M.B.Padmakumar

M.B.Padmakumar A human being with good intentions, living with purpose, capturing frames of untouched lives.

I like to transform letters into moving pictures, wrapping them with sound, mixing with light, painting on canvas in the dark and waiting at the door.

ഇത് വെറും ഒരു സിനിമയല്ല… ആത്മാവിലേക്ക് പടരുന്ന തീയാണ്… ഓണാശംസകൾ😍🙏
05/09/2025

ഇത് വെറും ഒരു സിനിമയല്ല… ആത്മാവിലേക്ക് പടരുന്ന തീയാണ്… ഓണാശംസകൾ😍🙏

03/09/2025
28/08/2025

കുട്ടികളുടെ ഭാവി നമ്മുടെ കയ്യിൽ.
വിജയകരമായ രക്ഷകർതൃത്വം ഓരോ മാതാപിതാവിന്റെയും സ്വപ്നമാണ്. കുട്ടികളെ ശരിയായ വഴിയിൽ വളർത്തി അവരുടെ ജീവിതം സന്തോഷകരവും വിജയകരവുമാക്കാൻ സഹായിക്കുന്ന ചില ലളിതമായ മാർഗങ്ങൾ ഇവിടെ പങ്കുവെയ്ക്കുന്നു.
രക്ഷിതാക്കളുടെ പ്രധാന ഉത്തരവാദിത്തങ്ങൾ
കുട്ടികളുമായി സ്നേഹവും ശാസനയും എങ്ങനെ ബാലൻസ് ചെയ്യാം
കുട്ടികളുടെ കഴിവുകളും ആത്മവിശ്വാസവും വളർത്താനുള്ള മാർഗങ്ങൾ


“ആരാണ് നീലൻ ചെയ്യുന്നത്?” “പത്മകുമാറാണ്… ‘നിവേദ്യം’ സിനിമയിൽ അഭിനയിച്ച നടൻ. അയാളെ വിളിക്കൂ…”എന്റെ ആദ്യ രംഗം മൈസൂർ കൊട്ടാ...
19/08/2025

“ആരാണ് നീലൻ ചെയ്യുന്നത്?”
“പത്മകുമാറാണ്… ‘നിവേദ്യം’ സിനിമയിൽ അഭിനയിച്ച നടൻ.
അയാളെ വിളിക്കൂ…”

എന്റെ ആദ്യ രംഗം
മൈസൂർ കൊട്ടാരത്തിലെ പടിക്കെട്ടുകൾ.
സ്രാങ്കിനോട് പറയേണ്ട ഡയലോഗ് തുടങ്ങുന്നത്, “എടാ സ്രാങ്കേ…” എന്ന് വിളിച്ചു കൊണ്ടാണ്.. സ്ക്രിപ്റ്റ് കൈയിൽ കിട്ടിയതുമുതൽ ഹൃദയം പിടക്കുന്നു,
“പാളിപ്പോയാൽ? ശബ്ദം പുറത്ത് വരാതിരുന്നാൽ?”

പട്ടണം റഷീദിക്ക നീലനെ ഒരുക്കിയെടുക്കാനുള്ള ജോലികൾ തുടരുമ്പോഴും എന്റെ മനസ്സ് മുഴുവൻ ഒരേയൊരു ചിന്ത, “മമ്മൂട്ടി സാറിനൊപ്പം, ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ…”
ഷാജി സാർ “ആക്ഷൻ” വിളിക്കുന്ന നിമിഷം
ഹൃദയം പൊട്ടിത്തെറിക്കുമെന്ന തോന്നൽ.
“ഞാൻ പാളുമോ? നീലനാകാൻ കഴിയാതിരുന്നാൽ?”

അപ്പോൾ, പിന്നിൽ നിന്നൊരു ശബ്ദം, “മമ്മുക്കാ വിളിക്കുന്നു…”
മേക്കപ്പ് പൂർത്തിയാക്കി, ഞാൻ ചെന്നു.

മമ്മൂട്ടി സാർ ചാരുകസേരയിൽ ഇരിക്കുകയാണ്….
"ഗുഡ്മോണിങ് സാർ…" പതുക്കെ ഞാൻ പറഞ്ഞു.
മുഖം തിരിച്ച് എന്നെ നോക്കി… ചിരിച്ചോ എന്നെനിക്കറിയില്ല…
മനസ്സിൽ ഒരുപാട് ആരാധിച്ച ബഹുമാനിച്ച..മമ്മൂട്ടിസാർ എന്നെ നോക്കുന്നു…
നിവേദ്യം കഴിഞ്ഞ് ലോഹിസാറാണ് മമ്മൂട്ടി സാറിന്റെ നമ്പർ എനിക്ക് തന്നത്… ഞാൻ ഫോണിൽ സംസാരിച്ചിട്ടുണ്ട്…നേരിട്ട് ഇപ്പോഴാണ് കാണുന്നത്…
മമ്മൂട്ടി സാർ ചോദിച്ചു:
“എപ്പോഴാണ് എത്തിയത്?”
“ഇന്നലെ, സാർ,” ഞാൻ മറുപടി നൽകി.
പിന്നെ ഒന്നും പറഞ്ഞില്ല.
, “പോകാം,” കൂട്ടിക്കൊണ്ട് വന്നയാൾ പറഞ്ഞു…
എന്റെ ഉള്ളിലെ ഭാരം കൂടി.
“എന്താണ്? അദ്ദേഹം അധികം സംസാരിക്കാത്തത്… നീലനായി ഞാൻ ശരിയല്ലേയോ?”

ഷൂട്ടിംഗ് സമയമെത്തി.
സ്രാങ്കായി മമ്മൂട്ടി സാറും,പത്മകുമാറായി ഞാനും.
ഹൃദയം പൊട്ടിത്തെറിക്കുന്ന പോലെ.
“തെറ്റും… തീർച്ചയായും തെറ്റും…”
ലൈറ്റ് പരിശോധന അവസാനിച്ചു.
അഞ്ജലി, “ഷോട്ട് റെഡി,” എന്നു അറിയിച്ചു.
എന്റെ ഹൃദയത്തിന്റെ ഭാരം കൂടി… ഞാൻ തലകുനിച്ചു…

എന്റെ തോളിൽ ഒരു കൈ.ഞാൻ മുഖമുയർത്തി നോക്കി…
മമ്മൂട്ടി സാർ, ചിരിച്ചുകൊണ്ട് എന്നെ നോക്കുന്നു…
“ക്യാമറയ്ക്ക് മമ്മൂട്ടിയെയും പത്മകുമാറിനെയും അറിയില്ല.
ഇവിടെ സ്രാങ്കും നീലനും മാത്രമേ ഉണ്ടായിരിക്കൂ.
ടെൻഷൻ വേണ്ട.”
ആ വാക്കുകൾ,
എന്റെ ആത്മാവിലെ ഇരുട്ടിലേക്ക് ഒരു വെളിച്ചമായി ഒഴുകി.
ആക്ഷനു മുൻപ്, ഞാൻ അദ്ദേഹത്തിന്റെ കാലിൽ തൊട്ടു തൊഴുതു.
അന്ന്, ആദ്യ ടെക്കിൽ തന്നെ, എനിക്ക് ഭംഗിയായി അഭിനയിക്കാൻ സാധിച്ചു…
അന്ന് മുതൽ ഇന്നുവരെയും,
ആ വാക്കുകൾ,
എന്റെ യാത്രയ്ക്ക് വഴികാട്ടിയായി…
ദൂരെ ഒരു നക്ഷത്രം,
താഴേക്ക് എന്നെയും നോക്കുന്നു എന്ന് പിന്നീട് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്,

ഷൂട്ടിംഗ് അവസാനിച്ച ദിവസം,
കായലോരത്ത് ലൊക്കേഷൻ.
ഞാൻ യാത്ര ചോദിച്ചു. മമ്മൂട്ടി സാർ ചിരിച്ചു പറഞ്ഞു:
“ഇനിയും കാണാം.”

വീട്ടിലെത്തി കുറച്ച് ദിവസങ്ങൾക്ക് ശേഷം,
ജോർജ് ചേട്ടന്റെ വിളി വന്നു…
“ ജോണി ആന്റണിയെ പോയി കാണാൻ…മമ്മുക്ക പറഞ്ഞു”

‘പട്ടണത്തിൽ ഭൂതം’ സിനിമയിൽ സർക്കസിലെ ബൈക്ക് റേസറായ ‘തേജ’ എന്ന കഥാപാത്രത്തിന് എന്നെ ശുപാർശ ചെയ്തത് മമ്മൂട്ടി സാറായിരുന്നു.
ബോംബയിൽ നിന്ന് ജോണി ആന്റണി നേരത്തെ തീരുമാനിച്ചിരുന്ന നടനെ മാറ്റിയത് മമ്മുട്ടിസാറിന്റെ ശക്തമായ ശുപർശയായിരുന്നുവെന്ന് പിന്നീടാണ് ഞാനറിഞ്ഞത്. എന്റെ സിനിമാ അഭിനയ കരിയറിലെ തിരശ്ശീല വീണതും പട്ടണത്തിൽ ഭൂതത്തിലെ തേജയെന്ന കഥാപാത്രമായിരുന്നു എന്നതും മറ്റൊരു സത്യം.

കഴിഞ്ഞ കുറച്ച് നാളായി മമ്മൂട്ടി സാറിന് സുഖമില്ലെന്ന് മാ ധ്യമങ്ങളിൽ കൂടി അറിഞ്ഞപ്പോൾ മുതൽ, ഞങ്ങളുടെ കുടുംബത്തിന്റെ പ്രാർത്ഥനകളിൽ അദ്ദേഹം ഉണ്ടായിരുന്നു.
കടപ്പാടുകൊണ്ടല്ല…
ആരാധനകൊണ്ടല്ല…
അതിലുമപ്പുറം
എന്റെ സന്തോഷങ്ങളിലും സങ്കടങ്ങളിലും
ദൂരെ നിന്ന് നോക്കുന്ന
ഒരു വലിയ ഹൃദയത്തിനു വേണ്ടി,
ദുരെ നിന്ന് ചേർത്തുപിടിക്കുന്ന
ഒരു ജ്യേഷ്ഠനോടുള്ള കരുതൽ..
ഇന്ന് അറിഞ്ഞു, അദ്ദേഹം വീണ്ടും പൂർണ്ണാരോഗ്യത്തോടും ശക്തിയോടും
തിരികെ വന്നിരിക്കുന്നു.
മനസ്സിന് ഒരാശ്വാസം.
ദൈവത്തോടുള്ള നന്ദി…
മമ്മൂട്ടി സാർ എന്നും കരുത്തോടെ
ജീവിതത്തെയും സിനിമയെയും
മനോഹരമാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു…

18/08/2025

ജാനകിക്കുവേണ്ടി ഞാൻ ക്രൂരനായി…
ടോക്കൺ നമ്പർ - 5

ചിരിക്കുന്ന മുഖങ്ങളാണ് വീടിന്റെ വെളിച്ചം.ഹൃദയങ്ങൾ ഒന്നു ചേർന്നാൽപ്രശ്നങ്ങൾ പോലും സംഗീതമാകും.കൊടുങ്കാറ്റുകൾ ഇല്ലാത്ത വീടു...
17/08/2025

ചിരിക്കുന്ന മുഖങ്ങളാണ് വീടിന്റെ വെളിച്ചം.
ഹൃദയങ്ങൾ ഒന്നു ചേർന്നാൽ
പ്രശ്നങ്ങൾ പോലും സംഗീതമാകും.

കൊടുങ്കാറ്റുകൾ ഇല്ലാത്ത വീടുകളില്ല,
പക്ഷേ അത് പുറത്തേക്ക് വീശേണ്ടതല്ല,
വീടിന്റെ ചുവരുകൾക്കുള്ളിൽ
തളച്ചുവെച്ചാൽ
മഴക്കാലം പോലും പൂക്കാലമാകും.

മാതാപിതാക്കൾ കുട്ടികളുടെ കണ്ണാടിയാണ്;
നമ്മുടെ നിഴലുകൾ അവർക്ക് പാഠമാകരുത്,
നമ്മുടെ പ്രകാശം വഴികാട്ടിയാകണം.

മനസ്സിൽ കരുണയും, വാക്കുകളിൽ സ്നേഹവും,
ജീവിതത്തിൽ ഉത്തരവാദിത്തവും ഉണ്ടെങ്കിൽ
കുടുംബം മാത്രമല്ല,
ഒരു ദേശവും മഹത്തായിത്തീരുന്നു.

നല്ല കുട്ടികളാണ്
ഒരു നല്ല നാളെയുടെ ഉറച്ച വാഗ്ദാനം;
കുടുംബത്തിന്റെ ചിരിയിൽ നിന്നാണ്
നാടിന്റെ ഭാവി വിരിയുന്നത്.

15/08/2025

ഞങ്ങൾ ഫാമിലി വീഡിയോ നിർത്തുന്നു…

13/08/2025

ഒരു സിനിമയുടെ ജനനം-4
നിർമ്മാതാവിനെ തേടി...

ജീവിതത്തിൽ ആദ്യമായി സ്വന്തമാക്കുന്ന വാഹനവും, ആദ്യമായി അനുഭവിക്കുന്ന പ്രണയവും എന്നും മായാത്ത നിറമുള്ള ഓർമ്മകളായിരിക്കും.എ...
01/08/2025

ജീവിതത്തിൽ ആദ്യമായി സ്വന്തമാക്കുന്ന വാഹനവും, ആദ്യമായി അനുഭവിക്കുന്ന പ്രണയവും എന്നും മായാത്ത നിറമുള്ള ഓർമ്മകളായിരിക്കും.
എന്റെ ആദ്യത്തെ വാഹനം, ചാരനിറത്തിലുള്ള ഒരു ബജാജ് ചേതക് സ്കൂട്ടറായിരുന്നു.
ആ സ്കൂട്ടറിൽ പറന്നുനടന്ന ആദ്യത്തെ ആ ദിവസം ഇന്നും എന്റെ മനസ്സിൽ ഇന്നലെപോലെ തെളിഞ്ഞുനിൽക്കുന്നു. രണ്ട് ചക്രങ്ങൾ എന്റെ കാലുകളുടെ ഭാഗമായതായി തോന്നിയതിനാൽ, അതുവരെ സങ്കൽപ്പിക്കാനാകാത്ത വേഗതയിൽ ഞാൻ പറന്നുനടന്ന ദിവസം.

ഇടയ്ക്കിടെ എന്നെ അസ്വസ്ഥമാക്കിയത്, അദൃശ്യമായ ഒരു കടിഞ്ഞാണുപോലെ എന്നെ ബന്ധിപ്പിച്ചിരുന്ന അച്ഛന്റെ ചിട്ടകളായിരുന്നു, ചിലപ്പോൾ അയഞ്ഞതും, ചിലപ്പോൾ ദൃഢമായതും.

"മണിക്കൂറിൽ 40 കിലോമീറ്ററിൽ കൂടുതൽ പോകരുത്. നിന്നേക്കാൾ മറ്റുള്ളവരെ ശ്രദ്ധിക്കുക. നീ എത്ര സുരക്ഷിതനാണെന്ന് വിചാരിച്ചാലും, സ്വന്തം യാത്രയെക്കുറിച്ച് മാത്രം ചിന്തിക്കുന്നവരോട് റോഡ് എപ്പോഴും ദയ കാണിക്കില്ല..." സ്കൂട്ടർ എടുക്കുന്നതിന് മുൻപുള്ള അച്ഛന്റെ ഉപദേശം.
ഞാൻ കുഞ്ഞൊന്നുമല്ലല്ലോ എന്ന് പറയണമെന്ന് തോന്നി... പക്ഷേ പറഞ്ഞില്ല.

അന്ന് എന്റെ സമയം പതിവിനേക്കാൾ വേഗത്തിൽ പാഞ്ഞുപോയി. ആദ്യ വാഹനം, ആദ്യയാത്ര, കൂട്ടുകാരുടെ മുന്നിൽ അഭിമാനപ്രദർശനം...
സമയത്തെ എനിക്ക് ആപേക്ഷികമായി തോന്നിയത്, എവിടെയായിരുന്നാലും ആറുമണിക്ക് മുൻപ് വീട്ടിലെത്തണമെന്ന് അച്ഛൻ നൽകിയ കർശന നിർദ്ദേശങ്ങൾ ഞാൻ മറന്നുപോയപ്പോഴായിരുന്നു.

പട്ടാളക്കാരനായിരുന്നു എന്റെ അച്ഛൻ. കരുത്തുള്ള ശരീരവും കട്ടിയുള്ള കൊമ്പൻ മീശയും മുഴങ്ങുന്ന ശബ്ദവും, വിരമിച്ചതിന് ശേഷവും അതിർത്തി കാത്ത ഒരു പട്ടാളക്കാരന്റെ അന്തസ്സിന്റെ അടയാളങ്ങളായി അച്ഛൻ കാത്തുസൂക്ഷിച്ചു.

ചേട്ടനു കിട്ടുന്ന സ്വാതന്ത്ര്യവും എനിക്ക് കിട്ടുന്ന പാരതന്ത്ര്യവും കാണുമ്പോൾ, അച്ഛന്റെ കാഴ്ചയിൽ ഞാനൊരു ശത്രുവാണോ എന്നുപോലും എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.
അച്ഛൻ വിരമിച്ച ശേഷമാണ് എന്റെ ജനനം. അതുകൊണ്ടായിരിക്കാം, അച്ഛന് എന്റെ കാര്യങ്ങളിൽ അല്പം ശ്രദ്ധ കൂടുതലായിരുന്നു. പട്ടാളക്കാരന്റെ പാരമ്പര്യം എന്നിലൂടെയെങ്കിലും നിലനിർത്താനാണ് അച്ഛന്റെ തീരുമാനം എന്ന് തിരിച്ചറിഞ്ഞപ്പോൾ, ഞാൻ ഇങ്ങനെ ചോദിച്ചു:
വാവിന് ബലിയാടാകുന്ന കോഴിയെ കഴുത്ത് ഞെരിച്ച് കൊല്ലുന്ന അച്ഛന്റെ ധൈര്യത്തിനുമുന്നിൽ പോലും,
കണ്ണിൽ ഇരുട്ട് വീണ് ബോധം കെടുന്ന എന്നെ,
തോക്കുമായി അതിർത്തി കാക്കുന്ന പട്ടാളക്കാരനാക്കാനുള്ള അച്ഛന്റെ ആഗ്രഹം എത്ര അപലപനീയമാണ്, അച്ഛാ!
"എന്താ തുറിച്ച് നോക്കുന്നേ..."
അച്ഛന്റെ ഘനഗാംഭീര്യചോദ്യത്തിന് മുന്നിൽ, ഒന്നും പറയാനില്ലാതെ തോളനക്കി നടന്നുപോയ എത്രയോ സന്ദർഭങ്ങൾ. എന്റെ ചോദ്യങ്ങൾ പലപ്പോഴും തൊണ്ടക്കുഴിയിൽ തന്നെ കുടുങ്ങിപ്പോയി.

ആകാശത്തിൽ വെളിച്ചം പൂർണ്ണമായും മാഞ്ഞിരുന്നു.
അവസാന പക്ഷിയും ചേക്കേറാനായി പറന്നുകഴിഞ്ഞു.
ഡിസംബർ മഞ്ഞ് പ്രകൃതിയെ പൊതിയാൻ തുടങ്ങിയിരുന്നു.
സൈക്കിൾമുക്ക്, എന്റെ വീട്ടിലേക്ക് തിരിയുന്ന ജങ്ഷൻ.

നാട്ടിലെ ആദ്യത്തെ ഗൾഫുകാരൻ, നാറാപിള്ള ചേട്ടൻ, പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ ചിഹ്നമായി ലഭിച്ചത് സൈക്കിളായിരുന്നു.
അന്നത്തെ കാലത്ത് ചിഹ്നങ്ങളുടെ പകർപ്പ് ഷെയർ ചെയ്യാൻ അവസരങ്ങളില്ലാത്തതിനാൽ, ആൽമരത്തിൽ ഒരു പഴയ ഹെർക്കുലീസ് സൈക്കിൾ നാറാപിള്ളചേട്ടൻ കെട്ടിത്തൂക്കി നാട്ടുകാരോട് വോട്ട് ചോദിച്ചു.
ജങ്ഷനിലൂടെ കടന്നുപോകുന്ന എല്ലാവർക്കും സൈക്കിൾ ഒരു കൗതുക വസ്തുവായിമാറി, പക്ഷേ വോട്ടായി മാറിയില്ല.
നാറാപിള്ള ചേട്ടൻ തോറ്റുപോയി.
പക്ഷേ, ആ ജങ്ഷന് നാട്ടുകാർ സൈക്കിൾമുക്ക് എന്ന പേരിട്ടു വിളിച്ചു, മാന്നാറിൽ നിന്ന് വരുമ്പോൾ, പന്നായിപ്പാലം കയറി ഇറങ്ങി സൈക്കിൾമുക്കിൽ എത്തി, ഇടത്തേക്ക് തിരിയണം എനിക്ക് വീട്ടിൽ പോകാൻ.

പന്നായിപ്പാലത്തിൽ എത്തിയപ്പോൾ, ഒരിക്കലും കാണാത്തത്ര തിരക്ക്.
എത്ര ശ്രമിച്ചിട്ടും, സ്കൂട്ടർ ഒരടി പോലും മുന്നോട്ട് എടുക്കാൻ കഴിയുന്നില്ല.
വീട്ടിലെത്താൻ വൈകിയാൽ, അച്ഛൻ വഴക്ക് കടുപ്പിക്കും.
എന്റെ ക്ഷമ നശിക്കാൻ തുടങ്ങി.
അതുവഴി കടന്നുപോയ ഒരാളോട് കാര്യം തിരക്കി.
"സൈക്കിൾമുക്കിൽ ആരെയോ വണ്ടി തട്ടി..." അയാൾ പറഞ്ഞു.
തൊട്ടുമുന്നിൽ നടന്നത് എന്റെ ജീവിതത്തിന്റെ ദിശ തന്നെ മാറ്റാൻ പോകുന്ന സംഭവമാണെന്ന് അറിയാതെ, മാർഗ്ഗം തടഞ്ഞ നിർഭാഗ്യവാനെ ശപിച്ചു ഞാൻ കാത്തുനിന്നു.
ഇന്നലെ വന്ന പാലമോ, ഇന്നത്തെ തിരക്കോ ശ്രദ്ധിക്കാതെ,
നദി എന്റെ കാൽകീഴിലൂടെ ഒഴുകുന്നത് ഞാൻ ആ നിമിഷം ശ്രദ്ധിച്ചില്ല.
ഒരു ആംബുലൻസ് സൈറൺ മുഴക്കി, കാത്തിരുപ്പിനെ കീറിമുറിച്ചു കടന്നു പോയി.
ആംബുലൻസ് തട്ടി കടന്നു പോയ വായു ഒരു കാറ്റായി എന്നിൽ പതിച്ചു,
അത് എനിക്ക് ഒരു ആശ്വാസമായി തോന്നി. ഞാൻ സ്കൂട്ടർ വേഗം മുന്നോട്ട് എടുത്തു സൈക്കിൾ മുക്കിൽ എത്തിയപ്പോൾ, അപകടത്തെക്കുറിച്ച് ചർച്ച ചെയ്തുകൊണ്ട് ഒരു ആൾക്കൂട്ടം അവിടെ കൂടിയിരുന്നു. അവരിൽ ഒരാൾ ഗോപിച്ചേട്ടനായിരുന്നു, ആൽമരത്തിനരികെ ഒരു ചെറിയ കട നടത്തിയിരുന്ന മനുഷ്യൻ. അദ്ദേഹത്തിന്റെ നാരങ്ങാവെള്ളം ആ പ്രദേശത്ത് പ്രസിദ്ധമായിരുന്നു.
രുചിക്ക് എന്തെങ്കിലും പ്രത്യേക ചേരുവ ചേർക്കുന്നുണ്ടോ എന്ന് ആളുകൾ തമാശയായി ചോദിക്കുമ്പോൾ, അദ്ദേഹം ചിരിച്ചുകൊണ്ട് പറയും:
"അതെ, ഓരോ ഗ്ലാസിലും ഞാൻ എന്റെ സ്നേഹം കലർത്തും."
എന്നെ കണ്ടപ്പോൾ, അദ്ദേഹം സ്കൂട്ടറിനരികിലേക്ക് ഓടിയെത്തി എന്നെ തടഞ്ഞു. വിളറിയ മുഖവുമായി ഗോപിച്ചേട്ടൻ എന്നോട് ചോദിച്ചു:
"എന്താ, നീ ആശുപത്രിയിൽ പോയില്ലേ?"
കാര്യത്തിന്റെ ഗൗരവം അറിയാതെ, തടഞ്ഞു നിർത്തിയതിൽ അമർഷം രേഖപ്പെടുത്തി ഞാൻ ചോദിച്ചു:
"ഞാൻ എന്തിനാണ് പോകേണ്ടത്? എന്റെ ആരുമല്ലല്ലോ!"
"ആംബുലൻസിൽ ഉണ്ടായിരുന്നത്... നിന്റെ അച്ഛനായിരുന്നു..."
ഒരു നിമിഷം, എന്റെ ചുറ്റുമുള്ളതെല്ലാം മാഞ്ഞുപോയി, ആൽമരം, തിരക്കേറിയ കവല, ഡിസംബർ മഞ്ഞ്... ഞാൻ ഒന്നും കണ്ടില്ല, ഒന്നും കേട്ടില്ല.
താമസിച്ചാൽ വഴക്ക് കേൾക്കുമെന്ന് ഭയന്ന്, ഉപദേശിക്കുമെന്ന് ഭയന്ന്, എപ്പോഴും ഓടിയൊളിക്കാൻ ശ്രമിച്ചിരുന്ന എനിക്ക് ആ നിമിഷം, അച്ഛന്റെ ശബ്ദം വീണ്ടും കേൾക്കണമെന്നു തോന്നി.

എങ്ങനെയോ ഞാൻ പരുമല ആശുപത്രിയിൽ എത്തി. അകത്ത് കടന്നപ്പോൾ, അവർ അച്ഛനെ മറ്റൊരു ആംബുലൻസിലേക്ക് മാറ്റുന്നത് കണ്ടു.
അച്ഛന്റെ പരുക്കുകൾക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതിനായി, കൂടുതൽ സൗകര്യങ്ങളുള്ള മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കത്തിലായിരുന്നു അവർ.
യാന്ത്രികമായി ഞാനും ആംബുലൻസിൽ കയറി. അച്ഛന് ബോധമുണ്ടായിരുന്നു.
എന്റെ കണ്ണുനീർ നിയന്ത്രണമില്ലാതെ ഒഴുകി. എന്റെ കൈ മുറുകെ പിടിച്ച്, പതിഞ്ഞ സ്വരത്തിൽ അച്ഛൻ പറഞ്ഞു:
"പേടിക്കേണ്ട മോനേ... എനിക്ക് കുഴപ്പമൊന്നുമില്ല. വീട്ടിൽ ഒരുപാട് പണിയുണ്ട്... നമുക്ക് വീട്ടിൽ പോകാം."
അത്രയും പതിഞ്ഞ സ്വരം അച്ഛനിൽ നിന്ന് ഞാൻ ആദ്യമായാണ് കേൾക്കുന്നത്.

വിരമിച്ച ശേഷവും അച്ഛൻ ഒരിക്കലും വിശ്രമിച്ചില്ല. പട്ടാളത്തിൽ സേവിച്ച അതേ അർപ്പണബോധത്തോടെ അച്ഛൻ പച്ചക്കറികൾ കൃഷി ചെയ്തു, പാടത്ത് കൃഷിയിറക്കി, പശുക്കളെ വളർത്തി.
അച്ഛൻ ഒരിക്കലും വില കൂടിയ വസ്ത്രങ്ങൾ ഉപയോഗിച്ചിട്ടില്ല. പഴകിയ ചെരിപ്പിന്റെ വാറ് മാറ്റിയിടുകയല്ലാതെ, പുതിയൊരെണ്ണം വാങ്ങാൻ പോലും തയ്യാറായില്ല.
സമ്പാദിച്ച ഓരോ രൂപയും ഞങ്ങളുടെ കുടുംബത്തിനുവേണ്ടിയായിരുന്നു, താനില്ലെങ്കിലും വീട്ടുകാർ ഒന്നിനും ബുദ്ധിമുട്ടരുത് എന്ന ഒരു ഗൃഹനാഥന്റെ കരുതൽ. എല്ലാ സന്ധ്യയിലും കണക്കുപുസ്തകത്തിന്റെ താളുകളിൽ ആ ദിവസത്തെ ഭാരം അച്ഛൻ ഇറക്കിവയ്ക്കും.
'നമുക്ക് വീട്ടിൽ പോകാം, അച്ഛന് ഒരുപാട് പണിയുണ്ട്…' ആംബുലൻസിന്റെ പേടിപ്പെടുത്തുന്ന ശബ്ദത്തിൽ അച്ഛന്റെ ശബ്ദം അലിഞ്ഞു പോയി.

പത്ത് കിലോമീറ്റർ അകലെയുള്ള പുഷ്പഗിരി ആശുപത്രിയിലാണ് ഞങ്ങൾ എത്തിയത്.
ഇരുപത് മിനിറ്റ് മാത്രം നീളുന്ന യാത്ര എനിക്ക് ഇരുപത് മണിക്കൂറായി തോന്നി.
സമയം ഒരു ഉപാധിയല്ല, മനസ്സിന്റെ ഘടനയാണ്.
ഞാൻ എന്റെ സ്കൂട്ടറിൽ ആദ്യമായി പോയപ്പോൾ, സമയം പാഞ്ഞുപോവുകയായിരുന്നു.
എന്നാൽ ഈ ആംബുലൻസിൽ, സമയം ചതുപ്പിൽ പൂഴ്ന്നിറങ്ങുന്നതുപോലെ തോന്നി.
അത്യാഹിത വിഭാഗത്തിൽ അച്ഛനെ പരിശോധിച്ച ഡോക്ടർ ഉടൻ സ്കാൻ ചെയ്യാൻ നിർദ്ദേശിച്ചു.
എന്റെ കൈ മുറുകെ പിടിച്ച്, അച്ഛൻ വെള്ളം ചോദിച്ചു.
വെള്ളം കൊടുക്കാൻ ഞാൻ ശ്രമിച്ചപ്പോള്‍, നഴ്‌സ് തടഞ്ഞു,
സ്കാനിന് മുൻപ് വെള്ളം കുടിക്കാൻ പാടില്ല.
“ഇത്തിരി മതി, മോനേ… തൊണ്ട വരളുന്നു…” അച്ഛൻ യാചിച്ചു.
വളരെ വിഷമത്തോടെ ഞാൻ പറഞ്ഞു:
“സ്കാൻ കഴിഞ്ഞിട്ട്, അച്ഛാ.”
വീൽചെയറിൽ അച്ഛനെ സ്കാനിംഗ് മുറിയിലേക്ക് കൊണ്ടുപോകുമ്പോഴും,
അച്ഛൻ എന്റെ കൈയിൽ മുറുകെ പിടിച്ചുകൊണ്ടിരുന്നു.
അച്ഛന്റെ കണ്ണുകൾ, എന്റെ കണ്ണുകളിലേക്ക് ഇമവെട്ടാതെ ഉറപ്പിച്ചുനിന്നു.
സ്കാനിംഗ് മുറിയുടെ വാതിൽ കടന്ന് പോകുമ്പോൾ,
നഴ്‌സ് എന്റെ കൈയിൽ നിന്ന് അച്ഛന്റെ പിടി ഒഴിവാക്കി.
ഏന്തോ പറയാനായി അച്ഛന്റെ ചുണ്ടുകൾ അനങ്ങിയത് ഞാൻ കണ്ടു, പക്ഷേ വ്യക്തമായില്ല.
അന്ന്, സ്കാനിംഗ് മുറിയുടെ വാതിൽ ഞങ്ങൾക്കിടയിൽ അടഞ്ഞപ്പോൾ,
എന്റെ കൗമാരവും അവിടെ അവസാനിച്ചു.
എന്റെ ജീവിതത്തിലെ യഥാർത്ഥ പോരാട്ടങ്ങൾ ആരംഭിച്ച നാൾ അതായിരുന്നു.

സ്കാനിൽ തലച്ചോറിൽ രക്തസ്രാവം കണ്ടെത്തി.
അടിയന്തിര ശസ്ത്രക്രിയയ്ക്ക് അച്ഛനെ ഉടൻ പ്രവേശിപ്പിച്ചു.
അന്ന് അടഞ്ഞ അച്ഛന്റെ കണ്ണുകൾ പിന്നീട് ഒരിക്കലും തുറന്നിട്ടില്ല.
ഏഴുമാസത്തോളം, ഉരുകിഉറച്ച മെഴുകുകൂമ്പാരത്തിലെ ദീപനാളം പോലെ
അച്ഛൻ കോമാസ്റ്റേജിൽ ജീവിച്ചു.

അച്ഛൻ പറയാനായിരുന്ന അവസാന വാക്കുകൾ, പിന്നീട് എന്റെ ജീവിതത്തിൽ അവ്യക്തമായി മുഴങ്ങിക്കൊണ്ടിരുന്നു. അത് തിരിച്ചറിയാൻ പിന്നെയും എനിക്ക് ഒരുപാട് നടക്കേണ്ടിവന്നു…

അന്നൊക്കെ…ആർക്കെങ്കിലും ഒരു മെസ്സേജ് അയക്കുമ്പോൾ, അവരുടെ മുഖം മനസ്സിൽ തെളിഞ്ഞുവരും എഴുതുന്ന വരികൾ അവരുടെ ഹൃദയത്തിലേക്ക് ...
30/07/2025

അന്നൊക്കെ…
ആർക്കെങ്കിലും ഒരു മെസ്സേജ് അയക്കുമ്പോൾ, അവരുടെ മുഖം മനസ്സിൽ തെളിഞ്ഞുവരും എഴുതുന്ന വരികൾ അവരുടെ ഹൃദയത്തിലേക്ക് ചെന്ന് ചേരും.. കത്തെഴുത്തിന്റെ ഭംഗിയതാണ്, ഹൃദയത്തിൽ നിന്ന് ഹൃദയത്തിലേക്ക് നീങ്ങുന്ന സ്നേഹ സന്ദേശങ്ങൾ. മേൽവിലാസക്കാരന് കിട്ടാനെടുക്കുന്ന സമയം, മറുപടിക്കായി കാത്തിരിക്കുന്ന സമയം. ആ കാത്തിരിപ്പിനും ഒരു സുഖം ഉണ്ടായിരുന്നു.

'അനിയത്തിപ്രാവ്' കത്തിക്കയറി നിൽക്കുകയാണ്. കുഞ്ചാക്കോബോബനോട് എല്ലാവരെയും പോലെ എനിക്കും ആരാധനതോന്നിയകാലം. (എന്റെ സിനിമാ സ്വപ്നങ്ങൾക്ക് 'അനിയത്തിപ്രാവുമായി' ഒരു ബന്ധമുണ്ട്, അത് പിന്നീടൊരിക്കൽ പറയാം). എന്റെ സ്നേഹാംശസകൾ ഒരു കത്തായി ഞാനയച്ചു.. അന്നൊക്കെ താരങ്ങൾ സമയം കണ്ടെത്തി, ഓരോകത്തുകളും വായിച്ച് സ്വന്തം കൈപ്പടയിൽ, തിരഞ്ഞെടുത്ത കത്തുകൾക്ക് മറുപടി അയക്കുമായിരുന്നു. കുഞ്ചാക്കോ ബോബന്റെ മറുപടി എനിക്കും എത്തി.. എന്റെ ജീവിതത്തിൽ ആദ്യമായി ഒരു സിനിമാനടൻ അയച്ച സ്നേഹാക്ഷരങ്ങൾ! കാലമിത്ര കഴിഞ്ഞിട്ടും മായാതെ ഞാനിത് സൂക്ഷിച്ചു വച്ചു.
കഴിഞ്ഞ കുറേ കാലങ്ങളായി അതേ കുഞ്ചാക്കോബോബനിലേക്ക് ഒരു സന്ദേശമയക്കാൻ ഞാൻ ശ്രമിക്കാത്ത വഴികളില്ല… ഉത്തരമില്ല… പ്രതികരണമില്ല… പരിഗണന പോലും ഇല്ല…
സമൂഹം മാറിപ്പോയി…സാങ്കേതികത മുന്നോട്ടുപോയപ്പോൾ, ബന്ധങ്ങൾ പിന്മാറി. മനസ്സുകൾ മാറി, സമീപനങ്ങൾ മാറി.
ഇന്ന് ശരീരമില്ലാത്ത അക്ഷരങ്ങളും ആത്മാവില്ലാത്ത സന്ദേശങ്ങളുമാണ് ബാക്കിയുള്ളത്.
പോസ്റ്റ് ബോക്സുകൾ ഇല്ലാതായി, പോസ്റ്റുമാന്മാരില്ലാതായി.
മഷി നനഞ്ഞ് എഴുതിയ സ്നേഹ സന്ദേശങ്ങളും
അതിനോടൊപ്പം ഉണ്ടായിരുന്ന കാത്തിരിപ്പിന്റെ അതുല്യസുഖവും, എല്ലാം ഒരൊറ്റ ഓർമ്മച്ചെപ്പിൽ ഭദ്രമായി അടച്ചു വയ്ക്കാം…

29/07/2025

മമ്മൂട്ടിസാറും ശോഭനയുമായിരുന്നു എന്റെ മനസ്സിൽ…
പാഠങ്ങളും പാദസ്വരങ്ങളും- 3 -
ടോക്കൺ നമ്പർ - കഥാപാത്രങ്ങൾക്ക് മുഖങ്ങൾ തേടി

Address

Tiruvalla

Alerts

Be the first to know and let us send you an email when M.B.Padmakumar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to M.B.Padmakumar:

Share