News at One 24x7

News at One 24x7 നമ്മുടെ നാടിന്റെ സ്പന്ദനം ഇനി ഞങ്ങളിലൂടെ നിങ്ങളുടെ വിരൽ തുമ്പിൽ....

*കാര്യവട്ടം ഉള്ളൂര്‍ക്കോണത്ത് പിതാവ് മകനെ വെട്ടി*ക്കൊല*പ്പെടുത്തി*കഴക്കൂട്ടം: കാര്യവട്ടം ഉള്ളൂര്‍ക്കോണത്ത് പിതാവ് മകനെ വ...
07/09/2025

*കാര്യവട്ടം ഉള്ളൂര്‍ക്കോണത്ത് പിതാവ് മകനെ വെട്ടി*ക്കൊല*പ്പെടുത്തി*

കഴക്കൂട്ടം: കാര്യവട്ടം ഉള്ളൂര്‍ക്കോണത്ത് പിതാവ് മകനെ വെട്ടി*ക്കൊ*ലപ്പെടുത്തി. 35 വയസുള്ള ഉല്ലാസാണ് കൊല്ല*പ്പെട്ടത്. അമ്മ ഉഷയാണ് വീട്ടിനുള്ളില്‍ മകനെ വെ*ട്ടേറ്റ് മരിച്ച നിലയില്‍ കണ്ടത്.

രക്ത*ത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടത്. പിതാവ് ഉണ്ണികൃഷ്ണന്‍ നായരെ പോത്തന്‍കോട് പൊലീസ് കസ്റ്റഡിയിലെടുത്തു. പോത്തന്‍കോട് പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചിട്ടുണ്ട്.

04/09/2025
03/09/2025

എസ്ഐയുടെ നേതൃത്വത്തിൽ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ തല്ലിചതച്ച് പൊലീസ്, 2023ലെ സംഭവത്തിന്‍റെ കൂടുതൽ ദൃശ്യങ്ങള്‍ പുറത്ത്

*ഓണാവധിയിൽ മാറ്റമില്ല: മന്ത്രി വി ശിവൻകുട്ടി* നേരത്തെ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ അക്കാദമിക് കലണ്ടർ പ്രകാരം ഓണ...
28/08/2025

*ഓണാവധിയിൽ മാറ്റമില്ല: മന്ത്രി വി ശിവൻകുട്ടി*
നേരത്തെ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ അക്കാദമിക് കലണ്ടർ പ്രകാരം ഓണാവധിയിൽ യാതൊരു മാറ്റവുമില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഒന്നാം പാദവാർഷിക പരീക്ഷകൾക്ക് ശേഷം ആഗസ്റ്റ് 27 മുതൽ ഓണാവധി ആരംഭിക്കുകയാണ്. അവധിയ്ക്ക് ശേഷം സെപ്റ്റംബർ എട്ടാം തിയതി സ്‌കൂളുകൾ തുറക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഓണാവധി വെട്ടിച്ചുരുക്കാൻ സർക്കാർ തലത്തിൽ നടന്നിട്ടില്ല. ഓണാവധിയുടെ കാര്യത്തിൽ നിലവിലെ സർക്കാർ നയത്തിൽ യാതൊരു മാറ്റവുമില്ലെന്നും മന്ത്രി പറഞ്ഞു.

തേങ്ങ പെറുക്കിയെടുക്കുന്നത്വിലക്കിയ യുവാവിന്റെ തല തല്ലി പൊട്ടിച്ചുവീട്ടു വളപ്പിലെ  തേങ്ങ പെറുക്കിയെടുക്കുന്നത് വിലക്കിയ ...
26/08/2025

തേങ്ങ പെറുക്കിയെടുക്കുന്നത്
വിലക്കിയ യുവാവിന്റെ തല തല്ലി പൊട്ടിച്ചു

വീട്ടു വളപ്പിലെ തേങ്ങ പെറുക്കിയെടുക്കുന്നത് വിലക്കിയ യുവാവിന്റെ തല തല്ലിപ്പൊട്ടിച്ചു. കോട്ടുകാൽ പയറ്റുവിള മന്നോട്ടുകോണം സ്വദേശി അരുണിനാണ് പരിക്കേറ്റത്.

അടിയേറ്റ് തലപൊട്ടിയ അരുണിന് 6 തുന്നലിടേണ്ടി വന്നു. ഞായറാഴ്‌ച വൈകിട്ട് 6.30ഓടെയാണ് സംഭവം. നടന്നത്.അരുണിനെ ആക്രമിച്ച ചരുവിള പുത്തൻവീട്ടിൽ സതീഷ്കുമാറിനെ(49) വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

ആര്യനാട് വാർഡ് മെമ്പർ ജീവനൊടുക്കിയ നിലയിൽനെടുമങ്ങാട് : ആര്യനാട് പഞ്ചായത്ത് വാർഡ് മെമ്പർ ജീവനൊടുക്കിയ നിലയിൽ. ആര്യനാട് - ...
26/08/2025

ആര്യനാട് വാർഡ് മെമ്പർ ജീവനൊടുക്കിയ നിലയിൽ

നെടുമങ്ങാട് : ആര്യനാട് പഞ്ചായത്ത് വാർഡ് മെമ്പർ ജീവനൊടുക്കിയ നിലയിൽ. ആര്യനാട് - കോട്ടയ്ക്കകം വാർഡ് മെമ്പറായ ശ്രീജയാണ് മരിച്ചത്. രാവിലെ വീട്ടിൽ വെച്ച് ആസിഡ് കുടിക്കുകയായിരുന്നു. ഇത് കണ്ട വീട്ടുകാർ ഉടൻ തന്നെ ആര്യനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കടുത്ത സാമ്പത്തിക പ്രശ്ന‌മാണ് ജീവനൊടുക്കുന്നതിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ശ്രീജ മുൻപും ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുള്ളതായാണ് വിവരങ്ങൾ.

*രാഹുലിന്റെ രാജി ഉടൻ? സ്ഥാനമൊഴിയാതെ വഴിയില്ല, പാര്‍ട്ടി ഒറ്റക്കെട്ട്; വനിതാ നേതാക്കളും രംഗത്ത്*തിരുവനന്തപുരം: യുവതികളുടെ...
24/08/2025

*രാഹുലിന്റെ രാജി ഉടൻ? സ്ഥാനമൊഴിയാതെ വഴിയില്ല, പാര്‍ട്ടി ഒറ്റക്കെട്ട്; വനിതാ നേതാക്കളും രംഗത്ത്*

തിരുവനന്തപുരം: യുവതികളുടെ വെളിപ്പെടുത്തലുകളില്‍ പ്രതിരോധം ദുർബലമായ രാഹുല്‍ മാങ്കൂട്ടത്തില്‍ ഞായറാഴ്ച എംഎല്‍എ പദം രാജിവെച്ചേക്കും. രാജി ഇന്ന് (ഓഗസ്റ്റ് 24) വൈകീട്ടോടെ തന്നെ ഉണ്ടാകുമെന്നാണ് വിവരം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല, വി.എം. സുധീരൻ, ഉമ തോമസ് എം.എൽ.എ, ഷാനിമോൾ ഉസ്മാൻ തുടങ്ങിയ മുതിർന്ന നേതാക്കൾ അടക്കം പാര്‍ട്ടി ഒറ്റക്കെട്ടായി രാഹുലിനെതിരേ നിലകൊണ്ടതോടെയാണ് രാജിക്ക് വഴിയൊരുങ്ങുന്നത്. പാര്‍ട്ടിയില്‍ ഇക്കാര്യത്തില്‍ ഏകാഭിപ്രായം രൂപപ്പെട്ടുകഴിഞ്ഞതായാണ് സൂചന. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും രാജിവെക്കണമെന്ന ആവശ്യമുയര്‍ത്തിക്കഴിഞ്ഞു.

രാഹുലിനെ എത്രയും പെട്ടെന്ന് രാജിവെപ്പിക്കണമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. ഷാനിമോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണ തുടങ്ങി പാര്‍ട്ടി വനിതാ പ്രമുഖരും ഇക്കാര്യത്തില്‍ ഉറച്ച നിലപാടെടുത്തതോടെ കോണ്‍ഗ്രസിന് രാഹുലി രാജി വാങ്ങിക്കുകയെല്ലാതെ നിവൃത്തിയില്ലെന്നായി. പാര്‍ട്ടിക്കകത്ത് ഷാഫി പറമ്പില്‍ മാത്രമാണ് രാഹുലിന് രാഷ്ട്രീയ സംരക്ഷണവുമായി രംഗത്തുള്ളത്. പരാതിയില്ല എന്ന സാങ്കേതികത്വത്തില്‍ കടിച്ചുതൂങ്ങേണ്ടതില്ലെന്നാണ് പാര്‍ട്ടി നിലപാട്. രാഹുലിനെതിരേ ഇനിയും ആരോപണങ്ങള്‍ ഉയര്‍ന്നുവരാനുള്ള സാധ്യതയും അവ പാര്‍ട്ടിക്കുണ്ടാക്കുന്ന അവമതിയും മുന്നില്‍ക്കണ്ടാണ് രാജിക്കായി സമ്മര്‍ദമുയര്‍ത്തുന്നത്.

വെളിപ്പെടുത്തലുകളും ശബ്ദസന്ദേശങ്ങളും വലിയ കുരുക്കായതോടെ മൂന്നുദിവസമായി അടൂരിലെ നെല്ലിമൂടുള്ള വീട്ടില്‍ കഴിയുകയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. കഴിഞ്ഞ ദിവസം തന്റെ അഭിപ്രായങ്ങള്‍ തുറന്നുപറയാന്‍ രാഹുല്‍ മാധ്യമങ്ങളെ ഒരുമണിക്ക് വീട്ടിലേക്ക് ക്ഷണിച്ച് കസേര നിരത്തി കാത്തിരുന്നെങ്കിലും, പാര്‍ട്ടി നേതൃത്വം ഇടപെട്ട് വിലക്കി. എന്തോ തീരുമാനിച്ചുറപ്പിച്ചതുപോലെയാണ് എംഎല്‍എ വാര്‍ത്താസമ്മേളനം വിളിച്ചത്. രാജിവെക്കുമെന്നുവരെ അഭ്യൂഹവുമുണ്ടായി. എന്നാല്‍ രാജിയെപ്പറ്റി ആലോചിക്കുന്നുപോലുമില്ലെന്ന് പിന്നീട് രാഹുല്‍ അറിയിച്ചു.

രാഹുലിനെതിരേ വനിതാ കമ്മിഷന്‍ കേസെടുത്ത സാഹചര്യവും നിലനില്‍ക്കുന്നുണ്ട്. നേരത്തേ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി രാജിവെയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് അറിയിച്ചിരുന്നു. എന്നാല്‍ രാഹുലിന് താങ്ങായി നില്‍ക്കാന്‍പോലും പറ്റാത്തവിധത്തില്‍ ആരോപണങ്ങള്‍ വര്‍ധിക്കുകയായിരുന്നു. പാലക്കാട് ഡിസിസിയും രാഹുലിനെ തള്ളി രംഗത്തെത്തിയിരുന്നു.



സ്കൂൾ കുട്ടികൾക്ക് സന്തോഷ വാർത്ത, പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവ് ഇറക്കി, ആഘോഷ ദിവസങ്ങളിൽ വർണവസ്ത്രം ധരിക്കാംതിരുവനന്തപു...
22/08/2025

സ്കൂൾ കുട്ടികൾക്ക് സന്തോഷ വാർത്ത, പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവ് ഇറക്കി, ആഘോഷ ദിവസങ്ങളിൽ വർണവസ്ത്രം ധരിക്കാം

തിരുവനന്തപുരം : സ്കൂൾ വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത. ഇനി മുതൽ ഓണം, ക്രിസ്മസ്, റംസാൻ ആഘോഷങ്ങൾ സ്കൂളിൽ ആഘോഷിക്കുമ്പോൾ കുട്ടികൾക്ക് യൂണിഫോം നിർബന്ധമില്ല. ഇനി മുതൽ ഈ മൂന്ന് പ്രധാന ആഘോഷങ്ങൾ സ്കൂളിൽ ആഘോഷിക്കുമ്പോൾ കുട്ടികൾക്ക് വർണ വസ്ത്രങ്ങൾ ധരിക്കാം. ഇത് സംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കി. മന്ത്രി വി ശിവൻകുട്ടിയാണ് വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ആഘോഷ പരിപാടികൾ നടക്കുമ്പോൾ യൂണിഫോമിൽ ഇളവ് നൽകണമെന്ന് ധാരാളം കുട്ടികൾ ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ചാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.വിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾക്ക് യൂണിഫോം നിർബന്ധമാണല്ലോ. എന്നാൽ ഓണം, ക്രിസ്മസ്, റംസാൻ തുടങ്ങിയ ആഘോഷങ്ങൾക്ക് സ്കൂളുകളിൽ പരിപാടികൾ നടക്കുമ്പോൾ യൂണിഫോമിൽ ഇളവ് നൽകണമെന്ന് ധാരാളം കുട്ടികൾ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ന്യായമാണെന്ന് ബോധ്യപ്പെട്ടു.
അതുകൊണ്ട്, ഇനി മുതൽ ഈ മൂന്ന് പ്രധാന ആഘോഷങ്ങൾ സ്കൂളിൽ ആഘോഷിക്കുമ്പോൾ കുട്ടികൾക്ക് യൂണിഫോം നിർബന്ധമില്ല. ഇത് സംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കി. ഇത് വിദ്യാലയ അന്തരീക്ഷത്തിൽ കൂടുതൽ സന്തോഷവും വർണ്ണാഭമായ ഓർമ്മകളും നൽകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

20/08/2025

സദ് ഭാവനാ ദിനം ആചരിച്ചു നെടുമങ്ങാട്

കേന്ദ്ര കായിക യുവജന മന്ത്രാലയത്തിന്റെ കീഴിലുള്ള മൈഭാരതും, മൂഴി ടിപ്പു കൾച്ചറൽ സൊസൈറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ മൂഴിയിൽ സംഘടിപ്പിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനo സദ് ഭാവന ദിനമായി ആചരിച്ചു. ഇതോടനുബന്ധിച്ച് രാജീവ് ഗാന്ധിയുടെ ചിത്രത്തിൽപുഷ്പാർച്ചനയും, ദേശീയോദ്ഗ്രഥന സെമിനാറും സംഘടിപ്പിച്ചു. മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആനാട് ജയചന്ദ്രൻ, പനവൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് പനവൂർ രാജശേഖരൻ , എൽ ആർ വിനയചന്ദ്രൻ, മൂഴിയിൽ മുഹമ്മദ് ഷിബു, പുലിപ്പാറ യൂസഫ്, തോട്ടുമുക്ക് വിജയകുമാർ, കളിയിൽ ഹരികുമാർ,വഞ്ചുവം ഷറഫ്, നെടുമങ്ങാട് നസീർ, സിയാദ് കരീം, കെ വിജയകുമാരി, വിളയിൽ ശശിധരൻ, ഫസീല ബീവി,നോബിൾ മാത്യു, പറയങ്കാവ് സലിം തുടങ്ങിയവർ സംസാരിച്ചു. ഇതോടനുബന്ധിച്ച് കായിക ഉപകരണങ്ങളുടെ വിതരണവും, മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.

19/08/2025

പൊൻമുടി ഇന്ന് തുറക്കും പ്രതികൂല കാലാവസ്ഥ കാരണം അടച്ചിട്ടിരുന്ന പൊൻമുടി ഇക്കോ ടൂറിസം ഇന്ന് മുതൽ (19.08.25) മുതൽ തുറന്ന് പ്രവർത്തിക്കുന്നതാണ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ തിരുവനന്തപുരം

വിസ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്ന് യുവതിയുടെ പരാതി; പ്രവാസി വ്യവസായിക്കെതിരെ പോലീസ് കേസെടുത്തു.        തിരുവനന്തപുരം...
18/08/2025

വിസ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്ന് യുവതിയുടെ പരാതി; പ്രവാസി വ്യവസായിക്കെതിരെ പോലീസ് കേസെടുത്തു.


തിരുവനന്തപുരം: വക്കം സ്വദേശിയായ യുവതിയെ വിദേശത്തേക്കുള്ള വിസ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രവാസി വ്യവസായിക്കെതിരെ അയിരൂര്‍ പൊലീസ് കേസെടുത്തു. പ്രവാസിയും വര്‍ക്കലയില്‍ ടൂറിസം സ്ഥാപന ഉടമയുമായ ചെമ്മരുതി തച്ചോട് ഗുരുകൃപയില്‍ ഷിബുവിനെതിരെയാണ് പരാതി. യുവതിയെ ഇയാളുടെ വീട്ടിലെത്തിച്ച് ലഹരി കലര്‍ത്തിയ ശീതള പാനിയം നല്‍കി ബോധരഹിതയാക്കിയ ശേഷം പീഡിപ്പിച്ചെന്നും വീഡിയോ ചിത്രീകരിച്ചെന്നും എഫ്‌ഐആറില്‍ പറയുന്നു.

അതിജീവിത ഉന്നത പൊലീസ് അധികാരികള്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

യുവതി കേസ് കൊടുത്തതോടെ അതിജീവിതയ്ക്കും അതിജീവിതയുടെ അഭിഭാഷകനുമെതിരെ പണംതട്ടാനുള്ള ശ്രമം ആരോപിച്ച് ഷിബു പരാതി നല്‍കി. ഈ പരാതിയിലും അയിരൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഈ പരാതി വ്യാജമാണെന്നും ഒളിവിലുള്ള പ്രതിയെ പിടികൂടി നടപടികള്‍ സ്വീകരിക്കണമെന്നും യുവതി ആവശ്യപ്പെട്ടു. കേസില്‍ അന്വേഷണം പുരോഗമിക്കുന്നതായി അയിരൂര്‍ എസ്.എച്ച്.ഒ പറഞ്ഞു.

Address

Thiruvananthapuram
695562

Telephone

+919447799435

Website

Alerts

Be the first to know and let us send you an email when News at One 24x7 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share