നെടുമങ്ങാട് News

നെടുമങ്ങാട് News നെടുമങ്ങാട് താലൂക്കിന്റെ വാർത്തകൾ

നെടുമങ്ങാട് താലൂക്കിന്റെ വാർത്തകൾ കൃത്യതയോടെ സത്യസന്ധമായി സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കുക എന്നതാണ് നെടുമങ്ങാട് ന്യൂസിന്റെ ലക്ഷ്യം.

പൊതു നിരത്തിൽ നിരന്തരം അറവുമാലിന്യം തള്ളുന്ന സാമൂഹ്യ വിരുദ്ധരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ കഴിയാത്തത് പഞ്ചായത്ത്‌ ഭരണസ...
16/05/2025

പൊതു നിരത്തിൽ നിരന്തരം അറവുമാലിന്യം തള്ളുന്ന സാമൂഹ്യ വിരുദ്ധരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ കഴിയാത്തത് പഞ്ചായത്ത്‌ ഭരണസമിതിയുടെ പിടിപ്പുകേട് - കോൺഗ്രസ്‌

പനവൂർ: വെള്ളാഞ്ചിറയിൽ സാമൂഹ്യ വിരുദ്ധർ അറവു മാലിന്യം നിക്ഷേപിച്ച സ്ഥലം സന്ദർശിച്ചു കോൺഗ്രസ്‌ നേതാക്കൾ പഞ്ചായത്തിന്റെ പിടിപ്പുകേടിനെതിരെ സ്ഥിതിഗതികൾ വിലയിരുത്തി പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് വാർത്ത കുറിപ്പിൽ അറിയിച്ചു.

വെള്ളാഞ്ചിറയിൽ അറവു മാലിന്യം റോഡിൽ തള്ളിയ സാമൂഹ്യ വിരുദ്ധരെ കണ്ടില്ലായെന്ന് നടിക്കുകയാണ് പഞ്ചായത്ത്‌ ഭരണസമിതി ചെയ്യുന്നതെന്ന് സ്ഥലം സന്ദർശിച്ചുകൊണ്ട് മുൻ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് എസ് എൻ പുരം ജലാൽ അഭിപ്രായപ്പെട്ടു.

അഴിമതിനടത്താൻ വേണ്ടി മാത്രം വ്യാജ സിസിടിവി പഞ്ചായത്ത്‌ മുഴുവൻ സ്ഥാപിച്ചു ജനങ്ങളെ കബളിപ്പിച്ച സിപിഎം നേതൃത്വം കൊടുക്കുന്ന പഞ്ചായത്ത്‌ ഭരണസമിതി കാശ് മുടക്കി പ്രവർത്തന ക്ഷമതയുള്ള നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിരുന്നെങ്കിൽ ഒരിക്കലും ഇത്തരം മാലിന്യ നിക്ഷേപം പഞ്ചായത്ത് പരിധിക്കുള്ളിൽ ഉണ്ടാകുകയില്ലായിരുന്നുവെന്ന് ഡിസിസി അംഗം ലാൽ വെള്ളാഞ്ചിറ പറഞ്ഞു..

പഞ്ചായത്തിന്റെ അനാസ്ഥയ്ക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നിട്ടിറങ്ങുമെന്ന് കർഷക തൊഴിലാളി ഫെഡറേഷൻ മണ്ഡലം പ്രസിഡന്റ് സിദ്ദിഖ് പ്രിയദർശിനി അറിയിച്ചു..

മഹിളാ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് അജിത മുൻ പഞ്ചായത്ത്‌ പ്രസിഡന്റ് കെ സരസ്വതിയമ്മ ഡികെടിഎഫ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സജയകുമാർ ഡികെടിഎഫ് മണ്ഡലം സെക്രട്ടറി അഖിൽ ബി കർഷക കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറി അനുരാജ് ഗുരുക്കൾ എന്നിവർ ഒപ്പമുണ്ടായിരുന്നു...

16/05/2025

പുത്തൻ പാലം വെഞ്ഞാറമൂട് റോഡിൽ അറവു മാലിന്യം തള്ളിയ നിലയിൽ

വെള്ളാഞ്ചിറ ധ്രുവ കളരിഗുരുകുലത്തിനു സമീപം ജനവാസ മേഖലയിൽ ആണ് മാലിന്യം തള്ളിയ നിലയിൽ കണ്ടെത്തിയത്.

#ആണ് #വെഞ്ഞാറമൂട് #പാലം

കർഷക വഞ്ചനയുടെ നാലാം വാർഷികമാണ് എൽ.ഡി.എഫ് സർക്കാർ ആഘോഷിക്കുന്നത് - ആനാട് ജയൻപനവൂർ: എൽഡിഫ് സർക്കാരിന്റെ കർഷക വഞ്ചനയ്ക്കെത...
16/05/2025

കർഷക വഞ്ചനയുടെ നാലാം വാർഷികമാണ് എൽ.ഡി.എഫ് സർക്കാർ ആഘോഷിക്കുന്നത് - ആനാട് ജയൻ

പനവൂർ: എൽഡിഫ് സർക്കാരിന്റെ കർഷക വഞ്ചനയ്ക്കെതിരെ കർഷക കോൺഗ്രസ്‌ പനവൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കൃഷിഭവൻ ധർണ്ണ കെപിസിസി നിർവ്വാഹക സമിതി അംഗം ശ്രീ: ആനാട് ജയൻ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിച്ചു. കർഷക വഞ്ചനയുടെ നാലാം വാർഷികമാണ് എൽ.ഡി.എഫ് സർക്കാർ ആഘോഷിക്കുന്നതെന്ന് ആനാട് ജയൻ പ്രസ്താവിച്ചു. വന്യജീവിശല്യം കർഷകരെ ദുരിതത്തിലാക്കുന്നത് കണ്ടില്ലായെന്ന് നടിക്കുകയാണെന്നും കൂട്ടിച്ചേർത്തു.
കർഷക കോൺഗ്രസ്‌ പനവൂർ മണ്ഡലം പ്രസിഡന്റ് നിരപ്പിൽ സജ്ജാദ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഡിസിസി വൈസ് പ്രസിഡന്റ് ആനക്കുഴി ഷാനവാസ്‌,ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് ബിനു എസ് നായർ, ഡിസിസി അംഗങ്ങളായ ലാൽ വെള്ളാഞ്ചിറ, എസ് എൻ പുരം ജലാൽ, കർഷക കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ് അൻവർ ജോയ്, ബ്ലോക്ക് കോൺഗ്രസ്‌ വൈസ് പ്രസിഡന്റ് എം.എസ് ബിനു,ഡികെടിഎഫ് മണ്ഡലം പ്രസിഡന്റ് സിദ്ദിഖ് പ്രിയദർശിനി, മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി വൈസ് പ്രസിഡന്റ് വെള്ളംകുടി റഷീദ്,മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.സരസ്വതി അമ്മ,മുൻ പഞ്ചായത്ത്‌ അംഗം പികെ രാജേന്ദ്രൻ,മഹിളാകോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് അജിത, ഗ്രാമ പഞ്ചായത്ത്‌ മെമ്പർ ശോഭ, ഡികെടിഎഫ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സജയകുമാർ, യൂത്ത് കോൺഗ്രസ്‌ നേതാക്കളായ അൻസൽ ആറ്റിൻപുറം, ഉണ്ണി കൃഷ്ണൻ, ഡികെടിഎഫ് മണ്ഡലം സെക്രട്ടറിമാരായ അനന്ദു ബിപി, അഖിൽ ബി കർഷക കോൺഗ്രസ്‌ പുല്ലമ്പാറ മണ്ഡലം പ്രസിഡന്റ് മണ്ണയം രാജൻ, കർഷക കോൺഗ്രസ്‌ മണ്ഡലം ഭാരവാഹികളായ സൂരജ് കരിക്കുഴി, നവനീത് കുമാർ, സുബൈദ, ബാഹുലേയൻ നായർ, അനുരാഗ് ഗുരുക്കൾ, വെള്ളാഞ്ചിറ ശശിധരൻ നായർ,അബ്‌ദുൾ റഷീദ് മീന്നിലം, എസ് എൻ പുരം വിജയൻ, പേരയം രാധാകൃഷ്ണൻ നായർ, തുടങ്ങിയവർ സംസാരിച്ചു.

വ്യാജ പരാതിയിൽ നെടുമങ്ങാട് സ്വദേശിയായ ദളിത് യുവതിയെ കള്ളക്കേസിൽ കുടുക്കാൻ ശ്രമം.‘ഒരു തുള്ളി വെള്ളത്തിനായി സ്റ്റേഷനിലെ ബാ...
16/05/2025

വ്യാജ പരാതിയിൽ നെടുമങ്ങാട് സ്വദേശിയായ ദളിത് യുവതിയെ കള്ളക്കേസിൽ കുടുക്കാൻ ശ്രമം.

‘ഒരു തുള്ളി വെള്ളത്തിനായി സ്റ്റേഷനിലെ ബാത്റൂമിൽ വരെ ഞാൻ നോക്കി’ കള്ളക്കേസിൽ പേരൂർക്കട പൊലീസ് കസ്റ്റഡിയിൽ അനുഭവിച്ച ക്രൂരത വിവരിച്ച് യുവതി
തിരുവനന്തപുരം: ‘ഒരുരാത്രി മുഴുവൻ സ്റ്റേഷനിൽ പിടിച്ചിരുത്തിയിട്ടും കുടിക്കാൻ ഒരു തുള്ളിവെള്ളമോ ഭക്ഷണമോ നൽകിയില്ല. രാത്രി പന്ത്രണ്ട് മണിക്ക് കുടിവെള്ളം തിരഞ്ഞ് ശുചിമുറിയിലെത്തിയെങ്കിലും ബക്കറ്റിൽ പോലും ഒരു തുള്ളിയില്ലായിരുന്നു. പലകുറി ആവശ്യപ്പെട്ടിട്ടാണ് വെള്ളമില്ലാത്ത ആ ശുചിമുറി ഉപയോഗിക്കാൻ തന്നെ അനുവദിച്ചത്’. വ്യാജമോഷണക്കുറ്റം ചുമത്തി പേരൂർക്കട പൊലീസ് കസ്റ്റഡിയിലെടുത്ത ദലിത് യുവതിയുടെ വാക്കുകളാണിത്. ക്രൂരമായ മാനസികപീഡനത്തിനാണ് താൻ ഇരയായതെന്ന് മീഡിയവൺ ഓൺലൈനിനോട് നെടുമങ്ങാട് പനയമുട്ടം തോട്ടരികത്ത് വീട്ടിൽ പ്രദീഷിന്റെ ഭാര്യയും ഇരയുമായ ആർ. ബിന്ദു പറഞ്ഞു.

പേരൂർക്കട പൊലീസിൽ നിന്ന് അനുഭവിക്കേണ്ടി വന്നത് ഇനി ഒരു സ്ത്രീക്കും ഉണ്ടാകരുതെന്നാണ് പ്രാർത്ഥന. ഒരു സ്ത്രീക്കും താങ്ങാനാകുന്നതല്ല, ആ രാത്രി മുഴുവൻ പേരൂർക്കട പൊലീസ് സ്റ്റേഷനിൽ താൻ നേരിട്ടത്. രണ്ട് പെൺമക്കളുള്ള വീട്ടിലേക്ക് അമ്മയെവിടെയാണെന്ന് പോലും അറിയിക്കാൻ അനുവദിക്കാതെ, ​ജോലിസ്ഥലത്തുള്ള ഭർത്താവിനോട് ഭാര്യയെ കസ്റ്റഡിയിലെടുത്തുവെന്ന് അറിയിക്കാതെയാണ് 39 കാരിയെ പേരൂർക്കട പൊലീസ് വേട്ടയാടിയത്. പട്ടികജാതി വിഭാഗത്തിലെ പുലയ സമുദായത്തിൽപ്പെട്ട ബിന്ദുവിനെ ഒരു അന്വേഷണവും നടത്താതെ മോഷ്ടാവും കുറ്റവാളിയുമാക്കാനും പൊലീസും പരാതിക്കാരും ശ്രമിച്ചത്.

തിരുവനന്തപുരം കുടപ്പനക്കുന്ന് ഭഗവതി നഗറിൽ ഓമന ഡാനിയലും മകൾ നിഷയും അവരുടെ വീട്ടിൽ നിന്ന് രണ്ടര പവൻ സ്വർണം നഷ്ടമായെന്നും വീട്ടു​ജോലിക്കെത്തിയിരുന്ന ബിന്ദുവാണ് അത് മോഷ്ടിച്ചതെന്നും ആരോപിച്ച് നൽകിയ പരാതിയിലാണ് പേരൂർക്കട പൊലീസിന്റെ നിയമങ്ങളെ മറികടന്നുള്ള ഇടപെടൽ. സംഭവത്തിൽ കള്ളപ്പരാതി നൽകിയ ഓമന ഡാനിയലിനും മകൾ നിഷക്കും പേരൂർക്കട പൊലീസ് സ്റ്റേഷനിലെ എസ്​ ഐ പ്രസാദിനും കണ്ടാലറിയാവുന്ന രണ്ട് പുരുഷപൊലീസ് ഉദ്യോഗസ്ഥർക്കും രണ്ട് വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കുമെതിരെ പരാതി നൽകിയിരിക്കുകയാണ് ബിന്ദു.

സംഭവത്തെക്കുറിച്ച് ബിന്ദു പറയുന്നത്:

കഴിഞ്ഞ മൂന്ന് വർഷ​മായി പലവീടുകളിലായി വീട്ടുജോലിക്ക് പോകുന്നുണ്ട്. തനിക്കും എന്റെ ഭർത്താവിനും കിട്ടുന്ന തുച്ഛമായ വരുമാനത്തിൽനിന്നാണ് രണ്ടു പെൺമക്കളുടെ വിദ്യാഭ്യാസമടക്കമുള്ള കുടുംബ ചിലവുകൾ നടത്തു​ന്നത്. അതിനിടയിലാണ് ഏപ്രിൽ 14 മുതൽ പരാതിക്കാരിയായ ഓമന ഡാനിയലിന്റെ ​വീട്ടിൽ ​ജോലിക്ക് പോകുന്നത്. ഒരു ഏജൻസി വഴിയാണ് അവിടെ ജോലി ശരിയായത്. ആഴ്ചയിൽ മൂന്ന് ദിവസമാണ് അവിടെ പണിയുണ്ടാവുക. ദിവസം 500 രൂപയാണ് കൂലി. രാവിലെ 6.50 ന് ഇറങ്ങിയാൽ തിരികെ വീട്ടിലെത്തുമ്പോൾ രാത്രി എട്ട് മണിയാകും. ബസിറങ്ങി അവരുടെ വീട്ടിലേക്ക് നടന്നാണ് പോവുക. ഓട്ടോറിക്ഷ വിളിച്ചാൽ 50 രൂപയുടെ ദൂരമുണ്ട്. 14,16,19 തീയതികളിലാണ് അവിടെ ​ജോലിക്ക് പോയത്. 23 ന് മറ്റൊരു വീട്ടിൽ ​ജോലിക്കുപോയ ശേഷം വൈകിട്ട് നാലുമണിയോടെ വീട്ടിലേക്ക് പോകാനായി ബസ് സ്റ്റോപ്പിൽ കാത്തുനിൽക്കുമ്പോഴാണ് പേരൂർക്കട പൊലീസ് സ്​റ്റേഷനിൽ നിന്നും വിളിക്കുന്നത്. തനിക്കെതിരെ പരാതി ലഭിച്ചിട്ടു​ണ്ടെന്നും വേഗം സ്റ്റേഷനിലേക്ക് വരണമെന്നും പറഞ്ഞു. ഓമന ഡാനിയലാണ് പരാതി നൽകിയതെന്ന് പറ​ഞ്ഞതുകൊണ്ട് ഞാൻ അവരുടെ വീട്ടിലേക്ക് വിളിച്ചു. ഫോണെടുത്തത് മറ്റൊരു മകളായിരുന്നു. എന്താണ് കാര്യമെന്നന്വേഷിച്ചപ്പോൾ മൂന്നുദിവസത്തെ ശമ്പളം നൽകാനാണെന്നാണ് പറഞ്ഞത്. ഞാൻ സ്റ്റേഷനിലേക്ക് പോയി. അവിടെ എത്തുമ്പോൾ ഓമനയും നിഷയും ഉണ്ടായിരുന്നു. ചെന്ന് കയറുമ്പോൾ തന്നെ എസ്​.ഐ പ്രസാദ് ‘മാല എവിടേടീ’ എന്നു അലറിക്കൊണ്ട് തെറിവിളിക്കുകയായിരുന്നു. തെറിവിളി കുറച്ച് നേരം നീണ്ട ശേഷം ഇവളെ ശരിക്ക് ഒന്ന് ചോദ്യം ചെയ്യാം എന്നു പറഞ്ഞ് യൂണിഫോമിലല്ലാത്ത ഒരു പൊലീസുകാരനെ കൂട്ടി മറ്റൊരു മുറിയിൽ കൊണ്ടു പോയി. അവിടെക്ക് യൂണിഫോമിടാത്ത മറ്റൊരു പൊലീസുകാരനും യൂണിഫോമിൽ അല്ലാതിരുന്ന രണ്ട് വനിതാ പൊലീസുകാരികളും ചേർന്ന് തെറിവിളിയും അസഭ്യവർഷവും ആരംഭിച്ചു. ‘നീ മോഷ്ടിച്ച മാല എവിടേടി’ എന്ന് ചോദിച്ചും തെറിയും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള അധി​ക്ഷേപങ്ങളായിരുന്നു ഓരോരുത്തരും. കൈ ഉയർത്തി അടിക്കാനും മർദിക്കാനും ഒരുങ്ങി. ഞാൻ കരഞ്ഞുപറഞ്ഞെങ്കിലും അതൊന്നും കേൾക്കാനൊ ശ്രദ്ധിക്കാനോ തയാറാകാതെ എന്നെ കുറ്റക്കാരിയാക്കാനായിരുന്നു അവരുടെ ശ്രമം.

പേരൂർക്കട പൊലീസ് ബിന്ദുവിനെതിരെയിട്ട എഫ്ഐആർ. പിന്നീട് ഇത് പിൻവലിച്ചു

ഭർത്താവിനെയോ ബന്ധുക്കളെയോ ബന്ധപ്പെടാൻ അനുവദിക്കാതെ ഫോൺ പിടിച്ചുവാങ്ങി വച്ചിരുന്നു. ഒരുതുള്ളി​ വെള്ളം പോലും കുടിക്കാൻ അനുവദിക്കാതെയുള്ള മാനസിക പീഡനങ്ങൾ സഹിക്കാനാകാതെ ഞാൻ എടുത്തുവെന്ന് ഒരു ദുർബല നിമിഷത്തിൽ കള്ളം പറഞ്ഞു. അത്രക്ക് ഭീകരമായിരുന്നു അവരുടെ പീഡനം. എടുത്തിട്ടില്ലെന്ന് കരഞ്ഞു കാല് പിടിച്ച് പറഞ്ഞിട്ടും എസ്.ഐ എന്നെ പ്രതിയാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. പീഡനം സഹിക്കാനാകാതെ ഞാ​ൻ എടുത്തുവെന്ന് പറഞ്ഞതോടെ രാത്രി എട്ടരയോടെ പരാതിക്കാരിയുടെ വണ്ടിയിൽ എന്നെ എന്റെ വീട്ടിലേക്ക് കൊണ്ടുവന്നു. മഫ്തിയിലായിരുന്നു പൊലീസ്. വീട് മുഴുവൻ അരിച്ചുപറുക്കിയിട്ടും ഒന്നും കണ്ടെത്താനായില്ല. അപ്പോഴാണ് ഞാൻ പൊലീസ് കസ്റ്റഡിയിലാണെന്ന് കുട്ടികളും ഭർത്താവുമൊക്കെ അറിയുന്നത്.

സ്വർണം കിട്ടാത്തതിനെ തുടർന്ന് വീണ്ടും കാറിൽ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കാറിൽ കയറി സ്റ്റേഷനെത്തുന്നത് വരെ തെറി വിളിക്കുകയായിരുന്നു.രാത്രി ഒൻപതരയോടെ സ്റ്റേഷനിൽ തിരികെ എത്തിയ നിമിഷം മുതൽ അടുത്ത ദിവസം രാവിലെ മൂന്ന് വരെ കണ്ണടക്കാൻ പോലും അനുവദിക്കാതെ അവരെല്ലാം മാറി മാറി എന്നെ അസഭ്യം വിളിച്ചു. മാല എടുത്തുകൊടുത്തില്ലെങ്കിൽ തന്നെയും ഭർത്താവിനെയും പ്രായപൂർത്തിയാകാത്ത പെൺമക്കളെയും കേസിൽ കുടുക്കി ജയിലിൽ അടയ്ക്കുമെന്നും ഭീഷണിപ്പെടുത്തി. മാല ഞാൻ മോഷ്ടിച്ചിട്ടില്ല എന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ കാലിൽ പിടിച്ച് കരഞ്ഞുപറഞ്ഞെങ്കിലും അവർ കേൾക്കാൻ തയ്യാറായില്ല.

തൊട്ടുപിന്നാലെ സ്റ്റേഷനിലെത്തിയ ഭർത്താവിനൊ സഹോദരിയുടെ മക്കൾക്കോ എന്നെ കാണാനോ സംസാരിക്കാനോ അവർ അനുവദിച്ചില്ല. സമ്മതിച്ചില്ലെങ്കിൽ എന്റെ പെൺമക്കളും കേസിൽ പ്രതിയാണെന്നും അവരെയും സ്റ്റേഷനിൽ കൊണ്ടുവരണമെന്നും ഭീഷണിപ്പെടുത്തി. സ്റ്റേഷനി​ലെ വനിതാ പൊലീസുപോലും ഒരു സ്ത്രീയെന്ന പരിഗണന തനിക്ക് നൽകിയില്ല. മനംനൊന്ത് അപമാന ഭാരത്താൽ ആത്മഹത്യയെപ്പറ്റി പോലും ഞാൻ ചിന്തിച്ചു. എന്നാൽ എന്റെ പെൺക്കളുടെ ഭാവി മാത്രമോർത്താണ് ഞാൻ അതിന് തുനിയാതിരുന്നത്. സമൂഹത്തിനും നിയമത്തിനും മുന്നിൽ തനിക്ക് തന്റെ സത്യസന്ധത തെളിയിക്കണമായിരുന്നു. അതിന് ജീവിച്ചിരിക്കണമെന്ന് തനിക്ക് തോന്നിയെന്നും ബിന്ദു പറഞ്ഞു.

ആ രാത്രി മുഴുവനും വെള്ളമോ ഭക്ഷണമോ നൽകാൻ പോലും തയറായില്ല. ഒരു പേപ്പർ തന്നിട്ട് സ്റ്റേഷനിൽ വരുന്ന എല്ലാവരും എല്ലാവരും കാണുന്നതരത്തിൽ എന്നെ തറയിൽ ഇരുത്തി. സ്റ്റേഷനിലുണ്ടായിരുന്ന ഓരോ നിമിഷവും അങ്ങേയറ്റം അപമാനവും മാനസികപീഡനവും നേരിടേണ്ടി വന്നു. രാത്രി 11.40 ന് പേരൂർക്കട സ്റ്റേഷനിൽ 0571 -2025 നമ്പറിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. എന്നാൽ രാവിലെ എട്ട​രയോടെ പരാതിക്കാരിയായ ഓമന ഡാനിയലും നിഷയും സ്റ്റേഷനിലെത്തി. വീട്ടിൽ നിന്നു സ്വർണം തിരികെ കിട്ടിയെന്ന വിവരം പൊലീസിനെ അറിയിച്ചു. ഇതിന് പിന്നാലെ എസ്ഐ പ്രസാദ് അയ്യാളുടെ മുറിയിലേക്ക് തന്നെ വിളിച്ചു. അപ്പോൾ അവിടെ ഓമനയും നിഷയുമുണ്ടായിരുന്നു. തന്റെ മക്കളേയോർത്ത് പരാതി അവർ പിൻവലിക്കുകയാണെന്ന് എസ് ഐ പറഞ്ഞു. ഈ രണ്ടര പവൻ പോലുള്ള പത്ത് എണ്ണം വാങ്ങാനുള്ള പണം തന്റെ കയ്യിലുണ്ട് എന്നിട്ടും താൻ കേസ് പിൻവലിക്കുകയാണെന്ന് ഓമന എന്നേ നോക്കി പറഞ്ഞു. അതുവരെ എന്നെയും കുടുംബത്തെയും മോഷ്ടാക്കളാക്കുമെന്ന് പറഞ്ഞ പൊലീസ് നിലപാട് മാറ്റി. അതിനിടയിൽ ഓമന മൂന്ന് ദിവസത്തെ ശമ്പളം വെച്ചു നീട്ടി. ഞാനത് വാങ്ങി, കാരണം ഞാൻ ചോര നീരാക്കിയതാണ്. കേസൊന്നുമില്ല, വീട്ടിൽ പൊയ്​ക്കൊള്ളാൻ പൊലീസ് പറഞ്ഞു. എന്നാൽ എന്റെ ​ഫോൺ വേണമെന്ന് ഞാൻ പറഞ്ഞു. അത് കിട്ടിയ ശേഷം മാത്രമെ പോകുള്ളുവെന്ന് പറഞ്ഞപ്പോഴാണ് ഉച്ചക്ക് 12​.30 ഓടെ ​ഫോൺ തന്നത്.

ഒരു സ്ത്രീയെ, വീട്ടമ്മയെ വ്യാജപരാതിയിൽ കൃത്യമായ അന്വേഷണം പോലും നടത്താതെ കുറ്റക്കാരിയാക്കാനുള്ള പൊലീസ് നടപടിക്കെതിരെ നിയമപരമായി നേരിടാൻ തീരുമാനിച്ചാണ് സ്റ്റേഷനിൽ നിന്നിറങ്ങിയത്. ഒരൊറ്റ രാത്രികൊണ്ട് അത്രക്ക് കണ്ണീർ വീണിട്ടുണ്ട് ആ സ്റ്റേഷനുള്ളിൽ. കള്ളപ്പരാതി നൽകിയ ഓമന ഡാനിയൽ, നിഷ എന്നിവർക്ക് തക്കതായ ശിക്ഷ വാങ്ങി നൽകും. എസ്.ഐ പ്രസാദടക്കമുള്ളവർക്കെതിരെ മരണം വരെ നിയമ പോരാട്ടം നടത്തും. അവരെ ജോലിയിൽ നിന്ന് പിരിച്ചുവിടണം. പെൻഷൻ വാങ്ങാൻ പോലും അനുവദിക്കരുത്, നീതിക്ക് വേണ്ടിയാണ് ഞാൻ പോരാടുന്നത് ബിന്ദു പറഞ്ഞു. ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിരിക്കുകയാണ് ബിന്ദു. സംഭവം പരാതിയും വിവാദവുമായതോടെ പൊലീസ് എഫ്ഐആർ പിൻവലിച്ചിരുന്നു.

സയ്‌നെഡ് കണ്ടുപിടിച്ച നാൾ മുതൽക്കേ അതിന്റെ രുചി എന്താകുമെന്ന് മനുഷ്യൻ ആലോചിച്ചിട്ടുണ്ടാവാം. എന്നാൽ അതിനെ രുചിച്ച്‌ നോക്ക...
07/03/2025

സയ്‌നെഡ് കണ്ടുപിടിച്ച നാൾ മുതൽക്കേ അതിന്റെ രുചി എന്താകുമെന്ന് മനുഷ്യൻ ആലോചിച്ചിട്ടുണ്ടാവാം. എന്നാൽ അതിനെ രുചിച്ച്‌ നോക്കാൻ ആരും തയ്യാറായിരുന്നില്ല. പക്ഷേ, 19 വർഷങ്ങൾക്ക് മുൻപ്, ഒരു മലയാളി സയ്‌നെഡ് രുചിച്ച്‌ നോക്കി അതിന്റെ രഹസ്യം ശാസ്ത്രലോകത്തിന് സമ്മാനിച്ചു.

എറണാകുളം സ്വദേശിയായ എം.പി. പ്രസാദ്, ഒരു സ്വർണപ്പണിക്കാരനാണ് ഈ അപൂർവ അനുഭവം രേഖപ്പെടുത്തിയത്. ജീവിതത്തിലെ സാമ്പത്തിക പ്രതിസന്ധികളിൽ മുങ്ങിയിരുന്ന പ്രസാദ്, 2006 ജൂൺ 17-ന് പാലക്കാടിലെ ഒരു ഹോട്ടൽ മുറിയിൽ ജീവനൊടുക്കുകയായിരുന്നു. എന്നാൽ, പ്രസാദിന്റെ ആത്മഹത്യക്കുറിപ്പ് ഒരു ചരിത്രരേഖയായി മാറി.

പ്രസാദിന്റെ ആത്മഹത്യക്കുറിപ്പിൽ അദ്ദേഹം എഴുതിയിരുന്നത് ഇങ്ങനെയായിരുന്നു.
"ഡോക്ടർമാരോട്: പൊട്ടാസ്യം സയ്‌നെഡ്, ഇതിന്റെ രുചി ഞാൻ അറിഞ്ഞു. വളരെ പതുക്കെ, ആരംഭത്തിൽ കുറച്ച് പുകച്ചതുപോലെയാണ്. നാക്കെല്ലാം എരിയും. ഹാർഡ് ആണ്. നല്ല ചവർപ്പാണ്."

ഈ കുറിപ്പിന്റെ അടിസ്ഥാനത്തിൽ ശാസ്ത്രലോകം സയ്‌നെഡിന്റെ രുചിയെ "അക്രിഡ് ടേസ്റ്റ് വിത്ത് ബേണിങ് സെൻസേഷൻ" എന്നാണ് വിശേഷിപ്പിച്ചത്.

പ്രസാദ് ഒരു സാധാരണ മലയാളി കുടുംബത്തിൽ ജനിച്ച ഒരാളായിരുന്നു. സ്വർണപ്പണി ജീവിതോപാധിയാക്കി, "ഗോൾഡൻ ജ്വല്ലറി വർക്ക്സ്" എന്ന കട തുടങ്ങുകയും ചെയ്തു. എന്നാൽ, രാജസ്ഥാനിൽ നിന്ന് വന്ന ചില തട്ടിപ്പുകാരുടെ കൈകളിൽ പതിയെ പണവും സ്വപ്നങ്ങളും നഷ്ടപ്പെട്ടു. വഞ്ചിക്കപ്പെട്ടതിന്റെ മാനസിക സമ്മർദ്ദം താങ്ങാനാവാതെ ആത്മഹത്യക്ക് തയാറായി.

സ്വർണപ്പണിക്കാരനായതുകൊണ്ടുതന്നെ സയ്‌നെഡ് സ്വന്തമാക്കാൻ പ്രസാദിന് ബുദ്ധിമുട്ട് ഉണ്ടായില്ല. ആത്മഹത്യക്കുറിപ്പിന്റെ ആദ്യ പേജിൽ സാമ്പത്തിക പ്രശ്നങ്ങൾ, രണ്ടാമത്തെ പേജിൽ മാതാപിതാക്കൾക്കുള്ള വാക്കുകൾ, മൂന്നാമത്തെ പേജിൽ മജിസ്ട്രേറ്റിനുള്ള കുറിപ്പ് – അതിനെല്ലാം ശേഷം, അവസാന പേജിൽ സയ്‌നെഡ് ഉപയോഗിച്ച അനുഭവം അദ്ദേഹം വിശദീകരിച്ചു.

അവസാനമായി, പ്രസാദ് തന്റെ അബദ്ധം കുറിച്ചു:
"ഞാൻ സയ്‌നെഡ് മദ്യത്തിൽ ഇട്ട് അലിയിക്കാൻ ശ്രമിച്ചു. പക്ഷേ, അത് അലിഞ്ഞില്ല. അതേ പേന കൊണ്ട് ഞാൻ ഈ കത്ത് എഴുതി. എഴുത്തിനിടയിൽ പേനയുടെ അറ്റം നാക്കിൽ മുട്ടിച്ചു. അതിനുശേഷം ഭയങ്കരമായ എരിച്ചിലുണ്ടായി. അതിന്റെ രുചി എഴുതിയ ശേഷം, ഞാൻ..."

പാലക്കാട് ജില്ലാ ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ, ഡോ. പി.ബി. ഗുജറാൽ കണ്ടെത്തിയത്, പ്രസാദ് നേരിട്ട് സയ്‌നെഡ് കുടിച്ചിരുന്നില്ല; അവൻ ഉപയോഗിച്ച പേനയിലൂടെ ഒരു മുതൽ രണ്ട് മില്ലിഗ്രാം സയ്‌നെഡ് ആകയത്രേ ശരീരത്തിലേക്ക് കടന്നത്. അതിന്റെ ചൂടേറിയ ചവർപ്പാണ് അദ്ദേഹം രേഖപ്പെടുത്തിയത്.

15 വർഷങ്ങൾക്ക് ശേഷം, പ്രസാദിന്റെ ആത്മഹത്യക്കുറിപ്പ് ലോകശ്രദ്ധ നേടിയത് 2021-ലെ ബുക്കർ പുരസ്കാര ചുരുക്കപ്പട്ടികയിൽ ഇടം നേടിയ ബെഞ്ചമിൻ ലെബറ്ററ്റിന്റെ “When We Cease to Understand the World” എന്ന പുസ്തകത്തിലൂടെയാണ്.

പ്രസാദ് ഇന്ന് ചരിത്രത്തിൽ ഓർമ്മിക്കപ്പെടുന്നത്, മരണത്തിനുമപ്പുറം ശാസ്ത്രലോകത്തിനൊരു സംഭാവന നൽകിയ വ്യക്തിയായിയാണ്

03/03/2025

എല്ലാരുടെയും ചിരി സൂപ്പറാ

ആവശ്യങ്ങൾ കഴിഞ്ഞെടുക്കാൻ പത്ത് പൈസ പോലുമില്ല; 100 കോടി ഇന്ത്യക്കാരുടെ അവസ്ഥ ദയനീയമെന്ന് സർവേ143 കോടി ജനസംഖ്യയുള്ള ഇന്ത്യ...
28/02/2025

ആവശ്യങ്ങൾ കഴിഞ്ഞെടുക്കാൻ പത്ത് പൈസ പോലുമില്ല; 100 കോടി ഇന്ത്യക്കാരുടെ അവസ്ഥ ദയനീയമെന്ന് സർവേ

143 കോടി ജനസംഖ്യയുള്ള ഇന്ത്യയിൽ ആവശ്യങ്ങൾ കഴിഞ്ഞ് പത്ത് പൈസ പോലും എടുക്കാനില്ലാത്തവരുടെ എണ്ണം 100 കോടിക്കടുത്തെന്ന് റിപ്പോർട്ട്. ബ്ലൂം വെൻച്വർ എന്ന കാപ്പിറ്റൽ സ്ഥാപനം നടത്തിയ സർവേയിലാണ് ഇനിടയിലെ ജനങ്ങൾ നേരിടുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി വെളിവായത്.

ഇത്രയും കോടി ജനങ്ങളുള്ള രാജ്യത്ത് ആകെ 13 മുതൽ 14 കോടി ജനങ്ങൾ മാത്രമേ 'കൺസ്യൂമിങ് ക്ലാസ്' ഉള്ളൂ എന്നും റിപ്പോർട്ട് പറയുന്നു. അതായത്, ആവശ്യങ്ങളെല്ലാം കഴിഞ്ഞ ശേഷവും ഇത്രയും ജനങ്ങൾക്ക് മാത്രമേ ചിലവാക്കാൻ പണമുള്ളൂ എന്നർത്ഥം. രാജ്യത്തിന്റെ ജിഡിപി, ഉപഭോക്താക്കൾ പണം ചിലവാകുന്നതിനെ ആശ്രയിച്ചിരിക്കുമെന്ന് ഈ റിപ്പോർട്ട് പറയുന്നുണ്ട്. 30 കോടി ജനങ്ങളാണ് രാജ്യത്ത് 'എമേർജിങ്' ഉപഭോക്താക്കളായുള്ളത്. ഡിജിറ്റൽ പേയ്‌മെന്റുകളും മറ്റും വന്നതോടെയാണ് ഇവർക്ക് പണം ചിലവാക്കാൻ തോന്നിത്തുടങ്ങിയത്. അതിനപ്പുറമുള്ള 100 കോടി ജനങ്ങൾക്ക് തങ്ങളുടെ അത്യാവശ്യമായ ചിലവാക്കലുകൾക്കപ്പുറം എടുക്കാനായി ആവശ്യമായ പണം കയ്യിലില്ല എന്ന് റിപ്പോർട്ട് പറയുന്നു.

ഇന്ത്യയുടെ ഉപഭോക്തൃ വിപണി വിപുലീകരിക്കുകയല്ല, മറിച്ച് ചുരുങ്ങുകയാണ് എന്നും ഈ റിപ്പോർട്ട് പറയുന്നുണ്ട്. സേവിങ്സ് കുറയുകയും, കടം കൂടുകയും ചെയ്യുന്നതുകൊണ്ടാണ് വിപണി ചുരുങ്ങുന്നത് എന്നാണ് കണ്ടെത്തൽ. ഉപഭോക്താക്കളിൽ വലിയ എണ്ണത്തിൽ കണ്ടിരുന്ന മിഡിൽ ക്ലാസ് ജനവിഭാഗങ്ങളുടെ ഇടയിലും ഉപഭോഗം കുറയുകയാണ്.

പണക്കാരുടെ എണ്ണം കൂടുകയല്ല, പണക്കാർ വീണ്ടും പണക്കാരാകുകയാണ് എന്നും റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു. പഠനത്തിലെ കണ്ടെത്തലുകൾ പ്രകാരം, രാജ്യത്തെ 10 ശതമാനം ജനങ്ങളാണ്, രാജ്യത്തിൻറെ മൊത്തം വരുമാനത്തിന്റെ 57.7 ശതമാനം കയ്യാളുന്നത്. 1990ൽ ഇത് 34 ശതമാനമായിരുന്നു.

നേരത്തെ, ഇന്ത്യക്കാർ തങ്ങളുടെ വരുമാനത്തിന്റെ 33%ലധികം തുകയും വായ്പ അടയ്ക്കാനാണ് ഉപയോഗിക്കുന്നത് എന്ന ഒരു കണ്ടെത്തലും പുറത്തുവന്നിരുന്നു. പെർഫിയോസ് എന്ന ഫിൻടെക്ക് കമ്പനി പ്രൈസ് വാട്ടർ കൂപ്പേർസുമായി സഹകരിച്ച് നടത്തിയ ഒരു പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. മൂന്ന് ലക്ഷം ജനങ്ങൾക്കിടയിലാണ് ' How India Spend; Deep Dive Into Consumer Spending Behaviour' എന്ന ഈ പഠനം നടന്നത്. ഉയർന്ന - ഇടത്തരം വരുമാനമുളവർക്കിടയിലാണ് തിരിച്ചടവ് കൂടുതൽ എന്ന് പഠനം പറയുന്നുണ്ട്.

മാവിന് ഏലസ് കെട്ടിയ സമയം കൊണ്ട് ഒരു സിസിടിവി വെച്ചാൽ പോരായിരുന്നോ
27/02/2025

മാവിന് ഏലസ് കെട്ടിയ സമയം കൊണ്ട് ഒരു സിസിടിവി വെച്ചാൽ പോരായിരുന്നോ

2003 ൽ ജനങ്ങൾക്ക് വേണ്ടി തുറന്നുകൊടുത്ത ഭൂമിയിലെ ഏറ്റവും വലിയ ഹൈവെ യാണ് ചൈനയിലെ ജി4 എക്സ്പ്രസ് വേ ലോകത്തിലെ ഏറ്റവും വലുത...
26/02/2025

2003 ൽ ജനങ്ങൾക്ക് വേണ്ടി തുറന്നുകൊടുത്ത ഭൂമിയിലെ ഏറ്റവും വലിയ ഹൈവെ യാണ് ചൈനയിലെ ജി4 എക്സ്പ്രസ് വേ ലോകത്തിലെ ഏറ്റവും വലുത്. .!!

അതിന് 50 വഴികളുണ്ട്, അത് ഭൂമിയിലെ ഏറ്റവും തിരക്കേറിയതും വീതിയുള്ളതുമായ റോഡുകളിൽ ഒന്നാണ്!
ഹൈവേയുടെ നീളം 2300 കിലോമീറ്റർ ആണ് .

ഉറ്റബന്ധുക്കളെ കൂട്ടക്കൊല ചെയ്ത് 23 കാരൻ അഫാൻ; 5 മൃതദേഹം കണ്ടെത്തിവെഞ്ഞാറമൂട് : അടുത്ത ബന്ധുക്കളായ ആറുപേരെ വെട്ടിക്കൊലപ്...
24/02/2025

ഉറ്റബന്ധുക്കളെ കൂട്ടക്കൊല ചെയ്ത് 23 കാരൻ അഫാൻ; 5 മൃതദേഹം കണ്ടെത്തി

വെഞ്ഞാറമൂട് : അടുത്ത ബന്ധുക്കളായ ആറുപേരെ വെട്ടിക്കൊലപ്പെടുത്തിയതായി യുവാവിന്റെ വെളിപ്പെടുത്തൽ. ഇതിൽ അഞ്ചുപേരുടെ മൃതദേഹം കണ്ടെത്തി. ഇന്ന് വൈകുന്നേരത്തോടെ വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിൽ എത്തിയാണ് അഫാൻ എന്ന 23 വയസ്സുകാരൻ താൻ കൊലപാതകം നടത്തിയെന്ന വിവരം അറിയിച്ചത്.

ബന്ധുക്കളായ ആറു പേരെ മൂന്ന് വിടുകളിലായാണ് ഇയാൾ കൊലപ്പെടുത്തിയതെന്നും വിവരമുണ്ട്. ഇതിൽ അഞ്ചു പേരുടെ മൃതദേഹം കണ്ടെത്തിയതായി പോലീസ് സ്ഥിരീകരിച്ചു. അഫാന്റെ മാതാവ്‌ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. സ്വന്തം കുടുംബാംഗങ്ങളേയും പെൺസുഹൃത്തിനെയും ബന്ധുക്കളെയുമാണ് കൊലപ്പെടുത്തിയത്.
പേരുമലയിൽ മൂന്ന് പേരെയും ചുള്ളാളത്ത് രണ്ട് പേരെയും പാങ്ങോട്ട് ഒരാളെയും കൊലപ്പെടുത്തി എന്നാണ് മൊഴി.

പാങ്ങോട്ടുള്ള വീട്ടിൽ യുവാവിന്റെ മുത്തശ്ശി സൽമാബീവി (88) യുടെ മൃതദേഹം കണ്ടെത്തി. 13 വയസുള്ള സഹോദരൻ അഫ്‌സാനെയും പെൺസുഹൃത്ത് ഫസാനയെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്. മാതാവ് ഷെമിയും കൊല്ലപ്പെട്ടതായി വിവരമുണ്ട്. ഇവർ ഗുരുതര പരുക്കുകളോടെ ആശുപത്രിയിലായിരുന്നു.

എസ്.എൻ. പുരം ചുള്ളാളത്ത് പെൺസുഹൃത്തിന്റെ മാതാപിതാക്കളായ ലത്തീഫ്, ഷാഹിദ എന്നിവരും കൊല്ലപ്പെട്ടതായി വിവരമുണ്ട്. മൂന്ന് വീടുകളിലായി ആറ് പേരെയാണ് യുവാവ് വെട്ടിയത്. ഇതിൽ ചിലരെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

പ്രതി പിതാവിന്റെ കൂടെ വിദേശത്തായിരുന്നു. വിസിറ്റിംഗ് വിസയിൽ പോയി തിരിച്ചു വന്നതാണ് .മാതാവ് കാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു. വെഞ്ഞാറമൂട് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് അനിയൻ അഫ്‌സാൻ. കൊലപാതകത്തിന് ശേഷം പ്രതി ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട ശേഷമാണ് പോലീസ് സ്റ്റേഷനിലേക്ക് പോയി കുറ്റം ഏറ്റുപറഞ്ഞത്...

നെടുമങ്ങാട് News


KSRTC ഡ്രൈവിങ് സ്കൂൾ ആരംഭിക്കുന്നു.മിതമായ നിരക്കിൽ മികച്ച ഡ്രൈവിങ് പരിശീലനം എന്ന സന്ദേശവുമായി KSRTC യുടെ ഡ്രൈവിംഗ്  സ്കൂ...
24/02/2025

KSRTC ഡ്രൈവിങ് സ്കൂൾ ആരംഭിക്കുന്നു.

മിതമായ നിരക്കിൽ മികച്ച ഡ്രൈവിങ് പരിശീലനം എന്ന സന്ദേശവുമായി KSRTC യുടെ ഡ്രൈവിംഗ് സ്കൂളുകൾ മുന്നോട്ട്... ഒരു ഡ്രൈവിങ് സ്‌കൂൾ എങ്ങിനെ നടത്തണം എന്നതിന് മാതൃകയാക്കാവുന്ന സ്ഥാപനമാണ് KSRTC യുടെ ഡ്രൈവിങ് സ്‌കൂൾ. ഇവിടെ നിന്ന് ലൈസൻസ് എടുക്കുന്ന പഠിതാവിന് അന്ന് തന്നെ സ്വന്തം വാഹനം ഓടിക്കാൻ പര്യാപ്തരായിരിക്കും. ലൈസൻസ് ഉണ്ട്, വണ്ടിയോടിക്കാൻ അറിയില്ല എന്ന നിലവിലെ അവസ്ഥ ഇല്ലാതാക്കും. എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയാണ് ഡ്രൈവിങ് സ്‌കൂൾ നടത്തുന്നത്. മികച്ച പാഠ്യപദ്ധതിയാണ് സ്‌കൂളിനായി തയ്യാറാക്കിയിട്ടുള്ളത്. ഡ്രൈവിങ് പാഠപുസ്തകം, ഡ്രൈവിങ് പഠനത്തിനുള്ള ആപ്പ്, മോക് എക്സാമിനേഷൻ, സിമുലേറ്റർ തുടങ്ങിയവയടക്കം എല്ലാ ആധുനിക സൗകര്യങ്ങളൊടെയുമാണ് സ്‌കൂൾ പ്രവർത്തിക്കുക.

പരിശീലനത്തിനായി ചേരുന്ന ഒരാൾക്ക് എങ്ങനെയെങ്കിലും ലൈസൻസ് എടുത്തുകൊടുക്കുക എന്നതു മാത്രമല്ല ഡ്രൈവിംഗ് പരിശീലന സ്ഥാപനങ്ങളുടെ ചുമതല. സംസ്‌കാര സമ്പന്നമായ നമ്മുടെ സമൂഹത്തിന് ചേർന്ന നിലയിൽ വാഹനം കൈകാര്യം ചെയ്യുന്നതിനുള്ള ബോധവത്ക്കരണം നൽകുക എന്നതും അവയുടെ ചുമതലയാണ്. ഈ ചുമതലയെ അതർഹിക്കുന്ന ഗൗരവത്തോടെ തന്നെ ഏറ്റെടുക്കാൻ കെ എസ് ആർ ടി സി ഡ്രൈവിംഗ് സ്‌കൂളിന് കഴിയും. നല്ല ഡ്രൈവിങ് സംസ്‌കാരമുള്ള, പരസ്പര ബഹുമാനമുള്ള, അച്ചടക്കവും പ്രാപ്തിയുമുള്ള ഡ്രൈവർമാരെ കെഎസ് ആർ ടി സി ഡ്രൈവിങ് സ്കൂൾ വഴി ശ്രമിക്കും.

കേവലം പ്രാക്ടിക്കൽ ക്ലാസുകൾ മാത്രമല്ല വാഹനങ്ങളുടെ യന്ത്രഭാഗങ്ങളെക്കുറിച്ചുള്ള അറിവ് പകരുന്ന തിയറി ക്ലാസുകളും ഉണ്ടാകും. ഹെവി വാഹന പരിശീലനത്തിനൊഴികെ മറ്റെല്ലാ പരിശീലനങ്ങൾക്കും പുതിയ വാഹനങ്ങളാണ് ഉപയോഗിക്കുക. സ്വകാര്യ സ്ഥാപനങ്ങളെക്കാൾ കുറഞ്ഞ നിരക്കാണ് ഇവിടെ പരിശീലന ഫീസായി ഈടാക്കുക. ഹെവി വാഹനങ്ങൾക്കുള്ള ഡ്രൈവിംഗ് പരിശീലനത്തിന് 9,000 രൂപയും ഇരുചക്ര വാഹന പരിശീലനത്തിന് 3,500 രൂപയുമാണ് ഫീസ്. പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് കുറഞ്ഞ നിരക്കിലും ഈ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് പൂർണ്ണമായും സൗജന്യനിരക്കിലും പരിശീലനം നൽകാനും ആലോചിച്ചിട്ടുണ്ട്.

24/02/2025

ഈ മനുഷ്യന് ആരെങ്കിലും ഒരു ആൻഡ്രോയ്ഡ് മൊബൈൽ ഫോൺ വാങ്ങി നൽകിയിരുന്നെങ്കിൽ 😊🥰

Address

Thiruvananthapuram
695568

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Alerts

Be the first to know and let us send you an email when നെടുമങ്ങാട് News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to നെടുമങ്ങാട് News:

Share