12/01/2026
ഒരു വിവാഹിതയായ സ്ത്രീ, തന്റെ പുരുഷ സുഹൃത്ത് പീഡിപ്പിച്ചു എന്ന് മെയിൽ അയച്ചാൽ പോലീസ് അർധരാത്രിയിൽ ഒരു ഹോട്ടലിൽ കയറി എംഎൽഎയെ അറസ്റ്റ് ചെയ്യുമോ?
അതാണ് ഇന്ന് കേരളം കണ്ടത്.
പരാതിക്കാരിയെ നേരിൽ വിളിച്ചില്ല,
മെഡിക്കൽ പരിശോധനയില്ല,
സിസിടിവി പരിശോധിച്ചിട്ടില്ല,
സെക്ഷൻ 35 ബി എൻ എസ് എസ് പ്രകാരമുള്ള നോട്ടീസ് നൽകിയിട്ടില്ല,
സുപ്രീം കോടതി നിർദ്ദേശങ്ങൾ പാലിച്ചിട്ടില്ല,
എന്നിട്ടും ഉടൻ അറസ്റ്റ്, ഉടൻ റിമാൻഡ്.
ഇത് നിയമനടപടിയാണോ
അല്ലെങ്കിൽ മുൻകൂട്ടി തയ്യാറാക്കിയ രാഷ്ട്രീയ തിരക്കഥയാണോ ?
ഓൺലൈൻ പരാതിയുടെ അടിസ്ഥാനത്തിൽ വിഡിയോ കോളിലൂടെ മാത്രം മൊഴിയെടുത്ത് ഒരു എംഎൽഎയെ അർധരാത്രിയിൽ പിടികൂടുന്നത്
നീതിയല്ല നാടകമാണ്.
എഫ്‌ഐആറിൽ പോലും പരാമർശിക്കാത്ത ആരോപണങ്ങൾ
രാവിലെ മുതൽ മാധ്യമങ്ങളിൽ നിറഞ്ഞത് എങ്ങനെ ?
ആരാണ് ആ വാർത്തകൾ “ഫീഡ് ” ചെയ്തത്?
എഫ്‌ഐആർ ഒന്ന് വായിച്ചാൽ തന്നെ
സാധാരണ ബുദ്ധിയുള്ളവർ ചോദിക്കും:
സ്വന്തം പേരിൽ ഹോട്ടലിൽ റൂം എടുക്കുന്നു,
അവിടേക്ക് രാഹുൽ വരുന്നു, വന്ന ഉടനെ തന്നെ “കേറി പിടിച്ചു പീഡിപ്പിച്ചു” ഇതാണോ അന്വേഷണമില്ലാതെ അംഗീകരിക്കപ്പെടുന്ന കഥ?
കഴിഞ്ഞ കേസുകളിൽ രാഹുലിനെ ഒന്നും ചെയ്യാൻ സാധിക്കാത്തതിന്റെ
പ്രതികാരമാണോ ഈ അറസ്റ്റ് എന്ന സംശയം ഉറച്ച ശബ്ദത്തോടെ ചോദിക്കേണ്ടതായിരിക്കുന്നു..
ഇതിലും ദുഖകരം, കോൺഗ്രസ് പാർട്ടി ഈ ഘട്ടത്തിൽ രാഹുലിനൊപ്പം ഉറച്ചുനിന്നില്ല എന്നതാണ്. പാർട്ടിക്ക് വേണ്ടി തെരുവിൽ ശബ്ദിച്ച, ജനകീയ സമരങ്ങളുടെ മുഖമായ ഒരാളെ ഇത്ര എളുപ്പത്തിൽ ഒറ്റപ്പെടുത്തരുതായിരുന്നു.
റിമാൻഡ് ചെയ്ത് ജയിലിലേക്ക് കൊണ്ടുപോകുമ്പോൾ
ഡി വൈ എഫ് ഐ പ്രവർത്തകർ ആക്രോശിച്ചു.
കാരണം എന്ത്?
അവൻ മൂവർണ്ണ കൊടി പിടിച്ചതാണ്...
ഇതിനിടയിൽ
Lakshmi Padma എന്ന മാധ്യമപ്രവർത്തക
“കുഞ്ഞാറ്റ”, “തുമ്പി”, “റയാൻ”
എന്നിങ്ങനെ മൂന്ന് പേരുകളായി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നു.
എന്തിനാണ് ഈ മൂന്ന് പേരുകൾ?
ആരോടാണ് സംസാരിക്കുന്നത്?
ആരെ ലക്ഷ്യമിട്ടാണ് ഈ നാടകീയ അവതരണം?
മറ്റുള്ള സ്ത്രീകളുടെ വിഷയങ്ങളിൽ മൗനം. നീതിക്കായി ശബ്ദമില്ല. പക്ഷേ രാഹുലിന്റെ കാര്യത്തിൽ മാത്രം അമിതോത്സാഹം..
ഇത് സ്ത്രീപക്ഷ നിലപാടാണോ? അല്ല....ഇത് വ്യക്തി വിരോധം തന്നെ ആണ്. അത് എന്താണെന്ന് കാലം തെളിയിക്കും..
കെട്ടുകഥകൾ എഴുതി പിടിപ്പിച്ച്
മാധ്യമ വിചാരണ നടത്തി
ഒരു പ്രതിപക്ഷത്തുള്ള നേതാവിനെ തകർക്കാൻ ശ്രമിക്കുന്നത് പത്രപ്രവർത്തനം അല്ല അതിനെ മാധ്യമ വ്യഭിചാരം എന്ന്