Follow Me

Follow Me കേരളസ്വരം

"ഞാൻ ഗർഭിണിയാണ് , നൗഫൽ എന്റെ വയറ്റിൽ കുറെ ചവിട്ടി , ഞാൻ മരിക്കാൻ പോകുന്നു " ഉമ്മയ്ക്ക് സന്ദേശം അയച്ച് പെൺകുട്ടി ജീ.വ.നൊ....
31/07/2025

"ഞാൻ ഗർഭിണിയാണ് , നൗഫൽ എന്റെ വയറ്റിൽ കുറെ ചവിട്ടി , ഞാൻ മരിക്കാൻ പോകുന്നു " ഉമ്മയ്ക്ക് സന്ദേശം അയച്ച് പെൺകുട്ടി ജീ.വ.നൊ.ടുക്കി 😓

ഇരിഞ്ഞാലക്കുടയിൽ ഗർഭിണിയായ യുവതി ഭർത്താവിന്റെ വീട്ടിലെ പീ.ഡ.നം മൂലം ജീ.വ.നൊടുക്കി , 23 കാരിയായ ഫസീല എന്ന യുവതിയാണ് മരിച്ചത് . മരിക്കും മുൻപ് പല തവണ ഭർത്താവിന്റെ വീട്ടിലെ ക്രൂ,ര,തകൾ സ്വന്തം വീട്ടിൽ സൂചിപ്പിച്ചിരുന്നു . മരിക്കും മുൻപ് ഫസീല ഉമ്മയ്ക്കയച്ച വാട്സാപ്പ് സന്ദേശങ്ങളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട് .."ഉമ്മ ഞാൻ രണ്ടാമത് ഗർഭിണിയാണ് , നൗഫൽ എന്റെ വയറ്റിൽ കുറെ ചവിട്ടി , കുറെ എന്നെ ഉ.പ.ദ്ര.വിച്ചു , എന്റെ കൈയൊക്കെ നൗഫൽ പൊ.ട്ടിച്ചു , ഇവിടുത്ത ഉമ്മ എന്നെ കൊറേ തെറി പറഞ്ഞു , ഞാൻ മരിക്കാൻ പോവ്വാണ് ഇവിടെ നിന്നാൽ ഇവർ എന്നെ കൊല്ലും എന്നാണ് ഫസീല ഉമ്മയ്ക്ക് അവസാനമായി സന്ദേശം അയച്ചത് .

ഫസീല രണ്ടാമത് ഗർഭിണിയാണ് എന്നറിഞ്ഞതോടെയാണ് ഉ.പ.ദ്രവം കഠിനമായത് , ഒന്നേമുക്കാൽ വര്ഷം മുൻപായിരുന്നു ഫസീലയും നൗഫലും തമ്മിൽ വിവാഹിതരായത് . 10 മാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞും ഇവർക്കുണ്ട് . നൗഫലിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്

30/07/2025

പപ്പായ മരം പുരക്ക് മുകളിൽ വളർന്നാൽ ദോഷം ആണ്... എന്താണ് ദോഷം.. അത് ഒടിഞ്ഞു പുരക്ക് മുകളിൽ വീണാൽ നഷ്ടം ഉണ്ടാവും

കട്ടിള പടിയിൽ ഇരിക്കുന്നത് ദോഷം ആണ്.. എന്താണ് ദോഷം.. മറ്റൊരാൾക്ക്‌ കടന്നു പോകാൻ ബുദ്ധിമുട്ട് ആണ് അതാണ് ദോഷം

സന്ധ്യക്ക്‌ അരകല്ലിൽ അരക്കുന്നത് ദോഷം ആണ്... എന്താണ് ദോഷം.. പണ്ട് കാലങ്ങളിൽ അരകല്ല് വീടിനു വെളിയിൽ ആണ് ഇട്ടിരുന്നത്.. അപ്പോൾ രാത്രിയിൽ അരക്കുമ്പോൾ ഇഴജന്തുക്കൾ അതിൽ പെടാൻ സാധ്യത ഉണ്ട് അതാണ് ദോഷം

വൈകുന്നേരം കുട്ടികൾ തേങ്ങാവെള്ളം കുടിക്കുന്നത് ദോഷം ആണ് അത് രണ്ട് ആണ് ദോഷം.. പണ്ട് വീടുകളിൽ 8 - 10 കുട്ടികൾ ഉണ്ടാവും വൈകുന്നേരം എല്ലാം വീട്ടിൽ കാണും അപ്പോൾ ഒരുത്തനു കൊടുത്താൽ മറ്റുള്ളവർ വഴക്ക് ഉണ്ടാക്കും അതാണ് ദോഷം..

രാത്രിയിൽ നഖം വെ ട്ടുന്നത് ദോഷം ആണ്.. എന്താണ് ദോഷം.. പണ്ട് വിളക്കിന്റെ വെളിച്ചത്തു കത്തി കൊണ്ടാണ് നഖം മുറിച്ചിരുന്നത് ഇരുട്ട് ആയാൽ മുറിയാൻ സാധ്യത ഉണ്ട് അതാണ് ദോഷം.

ഓടിട്ട വീടിന്റ കോടി വരുന്നിടത്തു കിണർ വന്നാൽ ദോഷം ആണ്.. എന്താണ് ദോഷം.. എലികൾ ഈ കമഴ്ത്തു ഓടിന്റെ ഇടയിലൂടെ ആണ് പോകുന്നത് അത് കിണറ്റിൽ വീഴാൻ സാധ്യത ഉണ്ട് അതാണ് ദോഷം...

കടുക് തറയിൽ വീണാൽ ദോഷം ആണ്.. എന്താണ് ദോഷം... പെറുക്കി എടുക്കാൻ ബുദ്ധിമുട്ട് ആണ്.. അതാണ് ദോഷം...

സന്ധ്യക്ക്‌ തുണി ആലക്കുന്നത് ദോഷം ആണ്... എന്താണ് ദോഷം .. പണ്ട് അലക്ക് കല്ല് വെളിയിൽ ആണ് അവിടെ തണുപ്പ് പറ്റി ഇഴജന്തുക്കൾ കാണും അതാണ് ദോഷം

കേടായ ക്ലോക്ക് വീട്ടിൽ തൂക്കി ഇട്ടിരിക്കുന്നത് ദോഷം ആണ് . എന്താണ് ദോഷം അതു കേടാണ് എന്ന് അറിയാതെ അതിലെ സമയം നോക്കി നിന്നാൽ കാര്യങ്ങൾ അവതാളത്തിൽ ആകും അതാണ് ദോഷം.

കട്ടിലിൽ ഇരുന്ന് കാല് ആട്ടുന്നത് ദോഷം ആണ്.. എന്താണ് ദോഷം.. പണ്ടൊക്കെ മുറുക്കി തുപ്പുന്ന കോളാമ്പി കട്ടിലിന്റെ അടിയിൽ കാണും കാൽ കൊണ്ടാൽ അത് മറിഞ്ഞു വീഴും. അതാണ് ദോഷം.
നാരക മരം ദോഷം ആണെന്ന് പറയും. സത്യത്തിൽ അതിന്റെ മുള്ള് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കും. അതാണ് അതിന്റെ ദോഷം.
ഇതുപോലെ.
കടപ്ലാവ് ബലം കുറഞ്ഞ മരം ആയതുകൊണ്ട്, ഓടിട്ട വീടിനടുത്തു ആണെങ്കിൽ പെട്ടന്ന് ഒടിഞ്ഞു വീട് നാശം ഉണ്ടാകും. ഇതുകൊണ്ടാണ് പഴയ ആളുകൾ വെട്ടി കളയാൻ പറഞ്ഞിരുന്നത് 😃 ഇതുപോലെ അന്ധവിശ്വാസപരമായി ഒരുപാട് ദോഷങ്ങൾ ഇനിയും ഉണ്ട്.
കിട്ടിയിട്ടുള്ള വിവരവും വിദ്യാഭ്യാസവും ഉപയോഗിച്ച് തിരിച്ചു അറിവോടെ പുരോഗമനപരമായും യുക്തിപൂർവമായും ചിന്തിച്ചാൽ ഒരുപാട് കാര്യങ്ങൾ വെറും മണ്ടൻ ചിന്തകൾ ആണെന്ന് മനസിലാകും 😃😃😃
പണ്ട് റോടുകളിലും വീടുകളിലും രാത്രിയിൽ വെളിച്ചം ഇല്ലായിരുന്നു. അപ്പോൾ ഇഷ്ട്ടം പോലെ പ്രേതങ്ങളും യെക്ഷികളും ഉണ്ടായിരുന്നു. എന്നാൽ എല്ലായിടത്തും ലൈറ്റുകൾ വന്നു,വെളിച്ചം ആളനക്കംവന്നു. അപ്പോൾ ഇതൊക്കെ താനേ ഇല്ലാതായി. ഇതുപോലെ തലച്ചോറിൽ അല്പം വെളിച്ചം അനക്കം കൊടുക്കുക എല്ലാ ഭയങ്ങളും താനേ ഇല്ലാതാകും ❤
മുകളിലെ വരികളിൽ പകുതി മറ്റാരോ എഴുതിയ വരികൾ ആണ്. ആരായാലും പുള്ളിക്ക് നന്ദി കടപ്പാട് ❤❤❤

കണ്ണൂരിൽ ബസ് മറിഞ്ഞ് നിരവധി ആളുകൾക്ക് പരിക്ക്. മുതുവത്ത് നിന്നും പയ്യന്നൂർക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സാണ് നിയന്ത്രണ...
28/07/2025

കണ്ണൂരിൽ ബസ് മറിഞ്ഞ് നിരവധി ആളുകൾക്ക് പരിക്ക്. മുതുവത്ത് നിന്നും പയ്യന്നൂർക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സാണ് നിയന്ത്രണം വിട്ടു മറിഞ്ഞത്.

മകൻറെ വേർപാടിൽ ദുഃഖം താങ്ങാൻ ആകാതെ അമ്മയും യാത്രയായി.. ജൂലൈ 15 ന് ആണ് ഭരണിക്കാവ് മുക്കവലവിഷ്ണു ഭവനത്തിൽ ശ്രീ. അമ്പാടിയുട...
28/07/2025

മകൻറെ വേർപാടിൽ ദുഃഖം താങ്ങാൻ ആകാതെ അമ്മയും യാത്രയായി..
ജൂലൈ 15 ന് ആണ് ഭരണിക്കാവ് മുക്കവല
വിഷ്ണു ഭവനത്തിൽ ശ്രീ. അമ്പാടിയുടെ മകൻ നിനവ് നിര്യാതനായത് .
കുഞ്ഞ് നഷ്ടപ്പെട്ട ആ കുടുംബത്തിന് തീരാവേദനയായി കുഞ്ഞിൻ്റെ അമ്മ ശ്രീ. രേഷ്മ [22 വയസ്സ് ] ഇന്നലെ മരണപ്പെട്ടു
വളരെ വേദനാജനകമായ സംഭവം തന്നെയാണ്
വളരെ ദുഃഖകരമായ ഈ വിയോഗങ്ങൾ താങ്ങുവാൻ
ഈ കുടുംബത്തിന് കരുത്തേകുവാൻ പ്രാർത്ഥിക്കുന്നു.. 🙏🏻

ബാവലി പുഴയില്‍ ശക്തമായ കുത്തൊഴുക്ക് 50ലധികം വീടുകളില്‍ വെള്ളം കയറി
26/07/2025

ബാവലി പുഴയില്‍ ശക്തമായ കുത്തൊഴുക്ക് 50ലധികം വീടുകളില്‍ വെള്ളം കയറി

26/07/2025

ന്യൂ മെക്‌സിക്കോയിലെ മിന്നല്‍ പ്രളയത്തിൽ വീട് മുഴുവനായും ഒലിച്ചുപോകുന്നതിന്റെ ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങൾ

26/07/2025

26/07/2025 മേലാറ്റൂർ കരുവാരകുണ്ട് റോഡിൽ ഇരിങ്ങാട്ടിരി ഭാഗത്ത് കാട്ടാന ഇറങ്ങി.
കൂടുതൽ വിവരം അറിവായിട്ടില്ല

കാസർകോട് പത്താംക്ലാസുകാരി പ്രസവിച്ചു, പ്രതിയെ കണ്ടെത്താൻ ഡിഎൻഎ പരിശോധനയ്ക്ക് നീക്കം....കാസർകോട് പത്താംക്ലാസുകാരി പ്രസവിച...
24/07/2025

കാസർകോട് പത്താംക്ലാസുകാരി പ്രസവിച്ചു, പ്രതിയെ കണ്ടെത്താൻ ഡിഎൻഎ പരിശോധനയ്ക്ക് നീക്കം....കാസർകോട് പത്താംക്ലാസുകാരി പ്രസവിച്ചു, പ്രതിയെ കണ്ടെത്താൻ ഡിഎൻഎ പരിശോധനയ്ക്ക് നീക്കം....

24/07/2025

എന്താല്ലേ ഒരു നിമിഷം കൊണ്ടാണ്,

ഇതാണ് സൽമാൻ കുറ്റിക്കോട് ❤️ ഇദ്ദേഹത്തിന് മാനസികമായി ചില വെല്ലുവിളികൾ ഉണ്ട്. ഇദ്ദേഹത്തെ അറിയുന്നവർക്ക് അറിയാമായിരിക്കും. ...
23/07/2025

ഇതാണ് സൽമാൻ കുറ്റിക്കോട് ❤️ ഇദ്ദേഹത്തിന് മാനസികമായി ചില വെല്ലുവിളികൾ ഉണ്ട്. ഇദ്ദേഹത്തെ അറിയുന്നവർക്ക് അറിയാമായിരിക്കും. നാട്ടുകാരും വീട്ടുകാരും എല്ലാം പല പേരുകളിൽ ആയിരുന്നു ഇദ്ദേഹത്തെ ഒരുകാലത്ത് വിളിച്ചുകൊണ്ടിരുന്നത്. പക്ഷേ സോഷ്യൽ മീഡിയ ഇദ്ദേഹത്തെ താരമാക്കി. ഇദ്ദേഹം കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കുള്ളിൽ തന്നെ ഏഴ് രാജ്യങ്ങൾ സന്ദർശിച്ചു. ഇന്ന് ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി ആണ് ഇദ്ദേഹം.

ഇപ്പോൾ ഇതാ ഇദ്ദേഹം സ്വന്തമായി ഒരു കാറും എടുത്തിരിക്കുന്നു. സോഷ്യൽ മീഡിയയിലൂടെ പലതരത്തിലുള്ള കോമാളിത്തരങ്ങൾ കാണിച്ചു ജീവിക്കുന്ന ആളുകളെ കാണുമ്പോൾ അറപ്പ് തോന്നാറുണ്ട്. എന്നാൽ അതിനിടയിൽ ഇതുപോലെ അർഹതപ്പെട്ട ഒരുപാട് പേരും അവരുടെ ജീവിതം തിരിച്ചുപിടിക്കാറുണ്ട് സോഷ്യൽ മീഡിയയിലൂടെ. അതൊക്കെ ആലോചിക്കുമ്പോൾ സോഷ്യൽ മീഡിയയോട് ഒരു ബഹുമാനം തോന്നാറുണ്ട്.

സൽമാൻ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 💯

കേരളം കണ്ട ഏറ്റവും വലിയ ബസ് അപകടങ്ങളിൽ ഒന്ന് 😳💥🔥മലപ്പുറം ജില്ലയിലെ പൂക്കിപ്പറമ്പില്‍ ബസ്സിനു തീപ്പിടിച്ച് 44 മ .ര.ണം. മ....
09/07/2025

കേരളം കണ്ട ഏറ്റവും വലിയ ബസ് അപകടങ്ങളിൽ ഒന്ന് 😳💥🔥

മലപ്പുറം ജില്ലയിലെ പൂക്കിപ്പറമ്പില്‍ ബസ്സിനു തീപ്പിടിച്ച് 44 മ .ര.ണം. മ.രി. ച്ചവരില്‍ ആറു കുട്ടികളും ഏഴു സ്ത്രീകളും. ഉച്ചയ്ക്ക് 2.10നായിരുന്നു സംഭവം. കേരളം നടുങ്ങിയ ഒരു വാര്‍ത്ത അവിടെ പിറക്കുകയായിരുന്നു. കേരളത്തില്‍ ഇന്നേവരെ റിപോര്‍ട്ട് ചെയ്തതില്‍ വച്ച് ഏറ്റവും വലിയ റോഡ് അപകടത്തിന് മലപ്പുറം ജില്ല വേദിയായത് 2001 മാര്‍ച്ച് 11ന്. നീണ്ട 24 വര്ഷങ്ങൾ കഴിഞ്ഞിട്ടും ഇവിടത്തുകാരുടെ നടുക്കവും ഓർമ്മകളും മായുന്നില്ല. മലബാറിലെ മാത്രമല്ല കേരളത്തിലെ തന്നെ ഏറ്റവും വലിയ ബസപകടങ്ങളിൽ ഒന്നായി ചരിത്രത്തില്‍ ഇപ്പോഴും പൂക്കിപറമ്പ് നിലകൊള്ളുന്നു.

ചുട്ടുപൊള്ളുന്ന 2001 മാര്‍ച്ച്‌ 11ന്‍റെ മധ്യാഹ്നം. ഗുരുവായൂരില്‍ നിന്നും തലശ്ശേരിയിലേക്ക്‌ യാത്രക്കാരുമായി പോക്കലുകയായിരുന്നു പ്രണവം (പത്മ) എന്ന പ്രൈവറ്റ് ബസ്‌. പിന്നാലെ ഒരു കെഎസ്‌ആര്‍ടിസി ബസ്‌ കണ്ടതിന്‍റെ വെപ്രാളത്തിൽ ബസ് ഡ്രൈവർ അമിതവേഗം കൈവരിച്ചു. കോഴിച്ചെന ഇറക്കം ഇറങ്ങുന്നതിനിടെ നിയന്ത്രണംവിട്ട ബസ് ഒരു കാറില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ബസ് നടുറോഡില്‍ വിലങ്ങനെ മറിയുകയും ഉടൻതന്നെ തീപിടിക്കുകയും ചെയ്തു. ബസിന്‍റെ പ്രൊപ്പല്ലര്‍ ഷാഫ്റ്റ്‌ പൊട്ടി ഡീസല്‍ ടാങ്കില്‍ ഇടിച്ചു ഡീസല്‍ ചോരുകയും ഒപ്പം ഷാഫ്റ്റ്‌ റോഡിലുരസി ചിതറിയ തീപൊരി തീപിടുത്തത്തിന് കാരണമാവുകയും ചെയ്തു.

മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. ഡീസൽ ടാങ്കിൽ പിടിച്ച തീ വളരെ പെട്ടെന്ന് ആളിപ്പടർന്നതിനാലും ബസ്സ്‌ മറിഞ്ഞത് വാതിലുകൾ അടിയിലായ രീതിയിലായതിനാലും രക്ഷാപ്രവർത്തകർ എത്തും മുൻപേ ദുരന്തം സംഭവിച്ചു കഴിഞ്ഞിരുന്നു. അപകടത്തിന്റെ ശബ്ദവും നിലവിളികളും കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ക്ക് പലരുടെയും മരണം നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. എങ്കിലും അവര്‍ കര്‍മനിരതരായതോടെ കുറച്ചുപേരെയെങ്കിലും രക്ഷപ്പെടുത്താനായി. കിട്ടാവുന്ന വാഹനങ്ങളില്‍ അപകടത്തിനിരയായവരെ ആശുപത്രികളിലെത്തിച്ചു. കൂടുതല്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ ഇരുഭാഗത്തും വാഹനങ്ങളെ തടഞ്ഞു. തെങ്ങോളം ഉയരത്തില്‍ അഗ്നിഗോളമായി കത്തിനിന്ന ബസ്സിലേക്ക്‌ രക്ഷാപ്രവര്‍ത്തനവുമായി ആര്‍ക്കും അടുക്കാന്‍ പറ്റിയില്ല. അപകടം നടന്നയുടനെ ഡ്രൈവര്‍ ഇറങ്ങി ഓടി. കണ്ടക്ടറും ക്ലീനറും ദുരന്തത്തിനിരയായവരില്‍പ്പെടുന്നു. ബസിലെ തീ കാറിലേക്കും പടര്‍ന്നെങ്കിലും ഇടിയുടെ ആഘാതത്തില്‍ കാറിന്‍റെ വാതില്‍ തുറന്നുപോയിരുന്നതിനാല്‍ അതിലെ യാത്രക്കാര്‍ക്ക് പൊള്ളലേല്‍ക്കാതെ രക്ഷപ്പെടാന്‍ കഴിഞ്ഞു.

44 പേരുടെ ജീവന്‍ അപഹരിച്ച ഈ ദുരന്തം 22 പേര്‍ക്കു സാരമായ പരിക്കുകളും സമ്മാനിച്ചു. കുംഭച്ചൂടിന്റെ തളര്‍ച്ചയില്‍ പാതിമയക്കത്തിലായിരുന്ന മിക്കവാറും യാത്രക്കാര്‍ ബസ്സിനുള്ളില്‍ കരിഞ്ഞമര്‍ന്നു. രക്ഷാ പ്രവര്‍ത്തനങ്ങളെല്ലാം അസാധ്യമാക്കിയ ആ അര മണിക്കൂര്‍ സമയംകൊണ്ട് പലരും സീറ്റുകളില്‍ ഇരുന്ന നിലയില്‍ കത്തിയമര്‍ന്നു. ഈ ദയനീയ ദ്യശ്യങ്ങള്‍ക്ക് സാക്ഷിയായ പലരുടെയും സമനില മാസങ്ങളോളം ആടിയുലഞ്ഞിട്ടുണ്ടാകും. അപകടത്തില്‍ മ.രി.ച്ച 44 പേരില്‍ രണ്ടുപേര്‍ ഇന്നും അജ്ഞാതരായി തുടരുന്നു.

പൂക്കിപ്പറമ്പ് ബസ്സപകടത്തെ തുടർന്ന് ബസ്സ്‌ യാത്രികരുടെ സുരക്ഷയെ കുറിച്ച് വ്യാപകമായ ചർച്ചക്ക് വഴിയൊരുക്കി. വാതിലുകൾ അടിയിൽ വരുന്ന രീതിയിൽ മറിഞ്ഞതിനാലാണ് അപകടത്തിന്റെ വ്യാപ്തി വർധിച്ചത് എന്നതിനാൽ എമർജൻസി എക്സിറ്റ് ഡോറുകൾ എല്ലാ ബസ്സുകളിലും നിർബന്ധമായും ഉണ്ടായിരിക്കണമെന്ന് വിജ്ഞാപനം ഇറങ്ങി.

ഗുരുവായൂരില്‍ നിന്നും തൊഴുതു മടങ്ങുന്നവരുള്‍പ്പെടെ ഒട്ടേറെ കുടുംബങ്ങളും അവരുടെ സ്വപ്നങ്ങളും ഒരു പിടി ഓര്‍മ്മകളായി മാറിയ പൂക്കിപറമ്പ്‌ ദുരന്തം നടന്നിട്ട്‌ 24 വർഷങ്ങൾ കഴിഞ്ഞിട്ടും ഇതേ റൂട്ടില്‍ ഇന്നും ബസുകളുടെ മരണ പാച്ചിലുകളും മത്സര ഓട്ടങ്ങളും നിര്‍ബാധം തുടരുന്നു. റോഡിലെ ഈ നരഹത്യകള്‍ തടയാന്‍ കര്‍ശന നിയമം കൊണ്ടുവരാന്‍ ഒരു നിയമപാലകനും ഭരണാധികാരിക്കും കഴിയുന്നില്ല. അൽപ്പ ലാഭത്തിനായി മനുഷ്യ ജീവനുകൾ കുരുതി കൊടുക്കുന്ന ഈ കൊലപാതക രീതികൾക്കെതിരെയുള്ള ഒരു ഓർമ്മപ്പെടുത്തലായി ഇന്നും പൂക്കിപ്പറമ്പ് ബസ് അപകടം ഒരു മഹാ ദുരന്തമായി നിലകൊള്ളുന്നു.

റിപ്പോര്‍ട്ട് കടപ്പാട് : സിദ്ധിക്ക് ചെമ്മാട്, സലിം ഐദീദ്, ചിത്രങ്ങൾ : മാതൃഭൂമി

09/07/2025

അല്ല പിന്നെ കേരളത്തിലും വരണം ഈ സിസ്റ്റം 😂😂😂
[ FOLLOW ME ❤️ ]

Address

Thrissur

Telephone

+97474751046

Website

Alerts

Be the first to know and let us send you an email when Follow Me posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Follow Me:

Share