Chalakudy News TV

Chalakudy News TV ചാലക്കുടിയുടെ സ്പന്ദനം. The largest news network group in Chalakudy with 270k+ Followers Woman empowerment and Local social community development
(3)

ഓൺലൈൻ ഷെയർ ട്രേഡിങ്ങിന്റെ പേരിൽ 1 കോടി 8 ലക്ഷം രൂപയുടെ സൈബർ തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ.ഓൺലൈൻ ഷെയർ ട്രേഡിങ്ങിലൂടെ പ...
09/07/2025

ഓൺലൈൻ ഷെയർ ട്രേഡിങ്ങിന്റെ പേരിൽ 1 കോടി 8 ലക്ഷം രൂപയുടെ സൈബർ തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ.

ഓൺലൈൻ ഷെയർ ട്രേഡിങ്ങിലൂടെ പണം നേടാമെന്ന് വിശ്വസിപ്പിച്ച് തൃശൂർ ചാലക്കുടി പരിയാരം സ്വദേശിയിൽ നിന്ന് 1 കോടി 8 ലക്ഷം രൂപ തട്ടിപ്പു നടത്തിയ കേസ്സിൽ പത്തനംതിട്ട പന്തളം പൂഴിക്കോട് സ്വദേശിയായ കിഴക്കേവീട്ടിൽ അക്ഷയ് രാജിനെയാണ് ( 22 വയസ്സ്) തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ IPS ന്റെ നേതൃത്വത്തിൽ തൃശ്ശൂർ റൂറൽ സൈബർ പോലീസ് പന്തളത്തു നിന്നും പിടികൂടിയത്.

ചാലക്കുടി പരിയാരം സ്വദേശിയായ പരാതിക്കാരനെ ഓൺലൈൻ ട്രേഡിംഗ് ചെയ്യുന്ന BGC (Barrick Gold Capital) എന്ന ട്രേഡിംഗ് കമ്പനിയാണെന്ന് ഫേസ്ബുക്ക് മെസ്സഞ്ചർ, വാട്സ് ആപ്പ്, ടെലഗ്രാം എന്നീ സോഷ്യൽ മീഡിയകളിലൂടെ മെസ്സേജ് അയച്ച് വിശ്വസിപ്പിച്ച് ട്രേഡിംഗ് ചെയ്യുന്ന വാലറ്റ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കിയശേഷം ട്രേഡിങ്ങ് നടത്തുന്നതിലേക്കായി 2024 നവംബർ 04 മുതൽ 2025 ഫെബ്രുവരി 25 വരെയുള്ള കാലയളവുകളിലായി ചാലക്കുടിയിലെ ബാങ്ക് അക്കൊണ്ടിൽ നിന്നും പ്രതികളുടെ R S ENTERPRISES എന്ന പേരിൽ എടുത്തിട്ടുള്ള മറ്റൊരു അക്കൌണ്ടിലേക്ക് വിവിധ തീയ്യതികളിലായി മൊത്തം 34,06,300 രൂപ ട്രാൻഫർ ചെയ്തു കൊടുത്തതായും ഈ അക്കൌണ്ടിൽ നിന്നും ഈ കേസ്സിലെ പ്രതിയായ അക്ഷയ് രാജിന്റെ പേരിലുള്ള വൈറ്റിലയിലെ ബാങ്ക് അക്കൌണ്ടിലേക്ക് പല തീയ്യതികളിലായി മൊത്തം 8,96,000/-രൂപ അക്കൌണ്ടിൽ വന്നിട്ടുള്ളതായും ആ അക്കൌണ്ടിൽ നിന്നും 20/12/2024 തിയതി ഒരു ലക്ഷം രൂപ ബാംഗ്ലൂരിലെ ATM വഴി പിൻവലിച്ചിട്ടുള്ളതായും 24/12/2024 തീയതി ചെക്ക് ഉപയോഗിച്ച് 2,93,000/-രൂപ ബാംഗ്ലൂരിലെ ബാങ്കിൽ നിന്നുമായി മൊത്തം 3,93,000/-രൂപ പിൻവലിച്ചതായും കാണപ്പെട്ടിട്ടുള്ളതാണ്. ബാക്കിയുള്ള തുക മറ്റു പ്രതികളുടെ വിവിധ അക്കൌണ്ടുകളിലേക്ക് അക്ഷയ് രാജിൻറ അക്കൌണ്ടിലൂടെ അയച്ചു കൊടുത്തിട്ടുള്ളതിനാണ് അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

പണിമുടക്കിനെ തുടർന്ന് വിജനമായ തൃശൂർ ശക്തൻ സ്റ്റാൻഡ് പരിസരം..
09/07/2025

പണിമുടക്കിനെ തുടർന്ന് വിജനമായ തൃശൂർ ശക്തൻ സ്റ്റാൻഡ് പരിസരം..

പണിമുടക്കിനെ തുടർന്ന് വിജനമായ ചാലക്കുടി സൗത്ത് ജങ്ഷൻ
09/07/2025

പണിമുടക്കിനെ തുടർന്ന് വിജനമായ ചാലക്കുടി സൗത്ത് ജങ്ഷൻ

തൃശ്ശൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് നവീകരണവുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി കെ. ബി ഗണേഷ് കുമാറിന്റെ അധ്യക്ഷതയി...
07/07/2025

തൃശ്ശൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് നവീകരണവുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി കെ. ബി ഗണേഷ് കുമാറിന്റെ അധ്യക്ഷതയിൽ രാമനിലയം ഗസ്റ്റ് ഹൗസിൽ യോഗം ചേർന്നു.

എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ആധുനിക കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻറ്റിന്റെ നിർമ്മാണം കാലതാമസം ഇല്ലാതെ ചെയ്തുതീർക്കാൻ യോഗം തീരുമാനിച്ചു. ഒരാഴ്ചയ്ക്കകം നിലവിലുള്ള കെ.എസ്.ആർ.ടി.സി കെട്ടിടം പൊളിക്കുന്നതിനുള്ള ടെൻഡർ നടപടികൾ പൂർത്തിയാക്കും. ഒരു മാസത്തിനുള്ളിൽ നിർമ്മാണ പ്രവർത്തനത്തിനുള്ള നടപടികൾ ആരംഭിക്കാനും യോഗം തീരുമാനിച്ചു. തൃശ്ശൂരിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്ന രീതിയിലായിരിക്കും ബസ് സ്റ്റാൻഡ് നിർമ്മിക്കുന്നത്.

ബസ്സുകൾ കൃത്യമായി കയറ്റി നിർത്താനും, തൊഴിലാളികൾക്ക് സുരക്ഷിതമായി തൊഴിലെടുക്കാനുള്ള മികച്ച സൗകര്യങ്ങളോടുകൂടിയ കെട്ടിടമാണ് ഇതേ സ്ഥലത്ത് നിർമ്മിക്കുക. പുതിയ പദ്ധതിയുടെ രൂപരേഖയും രേഖാചിത്രവും ഉൾപ്പെടെ ഒരാഴ്ചക്കുള്ളിൽ തയ്യാറാക്കും. കാന്റീനും യാത്രക്കാർക്ക് ബസ് കാത്തിരിക്കുന്നതിനുള്ള ഇടവും ശുചി മുറിയും ഒരുക്കും. തൃശ്ശൂർ റെയിൽവേ സ്റ്റേഷനും കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡുമായി ബന്ധിപ്പിക്കുന്ന നിലയിൽ ആകാശപാത ഒരുക്കുന്നതിനും നിശ്ചയിച്ചു..
കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് തൃശ്ശൂർ നിയോജക മണ്ഡലം എംഎൽഎയുടെ നവകേരളം സദസ് ഫണ്ടിൽ നിന്ന് ഏഴു കോടി രൂപയും 2024 - 25 ആസ്തി വികസന ഫണ്ടിൽനിന്ന് രണ്ടര കോടി രൂപയും ഉപയോഗിച്ചാണ് നവീകരിക്കുന്നത്. ഇനിയും ആവശ്യമെങ്കിൽ എംഎൽഎ ഫണ്ടിൽ നിന്നും തുക നൽകുമെന്ന് പി ബാലചന്ദ്രൻ എംഎൽഎ യോഗത്തെ അറിയിച്ചു.

മലയാളിയായ ടെൻസിയ സിബിയ്ക്ക് അയർലൻഡിലെ പീസ് കമ്മീഷണര്‍ സ്ഥാനം ലഭിച്ചു - അയര്‍ലണ്ടിൽ ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവർക്കും മ...
07/07/2025

മലയാളിയായ ടെൻസിയ സിബിയ്ക്ക് അയർലൻഡിലെ പീസ് കമ്മീഷണര്‍ സ്ഥാനം ലഭിച്ചു - അയര്‍ലണ്ടിൽ ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവർക്കും മലയാളി സമൂഹത്തിനും അംഗീകാരം നല്‍കി വീണ്ടും മലയാളിയായ ടെൻസിയ സിബിയ്ക്ക് പീസ് കമ്മീഷണര്‍ സ്ഥാനം അനുവദിച്ച് ഐറിഷ് സര്‍ക്കാര്‍ ഉത്തരവ് നല്‍കി .

ഡബ്ലിനിൽ നിന്നുള്ള കണ്ണൂർ ചെമ്പേരി സ്വദേശി അഡ്വ.സിബി സെബാസ്റ്റ്യൻ പേഴുംകാട്ടിലിന്റെ ഭാര്യയും ആലക്കോട് മേരിഗിരി പഴയിടത്ത് ടോമി ത്രേസ്യാമ്മ ദമ്പതികളുടെ മകളുമായ ടെൻസിയ സിബിക്കാണ് ഡിപ്പാര്‍ട്ടമെന്റ് ഓഫ് ജസ്റ്റിസ് പീസ് കമ്മീഷണര്‍ സ്ഥാനം നല്‍കിയത്.

ഈ മഴ തീരുമ്പോളേക്കും ചാലക്കുടി അതിരപ്പിള്ളി റോഡിന്റെ കാര്യത്തിൽ തീരുമാനമാകും.കേരളത്തിൽ ഏറ്റവും കൂടുതൽ ടൂറിസ്റ്റുകൾ എത്തു...
06/07/2025

ഈ മഴ തീരുമ്പോളേക്കും ചാലക്കുടി അതിരപ്പിള്ളി റോഡിന്റെ കാര്യത്തിൽ തീരുമാനമാകും.

കേരളത്തിൽ ഏറ്റവും കൂടുതൽ ടൂറിസ്റ്റുകൾ എത്തുന്ന സംസ്ഥാന പാതയാണിത്. കഴിഞ്ഞ കുറെ നാളുകളായി പാച് വർക്കല്ലാതെ കാര്യമായ മെയിന്റനൻസ് നടക്കാത്ത അവസ്ഥയാണ്.ജൽ ജീവൻ മിഷന്റെ ഭാഗമായി കുഴിച്ചിടത്തും ടാറിങ് കാര്യക്ഷമമല്ല.പലയിടത്തും റോഡിന്റെ വീതി 15% കുറയുകയും ചെയ്തിട്ടുണ്ട്.

ആലുവ രാജഗിരി ആശുപത്രിയിൽ ഞെട്ടിപ്പിക്കുന്ന ചികിത്സാ പിഴവ്: ബിജു തോമസിന്റെ മരണം ഉയർത്തുന്ന ചോദ്യങ്ങൾആലുവയിലെ രാജഗിരി ആശുപ...
06/07/2025

ആലുവ രാജഗിരി ആശുപത്രിയിൽ ഞെട്ടിപ്പിക്കുന്ന ചികിത്സാ പിഴവ്: ബിജു തോമസിന്റെ മരണം ഉയർത്തുന്ന ചോദ്യങ്ങൾ

ആലുവയിലെ രാജഗിരി ആശുപത്രിയിൽ നടുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ ചോറ്റാനിക്കര സ്വദേശി ബിജു തോമസ് (54) ജീവനോടെ തിരികെ വീട്ടിലേക്ക് മടങ്ങിയെത്തില്ലെന്ന് ആരും കരുതിയില്ല. എന്നാൽ, കീഹോൾ ശസ്ത്രക്രിയയ്ക്കിടെ ഉണ്ടായ ഗുരുതരമായ ചികിത്സാ പിഴവാണ് ബിജുവിന്റെ ജീവൻ അപഹരിച്ചതെന്ന് കുടുംബവും സുഹൃത്തുക്കളും ആരോപിക്കുന്നു. ഈ ദുരന്തം ആശുപത്രിയുടെ ഉത്തരവാദിത്തമില്ലായ്മയുടെ ഫലമാണെന്ന് ബന്ധുക്കൾ ആവർത്തിക്കുന്നു.ശസ്ത്രക്രിയയ്ക്കിടെ സംഭവിച്ചത്ജൂൺ 27-ന് നടുവേദനയ്ക്ക് ചികിത്സ തേടി രാജഗിരി ആശുപത്രിയിൽ എത്തിയ ബിജുവിനെ ന്യൂറോ സർജൻ ഡോ. മനോജ് പരിശോധിച്ച ശേഷം കീഹോൾ ശസ്ത്രക്രിയ നിർദേശിച്ചു. എന്നാൽ, ശസ്ത്രക്രിയയ്ക്കിടെ പ്രധാന രക്തക്കുഴൽ മുറിഞ്ഞതാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് ഡോക്ടർമാർ തന്നെ സമ്മതിച്ചതായി ബിജുവിന്റെ സഹോദരൻ വെളിപ്പെടുത്തുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ബിജുവിന് കടുത്ത വയറുവേദന അനുഭവപ്പെട്ടു. “വേദന കാരണം ചേട്ടൻ അലറിക്കരഞ്ഞു, പക്ഷേ ഡോക്ടർമാർ അത് ഗ്യാസ് കാരണമാണെന്ന് പറഞ്ഞു,” ബിജുവിന്റെ സുഹൃത്ത് പറയുന്നു.ആദ്യ ശസ്ത്രക്രിയയ്ക്ക് ശേഷം ബിജുവിന്റെ ആരോഗ്യനില വഷളായി. രക്തസ്രാവം നിയന്ത്രിക്കാൻ സ്റ്റെന്റ് ഇടാൻ ശ്രമിച്ചെങ്കിലും, അവസ്ഥ മോശമായി. “വയറിൽ രക്തം കെട്ടിക്കിടക്കുന്നു, മർദ്ദം കുറയ്ക്കാൻ വയർ അൽപ്പം തുറന്നുവെക്കണമെന്ന് ഡോക്ടർമാർ പറഞ്ഞു. പക്ഷേ, പോസ്റ്റ്മോർട്ടത്തിന് മുമ്പ് ചേട്ടന്റെ മൃതദേഹം കണ്ടപ്പോൾ വയർ നീളത്തിൽ കീറിമുറിച്ച നിലയിലായിരുന്നു,” സഹോദരൻ വേദനയോടെ ഓർക്കുന്നു.ഒന്നല്ല, മൂന്ന് ശസ്ത്രക്രിയകൾആദ്യ ശസ്ത്രക്രിയയ്ക്ക് ശേഷം ബിജുവിനെ ഐസിയുവിലേക്ക് മാറ്റി. “ശസ്ത്രക്രിയയ്ക്ക് മുമ്പ് ചേട്ടൻ സംസാരിച്ചിരുന്നു, പക്ഷേ പിന്നീട് ഒരിക്കലും സംസാരിച്ചില്ല,” സഹോദരൻ പറയുന്നു. ഡോക്ടർമാർ ആദ്യം ‘സെഡേഷൻ’ ആണെന്ന് പറഞ്ഞെങ്കിലും, പിന്നീട് വെന്റിലേറ്ററിന്റെ സഹായമില്ലാതെ ജീവൻ നിലനിർത്താനാകില്ലെന്ന് വ്യക്തമാക്കി. രണ്ടാമത്തെ ശസ്ത്രക്രിയയ്ക്ക് ശേഷവും അവസ്ഥ മെച്ചപ്പെട്ടില്ല. മൂന്നാമത്തെ ശസ്ത്രക്രിയ സമയത്ത് ബിജുവിന് ജീവൻ ഉണ്ടായിരുന്നോ എന്നുപോലും സുഹൃത്തുക്കൾ സംശയിക്കുന്നു. “ഒരു ശസ്ത്രക്രിയയ്ക്ക് വന്നിട്ട് മൂന്ന് ശസ്ത്രക്രിയകൾ നടത്തി. ഇത്രയും അലക്ഷ്യമായ സമീപനം ഒരു ആശുപത്രിയിൽ നിന്ന് പ്രതീക്ഷിച്ചില്ല,” സുഹൃത്തുക്കൾ ആരോപിക്കുന്നു.കുടുംബത്തിന്റെ ദുഃഖവും നഷ്ടവുംബിജു തോമസിന് രണ്ട് മക്കളാണ് ഉള്ളത്. ചെറിയൊരു കാറ്ററിങ് യൂണിറ്റിലൂടെയാണ് കുടുംബം ജീവിച്ചിരുന്നത്. “ഇനി ആ കുടുംബം എന്തുചെയ്യുമെന്ന് അറിയില്ല,” സഹോദരൻ വേദനയോടെ പറയുന്നു. തിങ്കളാഴ്ച ഉച്ചയോടെ ബിജുവിന്റെ പൾസ് കുറഞ്ഞു, ഒടുവിൽ മരണം സ്ഥിരീകരിച്ചു. കൊച്ചി തിരുവാങ്കുളം സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളിയിൽ ബിജുവിന്റെ മൃതദേഹം സംസ്കരിക്കും.നീതിക്കായുള്ള പോരാട്ടംബിജുവിന്റെ മരണത്തിൽ ആശുപത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം ജില്ലാ കലക്ടർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ്. എടത്തല പൊലീസ് കേസെടുത്തെങ്കിലും, പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്. “ചേട്ടന്റെ ആരോഗ്യനില അൽപ്പം ഗൗരവത്തോടെ കണ്ടിരുന്നെങ്കിൽ, ഒരുപക്ഷേ, അവനെ രക്ഷിക്കാമായിരുന്നു,” ബന്ധുക്കൾ ആവർത്തിക്കുന്നു.ഈ ദുരന്തം, ആശുപത്രികളിലെ ചികിത്സാ സമീപനത്തിന്റെ ഗൗരവം വീണ്ടും ചോദ്യം ചെയ്യുകയാണ്. ബിജുവിന്റെ കുടുംബത്തിന് നീതി ലഭിക്കുമോ?

തടി വെട്ടും, ചുമന്ന് വണ്ടിയിൽ കയറ്റി മലയിറക്കും; ഇതാണ് ഇടുക്കിയിലെ 'സൂപ്പർ ശരണ്യ'തൊടുപുഴ: തടിവെട്ടിയിടും. അത് ചുമന്ന് വണ...
05/07/2025

തടി വെട്ടും, ചുമന്ന് വണ്ടിയിൽ കയറ്റി മലയിറക്കും; ഇതാണ് ഇടുക്കിയിലെ 'സൂപ്പർ ശരണ്യ'

തൊടുപുഴ: തടിവെട്ടിയിടും. അത് ചുമന്ന് വണ്ടിയില്‍ കയറ്റും. വഴിപോലുമില്ലാത്ത ഇടങ്ങളിലൂടെ വണ്ടി ഓടിച്ച്‌ ലക്ഷ്യസ്ഥാനത്തെത്തിക്കും.

ലോഡിങ്ങും അണ്‍ലോഡിങ്ങും ഡ്രൈവിങ്ങും ഒപ്പം ബിരുദപഠനവും അമ്മയെന്ന റോളും. ഇരുപത്തിനാലുകാരിയായ ശരണ്യ ശരിക്കും സൂപ്പർ.

അച്ഛൻ ഹീറോ

നെടുങ്കണ്ടം മൈനർ ഉമ്മാക്കട വാഴത്തോപ്പില്‍ ശരണ്യ മുത്തുവിന്റെ അച്ഛൻ മുത്തുപ്പെരുമാള്‍ പിക്കപ്പ് ഡ്രൈവറാണ്. അച്ഛനെ കണ്ടാണ് ഡ്രൈവിങ് ഹരമായത്. മൂത്ത സഹോദരൻ ശരണും ലോറി ഡ്രൈവറായതോടെ അത് പഠിക്കണമെന്ന് ഉറപ്പിച്ചു. ഇരുവരുടെയും സഹായത്തോടെ പരിശീലനം പൂർത്തിയാക്കി പതിനെട്ടാം വയസ്സില്‍ ലൈസൻസ് നേടി.

വൈകാതെ ശരണ്യ വിവാഹിതയായി. ഡ്രൈവറായ ഭർത്താവ് സൂര്യയും പിന്തുണ നല്‍കി. ബിരുദപഠനം തുടർന്നു. ജീവിതത്തിന് നിറം പകർന്ന് രണ്ട് മക്കളുമെത്തി. ഇതിനിടെ അച്ഛൻ മുത്തുപ്പെരുമാള്‍ തടി വാങ്ങി മുറിച്ച്‌ വില്‍പന നടത്താൻ തുടങ്ങി. തടി മുറിക്കാനും ലോഡിങ്ങിനും അച്ഛനെ സഹായിക്കാനായി പഴയൊരു ഷർട്ടിട്ട് തലയില്‍ കെട്ടുംകെട്ടി ശരണ്യ ഇറങ്ങി. പഠനത്തിന്റെ ഇടവേളകളിലായിരുന്നു ജോലി. ജോലിയിടത്തിലും കൂലിയിലും വിവേചനങ്ങളില്ലെന്ന് ശരണ്യ പറയുന്നു.

ഇൻസള്‍ട്ടാണ് ഇൻവെസ്റ്റ്മെന്റ്

പറമ്ബില്‍ നില്‍ക്കുന്ന മരം വെട്ടി താഴെയിട്ട് മുറിച്ച്‌ കഷ്ണങ്ങളാക്കി വാഹനത്തില്‍ കയറ്റുന്നത് കായികാധ്വാനമുള്ള ജോലിയാണ്. ജോലി കഴിയുമ്ബോള്‍ വിയർത്ത് കുളിക്കും. ശരീരത്തും വസ്ത്രങ്ങളിലും ചെളി പുരളും. ജോലി കഴിഞ്ഞ് ശരണ്യയും ഭർത്താവും അച്ഛനുംകൂടി ഒരു ഹോട്ടലില്‍ കയറി. എന്നാല്‍ അവിടെ ഭക്ഷണം കഴിക്കാനെത്തിയ ചിലരുടെ വാക്കുകള്‍ ശരണ്യയെ വേദനിപ്പിച്ചു. ആ പരാമർശങ്ങളില്‍ തളർന്നിരിക്കാൻ ശരണ്യ ഒരുക്കമല്ലായിരുന്നു. താൻ ചെയ്യുന്ന ജോലി മോശപ്പെട്ടതല്ലെന്ന് നാട്ടുകാരെ അറിയിക്കണമെന്ന് ആഗ്രഹം തോന്നി. അങ്ങനെയാണ് വീഡിയോ ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ച്‌ തുടങ്ങിയത്.

നല്ല ഇൻഫ്ലുവൻസ്

തടി മുറിക്കുന്നതിന്റെയും ലോഡ് ചെയ്യുന്നതിന്റെയും വീഡിയോകള്‍ ഇൻസ്റ്റഗ്രാമിലിട്ടു. തടി കയറ്റിയ പിക്കപ്പുമായുള്ള പെരുമ്ബാവൂർ യാത്രകള്‍ ആഘോഷമാക്കി. വീഡിയോകള്‍ കേറിയങ്ങ് ഹിറ്റായി. അമ്ബതിനായിരത്തോളം ഫോളോവേഴ്സും. മക്കളായ നാലര വയസ്സുകാരി സൂര്യഗായത്രിയും രണ്ടര വയസ്സുകാരൻ സൂര്യകൃഷ്ണയും അമ്മക്കൊപ്പം റീലുകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. തൂക്കുപാലം ജവഹർലാല്‍ നെഹ്റു കോളേജിലെ മൂന്നാംവർഷ ബിബിഎ വിദ്യാർഥിനിയാണ്.

സുനാമി പ്രവചനം നടത്തി ജപ്പാൻ ഗവർണ്മെന്റിന്റെ 30000 കോടി വെള്ളത്തിലാക്കിയ റിയൽ സൈക്കോ!!
05/07/2025

സുനാമി പ്രവചനം നടത്തി ജപ്പാൻ ഗവർണ്മെന്റിന്റെ 30000 കോടി വെള്ളത്തിലാക്കിയ റിയൽ സൈക്കോ!!

അൽപം പഴയ പുലി മൈലേജ് കിങ്ങ് പ്രമുഖൻ പലയിടത്തും അൽഫാമായി കിടക്കുന്നത് കണ്ട് ഞാൻ ഒരു വാഹനത്തിൽ പരിശോധിച്ചപ്പോൾഎഞ്ചിന്റെയും...
05/07/2025

അൽപം പഴയ പുലി മൈലേജ് കിങ്ങ് പ്രമുഖൻ പലയിടത്തും അൽഫാമായി കിടക്കുന്നത് കണ്ട് ഞാൻ ഒരു വാഹനത്തിൽ പരിശോധിച്ചപ്പോൾ
എഞ്ചിന്റെയും സൈലന്സറിനു ഇടയിൽ ഒരു ഇൻസുലേഷൻ ഉണ്ട് വൂൾ പോലിരിക്കും. അതിനാണ് തീ പിടിക്കുന്നത് എന്നാണ് എന്റെ വിശ്വാസം പഴകി കഴിയുമ്പോൾ അത് കൊതുമ്പ് ഉതിർന്നത് പോലാകും പിന്നിട് സൈലൻസറിൽ മുട്ടിയാൽ തി

Content Dr Mechanic

04/07/2025

സുംബ ആവേശം. കെഇസി UPS പോട്ട ചാലക്കുടിയിലെ കുട്ടികൾ സുംബ ആഘോഷമാക്കിയപ്പോൾ!

Address

Chalakudy
Thrissur

Alerts

Be the first to know and let us send you an email when Chalakudy News TV posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Chalakudy News TV:

Share