Archdiocese of Trivandrum- Archtvm

Archdiocese of Trivandrum- Archtvm A Media And Communication Venture of
Latin Catholic Archdiocese of Trivandrum Join us on YouTube: ArchTVM TV
https://www.youtube.com/c/archtvm

Visit our news portal
www.archtvmnews.com

08/09/2025
08 സെപ്തംബർ 2025അനുദിന വായന & സുവിശേഷം✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠ 🧾ഒന്നാം വായനമിക്കാ 5:1-4aഇസ്രായേലിനെ ഭരിക്കേണ്ടവന്‍ നിന്നില്‍ ന...
07/09/2025

08 സെപ്തംബർ 2025
അനുദിന വായന & സുവിശേഷം
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

🧾ഒന്നാം വായന
മിക്കാ 5:1-4a
ഇസ്രായേലിനെ ഭരിക്കേണ്ടവന്‍ നിന്നില്‍ നിന്നു പുറപ്പെടും

കര്‍ത്താവ് അരുള്‍ചെയ്യുന്നു:

ബേത്‌ലെഹെം- എഫ്രാത്താ,
യൂദാ ഭവനങ്ങളില്‍ നീ ചെറുതാണെങ്കിലും
ഇസ്രായേലിനെ ഭരിക്കേണ്ടവന്‍ എനിക്കായി
നിന്നില്‍ നിന്നു പുറപ്പെടും;
അവന്‍ പണ്ടേ, യുഗങ്ങള്‍ക്കുമുന്‍പേ, ഉള്ളവനാണ്.
അതിനാല്‍, ഈറ്റുനോവെടുത്തവള്‍ പ്രസവിക്കുന്നതുവരെ
അവന്‍ അവരെ പരിത്യജിക്കും.
പിന്നീട്, അവന്റെ സഹോദരരില്‍ അവശേഷിക്കുന്നവര്‍
ഇസ്രായേല്‍ ജനത്തിലേക്കു മടങ്ങിവരും.
കര്‍ത്താവിന്റെ ശക്തിയോടെ
തന്റെ ദൈവമായ കര്‍ത്താവിന്റെ മഹത്വത്തോടെ,
അവന്‍ വന്ന് തന്റെ ആടുകളെ മേയ്ക്കും.
ഭൂമിയുടെ അതിര്‍ത്തിയോളം
അവന്‍ പ്രതാപവാനാകയാല്‍
അവര്‍ സുരക്ഷിതരായി വസിക്കും.
അവന്‍ നമ്മുടെ സമാധാനമായിരിക്കും.

കർത്താവിൻ്റെ വചനം
ദൈവത്തിനു നന്ദി.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

🎼 പ്രതിവചന സങ്കീർത്തനം
സങ്കീ 13:5ab,6c

എന്റെ ഹൃദയം അങ്ങേ രക്ഷയില്‍ ആനന്ദം കൊള്ളും.

ഞാന്‍ അവിടുത്തെ കരുണയില്‍ ആശ്രയിക്കുന്നു;
എന്റെ ഹൃദയം അങ്ങേ രക്ഷയില്‍ ആനന്ദം കൊള്ളും.

എന്റെ ഹൃദയം അങ്ങേ രക്ഷയില്‍ ആനന്ദം കൊള്ളും.

ഞാന്‍ കര്‍ത്താവിനെ പാടിസ്തുതിക്കും;
അവിടുന്ന് എന്നോട് അതിരറ്റ കരുണ കാണിച്ചിരിക്കുന്നു.

എന്റെ ഹൃദയം അങ്ങേ രക്ഷയില്‍ ആനന്ദം കൊള്ളും.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

✝ സുവിശേഷം
മത്താ 1:1-16,18-23
അവള്‍ ഗര്‍ഭംധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവില്‍ നിന്നാണ്.

അബ്രാഹത്തിന്റെ പുത്രനായ ദാവീദിന്റെ പുത്രന്‍ യേശുക്രിസ്തുവിന്റെ വംശാവലി ഗ്രന്ഥം.

അബ്രാഹം ഇസഹാക്കിന്റെ പിതാവായിരുന്നു.
ഇസഹാക്ക് യാക്കോബിന്റെയും
യാക്കോബ് യൂദായുടെയും സഹോദരന്മാരുടെയും പിതാവായിരുന്നു.
താമാറില്‍ നിന്നു ജനിച്ച പേരെസിന്റെയും സേറായുടെയും പിതാവായിരുന്നു യൂദാ.
പേരെസ്‌ ഹെസ്‌റോന്റെയും
ഹെസ്‌റോന്‍ ആരാമിന്റെയും പിതാവായിരുന്നു.
ആരാം അമിനാദാബിന്റെയും അമിനാദാബ് നഹ്‌ഷോന്റെയും
നഹ്‌ഷോന്‍ സല്‍മോന്റെയും പിതാവായിരുന്നു.
സല്‍മോന്‍ റാഹാബില്‍ നിന്നു ജനിച്ച ബോവാസിന്റെയും
ബോവാസ് റൂത്തില്‍ നിന്നു ജനിച്ച ഓബദിന്റെയും
ഓബദ് ജസ്സെയുടെയും
ജസ്സെ ദാവീദ് രാജാവിന്റെയും പിതാവായിരുന്നു.

ദാവീദ് ഊറിയായുടെ ഭാര്യയില്‍ നിന്നു ജനിച്ച സോളമന്റെ പിതാവായിരുന്നു.
സോളമന്‍ റഹോബോവാമിന്റെയും
റഹോബോവാം അബിയായുടെയും
അബിയാ ആസായുടെയും പിതാവായിരുന്നു.
ആസാ യോസഫാത്തിന്റെയും
യോസഫാത്ത് യോറാമിന്റെയും
യോറാം ഓസിയായുടെയും
ഓസിയാ യോഥാമിന്റെയും
യോഥാം ആഹാസിന്റെയും
ആഹാസ് ഹെസെക്കിയായുടെയും
ഹെസെക്കിയാ മനാസ്സെയുടെയും
മനാസ്സെ ആമോസിന്റെയും
ആമോസ് ജോസിയായുടെയും പിതാവായിരുന്നു.
ബാബിലോണ്‍ പ്രവാസകാലത്തു ജനിച്ച യാക്കോണിയായുടെയും സഹോദരന്മാരുടെയും പിതാവായിരുന്നു ജോസിയാ.

യാക്കോണിയാ ബാബിലോണ്‍ പ്രവാസത്തിനുശേഷം ജനിച്ച സലാത്തിയേലിന്റെയും
സലാത്തിയേല്‍ സൊറൊബാബേലിന്റെയും പിതാവായിരുന്നു.
സൊറൊബാബേല്‍ അബിയൂദിന്റെയും
അബിയൂദ് എലിയാക്കിമിന്റെയും
എലിയാക്കിം ആസോറിന്റെയും
ആസോര്‍ സാദോക്കിന്റെയും
സാദോക്ക് അക്കീമിന്റെയും
അക്കീം എലിയൂദിന്റെയും
എലിയൂദ് എലെയാസറിന്റെയും
എലെയാസര്‍ മഥാന്റെയും
മഥാന്‍ യാക്കോബിന്റെയും പിതാവായിരുന്നു.

യാക്കോബ് മറിയത്തിന്റെ ഭര്‍ത്താവായ ജോസഫിന്റെ പിതാവായിരുന്നു. അവളില്‍ നിന്നു ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു.

യേശുക്രിസ്തുവിന്റെ ജനനം ഇപ്രകാരമായിരുന്നു: അവന്റെ മാതാവായ മറിയവും ജോസഫും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരിക്കെ, അവര്‍ സഹവസിക്കുന്നതിനു മുമ്പ് അവള്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണിയായി കാണപ്പെട്ടു. അവളുടെ ഭര്‍ത്താവായ ജോസഫ് നീതിമാനാകയാലും അവളെ അപമാനിതയാക്കാന്‍ ഇഷ്ടപ്പെടായ്കയാലും അവളെ രഹസ്യമായി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. അവന്‍ ഇതേക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കെ, കര്‍ത്താവിന്റെ ദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് അവനോടു പറഞ്ഞു: ദാവീദിന്റെ പുത്രനായ ജോസഫ്, മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ടാ. അവള്‍ ഗര്‍ഭംധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവില്‍ നിന്നാണ്. അവള്‍ ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്നുപേരിടണം. എന്തെന്നാല്‍, അവന്‍ തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നു മോചിപ്പിക്കും. കന്യക ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. ദൈവം നമ്മോടുകൂടെ എന്നര്‍ഥമുള്ള എമ്മാനുവേല്‍ എന്ന് അവന്‍ വിളിക്കപ്പെടും എന്നു കര്‍ത്താവ് പ്രവാചകന്‍ മുഖേന അരുളിച്ചെയ്തതു പൂര്‍ത്തിയാകാന്‍ വേണ്ടിയാണ് ഇതെല്ലാം സംഭവിച്ചത്.

കർത്താവിൻ്റെ സുവിശേഷം
ക്രിസ്തുവേ അങ്ങേയ്ക്കു സ്തുതി.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

പതിനായിരങ്ങള്‍ സാക്ഷി; കാര്‍ളോയും ഫ്രസ്സാത്തിയും ഇനി തിരുസഭയിലെ വിശുദ്ധര്‍....✨✨ വിശദ വായനയ്ക്കും, ജീവിതം അടുത്തറിയുന്നത...
07/09/2025

പതിനായിരങ്ങള്‍ സാക്ഷി; കാര്‍ളോയും ഫ്രസ്സാത്തിയും ഇനി തിരുസഭയിലെ വിശുദ്ധര്‍....✨
✨ വിശദ വായനയ്ക്കും, ജീവിതം അടുത്തറിയുന്നതിനും...............👇

വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയ്ക്ക് രണ്ട് വിശുദ്ധര്‍ കൂടി. 'ദൈവത്തിന്റെ ഇന്‍ഫ്‌ലുവന

പതിനായിരങ്ങള്‍ സാക്ഷി; കാര്‍ളോയും ഫ്രസ്സാത്തിയും ഇനി തിരുസഭയിലെ വിശുദ്ധര്‍... വിശുദ്ധ പദവി പ്രഖ്യാപന ചടങ്ങിലെ ചിത്രങ്ങൾ
07/09/2025

പതിനായിരങ്ങള്‍ സാക്ഷി; കാര്‍ളോയും ഫ്രസ്സാത്തിയും ഇനി തിരുസഭയിലെ വിശുദ്ധര്‍... വിശുദ്ധ പദവി പ്രഖ്യാപന ചടങ്ങിലെ ചിത്രങ്ങൾ

07/09/2025

വാഴ്ത്തപ്പെട്ടവരായ കാർലോ അക്യൂട്ടിസും ഫ്രസ്സാത്തിയും വിശുദ്ധ പദവി പ്രഖ്യാപനം II 07/09/2025 @1.30 PM

https://youtu.be/VqHVyFckfcY
07/09/2025

https://youtu.be/VqHVyFckfcY

വാഴ്ത്തപ്പെട്ടവരായ കാർലോ അക്യൂട്ടിസും ഫ്രസ്സാത്തിയും വിശുദ്ധ പദവി പ്രഖ്യാപനം II 07/09/2025 @1.30 PM🔔 Subscribe and turn on notifications to stay updated wit....

07 സെപ്തംബർ 2025അനുദിന വായന & സുവിശേഷം✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠ 🧾ഒന്നാം വായനജ്ഞാനം 9:13-18അങ്ങേ ഹിതം ആരറിയും?ദൈവശാസനങ്ങള്‍ ആര്‍...
06/09/2025

07 സെപ്തംബർ 2025
അനുദിന വായന & സുവിശേഷം
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

🧾ഒന്നാം വായന
ജ്ഞാനം 9:13-18
അങ്ങേ ഹിതം ആരറിയും?

ദൈവശാസനങ്ങള്‍ ആര്‍ക്കു ഗ്രഹിക്കാനാകും?
കര്‍ത്താവിന്റെ ഹിതം തിരിച്ചറിയാന്‍ ആര്‍ക്കു കഴിയും?
മര്‍ത്യരുടെ ആലോചന നിസ്സാരമാണ്.
ഞങ്ങളുടെ പദ്ധതികള്‍ പരാജയപ്പെടാം.
നശ്വരശരീരം ആത്മാവിനു ദുര്‍വഹമാണ്.
ഈ കളിമണ്‍കൂടാരം ചിന്താശീലമുള്ള മനസ്സിനെ ഞെരുക്കുന്നു.
ഭൂമിയിലെ കാര്യങ്ങള്‍ ഊഹിക്കുക ദുഷ്‌കരം.
അടുത്തുള്ളതുപോലും അധ്വാനിച്ചുവേണം കണ്ടെത്താന്‍:
പിന്നെ ആകാശത്തിലുള്ള കാര്യങ്ങള്‍
കണ്ടെത്താന്‍ ആര്‍ക്കു കഴിയും?
അങ്ങ് ജ്ഞാനത്തെയും അങ്ങേ പരിശുദ്ധാത്മാവിനെയും
ഉന്നതത്തില്‍ നിന്നു നല്‍കിയില്ലെങ്കില്‍,
അങ്ങേ ഹിതം ആരറിയും!
ജ്ഞാനം ഭൂവാസികളുടെ പാത നേരേയാക്കി,
അങ്ങേക്കു പ്രസാദമുള്ളവ അവരെ പഠിപ്പിച്ചു:
അവര്‍ രക്ഷിക്കപ്പെടുകയും ചെയ്തു.

കർത്താവിൻ്റെ വചനം
ദൈവത്തിനു നന്ദി.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

🎼 പ്രതിവചന സങ്കീർത്തനം
സങ്കീ 90:3-4,5-6,12-13,14,17

കര്‍ത്താവേ, അങ്ങു തലമുറതലമുറയായി ഞങ്ങളുടെ ആശ്രയമായിരുന്നു.

മനുഷ്യനെ അവിടുന്നു
പൊടിയിലേക്കു മടക്കി അയയ്ക്കുന്നു;
മനുഷ്യമക്കളേ, തിരിച്ചുപോകുവിന്‍
എന്ന് അങ്ങു പറയുന്നു.
ആയിരം വത്സരം അങ്ങേ ദൃഷ്ടിയില്‍
കഴിഞ്ഞുപോയ ഇന്നലെപോലെയും
രാത്രിയിലെ ഒരു യാമംപോലെയും മാത്രമാണ്.

കര്‍ത്താവേ, അങ്ങു തലമുറതലമുറയായി ഞങ്ങളുടെ ആശ്രയമായിരുന്നു.

അവിടുന്നു മനുഷ്യനെ, ഉണരുമ്പോള്‍ മാഞ്ഞുപോകുന്ന
സ്വപ്നം പോലെ തുടച്ചുമാറ്റുന്നു;
പ്രഭാതത്തില്‍ മുളനീട്ടുന്ന പുല്ലുപോലെയാണവന്‍.
പ്രഭാതത്തില്‍ അതു തഴച്ചുവളരുന്നു;
സായാഹ്‌നത്തില്‍ അതു വാടിക്കരിയുന്നു,

കര്‍ത്താവേ, അങ്ങു തലമുറതലമുറയായി ഞങ്ങളുടെ ആശ്രയമായിരുന്നു.

ഞങ്ങളുടെ ആയുസ്സിന്റെ ദിനങ്ങള്‍ എണ്ണാന്‍
ഞങ്ങളെ പഠിപ്പിക്കണമേ!
ഞങ്ങളുടെ ഹൃദയം ജ്ഞാനപൂര്‍ണമാകട്ടെ!
കര്‍ത്താവേ, മടങ്ങിവരണമേ! അങ്ങ് എത്രനാള്‍ വൈകും?
അങ്ങേ ദാസരോട് അലിവു തോന്നണമേ!

കര്‍ത്താവേ, അങ്ങു തലമുറതലമുറയായി ഞങ്ങളുടെ ആശ്രയമായിരുന്നു.

പ്രഭാതത്തില്‍ അങ്ങേ കാരുണ്യംകൊണ്ടു
ഞങ്ങളെ സംതൃപ്തരാക്കണമേ!
ഞങ്ങളുടെ ആയുഷ്‌കാലം മുഴുവന്‍
ഞങ്ങള്‍ സന്തോഷിച്ചുല്ലസിക്കട്ടെ.
ഞങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ കൃപ
ഞങ്ങളുടെമേല്‍ ഉണ്ടാകട്ടെ!
ഞങ്ങളുടെ പ്രവൃത്തികളെ ഫലമണിയിക്കണമേ!
ഞങ്ങളുടെ പ്രവൃത്തികളെ സുസ്ഥിരമാക്കണമേ!

കര്‍ത്താവേ, അങ്ങു തലമുറതലമുറയായി ഞങ്ങളുടെ ആശ്രയമായിരുന്നു.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

🧾രണ്ടാം വായന
ഫില 1:9-10,12-17
ഒരു ദാസനായിട്ടല്ല, അതിലുപരി, പ്രിയപ്പെട്ട ഒരു സഹോദരനായി അവനെ സ്വീകരിക്കുക.

പൗലോസായ ഞാന്‍ വൃദ്ധനും ഇപ്പോള്‍ യേശുക്രിസ്തുവിനെ പ്രതി തടവുകാരനുമാണ്. എന്റെ പുത്രന്‍ ഒനേസിമോസിന്റെ കാര്യമാണു നിന്നോടു ഞാന്‍ അപേക്ഷിക്കുന്നത്. എന്റെ കാരാഗൃഹവാസ കാലത്തു ഞാന്‍ അവനു പിതാവായി. അവനെ നിന്റെ അടുത്തേക്കു ഞാന്‍ തിരിച്ചയയ്ക്കുന്നു. എന്റെ ഹൃദയം തന്നെയാണു ഞാന്‍ അയയ്ക്കുന്നത്. സുവിശേഷത്തെ പ്രതിയുള്ള എന്റെ ബന്ധിതാവസ്ഥയില്‍ നിനക്കുവേണ്ടി എന്നെ ശുശ്രൂഷിക്കാന്‍ ഞാന്‍ അവനെ സന്തോഷപൂര്‍വം എന്നോടൊപ്പം നിറുത്തുമായിരുന്നു. നിന്റെ ഔദാര്യം നിര്‍ബന്ധത്താലാകാതെ സ്വതന്ത്ര മനസ്സാല്‍ ആകുന്നതിനാണ് നിന്റെ സമ്മതം കൂടാതെ ഒന്നും ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കാത്തത്. അല്‍പകാലത്തേക്ക് അവന്‍ നിന്നില്‍ നിന്നു വേര്‍പിരിഞ്ഞത് ഒരുപക്‌ഷേ നിത്യമായി അവനെ നിനക്കു തിരിച്ചു കിട്ടുന്നതിനായിരിക്കാം. ഇനി ഒരു ദാസനായിട്ടല്ല, അതിലുപരി, ലൗകികമായും കര്‍ത്താവിലും എനിക്കും അതിലേറെ നിനക്കും പ്രിയപ്പെട്ട ഒരു സഹോദരനായി അവനെ ലഭിച്ചിരിക്കുന്നു. അതുകൊണ്ട്, നീ എന്നെ നിന്റെ സഹകാരിയായി പരിഗണിക്കുന്നെങ്കില്‍, എന്നെപ്പോലെ അവനെയും സ്വീകരിക്കുക.
കർത്താവിൻ്റെ വചനം
ദൈവത്തിനു നന്ദി.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

✝ സുവിശേഷം
ലൂക്കാ 14:25-33
തനിക്കുള്ളതെല്ലാം ഉപേക്ഷിക്കാതെ നിങ്ങളിലാര്‍ക്കും എന്റെ ശിഷ്യനാവുക സാധ്യമല്ല.

അക്കാലത്ത്, വലിയ ജനക്കൂട്ടങ്ങള്‍ യേശുവിന്റെ അടുത്തുവന്നു. അവന്‍ തിരിഞ്ഞ് അവരോടു പറഞ്ഞു: സ്വന്തം പിതാവിനെയും മാതാവിനെയും ഭാര്യയെയും മക്കളെയും സഹോദരന്മാരെയും സഹോദരിമാരെയും എന്നല്ല, സ്വജീവനെ തന്നെയും വെറുക്കാതെ എന്റെ അടുത്തുവരുന്ന ആര്‍ക്കും എന്റെ ശിഷ്യനായിരിക്കുവാന്‍ സാധിക്കുകയില്ല. സ്വന്തം കുരിശു വഹിക്കാതെ എന്റെ പിന്നാലെ വരുന്നവന് എന്റെ ശിഷ്യനായിരിക്കുവാന്‍ കഴിയുകയില്ല. ഗോപുരം പണിയാന്‍ ഇച്ഛിക്കുമ്പോള്‍, അതു പൂര്‍ത്തിയാക്കാന്‍ വേണ്ട വക തനിക്കുണ്ടോ എന്ന് അതിന്റെ ചെലവ് ആദ്യമേ തന്നെ കണക്കുകൂട്ടി നോക്കാത്തവന്‍ നിങ്ങളില്‍ ആരുണ്ട്? അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അടിത്തറ കെട്ടിക്കഴിഞ്ഞ് പണി മുഴുവനാക്കാന്‍ കഴിയാതെ വരുമ്പോള്‍, കാണുന്നവരെല്ലാം അവനെ ആക്‌ഷേപിക്കും. അവര്‍ പറയും: ഈ മനുഷ്യന്‍ പണി ആരംഭിച്ചു; പക്‌ഷേ, പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. അല്ലെങ്കില്‍, ഇരുപതിനായിരം ഭടന്മാരോടുകൂടെ തനിക്കെതിരേ വരുന്നവനെ പതിനായിരം കൊണ്ടു നേരിടാന്‍ സാധിക്കുമോ എന്ന് ആദ്യമേ ആലോചിക്കാതെ മറ്റൊരു രാജാവിനോടു യുദ്ധത്തിനു പോകുന്ന ഏതു രാജാവാണുള്ളത്? അതു സാധ്യമല്ലെങ്കില്‍, അവന്‍ ദൂരത്തായിരിക്കുമ്പോള്‍ തന്നെ ദൂതന്മാരെ അയച്ച്, സമാധാനത്തിന് അപേക്ഷിക്കും. ഇതുപോലെ, തനിക്കുള്ളതെല്ലാം ഉപേക്ഷിക്കാതെ നിങ്ങളിലാര്‍ക്കും എന്റെ ശിഷ്യനാവുക സാധ്യമല്ല.

കർത്താവിൻ്റെ സുവിശേഷം
ക്രിസ്തുവേ അങ്ങേയ്ക്കു സ്തുതി.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

06 സെപ്തംബർ 2025അനുദിന വായന & സുവിശേഷം✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠ 🧾ഒന്നാം വായനകൊളോ 1:21-23പരിശുദ്ധരും നിര്‍മലരുമായിത്തീരാന്‍ ക്രി...
05/09/2025

06 സെപ്തംബർ 2025
അനുദിന വായന & സുവിശേഷം
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

🧾ഒന്നാം വായന
കൊളോ 1:21-23
പരിശുദ്ധരും നിര്‍മലരുമായിത്തീരാന്‍ ക്രിസ്തു നിങ്ങളെ ദൈവത്തോട് അനുരഞ്ജിപ്പിച്ചിരിക്കുന്നു.

സഹോദരരേ, ഒരിക്കല്‍ നിങ്ങള്‍ ദൈവത്തില്‍ നിന്ന് അകന്നു ജീവിക്കുന്നവരും ദുഷ്പ്രവൃത്തികള്‍ വഴി മനസ്സില്‍ ശത്രുത പുലര്‍ത്തുന്നവരുമായിരുന്നു. എന്നാല്‍, ഇപ്പോള്‍ ക്രിസ്തു തന്റെ മരണം വഴി സ്വന്തം ഭൗതികശരീരത്തില്‍ നിങ്ങളെ അനുരഞ്ജിപ്പിച്ചിരിക്കുന്നു. അവിടുത്തെ മുമ്പില്‍ പരിശുദ്ധരും കുറ്റമറ്റവരും നിര്‍മലരുമായി നിങ്ങളെ സമര്‍പ്പിക്കുന്നതിനു വേണ്ടിയാണ് അവന്‍ ഇപ്രകാരം ചെയ്തത്. എന്നാല്‍, നിങ്ങള്‍ ശ്രവിച്ച സുവിശേഷം നല്‍കുന്ന പ്രത്യാശയില്‍ നിന്നു വ്യതിചലിക്കാതെ സ്ഥിരതയോടും ദൃഢനിശ്ചയത്തോടും കൂടെ വിശ്വാസത്തില്‍ നിങ്ങള്‍ നിലനില്‍ക്കേണ്ടിയിരിക്കുന്നു. ആകാശത്തിനു താഴെയുള്ള എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കപ്പെട്ടിട്ടുണ്ട്. പൗലോസായ ഞാന്‍ അതിന്റെ ശുശ്രൂഷകനായി.

കർത്താവിൻ്റെ വചനം
ദൈവത്തിനു നന്ദി.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

🎼 പ്രതിവചന സങ്കീർത്തനം
സങ്കീ 54:1-2,4,6

ഇതാ, ദൈവമാണ് എന്റെ സഹായകന്‍.

ദൈവമേ, അങ്ങേ നാമത്താല്‍
എന്നെ രക്ഷിക്കണമേ!
അങ്ങേ ശക്തിയില്‍
എനിക്കു നീതി നടത്തിത്തരണമേ!
ദൈവമേ, എന്റെ പ്രാര്‍ഥന കേള്‍ക്കണമേ!
എന്റെ അധരങ്ങളില്‍ നിന്ന് ഉതിരുന്ന
വാക്കുകള്‍ ശ്രദ്ധിക്കണമേ!

ഇതാ, ദൈവമാണ് എന്റെ സഹായകന്‍.

ഇതാ, ദൈവമാണ് എന്റെ സഹായകന്‍,
കര്‍ത്താവാണ് എന്റെ ജീവന്‍ താങ്ങിനിര്‍ത്തുന്നവന്‍.
ഞാന്‍ അങ്ങേക്കു ഹൃദയപൂര്‍വം ബലി അര്‍പ്പിക്കും;
കര്‍ത്താവേ, അങ്ങേ ശ്രേഷ്ഠമായ നാമത്തിനു
ഞാന്‍ നന്ദിപറയും.

ഇതാ, ദൈവമാണ് എന്റെ സഹായകന്‍.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

✝ സുവിശേഷം
ലൂക്കാ 6:1-5
സാബത്തില്‍ നിഷിദ്ധമായത് നിങ്ങള്‍ ചെയ്യുന്നതെന്ത്?

ഒരു സാബത്തുദിവസം യേശു ഗോതമ്പുവയലിലൂടെ കടന്നുപോകുമ്പോള്‍ അവന്റെ ശിഷ്യന്മാര്‍ കതിരുകള്‍ പറിച്ച് കൈകൊണ്ടു തിരുമ്മി തിന്നു. ഫരിസേയരില്‍ ചിലര്‍ ചോദിച്ചു: സാബത്തില്‍ നിഷിദ്ധമായത് നിങ്ങള്‍ ചെയ്യുന്നതെന്ത്? അവന്‍ മറുപടി പറഞ്ഞു: വിശന്നപ്പോള്‍ ദാവീദും അനുചരന്മാരും എന്താണു ചെയ്തതെന്നു നിങ്ങള്‍ വായിച്ചിട്ടില്ലേ? അവന്‍ ദേവാലയത്തില്‍ പ്രവേശിച്ച്, പുരോഹിതന്മാര്‍ക്കല്ലാതെ മറ്റാര്‍ക്കും ഭക്ഷിക്കാന്‍ അനുവാദമില്ലാത്ത കാഴ്ചയപ്പം എടുത്തു ഭക്ഷിക്കുകയും കൂടെയുണ്ടായിരുന്നവര്‍ക്ക് കൊടുക്കുകയും ചെയ്തില്ലേ. അവന്‍ അവരോടു പറഞ്ഞു: മനുഷ്യപുത്രന്‍ സാബത്തിന്റെയും കര്‍ത്താവാണ്.

കർത്താവിൻ്റെ സുവിശേഷം
ക്രിസ്തുവേ അങ്ങേയ്ക്കു സ്തുതി.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

കാർളോയുടെയും ഫ്രസ്സാത്തിയുടെയും വിശുദ്ധ പദവിയ്ക്കു ഇനി രണ്ടുനാള്‍; വത്തിക്കാന്‍ സ്മാരക സ്റ്റാമ്പുകള്‍ പുറത്തിറക്കി✨ വിശദ...
05/09/2025

കാർളോയുടെയും ഫ്രസ്സാത്തിയുടെയും വിശുദ്ധ പദവിയ്ക്കു ഇനി രണ്ടുനാള്‍; വത്തിക്കാന്‍ സ്മാരക സ്റ്റാമ്പുകള്‍ പുറത്തിറക്കി
✨ വിശദ വായനയ്ക്ക് ............👇

വത്തിക്കാന്‍ സിറ്റി: ദിവ്യകാരുണ്യത്തിന്റെ സൈബര്‍ അപ്പസ്തോലന്‍ എന്ന പേരില്‍ അറിയപ്പെടുന്ന കാ

Address

Vellayambalam
Thiruvananthapuram

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+914712724001

Website

https://www.archtvmnews.com/

Alerts

Be the first to know and let us send you an email when Archdiocese of Trivandrum- Archtvm posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Archdiocese of Trivandrum- Archtvm:

Share

Category