Veda Media

Veda Media News and Events

03/02/2026

ചാലക്കുടി പാലത്തിൽ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് തീ പിടിച്ചു.

ട്വന്റിഫോർ ബ്യൂറോ ചീഫ് സൂരജ് സജി 24 ന്യൂസ് വിടുന്നു; ഇനി ബിഗ് ടി.വിയിൽ മാധ്യമരംഗത്ത് ശ്രദ്ധേയ സാന്നിധ്യമായിരുന്ന ട്വന്റി...
02/02/2026

ട്വന്റിഫോർ ബ്യൂറോ ചീഫ് സൂരജ് സജി 24 ന്യൂസ് വിടുന്നു; ഇനി ബിഗ് ടി.വിയിൽ
മാധ്യമരംഗത്ത് ശ്രദ്ധേയ സാന്നിധ്യമായിരുന്ന ട്വന്റിഫോർ ന്യൂസിന്റെ തൃശൂർ ബ്യൂറോ ചീഫ് സൂരജ് സജി 24 ന്യൂസ് ചാനലിൽ നിന്നു പടിയിറങ്ങി. ഏകദേശം 10 വർഷമായി മാധ്യമരംഗത്ത് സജീവമായ സൂരജ് സജി കഴിഞ്ഞ അഞ്ച് വർഷമായി 24 ന്യൂസിന്റെ പ്രധാന റിപ്പോർട്ടർമാരിൽ ഒരാളായി പ്രവർത്തിച്ചു വരികയായിരുന്നു.
രാഷ്ട്രീയം, സാമൂഹിക വിഷയങ്ങൾ, സമകാലിക സംഭവങ്ങൾ എന്നിവയിൽ വേഗതയും, വിശ്വാസ്യതയും അടങ്ങിയ റിപ്പോർട്ടുകൾ കൊണ്ട് ശ്രദ്ധ നേടിയ സൂരജ് സജി, ചാനലിന്റെ പ്രധാന വാർത്താ സംഘത്തിലെ സ്ഥിര സാന്നിധ്യമായിരുന്നു. ഫീൽഡ് റിപ്പോർട്ടിംഗിലും, ലൈവ് കവർേജുകളിലും വ്യക്തമായ അവതരണശൈലിയാണ് അദ്ദേഹത്തെ വേറിട്ടുനിർത്തിയത്.
നിലവിലെ വിവരങ്ങൾ അനുസരിച്ചു ഇനി അദ്ദേഹം ബിഗ് ടി.വി ന്യൂസ് സംഘത്തിൽ ചേരാനാണ് തീരുമാനിച്ചിരിക്കുന്നത്.

*അന്തർജില്ലാ മോഷണ സംഘത്തിലെ കണ്ണികളായ നിരവധി മോഷണക്കേസിലെ പ്രതിയായ ചേർത്തല അജയും കൂട്ടാളിയും നിയമവുമായി പൊരുത്തപ്പെടാത്ത...
05/01/2026

*അന്തർജില്ലാ മോഷണ സംഘത്തിലെ കണ്ണികളായ നിരവധി മോഷണക്കേസിലെ പ്രതിയായ ചേർത്തല അജയും കൂട്ടാളിയും നിയമവുമായി പൊരുത്തപ്പെടാത്ത മൂന്ന് കുട്ടികളും പിടിയിൽ*

*തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ പി എസ് ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ആലപ്പുഴയിൽ നിന്നും പിടികൂടിയത്.*

കാട്ടൂർ : 02.01.2026 തിയ്യതി രാവിലെ 04.00 മണിക്കും 04.30 മണിക്കും ഇടയിലുളള ഏതോ സമയം കാക്കാത്തുരുത്തിയിൽ എടതിരിഞ്ഞി കാക്കതുരുത്തി സ്വദേശി അലകത്തിൽ വീട്ടിൽ അനിലൻ 58 വയസ് എന്നയാൾ വാടകക്കെടുത്തു നടത്തിവരുന്ന AG STORES എന്ന എന്ന പലചരക്ക് കടയുടെ ഷട്ടറിന്റെ ലോക്ക് പൊളിച്ച് അകത്ത് കടന്ന് കടയിലെ മേശ വലിപ്പിൽ സൂക്ഷിച്ചിരുന്ന Rs 50000/- (അമ്പതിനായിരം രൂപ) മോഷണം ചെയ്ത് കൊണ്ടു പോയ സംഭവത്തിന് ആലപ്പുഴ ചേർത്തല പള്ളിപ്പുറം സ്വദേശി നികർത്തിൽ വീട്ടിൽ അജയ് 18 വയസ്, ആലപ്പുഴ ചേർത്തല കുന്നേൽ നികർത്ത് വീട്ടിൽ സൂര്യജിത്ത് 25 വയസ് എന്നിവരെയും, നിയമവുമായി പൊരുത്തപ്പെടാത്ത 17 വയസുള്ള മൂന്ന് കുട്ടികളെയുമാണ് ആലപ്പുഴയിൽ നിന്ന് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ പി എസ് ന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്.

കാട്ടൂരിലെ മോഷണം കൂടാതെ 2025 ഡിസംബർ അവസാന ആഴ്ചയിൽ കൊരട്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ റെയിൽവേ സ്റ്റേഷനടുത്തുള്ള ഷോപ്പിൽ നിന്ന് 1,02,400/-രൂപയുടെ (ഒരു ലക്ഷത്തി രണ്ടായിരത്തി നാനൂറ് രൂപ) മുതലുകൾ മോഷ്ടിച്ചതും, അന്നനാട് കപ്പേളയുടെ അടുത്തുള്ള കെട്ടിടത്തിന് മുമ്പിലായി വച്ചിരുന്ന 70,000 /- രൂപ (എഴുപതിനായിരം രൂപ) വിലവരുന്ന മോട്ടോർ സൈക്കിൾ മോഷ്ടിച്ചതും, കൊടുങ്ങല്ലൂർ ബൈപ്പാസ് റോഡിന് സമീപത്ത് നിന്ന് 150000/- രൂപ (ഒന്നര ലക്ഷം രൂപ) വിലവരുന്ന മോട്ടോർ സൈക്കിൾ മോഷ്ടിച്ചതും അജയും കൂട്ടാളികളും ചേർന്നാണ്.

നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും. നിയമവുമായി പൊരുത്തപ്പെടാത്ത 17 വയസുള്ള മൂന്ന് കുട്ടികൾക്കെതിരെ ബാലനീതി നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കും.

അജയ് തൃശ്ശൂർ റൂറൽ കൊരട്ടി, കൊടുങ്ങല്ലൂർ, ആലപ്പുഴ നോർത്ത്, സൗത്ത്, മുഹമ്മ, ചേർത്തല പോലീസ് സ്റ്റേഷൻ പരിധികളിലായി നാല് മോട്ടോർ സൈക്കിളുകൾ മോഷ്ടിച്ച കേസുകളിലും, രണ്ട് ഷോപ്പുകൾ കുത്തി തുറന്ന് മോഷണം നടത്തിയ കേസിലും, ക്ഷേത്രത്തിൽ ഭണ്ഠാരം കുത്തിതുറന്ന് മോഷണം നടത്തിയ കേസിലും, യുവാവിനെ തട്ടിക്കൊണ്ട് പോയി തടങ്കലിൽ പാർപ്പിച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ച് മൊബൈൽ ഫോൺ കവർച്ച ചെയ്ത കേസിലും. ഏതെങ്കിലും കുറ്റകൃത്യത്തിൽ ഏർപ്പെടാതിരിക്കാൻ അറസ്റ്റ് ചെയ്ത കേസിലും അടക്കം ഒമ്പത് ക്രമിനൽക്കേസുകളിലെ പ്രതിയാണ്.

തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ പി എസ് ന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. സി.എൽ.ഷാജു, കാട്ടൂർ ഇൻസ്പെക്ടർ കെ.സി.ബൈജു, എസ്.ഐ.മാരായ എസ്.സബീഷ്, വി.ജെ.തോമസ്, ജി.എ.എസ്.ഐ മാരായ സി.ജി.ധനേഷ്, ഇ.എസ്.ജീവൻ, ജി.എസ്.സി.പി.ഒ വി.കൃഷ്ണദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

*ദേശീയപാത നിർമ്മാണ സൈറ്റിൽ അതിക്രമിച്ചു കയറി  ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്ത കേസിലെ മൂന്ന് പ്രതികൾ റിമാന്...
05/01/2026

*ദേശീയപാത നിർമ്മാണ സൈറ്റിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്ത കേസിലെ മൂന്ന് പ്രതികൾ റിമാന്റിലേക്ക്*

കൊടുങ്ങല്ലൂർ: ദേശീയപാത 66-ന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി കോടതി ഉത്തരവോടെ പുല്ലൂറ്റ് മഞ്ഞനപ്പള്ളിക്ക് സമീപമുള്ള സൈറ്റിൽ നിന്ന് മണ്ണ് കൊണ്ടുപോകുന്നത് തടസ്സപ്പെടുത്തുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി പത്തുചക്രമുള്ള ലോറികൾ (ടോറസ്) തടയുകയും, ഓരോ ലോഡ് മണ്ണിനും 1000 രൂപ വീതം തരണമെന്ന് ആവശ്യപ്പെടുകയും പണം നൽകിയില്ലെങ്കിൽ വാഹനങ്ങൾ തകർക്കുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിനാണ് പുല്ലൂറ്റ് ഉഴവത്തുംകടവ് സ്വദേശി ചക്കാണ്ടി വീട്ടിൽ വിഷ്ണു 27 വയസ്, പുല്ലൂറ്റ് പുതിയ പോസ്റ്റ് ദേശം വള്ളുവൻ പറമ്പത്ത് വീട്ടിൽ കാർത്തിക് 23 വയസ്, മേത്തല വില്ലേജ് എൽത്തുരുത്ത് കുന്നുംപുറം സ്വദേശി ഐരാട്ട് വീട്ടിൽ ജിത്തു 29 വയസ് എന്നിവരെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

ജിത്തു ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത കേസിലെ പ്രതിയാണ്.

കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ അരുൺ ബി കെ, എസ് ഐ സാലിം കെ, സജിൽ കെജി, സി പി ഒ കിരൺ, ഷമീ‍ർ , വിഷ്ണു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

*കൊരട്ടിയിൽ വൻ ലഹരിമരുന്ന് വേട്ട**കൊച്ചിയിലേക്ക് കടത്തുകയായിരുന്ന മാരക രാസ ലഹരിയുമായി യുവാവ് പിടിയിൽ*ചാലക്കുടി : ബാംഗ്ലൂ...
20/05/2024

*കൊരട്ടിയിൽ വൻ ലഹരിമരുന്ന് വേട്ട*

*കൊച്ചിയിലേക്ക് കടത്തുകയായിരുന്ന മാരക രാസ ലഹരിയുമായി യുവാവ് പിടിയിൽ*

ചാലക്കുടി : ബാംഗ്ലൂരിൽ നിന്നും കൊച്ചിയിലേക്ക് മാരക രാസലഹരി മരുന്ന് കടത്തുന്നുവെന്ന് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. നവനീത് ശർമ്മ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തെതുടർന്ന് ചാലക്കുടി ഡിവൈഎസ്പി ആർ. അശോകൻ, റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എൻ. മുരളി കൊരട്ടി സർക്കിൾ ഇൻസ്പെക്ടർ എൻ. എ അനൂപ് എന്നിവരുടെ നേതൃത്വത്തിൽ കൊരട്ടി ജംഗ്ഷനിൽ നടത്തിയ പരിശോധനയിൽ ബാംഗ്ലൂരിൽ നിന്ന് കൊച്ചിയിലേക്ക് കടത്തുകയായിരുന്ന പതിനഞ്ച് ഗ്രാമോളം എംഡിഎംഎയുമായി കണ്ണൂർ സ്വദേശി പിടിയിലായി.
കണ്ണൂർ ഇരിട്ടി വിളമന സ്വദേശി മലയിൽ വീട്ടിൽ അമൽ കൃഷ്ണ (27 വയസ് ) നാണ് രാസലഹരിയുമായി പിടിയിലായത്.

തൃശൂർ റേഞ്ച് ഡിഐജി ശ്രീമതി അജീതാബീഗം ഐപിഎസിൻ്റെ നിർദ്ദേശപ്രകാരം റേഞ്ച് തലത്തിൽ ലഹരി വസ്തുക്കളുടെ ഉത്പാദനം, വിപണനം, സംഭരണം എന്നിവ തടയുന്നതിനായി നടത്തുന്ന വ്യാപക പരിശോധനകൾ നടന്നു വരികയാണ്. ഇതിൻ്റെ ഭാഗമായി നിരവധി പേരെ പിടികൂടി കേസുകൾ രജിസ്റ്റർ ചെയ്തു വരികയാണ്.

കൊരട്ടി ജംഗ്ഷനിൽ സംശയാസ്പദമായി കണ്ട യാത്രക്കാരനെ ചോദ്യം ചെയ്തപ്പോൾ പരസ്പരവിരുദ്ധമായി സംസാരിച്ചതിനാൽ കൊടകര സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് റഫീഖിൻ്റെ സാന്നിധ്യത്തിൽ വിശദമായി പരിശോധിച്ചപ്പോൾ യുവാവിൻ്റെ പോക്കറ്റിൽ ഭദ്രമായി പൊതിഞ്ഞു സൂക്ഷിച്ചിരുന്ന രാസ ലഹരി കണ്ടെത്തിയത്. ബാംഗ്ലൂരിൽ നിന്നും പല പല വാഹനങ്ങൾ മാറിക്കയറിയാണ് ഇയാൾ കൊച്ചിയിലെത്തിയതെന്ന് പോലീസിനോട് സമ്മതിച്ചു.

രാസ ലഹരി പിടികൂടിയപോലീസ് സംഘത്തിൽ ജില്ലാ ലഹരി വിരുദ്ധ സേനയിലെ എസ്ഐമാരായ വി.ജി സ്റ്റീഫൻ, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം മൂസ, വി.യു സിൽജോ, സീനിയർ സിപിഒമാരായ എ.യു റെജി, ബിനു എം.ജെ എന്നിവരും കൊരട്ടി സബ് ഇൻസ്പെക്ടർ മുഹമ്മദ് ശിഹാബ് കുട്ടശ്ശേരി, അഡീഷണൽ എസ്.ഐ ഷിബു സി.പി, എഎസ്ഐ നാഗേഷ് കെ.സി സീനിയർ സിപിഒമാരായ ടെസ്സി, സജീഷ് കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ ജിബിൻ ജെൻസൺ, മണിക്കുട്ടൻ എന്നിവരാണ് ഉണ്ടായിരുന്നത്.

അമൽ കൃഷ്ണന് മുമ്പും ലഹരിമരുന്ന് കേസുകൾ ഉള്ളതായി പോലീസ് അറിയിച്ചു പിടികൂടിയ മയക്കുമരുന്നിന് ചില്ലറ വിപണിയിൽ ഒരു ലക്ഷത്തിലേറെ രൂപ വിലവരും.
മയക്കുമരുന്നുമായി പിടിയിലായ യുവാവിനെ തുടർനടപടികൾക്കായി കോടതിയിൽ ഹാജരാക്കും.

*ചാലക്കുടി പരിയാരത്തെ ഗുണ്ടാ ആക്രമണം: കൊലക്കേസ് പ്രതി പിടിയിൽ*ചാലക്കുടി : പരിയാരത്ത് വിനോദസഞ്ചാരികളായ പ്രധാനാധ്യാപകനേയും...
15/05/2024

*ചാലക്കുടി പരിയാരത്തെ ഗുണ്ടാ ആക്രമണം: കൊലക്കേസ് പ്രതി പിടിയിൽ*

ചാലക്കുടി : പരിയാരത്ത് വിനോദസഞ്ചാരികളായ പ്രധാനാധ്യാപകനേയും കുടുംബത്തേയും കാർ തടഞ്ഞു നിർത്തി അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ കുപ്രസിദ്ധ ഗുണ്ടയെ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. നവനീത് ശർമ്മ ഐപിഎസിൻ്റെ നിർദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി ആർ. അശോകൻ്റെ നേതൃത്വത്തിൽ ചാലക്കുടി സർക്കിൾ ഇൻസ്പെക്ടർ എം.കെ സജീവും പ്രത്യേകാന്വേഷണ സംഘവും ചേർന്ന് പിടികൂടി. പരിയാരം ഒറ്റക്കൊമ്പൻ സ്വദേശി മുയൽഎബി എന്നറിയപ്പെടുന്ന നെല്ലിശേരി എബിൻ (33 വയസ് ) ആണ് പിടിയിലായത്.

കഴിഞ്ഞ ഏപ്രിൽ ഇരുപത്തൊൻപതാം തീയതി കാറിൽ സഞ്ചരിക്കുകയായിരുന്ന മാള സ്വദേശിയായ അധ്യാപകൻ്റെ മുൻപിലൂടെ വേഗതകുറച്ച് കിലോമീറ്ററുകളോളം സ്കൂട്ടറോടിച്ച എബിനോട് സൈഡിലൂടെ ഓടിച്ചു കൂടെ ചേട്ടാ എന്നു ചോദിച്ചതിനെ തുടർന്ന് കോപംപൂണ്ട എബിൻ കാറിൻ്റെ മുൻവശത്തേയും സൈഡിലേയും ചില്ലുകൾ ഹെൽമറ്റുകൊണ്ട് തല്ലിപ്പൊട്ടിക്കുകയും അധ്യാപകനെ ആക്രമിക്കുകയുമായിരുന്നു. സംഭവത്തിൽ കേസെടുത്തതായി അറിഞ്ഞ എബിൻ നാളുകളായി മുങ്ങി നടക്കുകയായിരുന്നു.

രണ്ട് വർഷംമുമ്പ് കൊന്നക്കുഴിയിൽ കർഷകനെ സംഘം ചേർന്നാക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ ഒളിവിൽപോയ എബിനെ എറണാകുളം ജില്ലയിലെ മുനമ്പത്തു നിന്നുമാണ് അന്ന് പോലീസ് പിടികൂടിയത്. ഈ കേസിൽ അടുത്തിടെ ജാമ്യത്തിൽ ഇറങ്ങിയതായിരുന്നു ഇയാൾ.

ചാലക്കുടി ഡിവൈഎസ്പി ആർ. അശോകൻ, സർക്കിൾ ഇൻസ്പെക്ടർ എം.കെ സജീവ്, അഡീഷണൽ എസ്ഐ ജോഫി ജോസ്, ക്രൈംസ്ക്വാഡ് എസ്ഐമാരായ വി.ജി സ്റ്റീഫൻ, സതീശൻ മടപ്പാട്ടിൽ, എഎസ്ഐ മൂസ പി.എം, സീനിയർ സിപിഒമാരായ റെജി എ.യു , എം.ജെ ബിനു, ഷിജോ തോമസ് എന്നിവരടങ്ങിയ സംഘമാണ് എബിനെ പിടികൂടിയത്. പിടിയിലായ എബിനെ സംഭവ സ്ഥലത്തെത്തിച്ചു തെളിവെടുപ്പു നടത്തിയ ശേഷം നടപടിക്രമങ്ങൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കും

30/01/2024
ചാലക്കുടി റോട്ടറി ക്ലബ് വൊക്കേഷണൽ അവാർഡ് സമർപ്പണം 3ന് നടത്തുംചാലക്കുടി : റോട്ടറി ക്ലബിന്റെ വൊക്കേഷണൽ അവാർഡ് സമർപ്പണം നവം...
01/11/2023

ചാലക്കുടി റോട്ടറി ക്ലബ് വൊക്കേഷണൽ അവാർഡ് സമർപ്പണം 3ന് നടത്തും

ചാലക്കുടി : റോട്ടറി ക്ലബിന്റെ വൊക്കേഷണൽ അവാർഡ് സമർപ്പണം നവംബർ മൂന്നിനു വൈകീട്ട് 7.30ന് റോട്ടറി ഹാളിൽ നടത്തും. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ടി.ആർ. വിജയകുമാർ സമ്മേളനം ഉദ്ഘാടനവും അവാർഡ് സമർപ്പണവും നിർവഹിക്കും. ഗവ. ജില്ലാ പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടറും മുൻ നഗരസഭാധ്യക്ഷനുമായ കെ.ബി. സുനിൽകുമാർ റോട്ടറി വൊക്കേഷണൽ അവാർഡ് ഏറ്റുവാങ്ങും. മേഴ്സി കോപ് സംഘടനയുടെ ചെയർമാൻ എന്ന നിലയിൽ അദ്ദേഹം നടത്തി വരുന്ന ജീവകാരുണ്യ സേവന പ്രവർത്തനങ്ങൾ മാനിച്ചാണു പുരസ്കാരം നൽകുന്നതെന്ന് റോട്ടറി ക്ലബ് പ്രസിഡന്റ് ജോൺ തെക്കേക്കര, സെക്രട്ടറി ലെനിൻ ചന്ദ്രൻ, ട്രഷറർ മേരി ബാബു. വൊക്കേഷണൽ ചെയർമാൻ എൻ കുമാരൻ, പ്രോഗ്രാം ചെയർമാൻ രമേഷ്കുമാർ കുഴിക്കാട്ടിൽ, മുൻ പ്രസിഡന്റുമാരായ അനീഷ് പറമ്പിക്കാട്ടിൽ, സാബു ചക്കാലയ്ക്കൽ എന്നിവർ അറിയിച്ചു.

റോട്ടറി ഗവർണറുടെ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായുള്ള റോട്ടറി കുടുംബ സംഗമവും ഇതോടൊപ്പം നടത്തും. ഭവനരഹിതരായ കുടുംബങ്ങൾക്കു വിട് നിർമിച്ചു നൽകുന്ന റോട്ടറി പദ്ധതിയുടെ പ്രഖ്യാപനവും സമ്മേളനത്തിന്റെ ഭാഗമായി നടത്തും. സമ്മേളനത്തിൽ റോട്ടറി ക്ലബ് പ്രസിഡന്റ് ജോൺ തെക്കേക്കര അധ്യക്ഷത വഹിക്കും.

പ്രവേശന ഉത്സവദിനത്തിൽ അന്നനാട് യൂണിയൻ സ്കൂളിൽ  മാതൃഭൂമി മധുരം മലയാളം പദ്ധതി ഏർപ്പെടുത്തി ചാലക്കുടി സോഷ്യൽ കെയർ ഫൗണ്ടേഷൻപ...
01/06/2023

പ്രവേശന ഉത്സവദിനത്തിൽ അന്നനാട് യൂണിയൻ സ്കൂളിൽ മാതൃഭൂമി മധുരം മലയാളം പദ്ധതി ഏർപ്പെടുത്തി ചാലക്കുടി സോഷ്യൽ കെയർ ഫൗണ്ടേഷൻ

പ്രധാനധ്യാപിക മാലിനി രമേഷ്, സോഷ്യൽ കെയർ ഫൗണ്ടേഷൻ ഫൗണ്ടർ ദിലീപ് നാരായണൻ , ചെയർമാൻ രമേഷ് കുമാർ കുഴിക്കാട്ടിൽ, ഡയറക്റ്റർമാരായ സോജൻ ദേവസി, സഞ്ജയൻ പറമ്പിക്കാട്ടിൽ എന്നിവർ പത്രം സ്കൂൾ വിദ്യാർത്ഥകൾക്ക് കൈമാറി പദ്ധതി ഉത്ഘാടനം ചെയ്തു

*കൊലപാതക ശ്രമകേസ്സിലെ പ്രതി അറസ്റ്റിൽ* *ആളൂർ* :ചന്ദനക്കുടം നേർച്ച ആഘോഷത്തിനിടെ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച...
16/05/2023

*കൊലപാതക ശ്രമകേസ്സിലെ പ്രതി അറസ്റ്റിൽ*
*ആളൂർ* :
ചന്ദനക്കുടം നേർച്ച ആഘോഷത്തിനിടെ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിലെ പ്രതി ആളൂർ മാനാട്ടുകുന്ന് മനക്കുളങ്ങര പറമ്പിൽ അജ്മലിനെ (27 വയസ്സ്) റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നിർദ്ദേശപ്രകാരം ചാലക്കുടി ഡി.വൈ.എസ്.പി. സി.ആർ സന്തോഷ് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു കെ.തോമസ് എന്നിവരുടെ നേതൃത്വത്തിൽ ഇൻസ്പെക്ടർ സി.ബി.സിബിൻ അറസ്റ്റു ചെയ്തു..
ഇക്കഴിഞ്ഞ ജനുവരി മുപ്പതാം തിയ്യതി കൊമ്പിടിഞ്ഞാമാക്കൽ ചന്ദനക്കുടം നേർച്ചക്കിടെയായിരുന്നു കേസ്സിനാസ്പദമായ സംഭവം. ബൈക്കിന്റെ ആർ.സി. ബുക്ക് പണയം വച്ചത് തിരികെ ചോദിച്ചതിലുള്ള വൈരാഗ്യത്തിൽ തൊമ്മാന സ്വദേശിയായ യുവാവിനെ മൂന്നുപേരടങ്ങിയ സംഘം ചന്ദനക്കുടം നേർച്ച ആഘോഷത്തിനിടെ ആക്രമിക്കുകയായിരുന്നു. ചവിട്ടേറ്റ് താഴെ വീണ യുവാവിനെ കുത്തി പരിക്കേൽപ്പിക്കുകയും ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവശേഷം മുങ്ങിയ അജ്മൽ പല സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ അന്നമനടയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കേസ്സിൽ മറ്റു രണ്ടു പ്രതികളായ മാപ്രാണം സ്വദേശി സനീർഷാ, കല്ലേറ്റും കരസ്വദേശി അബ്ദുൾ ആഷിഖ് എന്നിവരെ നേരത്തേ പോലീസ് പിടികൂടിയിരുന്നു. എസ്.ഐ. അക്ബർ, എ.എസ്.ഐ. ഒ.എച്ച് ബിജു, സീനിയർ സി.പി.ഒ മാരായ ഇ.എസ്. ജീവൻ , സോണി സേവ്യർ , സി.പി.ഒ കെ.എസ്.ഉമേഷ്, അനീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.

Address

Thrissur
680307

Alerts

Be the first to know and let us send you an email when Veda Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share