Tirur News

Tirur News നമ്മുടെ തിരൂര്

കള്ളിയത്ത് ആശുപത്രിയുടെ 46-ാം വാർഷികാഘോഷം.കോഴിക്കോട്, മഞ്ചേരി മെഡിക്കൽ കോളേജുകളിൽ ദീർഘകാലം സേവനം ചെയ്ത പരിചയസമ്പന്നനായ ഡ...
13/01/2026

കള്ളിയത്ത് ആശുപത്രിയുടെ 46-ാം വാർഷികാഘോഷം.
കോഴിക്കോട്, മഞ്ചേരി മെഡിക്കൽ കോളേജുകളിൽ ദീർഘകാലം സേവനം ചെയ്ത പരിചയസമ്പന്നനായ ഡോ. പി.കെ. മുഹമ്മദ് (D.Ortho, DNB Ortho) ഇനി കള്ളിയത്ത് ആശുപത്രിയിൽ ചുമതലയേൽക്കുന്നു.
ഇതിനോടനുബന്ധിച്ച് ഓർത്തോപീഡിക് വിഭാഗം വിപുലീകരിക്കുന്നതിന്റെ ഭാഗമായി,
👉 വരാനിരിക്കുന്ന രണ്ടു മാസം എല്ലാ ഫ്രാക്ചർ കേസുകളുടെയും ശസ്ത്രക്രിയാ ചെലവുകൾ പ്രത്യേകമായി കുറച്ച്,
രോഗികളിൽ നിന്നും മരുന്ന്, ഇംപ്ലാൻറ്, സ്റ്റീൽ റോഡ് എന്നിവയുടെ യഥാർത്ഥ ചെലവ് മാത്രം ഈടാക്കുന്നതാണ്.
🩺 ഈ പ്രമോഷന്റെ ഭാഗമായി ശസ്ത്രക്രിയാ ഫീസ് ആശുപത്രി തന്നെ വഹിക്കുന്നതാണ്.
📍 കള്ളിയത്ത് ആശുപത്രി
(വിശ്വാസത്തിന്റെയും പരിചരണത്തിന്റെയും 46 വർഷങ്ങൾ)

കൂടുതൽ വിവരങ്ങൾക്ക്
ഫോൺ: 0494 2430752
മൊബൈൽ: +91 94975 78139
വെബ്സൈറ്റ്: www.kalliyathhospitals.com
വിലാസം: പൂക്കയിൽ, തിരൂർ, മലപ്പുറം - 676107

നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന്
ഞങ്ങൾ എപ്പോഴും സന്നദ്ധം

24 മണിക്കൂറും എമർജൻസി കേസുകളിൽ ഓർത്തോ ഡോക്ടറുടെ സേവനം ലഭ്യമാണ്

ഈദ് മുബാറക്..🌙തിരൂർ ന്യൂസിൻ്റെ എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ ബലി പെരുന്നാൾ ആശംസകൾ....🪀 +91 9995555227        +91 888...
06/06/2025

ഈദ് മുബാറക്..🌙

തിരൂർ ന്യൂസിൻ്റെ എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ ബലി പെരുന്നാൾ ആശംസകൾ....
🪀 +91 9995555227
+91 8889994413
⏺️ www.fb.com/tirurnews
🌐 www.tirurnews.com

30/03/2025

*ഈദ് മുബാറക്..🌙*

തിരൂർ ന്യൂസിൻ്റെ എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ പെരുന്നാൾ ആശംസകൾ....

🪀 999555 5227 | 888999 4413
⏺️ www.fb.com/tirurnews
🌐 www.tirurnews.com

തിരൂർ നഴ്സിംഗ് ഹോമിൽനവീകരിച്ച ഹൃദ്രോഗ, ഗൈനക്കോളജി വിഭാഗങ്ങൾ ഉദ്ഘാടനം ചെയ്തുതിരൂർ - 59 വർഷമായി ആരോഗ്യ പരിചരണ രംഗത്ത്പ്രവർ...
30/03/2024

തിരൂർ നഴ്സിംഗ് ഹോമിൽ
നവീകരിച്ച ഹൃദ്രോഗ, ഗൈനക്കോളജി വിഭാഗങ്ങൾ ഉദ്ഘാടനം ചെയ്തു

തിരൂർ - 59 വർഷമായി
ആരോഗ്യ പരിചരണ രംഗത്ത്
പ്രവർത്തിച്ച് വരുന്ന തിരൂർ നഴ്സിംഗ് ഹോമിൽ ഗൈനക്കോളജി, കാർഡിയോളജി വിഭാഗങ്ങൾ കൂടുതൽ സൗകര്യങ്ങളോടെ വിപുലീകരിച്ചിച്ചു....

കാത്ത് ലാബ് സൗകര്യങ്ങളോട് കൂടിയ 24 മണിക്കൂറും പ്രവർത്തന സജ്ജമായ നവീകരിച്ച കാരുണ്യ ഹൃദയാലയ ഹ്യദ്രോഗ വിഭാഗത്തിൻ്റെ ഉദ്ഘാടനം ബഹു. തിരൂർ എം.എൽ.എ കുറുക്കോളി മൊയ്തീൻ നിർവ്വഹിച്ചു.

ഒരു ലക്ഷത്തി പതിനേഴായിരത്തിൽപരം കുഞ്ഞുങ്ങൾ പിറവിയെടുത്ത തിരൂർ നഴ്സിംഗ് ഹോം ഗൈനക്കോളജി വിഭാഗത്തിൻ്റെ നവീകരിച്ച ബ്ലോക്കിൻ്റെ ഉദ്ഘാടനം ബഹു. തിരൂർ നഗരസഭ ചെയർപേഴ്സൺ എ.പി നസീമ നിർവ്വഹിച്ചു.

ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ രാമൻകുട്ടി, കൗൺസിലർമാരായ കെ.കെ സലാം മാസ്റ്റർ, അഡ്വ.ഗിരീഷ് നിർമ്മല കുട്ടികൃഷ്ണൻ ,വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ്P.A ബാവ സെക്രട്ടറി P.P. അബ്ദുറഹ്മാൻ, തിരൂർ നഴ്സിംഗ് ഹോം മാനേജിംഗ് ഡയറക്ടർമാരായ ഡോ. നാസർ, ഡോ. നൗഷാദ് എന്നിവർ പങ്കെടുത്തു....

തിരൂര്‍ ‍സ്വദേശിയായ വ്യാപാരിയെ കൊലപ്പെടുത്തി ട്രോളി ബാഗിലാക്കി ചുരത്തില്‍ തള്ളി; യുവതിയടക്കം രണ്ടുപേര്‍ പിടിയില്‍മലപ്പുറ...
25/05/2023

തിരൂര്‍ ‍സ്വദേശിയായ വ്യാപാരിയെ കൊലപ്പെടുത്തി ട്രോളി ബാഗിലാക്കി ചുരത്തില്‍ തള്ളി; യുവതിയടക്കം രണ്ടുപേര്‍ പിടിയില്‍

മലപ്പുറം: തിരൂര്‍ സ്വദേശിയായ വ്യാപാരിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ട്രോളി ബാഗിലാക്കി അട്ടപ്പാടിയില്‍ തള്ളി.
തിരൂര്‍ സ്വദേശിയായ ഹോട്ടല്‍ ഉടമ സിദ്ധിക്കാണ് (58) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ ചെന്നൈയില്‍ പിടിയിലായിട്ടുണ്ട്. സിദ്ധിഖിന്റെ ഹോട്ടലിലെ തൊഴിലാളി ഷിബിലി, ഇയാളുടെ പെണ്‍സുഹൃത്ത് ഫര്‍ഹാന എന്നിവരാണ് പിടിയിലായിരിക്കുന്നത്. ഇവരിപ്പോള്‍ തമിഴ്‌നാട് പൊലീസിന്റെ കസ്റ്റഡിയില്‍ ചെന്നൈയിലാണ് ഉള്ളത്.

കോഴിക്കോട് ഒളവണ്ണയിലുള്ള ഹോട്ടലുടമയാണ് സിദ്ധിഖ്. കഴിഞ്ഞ രണ്ടുദിവസമായി ഇയാളെ കാണാനില്ല എന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. കൊലപാതകം നടന്നിരിക്കുന്നത് എരഞ്ഞിമാവിലെ ഹോട്ടലില്‍ വെച്ചാണെന്നാണ് പ്രാഥമിക വിവരം.
ചൊവ്വാഴ്ചയാണ് കൊലപാതകം നടന്നതെന്നാണ് ലഭിക്കുന്ന വിവരം. എരഞ്ഞിപ്പാലത്തുള്ള ഹോട്ടലില്‍ സിദ്ധിഖ് മുറിയെടുത്തിരുന്നു. ഇവിടെവെച്ചാണ് ഇയാള്‍ കൊല്ലപ്പെടുന്നത്. മൃതദേഹം ട്രോളി ബാഗിലാക്കി അട്ടപ്പാടി ചുരത്തില്‍ കൊണ്ടുപോയി തള്ളിയ ശേഷം പ്രതികള്‍ ചെന്നൈയിലേക്ക് കടന്നതാണെന്നാണ് വിവരം.

പിന്നീട് ചെന്നൈയിലേക്ക് മുങ്ങിയ ഇവരെ കേരളാ പൊലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേരളാ പൊലീസ് സംഘം ചെന്നൈയിലെത്തി ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കേരളത്തിലേക്ക് കൊണ്ടുവരും.
നാളെ മലപ്പുറം എസ്പി മൃതദേഹം വെട്ടിമുറിച്ചു ഉപേക്ഷിച്ച സ്ഥലത്തെത്തും. മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്താന്‍ പൊലീസ് ശ്രമം തുടങ്ങി.

കാൺമാനില്ല.08-05-2023ഫോട്ടോയിൽ കാണുന്ന 15 വയസ്സ് പ്രായമുള്ളകുറ്റിപ്പാല ,ക്ലാരി പുത്തൂർ താമസിക്കുന്നഅഹമ്മദ് കബീർ എന്നവരുട...
08/05/2023

കാൺമാനില്ല.

08-05-2023
ഫോട്ടോയിൽ കാണുന്ന
15 വയസ്സ് പ്രായമുള്ള
കുറ്റിപ്പാല ,ക്ലാരി പുത്തൂർ താമസിക്കുന്ന
അഹമ്മദ് കബീർ എന്നവരുടെ മകൻ
മിദ്ലാജ് എന്ന വിദ്ധ്യാർത്ഥിയേ
ഇന്ന് രാവിലെ മുക്കം പള്ളിദർസിൽ നിന്നും കാണാതായിട്ടുണ്ട്

ഇന്ന് ഉച്ചക്ക് കോട്ടക്കൽ ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് കണ്ടവരുണ്ട്.
പിന്നീട് ഒരു വിവരവും ഇല്ല
എന്തെങ്കിലും വിവരം ലഭിക്കുന്നവർ
അറിയിക്കുക.

എന്ന്

പിതാവ് അഹമ്മദ് കബീർ CP
75102 62313

രജിസ്റ്റേർഡ് എഞ്ചിനേർസ് ആൻഡ് സൂപ്പർവൈസർസ് ഫെഡറേഷൻ തിരൂർ ഏരിയ കമ്മിറ്റി നടത്തുന്ന "ദി സ്കെച്ച് -റെൻസ്‌ഫെഡ് ഗ്രാൻഡ് ഡേ" താ...
06/03/2023

രജിസ്റ്റേർഡ് എഞ്ചിനേർസ് ആൻഡ് സൂപ്പർവൈസർസ് ഫെഡറേഷൻ തിരൂർ ഏരിയ കമ്മിറ്റി നടത്തുന്ന "ദി സ്കെച്ച് -റെൻസ്‌ഫെഡ് ഗ്രാൻഡ് ഡേ" താനാളൂരിൽ...

തിരൂർ താനൂർ തലക്കാട് യൂണിറ്റുകളെ കോർത്തിണക്കി റെൻസ്‌ഫെഡ് തിരൂർ ഏരിയ കമ്മിറ്റി 09/03/2023 - 3:00pm നു താനാളൂർ CK കൺവെന്‍ഷന്‍ ഹാളിൽ വെച്ചു *THE SKETCH-RENSFED GRAND DAY* സംഘടിപ്പിക്കുന്നു.

താനാളൂർ ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി മല്ലിക ടീച്ചർ ഉൽഘാടനം നിർവഹിക്കുന്ന ഈ പ്രൊഫഷണൽസ് മീറ്റിൽ ജില്ലയുടെ നാന ഭാഗങ്ങളിൽ നിന്നുള്ള പ്രഗൽഭരായ എഞ്ചിനിയേസ് പങ്കെടുക്കും.

*എഞ്ചിനീയര്‍ ശ്രീ ഫൈസൽ ബാലുശ്ശേരി* "ഭവന നിർമാണവും സൂപ്പർവിഷനും" എന്നവിഷയത്തെ ആസ്പദമാക്കി സംസാരിക്കും.എഞ്ചിനിയറിങ് വൈധിക്ത്യ രംഗത്തു പരിചയ സംബന്നനും അനുഭവസമ്പത്തുമുള്ള അദ്ദേഹതിന്റെ പ്രസംഗങ്ങൾ ഏറെ ശ്രദ്ദയാകർഷിച്ചവയാണ്. ശ്രീ ഫൈസൽ സാറിനു പുറമെ റെൻസ്‌ഫെഡ് ബിൽഡിങ് റൂൾ നിരീക്ഷകൻ ശ്രീ ജുനൈസ് കരുവാടി കെട്ടിട നിർമാണ ചട്ടം വിഷയമായും റെൻസ്‌ഫെഡ് സംസ്ഥാന വൈസ് പ്രസിണ്ടന്റ് ശ്രീ നസീം വള്ളിക്കാപ്പറ്റ സംഘടന എന്തിന് എന്ന വിഷയത്തെ ആസ്പതമാക്കിയും സംസാരിക്കും.

റെൻസ്‌ഫെഡ് തിരൂർ ഏരിയ കമ്മിറ്റി പ്രസിഡന്റ് ശ്രീ സഫീർ താനൂർ അദ്ധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ റെൻസ്‌ഫെഡ് ജില്ല പ്രസിഡന്റ് ശ്രീ സൈനുദ്ധീൻ വള്ളിക്കാടൻ ജില്ലാ സെക്രട്ടറി ശ്രീ സാദിഖ് മൂപ്പൻ ട്രഷറർ ശ്രീ ശറഫുദ്ധീൻ നരിക്കുനി, ഏരിയയിൽ നിന്നുള്ള സംസ്ഥാന സമിതി അംഗം ശ്രീ മുഹമ്മദ് ഷാഫി , ഏരിയ സെക്രട്ടറി ഷഫീഖ് ഹോമാർട് , ഏരിയ ട്രഷറർ സലാം TLCC ,യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ സംസാരിക്കും .

റെൻസ്‌ഫെഡ് തിരൂർ ഏരിയയുടെ ഫെയ്‌സ്ബുക്ക് പേജിന്റെ ഔദ്യോഗിക അനാവരണവും, പുതിയ അംഗങ്ങൾകുള്ള മെമ്പർഷിപ് വിതരണവും ചടങ്ങിനോടനുബന്ധിച്ചു നടക്കുന്നതാണ്.

*മരണവാർത്ത*ഒഴൂർ വെട്ടുകുളം സ്വദേശിയും ദേവധാർ സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയുമായ മിസിരി ത്താനകത്ത് മുഹമ്മദ് സിനാൻ ...
10/02/2023

*മരണവാർത്ത*

ഒഴൂർ വെട്ടുകുളം സ്വദേശിയും ദേവധാർ സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയുമായ മിസിരി ത്താനകത്ത് മുഹമ്മദ് സിനാൻ (15) മരണപ്പെട്ടിരിക്കുന്നു. രണ്ട് വർഷത്തോളമായി കാൻസർ ബാധിതനായി ചികിത്സയിലായിരുന്നു

തിരൂരിൽ നായ കുറുകെചാടി   നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരണപ്പെട്ടു.കൂടുതൽ വായിക്കാൻhttps://www.tirurnews.com/20...
13/11/2022

തിരൂരിൽ നായ കുറുകെചാടി നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരണപ്പെട്ടു.

കൂടുതൽ വായിക്കാൻ
https://www.tirurnews.com/2022/11/blog-post_13.html

ഡല്‍ഹിയില്‍ വീണ്ടും ഭൂചലനം.ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. ഒരേ ആഴ്ചയില്‍ തന്നെ രണ്ടാം തവണയ...
12/11/2022

ഡല്‍ഹിയില്‍ വീണ്ടും ഭൂചലനം.

ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. ഒരേ ആഴ്ചയില്‍ തന്നെ രണ്ടാം തവണയാണ് ഭൂചലനം അനുഭവപ്പെട്ടിരിക്കുന്നത്. ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. നേപ്പാളാണ് ഭൂകമ്ബത്തിന്റെ പ്രഭവ കേന്ദ്രം. റിക്ടര്‍ സ്കെയിലില്‍ 5.4 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് നിരവധി പേര്‍ കെട്ടിടങ്ങളില്‍ നിന്ന് പുറത്തേക്ക് ഓടി ഇറങ്ങുകയും ചെയ്‌തു. 5 സെക്കന്റുകളോളം നീണ്ട് നിന്ന അതിശക്തമായ ഭൂചലനമാണ് ഡല്‍ഹിയിലും, നോയിഡയിലും ഗുരുഗ്രാമിലും അനുഭവപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.

ബുധനാഴ്ച പുലര്‍ച്ചെ 1.57ഓടെയും ഡല്‍ഹിയില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. നേപ്പാളില്‍ ഉണ്ടായ ശക്തമായ ഭൂചലനത്തെ തുടര്‍ന്നാണ് ഡല്‍ഹിയിലും ബുധനാഴ്ച ഭൂമികുലുക്കം അനുഭവപ്പെട്ടത്. .റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു ഇത്. അഞ്ച് ഭൂകമ്ബ മേഖലകളില്‍, ഡല്‍ഹി ഏറ്റവും ഉയര്‍ന്ന നാലാമത്തെ മേഖലയ്ക്ക് കീഴിലാണ്.എന്നാല്‍ ഡല്‍ഹി ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമായത് അപൂര്‍വമാണ്. മധ്യേഷ്യയിലോ ഹിമാലയന്‍ പര്‍വതങ്ങളിലോ ഉള്ള പ്രദേശങ്ങളില്‍ അനുഭവപ്പെടുന്ന ചലനങ്ങള്‍ ഡല്‍ഹിയിലും അനുഭവപ്പെടും.

തിരൂർ സബ് ജയിലിൽ ഇടമില്ല; റിമാൻഡ് തടവുകാർക്കു ദുരിതം.തിരൂർ: അസൗകര്യങ്ങളുടെ തടവറയിൽ വീർപ്പുമുട്ടുകയാണ് തിരൂർ സബ് ജയിൽ. 20...
12/11/2022

തിരൂർ സബ് ജയിലിൽ ഇടമില്ല; റിമാൻഡ് തടവുകാർക്കു ദുരിതം.

തിരൂർ: അസൗകര്യങ്ങളുടെ തടവറയിൽ വീർപ്പുമുട്ടുകയാണ് തിരൂർ സബ് ജയിൽ. 20 പേരെ പാർപ്പിക്കേണ്ട സ്ഥലത്ത് ഇവിടെ കഴിയുന്നത് 58 റിമാൻഡ് പ്രതികൾ. തിരൂർ പൊലീസ് സ്റ്റേഷനും കോടതിക്കും ഇടയിലായുള്ള പഴയ കെട്ടിടത്തിലാണ് ജയിൽ പ്രവർത്തിക്കുന്നത്. കുറ്റം തെളിയിക്കുന്നതിനു മുൻപുള്ള റിമാൻഡ് കാലയളവാണ് പ്രതികൾ ഇവിടെ അസൗകര്യങ്ങളിൽ കഴിച്ചുകൂട്ടുന്നത്. ആകെയുള്ളത് ഇടുങ്ങിയ 7 സെല്ലുകൾ. ഇതിൽ ഓരോന്നിലും ഞെങ്ങി ഞെരുങ്ങി കഴിയുന്നത് എട്ടിലേറെപ്പേർ.

പുറമേ നിന്നുള്ള കാറ്റും വെളിച്ചവുമില്ല, നിലം കോൺക്രീറ്റായതിന്റെ പ്രയാസം വേറെ. തുറന്നുവിടാനുള്ള സംവിധാനമില്ലാത്തതിനാൽ ശ്വാസം വിടണമെങ്കിൽ സെല്ലിനു പുറത്തെ ചെറിയ വരാന്തയിലേക്കിറങ്ങണം. ഇതോടെ തീർന്നു ജയിലിലെ ‘സ്വാതന്ത്ര്യം’. ഉദ്യോഗസ്ഥർ കളിക്കാനായി നൽകുന്ന കാരംസും ചെസും ലൂഡോയുമാണ് ഏക ആശ്വാസം. പുസ്തകങ്ങളും വായിക്കാൻ കിട്ടും. മതിലിനപ്പുറം കോടതിയായതിനാൽ അവധി ദിനങ്ങളിൽ മാത്രം ടിവിയും കാണാം. ഓരോ ദിവസവും പത്തോളം പേരെയാണ് ഇവിടെയെത്തിക്കുന്നത്.
കാലാവധി കഴിഞ്ഞോ ജാമ്യം നേടിയോ ആരെങ്കിലും പോയാലും പകരം ആളെത്തും. അത്രത്തോളം തിങ്ങിനിറഞ്ഞാൽ മാത്രം ചിലരെ കോഴിക്കോട്ടേക്കും കണ്ണൂരിലേക്കും മാറ്റും. കഴിഞ്ഞ പിഎഫ്ഐ ഹർത്താൽ സമയത്ത് ജയിൽ നിറഞ്ഞുകവിഞ്ഞിരുന്നു. എത്ര പേരെത്തിയാലും ഇവിടെ ആകെയുള്ളത് 20 പേർക്കുള്ള ഇടവും വസ്ത്രമടക്കം സൗകര്യങ്ങളും മാത്രമാണ്. ജീവനക്കാരുടെ എണ്ണവും കുറവാണ്.

ഒരു സൂപ്രണ്ടും 3 ഡിപിഒമാരും 9 എപിഒമാരുമാണ് ഇവിടെയുള്ളത്. 9 എപിഒമാരിൽ 5 പേർ ദിവസവേതനത്തിനു ജോലി ചെയ്യുന്നവരാണ്. സ്ഥിരമായുള്ള ബാക്കി 4 പേരിൽ ഒരാൾ ട്രെയിനിങ്ങിലും മറ്റൊരാൾ വർക്ക് അറേഞ്ച്മെന്റിൽ തവനൂർ ജയിലിലുമാണ്. കുറഞ്ഞ സ്ഥലസൗകര്യമുള്ള ഇവിടെ നിന്ന് മറ്റെവിടെയെങ്കിലും സ്ഥലം കണ്ടെത്തി ജയിൽ മാറ്റേണ്ട കാലം അതിക്രമിച്ചു.

ഏറ്റവും കുറഞ്ഞത് സെല്ലുകളിൽ നിന്ന് പുറത്തിറങ്ങി ജയിലിനുള്ളിലെ മണ്ണിൽ ചവിട്ടി നടക്കാനെങ്കിലും സൗകര്യമുണ്ടാവേണ്ടതുണ്ട്. ജില്ലയിലെ മറ്റു സബ് ജയിലുകളുടെയും അവസ്ഥ ഏതാണ്ടിതു പോലെയാണ്. തടവുകാരാണെങ്കിലും നിയമം കുറ്റക്കാരാണെന്നു വിധിക്കാത്ത പ്രതികൾ മാത്രമാണ് ഇവിടെ കഴിയുന്നത്. ഇവർക്ക് അൽപം കൂടി സൗകര്യങ്ങളിൽ കഴിയാനുള്ള അവകാശമുണ്ടെന്നാണ് വാദമുയരുന്നത്.

മരണപ്പെട്ടുവൈലത്തൂർ: ബാംഗ്ളാവുംകുന്ന്ബാംഗ്ളാവുംകുന്ന് ചോലക്കൽ ചേപ്പാല ബാവക്ക മകൻ (ബീരാവുണ്ണി ഹാജി )സുധീർ എന്ന ബാബു അൽ ഐന...
09/11/2022

മരണപ്പെട്ടു

വൈലത്തൂർ: ബാംഗ്ളാവുംകുന്ന്
ബാംഗ്ളാവുംകുന്ന് ചോലക്കൽ ചേപ്പാല ബാവക്ക മകൻ (ബീരാവുണ്ണി ഹാജി )സുധീർ എന്ന ബാബു അൽ ഐനിൽ (യു.എ.ഇ) ഹോസ്പിറ്റലിൽ വച്ച് ഇന്ന് മൂന്നര മണിക്ക് മരണപ്പെട്ടിരിക്കുന്നു. മയ്യത്ത് മറ്റന്നാൾ നാട്ടിലെത്തിക്കും.

Address

Ozhur
Tirur

Website

Alerts

Be the first to know and let us send you an email when Tirur News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Tirur News:

Share