njan_sreepadmanabha_dasan

njan_sreepadmanabha_dasan Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from njan_sreepadmanabha_dasan, Digital creator, Thiruvananthapuram.

ആറ്റുകാലിൽ തോറ്റംപാട്ട് ഒന്നാം ദിവസം-പാലകന്റെ ജനനം വർണ്ണിക്കുന്ന ഭാഗംഎഴുത്തിന് കടപ്പാട്:
23/02/2026

ആറ്റുകാലിൽ തോറ്റംപാട്ട് ഒന്നാം ദിവസം-പാലകന്റെ ജനനം വർണ്ണിക്കുന്ന ഭാഗം

എഴുത്തിന് കടപ്പാട്:

ആറ്റുകാലിൽ ഇന്ന് തോറ്റംപാട്ട് പാടി ശ്രീഭദ്രകാളിയമ്മ മാതാവിനെ കാപ്പ്കെട്ടി കുടിയിരുത്തുന്നു.
23/02/2026

ആറ്റുകാലിൽ ഇന്ന് തോറ്റംപാട്ട് പാടി ശ്രീഭദ്രകാളിയമ്മ മാതാവിനെ കാപ്പ്കെട്ടി കുടിയിരുത്തുന്നു.

കൈരളിയുടെ ദേവത സങ്കല്പങ്ങളിൽ ആദികാലം മുതൽക്ക് പ്രചാരം നേടിയിട്ടുള്ള ദേവത കാളി ആയിരിക്കണം. ആദി ദ്രാവിഡമായ ഗോത്രാരാധനയുടെ ...
10/02/2026

കൈരളിയുടെ ദേവത സങ്കല്പങ്ങളിൽ ആദികാലം മുതൽക്ക് പ്രചാരം നേടിയിട്ടുള്ള ദേവത കാളി ആയിരിക്കണം. ആദി ദ്രാവിഡമായ ഗോത്രാരാധനയുടെ കാലം മുതൽക്ക് ചരിത്രത്തിൽ അതുല്യമായ സ്ഥാനം അലങ്കരിക്കുന്ന മൂർത്തി തന്നെയാണ് കാളി. മലനാടിന്റെ അധിഷ്ടാനദേവത എന്നൊക്കെ പറയാൻ പറ്റുന്ന തരത്തിലുള്ളൊരു മൂർത്തി. കാവിലും, മച്ചിലും, വാളിലും, മുടിയിലും, ചിലമ്പിലും, കലമാൻ കൊമ്പിലും തുടങ്ങി കാളിയെ ആരാധിക്കാത്ത ഒരു മാധ്യമം വേറെ ഉണ്ടോ എന്ന് സംശയമാണ്. തെക്കൻ തിരുവിതാംകൂർ തുടങ്ങി വടക്കൻ മലബാർ വരെ ഓരോ ഗ്രാമത്തിലും കുറഞ്ഞതൊരു കുരുമ്പ കാവോ/മുടിപ്പുരയോ/കാളിക്ക് ശ്രീകോവിലോ ഒക്കെ ഉണ്ടാകും. അത്രമാത്രം മലയാളിയുടെ മനസ്സ് തൊട്ടറിഞ്ഞൊരു ദേവത മറ്റൊന്നില്ലെന്ന് തന്നെ പറയാം. അത് കൊണ്ട് തന്നെ ഇവിടത്തെ ഭദ്രകാളി സങ്കല്പം ഇവിടത്തേക്ക് മാത്രം അവകാശപ്പെട്ടതാണ്. ഭാരതത്തിൽ മറ്റൊരിടത്തും കാണാൻ സാധ്യത ഇല്ലാത്ത, കേരളത്തിന്‌ മാത്രം സ്വതന്ത്രമായുള്ളൊരു സങ്കല്പം. ഭാരതമെമ്പാടും കാളി ശിവ പത്നിയാണെങ്കിൽ കേരളത്തിൽ അവൾ ശിവപുത്രിയാണ്. "ശ്രീമഹാദേവൻ ദൈവ തിരുവടിവിന്റെ മൂന്നാകും തൃക്കണ്ണിൽ നിന്ന് ശ്രീഭദ്രകാളിയമ്മ പിറന്നു...." എന്ന് തോറ്റം പാട്ടും "രുദ്രസുതായൈ വിദ്‌മഹെ ശൂലഹസ്തായൈ ധീമഹെ തന്നഃ കാളീ പ്രചോദയാൽ" എന്ന് തന്ത്രവും പ്രതിപാദിക്കുന്നു. രണ്ടിലും സ്തുതിക്കുന്നത് സാക്ഷാൽ മഹാദേവ പുത്രിയായിരിക്കുന്ന കാളിയെ തന്നെ.

തോറ്റം പാട്ടിൽ ഒരു സന്ദർഭം ഇങ്ങനെ പോകുന്നു: ദാരികാസുര നിഗ്രഹ ശേഷം ദാരികന്റെ ശിരസ്സുമായി ആർത്തട്ടഹസിച്ച് ദേവി കൈലാസത്തിൽ എത്തിയ ശേഷം അച്ഛനായ മഹാദേവന് എന്നും തൃക്കണി കാണാൻ അത്തി അരയാലിന്റെ വലത്തേ കൊമ്പത്ത് ദാരിക ശിരസ്സ് കെട്ടി തൂക്കിയിട്ടു. അതിയായ ക്രോധം പൂണ്ട് വന്ന കാളിയെ മഹാദേവൻ ഒരു കൊച്ചു കുഞ്ഞിന്റെ രൂപത്തിലേക്ക് മാറ്റി, തെക്കും കൊല്ലത്തെ നാരായണർക്ക് വളർത്താൻ നൽകി. ഭൂമി ലോകത്ത് പോകാൻ നേരം നാന്ദകം എന്ന് പേരായ പള്ളിവാളും, നാഗഫണം എന്ന് പേരുള്ള രണ്ട് കാൽചിലമ്പുകളും മഹാദേവൻ മകൾക്ക് നൽകുന്നു. തുടർന്ന് ദേവി കന്യാവിന്റെ രൂപത്തിൽ ഭൂമി ലോകത്ത് തന്റെ മായകൾ കാട്ടുന്നു.

മുകളിൽ കുറിച്ച സന്ദർഭത്തെ ആസ്പദമാക്കി പ്രിയ സുഹൃത്ത് .rath_ വരച്ച ചിത്രം AI യുടെ സഹായത്തോടെ പുനരാവിഷ്കരിച്ചപ്പോൾ.

ശാക്തേയ ആരാധനയുടെ ഈറ്റില്ലമായ അനന്തപുരിയിൽ, ചണ്ഡ-മുണ്ഡന്മാരെ നിഗ്രഹിച്ച ആദിപരാശക്തിയുടെ ഉഗ്ര ഭാവമായ ചാമുണ്ഡി ദേവി കുടികൊ...
29/01/2026

ശാക്തേയ ആരാധനയുടെ ഈറ്റില്ലമായ അനന്തപുരിയിൽ, ചണ്ഡ-മുണ്ഡന്മാരെ നിഗ്രഹിച്ച ആദിപരാശക്തിയുടെ ഉഗ്ര ഭാവമായ ചാമുണ്ഡി ദേവി കുടികൊള്ളുന്ന അപൂർവ്വ സങ്കേതമാണ് തൊഴുവൻകോട് ചാമുണ്ഡി ദേവി ക്ഷേത്രം. നഗരത്തിന്റെ തിരക്കുകളിൽ നിന്നും മാറി ഏതാണ്ട് 8km അകലെ വട്ടിയൂർക്കാവ് - കാഞ്ഞിരംപാറ റൂട്ടിൽ പ്രൗഢിയോടെ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

​✨ പ്രത്യേകതകൾ ഏറെയുള്ള നിർമ്മാണരീതി
നാം കണ്ടു ശീലിച്ച ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് തൊഴുവൻകോട്. ചതുരാകൃതിയിലുള്ള ശ്രീകോവിലിൽ കിഴക്ക് ദർശനമായി പ്രതിഷ്ഠിച്ചിരിക്കുന്നത് ചതുർബാഹുക്കളോട് കൂടിയ ദേവിയുടെ ദാരുബിംബമാണ്. സർപ്പം, ഖേടകം, ഖഡ്ഗം, ശൂലം എന്നിവ ധരിച്ച ഉഗ്രഭാവത്തിലുള്ള ചാമുണ്ഡിയാണ് ഇവിടത്തെ മൂലപ്രതിഷ്ഠ. ഈ ശ്രീകോവിലിൽ തന്നെ മറ്റൊരു വാതിലിലൂടെ മോഹിനിയക്ഷിയുടെ സാന്നിധ്യവും ദർശിക്കാം എന്നത് ഇവിടത്തെ പ്രത്യേകതയാണ്.

​⚔️ മാർത്താണ്ഡവർമ്മയും എട്ടു വീട്ടിൽ പിള്ളമാരും:
തിരുവിതാംകൂർ ചരിത്രത്തിലെ നിർണ്ണായകമായ ഒരു അധ്യായം ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട് കിടക്കുന്നു. എട്ടു വീട്ടിൽ പിള്ളമാരിൽ കരുത്തനായ കഴക്കൂട്ടത്ത് പിള്ളയെ തോൽപ്പിക്കാൻ മാർത്താണ്ഡവർമ്മ മഹാരാജാവിന് സാധിച്ചിരുന്നില്ല. തന്റെ ചാരന്മാർ വഴി മഹാരാജാവ് ആ രഹസ്യം തിരിച്ചറിഞ്ഞു; കഴക്കൂട്ടത്ത് പിള്ളയുടെ കളരി ആശാനായ മേക്കാട് പണിക്കരും അദ്ദേഹം ആരാധിക്കുന്ന പരദേവതയായ ചാമുണ്ഡിയുടെ സാന്നിധ്യവുമാണ് പിള്ളയുടെ വിജയത്തിന് പിന്നിലെ ശക്തിയെന്ന്.
​രാജാവിന്റെ ധർമ്മസങ്കടം മനസ്സിലാക്കിയ ശ്രീ പത്മനാഭസ്വാമി, ബ്രഹ്മാവിനും മഹേശ്വരനുമൊപ്പം കഴക്കൂട്ടത്ത് പിള്ളയുടെ കളരിയിലെത്തി ദേവിയോട് കാര്യങ്ങൾ ധരിപ്പിച്ചു. തുടർന്ന് മേക്കാട് പണിക്കർക്ക് സ്വപ്നദർശനം നൽകിയ ദേവി, ത്രിമൂർത്തികളുടെ സാന്നിധ്യത്തിൽ ഇന്നത്തെ തൊഴുവൻകോടിൽ കുടികൊണ്ടു എന്നാണ് വിശ്വാസം.

​📜 ആചാരങ്ങളിലെ വ്യത്യസ്തത
ബ്രാഹ്മണർക്കും അബ്രാഹ്മണർക്കും ഒരേപോലെ പൂജാധികാരമുള്ള ഈ ക്ഷേത്രത്തിൽ സാധാരണ ക്ഷേത്രങ്ങളിൽ കാണുന്ന ശീവേലിയോ, പള്ളിവേട്ടയോ, ആറാട്ടോ ഇല്ല.
​നട തുറക്കുന്ന ദിവസങ്ങൾ: ആഴ്ചയിൽ മൂന്ന് ദിവസങ്ങൾ മാത്രം - ഞായർ, ചൊവ്വ, വെള്ളി.
​പ്രധാന വഴിപാട്: കോഴി സമർപ്പണം.

​ഉപദേവതകൾ: മോഹിനിയക്ഷി,കരിങ്കാളി, ഭുവനേശ്വരി, ദുർഗ്ഗ, ഹനുമാൻ സ്വാമി, ഗണപതി,നാഗരാജാവ്,നാഗയക്ഷിയമ്മ, നവഗ്രഹങ്ങൾ, ബ്രഹ്മരക്ഷസ്സ്,ഗന്ധർവ്വൻ, യക്ഷിയമ്മ, കന്നിച്ചാവ്, മറുത, മാടൻ തമ്പുരാൻ എന്നിങ്ങനെ പത്തിലധികം ഉപദേവതകളാൽ സമ്പന്നമാണ് ഈ തിരുമുറ്റം.
Check comment box for continuation🟥🟥🟥

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ചുറ്റുമായി നിരവധി അനവധി ക്ഷേത്രങ്ങൾ പ്രതിഷ്ഠ കഴിച്ചിരിക്കുന്നു. കോയിക്കൽ കൊട്ടാരത്തിലെ...
16/01/2026

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ചുറ്റുമായി നിരവധി അനവധി ക്ഷേത്രങ്ങൾ പ്രതിഷ്ഠ കഴിച്ചിരിക്കുന്നു. കോയിക്കൽ കൊട്ടാരത്തിലെ കിരാതസൂനുവും, ശ്രീവരാഹത്തെ ലക്ഷ്മി സമേത വരാഹപെരുമാളും, അനന്തൻകാട്ടിലെ നാഗരാജാവും തുടങ്ങി പല-പല ദേവതകൾ കുടികൊള്ളുന്ന സ്ഥലമാണ് കോട്ടയ്ക്കം. തേവാരക്ഷേത്രങ്ങളും ഇതിൽ ഉൾപ്പെടുന്നു. അത്തരത്തിൽ ഒരു തേവാരക്ഷേത്രത്തിന്റെ ചരിതമാണ് ഈ എഴുത്തിന് ആധാരം. രാജഭരണകാലത്ത് സ്വാമി ക്ഷേത്രത്തിന്റെ ഭരണം ഏട്ടരയോഗത്തിനായിരുന്നു എന്നത് ചരിത്രമാണല്ലോ. ഈ യോഗത്തിലെ ഏറ്റവും പ്രബലമായ കുടുംബമായിരുന്നു കൂപക്കര മഠം. തിരുവനന്തപുരത്തെ ഒരുപാട് ക്ഷേത്രങ്ങളുടെ താന്ത്രിക അവകാശം ഇവർക്ക് ഉണ്ടായിരുന്നതായി പറയപ്പെടുന്നു. കൂപക്കര മഠം സ്ഥിതി ചെയ്യുന്നത് സ്വാമി ക്ഷേത്രത്തിന്റെ വടക്ക്-പടിഞ്ഞാറ് ഭാഗത്തുള്ള കൈലാസേശ്വരം ശിവ ക്ഷേത്രത്തോട് ചേർന്നാണ്. മഠത്തിന്റെ നാലുകെട്ടിനുള്ളിൽ തേവാരദേവതയായി കുടിയിരിക്കുന്നത് സാക്ഷാൽ തിരുമാന്ധാംകുന്നിലെ ഭഗവതിയാണ്. വള്ളുവനാടിന്റെ കുലദേവത എങ്ങനെയാണ് തിരുവിതാംകൂറിൽ എത്തിയത് എന്നൊരു ചോദ്യം ഉയരാം. അതിന് ഇടയായ സംഭവം ചുവടെ കുറിക്കുന്നു.

ടിപ്പുവിന്റെ പടയോട്ടക്കാലത്ത് തിരുമാന്ധാംകുന്നിലെ തന്ത്രി പട്ടിൽപ്പൊതിഞ്ഞ അമ്മയുടെ തിടമ്പുമായി അവിടെ നിന്നും പലായനം ചെയ്യുകയുണ്ടായി. തിരുവനന്തപുരത്ത് കൂപക്കരമഠത്തിലാണ് അദ്ദേഹം എത്തിചേർന്നത്. ഇവിടെയുളളവർ അദ്ദേഹത്തിന് അഭയം നൽകി. അനന്തരം തന്ത്രിയെ ഭക്ഷണത്തിനായി ക്ഷണിച്ചപ്പോൾ തന്നോടൊപ്പം ഒരാൾകൂടിയുണ്ടെന്നും അവർക്ക് വല്ലതും നിവേദിച്ചശേഷമേ താൻ ആഹാരം കഴിക്കാറുളളൂവെന്നും പറഞ്ഞു. തിരുമാന്ധാംകുന്നിലമ്മയുടെ ശക്തിയും വൈഭവവും പറഞ്ഞുകേട്ടിരുന്ന അവർ തങ്ങൾക്ക് കൈവന്ന ഈ അസുലഭ സൗഭാഗ്യത്തിൽ അകമഴിഞ്ഞ് സന്തോഷിക്കുകയും വീട്ടിലുണ്ടായിരുന്ന അരിപ്പൊടികൊണ്ട് അടയുണ്ടാക്കി തന്ത്രിക്ക് നൽകുകയും ചെയ്തു‌, അടനൈവേദ്യം തുടർന്നുള്ള ദിവസങ്ങളിലും ഉണ്ടായി. തിരുമാന്ധാംകുന്നിലമ്മയുടെ സാന്നിദ്ധ്യംകൊണ്ട് അനുഗ്രഹീതമായ കൂപക്കരമഠം ഒരു ആരാധനകേന്ദ്രമായി മാറാൻ അധികം താമസം ഉണ്ടായില്ല. ടിപ്പുവിന്റെ ആക്രമഭീഷണി കെട്ടടങ്ങിയ ശേഷം (AD 1790 ൽ) തിടമ്പ് തിരികെ തിരുമാന്ധാംകുന്നിലേക്ക് കൊണ്ടുവന്നുവെങ്കിലും ഭഗവതിയുടെ സാന്നിദ്ധ്യം കൂപക്കരമഠത്തിൽ ഇന്നും ഉണ്ടെന്നാണ് വിശ്വാസം. അവിടുത്തെ പ്രധാനവഴിപാട് അട നൈവേദ്യമാണ്. പ്രധാന വിശേഷ ദിവസം മീനഭരണിയും.
Check comment box for continuation💥💥💥

തെക്കൻ തിരുവിതാംകൂറിലെ മുടിപ്പുരകളിൽ പാടുന്ന തോറ്റം പാട്ടിന്റെ ആരംഭം കുടിയിരുത്തലാണ്. 64 യോഗപീഠത്തിന്മേലും കുടികൊള്ളുന്ന...
16/12/2025

തെക്കൻ തിരുവിതാംകൂറിലെ മുടിപ്പുരകളിൽ പാടുന്ന തോറ്റം പാട്ടിന്റെ ആരംഭം കുടിയിരുത്തലാണ്. 64 യോഗപീഠത്തിന്മേലും കുടികൊള്ളുന്ന ഭദ്രകാളിയെയാണ് പാട്ടുകാർ ആ ദേശത്തേക്ക് ക്ഷണിക്കുന്നത്. ഇങ്ങനെ പാട്ട് പന്തലിൽ നിന്ന് പാട്ടുകാരുടെ തോറ്റം കേട്ട് വേതാളകണ്ഠമേറി അമ്മ എഴുന്നള്ളി വന്ന ശേഷം കൂടെ വന്ന കാളികൾക്കും കൂളികൾക്കും കുടിയിരിക്കാനുള്ള സ്ഥാനം നൽകുകയും തുടർന്ന്, മുടിപ്പുരയുടെ അകത്ത് കയറി ഗണപതിയെ കുടിയിരുത്തി, ഗണപതി പൂജ കഴിച്ച ശേഷമാണ് അമ്മ കുടിയിരിക്കുന്നത്. ശ്രീഭദ്രകാളിയമ്മ മാതാവ് ഗണപതിയെ പൂജിക്കുന്നതിന്റെ ചിത്രം ചുവടെ.

ആറ്റുകാലമ്മയുടെ മൂലബിംബം ദാരുവാണ്(വരിക്ക പ്ലാവിന്റെ കാതലായ തടിയിൽ നിർമ്മിച്ചത്). മൂലബിംബം ദാരുവായതിനാൽ ഇവിടെ ബഹുബേര സമ്പ...
18/11/2025

ആറ്റുകാലമ്മയുടെ മൂലബിംബം ദാരുവാണ്(വരിക്ക പ്ലാവിന്റെ കാതലായ തടിയിൽ നിർമ്മിച്ചത്). മൂലബിംബം ദാരുവായതിനാൽ ഇവിടെ ബഹുബേര സമ്പ്രദായം ആണ് നിലവിൽ ഉള്ളത്. ബഹുബേരമെന്നാൽ ഒന്നിലധികം ബിംബങ്ങളെ വെച്ച് പൂജിക്കുന്ന താന്ത്രിക സമ്പ്രദായമാണ്. നിത്യ അഭിഷേകങ്ങളും, കലശങ്ങളും ആടുന്നത് ദേവിയുടെ ചതുർബാഹുവായ നിൽക്കുന്ന രൂപത്തിലുള്ള അർച്ചന ബിംബത്തിലാണ്. ഇനി ചിത്രത്തിലേക്ക് വന്നാൽ, നാം ക്ഷേത്രത്തിലേക്ക് പോകുമ്പോൾ ഇന്നും കാണുന്ന ആറ്റുകാലമ്മയുടെ അർച്ചന ബിംബത്തിന്റെ ദശാബ്ദങ്ങൾ പഴക്കമുള്ള കലശാഭിഷേകത്തിന്റെ ചിത്രമാണിത്. ദേവിയുടെ ശ്രീകോവിലിന് മുന്നിലുള്ള നമസ്കാര മണ്ഡപത്തിലാണ് അഭിഷേകം നടക്കുന്നത്, കൂടാതെ ഇത് നടത്തുന്ന വ്യക്തി മുൻ ക്ഷേത്ര തന്ത്രിയായ തെക്കേടത് കുഴിക്കാട്ടില്ലത്ത് വാസുദേവൻ വാസുദേവൻ ഭട്ടതിരിപ്പാടുമാണ്.
ചിത്രത്തിന് കടപ്പാട്

നഗരഹൃദയത്തിൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ തെക്ക് ഭാഗത്ത് നിന്നും 600 മീറ്റർ മാത്രം അകലെയാണ് ചരിത്രപ്രസിദ്ധമായ ലക്ഷ്...
29/10/2025

നഗരഹൃദയത്തിൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ തെക്ക് ഭാഗത്ത് നിന്നും 600 മീറ്റർ മാത്രം അകലെയാണ് ചരിത്രപ്രസിദ്ധമായ ലക്ഷ്മി വരാഹമൂർത്തി ക്ഷേത്രം. കേരളത്തിൽ പൊതുവെ വരാഹ ക്ഷേത്രങ്ങളും ഇങ്ങനത്തെ സങ്കൽപ്പവും അപൂർവമാണ്. പൂർണ്ണമായും കേരളീയ വാസ്തു വിദ്യയിൽ നിർമ്മിച്ചിരിക്കുന്ന ക്ഷേത്രത്തിൽ പടിഞ്ഞാറ് ദർശനമായി വട്ട ശ്രീകോവിലിലാണ് പ്രതിഷ്ഠ നടത്തിയിരിക്കുന്നത്. പത്നിയായ ലക്ഷ്മി ദേവിയെ ഇടത്തെ തുടയിൽ ഇരുത്തിയിരിക്കുന്ന വരാഹമൂർത്തിയുടെ ശിലാബിംബ പ്രതിഷ്ഠയാണിവിടെ. മുകളിലത്തെ രണ്ട് കരങ്ങളിൽ ശംഖ്‌-ചക്രങ്ങളും താഴത്തെ വലത്തേ കരം അഭയ മുദ്രയിലും ഇടത്തെ കരം ലക്ഷ്മി ദേവിയെ ചേർത്ത് പിടിച്ച നിലയിലുമാണ് ബിംബം. ശ്രീകോവിലിനുള്ളിൽ വെള്ളിയിലും, പഞ്ചലോഹത്തിലും നിർമ്മിച്ച രണ്ട് ഉത്സവ മൂർത്തി ബിംബങ്ങളും ഉണ്ട്. രണ്ടും മൂലബിംബത്തിന്റെ അതേ രൂപത്തിൽ തന്നെയാണ് ഉള്ളത്. ശീവേലിക്കും ആറാട്ടിനും എഴുന്നള്ളിക്കുന്നത് പഞ്ചലോഹ ബിംബവും വൈകുണ്ഡ ഏകാദശിക്ക് പുറത്തെഴുന്നള്ളിക്കുന്നത് വെള്ളിയിലുള്ള ബിംബവുമാണ്.

ശ്രീകോവിലിന്റെ അകത്ത് തന്നെ വലത് വശത്ത് ഗരുഡന്റെയും ഹനുമാൻ സ്വാമിയുടെയും ചെറിയ രണ്ട് ബിംബങ്ങളുമുണ്ട്. പൂർണ്ണമായും കരിങ്കല്ലിൽ നിർമ്മിച്ചിരിക്കുന്നതാണ് ശ്രീകോവിൽ, അതിന്റെ മേൽക്കൂര ചെമ്പ് പൊതിഞ്ഞിട്ടുമുണ്ട്. സോപാനത്തിന്റെ മുന്നിൽ ദ്വാരപാലകരായിട്ടുള്ള ജയന്റെയും വിജയന്റെയും ശിൽപ്പങ്ങളും ദൃശ്യം. ശ്രീകോവിലിന്റെ മുന്നിൽ ചതുരാകൃതിയിലുള്ള നമസ്കാരമണ്ഡപത്തിൽ ചെറിയൊരു ഗരുഡനെയും സ്ഥാപിച്ചിരിക്കുന്നു. ഇവിടെ ഭഗവാന്റെ അകത്തെ ബലിവട്ടത്തിൽ തന്നെ പ്രധാന ശ്രീകോവിലിനോട് ചേർന്ന് ഇടത് വശത്ത് പ്രത്യേകം ശ്രീകോവിലിൽ ഗണപതിയെയും പ്രതിഷ്ഠ നടത്തിയിട്ടുണ്ട്. ബലിക്കൽപുരക്ക് പുറത്ത് സ്വർണ്ണ കൊടിമരവും സ്ഥാപിച്ചിരിക്കുന്നു. മുഴുക്കാപ്പ്, ഇടിച്ചു പിഴിഞ്ഞപായസം,പഞ്ചാമൃത അഭിഷേകം,ലക്ഷമീനാരായണ പൂജ എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ.

മീനമാസത്തിൽ എട്ട് ദിവസം നീണ്ടു നിൽക്കുന്ന ഉത്സവമാണിവിടത്തെ പ്രധാന ആഘോഷം. ഒന്നാം നാളിൽ ഭഗവാന്റെ കൊടിമരത്തിൽ കൊടിയേറ്റി അവസാന ദിവസം ശ്രീപത്മനാഭസ്വാമിയോടൊപ്പം ശംഖുമുഖം കടലിൽ കൂടിയാറാട്ടോട് കൂടി അവസാനിക്കുന്നു.ഉത്സവനാളുകളിൽ ഗരുഡവാഹന എഴുന്നള്ളത്തും അനന്തവാഹന എഴുന്നള്ളത്തും ഉണ്ടാകും.നാലമ്പലത്തിന് പുറത്ത് വലത് വശത്ത് ബാലഗണപതി, ശാസ്താവ്, ഭഗവതി എന്നിവരെ കിഴക്ക് ദർശനമായും അതിന് മുന്നിൽ നാഗയക്ഷിയേയും പ്രതിഷ്ഠിച്ചിട്ടുണ്ട്. ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ തെക്ക്പടിഞ്ഞാറ് ഭാഗത്ത് കിഴക്ക് ദർശനമായി നാഗരാജാവിന്റെയും പ്രതിഷ്ഠയുണ്ട്.
Check comment box for continuation

Address

Thiruvananthapuram
695009

Website

Alerts

Be the first to know and let us send you an email when njan_sreepadmanabha_dasan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share