayi Vijayan government’s inhumanity and indifference. While Bindu lay trapped beneath the rubble, gasping for breath, Health Minister Veena George, who should have been leading the rescue effort, was busy orchestrating a PR event, calling the media to showcase the amenities of a new building.

It was only after Bindu’s family arrived and filed a formal complaint that the government even considered launching a search operation. Had rescue efforts begun hours earlier, instead of being stalled by the minister's shocking negligence, Bindu’s life might have been saved. Even Veena George’s own supporters are now speaking out, saying she is no longer fit to serve even as an MLA, let alone as Health Minister.

Today, the people of Kerala are asking, why should we tolerate such a callous health minister?

This isn't the collapse of just a building; it's the collapse of governance. And it must end. Health Minister Veena George must resign and step down from her post.


Shri Tejasvi Surya  Met BJP National President & Union Health Minister Shri J.P.Nadda Ji to discuss urgent reforms to CG...
25/06/2025

Shri Tejasvi Surya Met BJP National President & Union Health Minister Shri J.P.Nadda Ji to discuss urgent reforms to CGHS and Jan Aushadhi policies. The Modi Govt is committed to making quality healthcare accessible and affordable for all.

Also received his guidance on BJYM’s Mock Parliament programs to spread awareness among youth about the unconstitutional imposition of Emergency 50 years ago. Never forget. Never repeat.


25/06/2025

മൗലികാവകാശങ്ങളും ഭരണഘടനാ മൂല്യങ്ങളും ചവിട്ടിമെതിയ്ക്കപ്പെട്ട ഇരുണ്ട കാലഘട്ടമായിരുന്നു അടിയന്തരാവസ്ഥ. അടിയന്തരാവസ്ഥയുടെ അൻപതാം വാർഷികം ആഘോഷിക്കുമ്പോഴും, അതേ നിലപാടുകൾ തന്നെ പിന്തുടരുകയാണ് കോൺ​ഗ്രസ്. ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെ ദുർബലപ്പെടുത്തിയും തങ്ങളുടെ കുടുംബാധിപത്യം സംരക്ഷിക്കാനാണ് അവരുടെ ശ്രമം.

യുപിഎ ഭരണകാലത്തും പൗരാവകാശങ്ങൾ ചവിട്ടി മെതിയ്ക്കപ്പെട്ടു. ഐടി ആക്ടിലെ സെക്ഷൻ 66 എ ഉപയോ​ഗിച്ച് ജനങ്ങളെ ഭീഷണിപ്പെടുത്തുകയും മാധ്യമ പ്രവ‍ർത്തകരെ ജയിലിലടയ്ക്കുകയും ചെയ്തു. അടിയന്തരാവസ്ഥയെ എതിർത്ത ബിജെപിയിലെയും ജനസംഘത്തിലെയും നേതാക്കളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട്, ഞാൻ അതിനെതിരെ സുപ്രീം കോടതിയിൽ പോരാടി. ഒടുവിൽ സെക്ഷൻ 66 എ റദ്ദാക്കപ്പെട്ടു.

ജനാധിപത്യത്തിനും ഭരണഘടനയ്ക്കും എതിരായ ജമാ അത്തെ ഇസ്ലാമിയ്ക്കൊപ്പം കൂട്ടു ചേർന്ന് ഇന്നും അഴിമതിയുടെയും അവസരവാദത്തിൻ്റെയും രാഷ്ട്രീയം തുടരുകയാണ് കോൺ​ഗ്രസ്. ജനങ്ങളുടെ താല്പര്യങ്ങൾ ബലി കൊടുത്തും സ്വന്തം കുടുംബത്തിന്റെ കാര്യങ്ങൾക്കാണ് അവർ മുൻഗണന നൽകുന്നത്.

The Emergency was a dark era in which Congress trampled on fundamental rights and constitutional values. Even as we mark the anniversary of the 50 years of emergency, Congress continues to do the same - undermining the constitutional rights of people to protect the power of its dynasty.

Even during the UPA rule they trampled upon the rights of citizens, used section 66A of the IT Act to intimidate people, and sent journalists to jail. I fought this in the Supreme Court, inspired by our leaders of BJP and Jansangh who fought the emergency, and got section 66A repealed.

Even today, by tying up with the anti-constitutional and anti-democratic Jamaat-e-Islami, Congress continues its opportunistic and corrupt politics, putting the interests of its dynasty first, even at the expense of the people.

നാലരവർഷത്തെ തിരുവനന്തപുരം നഗരസഭയുടെ അഴിമതിക്കെതിരെയും,സ്വജനപക്ഷാപാതത്തിനും എതിരെയും,അശാസ്ത്രീയമായ വാർഡ് വിഭജനത്തിനെതിരെയ...
25/06/2025

നാലരവർഷത്തെ തിരുവനന്തപുരം നഗരസഭയുടെ അഴിമതിക്കെതിരെയും,സ്വജനപക്ഷാപാതത്തിനും എതിരെയും,
അശാസ്ത്രീയമായ വാർഡ് വിഭജനത്തിനെതിരെയും
ബിജെപി ആറ്റുകാല്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച തിരുവല്ലം സോണൽ ഓഫീസ് ധര്‍ണ്ണ നെടുങ്കാട് വാര്‍ഡ് കൗൺസിലർ ശ്രീ കരമന അജിത് ഉദ്‌ഘാടനം ചെയ്തു സംസാരിച്ചു.

BJP Keralam
BJP Thiruvananthapuram

RCB's PR Team Have to Find a new Slogan😁Good Bye to Ee Sala Cup🥳Congrats Royal Challengers Bengaluru
04/06/2025

RCB's PR Team Have to Find a new Slogan😁
Good Bye to Ee Sala Cup🥳

Congrats Royal Challengers Bengaluru


31/05/2025
മെയ്  31, മഹാറാണി അഹല്യാബായി ഹോൾക്കറുടെ 300-ാം ജയന്തി ദിനം!മൂന്ന് നൂറ്റാണ്ടുകൾക്ക് മുമ്പ് ഈ പുണ്യദിനത്തിലാണ് ലോകമാതാ ദേവ...
31/05/2025

മെയ് 31, മഹാറാണി അഹല്യാബായി ഹോൾക്കറുടെ 300-ാം ജയന്തി ദിനം!

മൂന്ന് നൂറ്റാണ്ടുകൾക്ക് മുമ്പ് ഈ പുണ്യദിനത്തിലാണ് ലോകമാതാ ദേവി അഹല്യാബായി ഹോൾക്കർ പിറന്നത്. വെറുമൊരു അഹല്യയല്ല, അനേകം ചരിത്രസ്മൃതികൾക്ക് മോക്ഷം നൽകി, മാൾവയുടെ ജീവിതത്തെ മൂന്ന് പതിറ്റാണ്ടുകൾ കൊണ്ട് സമൃദ്ധിയിലേക്ക് നയിച്ച ക്ഷേമരാജ്യ സംസ്ഥാപക!

മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ ചോണ്ടി ഗ്രാമത്തിൽ ജനിച്ച അഹല്യാബായിയെ, അന്നത്തെ സാമൂഹിക വ്യവസ്ഥിതിയെ മാറ്റിമറിച്ചുകൊണ്ട് പിതാവ് മങ്കോജി ഷിൻഡെ വായിക്കാനും എഴുതാനും പഠിപ്പിച്ചു. 29-ാം വയസ്സിൽ വൈധവ്യം തേടിയെത്തിയപ്പോഴും, ഭർതൃപിതാവ് മൽഹാർ റാവു ഹോൾക്കറുടെ പിന്തുണയോടെ സതി അനുഷ്ഠിക്കുന്നതിൽ നിന്ന് പിന്മാറി. 1766-ൽ മൽഹാർ റാവു അന്തരിച്ചപ്പോൾ മാൾവയുടെ ഭരണം സ്വയം ഏറ്റെടുത്ത്, രാജ്യത്തെ സകല വിഭാഗം ജനങ്ങളുടെയും പുരോഗതിക്കായി അശ്രാന്തം പ്രയത്നിച്ചു.
മഹേശ്വറിൽ ഭരണതലസ്ഥാനം സ്ഥാപിച്ച അഹല്യാബായി, മാൾവയിൽ പരുത്തികൃഷി പ്രോത്സാഹിപ്പിക്കുകയും അതിനെ ഒരു പ്രധാന ഉത്പാദന മേഖലയാക്കി മാറ്റുകയും ചെയ്തു. തണൽമരങ്ങൾ വെച്ചുപിടിപ്പിക്കുകയും യാത്രികർക്കായി വിശ്രമസ്ഥലങ്ങൾ നിർമ്മിക്കുകയും ചെയ്ത അവർ, രാജ്യത്തെ ദരിദ്ര ജനതയ്ക്കായി വാസസ്ഥലങ്ങൾ ഒരുക്കുന്നതിനും രാജ്യസമ്പത്ത് വിനിയോഗിച്ചു. വാണിജ്യം, വ്യവസായം, കൃഷി, കുലത്തൊഴിലുകൾ തുടങ്ങിയ മേഖലകളിൽ വലിയ പുരോഗതി കൊണ്ടുവന്ന അവരുടെ ഭരണത്തിൽ മാൾവയുടെ നികുതി വരുമാനം ഗണ്യമായി വർദ്ധിച്ചു.

മതവെറിയും അധിനിവേശവും തകർത്തെറിഞ്ഞ മഹാക്ഷേത്രങ്ങൾ പുനരുദ്ധരിച്ച മഹതിയാണവർ. കാശി വിശ്വനാഥ ക്ഷേത്രം ഉയർന്നതും പാവനയായ ഗംഗയുടെ തീരത്ത് ആരതിക്കായി പടിക്കെട്ടുകൾ ഉയർന്നതും ആ മഹതിയുടെ തപസ്സിൽ നിന്നും കരുത്തിൽ നിന്നുമാണ്. വാരണാസി പുരേശനത്തേടിയെത്തുന്ന മോക്ഷാർത്ഥികൾക്ക് മണികർണികാ ഘട്ട് ഒരുക്കിയതും, അയോദ്ധ്യയിലെ സരയൂ ഘട്ടിന് ജന്മം നൽകിയതും അവിടുത്തെ ഭവ്യ ഭാവനയാണ്.
സോമനാഥൻ പുനർജനിച്ചതും രാമേശ്വരത്തും, ഗയയിലും, ഗംഗോത്രിയിലും, ദ്വാരകയിലും, ജഗന്നാഥപുരിയിലുമെല്ലാം ധർമ്മശാലകളായും, അന്നക്ഷേത്രങ്ങളായും, സ്നാനഘട്ടങ്ങളായും അവിടുത്തെ അടയാളങ്ങൾ മായാമുദ്രകളായി നിലകൊള്ളുന്നു. ഹൈന്ദവ സമൂഹത്തിന്റെ ഉന്നമനത്തിനായി കൈലാസം മുതൽ രാമേശ്വരം വരെയുള്ള ഭാരതത്തിന്റെ സകല ഭൂമികകളിലും ക്ഷേത്ര നിർമ്മാണവും, പുനരുദ്ധാരണവും നടത്താൻ അഹല്യാബായിക്ക് സാധിച്ചു. ഔറംഗസേബിനാൽ തച്ചുടയ്ക്കപ്പെട്ട കാശി വിശ്വനാഥ ക്ഷേത്രം മാറ്റി സ്ഥാപിച്ചതും റാണിയായിരുന്നു. അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രം, മഥുരയിലെ ശ്രീകൃഷ്ണക്ഷേത്രം എന്നിവ വീണ്ടെടുക്കാൻ റാണി നടത്തിയ ശ്രമങ്ങളും അതിനായി ചെയ്ത സാമ്പത്തിക സഹായങ്ങളും ചരിത്രരേഖകളിൽ കുറിച്ചിട്ടിട്ടുണ്ട്.
ഏകഭാരതത്തിന്റെയും പവിത്ര ഭാരതത്തിൻ്റെയും സ്പന്ദനം ആ മഹതിയുടെ കർമ്മങ്ങളിൽ നിറഞ്ഞുനിന്നു. ഭാരതം തീർത്ഥ ക്ഷേത്രമാണെന്ന് പ്രഖ്യാപിച്ച, അയോദ്ധ്യയിലെ രാമക്ഷേത്ര പുനർനിർമ്മാണം രണ്ടര നൂറ്റാണ്ടുകൾക്ക് മുൻപേ ആത്മാർത്ഥമായി ആഗ്രഹിക്കുകയും അതിനായി പ്രയത്നിക്കുകയും ചെയ്ത ആ മഹത് വ്യക്തിത്വത്തിനെ ഈ ത്രിശതാബ്ദി വർഷത്തിൽ നമുക്ക് സ്മരിക്കാം.

തലമുറകൾക്ക് മാതൃകയായ അഹല്യാബായി ഹോൾക്കർക്ക് പ്രണാമം!

29/05/2025

“കേരളം വീണ പതിറ്റാണ്ട്”

2016ൽ എൽഡിഎഫ് അധികാരത്തിൽ എത്തിയപ്പോൾ അവരുടെ മുദ്രാവാക്യങ്ങളിൽ ഒന്നായിരുന്നു: “ഞങ്ങൾ തുറക്കുന്നത് ബാറുകൾ അല്ല, സ്കൂളുകളാണ്.”
എന്നാൽ കഴിഞ്ഞ ഒൻപത് വർഷത്തിനിടെ 807 പുതിയ ബാറുകൾ തുറക്കുകയും, സംസ്ഥാനത്തെ മദ്യലഭ്യത ഇരട്ടിയാക്കുകയും ചെയ്തു.

ഇപ്പോൾ കേരളം ലഹരിവസ്തുക്കളുടെ ഉപയോഗത്തിൽ പഞ്ചാബിനെ മറികടന്ന് ഇന്ത്യയിൽ ഒന്നാമതായിരിക്കുന്നു.
ലഹരിയുടെ നിയന്ത്രണമില്ലാത്ത വർദ്ധനവും ഉപയോഗവും നമ്മെ ക്രമസമാധാന-ആരോഗ്യ പ്രതിസന്ധിയിലേക്ക് നയിക്കുകയാണ്.

ഇത് ഒരു ഭരണപരാജയം അല്ല,
മറിച്ച് മുഴുവൻ തലമുറയോട് ചെയ്ത വഞ്ചനയാണ്.


യുവമോർച്ച സംസ്ഥാന അധ്യക്ഷനോടൊപ്പം യുവമോർച്ച തിരുവനന്തപുരം പ്രവർത്തകർ ദുരന്ത ഭൂമിയിൽCR PraphulKrishnanAdv.VV. RajeshBJYM ...
02/08/2024

യുവമോർച്ച സംസ്ഥാന അധ്യക്ഷനോടൊപ്പം യുവമോർച്ച തിരുവനന്തപുരം പ്രവർത്തകർ ദുരന്ത ഭൂമിയിൽ

CR PraphulKrishnan
Adv.VV. Rajesh
BJYM Keralam
BJP Thiruvananthapuram
BJYM Thiruvananthapuram







Address

Kannakki Mandiram Near Moolayil Althara, Pachalloor
Thiruvananthapuram
695027

Telephone

+919746041070

Website

Alerts

Be the first to know and let us send you an email when Shyam S Baiju posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Shyam S Baiju:

Share