Ayur Media

Ayur Media Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ayur Media, Media/News Company, Thrissur.

21/02/2022

എന്റെ സഹോദരി/സഹോദരന്മാരോട് ഒരു വാക്ക്:
ഭീഷണികളും പേടിപ്പിക്കലും പീഡിപ്പിക്കലും നടക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. പ്രത്യേകിച്ചു ആയുർവേദ മേഖല....നമ്മൾ നമ്മളെ തന്നെ സൂക്ഷിക്കുക.നമ്മൾ എത്ര ശ്രദ്ധിച്ചാലും വരാൻ ഉള്ളത് അത് ഓട്ടോ വിളിച്ചായാലും വരും...നമ്മുടെ വിധി എന്ന് സമാധാനിക്കുക...ജോലിക്കു പോയിട്ട് സാലറി കിട്ടുന്നില്ലെങ്കിൽ അടുത്ത ട്രെയിനിൽ തന്നെ സ്വന്തം നാട്ടിലേക്ക് തിരിക്കുക..പിന്നീട് അവിടെ മാസങ്ങളോളം വീണ്ടും അവിടെ തന്നെ ജോലിക്കു നിന്ന് സാലറിയും കിട്ടാതെ ആ സാലറിയും സമയവും പോയി വഴക്കുണ്ടാക്കി അന്യനാട്ടിൽ പോലീസ് കേസ് ആയി നടക്കുന്ന ഒരു പാട് ചെറുപ്പക്കാരെ ആയുർ മീഡിയക്കു അറിയാം..
ജോലിക്കു പോകുന്ന സ്ഥലം നല്ലതാണോ അല്ലെങ്കിൽ സേഫ് ആണോ എന്ന് പരിശോധിച്ച് മാത്രം കടന്നു പോകുക...ജോബ് കിട്ടുവാൻ സർവീസ് ചാർജ് / കമ്മീഷൻ കൊടുത്തു കഴിയുന്നതും പോകാതിരിക്കുക.എന്റെ ഇരുപത്തിയഞ്ചു വർഷത്തെ എക്സ്പീരിയൻസ് വച്ച് കൊണ്ട് പറയുകയാണ്.സർവീസ് ചാർജ് മേടിക്കുന്ന ആൾ ആരായാലും നമ്മൾ ജോലിക്കു പോകുന്ന സെന്ററിൽനിന്നും ഒരു വലിയ തുക കമ്മീഷൻ മേടിച്ചു കാണും... ഉണ്ടെങ്കിൽ നമ്മളെ അവർ മാക്സിമം രാത്രിയും പകലും പണിയെടുപ്പിക്കുന്ന രീതിയാണ് ആയുർ മീഡിയ നടത്തിയ അന്വേഷണത്തിൽ കണ്ടത്തിയത്.ഇനിയും നമ്മൾ ഒരു പാട് കാര്യങ്ങൾ മനസിലാക്കണം.ആയുർ മീഡിയക്ക് റിപ്പോർട്ട് ചെയ്യണം
"ജയ് ആയുർവേദ"
-സിജോ എം ജോസ്
റിപ്പോർട്ടർ,ആയുർ മീഡിയ.

Share & Like
https://www.facebook.com/ayurmedianetwork

11/02/2022
27/01/2022

⏹Maximum Share To All Ayurveda WhatsApp Group

🚫BAN INDUS AYURVEDA🚫

"ആയുർവേദ തെറാപ്പിസ്റ്റുകളുടെ ശ്രദ്ധയ്ക്ക്"
മലേഷ്യയിലേക്ക് ജോലിക്ക് പോവാൻ
തയ്യാറായിരിക്കുന്നവരാണ് നിങ്ങൾ എങ്കിൽ
ഒരു നിമിഷം ശ്രദ്ദിക്കുക.....
മലേഷ്യയിലെ ഒട്ടുമിക്ക ആയുർവേദ സെന്ററുകളിലും ഇപ്പോൾ തെറാപ്പിസ്റ്റ് ഒഴിവുകൾ ധാരാളമായി വരുന്നുണ്ട്.....

അങ്ങനെ ഏതെങ്കിലും വേക്കൻസിയിലേക്ക് അപ്ലെ ചെയ്യും മുൻപ് ശ്രദ്ദിക്കുക..
"ഇൻഡസ് ആയുർവേദ"
എന്ന സ്ഥാപനത്തിൽ നിന്നും നിങ്ങൾക്ക് ജോലി ഓഫർ വന്നാൽ ദയവായി അവരുടെ കുരുക്കിൽ പെടാതിരിക്കാൻ ശ്രദ്ദിക്കുക...

മലയാളിയായ ചാലക്കുടി സ്വദേശി രാജേഷ് E,
എന്ന വ്യക്തിയും അയാളുടെ ഭാര്യ മലേഷ്യൻ മലയാളിയായ പ്രമീള രവീന്ദ്രൻ എന്നയാളും ചേർന്ന് നടത്തുന്ന സ്ഥാപനമാണ് ഇൻഡസ് കേരള ആയുർവേദ .

എല്ലാ ആയുർവേദ ഗ്രൂപ്പുകളിലും ഇപ്പോൾ ഇവർ വേക്കൻസി പോസ്റ്റുകൾ ഷെയർ ചെയ്യുന്നത് ഗ്രൂപ്പ് അംഗങ്ങൾ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്...

കഴിഞ്ഞ 4മാസത്തോളമായി അവരുടെ സ്ഥാപനത്തിൽ താൽക്കാലികമായി ജോലി ചെയ്തിരുന്ന നമ്മുടെ അസോസിയേഷൻ അംഗവും മലേഷ്യയിലെ എക്‌സിക്കുട്ടീവ് മെമ്പറും ആയിരുന്ന 2 തെറാപ്പിസ്റ്റുകളുടെ പാസ്പോർട്ട് തടഞ്ഞു വെക്കുകയും, സാലറി നൽകാതിരിക്കുകയും (170000 ഒരു ലക്ഷത്തി എഴുപതിനായിരം രൂപയോളം അവരിൽനിന്ന് പിടിച്ചു വാങ്ങിയെടുക്കുകയും )ചെയ്തതിനെ തുടർന്ന് അവർ അവിടെ നിന്നും റിസൈൻ ചെയ്തു...

അതിനു ശേഷം രാജേഷും ഭാര്യ പ്രമീളയും ചേർന്ന് ഇവരുടെ പേരിൽ കള്ളക്കേസ് കൊടുക്കുകയും, അവരെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരിക്കുകയും ചെയ്തിരിക്കുകയാണ്....

നിരന്തരമായി അവരെ മാനസികമായി ബുദ്ദിമുട്ടിച്ചു കൊണ്ടിരിക്കുകയാണ്...

തുടർച്ചയായി നിയമനടപടികൾ നേരിട്ട് കൊണ്ടിരിക്കുന്നതിനാൽ അവർക്ക് ജോലി ചെയ്യുവാൻ സാധിക്കുന്നില്ല ...

അസോസിയേഷന് രേഖാമൂലം പരാതി ലഭിച്ചിട്ടുള്ളത്കൊണ്ട് നിയമപരമായി തന്നെ മുൻപോട്ട് പോകാനാണ് തീരുമാനം.

ആയതിനാൽ സംഘടനയിലുള്ള BSS, GOV, സർട്ടിഫൈഡ് ആയ തെറാപ്പിസ്റ്റ് സുഹൃത്തുക്കൾ ആരും തന്നെ മലേഷ്യയിലെ ഇൻഡസ് ആയുർവേദ എന്ന സ്ഥാപനത്തിൽ ജോലിക്കായി പോകുവാൻ പാടുള്ളതല്ല..
എല്ലാ തെറാപ്പിസ്റ്റ് സുഹൃത്തുക്കളിലേക്കും ഇത് എത്തിക്കുക

സ്ഥാപനത്തിന്റെ വിശദവിവരങ്ങൾ ചുവടെ ചേർക്കുന്നു.

INDUS KERALA AYURVEDA CENTRE SDN BHD
No.34 Jalan BBN6/3A Desa Chempaka , putra Nilai
Negeri Sembilan Malaysia
https://www.facebook.com/ayurmedianetwork

20/11/2021

❇️മാക്സിമം ഷെയർ ചെയുക
കൊറോണ രോഗികളുടെ എണ്ണം കുറഞ്ഞു,പക്ഷെ ഞെരമ്പ് രോഗികളുടെ എണ്ണം വർധിച്ചു
സ്വ.ലേ
തൃശൂർ: ആയുർവേദ തെറാപ്പിസ്റ്റുകളായ സ്ത്രീ തെറാപ്പിസ്റ്റുകൾ / ഡോക്ടർസ് ഇപ്പോൾ നേരിടുന്ന മറ്റൊരു ഒരു വിഷയം കൂടിയാണൂ ഫോൺ വഴി ലൈംഗിക ചുവയോടുള്ള സംസാരം കേൾക്കേണ്ടി വരിക എന്നത്..ആയുർ മീഡിയക്ക് ഒത്തിരി പരാതികൾ ഈ വിഷയവുമായി ലഭിക്കാറുണ്ട്. നമ്മളെ മാനസികമായി വളരെ ദുഃഖംമുണ്ടാക്കുന്ന മ്ലേച്ഛകരമായ ഈ കാര്യത്തിൽ 'എന്നെ ബാധിക്കുന്ന വിഷയമല്ല' എന്ന രീതിയിൽ സഹപ്രവർത്തരായ മറ്റു സ്ത്രീകൾ പോലും യാതൊരു വിധത്തിലുള്ള ഒരു സപ്പോർട്ട് ചെയ്യാതെ ഇരിക്കുമ്പോൾ വിളിച്ചു ശല്യം ചെയ്യുന്നവർക്ക് അതൊരു പ്രോത്സാഹനമാണ് എന്ന് കാര്യം നമ്മൾ മറക്കരുത്.
ഇന്ന് അവളെ വിളിചെങ്കിൽ ഒരു പക്ഷെ നാളെ എനിക്കായിരിക്കും ആ വിളി എന്ന ബോധത്തോടെ ആയിരിക്കണം നമ്മൾ പറയേണ്ടതും പ്രവർത്തിക്കെണ്ടതും.അതിനുള്ള തന്റേടം എല്ലാ സ്ത്രീ സുഹൃത്തുക്കളും ആർജ്ജിക്കേണ്ടതുണ്ട്..മാത്രമല്ല ഇങ്ങനെ ഒരു വിഷയം ഉണ്ടായാൽ തന്നെ അത് മൂടി വെക്കാതെ മറ്റുള്ളവരുമായി ഷെയർ ചെയ്യുകയോ നിയമപരമായി നേരിടാനുള്ള മനസ് കാണിക്കണം എന്ന് താഴ്മയോടെ അഭ്യർത്ഥിക്കുന്നു നിങ്ങളിൽ ഒരുവൻ.
✍🏽സിജോ എം ജോസ്
ആയുർവേദ തെറാപ്പിസ്റ്റ്
റിപ്പോർട്ടർ,ആയുർമീഡിയ
☎️9895561392
https://www.facebook.com/ayurmedianetwork

24/06/2021

❇️മാക്സിമം ഷെയർ ചെയ്തു മറ്റുള്ളവരിലേക്ക് എത്തിക്കുക.

ആയുർവേദ സുഹൃത്തുക്കളെ..

ഇടുക്കി സ്വേദേശിയും നമ്മുടെയെല്ലാം സഹപ്രവർത്തകരിൽ ഒരാളും ആയുർവേദ തെറാപ്പിസ്റ്റ് കൂടി ആയ ബിൻസി മാത്യുവിന്റെ ഭർത്താവു സുനു ജി തോമസ്(ആയുർവേദ തെറാപ്പിസ്റ്റ്, 6th മൈൽ,കുമളി, ഇടുക്കി) മിസ്സിംഗ് ആണ്.ഹൈദരാബാദിൽ ജോലി ചെയ്യുന്നതായി ഞങ്ങൾക്ക് ഒരു ചെറിയ സൂചന ലഭിച്ചിട്ടുണ്ട്. ടിയാനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ
താഴെ കാണുന്ന നമ്പറുകളിൽ അറിയിക്കുവാൻ താല്പര്യപ്പെടുന്നു.

❇️ ജേക്കബ് ഡാനിയേൽ
+91 70239 82323

❇️സിജോ എം ജോസ്
+91 9895561392

-ആയുർ മീഡിയ നെറ്റ്‌വർക്ക്
https://www.facebook.com/ayurmedianetwork

16/06/2021

പ്രീയപ്പെട്ട ആയുര്‍വേദ ജീവനക്കാരെ...🙏

2019 ല്‍ ഇന്ത്യയില്‍ ആദ്യമായി കൊറോണ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം നമ്മുടെ മേഖലയില്‍ തൊഴില്‍ അവസരങ്ങൾ കുറഞ്ഞു. ഇപ്പോൾ 60% അധികം ജീവനക്കാര് ജോലി ഇല്ലാതെ വീട്ടില്‍ ഇരിക്കുന്ന അവസ്ഥയാണ് നമ്മുടെ മേഖലയില്‍ ഉള്ളത്. ഈ അവസരത്തിൽ ആയുര്‍വേദ ജീവനക്കാർക്ക് ഒരു കൈത്താങ്ങായി ആയുർ മീഡിയ ഞങ്ങളെ ബന്ധപ്പെടുന്ന ജീവനക്കാർക്ക് ജോലിയും സ്ഥാപന ഉടമകള്‍ക്ക് ജീവനക്കാരെയും ഞങ്ങൾ റെഡി ആക്കി കൊടുക്കുന്നു. ഇതിനായി നിങ്ങൾ ഒരു രൂപ പോലും ചിലവാക്കേണ്ടതില്ല.

▶️ജോലി ലഭിക്കാൻ
താഴെ കാണുന്ന നമ്പറുകളില്‍ ബന്ധപ്പെട്ട് നിങ്ങളുടെ വിവരങ്ങൾ ഞങ്ങളെ അറിയിക്കുക. ഒഴിവുകള്‍ വരുന്ന മുറക്ക് നിങ്ങളെ ജോലിക്ക് അയക്കുന്നതാണ്.

▶️ജോലിക്കാരെ ലഭിക്കാൻ (ആയുർവേദ ഡോക്ടർസ്‌ • തെറാപ്പിസ്റ്റ് •ഫാർമസിസ്റ്റ്.)

താഴെ കൊടുത്തിരിക്കുന്ന ഇ മെയിൽ അഡ്രസ്സിൽ ഞങ്ങളെ ബന്ധപ്പെടുക. നിങ്ങളുടെ അന്വേഷണങ്ങൾ ഞങ്ങളെ അറിയിക്കുക. എത്രയും പെട്ടന്നു തന്നെ നിങ്ങള്‍ക്ക് സ്റ്റാഫിനെ ഞങ്ങൾ റെഡി ആക്കി തരുന്നതാണ്.

▶️ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാ സേവനങ്ങളും തികച്ചും സൗജന്യമാണ്. ഇതിനായി ആര്‍ക്കും നിങ്ങൾ പണം നല്‍കേണ്ടതില്ല എന്ന് അറിയിക്കുന്നു.
-ആയുർ മീഡിയ പ്രൊമോട്ടേഴ്സ്
❇️അർജുൻ സോമൻ
Call: +91 6360-942434

❇️സിജോ എം ജോസ്
+91 9895561392 (വാട്സാപ്പ്)

E-Mail:
[email protected]

https://www.facebook.com/ayurmedianetwork

17/05/2021

*⏹Maximum Share*
സുഹൃത്തുക്കളെ നമസ്ക്കാരം🙏
ഹൈദരാബാദ് പഞ്ചവടി കോളനിയിൽ സ്ഥിതി ചെയുന്ന"*ശ്രീ അശ്വിനി കുമരാസ് കേരള ആയുർവേദ പഞ്ചകർമ സെന്ററിൽ*" വർക്ക് ചെയ്തിരുന്ന വയനാട് സ്വദേശി ബ്രിക്ക്സൻ 15/05/21 നു ആയുർവേദ എംപ്ലോയീസ് വെൽഫെയർ ഫോറംത്തിനു അദ്ദേഹത്തിന്റെ ശമ്പളവുമായി ബന്ധപ്പെട്ട നൽകി
പരാതിയിൽ ബ്രിക്ക്സൻ ജോലി ചെയ്തിരുന്ന സെന്ററിലെ ഡോക്ടർ മൂന്ന് മാസം ജോലി ചെയ്യിപ്പിച്ചിട്ട് ഒരു മാസത്തെ സാലറി മാത്രം നൽകുകയും ബാക്കി 18,000 രൂപ പിന്നീട് തരാമെന്നു പറയുകയും പിന്നെ ഒന്നും നൽകിയില്ല എന്നാണ് ആദ്യം ബ്രിക്ക്സൻ ഞങ്ങളെ അറിയിച്ചത്...ആയുർവേദ എംപ്ലോയീസ് വെൽഫെയർ ഫോറത്തിന്റെ ഭാരവാഹികൾക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സംഘടനയുടെ *ആയുർ മീഡിയ റിപ്പോർട്ടേഴ്‌സ്* നടത്തിയ അന്വേഷണത്തിൽ ബ്രിക്ക്സൻ നൽകിയ പരാതി വ്യാജമാണെന്ന് തെളിയുകയും സംഘടന ഭാരവാഹികൾ ഈ വിഷയത്തിൽ നിന്ന് പിന്മാറുകയും ചെയ്തു.അതിനു ഒരു കാര്യവും കാരണവും ഉണ്ടായിരുന്നു.
ഞങ്ങൾ ഹൈദരാബാദ് സെന്ററിലെ ഡോക്ടർ, പരാതിക്കാരൻ എന്നിവരോട് സംസാരിച്ചപ്പോൾ 45 ദിവസം മാത്രം ജോലി ചെയ്ത ബ്രിക്ക്സൻ ഫുൾ സാലറി കൈപ്പറ്റി എന്ന് അറിയാൻ കഴിഞ്ഞു.ലോക്ക് ഡൌൺ തുടർന്നപ്പോൾ ബ്രിക്‌സൊനോടു നാട്ടിലേക്കു കയറി പോകുവാൻ ഡോക്ടർ പറഞ്ഞപ്പോൾ *ഞാൻ ഇവിടെ നിന്നോളാം എനിക്ക് സാലറി വേണ്ട ഭക്ഷണവും താമസവും മാത്രം നൽകിയാൽ മതി* എന്നറിയച്ചതിനാൽ ഡോക്ടർ സമ്മതിച്ചു.ശേഷം കൂട്ടുക്കാരൻ മുഖാന്തരം ജോലി കിട്ടി ഗോവ എത്തിയ ബ്രിക്ക്സൺ അവിടെ ജോലി ഒന്നും മില്ലാതെ റൂമിൽ ഇരിക്കുന്നു എന്ന് അറിയുവാൻ കഴിഞ്ഞു. ബ്രിക്സൺ പറഞ്ഞ കാര്യങ്ങൾ സത്യമാണോ എന്നറിയുവാൻ ആയുർ മീഡിയ നടത്തിയ അന്വേഷണത്തിൽ ഡോക്ടർ വളരെ മാന്യനും സ്റ്റാഫുകളുടെ സാലറി ഒരിക്കലും പെന്റിങ് വെക്കാറില്ലെന്നും സ്റ്റാഫുകളുടെ ന്യായമായ ആവശ്യങ്ങൾ ചെയ്തുകൊടുക്കുന്നതിൽ ഒരുതരത്തിലുമുള്ള മടിയും കാണിക്കുന്ന ആളല്ല എന്നും മനസ്സിലാക്കാൻ കഴിഞ്ഞു. സംഘടന ഭാരവാഹികൾ അത് നേരിട്ട് വിളിച്ചു ബോധ്യപ്പെടുകയും ചെയതതിന്റെ അടിസ്ഥാനത്തിൽ ഈ വിഷയത്തിൽ നിന്നും *ആയുർവേദ എംപ്ലോയീസ് വെൽഫെയർ ഫോറം & ആയുർ മീഡിയ* പിന്മാറുകയാണ് എന്ന് ബ്രിക്സൺ നെ നേരിട്ട് ഞങ്ങളുടെ ഒരു ഭാരവാഹി വിളിച്ചറിയിക്കുകയും ചെയ്തു.
-ആയുർവേദ എംപ്ലോയീസ് വെൽഫെയർ ഫോറം & ആയുർ മീഡിയ ഒഫീഷ്യൽ റിപ്പോർട്ട്.
എന്ന്,
കറസ്പോണ്ടൻറ്സ്.
*ആയുർ മീഡിയ നെറ്റ്‌വർക്ക് *

⏹കോപ്പി:

പ്രൊമോട്ടേഴ്സ്
*❇️ആയുർവേദ എംപ്ലോയീസ് വെൽഫെയർ ഫോറം *
*❇️ആയുർവേദ & സ്പാ ജോബ് വാക്കൻസിസ്‌ *
*❇️ഹോട്ടൽ & സ്പാ ജോബ് വാക്കൻസിസ്*

പോസ്റ്റിങ്ങ് തിയതി: 17-05-2021
https://www.facebook.com/ayurmedianetwork

എല്ലാവര്‍ക്കും നമസ്കാരം🙏🌾ആയുർ ജോബിന്റെ  ബ്ലോഗിൽ  ഇന്ന്‌ (26-04-2021) രാവിലെ പോസ്റ്റ് ചെയ്ത "ഫിമെയിൽ റിസ്‌പെഷൻ" വേക്കൻസിക...
26/04/2021

എല്ലാവര്‍ക്കും നമസ്കാരം🙏

🌾ആയുർ ജോബിന്റെ ബ്ലോഗിൽ ഇന്ന്‌ (26-04-2021) രാവിലെ പോസ്റ്റ് ചെയ്ത "ഫിമെയിൽ റിസ്‌പെഷൻ" വേക്കൻസിക്ക് ആരും പോകരുത് എന്ന് അപേക്ഷിക്കുന്നു.വേക്കൻസി പോസ്റ്റ് ചെയ്തതിന് ശേഷം Ayur Media Cell (ആയുർ മീഡിയ സെൽ) നടത്തിയ അന്വേഷണത്തില്‍ ബാംഗ്ലൂര്‍ വൈറ്റ് ഫീൽഡിൽ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തെ കുറിച്ച് മോശമായ അഭിപ്രായമാണ് ഞങ്ങൾക്ക് പിന്നീട് ലഭിച്ചത്.അവിടെ ജോലി ചെയ്ത പല തെറാപ്പിസ്റ്റുകളും ഇടക്ക് വച്ച് ജോലി വേണ്ടെന്ന് വച്ച് തിരികെ പോയി. കൃത്യമായി സാലറി കിട്ടില്ല എന്ന് മാത്രമല്ല ജീവനക്കാരോട് മര്യാദ ഇല്ലാതെ പെരുമാറുന്നു എന്നും കൂടി അറിയാൻ കഴിഞ്ഞു.ബാംഗളൂരിലെ ഒരു പ്രശസ്തമായ സ്ഥാപനത്തിന്റെ പേരിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.(പ്രൈവസിയുടെ ഭാഗമായി പേര് ഇപ്പോൾ വെളിപ്പെടുത്തുന്നില്ല) എന്നാൽ ഈ മാനേജ്‌മന്റ്ന് ഈ പറഞ്ഞവരുമായി ബന്ധം ഒന്നും ഇല്ല എന്ന് ആയുർ മീഡിയ അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞു.
❇️ആയുർവേദ & സ്പാ ജോബ് വാക്കൻസിസ്‌
❇️ആയുർ ജോബ്
❇️ആയുർ മീഡിയ എപ്പോഴും തെറാപ്പിസ്റ്റ്കളുടെ ജോലി സാധ്യതക്കു പ്രാധാന്യം കൊടുക്കുന്നതോടൊപ്പം തന്നെ സുരക്ഷക്കും കൂടുതൽ പരിഗണന നൽകുന്നു എന്നുകൂടി ഈ അവസരത്തിൽ ഓർമിപ്പിക്കുന്നു. ആയതിനാൽ ഈ വാക്കൻസി പോസ്റ്റ് ആയുർജോബ് ബ്ലോഗിൽ നിന്നും പിന്‍വലിക്കുന്നു.
എന്ന് അറിയിക്കുന്നു.
ആയുർ ജോബ് & ആയുർ മീഡിയക്ക് വേണ്ടി

⏹സിജോ എം ജോസ്
(അഡ്മിൻ)

🪴Ayurveda Therapist & Yoga Instructor April 25, 2021 ആയുർവേദ വാക്കൻസികൾക്കായി മാത്രമായി ലോകത്തിലെ ആദ്യത്തെ ജോബ് പോർട്ടൽ ആണ് ആയുർജോബ്‌. ⛔️Statutory ....

28/02/2021

*❇️മാക്സിമം ഷെയർ ചെയ്യുക*
*എല്ലാവർക്കും നമസ്കാരം🙏*

കഴിഞ്ഞ അഞ്ച് ദിവസങ്ങളായി നമ്മൾ ചർച്ച ചെയ്ത കക്കിനട, നവജീവന്‍ ആയുര്‍വേദ ഹോസ്പിറ്റലിലെ സാലറി പ്രോബ്ലം ഇന്ന്‌ ഉച്ചകഴിഞ്ഞ്‌ (28-02-2021) രമ്യമായി പരിഹരിച്ചു. ആ ഹോസ്പിറ്റലിലെ രണ്ട് പാട്ട്ണേഴ്സും അവിടുത്തെ ഇപ്പോളത്തെ ഇൻചാർജ് ആയ ഡോക്ടർ അഞ്ജനയും ആയി ആയുർ മീഡിയ നടത്തിയ ചര്‍ച്ചയ്ക്ക് ഒടുവില്‍ ഈ വെള്ളിയാഴ്‌ചക്ക് ഉള്ളില്‍ മുഴുവന്‍ ശമ്പള കുടിശ്ശികയും കൊടുത്തു തീര്‍ക്കാമെന്ന് അവർ വാക്കാൽ ഉറപ്പ് നല്‍കി. നാളെ രാവിലെ കക്കിനടയില്‍ ഉള്ള ഒരു നൊട്ടറി വക്കീൽ മുമ്പാകെ ഹാജരായി ഇത് രേഖാമൂലം എഴുതി തരാം എന്നും ധാരണയായി. ഈ പ്രശ്‌നം പരിഹരിക്കാന്‍ വേണ്ടി ആയുർ മീഡിയോട് സഹകരിച്ച *ശ്രീ സാജന്‍ കാവീടിനോടും* അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സംഘടനയോടും ഉള്ള നന്ദി ഈ അവസരത്തില്‍ ആയുർ മീഡിയ അറിയിക്കുന്നു.
എന്ന് ആയുർ മീഡിയക്കു വേണ്ടി..
*❇️Arjun Soman, Pala*
*❇️Sijo M Jose, Thrissur *
*⏹(Chief Promoters & Admins Ayur Media)*
https://www.facebook.com/ayurmedianetwork

25/02/2021

ആയുർവേദ തെറാപ്പിസ്റ്റുകളുടെ അറിവിലേക്ക് പൊതുതാല്പര്യാർത്ഥം:
⏹ഹൈദ്രബാദിനടുത്തു കാക്കിനയിടയിൽ തിരുവനന്തപുരം സ്വദേശി വിഷ്ണുവിന്റെ ഉടമസ്ഥയിലുള്ള നവജീവൻ എന്ന ആയുർവേദ ക്ലിനിക്കിലേക്ക്
പാലക്കാട് സ്വേദേശി ബിജോയി എന്ന ഏജന്റ് മുഖാന്തിരം രണ്ടു ആൺകുട്ടികളും രണ്ടു പെൺകുട്ടികളും ജോലിക്ക് കഴിഞ്ഞ മാസം പോയി. അവർ നാല് പേരും സാലറിയും ഭക്ഷണവും ലഭിക്കാതെ പത്തു പന്ത്രണ്ടു ദിവസത്തോളം അവിടെ കഴിഞ്ഞു. കൃത്യമായി ഫുഡ് മണി കൊടുക്കാൻ ഉടമ ആയ വിഷ്ണു തയ്യാറായില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. ദിവസങ്ങള്‍ കഷ്ടപ്പാടും യാതനകളും അനുഭവിച്ച ആ നാല് പേരും നാട്ടിലേക്കുള്ള ടിക്കറ്റ് നും ആഹാരം കഴിക്കുന്നതിനും വേണ്ടി കയ്യിലെ മൊബൈലും ഒരു പെൺകുട്ടിയുടെ കമ്മലും വിറ്റാണ് പണം കണ്ടെത്തിയത്. അവർ ഇപ്പോൾ ലിയോണി എന്ന ആയുർവേദ സ്ഥാപനത്തിൽ വളരെ സേഫ് ആയി എത്തി ചേർന്നിരിക്കുന്നു എന്ന വാർത്ത "ആയുർ മീഡിയയിൽ" ലഭിച്ചിരിക്കുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഈ സ്ഥാപനത്തിനെതിരെ (നവജീവൻ) തെറാപ്പിസ്റ്റുകൾ ശക്തമായി പ്രതിഷേധിക്കാനും തുടർ നടപടികൾക്കു വേണ്ടി അധികാരികളിൽ എത്തുന്നത് വരെ മാക്സിമം ഷെയർ ചെയ്യുന്നതോടപ്പം തന്നെ ആരും തന്നെ ആ സെന്ററിൽ പോകാതിരിക്കാൻ പ്രത്യകം ശ്രദ്ധിക്കുക.

സ്ഥാപനത്തിന്റെ address:-

Navajeevan Ayurveda clinic
Oposite NCTURT canteen
Kakkinada
Andhrapradesh

Owner's name :- Vishnu, Thiruvananthapuram

എന്ന് അരുൺ ആയുർവേദ തെറാപ്പിസ്റ്റ്
Mob:- 7034696336

റിപ്പോർട്ടർ,ആയുർമീഡിയ നെറ്റ്‌വർക്ക്
https://www.facebook.com/ayurmedianetwork

In the public interest to the knowledge of Ayurvedic therapists:
To Navajeevan, an Ayurvedic clinic owned by Vishnu, a native of Thiruvananthapuram, in Kakinada near Hyderabad.
Two boys and two girls went to work last month through an agent named Bijoy, a native of Palakkad. The four of them stayed there for ten or twelve days without receiving any salary or food. It was learned that Vishnu, the owner, was not ready to pay the exact amount of food money. The four, who had been suffering for days, found money by selling a mobile phone and a girl's earrings for a ticket home and food. "Ayur Media" has received the news that they have now arrived at the Ayurvedic institute Leoni in a very safe manner. On the basis of this report, the therapists strongly protest against this institution (Navajivan) and take special care not to let anyone go to the center while sharing the maximum till they reach the authorities for further action.

Institutional Address: -

Navajeevan Ayurveda clinic
Opposite NCTURT canteen
Kakkinada
Andhrapradesh

Owner's name: - Vishnu, Thiruvananthapuram

Said Arun Ayurveda Therapist
Mob: - 7034696336

Reporter, Ayur Media Network
https://www.facebook.com/ayurmedianetwork

Address

Thrissur

Alerts

Be the first to know and let us send you an email when Ayur Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share