Times of Thrissur

Times of Thrissur TIMES OF THRISSUR, interactive digital news portal from Vihaari Internet.
(2)

കമ്മ്യുണിസ്റ്റ് മുഖ്യമന്ത്രിമാരിൽ അനിതരസാധാരണമായ വ്യക്തിത്വമായിരുന്നു വി എസ് അച്യുതാനന്ദൻ...വി എസിനെ കേൾക്കാൻ പാർട്ടിക്ക...
21/07/2025

കമ്മ്യുണിസ്റ്റ് മുഖ്യമന്ത്രിമാരിൽ അനിതരസാധാരണമായ വ്യക്തിത്വമായിരുന്നു വി എസ് അച്യുതാനന്ദൻ...
വി എസിനെ കേൾക്കാൻ പാർട്ടിക്കാർക്ക് മാത്രമായിരുന്നില്ല താൽപ്പര്യം. എല്ലാവർക്കും കേൾക്കണം വാക്കുകൾ നീട്ടിയുള്ള ആ സംസാരം. അതിൽ കുറിക്ക് കൊള്ളുന്ന മറുപടിയുണ്ട്. ചിലരെ അവർക്ക് അർഹിക്കുന്ന രീതിയിലുള്ള പേരും വിളിക്കും... മഴ നനഞ്ഞു നിന്ന് ആളുകൾ പ്രസംഗം കേട്ടു നിൽക്കും. കാട് കയറാൻ വി എസിന് കാരവൻ വേണ്ട. മുണ്ട് മടക്കിക്കുത്തി കാട്ടു വഴി കയറും. മുഖ്യമന്ത്രിയായിരിക്കുമ്പോൾ മന്ത്രിമാർക്കും പൊലീസിനും വി എസിനെ ഭയവും ബഹുമാനവും ഉണ്ടായിരുന്നു. ജനങ്ങൾക്ക് അച്ചുമാമ ഭീതിയുണർത്തുന്ന ആളല്ല... എന്നാൽ
മൂന്നാറിലെ വി എസിന്റെ ജെസിബികളെ ഭയപ്പെട്ടത് സ്വന്തം പാർട്ടി തന്നെയായിരുന്നു. അഴിമതിക്കാർക്ക് നേരെ മുഖം നോക്കാതെ നടപടിയെടുക്കാൻ പിന്നെ മറ്റൊരു മുഖ്യമന്ത്രിക്കും വി എസിനെപ്പോലെ കഴിഞ്ഞിട്ടില്ല... നായനാർക്ക് ശേഷം സാധാരണക്കാരനെ മനസ്സിലാക്കിയ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ് വി എസ്. ആട്ടി ഓടിക്കലും കപ്പൽ പടയും ഇല്ലാതെ യാത്ര ചെയ്യുന്ന വി എസ്. ജനങ്ങളെ അകറ്റി നിർത്താതെ അവരുടെ അടുക്കലേക്ക് പോയ വി.എസ്.

ഓർമ്മിക്കാൻ ഒരുപാട് നല്ല ബാക്കി വച്ചാണ് വി എസ് തന്റെ ഓട്ടം പൂർത്തിയാക്കി മടങ്ങുന്നത്....

അന്താരാഷ്ട്ര അംഗീകാരത്തിലേക്ക് കേരളത്തെ നയിച്ച് രണ്ട് ഗവേഷകർതൃശ്ശൂർ: ചൈനയിലെ ബെയ്ജിങ്ങിൽ 2025 ജൂലൈ 2 മുതൽ 9 വരെ നടന്ന 15...
21/07/2025

അന്താരാഷ്ട്ര അംഗീകാരത്തിലേക്ക് കേരളത്തെ നയിച്ച് രണ്ട് ഗവേഷകർ

തൃശ്ശൂർ: ചൈനയിലെ ബെയ്ജിങ്ങിൽ 2025 ജൂലൈ 2 മുതൽ 9 വരെ നടന്ന 15-മത് ഇന്റർനാഷണൽ സിമ്പോസിയം ഓഫ് ന്യൂറോപ്റ്ററോളജിയിൽ പങ്കെടുത്ത് കേരളത്തിലെ രണ്ട് ഗവേഷകർ സംസ്ഥാനത്തിന് അന്താരാഷ്ട്ര അംഗീകാരം നേടിക്കൊടുത്തു.

ടി. ബി. സൂര്യനാരായണൻ, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ഷഡ്പദ എന്റമോളജി റിസർച്ച് ലാബ്ലിലെ ഗവേഷകനും, എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജിലെ അസിസ്റ്റൻറ് പ്രൊഫസറുമായ അദ്ദേഹം, മുഖ്യപ്രഭാഷകനായി സിമ്പോസിയത്തിൽ ക്ഷണിക്കപ്പെട്ടു. “ഇന്ത്യയിലെ വലച്ചിറകൻ ശ്രേണിയിലെ പഠന നില” എന്ന വിഷയത്തിൽ അദ്ദേഹം അവതരിപ്പിച്ച പ്രഭാഷണം, ഇന്ത്യയിലെ വലച്ചിറകൻ ജീവികളുടെ വൈവിധ്യം, ഗവേഷണ പുരോഗതി, സംരക്ഷണ വെല്ലുവിളികൾ എന്നിവ വിപുലമായി വിശദീകരിച്ചു.

ഡോ. ബിജോയ് സി, എസ്.ഇ.ആർ.എൽ. ലാബ് മേധാവിയും ക്രൈസ്റ്റ് കോളേജിലെ അസിസ്റ്റൻറ് പ്രൊഫസറുമായ അദ്ദേഹം, “കേരളത്തിലെ ഓൾഫ്ലൈസ് എന്ന വലച്ചിറകൻ വിഭാഗത്തിന്റെ ആവാസവും ഉയരപരമായ മുൻഗണനകളും” എന്ന വിഷയത്തിൽ ഗവേഷണ പ്രബന്ധം അവതരിപ്പിച്ചു. കേരളത്തിലെ അപൂർവ വലച്ചിറകൻ വിഭാഗത്തിൽപ്പെടുന്ന ജീവികളുടെ വിതരണം, പരിസ്ഥിതി അനുയോജ്യത തുടങ്ങിയവയെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ ഈ പ്രബന്ധത്തിലൂടെ ലഭിച്ചു.

അന്താരാഷ്ട്ര തലത്തിൽ അംഗീകാരം ലഭിച്ച ഈ പരിപാടിയിൽ പങ്കെടുത്തത് ഇവരുടെ ഗവേഷനത്തിന്റെ ഗുണനിലവാരത്തിനും പ്രാധാന്യത്തിനും സാക്ഷ്യമാണ്. കഴിഞ്ഞ നാല് വർഷത്തിനിടെ എസ്.ഇ.ആർ.എൽ. ഗവേഷക സംഘം 23-ഓളം അന്താരാഷ്ട്ര ഗവേഷണ ലേഖനങ്ങൾ ഇന്ത്യയിലെ പുതിയതോ അപൂർവതയുള്ള വലച്ചിറകൻ ജീവികളെ കുറിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പ്രധാനമായും, ഇന്ത്യയിൽ നിന്നുള്ള ഏക പ്രതിനിധികളായി ഡോ. ബിജോയിയും സൂര്യനാരായണനും മാത്രമാണ് ഈ സമ്മേളനത്തിൽ പങ്കെടുത്തത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 100-ഓളം ശാസ്ത്രജ്ഞർ പങ്കെടുത്ത ഈ സമ്മേളനത്തിൽ ഇവരുടെ സാന്നിധ്യം, അന്താരാഷ്ട്ര വേദിയിൽ ഇന്ത്യൻ എന്റമോളജിയുടെ വളർച്ചയെ പ്രതിനിധീകരിക്കുന്നു.

പുതുനഗരം, പാലക്കാട് സ്വദേശിയാണ് ഡോ. ബിജോയ് സി, തൃശൂർ മുളങ്കുന്നത്തുകാവ് സ്വദേശിയാണ് ടി.ബി. സൂര്യനാരായണൻ.

21/07/2025

പുതുക്കാട് ബാറിൽ വീണ്ടും ടച്ചിങ്‌സ് നൽകാത്തത്തിന് പ്രശ്നമുണ്ടാക്കിയ ആൾ തിരികെ വന്ന്‌ പ്രശ്‌നത്തിൽ ഉൾപ്പെടാത്ത ആളെ *ത്തുന്ന ദൃശ്യങ്ങൾ. വിശദമായ വാർത്ത ആദ്യ കമെന്റിൽ.

തൃശൂർ പുതുക്കാട് ടച്ചിങ്സിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന്  ബാർ ജീവനക്കാരനെ  കുത്തി കൊന്നു. ഞായറാഴ്ച രാത്രി 11.40 ആയിരു...
21/07/2025

തൃശൂർ പുതുക്കാട് ടച്ചിങ്സിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ബാർ ജീവനക്കാരനെ കുത്തി കൊന്നു. ഞായറാഴ്ച രാത്രി 11.40 ആയിരുന്നു സംഭവം. എരുമപ്പെട്ടി നെല്ലുവായി സ്വദേശി 62 വയസ്സുള്ള ഹേമചന്ദ്രനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ആമ്പല്ലൂർ അളകപ്പനഗർ സ്വദേശി സിജോ ജോൺ (40) മണിക്കൂറുകൾക്കകം പുതുക്കാട് പോലീസിന്റെ പിടിയിലായി. ഇന്നലെ പകൽ ബാറിൽ എത്തിയ യുവാവ് നിരന്തരം ടച്ചിങ് വാങ്ങിച്ചതിന് ചൊല്ലി ജീവനക്കാരുമായി തർക്കമുണ്ടായിരുന്നു. ഇതിൽ പ്രകോപിതനായ യുവാവ് ജീവനക്കാരെ വെല്ലുവിളിച്ചാണ് ബാറിൽ നിന്നും ഇറങ്ങിപ്പോയത്. എന്നാൽ ടച്ചിങ്സ് തർക്കത്തിൽ കൊല്ലപ്പെട്ട ഹേമ ചന്ദ്രൻ ഇടപെട്ടില്ലായിരുന്നു. ബാർ അടച്ചതിനു ശേഷം സമീപത്തെ തട്ടുകടയിൽ നിന്നും ചായകുടിച്ച ഹേമ ചന്ദ്രൻ തിരിച്ച് ബാറിലേക്ക് കയറുന്നതിനിടയായിരുന്നു ആക്രമണം. ബാറിന്റെ ഗേറ്റ് അടയ്ക്കുന്നതിനിടെ ഹേമ ചന്ദ്രനെ പിന്തുടർന്ന യുവാവ് യാതൊരു പ്രകോപനവും ഇല്ലാതെ കത്തികൊണ്ട് കഴുത്തിൽ കുത്തി പരിക്കേൽപ്പിച്ച ശേഷം ഓടിപ്പോവുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഹേമചന്ദ്രനെ പുതുക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവം നടന്ന് മണിക്കൂറുകൾക്കകം പോലീസ് ഊർജിത അന്വേഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്.
ചിത്രം 1. ഹേമചന്ദ്രൻ 2. സിജോ

20/07/2025

പൂച്ചയെ വിഴുങ്ങിയ കൊതിയൻ മലമ്പാമ്പിനെ പിടികൂടി. നാലാംകല്ല് അഴിയത്ത് മുജീബിന്റെ വീട്ടിലെ വളർത്തു പൂച്ചയെയാണ് ഭീമൻ മലമ്പാമ്പ് അകത്താക്കിയത്. മയിലുകൾ കരയുന്ന ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോഴാണ് വീടിനുമുന്നിൽ ഇരയെ അകത്താക്കിയ നിലയിൽ മലമ്പാമ്പിനെ കണ്ടത്. ഉടൻതന്നെ വിവരം എടക്കഴിയൂർ ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകരെ അറിയിച്ചു. ഇതോടെ ഫോറസ്റ്റ് വളണ്ടിയറും സ്നേക്ക് ക്യാച്ചറുമായ വീരാൻകുട്ടി പള്ളിപ്പറമ്പിൽ സ്ഥലത്തെത്തി ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ മലമ്പാമ്പിനെ പിടികൂടുകയായിരുന്നു.

20/07/2025

കുന്നംകുളം നഗരത്തിൽ ബസ്സ്‌ ഇടിച്ച്‌ യുവതിക്ക്‌ ഗുരുതര പരിക്ക്‌. ഞായറാഴ്ച രാത്രി 7;30ടെ നഗര മധ്യത്തിലായിരുന്നു അപകടം. ഭർത്താവുമൊത്ത്‌ ബൈക്കിൽ സഞ്ചരിച്ചിരുന്ന അകലാട്‌ സ്വദേശിനി സുനീറ (40)ക്കാണ്‌ പരിക്കേറ്റത്‌. വടക്കാഞ്ചേരി റോഡിൽ നിന്ന് നഗരത്തിലേക്ക്‌ പ്രവേശിച്ച ബൈക്കിൽ ഗുരുവായൂർ ഭാഗത്ത്‌ നിന്ന് വന്ന സ്വകാര്യ ബസ്സ്‌ ഇടിക്കുകയായിരുന്നു. അപകടത്തിൽ സുനീറയുടെ കാലിന്‌ ഗുരുതര പരിക്കേറ്റു. തലക്കും പരിക്കുണ്ട്‌. ഭർത്താവ്‌ റഷീദ്‌ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പരിക്കേറ്റ സുനീറയെ അഷറഫ്‌ കൂട്ടായ്മ ആംബുലൻസ് പ്രവർത്തകർ കുന്നംകുളത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.

20/07/2025

അതിരപ്പിള്ളി തുമ്പൂർമുഴിയിൽ നടുറോഡിൽ കാട്ടാനക്കൂട്ടം. ആനമല ചാലക്കുടി അന്തർസംസ്ഥാന പാതയിൽ ആണ് ആനക്കൂട്ടം നിലവിറപ്പിച്ചത്. വിനോദസഞ്ചാരികൾ അടക്കം നിരവധിപേർ റോഡിൽ കുടുങ്ങി. അൽപസമയം കാട്ടാനകൾ റോഡിൽനിന്ന് ശേഷം പ്ലാന്റേഷൻ മേഖലയിലേക്ക് കടന്നു.

കോടികൾ തട്ടിയ ASPIRE AGRO NIDHI LTD ഷെയർ മാർക്കറ്റ് തട്ടിപ്പ് കേസിലെ മുഖ്യ പ്രതി അടക്കം മൂന്നുപേർ പിടിയിൽഊരകത്തുള്ള ASPI...
20/07/2025

കോടികൾ തട്ടിയ ASPIRE AGRO NIDHI LTD ഷെയർ മാർക്കറ്റ് തട്ടിപ്പ് കേസിലെ മുഖ്യ പ്രതി അടക്കം മൂന്നുപേർ പിടിയിൽ

ഊരകത്തുള്ള ASPIRE AGRO NIDHI LTD എന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ഡയറക്ടർമാരും മാനേജരുമാരുമായ പ്രതികൾ കൊടുങ്ങല്ലൂർ മേത്തല സ്വദേശിയിൽ നിന്ന് 2022 ഫെബ്രുവരി 8 മുതൽ മുതൽ 2024 ഒക്ടോബർ 4 വരെയുള്ള കാലത്ത് ഷെയർ മാർക്കറ്റിൽ നിക്ഷേപിക്കുന്ന തുകയുടെ 12 ശതമാനം പലിശയും നിക്ഷേപിക്കുന്ന പണത്തിന്റെ ലാഭവിഹിതവും കൂടി ഒരു ലക്ഷം രൂപക്ക് 3000 രൂപ വെച്ചും ലാഭ വിഹിതം നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഒരു കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതികളായ കൊടുങ്ങല്ലൂർ മേത്തല (കയർ സൊസൈറ്റിക്കടുത്ത്) സ്വദേശി ചെമ്മാലിൽ വീട്ടിൽ വിവേക് (35), എടത്തിരുത്തി കുട്ടമംഗലം സ്വദേശി മംഗലപ്പിളളി വീട്ടിൽ സഹിർ മജിദ് (35), പറപ്പൂക്കര മുത്രത്തിക്കര സ്വദേശി മാരാശ്ശേരി വീട്ടിൽ സുരേഷ് വാസുദേവ് (55) എന്നിവരെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

വിവേക് തൃശ്ശൂർ നെടുപുഴ പോലീസ് സ്റ്റേഷനിൽ ഒരു തട്ടിപ്പ് കേസിലെ പ്രതിയാണ്.

സഹിർ മജിദ് നെടുപുഴ പോലീസ് സ്റ്റേഷനിൽ രണ്ട് തട്ടിപ്പ് കേസുകളിലെ പ്രതിയാണ്.

വയോധികനെ ഫോണിലൂടെ 'ഡിജിറ്റൽ അറസ്റ്റ്' ചെയ്ത മലയാളികൾ പിടിയിൽ. മതിലകം : കൂളുമുട്ടം സ്വദേശിയായ വയോധികനെ വാട്സാപ്പ് വീഡീയോ ...
20/07/2025

വയോധികനെ ഫോണിലൂടെ 'ഡിജിറ്റൽ അറസ്റ്റ്' ചെയ്ത മലയാളികൾ പിടിയിൽ.

മതിലകം : കൂളുമുട്ടം സ്വദേശിയായ വയോധികനെ വാട്സാപ്പ് വീഡീയോ കോളിൽ വിളിച്ച് മുബൈ സലാർ പോലീസ് സ്റ്റേഷനിൽ നിന്നാണെന്നും, താങ്കൾ ഡിജിറ്റൽ അറസ്റ്റിലാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് പതിനെട്ടേകാൽ ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ മതിലകം പേലീസാണ് കോഴിക്കോട് ബാലുശ്ശേരി സ്വദേശികളായ കുന്നോത്ത് വീട്ടിൽ അർജ്ജുൻ (24), ചെമ്പകത്ത് വീട്ടിൽ, ഷിദിൻ (23) എന്നിവരെ ബാലുശ്ശേരിയിൽ നിന്ന് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 15ആം തിയ്യതി രാവിലെ വാട്സ് സാപ്പ് വീഡിയോ കോളിലൂടെയാണ് പ്രതികൾ പരാതിക്കാരനായ വയോധികനെ ബന്ധപ്പെട്ടത്. മുംബൈ സഹാ‍ർ പോലീസ് സ്റ്റേഷനിൽ നിന്നാണ് വിളിക്കുന്നതെന്നും തങ്കൾക്കെതിരെ MONEY LAUNDERING ന് ക്രിമിനൽ കേസുണ്ടെന്നും ഭാര്യയോടൊപ്പം മുംബൈയിലെ കോടതിയിൽ എത്തണമെന്നും എത്തിയില്ലെങ്കിൽ വീട്ടിൽ വന്ന് അറസ്റ്റ് ചെയ്യുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. മുംബൈയിലേക്ക് വരാൻ കഴിയില്ലെന്ന് പറഞ്ഞപ്പോൾ പരാതിക്കാരനോടും ഭാര്യയോടും വീഡിയോ കോളിൽ തുടരാൻ ആവശ്യപ്പെട്ടു. നിങ്ങൾ വെർച്ച്വൽ അറസ്റ്റിലാണെന്നും എല്ലാ ബാങ്ക് അക്കൗണ്ടും ഫ്രീസ് ചെയ്ത് ജഡ്ജിന്റെ അക്കൗണ്ടിലേക്ക് പണം അയച്ചാൽ നിങ്ങളുടെ അറസ്റ്റ് ഒഴിവാക്കി തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. പിറ്റേദിവസം പാരാതിക്കാരന്റെയും ഭാര്യയുടേയും ജോയിൻറ് അക്കൗണ്ടിൽ ഫികസഡ് ഡെപ്പോസിറ്റ് ഇട്ടിരുന്ന 10,18,602/- രൂപയും, ബാങ്കിൽ പേഴ്സണൽ അക്കൗണ്ടിൽ ഉണ്ടായിരുന്ന 225334 /- രൂപയും പ്രതികൾ തങ്ങളുടെ അക്കൗണ്ടിലേക്ക് അയപ്പിച്ചു. കൂടാതെ വയോധികന്റെ ഭാര്യയുടെ 100 ഗ്രാം സ്വണ്ണം ബാങ്കിൽ പണയം വെച്ച് 5,72,000/- രൂപയും അയച്ചു വാങ്ങി. അങ്ങനെ ആകെ 18,15,936/- (പതിനെട്ട് ലക്ഷത്തി പതിനഞ്ചായിരത്തി തൊള്ളായിരത്തി മുപ്പത്തിയാറ്) രൂപയാണ്‌ പ്രതികൾ തട്ടിയെടുത്തത്.

20/07/2025

ബ്രേക്കിന് പകരം ആക്സിലേറ്ററിൽ കാലമർത്തി...
ഗുരുവായൂർ തൈക്കാട് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം.: കാൽനടയാത്രികൻ രക്ഷപ്പെട്ടത് തലനാരിഴക്ക്.

ഗുരുവായൂർ തൈക്കാട് ജംഗ്ഷനിൽ ഇന്ന് രാവിലെ 8.21 നാണ് അപകടമുണ്ടായത്. ജംഗ്ഷനിൽ നിർത്തിയിട്ടിരുന്ന കാർ മുന്നോട്ടെടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെടുക ആയിരുന്നു. മുന്നോട്ട് നീങ്ങിയ കാർ എതിരെ വന്ന മറ്റൊരു കാറിൽ ഇടിച്ച ശേഷം, നിർത്തിയിട്ട മൂന്നാമത് ഒരു കാറിലും സമീപത്തെ വൈദ്യുതി പോസ്റ്റിലും ഇടിച്ചാണ് അപകടം സംഭവിച്ചത്. പോസ്റ്റ് ഒടിഞ്ഞതോടെ റോഡിന് കുറുകെയുള്ള സർവീസ് ലൈൻ സ്വകാര്യ ബസ്സിന് മുകളിലേക്ക് പൊട്ടിവീണു..
നിയന്ത്രണം വിട്ടു തിരിഞ്ഞ അപകടുണ്ടാക്കിയ കാറിനിടയിൽ നിന്നാണ് കാൽനടയാത്രികൻ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ചാലക്കുടി സ്വദേശിയായ കെ.എസ്.ഇ.ബി ജീവനക്കാരൻ ബേബിയാണ് അദ്‌ഭുതകാരമായി കാറിന് മുന്നിൽ നിന്നും രക്ഷപ്പെട്ടത്. അപകടത്തിൽ കാറുകൾക്കും വൈദ്യുതി പോസ്റ്റിനും തകരാറുകൾ സംഭവിച്ചെങ്കിലും ആരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

കൂട്ട അപകടത്തിലും ആർക്കും പരിക്കില്ല എന്നത് ആശ്വാസകരം. കറ കളഞ്ഞ പ്രോ ഡ്രൈവർമാർ ശ്രദ്ധിക്കുക... പോളിടെക്നിക്ക് പഠിച്ചിട്ടില്ല എങ്കിലും യന്ത്രങ്ങളുടെ പ്രവർത്തനം അറിഞ്ഞില്ലെങ്കിലും കുഴപ്പമില്ല... ആക്സിലേറ്ററും ബ്രേക്കും മാറി പോകരുത്.

തൃശ്ശൂരിൽ ഇരട്ട സഹോദരന്മാരായ പോലീസുകാർ തമ്മിൽ കയ്യാങ്കളി. പഴയന്നൂർ സ്റ്റേഷനിലെ എസ് ഐ പ്രദീപ്കുമാറിന്റെ കൈ ഒടിഞ്ഞു. വടക്ക...
20/07/2025

തൃശ്ശൂരിൽ ഇരട്ട സഹോദരന്മാരായ പോലീസുകാർ തമ്മിൽ കയ്യാങ്കളി. പഴയന്നൂർ സ്റ്റേഷനിലെ എസ് ഐ പ്രദീപ്കുമാറിന്റെ കൈ ഒടിഞ്ഞു. വടക്കാഞ്ചേരി സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ ദിലീപ് കുമാറും ഭാര്യയും ചേർന്ന് മർദ്ദിച്ചു കൈയ്യൊടിച്ചതായി പരാതി. പരിക്കേറ്റ പ്രദീപ് കുമാർ ചേലക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സഹോദരന്മാർ തമ്മിലുള്ള കുടുംബ പ്രശ്നത്തെ തുടർന്നാണ് കയ്യാങ്കളി നടന്നത്. ഇരുവരും തമ്മിലുള്ള അതിർത്തി തർക്കമടക്കം ചേലക്കര പൊലീസ് സ്റ്റേഷനിൽ നിലവിലുണ്ട്. ഇത്തവണ വീടിനടുത്ത് ചപ്പുചവറുകൾ ഇട്ടതാണ് കയ്യാങ്കളിയിലേക്ക് എത്തിയത്.

20/07/2025

കാട്ടൂരിൽ ഊട്ടിന് എത്തിച്ച ആന കുറുമ്പെടുത്തു. കാട്ടൂർ എസ്എൻഡിപി അമേയ കുമാരേശ്വര ക്ഷേത്രത്തിൽ ഊട്ടിനെത്തിയ മഹാലക്ഷ്മി കുട്ടികൃഷ്ണൻ എന്ന ആനയാണ് ഇന്ന് ഉച്ചതിരിഞ്ഞ് കുറുമ്പ് കാട്ടിയത്.ആനയുടെ മുൻകാലുകൾ ചങ്ങല കൊണ്ട് ബന്ധിച്ചിരുന്നില്ല. അര കിലോമീറ്ററോളം ഓടിയ ആനയെ പിന്നീട് പപ്പാൻമാർ തന്നെ തളയ്ക്കുയായിരുന്നു. ആർക്കും പരിക്കില്ല .ആന ഓടിയത് മൂലം പ്രദേശത്തെ ഒരു മതിലിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

മഹാലക്ഷ്മി കുട്ടികൃഷ്ണന്റെ കുറുമ്പിന് ശമനമുണ്ടാകട്ടെ എന്നാഗ്രഹിക്കുന്നു.

Address

Thrissur

Website

Alerts

Be the first to know and let us send you an email when Times of Thrissur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Times of Thrissur:

Share