Chalakudy News TV

Chalakudy News TV ചാലക്കുടിയുടെ സ്പന്ദനം. The largest news network group in Chalakudy with 270k+ Followers Woman empowerment and Local social community development
(1)

വേൾഡ് ക്ലാസ് ലെവൽ റീ ടാറിങ്....!! കേരളത്തിൽ ഏറ്റവും കൂടുതൽ ടൂറിസ്റ്റുകൾ സഞ്ചരിക്കുന്ന റോഡിലാണ് ഇത്രയും മുതൽ മുടക്കി റീ ട...
22/09/2025

വേൾഡ് ക്ലാസ് ലെവൽ റീ ടാറിങ്....!! കേരളത്തിൽ ഏറ്റവും കൂടുതൽ ടൂറിസ്റ്റുകൾ സഞ്ചരിക്കുന്ന റോഡിലാണ് ഇത്രയും മുതൽ മുടക്കി റീ ടാറിങ് ചെയ്തത്...!!

21/09/2025
ഇന്ത്യൻ സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള ഏറ്റവും വലിയ ബഹുമതിയായ ദാദ സാഹേബ് ഫാൽക്കെ പുരസ്കാരം കരസ്ഥമാക്കിയ മലയാളത്തിന്റെ പ...
20/09/2025

ഇന്ത്യൻ സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള ഏറ്റവും വലിയ ബഹുമതിയായ ദാദ സാഹേബ് ഫാൽക്കെ പുരസ്കാരം കരസ്ഥമാക്കിയ മലയാളത്തിന്റെ പ്രിയ ലാലേട്ടന് അഭിനന്ദനങ്ങൾ.

പഴയ സൈക്കിളിൽ പുതുജീവൻവി.ആർ. പുരം സർക്കാർ ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്ക് ചാലക്കുടി സെൻട്രൽ റോട്ടറി ക്ലബ്  24 സൈക്കിളുകൾ വി...
17/09/2025

പഴയ സൈക്കിളിൽ പുതുജീവൻ

വി.ആർ. പുരം സർക്കാർ ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്ക് ചാലക്കുടി സെൻട്രൽ റോട്ടറി ക്ലബ് 24 സൈക്കിളുകൾ വിതരണം ചെയ്തു.
ചാലക്കുടി സെൻട്രൽ റോട്ടറി യുടെ റീസൈക്കിൾ പദ്ധതിയുടെ ഭാഗമായി വിവിധ വീടുകളിൽ നിന്ന്, പ്രത്യേകിച്ച് വിദ്യാർത്ഥികളിൽ നിന്ന്, പഴയ സൈക്കിളുകൾ ശേഖരിച്ച സൈക്കിളുകൾ റിപയർ ചെയ്ത് വി.ആർ. പുരം സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് നൽകി.

ഒരു ചെറിയ ഉദ്യമം എങ്ങനെയാണ് വലിയ മാറ്റം സൃഷ്ടിക്കുന്നത് എന്നതിനുദാഹരണമായ ഈ പദ്ധതി പുനരുപയോഗത്തിന്റെ പ്രാധാന്യവും പരിരക്ഷണബോധവും പങ്കുവെക്കുന്ന മനോഭാവവും ജനങ്ങളിൽ ജാഗരൂകത സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് വിതരണോത്ഘാടനം ചെയ്തു
ചാലക്കുടി മുനിസിപ്പൽ ചെയർമാൻ ശ്രീ. ഷിബു വാലപ്പൻ പറഞ്ഞു. പരിസ്ഥിതി സംരക്ഷണവും സാമൂഹിക ഉത്തരവാദിത്തവുമുള്ള ഇത്തരം പദ്ധതികൾക്ക് എല്ലാ സംഘടനകളും മാതൃകയെടുക്കേണ്ടതുണ്ടെന്ന് ഊന്നിപ്പറഞ്ഞു. ക്ലബ് പ്രസിഡന്റ് ശ്രീ. അനീഷ് ജോർജ് പൈനാടത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വാർഡ് കൗൺസിലർ ആലീസ് ഷിബു, സ്കൂൾ പ്രിൻസിപ്പൽ ഷീല ടീച്ചർ, HM ബിജി ടീച്ചർ, സി ബി അരുൺ, അജീഷ് പറമ്പിക്കാടൻ, ജോയ് പാനികുളം അനൂപ് ചന്ദ്രൻ ഷോബി കാണിച്ചായി, വിനോദ് മാത്തച്ഛൻ, രാഹുൽ രാജൻ എന്നിവർ പങ്കെടുത്തു.

ശ്രീകൃഷ്ണ ജയന്തിയിടനുബന്ധിച്ചു ചാലക്കുടിയിൽ നടന്ന ശോഭായാത്ര....Chalakudy News TV
14/09/2025

ശ്രീകൃഷ്ണ ജയന്തിയിടനുബന്ധിച്ചു ചാലക്കുടിയിൽ നടന്ന ശോഭായാത്ര....

Chalakudy News TV

GST സ്ലാബിൽ വന്ന ഇളവുകൾ മൂലം തൃശൂർ രാഗം തീയ്യേറ്ററിലെ ടിക്കറ്റ് ചാർജ്ജ് 120 ഇൽ നിന്നും 105 ആയി കുറയുന്നു.നിലവിൽ ലഭ്യമായ ...
14/09/2025

GST സ്ലാബിൽ വന്ന ഇളവുകൾ മൂലം തൃശൂർ രാഗം തീയ്യേറ്ററിലെ ടിക്കറ്റ് ചാർജ്ജ് 120 ഇൽ നിന്നും 105 ആയി കുറയുന്നു.

നിലവിൽ ലഭ്യമായ എല്ലാ അത്യാധുനിക സജ്ജീകരണങ്ങളോടും കൂടിയ തീയേറ്ററാണ് തൃശൂർ രാഗം.

സിനിമയെ കൂടുതൽ ജനകീയമാക്കുന്നതിൽ രാഗം മാനേജ്‌മെന്റ് എടുക്കുന്ന എഫർട്ട് ചെറുതല്ല.

അഭിനന്ദനങ്ങൾ.... Ragam Theatre Thrissur 4K RGB Laser Dolby Atmos

റിസർവ് ഫോറസ്റ്റ് വാച്ചറെ ഇന്ന് രാത്രി 7.55 ന് കണ്ണംകുഴിയിൽ വെച്ചു കാട്ടാന ആക്രമിച്ചു.കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലെ വ...
06/09/2025

റിസർവ് ഫോറസ്റ്റ് വാച്ചറെ ഇന്ന് രാത്രി 7.55 ന് കണ്ണംകുഴിയിൽ വെച്ചു കാട്ടാന ആക്രമിച്ചു.കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചറെയാണ് കാട്ടാന ആക്രമിച്ചത്.അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..

Chalakudy NewsTV

ലോക  സിനിമയിൽ എം ചാലക്കുടിയിലെ ഒരു ഭാഗം ബാംഗ്ലൂർ ആക്കാൻ വേണ്ടി ചെയ്ത ആർട്ട്‌ വർക്ക്‌ ആണ്, നമ്മുടെ നാട്ടിലെ കടകളും ഇതുപോല...
06/09/2025

ലോക സിനിമയിൽ എം ചാലക്കുടിയിലെ ഒരു ഭാഗം ബാംഗ്ലൂർ ആക്കാൻ വേണ്ടി ചെയ്ത ആർട്ട്‌ വർക്ക്‌ ആണ്, നമ്മുടെ നാട്ടിലെ കടകളും ഇതുപോലെ നല്ല കളർഫുൾ ആയ ബോർഡുകൾ ഉപയോഗിക്കുക ആണെങ്കിൽ നല്ല ഭംഗി ഉണ്ടാവുമല്ലോ..

നൈറ്റ്‌ ലൈഫ് എന്നൊക്കെ പറയുമ്പോൾ ഇത്തിരി കളർഫുൾ വൈബ്സ് മനസിന് ഒരു കുളിർമ നൽകുമല്ലോ.

Content Anup Jose

നെ­ടുമ്പാശ്ശേരി എ­യർ­പോർ­ട്ടിൽ ഇ­മി­ഗ്രേ­ഷൻ ക്ലി­യ­റൻസിന് വേ­ണ്ടി ആ­കാ­ംക്ഷ­യോടെ കാ­ത്തി­രിക്കു­ന്പോഴാണ് ദ­യ­നീ­യ­മാ­യ ഒ...
06/09/2025

നെ­ടുമ്പാശ്ശേരി എ­യർ­പോർ­ട്ടിൽ ഇ­മി­ഗ്രേ­ഷൻ ക്ലി­യ­റൻസിന് വേ­ണ്ടി ആ­കാ­ംക്ഷ­യോടെ കാ­ത്തി­രിക്കു­ന്പോഴാണ് ദ­യ­നീ­യ­മാ­യ ഒ­രു കാ­ഴ്ച ക­ണ്ട­ത്.

ഞാൻ വ­ന്ന അ­തേ ഫ്ളൈ­റ്റിൽ കൊച്ചി­യിലി­റ­ങ്ങി­യ ഒ­രു യാ­ത്ര­ക്കാ­ര­നെ എ­യർ­പോർ­ട്ട് ജീ­വ­ന­ക്കാർ ഒ­രു വീൽ ചെ­യ­റി­ലിരു­ത്തി ഉ­രു­ട്ടി കൊണ്ടു­വ­രി­ക­യാ­ണ്. ക­റു­ത്ത പന്റ്‌ ്റ്സു­ം നീല ഷർ­ട്ടു­ം ധ­രി­ച്ച ഒ­രു ചെ­റുപ്പ­ക്കാ­രൻ. ഒ­രു ഭാ­ഗം ത­ളർ­ന്ന്, വാ­യ ഒ­രു ഭാ­ഗ­ത്തേ­ക്ക് തു­റ­ന്ന് പി­ടിച്ച് ത­ല അ­ന­ക്കാ­നാവാ­തെ ചെരിഞ്ഞ് ബോധം കെ­ട്ട് കി­ട­ക്കു­ന്നു.

ഒ­റ്റ നോട്ട­ത്തിൽ ആ­രോഗ്യ­ദൃ­ഢ­ഗാ­ത്ര­നാ­യ ഈ­ പ്ര­വാ­സിയെ ക­ണ്ട­പ്പോൾ ദു­ഃഖം തോന്നി.

വീൽ ചെ­യ­റിൽ അ­ത്യാ­സ­ന്ന നി­ല­യിൽ കി­ട­ക്കു­ന്ന രോഗി­യ്ക്ക് വേ­ണ്ടി മ­റ്റു യാ­ത്ര­ക്കാർ ക്യൂ­വിൽ നി­ന്നു­ം മാ­റി നി­ന്ന് എ­മി­ഗ്രേ­ഷൻ ക്ലി­യ­റൻ­സി­ലേക്ക് പോകാൻ വ­ഴി നൽ­കി.

ഖത്തറിലേ­ക്ക് വി­മാനം ക­യ­റുമ്പോൾ എ­ന്തൊക്കെ സ്വ­പ്ന­ങ്ങ­ളാ­യിരി­ക്കാ­ം ഈ­ യു­വാവ് ക­ണ്ടി­ട്ടു­ണ്ടാ­വുക? അ­വ­സാ­നം എ­ല്ലാ­ം ന­ഷ്ട­പ്പെ­ട്ട് രോഗം ബാ­ധിച്ച് വീൽ ചെ­യ­റിൽ തി­രിച്ചെ­ത്തേ­ണ്ടി വ­രു­ന്ന ഒ­രു അ­വ­സ്ഥ. തി­ക­ച്ചു­ം പ­രി­താപ­ക­ര­മാ­ണ്.

എ­യർ­പോർ­ട്ടിന് പു­റ­ത്ത് ഇ­ദ്ദേ­ഹ­ത്തി­ന്റെ വ­ര­വു­ം പ്ര­തീ­ക്ഷി­ച്ച് കാ­ത്തി­രിക്കു­ന്ന ഒ­രു ചെ­റുപ്പ­ക്കാ­രിയായ ഭാ­ര്യ­യു­ം ചെ­റിയ കു­ട്ടി­യും കാ­ണുമാ­യിരി­ക്കു­ം. ക­ളി­പ്പാ­ട്ട­വു­ം ചോക്ലേ­റ്റു­ം അ­ച്ഛ­നിൽ നി­ന്നു­ം പ്ര­തീ­ക്ഷി­ച്ചി­രിക്കു­ന്ന ആ­ കു­ട്ടി­യും എ­യർ­പോർ­ട്ടിൽ വെ­ച്ച് ത­ന്നെ സ്നേ­ഹ­ത്തോടെ പു­ണ­രു­മെന്ന് ക­രു­തുന്ന ഭാ­ര്യ­യു­ടെയു­ം മാ­ന­സി­കാവ­സ്ഥ­യെ­ക്കു­റിച്ചാണ് ഞാൻ ചി­ന്തി­ച്ച­ത്.

സ്വ­പ്ന­ങ്ങൾ ത­ക­രു­ന്ന നി­മിഷ­ങ്ങൾ. ചി­ല­പ്പോൾ ഇ­ദ്ദേ­ഹ­ത്തി­ന്റെ ശാ­രീരി­ക സ്ഥി­തി ഇ­ത്ര­യു­ം പ­രി­താപ­ക­ര­മാ­ണെന്ന് സു­ഹൃത്തു­ക്കൾ അ­റി­യിച്ച് കാ­ണില്ല. സു­ന്ദ­ര­നു­ം സ­മു­ഖ­നു­മായ ഒ­രു യു­വാവ് ശ­രീ­രം ത­ളർ­ന്ന്, ന­ട­ക്കാ­നാവാ­തെ, ക­ണ്ണ് മി­ഴിക്കാൻ പ­റ്റാ­തെ, ത­ല ഒ­രു വ­ശം ത­ളർ­ന്ന് ബോധ­മി­ല്ലാ­തെ നീ­ങ്ങു­ന്ന കാ­ഴ്ച ക­ണ്ട ഓ­രോ യാ­ത്ര­ക്കാ­ര­ന്റെ ക­ണ്ണി­ലും സ­ങ്ക­ട­ത്തി­ന്റെ ധ്വ­നി­കൾ പ്ര­തി­ഫ­ലി­ക്കു­ന്നത് കാ­ണാമാ­യിരു­ന്നു.

എ­യർ­പോർ­ട്ടി­ലെ ഇ­മി­ഗ്രേ­ഷൻ ഓ­ഫീ­സർ വ­ള­രെ പു­ച്ഛ­ത്തോടെ രോഗി­യെ നോക്കി ചി­രിച്ച­പ്പോൾ ക്യൂ­വിൽ നി­ന്ന­വ­രോ­ടൊപ്പം എ­ന്റെ മ­ന­സ്സി­ലും വ­ള­രെ­യ­ധി­കം അ­മർ­ഷം തോന്നി. പ്ര­വാ­സിയെ ഏത് നി­ല­യിൽ ക­ണ്ടാ­ലും പ­രി­ഹ­സി­ക്കു­ന്ന ഒ­രു വി­ഭാഗം കേ­ര­ള­ത്തി­ലൂട­നീ­ള­മു­ണ്ട്. അ­തി­ലെ ആ­ദ്യ­ക­ണ്ണി­യാണ് എ­മി­ഗ്രേ­ഷൻ ഉ­ദ്യോഗ­സ്ഥർ എ­ന്ന് പ­ല­പ്പോഴു­ം തോന്നി­യിരു­ന്നു. ഓ­ഫീ­സ­റു­ടെ മോശ­മാ­യ പെ­രുമാ­റ്റ­ത്തെ­ക്കു­റിച്ച് പ­ര­സ്പ­രം പി­റുപി­റുത്ത­ത­ല്ലാ­തെ ആരും പ്ര­തി­ക­രി­ച്ചി­ല്ല.

എ­മി­ഗ്രേ­ഷ­നു­ം ക­ഴി­ഞ്ഞ്, ല­ഗേജ് എ­ടു­ക്കു­ന്ന സ്ഥ­ല­ത്തെ­ത്തി­യ­പ്പോൾ െസ്റ്റ­യർ കേ­സിന്റെ താ­ഴെ ഒ­രു മൂ­ല­യിൽ വീൽ­ചെ­യ­റിൽ ബോധം നഷ്ടപ്പെട്ട രോഗി­യെ ഒ­റ്റ­ക്കി­രുത്തി എ­യ‍ർ­പോർ­ട്ട് ജീ­വ­ന­ക്കാർ ക­ളി ത­മാ­ശ പ­റ­ഞ്ഞ് പൊട്ടി­ച്ചി­രിക്കു­ക­യാ­ണ്.

വീൽ ചെ­യ­റി­ലുള്ള യാ­ത്ര­ക്കാ­ര­ന്റെ ഒ­രു ചെ­റിയ സ്യൂ­ട്ട് കേസ് വീൽ ചെ­യ­റിന് തൊട്ട­ടു­ത്ത് കി­ട­പ്പു­ണ്ട്.

ഇ­ത്ര­യു­ം അ­ത്യാ­സ­ന്ന നി­ല­യി­ലുള്ള ഒ­രു രോഗി­ക്ക് കൊടു­ക്കേ­ണ്ട യാ­തൊരു പ­രി­ഗ­ണ­ന­യു­ം നൽ­കാ­തെ, ദ­യ­യു­ടെ യാ­തൊരു അ­ംശ­വു­ം കാ­ണിക്കാ­തെ, ഒ­പ്പം രോഗി­യെ നോക്കി പ­രി­ഹ­സി­ക്കു­ന്ന എ­യർ­പോർ­ട്ട് തൊഴി­ലാളി­ക­ളോട് എ­നി­ക്ക് തോന്നി­യ ക­ലി പ­റ­ഞ്ഞ് തീർ­ക്കാൻ ത­ന്നെ തീ­രുമാ­നിച്ചു. ല­ഗേ­ജിന് കാ­ത്തി­രിക്കു­ന്ന മ­റ്റു­ള്ള­വ­രു­ം ഇ­തൊക്കെ ക­ണ്ട് ദേ­ഷ്യം അ­ട­ക്കി­പ്പി­ടിക്കാൻ പ­റ്റാ­തെ പ്ര­തി­ക­രി­ക്കു­വാൻ ത­യ്യാ­റായി.

പ്ര­വാ­സിക­ളെ പ­രി­ച­രി­ക്കു­വാൻ നി­യോഗി­ക്ക­പ്പെ­ട്ട പ്ര­വാ­സികളുടെ എ­യർ­പോർ­ട്ടിൽ പ­രി­ച­രി­ക്കു­ന്ന­തിന് പ­ക­രം പ­രി­ഹ­സി­ക്കു­ന്ന­വ­രോട് പ്ര­തി­ക­രി­ച്ചി­ല്ലെ­ങ്കിൽ ഒ­രു പ്ര­വാ­സിയെ­ന്ന എ­ന്റെ പ്ര­തി­ച്ഛാ­യ­യെ ബാ­ധിക്കു­മെന്ന ആ­വേ­ശ­വു­ം എ­ന്നിൽ തി­ള­ച്ചു നി­ന്നു. എ­യർ­പോർ­ട്ടിൽ ത­മാ­ശ പ­റ­ഞ്ഞ് രോഗി­യെ നോക്കി ചി­രിച്ച് കൊണ്ടി­രിക്കു­ന്ന ജീ­വ­ന­ക്കാ­രുടെ അ­രി­കിലെ­ത്തി വ­ള­രെ സൗ­മ്യ­മാ­യി ഞാൻ ചോദി­ച്ചു.

" ജീ­വിക്കു­വാൻ വേ­ണ്ടി­, മ­റ്റു­ള്ള­വ­രെ ജീ­വിപ്പി­ക്കാൻ വേ­ണ്ടി ക­ടൽ ക­ട­ന്ന് എ­ല്ലാ സ്വ­പ്ന­ങ്ങ­ളു­ം ന­ഷ്ട­പ്പെ­ട്ട ഒ­രു ഹ­ത­ഭാ­ഗ്യ­നോട് എ­ന്താണ് നി­ങ്ങൾ ഇ­ത്ര­യു­ം നിർ­ദാ­ക്ഷി­ണ്യ­ത്തോടെ പെ­രുമാ­റുന്ന­ത്."

കൂ­ട്ടം കൂ­ടി നി­ന്ന ജീ­വ­ന­ക്കാ­രുടെ ഉ­ത്ത­രം ഒ­രു പൊട്ടി­ച്ചി­രിയോടെ കൂ­ടിയാ­യിരു­ന്നു.

"എ­ന്റെ പൊന്നു സാ­റേ, ഇത് സ്വ­പ്ന­ങ്ങൾ ന­ഷ്ട­പ്പെ­ട്ട ഫി­നിക്സ് പ­ക്ഷി­യൊന്നു­മില്ല. വി­മാന­ത്തിൽ നി­ന്ന് കി­ട്ടി­യ എ­ല്ലാ­ം ക­ള്ളു­ം കു­ടിച്ച് അ­ടി­ച്ച് ഫി­റ്റാ­യി, വീ­ലായി­, വീൽ­ചെ­യ­റി­ലായ­താ. കു­റ­ച്ച് മോരു­ം വെ­ള്ളം കു­ടിച്ചാൽ സ്വ­പ്ന­ങ്ങ­ളൊക്കെ തി­രിച്ചു വ­രു­ം"

അ­ല്പം ഒ­രു ജാ­ള്യ­ത­യോടെ­, വീൽ ചെ­യ­റിൽ ഫി­റ്റാ­യി കി­ട­ക്കു­ന്ന ഖത്തര്‍ പ്ര­വാ­സിയെ നോക്കി അ­ന്തം വി­ട്ട് നിന്ന് ഞാൻ സൊയം ചോദിച്ചു

" അ­ടി­ച്ച് വീൽ ആ­കു­ക എ­ന്നൊക്കെ കേ­ട്ടി­ട്ടു­ണ്ട്. എ­ന്നാൽ ഇ­ങ്ങ­നെ­യും വീൽ ആ­കു­മോ"

Posted in : 2014, September

ഫിറോസ്

പൊലീസ്  ഗുണ്ടകളോ ?"സ്റ്റേഷനിലെത്തിച്ച എന്നെ പൊലീസ് ലാത്തികൊണ്ട് പതിനഞ്ച് മിനുട്ടോളം അടിച്ചു. കുടിക്കാൻ വെള്ളം ചോദിച്...
04/09/2025

പൊലീസ് ഗുണ്ടകളോ ?

"സ്റ്റേഷനിലെത്തിച്ച എന്നെ പൊലീസ് ലാത്തികൊണ്ട് പതിനഞ്ച് മിനുട്ടോളം അടിച്ചു. കുടിക്കാൻ വെള്ളം ചോദിച്ചിട്ട് തന്നില്ല. വഴിയരികിൽ നിന്നിരുന്ന സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തിയത് ചോദ്യം ചെയ്തതിനായിരുന്നു ഈ ക്രൂരത.
നീ ആരാണ് ഇടപെടാൻ എന്ന് ചോദിച്ച പൊലീസ്, എന്റെ ഷർട്ടിന്റെ കോളറിന് പിടിച്ച് ജീപ്പിൽ കയറ്റി സ്റ്റേഷനിലെത്തിച്ച് ക്രൂരമായി മർദിച്ചു. അതോടെ ഇടത് ചെവിക്ക് കേൾവി കുറവ് ഉണ്ടായി. കാര്യങ്ങൾ വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും കേൾക്കാൻ തയ്യാറായില്ല.

സിസിടിവിയിൽ കാണുന്നത് കൂടാതെ കെട്ടിടത്തിന്റെ മുകൾ നിലയിൽ കൊണ്ടുപോയിയും മർദിച്ചു.
ചുമരിനോട് ചേർത്ത് ഇരുത്തി കാൽ നീട്ടിവെപ്പിച്ച് കാലിനടിയിൽ ലാത്തികൊണ്ട് തല്ലി. എന്നിട്ട് നിവർന്ന് നിന്ന് ചാടാൻ പറഞ്ഞു. ഇങ്ങനെ പല തവണ ചെയ്യിപ്പിച്ചു.
മജിസ്‌ട്രേറ്റിന് മുന്നിൽ മർദനത്തെകുറിച്ച് തുറന്നു പറഞ്ഞു.
പിന്നീട് കേസ് ഒതുക്കിതീർക്കാൻ സംസാരങ്ങളുണ്ടായെങ്കിലും ഞാൻ വഴങ്ങിയില്ല.
പൊലീസിൽ തുടരാൻ അവർ അർഹരല്ല."

കുന്നംകുളം പൊലീസ് സ്റ്റേഷനിൽ താൻ നേരിട്ട മർദനം മാധ്യമപ്രവർത്തകരോട് പറയുകയായിരുന്നു യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്ത്.

2023 ഏപ്രിൽ അഞ്ചാം തീയതി കുന്നംകുളം പൊലീസ് സ്റ്റേഷനിലെ എസ്ഐ നുഹ്മാൻ, സിപിഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവർ ചേർന്നാണ് സുജിത്തിനെ ക്രൂരമായി മർദ്ദിച്ചത്.

മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കണ്ട് അന്തംവിട്ട് നിൽക്കുകയാണ് കേരള ജനത. പോലീസിന് എങ്ങനെ ഇത്രയും ക്രൂരന്മാരായി മാറാൻ കഴിയുന്നു?
2023 ൽ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടും ഈ പോലീസുകാരെ സംരക്ഷിക്കാൻ ഒപ്പം നിന്നത് ഭരണകൂടം ആയിരുന്നു എന്നതാണ് സങ്കടകരം. പോലീസുകാർ കുറ്റം ചെയ്തു എന്ന് ബോധ്യമായിട്ടും കാര്യമായ നടപടി ഒന്നും എടുത്തില്ല ഡിപ്പാർട്ട്മെന്റ്.
ചെയ്തത് സ്ഥലം മാറ്റുക മാത്രം. പിന്നെ ഒന്ന് രണ്ട് ഇൻക്രിമെന്റ് കട്ട് ചെയ്തുവത്രേ.

പോലീസിലെ കാക്കിയിട്ട ക്രിമിനലുകൾ ശിക്ഷിക്കപ്പെടണം. പ്രതിഷേധം ഉയരട്ടെ. അധികൃതരുടെ കണ്ണുകൾ തുറക്കട്ടെ!

ബാറുകളിൽ നിന്ന് പണപ്പിരിവ് ; കൈക്കൂലിയുമായി ഇരിങ്ങാലക്കുട എക്സൈസ് ഇൻസ്പെക്ടർ എൻ ശങ്കർ വിജിലൻസിൻ്റെ പിടിയിൽബാറുകളിൽ നിന്ന...
04/09/2025

ബാറുകളിൽ നിന്ന് പണപ്പിരിവ് ; കൈക്കൂലിയുമായി ഇരിങ്ങാലക്കുട എക്സൈസ് ഇൻസ്പെക്ടർ
എൻ ശങ്കർ വിജിലൻസിൻ്റെ പിടിയിൽ

ബാറുകളിൽ നിന്ന് പണപ്പിരിവ് നടത്തിയ ഇരിങ്ങാലക്കുട എക്സൈസ് ഇൻസ്പെക്ടർ എൻ ശങ്കറിനെ വിജിലൻസ് പിടികൂടി. വിജിലൻസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ അമ്പതിനായിരം രൂപയും എഴു കുപ്പി മദ്യവും ഇയാളുടെ വാഹനത്തിൽ നിന്ന് പിടിച്ചെടുത്തു.

ലീവിന് നാട്ടിലേക്ക് പോകുമ്പോൾ ബാറുകളിൽ നിന്ന് പണപ്പിരിവ് നടത്തുന്നത് ശങ്കറിൻ്റെ പതിവായിരുന്നു. ഓണം അവധിക്ക് വീട്ടിൽ പോകുമ്പോൾ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

തൃശൂർ ചിറങ്ങരയിൽ വെച്ചാണ് വിജിലൻസ് പരിശോധന നടത്തിയത്. ഡി വൈ എസ്‌ പി
ജിമി പോൾ, സിഐ ബാലൻ, സൈജു സോമൻ, ബിബിഷ്, കെ.ബി. സിബിൻ, രതീഷ്, എ എസ്
ഐ സെൽവകുമാർ, മുഹമ്മദ് സിയാദ് എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

ചാലക്കുടിക്കാരായ സിനിമാ സ്നേഹികൾക്ക് വേണ്ടിമാത്രമുള്ള പോസ്റ്റ്:തൃശൂരിലെ ഗ്രാമങ്ങളിൽ പോലും അത്യന്താധുനികമായ സൗകര്യങ്ങളുള്...
04/09/2025

ചാലക്കുടിക്കാരായ സിനിമാ സ്നേഹികൾക്ക് വേണ്ടിമാത്രമുള്ള പോസ്റ്റ്:

തൃശൂരിലെ ഗ്രാമങ്ങളിൽ പോലും അത്യന്താധുനികമായ സൗകര്യങ്ങളുള്ള തീയ്യേറ്ററുകൾ വന്നിട്ടും ചാലക്കുടിക്കാർക്ക് ഒരു ഡോൾബി Dolby Atmos അല്ലേൽ DTSx ,4k ലേസർ പ്രോജക്ഷൻ ഉള്ള തീയ്യേറ്റർ ഇല്ല...പണ്ട് കേരളത്തിലെ മികച്ച റിലീസിംഗ് സെന്ററായിരുന്ന ചാലക്കുടിയുടെ ഗ്രാഫ് ഈ കാര്യത്തിൽ താഴോട്ടാണ്...ടിക്കറ്റ് നിരക്ക് മുകളിലോട്ടും!!
സത്യമല്ലേ?!!

Address

Chalakudy
Thrissur

Alerts

Be the first to know and let us send you an email when Chalakudy News TV posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Chalakudy News TV:

Share