
31/07/2025
ഇന്ത്യന്‍ തടവറയില്‍ അഞ്ച് വര്‍ഷങ്ങള്‍
മേരി ടെയ്‌ലര്‍
1975 ജൂണ്‍ 26ന് അര്‍ദ്ധരാത്രിയില്‍ ഇന്ദിരാ ഗാന്ധി സര്‍ക്കാര്‍ ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനും മുമ്പ് 1970 ജൂണ്‍ മുതലുള്ള കാലഘട്ടത്തില്‍ നക്‌സലെറ്റ് എന്ന് മുദ്രകുത്തി തടവിലാക്കപ്പെട്ട ബ്രിട്ടീഷുകാരി മേരി ടെയ്‌ലറുടെ അനുഭവക്കുറിപ്പുകളാണ് ഇന്ത്യന്‍ തടവറയില്‍ അഞ്ച് വര്‍ഷങ്ങള്‍. നാല്‍പ്പത് വര്‍ഷങ്ങള്‍ക്കിപ്പുറവും ഇന്ത്യയിലെ സാമൂഹിക, രാഷ്ട്രീയ പരിസരത്തിന് കാര്യമായ മാറ്റൊമൊന്നും വന്നിട്ടില്ലെന്ന് ഇന്നത്തെ സാഹചര്യത്തെ ഈ പുസ്തകവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വ്യക്തമാകും.
അന്ന് ഭരണകൂടത്തെ ചോദ്യം ചെയ്യുന്നവരെയും ജനങ്ങളുടെ ദുരിതങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ന്നവരെയും നക്‌സലൈറ്റുകളെന്ന് വിശേഷിപ്പിച്ചിരുന്നെങ്കില്‍ ഇന്ന് അത് രാജ്യദ്രോഹികളെന്ന് മാറ്റി വിളിക്കുന്നെന്ന വ്യത്യാസം മാത്രം. ആര്‍ഷ ഭാരത സംസ്‌കാരത്തില്‍ ഊറ്റം കൊള്ളുമ്പോഴും അന്നും ഇന്നും ഇന്ത്യ ഒരു അന്തസുകെട്ട അന്തര്‍ദേശീയ യാചകനാണെന്ന വസ്തുത ഈ പുസ്തകം ചൂണ്ടിക്കാട്ടുന്നു. അന്ന് ഇന്ത്യന്‍ ഗ്രാമങ്ങളെന്നാല്‍ മാലിന്യം പോലും ഭക്ഷിക്കേണ്ടി വരുന്ന ബാല്യങ്ങളായിരുന്നെങ്കില്‍ ഇന്ന് അത് ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ ശ്വാസം മുട്ടിമരിച്ച കുഞ്ഞുങ്ങളാണ്. കുഷ്ഠരോഗികളുടെയും യാചകരുടെയും ഇന്ത്യ എന്ന യാഥാര്‍ത്ഥ്യം പുറത്തുവരാതിരിക്കാന്‍ എങ്ങും നിരോധനങ്ങള്‍ മാത്രം.
ജയിലില്‍ വച്ച് എഴുതിയ ഡയറിക്കുറിപ്പുകളില്‍ ശ്രീമതി ഗാന്ധി എന്ന പേര് ശ്രീമതി താച്ചര്‍ എന്നും ഇന്ത്യന്‍ എന്ന വാക്ക് ബ്രിട്ടന്‍ എന്നും വെട്ടിത്തിരുത്തിയാണ് മേരി ടെയ്‌ലര്‍ ആ കുറിപ്പുകള്‍ വിമാനത്താവളം കടത്തിയത്. പിന്നീട് 1975 ജൂലൈയില്‍ ജയില്‍ മോചിതയായി നാട്ടിലെത്തി എട്ട് മാസത്തിന് ശേഷമാണ് അവര്‍ ഈ പുസ്തകം എഴുതി പൂര്‍ത്തിയാക്കിയത്.
പുസ്തകം ലഭിക്കുവാൻ
മേൽവിലാസം
098470 99841
വാട്ട്സാപ്പ്ചെയ്യൂ
വിളിക്കാൻ
6282982438