
21/07/2025
കമ്മ്യുണിസ്റ്റ് മുഖ്യമന്ത്രിമാരിൽ അനിതരസാധാരണമായ വ്യക്തിത്വമായിരുന്നു വി എസ് അച്യുതാനന്ദൻ...
വി എസിനെ കേൾക്കാൻ പാർട്ടിക്കാർക്ക് മാത്രമായിരുന്നില്ല താൽപ്പര്യം. എല്ലാവർക്കും കേൾക്കണം വാക്കുകൾ നീട്ടിയുള്ള ആ സംസാരം. അതിൽ കുറിക്ക് കൊള്ളുന്ന മറുപടിയുണ്ട്. ചിലരെ അവർക്ക് അർഹിക്കുന്ന രീതിയിലുള്ള പേരും വിളിക്കും... മഴ നനഞ്ഞു നിന്ന് ആളുകൾ പ്രസംഗം കേട്ടു നിൽക്കും. കാട് കയറാൻ വി എസിന് കാരവൻ വേണ്ട. മുണ്ട് മടക്കിക്കുത്തി കാട്ടു വഴി കയറും. മുഖ്യമന്ത്രിയായിരിക്കുമ്പോൾ മന്ത്രിമാർക്കും പൊലീസിനും വി എസിനെ ഭയവും ബഹുമാനവും ഉണ്ടായിരുന്നു. ജനങ്ങൾക്ക് അച്ചുമാമ ഭീതിയുണർത്തുന്ന ആളല്ല... എന്നാൽ
മൂന്നാറിലെ വി എസിന്റെ ജെസിബികളെ ഭയപ്പെട്ടത് സ്വന്തം പാർട്ടി തന്നെയായിരുന്നു. അഴിമതിക്കാർക്ക് നേരെ മുഖം നോക്കാതെ നടപടിയെടുക്കാൻ പിന്നെ മറ്റൊരു മുഖ്യമന്ത്രിക്കും വി എസിനെപ്പോലെ കഴിഞ്ഞിട്ടില്ല... നായനാർക്ക് ശേഷം സാധാരണക്കാരനെ മനസ്സിലാക്കിയ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ് വി എസ്. ആട്ടി ഓടിക്കലും കപ്പൽ പടയും ഇല്ലാതെ യാത്ര ചെയ്യുന്ന വി എസ്. ജനങ്ങളെ അകറ്റി നിർത്താതെ അവരുടെ അടുക്കലേക്ക് പോയ വി.എസ്.
ഓർമ്മിക്കാൻ ഒരുപാട് നല്ല ബാക്കി വച്ചാണ് വി എസ് തന്റെ ഓട്ടം പൂർത്തിയാക്കി മടങ്ങുന്നത്....