Follow Me

Follow Me കേരളസ്വരം

ഇതാണ് ക്യാപ്റ്റൻ ശംഭവി പഥക്. അജിത് പവാർ സഞ്ചരിച്ച വിമാനത്തിന്റെ പൈലറ്റ് ആയിരുന്നു ക്യാപ്റ്റൻ ശംഭവി പഥക്..അത്യന്തം കഴിവുള...
28/01/2026

ഇതാണ് ക്യാപ്റ്റൻ ശംഭവി പഥക്. അജിത് പവാർ സഞ്ചരിച്ച വിമാനത്തിന്റെ പൈലറ്റ് ആയിരുന്നു ക്യാപ്റ്റൻ ശംഭവി പഥക്..

അത്യന്തം കഴിവുള്ളതും അസാധാരണ പ്രതിഭയുള്ളതുമായ ഒരു യുവ പൈലറ്റായിരുന്നു ക്യാപ്റ്റൻ ശംഭവി.

അവർക്കുമുന്നിൽ നീണ്ട ഒരു ജീവിതവും മികച്ച കരിയറും കാത്തുനിന്നിരുന്നു. എന്നാൽ ആ സ്വപ്നങ്ങളും സാധ്യതകളും എല്ലാം ഒരുനിമിഷം കൊണ്ടാണ് നഷ്ടമായത് .

അജിത് പവാറിന്റെ ജീവൻ എടുത്ത ആ വിമാന അപകടത്തിൽ ശംഭവിയുടെയും ജീവൻ പൊലിയുകയായിരുന്നു.

ജീവിതം മുന്നോട്ടു കിടക്കുന്ന ഈ പ്രായത്തിൽ തന്നെ ശംഭവിയുടെ ജീവൻ പൊലിഞ്ഞ വാർത്ത
മനസ്സിനെ തകർക്കുന്നതാണ്.

അവരുടെ കടമ നിർവഹിക്കുന്നതിനിടെയാണ് ഈ മഹാദുരന്തം സംഭവിച്ചത്.

എന്നാൽ പക്ഷേ, അവരെക്കുറിച്ച് അധികം ആരും സംസാരിക്കുന്നില്ല
വാർത്തകളിൽ അവരുടെ പേരുകൾ അധികം ഉയർന്നു കേൾക്കുന്നില്ല.
അവരുടെ വീട്ടിലേക്ക് ആരും ചെന്നു അനുശോചനം അറിയിക്കുന്നില്ല.!!!

അജിത് പവാറിനെ ഓർക്കുമ്പോൾ തന്നെ ശംഭവിയെയും നമ്മൾ ഓർക്കണം.

രാജ്യത്തിന്റെ സുരക്ഷക്കും ഉത്തരവാദിത്വത്തിനുമായി ജീവൻ അർപ്പിച്ച ആ പൈലറ്റിനെയും നമ്മൾ ഓർക്കണം. നമ്മുടെ പ്രാർത്ഥനകളിൽ അവരെ ഉൾപ്പെടുത്തണം.

ഈ ദുഃഖകരമായ നിമിഷത്തിൽ, ക്യാപ്റ്റൻ ശംഭവി പഥകിനെയും, ഒപ്പം ജീവൻ നഷ്ടപ്പെട്ട എല്ലാ സുരക്ഷാ ഉദ്യോഗസ്ഥരെയും സ്മരിച്ച്,
അവരുടെ ആത്മാക്കൾക്ക് ശാന്തി നേരുന്നു.

🕉️ ശാന്തി 🙏🏻

77-ാമത് റിപ്പബ്ലിക് ദിന ആഘോഷങ്ങളിൽ ശ്രദ്ധേയമായ ഒന്നായിരുന്നു 'തക്ഷക്' (TAKSHAK) ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഹ...
26/01/2026

77-ാമത് റിപ്പബ്ലിക് ദിന ആഘോഷങ്ങളിൽ ശ്രദ്ധേയമായ ഒന്നായിരുന്നു 'തക്ഷക്' (TAKSHAK)

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഹൈ മൊബിലിറ്റി റെക്കണൈസൻസ് വെഹിക്കിളിൻ്റെ (High Mobility Reconnaissance Vehicle - HMRV) അടിസ്ഥാന പ്ലാറ്റ്‌ഫോമാണ് തക്ഷക്. മഹീന്ദ്ര ഡിഫൻസ് സിസ്റ്റംസ് ആണ് ഈ അത്യാധുനിക വാഹനം രൂപകല്പന ചെയ്തിരിക്കുന്നത്. പുരാണങ്ങളിൽ 'പാമ്പുകളുടെ രാജാവ്' എന്നറിയപ്പെടുന്ന തക്ഷകൻ്റെ പേരാണ് ഇതിന് നൽകിയിരിക്കുന്നത്. ശത്രുക്കളുടെ കണ്ണിൽപ്പെടാതെ വേഗത്തിൽ സഞ്ചരിക്കാനും ആക്രമിക്കാനുമുള്ള ഇതിന്റെ കഴിവാണ് ഈ പേരിന് പിന്നിൽ.

പ്രധാന സവിശേഷതകൾ:

കരുത്തുറ്റ സുരക്ഷ: വെടിയുണ്ടകളെയും സ്‌ഫോടനങ്ങളെയും ചെറുക്കാൻ ശേഷിയുള്ള (STANAG Level Protection) കവചമാണ് ഇതിനുള്ളത്.

നിരീക്ഷണ സംവിധാനങ്ങൾ: യുദ്ധമുഖത്തെ വിവരങ്ങൾ തത്സമയം ശേഖരിക്കാൻ സഹായിക്കുന്ന റഡാറുകളും ഡ്രോണുകളും ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്.

ആയുധങ്ങൾ: ശത്രുക്കളുടെ ടാങ്കുകളെ തകർക്കാൻ കഴിയുന്ന മിസൈലുകളും (ATGM), ഡ്രോണുകളെ നേരിടാനുള്ള ആൻ്റി-ഡ്രോൺ തോക്കുകളും ഇതിൽ ഘടിപ്പിക്കാം.

റിപ്പബ്ലിക് ദിന പരേഡിൽ 6 ലാൻസേഴ്സ് (6 Lancers) റെജിമെൻ്റ് ആണ് ലെഫ്റ്റനന്റ് അർജുൻ കശ്യപിന്റെ നേതൃത്വത്തിൽ ഈ വാഹനം പ്രദർശിപ്പിച്ചത്.

10/10/2025

ഉറപ്പായും തൂക്കും കാത്തോളണമേ ഭഗവാനെ ഇവറ്റകളെ

വിവിധ തരം പരാതികളുടെയും കുറ്റകൃത്യങ്ങളുടെയും വാര്‍ത്തകള്‍ നമ്മള്‍ ദിവസവും കേള്‍ക്കാറുണ്ട്. അതില്‍ ചിലതൊക്കെ നമ്മെ അത്ഭുത...
07/10/2025

വിവിധ തരം പരാതികളുടെയും കുറ്റകൃത്യങ്ങളുടെയും വാര്‍ത്തകള്‍ നമ്മള്‍ ദിവസവും കേള്‍ക്കാറുണ്ട്. അതില്‍ ചിലതൊക്കെ നമ്മെ അത്ഭുതപ്പെടുത്താറുമുണ്ട്. അത്തരത്തില്‍ ഒരു വിചിത്ര പരാതിയാണ് ഉത്തര്‍പ്രദേശിലെ സീതാപൂര്‍ ജില്ലയിലെ മജിസ്‌ട്രേറ്റിന് മുന്നില്‍ എത്തിയിരിക്കുന്നത്. സീതാപൂരിലെ ലോദാസ് ഗ്രാമത്തിലെ മെരാജ് എന്ന യുവാവാണ് തന്റെ ഭാര്യക്ക് എതിരായി ഒരു വിചിത്ര പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

എന്താണ് പരാതി ?

ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റിന് സമര്‍പ്പിച്ച പരാതിയില്‍ ഇങ്ങനെ പറയുന്നു ' സര്‍ എന്റെ ഭാര്യയില്‍ നിന്ന് എന്നെ നിങ്ങൾ രക്ഷിക്കണം. രാത്രികളില്‍ അവള്‍ ഒരു പാമ്പായി മാറുന്നു. ഞങ്ങളെ കൊത്തുന്നു.' ജില്ലാതല പരാതി പരിഹാര പരിപാടിക്കിടെയാണ് ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റിന് ഇത്തരത്തിലൊരു പരാതി ലഭിക്കുന്നത്. പിന്നാലെ വിഷയം പരിശോധിക്കാന്‍ പൊലീസിന് മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. പരാതിക്കാരനായ മെരാജ്, നസീമുന്‍ എന്ന സ്ത്രീയെ വിവാഹം കഴിച്ചിട്ട് ഏതാനും മാസങ്ങളെ ആകുന്നുള്ളൂ. ആദ്യമൊക്കെ തങ്ങള്‍ വളരെ നന്നായാണ് ദാമ്പത്യം കൊണ്ടു പോയതെന്നും എന്നാല്‍ കുറച്ച് നാളുകള്‍ക്ക് ശേഷം തന്റെ ഭാര്യയുടെ സ്വഭാവം മാറി തുടങ്ങിയെന്നും മെരാജ് പറയുന്നു.

ഇടയ്ക്ക് ഇവര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവാറുണ്ടെന്നും യുവാവ് സമ്മതിക്കുന്നു. എന്നാല്‍ പെട്ടെന്നൊരു ദിവസം മുതല്‍ രാത്രികളില്‍ തന്റെ ഭാര്യ പാമ്പായി മാറുകയായിരുന്നുവെന്ന് മെരാജ് അവകാശപ്പെടുന്നു. പല രാത്രിയിലും താന്‍ ഉണര്‍ന്നിരിക്കുന്നത് കൊണ്ടാണ് ഭാര്യ തന്നെ ആക്രമിക്കാത്തതെന്നും മെരാജ് പറയുന്നു. യുവാവിന്റെ പരാതിക്ക് പിന്നാലെ ഗ്രാമവാസികള്‍ വലിയ ആശങ്കയിലാണ്. ഇത് ജനങ്ങള്‍ക്കിടയില്‍ അന്ധവിശ്വാസം വളര്‍ത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിഷയത്തില്‍ അന്വേഷണം നടന്നു വരികയാണ്.

അപരിചിതയായ കുഞ്ഞിന് കരൾ പകുത്ത് നൽകിയ ആശാ വർക്കർ ശ്രീരഞ്ജിനി ആ നല്ല മനസ്സിന് കൊടുക്കാം ബിഗ് സല്യൂട്ട്.. ഒരു മനുഷ്യന്റെ ഹ...
04/10/2025

അപരിചിതയായ കുഞ്ഞിന് കരൾ പകുത്ത് നൽകിയ ആശാ വർക്കർ ശ്രീരഞ്ജിനി ആ നല്ല മനസ്സിന് കൊടുക്കാം ബിഗ് സല്യൂട്ട്.. ഒരു മനുഷ്യന്റെ ഹൃദയം സ്നേഹത്താൽ നിറഞ്ഞാൽ, അതിന്റെ വില എന്താണെന്ന് ലോകം ഒരിക്കലും കണക്കുകൂട്ടാൻ കഴിയില്ല.

അതുപോലൊരു കഥയാണ് വട്ടിയൂർക്കാവ് സ്വദേശിനിയായ ശ്രീരഞ്ജിനിയുടെ ജീവിതം. ഒൻപത് വർഷം മുൻപ്, അവൾ ഒരു വീട്ടിൽ തുള്ളി മരുന്ന് വിതരണം ചെയ്യാനായി പോയപ്പോൾ, അവിടെ മരണമുഖത്ത് കിടക്കുന്ന പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കണ്ടു. കരൾരോഗം കൊണ്ട് ക്ഷയിച്ചുപോകുന്ന, ശ്വാസം പോലും പിടിച്ചുനിൽക്കാത്ത ആ ചെറിയ ദേഹം കണ്ടപ്പോൾ, അവളുടെ ഉള്ളിൽ എന്തോ പൊട്ടിത്തെറിച്ചു.

സ്വന്തം മക്കളല്ല, ബന്ധുവുമല്ല എങ്കിലും, ഈ ജീവൻ നിലനിർത്തണം” എന്നൊരു കരച്ചിൽ അവളുടെ ഉള്ളിൽ ഉയർന്നു.അന്നേ ദിവസം അവൾ ഒരു തീരുമാനമെടുത്തു – സ്വന്തം കരളിന്റെ ഒരു ഭാഗം കുഞ്ഞിന് കൊടുക്കണം.ജീവിതത്തിൽ ഒരിക്കലും തിരികെ കിട്ടാത്ത, ജീവൻ തന്നെ പകുത്തുനൽകുന്ന ആ വലിയ തീരുമാനം.

പക്ഷേ, ലോകം അവളുടെ പിന്നാലെ നിന്നില്ല. ഭർത്താവും മക്കളും അവളെ ഉപേക്ഷിച്ചു. വീടില്ലാതാക്കി. തന്റെ സ്നേഹത്തിന്റെ വില, അവൾക്ക് ഏകാന്തതയും കണ്ണീരും ആയിരുന്നു. “ഒരു കുഞ്ഞിന്റെ ജീവൻ നിലനിർത്താൻ ശരീരത്തിന്റെ ഭാഗം കൊടുത്ത സ്ത്രീ” എന്ന് അറിയപ്പെടുന്നവൾ, പിന്നീടൊരു വഴിയാധാരിയായി.

എന്നാലും, അവൾ തകർന്നില്ല. കൂലിപ്പണി ചെയ്തു, വീടുകളിൽ ജോലി ചെയ്തു, സ്വന്തം കൈകളിൽ ചുമട്ടുയർത്തി, ജീവിതം തിരികെ പിടിച്ചു. ഒരു കുഞ്ഞിന്റെ ഹൃദയമിടിപ്പ് നിലനിർത്താനായി സ്വന്തം ജീവിതം തന്നെ ബലിയർപ്പിച്ച ഒരാളുടെ കഥ അത് ശ്രീരഞ്ജിനിയുടെ ,കഥയാണ്

'അമ്മാ എന്റെ കയ്യെവിടെന്നാണ് കുഞ്ഞ് ചോദിക്കുന്നത്; ഒടിഞ്ഞ കൈയ്യുമായി എത്തിയ 8 വയസുകാരിയുടെ കൈ മുറിച്ചു മാറ്റി, പാലക്കാട്...
03/10/2025

'അമ്മാ എന്റെ കയ്യെവിടെന്നാണ് കുഞ്ഞ് ചോദിക്കുന്നത്;
ഒടിഞ്ഞ കൈയ്യുമായി എത്തിയ 8 വയസുകാരിയുടെ കൈ മുറിച്ചു മാറ്റി,
പാലക്കാട് ജില്ലാ ആശുപത്രിയിൽ ഗുരുതര ചികിത്സ പിഴവെന്ന് കുടുംബം

പാലക്കാട് ജില്ലാ ആശുപത്രിക്ക് എതിരെ ഗുരുതര ചികിത്സ പിഴവെന്ന് ആരോപണം.ഒടിഞ്ഞ കൈയ്യുമായി എത്തിയ 8 വയസുകാരിയുടെ കൈ മുറിച്ചു മാറ്റി.

തന്റെ കൈ എവിടെയെന്നു ആ കുഞ്ഞ് തന്റെ അമ്മയോട് ചോദിക്കുമ്പോൾ ഉത്തരം പറയാൻ കഴിയാതെ തകർന്നു പോവുകയാണ് ആ അമ്മ.

പുതിയ ഒരു കൈ വെക്കാമെന്നാണ് പറഞ്ഞു സമാധാനിപ്പിക്കുകയാണ് അമ്മ, ആ നാലാം ക്ലാസുകാരിയെ.

സാധാരണക്കാർ ആശ്രയിക്കുന്ന ഗവണ്മെന്റ് ആശുപത്രികളിൽ നിന്നും ഇത്തരം ഗുരുതര പിഴവുകൾ അടുത്ത നാളുകളായി തുടർക്കഥയാവുകയാണ്.

സൗമ്യ സാബുവിന്റെ എഴുത്ത് ✍️✍️മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ഒരു പിഞ്ചു കുഞ്ഞിനു ജീവൻ നഷ്ടപ്പെട്ടു. ന്യൂസിന്റെ അടിയിൽ വരുന്ന ...
02/10/2025

സൗമ്യ സാബുവിന്റെ എഴുത്ത് ✍️✍️

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ഒരു പിഞ്ചു കുഞ്ഞിനു ജീവൻ നഷ്ടപ്പെട്ടു. ന്യൂസിന്റെ അടിയിൽ വരുന്ന കമന്റ്സ് വായിച്ചാൽ ഒരു അമ്മ എന്ന നിലയിൽ വല്ലാതെ വിഷമം വരുന്നുണ്ട്...🥹🥹

ഒരു കുഞ്ഞ് ഉണ്ടായാൽ അതിന്റെ മുഴുവൻ ഉത്തരവാദിത്തവും അമ്മയ്ക്ക് മേൽ,, അവൾക്കു ഒന്നുറങ്ങേണ്ട, മര്യാദക്ക് ഇത്തിരി തിന്നണ്ട, എന്തിനു അപ്പി ഇടാൻ ടോയ്‌ലെറ്റിൽ പോലും പോകണ്ട.

ഒരു കുലപുരുഷന്റെ കമന്റ്‌ കണ്ടു. "

മനഃപൂർവം കൊന്നതാവാം.. ആണെങ്കിൽ തന്നെ postpartum depression ന്റെ പേര് പറഞ്ഞു എളുപ്പം ഊരിപോരും" എന്ന്.

കാമുകന്റെ കൂടെ പോകുന്ന ചില പിശാച് പെണ്ണുങ്ങൾ ഒഴികെ ബാക്കി ഒരു അമ്മമാരും അങ്ങനെ ചെയ്യില്ല. അത്രയ്ക്കും അനുഭവിച്ചാണ് ഒരു കുഞ്ഞിന് അവൾ ജന്മം നൽകുന്നത്.

നിങ്ങൾ വെറുതെ എങ്കിലും ഒന്ന് സങ്കല്പിച്ചു നോക്ക്.. നിങ്ങളുടെ ലിംഗത്തിൽ മുറിവുണ്ടാക്കി അഞ്ചും ആറും സ്റ്റിച്ച് ഇട്ടു വെച്ചേക്കുന്നത്.. ആ പച്ച മുറിവും വെച്ചു നിങ്ങൾ മൂത്രമൊഴിക്കുന്നത്.. അതിന്റെ ഒപ്പം ഒന്നൊന്നര മാസത്തോളം ബ്ലീഡിങ്, അത് തടയാൻ പാഡ് വെക്കുന്നത്, അത് മുറിവിൽ ഉരഞ്ഞു ഉണ്ടാകുന്ന വേദന..🥲ഉപ്പുവെള്ളത്തിൽ sitbath ചെയ്യുന്നത്.. ആ മുറിവ് ഉണങ്ങാൻ നല്ല പാടാണ്, എപ്പോഴും നനവ്, ബ്ലീഡിങ് കാരണം ഇൻഫെക്ഷൻ ഉണ്ടാകും, ചിലർക്ക് മുറിവ് പഴുക്കും,, സഹിക്കാൻ പറ്റാത്ത വേദന, അതിന്റെ കൂടെ മര്യാദക്ക് ഒന്നിരിക്കാൻ പോലും പറ്റില്ല.. ഇതൊക്കെ സ്വയം അനുഭവിക്കുന്നത് ഒന്ന് സങ്കല്പിച്ചു നോക്ക്.. തീർന്നിട്ടില്ല.. ഈ വേദനകൾ ഒക്കെ സഹിക്കുന്നതിനു ഇടയിലാണ് ഉറക്കം ഇല്ലായ്മ, മുലച്ചുണ്ടു വിണ്ടു കീറൽ,, വിണ്ടു കീറിയ മുലയിൽ നിന്നും കുഞ്ഞ് പാൽ വലിച്ചു കുടിക്കുമ്പോൾ ജീവൻ പറിയുന്ന വേദന ആണ്. കൊടുക്കാതിരുന്നാൽ പാൽ കെട്ടി നിന്നു അതിന്റെ വേദന 🥹.

പ്രസവം കഴിഞ്ഞു കുഞ്ഞിനെ കിട്ടിയാൽ എല്ലാ വേദനകളും മാറി എന്നാണ് എല്ലാവരും വിചാരിക്കുന്നത്. എത്ര നാൾ നിങ്ങൾ ഉറങ്ങാതെ ഇരിക്കും? നിങ്ങളുടെ ഷഡ്ഢിക്കുള്ളിൽ ഒരു തീക്കൊള്ളി ഇരിക്കുന്നത് ഒന്ന് സങ്കല്പിച്ചു നോക്ക്..

അതെ അവസ്ഥ ആണ് പ്രസവം കഴിഞ്ഞു episiotamy ചെയ്ത പെണ്ണിന്റെ അവസ്ഥ.. സിസ്സേറിയൻ കഴിഞ്ഞതു ആണെങ്കിൽ അതിലും നരകമാണ്. അതിന്റെ കൂടെ കാണാൻ വരുന്നവരുടെ കുറ്റപ്പെടുത്തൽ, അഭിപ്രായങ്ങൾ,, ചുറ്റുമുള്ളവർ മനസിലാക്കാത്ത അവസ്ഥ.. ഇതെല്ലാം കൂടി ചേരുമ്പോൾ ആണ് ഡിപ്രെഷൻ ഉണ്ടാവുന്നത്.. ചെറിയ രീതിയിൽ എങ്കിലും മിക്കവര്ക്കും ഉണ്ടാകും. പക്ഷെ അതിന്റെ ഏറ്റവും ഭയാനകമായ തലത്തിൽ എത്തുമ്പോൾ ആണ് കുഞ്ഞിനെ കൊല്ലുന്നതും ആത്മഹത്യാ ചെയ്യുന്നതുമൊക്കെ..

പുരുഷന്മാർ പ്രസവിക്കാത്തിടത്തോളം ഈ അവസ്ഥ ഞങ്ങൾ സ്ത്രീകൾ എത്ര തൊള്ള കീറി പറഞ്ഞാലും മനസ്സിലാവില്ല.. മനസ്സിലാക്കാത്ത സ്ത്രീകൾ പോലും ഉള്ളപ്പോൾ എന്ത് പറയാൻ ആണ്. അപ്പോൾ നിങ്ങൾ ചോദിക്കും പണ്ടുള്ളവർ പെറ്റില്ലേ എന്ന്?? പണ്ടുള്ളവർ കടന്നു പോയ അവസ്ഥകൾ അതിഭീകരമാണ്.. അവർക്കു ഇത്തരം കാര്യങ്ങൾ തുറന്നു പറയാൻ തന്നെ നാണക്കേട് പോലെ ആയിരുന്നു അല്ലെങ്കിൽ അതിനുള്ള സാമൂഹിക സാഹചര്യം അന്നില്ലായിരുന്നു. ഇന്നും അതേപോലെ വേണം എന്നാണോ നിങ്ങൾ ആഗ്രഹിക്കുന്നത്.
അതേപോലെ കവികൾ പ്രാസമൊപ്പിച്ചു എഴുതി വിടുന്നത് പോലെ സുഖമുള്ള മാതൃത്വത്തിന്റെ അനുഭൂതികൾ നിറഞ്ഞത് മാത്രം അല്ല മുലയൂട്ടൽ എന്നത്. ഇന്നും കൂടി രണ്ടു വയസ്സുകാരൻ പാൽ കുടിക്കുന്നതിനിടയിൽ കടിച്ചു മുറിവായി വേദന സഹിക്കാൻ പറ്റാതെ ഡോക്ടറെ കണ്ടു വന്നതെ ഉള്ളൂ. രണ്ടു വയസ്സ് ആയില്ലേ ഇനി മുലകുടി നിർത്ത് എന്നാണ് ഡോക്ടർ പറഞ്ഞത്.. പക്ഷെ അമ്മേ ഇങ്ക എന്ന് പറഞ്ഞു വരുന്ന കുഞ്ഞിനെ കാണുമ്പോൾ ഒരു അമ്മയ്ക്ക് അത് തോന്നില്ല. അവൻ കുടിക്കുന്ന അത്രയും കുടിക്കട്ടെ എന്നാണ് എന്റെ തീരുമാനം. അമ്മമനമാണ്, അതങ്ങനെ ആണ്.. ഒരു അമ്മയും സ്വന്തം കുഞ്ഞിനെ കൊല്ലില്ല.. അങ്ങനെ ഉള്ളവർ മനുഷ്യർ ആവില്ല... പിശാച് എന്നുറപ്പിച്ചു പറയാം.

നീ മാത്രമല്ല പ്രസവിച്ചത്.. ലോകത്ത് നീ മാത്രമേ പ്രസവിച്ചുള്ളോ എന്നൊക്കെ ഉള്ള ചോദ്യങ്ങൾ ഒഴിവാക്കി സാരമില്ല,, ഇതൊക്കെ പെട്ടെന്ന് കഴിയും,ഞങ്ങൾ കൂടെ ഉണ്ട്, നീ എന്തെങ്കിലും കഴിക്കു, കുഞ്ഞിനെ ഞാൻ നോക്കാം, എന്നൊക്കെ ഓരോ ഭർത്താവും സഹോദരൻ മാരും അച്ഛന്മാരും, സഹോദരിമാരും അമ്മമാരും ചിന്തിക്കുന്നിടത്തു സന്തോഷമുള്ള ഒരു പുതിയ അമ്മ ജനിക്കും.ഇതിനും പറ്റില്ലെങ്കിൽ കുറ്റം പറയാതെ എങ്കിലും ഇരിക്കുക 🙏🙏🙏

ഇടിച്ചു കേറിയാൽ ഇത്രേം ഒള്ളു എന്ന് ചിന്തിച്ചു കൊണ്ട് ബൈക്ക് ഓടിച്ചാൽ നല്ലത് 🙏🏻
30/09/2025

ഇടിച്ചു കേറിയാൽ ഇത്രേം ഒള്ളു എന്ന് ചിന്തിച്ചു കൊണ്ട് ബൈക്ക് ഓടിച്ചാൽ നല്ലത് 🙏🏻

സൂക്ഷിക്കുക അണലിയെ..!നവംബർ, ഡിസംബർ,ജനുവരി മാസങ്ങളിൽ ഏറ്റവും കൂടുതൽ നമ്മുടെ വീടിന്റെ പരിസരങ്ങളിൽ കാണാൻ സാധ്യതയുള്ള ഒരു പാ...
27/09/2025

സൂക്ഷിക്കുക അണലിയെ..!
നവംബർ, ഡിസംബർ,ജനുവരി മാസങ്ങളിൽ ഏറ്റവും കൂടുതൽ നമ്മുടെ വീടിന്റെ പരിസരങ്ങളിൽ കാണാൻ സാധ്യതയുള്ള ഒരു പാമ്പാണ്' അണലി'. ഇതിനെ 'വട്ടകൂറ', 'ചേന തണ്ടൻ', 'തേക്കില പുളളി' എന്നിങ്ങനെയുള്ള പേരിലും അറിയപ്പെടുന്നു). ഏറ്റവും വലിയ വിഷപ്പല്ലുള്ള ഒരു പാമ്പും കൂടിയാണ് അണലി. ഇതിനെ ചില ആളുകൾ മലമ്പാമ്പാണെന്നു കരുതി പിടികൂടാറുണ്ട്. നിരവധി അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. രാത്രി സമയത്താണ് ഇവ ഏറ്റവും കൂടുതൽ പുറത്തിറങ്ങാറ്. എലി, പെരുച്ചാഴി എന്നിവയാണ് പ്രധാന ആഹാരം. അതിനാൽ തന്നെ നമ്മുടെ വീടിനോട് ചുറ്റിപ്പറ്റി കാണാൻ സാധ്യത കൂടുതലാണ്. വിറകുപുരകൾക്കുള്ളിലും പഴയ കല്ലുകൾ മരങ്ങൾ, ഓടുകൾ, ചപ്പുചവറുകൾ, എലി മാളങ്ങൾ എന്നിവക്കുള്ളിലായി കാണാൻ സാധ്യതയുള്ള ഒരു പാമ്പും കൂടിയാണ് അണലി. ഇതിനെ തിരിച്ചറിയാനുള്ള മാർഗ്ഗം വളരെ എളുപ്പമാണ്. മണ്ണിന്റെ നിറത്തിനോട് സാമ്യമുള്ള, തവിട്ട് നിറത്തിൽ കറുത്ത കളറിൽ ചങ്ങലക്കണ്ണികൾ പോലെയുള്ള പുളളികൾ തല ത്രികോണ ആക്രതി, തടിച്ച ശരിരം എന്നിങ്ങനെയാണ്. ഇതിന്റെ കടി കൊണ്ടാൽ കടി കൊണ്ടഭാഗത്ത് നിന്ന് രക്തം ഒലിച്ചുകൊണ്ടേയിരിക്കുക. കടി കൊണ്ടഭാഗം നീര് വന്ന് വീർത്തിരിക്കുക. കടി കൊണ്ട ഭാഗത്ത് വേദന അനുഭവപ്പെടുക, മൂത്രതടസ്സം അനുഭവപ്പെടുക എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നതാണ്. ഇതിന്റെ വിഷം മനുഷ്യ ശരീരത്തിൽ രക്ത മണ്ഡലത്തെയാണ് ബാധിക്കുന്നത് അതിനാൽ തന്നെ ഇതിന്റെ കടിയേറ്റ വ്യക്തിക്ക് മാസങ്ങളോളം ചികിൽസ നൽകേണ്ടി വരും. ഇത്തരത്തിലുള്ള വിഷപാമ്പുകളുടെ കടിയേറ്റാൽ നാം ചെയ്യേണ്ട മുൻകരുതലുകൾ എന്തൊക്കെയാണെന്ന് നോക്കാം.

1. പാമ്പ് കടിയേറ്റ വ്യക്തിയെ ഓടാനോ നടക്കാനോ അനുവദിക്കാതിരിക്കുക.
2. കടിയേറ്റ വ്യക്തിക്ക് വെള്ളമോ ഭക്ഷണങ്ങളോ പോലെയുള്ളവ കൊടുക്കാതിരിക്കുക.
3. കടി കൊണ്ടഭാഗം സോപ്പു ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക.
4. ആ വ്യക്തിയെ ഭയപ്പെടുത്താതിരിക്കുക, പകരം സമാധാനിപ്പിക്കുക.
5. കടി കൊണ്ടഭാഗം കത്തി, ബ്ളയ്ഡ് തുടങ്ങി മൂർച്ചയുള്ള വസ്തുക്കൾ ഉപയോഗിച്ച് കീറി മുറിക്കാതിരിക്കുക.
6. പാമ്പ് കടിയേറ്റ വ്യക്തിയെ നിരപ്പാക്കി കിടത്തുക.
7. പാമ്പ് കടിയേറ്റ വ്യക്തിയെ സമയം പാഴാക്കാതെ എത്രയും പെട്ടെന്ന് ചികിൽസക്ക് എത്തിക്കുക.

പാമ്പുകളുടെ കടി കൊള്ളാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

1. രാത്രി സമയങ്ങളിൽ പുറത്തിറങ്ങി നടക്കുമ്പോൾ കയ്യിൽ ലൈറ്റ് (ടോർച്ച്) നിർബന്ധമായും കരുതുക.
2. പുറത്തിറങ്ങി നടക്കുമ്പോൾ കാലിൽ ചെരുപ്പ്, ഷൂസ് പോലെയുള്ളവ കാലിൽ ധരിക്കുക.
3. കാണാത്ത സ്ഥലങ്ങളിൽ നിന്നും കയ്യിട്ടിട്ട് ഒരു വസ്തുക്കളും (മാളങ്ങൾ) എടുക്കാതിരിക്കുക.
4. മാളങ്ങൾക്ക് സമീപം ചാരി നിൽക്കാതിരിക്കുക. ഇത്തരത്തിലുള്ള കാര്യങ്ങൾ ശ്രദ്ധിച്ചാൽ പാമ്പിന്റെ കടിയിൽ നിന്നും നമുക്ക് ഒരു പരിധിവരെ രക്ഷ നേടാം.
പാമ്പുകളുമായി എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെട്ടാൽ, സഹായം ആവശ്യമായി വന്നാൽ ഇവരെ വിളിക്കാവുന്നതാണ്.

1. Vava Suresh വാവ സുരേഷ്, (സ്നേക് മാസ്റ്റർ) +91 93879 74441
2. അബ്ബാസ് കൈപ്പുറം, (സ്നൈക് മാസ്റ്റർ) 9847943631 - 9846214772
3. Shamsudheen, Cherpulassery 9447924204
His Son's numbers
Musthafa 9947467807, Musthak 9847087231
[ഇത് മറ്റുള്ളവർക്കും ഷെയർ ചെയ്ത് കൊടുക്കുക. ഒരു ഉപകാരമാവട്ടെ].

ഇനി കുറച്ചു ചികിത്സാവിധികൾ നോക്കാം.

⚠പാമ്പിൻ വിഷം ഏറ്റാൽ കൊണ്ട് പോകേണ്ട ആശുപത്രികൾ ചുവടെ...ആന്റി വെനം (Anti Venom) ഇല്ലാത്ത ആശുപതികളിൽ കയറി വിലപ്പെട്ട സമയം കളയാതിരിക്കൂ...!!

🔴ഏതൊക്കെ വിഷ പാമ്പുകൾ കേരളത്തിൽ ഉണ്ട് ? എങ്ങനെയാണു രോഗി മരിക്കുന്നത് ?

രാജവെമ്പാല,മൂർഖൻ, ശംഖുവരയൻ എന്നിവയുടെ വിഷം മനുഷ്യ നാഡീമണ്ഡലത്തെ (Neurotoxic) ബാധിക്കുന്നു.

അണലിയുടെ വിഷം രക്ത മണ്ഡലത്തെയാണ് (Haemotoxic) ബാധിക്കുന്നത്.

നാഡീമണ്ഡലത്തെ ബാധിക്കുന്ന വിഷബാധയേറ്റാൽ കാഴ്ച മങ്ങൽ, ശ്വാസതടസ്സം, അമാശയവേദന എന്നിവ ഉണ്ടാകുന്നു.

രക്തമണ്ഡലത്തെ ബാധിക്കുന്ന വിഷബാധ മൂലം കടിയേറ്റ ഭാഗത്ത് നീരും തലകറക്കവും ഉണ്ടാകുന്നു. കൂടാതെ രോമകൂപങ്ങളിലൂടെ രക്തം പൊടിയുകയും ചെയ്യുന്നു.

🔴പച്ചില മരുന്ന് കൊടുത്തു ചികിസിച്ചൂടെ?

കേരളത്തിൽ ആകെ 101 തരം പാമ്പുകൾ ആണുള്ളത്. അതിൽ തന്നെ മനുഷ്യ ജീവന് അപകടകരമായ രീതിയിൽ വിഷമുള്ള 10 പാമ്പുകൾ മാത്രം. അതിൽ അഞ്ചെണ്ണം കടൽപാമ്പുകൾ ആണ്. അതായത് കരയിൽ കാണുന്ന 95 തരം പാമ്പുകൾ 5 തരത്തിന് മാത്രമേ മനുഷ്യന്റെ ജീവൻ അപഹരിക്കാൻ കഴിവുള്ളൂ എന്നർത്ഥം. മനുഷ്യ ജീവന് അപകടകരമായ വിഷപ്പാമ്പുകളുടെ എല്ലാ കടികളും മരണകാരണം ആവുകയുമില്ല. ഇര പിടിച്ചതിന് ശേഷമുള്ള കടികളിലും പല്ലുകൾ ആഴത്തിൽ ഇറങ്ങാത്ത കടികളിലും മനുഷ്യ ശരീരത്തിലേക്ക് മരണ കാരണമാകാവുന്ന അളവിൽ വിഷം പ്രവേശിക്കണം എന്നില്ല. ഈ രണ്ട് സാധ്യതകളുമാണ് പലപ്പോഴും വ്യാജ ചികിത്സകർ ഉപയോഗിക്കുന്നത്. സാധാരണ മനുഷ്യൻ അത് വിശ്വസിച്ചു പോകും. കല്ല് ശരീരത്തിൽ വച്ചാലോ, പച്ചിലകൾ പിഴിഞ്ഞൊഴിച്ചാലോ ഈ പാമ്പുകളുടെ വിഷത്തിന് മരുന്നാവില്ല എന്ന് ചുരുക്കം.

🔴അപ്പോൾ എന്താണ് മറു മരുന്ന് ?

പാമ്പുകളുടെ വിഷം പ്രോട്ടീനുകളാണ്. ഈ പ്രോട്ടീനെ നിർവീര്യമാക്കാനുള്ള മറുമരുന്ന് കുതിരകളിൽ നിന്നാണ് നിർമ്മിക്കുന്നത്. മനുഷ്യ മരണത്തിന് കാരണമാകാവുന്ന മൂർഖൻ, ശംഖുവരയൻ, അണലി, ചുരുട്ട മണ്ഡലി എന്നീ നാലു പാമ്പുകളുടെ വിഷം കുതിരയിൽ കുത്തിവച്ച്, കുതിരയുടെ ശരീരത്തിലുണ്ടാകുന്ന ആന്റിബോഡി രക്തത്തിൽ നിന്നും വേർതിരിച്ചെടുക്കുന്നു. ഇതാണ് മറുമരുന്ന്.

🔴പാമ്പ് കടിയേറ്റാൽ എവിടെ കൊണ്ടുപോകുമെന്ന് സംശയിച്ചു നിൽക്കണ്ട;
ഇതാ പാമ്പ് വിഷത്തിനെതിരെ ചികിത്സാ സൗകര്യമുള്ളആശുപത്രികളുടെലിസ്റ്റ്:

1.🎯തിരുവനന്തപുരം ജില്ല:

1- തിരുവനന്തപുരം സർക്കാർ മെഡിക്കൽകോളേജ്.
2- SAT തിരുവനന്തപുരം.
3 -ജനറൽ ആശുപത്രി, തിരുവനന്തപുരം
4- ജനറൽ ആശുപത്രി, നെയ്യാറ്റിൻകര.
5-PRS ഹോസ്പിറ്റൽ, കിള്ളിപ്പാലം
6- സി എസ് ഐ മെഡിക്കൽ കോളേജ്, കാരക്കോണം.
7- ഗോകുലം മെഡിക്കൽ കോളേജ്, വെഞ്ഞാറമൂട്
8-KIMS ആശുപത്രി

2. 🎯കൊല്ലം ജില്ല :

1- ജില്ലാ ആശുപത്രി, കൊല്ലം.
2- താലൂക്ക് ആസ്ഥാന ആശുപത്രി, കൊട്ടാരക്കര
3- താലൂക്ക് ആസ്ഥാന ആശുപത്രി, പുനലൂർ .
4- താലൂക്ക് ആസ്ഥാനആശുപത്രി, ശാസ്താംകോട്ട.
5- താലൂക്ക് ആസ്ഥാന ആശുപത്രി, കരുനാഗപ്പള്ളി.
6- സർക്കാർ മെഡിക്കൽ കോളേജ്, പാരിപ്പള്ളി.
7- ഐഡിയൽ ഹോസ്പിറ്റൽ, കരുനാഗപ്പള്ളി.
8- സെൻറ് ജോസഫ്സ് മിഷൻ ഹോസ്പിറ്റൽ, അഞ്ചൽ
9- ഉപാസന ഹോസ്പിറ്റൽ, കൊല്ലം.
10- ട്രാവൻകൂർ മെഡിസിറ്റി, കൊല്ലം.
11- സർക്കാർ ജില്ലാ ആശുപത്രി, കൊല്ലം.
12- ഹോളിക്രോസ് ഹോസ്പിറ്റൽ, കൊട്ടിയം.

3. 🎯പത്തനംതിട്ട ജില്ല:

1). ജനറൽ ആശുപത്രി, പത്തനംതിട്ട
2). ജനറൽ ആശുപത്രി, അടൂർ
3). ജനറൽ ആശുപത്രി, തിരുവല്ല
4). ജില്ലാ ആശുപത്രി, കോഴഞ്ചേരി
5). താലൂക്ക്ആസ്ഥാന ആശുപത്രി, റാന്നി
6). താലൂക്ക് ആസ്ഥാനആശുപത്രി, മല്ലപ്പള്ളി
7). പുഷ്പഗിരി മെഡിക്കൽ കോളേജ്, തിരുവല്ല .
8.)ഹോളിക്രോസ് ആശുപത്രി, അടൂർ
9). തിരുവല്ല മെഡിക്കൽ മിഷൻ

4. 🎯ആലപ്പുഴ ജില്ല :

1). ആലപ്പുഴ സർക്കാർ മെഡിക്കൽ കോളേജ്
2). ജില്ലാ ആശുപത്രി, മാവേലിക്കര
3). താലൂക്ക് ആസ്ഥാന ആശുപത്രി, ചേർത്തല
4). താലൂക്ക് ആസ്ഥാനആശുപത്രി, ചെങ്ങന്നൂർ
5). കെ സി എം ആശുപത്രി, നൂറനാട്

5. 🎯കോട്ടയം ജില്ല :

1- കോട്ടയം സർക്കാർ മെഡിക്കൽ കോളേജ്.
2- ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്ത്, കോട്ടയം.
3- ജനറൽ ആശുപത്രി, കോട്ടയം.
4- ജനറൽ ആശുപത്രി, കാഞ്ഞിരപ്പള്ളി.
5- സാമൂഹ്യ ആരോഗ്യകേന്ദ്രം, എരുമേലി.
6- താലൂക്ക് ആസ്ഥാനആശുപത്രി, വൈക്കം.
7- കാരിത്താസ് ആശുപത്രി
8- ഭാരത് ഹോസ്പിറ്റൽ

6. 🎯എറണാകുളം ജില്ല :

1- സർക്കാർ മെഡിക്കൽ കോളേജ്, കൊച്ചി.
2- ജനറൽ ആശുപത്രി, എറണാകുളം.
3- കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രി.
4- നിർമ്മല ആശുപത്രി, മൂവാറ്റുപുഴ (ഇപ്പോൾ ഈ സൗകര്യം ലഭ്യമല്ല).
5- മാർ ബസേലിയോസ് ആശുപത്രി, കോതമംഗലം
6- ചാരിസ് ഹോസ്പിറ്റൽ, മൂവാറ്റുപുഴ.
7- ലിറ്റിൽ ഫ്ലവർ ആശുപത്രി, അങ്കമാലി.
8- മെഡിക്കൽ ട്രസ്റ്റ് ആശുപത്രി, എറണാകുളം.
9- ആസ്റ്റർ മെഡിസിറ്റി, എറണാകുളം.
10- അമൃത മെഡിക്കൽ കോളേജ്, എറണാകുളം.
11- ലേക് ഷോർ ഹോസ്പിറ്റൽ, എറണാകുളം.
12- സെൻറ് ജോർജ് ഹോസ്പിറ്റൽ, വാഴക്കുളം.
13- താലൂക്ക് ആസ്ഥാന ആശുപത്രി, പറവൂർ

7. 🎯തൃശ്ശൂർ ജില്ല :

1- തൃശൂർ സർക്കാർ മെഡിക്കൽ കോളേജ്.
2- ജൂബിലി മെഡിക്കൽ മിഷൻ, തൃശൂർ.
3- ഇരിഞ്ഞാലക്കുട സഹകരണ ആശുപത്രി.
4- മലങ്കര ആശുപത്രി, കുന്നംകുളം.
5- എലൈറ്റ് ഹോസ്പിറ്റൽ, കൂർക്കഞ്ചേരി.
6- അമല മെഡിക്കൽ കോളേജ്, തൃശൂർ.
7-ജനറൽ ആശുപത്രി, തൃശ്ശൂർ.
8- ജില്ലാ ആശുപത്രി, വടക്കാഞ്ചേരി.
9- താലൂക്ക് ആസ്ഥാന ആശുപത്രി, കൊടുങ്ങല്ലൂർ.
10- താലൂക്ക് ആസ്ഥാന ആശുപത്രി, ചാലക്കുടി.
11- താലൂക്ക് ആസ്ഥാന ആശുപത്രി, പുതുക്കാട്.
12- താലൂക്ക് ആസ്ഥാന ആശുപത്രി, കുന്നംകുളം

8. 🎯പാലക്കാട് ജില്ല :

1-സർക്കാർ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രി, കോട്ടത്തറ.
2- പാലന ആശുപത്രി.
3- വള്ളുവനാട് ഹോസ്പിറ്റൽ, ഒറ്റപ്പാലം.
4- പി കെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്.
5- സർക്കാർ ജില്ലാ ആശുപത്രി, പാലക്കാട്.
6- സേവന ഹോസ്പിറ്റൽ, പട്ടാമ്പി.
7- പ്രാഥമിക ആരോഗ്യകേന്ദ്രം, പുതൂർ.
8- സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, പാലക്കാട്.
9- താലൂക്ക് ആസ്ഥാന ആശുപത്രി, ഒറ്റപ്പാലം.
10-ജില്ലാ ആശുപത്രി, പെരിന്തൽമണ്ണ

9. 🎯മലപ്പുറം ജില്ല :

1- മഞ്ചേരി മെഡിക്കൽ കോളേജ്.
2- അൽമാസ് ഹോസ്പിറ്റൽ, കോട്ടക്കൽ.
3- കിംസ് അൽ ഷിഫ ഹോസ്പിറ്റൽ, പെരിന്തൽമണ്ണ.
4- മൗലാന ഹോസ്പിറ്റൽ, പെരിന്തൽമണ്ണ.
5- മിഷൻ ഹോസ്പിറ്റൽ, കോടക്കൽ.
6- അൽഷിഫ ഹോസ്പിറ്റൽ, പെരിന്തൽമണ്ണ.
7- ഇ എം എസ് ഹോസ്പിറ്റൽ, പെരിന്തൽമണ്ണ.
8- ജില്ലാ ആശുപത്രി, പെരിന്തൽമണ്ണ.
9- ജില്ലാആശുപത്രി, തിരൂർ.
10- ജില്ലാ ആശുപത്രി, പെരിന്തൽമണ്ണ.

10. 🎯ഇടുക്കി ജില്ല :

1-ജില്ലാ ആശുപത്രി, പൈനാവ്
2-താലൂക്ക് ആസ്ഥാന ആശുപത്രി,തൊടുപുഴ
3-താലൂക്ക് ആസ്ഥാന ആശുപത്രി,നെടുക്കണ്ടം
4-താലൂക്ക് ആസ്ഥാന ആശുപത്രി,പീരുമേട്
5-താലൂക്ക് ആശുപത്രി, അടിമാലി
6-പ്രാഥമിക ആരോഗ്യകേന്ദ്രം, പെരുവന്താനം

11. 🎯 വയനാട് ജില്ല

1-ജില്ലാ ആശുപത്രി, മാനന്തവാടി
2-ജില്ലാ ആസ്ഥാന ആശുപത്രി, ബത്തേരി
3-ജനറൽ ആശുപത്രി, കൽപ്പറ്റ
4-വിംസ് മെഡിക്കൽ കോളേജ്

12. 🎯 കോഴിക്കോട് ജില്ല

1-സർക്കാർ മെഡിക്കൽ കോളേജ്,കോഴിക്കോട്
2-ആസ്റ്റർ മിംസ് ആശുപത്രി, കോഴിക്കോട്
3-ബേബി മെമ്മോറിയൽ ആശുപത്രി
4-ആശ ഹോസ്പിറ്റൽ,വടകര
5-ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റേർനൽ & ചൈൽഡ് ഹെൽത്ത്, കോഴിക്കോട്
6-ജനറൽ ആശുപത്രി, കോഴിക്കോട്
7-ജില്ലാ ആശുപത്രി, വടകര
8-താലൂക്ക് ആസ്ഥാന ആശുപത്രി, കൊയിലാണ്ടി


13. 🎯 കണ്ണൂർ ജില്ല

1-പരിയാരം മെഡിക്കൽ കോളേജ്
2-സഹകരണ ആശുപത്രി, തലശേരി
3-എകെജി മെമ്മോറിയൽ ആശുപത്രി
4-ജനറൽ ആശുപത്രി, തലശേരി
5-ജില്ലാ ആശുപത്രി, കണ്ണൂർ ゚

Please Follow & Share

കടപ്പാട്

കസ്റ്റഡി മർദനവുമായി ബന്ധപ്പെട്ട കേസ് ഒത്തുതീർപ്പാക്കാൻ തനിക്ക് 20 ലക്ഷം രൂപ രൂപ പൊലീസ് ഉദ്യോഗസ്ഥർ വാഗ്ദാനം ചെയ്തതായി യൂത...
04/09/2025

കസ്റ്റഡി മർദനവുമായി ബന്ധപ്പെട്ട കേസ് ഒത്തുതീർപ്പാക്കാൻ തനിക്ക് 20 ലക്ഷം രൂപ രൂപ പൊലീസ് ഉദ്യോഗസ്ഥർ വാഗ്ദാനം ചെയ്തതായി യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്. ആദ്യം 10 ലക്ഷമായിരുന്നു വാഗ്ദാനം. പിന്നീട് ഇത് 20 ലക്ഷമായി. അതിൽ കൂടുതൽ ചോദിച്ചാലും അവർ നൽകാൻ തയാറായിരുന്നു.

കൊല്ലം ഓച്ചിറയില്‍ വാഹനാപകടത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പടെ മൂന്ന് പേർക്ക് ദാരുണാന്ത്യം..... KSRTC സൂപ്പര്‍ ഫാസ്റ്റ് ബ...
04/09/2025

കൊല്ലം
ഓച്ചിറയില്‍ വാഹനാപകടത്തില്‍
രണ്ട് കുട്ടികള്‍
ഉള്‍പ്പടെ മൂന്ന്
പേർക്ക് ദാരുണാന്ത്യം.....

KSRTC സൂപ്പര്‍ ഫാസ്റ്റ്
ബസും ഥാർ
ജീപ്പും തമ്മില്‍
കൂട്ടിയിടിച്ചാണ്
അപകടം.....

ഥാര്‍ ജീപ്പില്‍ ഉണ്ടായിരുന്ന
മൂന്ന് പേരാണ്
മരിച്ചത്......

04/09/2025

മംഗലാപുരം ഫാദർ മുള്ളർ ഹോസ്പിറ്റലിൽ   നിന്നും അതീവ ഗുരുതരാവസ്ഥയിലുള്ള ചെറിയ ഒരു കുട്ടിയെയും വളരെ എമർജൻസിയായി    (KA 21 C ...
18/08/2025

മംഗലാപുരം ഫാദർ മുള്ളർ ഹോസ്പിറ്റലിൽ നിന്നും അതീവ ഗുരുതരാവസ്ഥയിലുള്ള ചെറിയ ഒരു കുട്ടിയെയും വളരെ എമർജൻസിയായി (KA 21 C 1122)ഈ ആംബുലൻസ് എറണാകുളം അമൃത ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടിട്ടുണ്ട് എത്രയും പെട്ടെന്ന് ലക്ഷ്യസ്ഥാനത്തെത്താൻ വഴിയൊരുക്കി സഹകരിക്കുക.....
ബൈ സ്റ്റാൻഡർ 9689947071

Address

Thrissur

Telephone

+97474751046

Website

Alerts

Be the first to know and let us send you an email when Follow Me posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Follow Me:

Share