Nautical Times Kerala

Nautical Times Kerala Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Nautical Times Kerala, Media/News Company, Thampanoor, Trivandrum city.

നീലത്തിരയില്‍ വിരിയുന്ന സ്വപ്നം.                               യേശുദാസ് വില്യം                                നോട്ടിക്കല...
18/09/2025

നീലത്തിരയില്‍ വിരിയുന്ന സ്വപ്നം.
യേശുദാസ് വില്യം
നോട്ടിക്കല്‍ ടൈംസ് കേരള.

തിരുവനന്തപുരം: കേരളത്തിന്റെ തീര,മല്‍സ്യമേഖലയെ കേന്ദ്രബിന്ദുവാക്കിക്കൊണ്ട് ബ്ലൂ എക്കോണമിയുടെ അടിസ്ഥാനത്തില്‍ ഒരു അന്താരാഷ്ട്ര കോണ്‍ക്ലേവ്.യൂറോപ്യന്‍ യൂണിയനിലെ പ്രതിനിധികളും,കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളുടെ സമുദ്ര ന,ഫിഷറീസ് നയരൂപീകരണ വിദഗ്ധരും പങ്കെടുക്കുന്ന കോണ്‍ക്ലേവിനു 'ബ്ലൂ ടൈഡ്‌സ് 'എന്നാണ് പേര്.കേരളത്തിന്റെ തീരത്തിനും,സമുദ്രമേഖലക്കും,മല്‍സ്യ സമൃദ്ധിക്കുമായി കേന്ദ്രവും കേരളവും കൈകോര്‍ത്തു കൊണ്ട് ഒരു കോണ്‍ക്ലേവ് അത്യന്തം പ്രതീക്ഷാ നിര്‍ഭരമാണ്.തകര്‍ന്നടിഞ്ഞു കിടക്കുന്ന കേരളത്തിലെ മല്‍സ്യമേഖലക്കും,മല്‍സ്യത്തൊഴിലാളികള്‍ക്കും,മാരിടൈം മേഖലക്കും ഉണര്‍വ്വു പകരുന്ന ആശയരൂപീകരണങ്ങള്‍ ഉണ്ടാവുമെന്നു ഈ മേഖലയിലുള്ളവര്‍ പ്രതീക്ഷയര്‍പ്പിക്കുന്നു.

യൂറോപ്യന്‍യൂണിയന്‍ പ്രതിനിധികളായി കോവളം ലീല ഹോട്ടലില്‍ എത്തുന്ന വിദേശ പ്രതിനിധികള്‍ നിശ്ചയിച്ചതിന്‍ പ്രകാരം ആദ്യം സന്ദര്‍ശിക്കുന്നത് കോവളത്തെ പരമ്പരാഗത കടല്‍ത്തീരമാണ്.ഹവ്വാബീച്ചിനോടു ചേര്‍ന്നുള്ള തീരത്തുള്ളത് കരമടിയും അതിനുപയോഗിക്കുന്ന താങ്ങുവള്ളങ്ങളുമാണ്.അതല്ല കേരളത്തിലെ മല്‍സ്യബന്ധനം.കോവളത്തിനു തൊട്ടു കിടക്കുന്ന വിഴിഞ്ഞത്തു വന്നാല്‍ വിദേശ പ്രതിനിധികള്‍ക്ക് പരമ്പരാഗത മേഖലയിലെ ഫിഷ് ലാന്‍ഡിംഗ് സെന്റെര്‍ കാണാം.അവിടെ 'യൂറോപ്യന്‍' നിലവാരത്തിലുള്ള 'ഹൈജിനി'ക്കായ ഹാര്‍ബറും പരിസരങ്ങളും കാണാം.മല്‍സ്യവിപണനം നടത്തുന്ന നമ്മുടെ അമ്മമാരെ കാണാം. അവര്‍ മീനുകള്‍ക്കായി പേശുന്നതു കാണാം.നമ്മുടെ വികസനം വരുത്തിയ മാറ്റങ്ങള്‍ കാണാം.തൊട്ടപ്പുറത്തെ അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്‌മെന്റെ തുറമുഖം കാണാം.തീരത്തണയുന്ന ഫൈബര്‍ വള്ളങ്ങളും അതില്‍ വന്നണയുന്ന കേരളത്തിലെ ശേഷിക്കുന്ന നമ്മുടെ സ്വന്തം മുക്കുവന്‍മാരെ അല്ലെങ്കില്‍ കേരളത്തിന്റെ 'സൈന്യ'ത്തെ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള പ്രതിനിധികള്‍ക്കു കാണിച്ചു കൊടുക്കാം.കുറച്ചു കൂടി വടക്കോട്ടു ചെന്നാല്‍ മുതലപ്പൊഴിയില്‍ കടലടിയേറ്റും ജീവന്‍ പണയം വെച്ചും മല്‍സ്യബന്ധനം നടത്തുവാന്‍ കടലില്‍ പോകുന്ന ലോകത്തു തന്നെ അപൂര്‍വ്വമായജനുസ്സില്‍പ്പെട്ട മീന്‍ പിടുത്തക്കാരെ കാണാം.അതിനും വടക്കോട്ടു ചെന്നാല്‍ കൊല്ലം കടപ്പുറത്തു തീരത്തണയുന്ന വള്ളങ്ങള്‍ ചുമലില്‍ കെട്ടി നിര്‍ത്തിയിരിക്കുന്ന 'ബന്ധനസ്ഥ'രായ മല്‍സ്യത്തൊഴിലാളികളെ കാണാം.അതിനപ്പുറത്ത് നോര്‍വ്വേക്കാര്‍ പകര്‍ന്നു നല്‍കിയ ട്രോളിംഗ് മല്‍സ്യബന്ധനത്തിന്റെ പൂര്‍ണ്ണതയും കാണാം.വടക്കോട്ടു വടക്കോട്ട് കാസര്‍കോട് വരെ വൈവിധ്യമാര്‍ന്ന മല്‍സ്യമേഖല പടര്‍ന്നു കിടക്കുന്നു.

ഹാര്‍ബര്‍ എന്‍ജനീയറിംഗ് വിഭാഗവും,മാരിടൈം ബോര്‍ഡും നിയന്ത്രണം കൈവശവെച്ചിരിക്കുന്ന കേരളത്തിന്റെ തീരങ്ങള്‍.ഇപ്പോള്‍ ഇതില്‍ ഭൂരിഭാഗവും സ്വകാര്യമേഖലക്ക് പാട്ടത്തിനു കൊടുക്കുവാനുള്ള പത്ര പരസ്യങ്ങള്‍ കാണാം.അങ്ങിനെ യാതൊരു നിയന്ത്രണമോ,ദിശാബോധമോ ഇല്ലാതെ സഞ്ചരിക്കുന്ന തുറമുഖ,ഫിഷറീസ് മേഖലക്ക് കോണ്‍ക്ലേവ് നല്‍കുന്നത് എന്താവും.എന്തു തന്നെയാണെങ്കിലും ഇതൊക്കെ നടപ്പിലാക്കേണ്ടത് ആരാണ്. മല്‍സ്യമേഖലക്കു വേണ്ടി നിരവധി കേന്ദ്ര പദ്ധതികള്‍ ഉണ്ട്.അതു നടപ്പിലാക്കുവാന്‍ ഫിഷറീസ് വകുപ്പും നരേന്ദ്രമോദി അനുവദിച്ചിരിക്കുന്നു.എന്നാല്‍ അവരുടെ ഒരു പദ്ധതികളും ഇവിടെ ലക്ഷ്യം കണ്ടെത്തുന്നില്ല.ഡീപ് സീ മല്‍സ്യബന്ധനത്തിനുള്ള ട്രോളറുകള്‍ തന്നെ ഉദാഹരണം.സൊസൈറ്റികള്‍ കൊക്കലാക്കിയ ട്രോളറുകള്‍ യഥാര്‍ത്ഥ മല്‍സ്യത്തൊഴിലാളികളുടെ കൈകളില്‍ എത്തിയിട്ടില്ല.പലയിടത്തും പോലീസ് ബോട്ടുകളായി കെട്ടിയിട്ടിരിക്കുകയാണ്.ഏതായാലും കേന്ദ്രമന്ത്രിമാരും,സംസ്ഥാന മന്ത്രിമാരും,ഉദ്യോഗസ്ശരും മല്‍സ്യമേഖലയിലെ ട്രേഡ് യൂണിയന്‍ പ്രതിനിധികളും പങ്കെടുക്കുന്ന കോണ്‍ക്ലേവില്‍ പുതിയ വികസനസ്വപ്‌നങ്ങള്‍ുണ്ടാകുവാനായി കാത്തിരിക്കാം.

06/09/2025

കിടിലം കടി മീൻ ഓണംതുക്കി.

മീൻ പൊനപ്പിലെ വേട്ടക്കാരൻ കടുവയാണ്കടിമീൻ. തീരക്കടലിലെകണവാചാകരയിൽ മദിച്ചു വന്ന കടി മീൻ വലയിലായി. നീണ്ടകര ഹാർബറിൽ ലേലത്തിനു വന്ന കടി മീന് ആറുകിലോയോളം തുക്കം വരുംഇതിൻ്റെ കുടലിൻ്റെ ഒരു ഭാഗം ശസ്ത്രക്രിയകൾക്ക് തുന്നലിനായി ഉപയോഗിക്കുന്നു.

06/09/2025

വലയിൽ കുടുങ്ങിയ ഇരു മൂക്കൻ തെരണ്ടി

ഓണക്കാലത്ത് തിരണ്ടികൾ തീരക്കടലിലെത്തി കൂട്ടത്തോടെ വന്ന കണവകളെ വേട്ടയാടാ നിറങ്ങിയതാണ് ഇരുമൂക്കൻ തിരണ്ടികൾ. തിരുവോണ നാളിലെ നീണ്ടകര ഹാർബറിലെ ദൃശ്യം

06/09/2025

വിഴിഞ്ഞം നിറഞ്ഞുകണ്ടെയ്നറുകൾ

വിഴിഞ്ഞംഅദാനി ട്രാൻസ്ഷിപ്മെൻ്റ് തുറമുഖത്ത് നിറയുന്ന കണ്ടെയ്നറുകൾ. എം.എസ്സ്.സി ഷിപ്പിംഗ് കമ്പനിയുടെ കണ്ടെയ്നറുകളാണ് ഇവിടെയുള്ളത്. ഒരു കൊല്ലം പത്തുലക്ഷം കണ്ടെയ്നറുകൾ എന്ന ലക്ഷ്യം മറി കടന്ന് 12 ലക്ഷം കണ്ടെയ്നറുകളാണ് ഇവിടെ ഇറക്കിയത്. 400 കപ്പലുകളിലായി വന്നതാണിത്.. ഫലത്തിൽ എം.എസ്സ് സി യുടെ കണ്ടെയ്നർ യാർഡായി വിഴിഞ്ഞം മാറുകയാണോ?

19/08/2025

Aug 19

Aug 14
14/08/2025

Aug 14

HomeE PAPERAug 14 E PAPER Aug 14 By Yesudas Williams August 14, 2025 0 9 Share FacebookTwitterPinterestWhatsApp aug14-nau_250814_073732 TagsNautical Times Kerala Share FacebookTwitterPinterestWhatsApp Previous articleAug 12 Yesudas Williams RELATED ARTICLES E PAPER Aug 12 August 12, 2025 E PAPER Aug...

കേരളത്തില്‍ ആദ്യമായി മത്സ്യത്തൊഴിലാളികള്‍  കപ്പലുകള്‍ അറസ്റ്റ് ചെയ്തു.                                                  ...
12/08/2025

കേരളത്തില്‍ ആദ്യമായി മത്സ്യത്തൊഴിലാളികള്‍ കപ്പലുകള്‍ അറസ്റ്റ് ചെയ്തു.

യേശുദാസ് വില്യം
നോട്ടിക്കല്‍ ടൈംസ് കേരള.

കൊച്ചി.കേരളതീരത്തുനിന്ന് 13.4 നോട്ടിക്കല്‍ മൈല്‍ ദൂരത്ത് മുങ്ങിയ എംഎസ് സി എല്‍സാ 3 എന്ന കണ്ടെയ്‌നര്‍ കപ്പല്‍ രണ്ടുമാസം കഴിഞ്ഞിട്ടും കപ്പലോ കപ്പലിലെ എണ്ണയോ ഡീസലോ മറ്റു മാരകമായ 400 ഓളം കണ്ടെയ്‌നറുകള്‍ ഉള്‍പ്പെടെ 634 കണ്ടെയ്‌നറുകളും അതില്‍ ഉള്‍പ്പെട്ട ചരക്കുകളും നീക്കം ചെയ്യാന്‍ കപ്പലുടമ ഇതുവരെ തയ്യാറാകാത്ത സ്ഥിതിക്ക്, അന്തര്‍ദേശീയ നിയമമനുസരിച്ച് സര്‍ക്കാര്‍ ടെന്‍ഡര്‍ വിളിച്ച് കപ്പലുടമയുടെ ചെലവില്‍ കപ്പലും എണ്ണയും കണ്ടെയ്‌നറുകളും കടലില്‍ പൊട്ടിപ്പൊളിഞ്ഞ കിടക്കുന്നതും ഒഴുകി നടക്കുന്നതുമായ കണ്ടെയ്‌നറുകളും മത്സ്യമേഖലയ്ക്ക് ഒരു ഭീഷണിയായി തുടരുന്ന സാഹചര്യത്തില്‍ ചെയ്യാനുള്ള നടപടി കൈക്കൊള്ളണം.എന്ന ആവിശ്യം മുറവിളിയായി മല്‍സ്യബന്ധനമേഖലയിലാകെ ഉയരുന്ന പശ്ചാത്തലം തീരമേഖലയിലുണ്ട്.

എന്നാല്‍ യാതൊരു തെളിവോ രേഖകളോ ഇല്ലാതെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ അഡ്വക്കേറ്റ് ജനറല്‍ മുഖേന ഒമ്പതിനായിരത്തി അഞ്ഞൂറ്റി മുപ്പത് കോടി രൂപയ്ക്ക് ഫയല്‍ ചെയ്ത സ്യൂട്ട് എംഎസ്സി കമ്പനിയുടെ കപ്പല്‍ അറസ്റ്റ് ചെയ്‌തെങ്കിലും അധികം താമസിയാതെ സര്‍ക്കാര്‍ ഏജന്‍സികള്‍ നല്‍കിയ മൊഴിയുടെയും സത്യവാങ്മൂലത്തിന്റെയും വൈരുദ്ധ്യം തിരിച്ചടിയാവാനുള്ള സാധ്യത കൂടുതലാണന്നു മാരിടൈം വൃത്തങ്ങള്‍ പറയുന്നു. കേസില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ട നഷ്ടപരിഹാര തുകയുടെ പത്തിലൊന്നായി ചുരുങ്ങുകയോ, കേസ് തള്ളി പോവുകയോ ചെയ്യാന്‍ സാധ്യതയുള്ളതായി മാരിടൈം വൃത്തങ്ങള്‍ വിലയിരുത്തുന്നു.

മേല്‍പ്പറഞ്ഞ കേസില്‍ മത്സ്യത്തൊഴിലാളികളുടെ കൊമ്പന്‍സേഷന്‍ എന്നുപറഞ്ഞ് ചെറിയ തുക വകയിരുത്തി എങ്കിലും അത് കണ്ടെയ്‌നര്‍ മുഖേന വലകള്‍ക്കും ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കും കേടുപറ്റിയ സംസ്ഥാനത്തെ 12 ലക്ഷത്തിന് മേല്‍ വരുന്ന മത്സ്യബന്ധന മേഖലയിലുള്ള ഏതൊക്കെ തൊഴിലാളികളെ പരിഗണിക്കുമെന്ന് യാതൊരു തെളിവും കോടതിയില്‍ നിര്‍ത്തിയിട്ടില്ല. 12 ലക്ഷത്തിന് മേല്‍ മത്സ്യത്തൊഴിലാളികള്‍ കൂടാതെ 3000ത്തിനുമേല്‍ ട്രോളിംഗ് ബോട്ടുകള്‍ സംസ്ഥാനത്തു മല്‍സ്യബന്ധനം നടത്തുന്നുണ്ട്അവരുടെ ബോട്ടുകളും എന്‍ജിനും ഷാഫ്റ്റും ക്രാങ്കും വലകളും ഈ കണ്ടെയ്‌നറുകളുടെ സാന്നിധ്യം കാരണം നശിക്കുന്നു.വലകള്‍ കീറുന്നതു പിടിക്കുന്ന വിപണിയില്‍ ലക്ഷങ്ങള്‍ മൂല്യമേറിയ മത്സ്യ സമ്പത്ത് നഷ്ടപ്പെടുകയും ചെയ്യുന്നു.
ഇതിന്റെ ദുരന്തഫലം നേരിടുന്ന കേരളത്തിലെ പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ കേരള ഹൈക്കോടതിയെ സമീപിക്കുകയും 'എംഎസ്സി പല്‍മേറ' എന്ന കപ്പല്‍ നാല് വള്ളങ്ങളിലെ മത്സ്യ തൊഴിലാളികളുടെ ഹര്‍ജി ഫൈനല്‍ സ്വീകരിച്ച് കപ്പല്‍ അറസ്റ്റ് ചെയ്യുവാന്‍ തീരുമാനമായി.. ഇനിയും നിരവധി മത്സ്യത്തൊഴിലാളികള്‍ മുനമ്പം, വൈപ്പിന്‍, തോട്ടപ്പള്ളി, കൊല്ലം,തിരുവനന്തപുരം ,കുളച്ചല്‍ തീരങ്ങളിലെ പരമ്പരാഗത മല്‍സ്യ തൊഴിലാളികളും, യന്ത്രവല്‍കൃതട്രോളിംഗ് ബോട്ടുകളിലെ തൊഴിലാളികളും ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നതായി അറിയുന്നു.
ഇന്ന് ഹൈക്കോടതിയില്‍ നാല് പരമ്പരാഗത വള്ളങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ ഹര്‍ജിയില്‍ സീനിയര്‍ അഭിഭാഷകന്‍ വി.ജെ മാത്യു വാണ് ഹാജരായത്. അദ്ദേഹത്തിന്റെ ഓഫീസിലെ അഡ്വക്കേറ്റ് മെര്‍ലിന്‍ മാത്യു, അനിരുദ്ധ, ആദര്‍ശ് മാത്യു വിപിന്‍ വര്‍ഗീസ്, മേഘ മാധവന്‍, അഗസ്ത് നോര്‍ബെറ്റ് തുടങ്ങിയവരുള്‍പ്പെട്ട ടീമാണ് വിജെ മാത്യു അസ്സോസിയേറ്റ്‌സിന്റെ മറ്റു അഭിഭാഷകര്‍.കപ്പല്‍ അറസ്റ്റ് ചെയ്യുന്നതിനെതിരെ എംഎസ്സി കമ്പനിയുടെ അഭിഭാഷകനും തുറമുഖത്തിന്റെ അഭിഭാഷകയും എതിര്‍ത്തിട്ടും ബഹുമാനപ്പെട്ട ഹൈക്കോടതി കപ്പല്‍ അറസ്റ്റ് ചെയ്യുകയാണ് ഉണ്ടായത്.

Aug 10
10/08/2025

Aug 10

HomeE PAPERAug 10 E PAPER Aug 10 By Yesudas Williams August 10, 2025 0 9 Share FacebookTwitterPinterestWhatsApp aug-10-nau_250810_053654 TagsNautical Times Kerala Share FacebookTwitterPinterestWhatsApp Previous articleAug 08 Yesudas Williams RELATED ARTICLES E PAPER Aug 08 August 8, 2025 E PAPER Aug...

Address

Thampanoor
Trivandrum City
695001

Alerts

Be the first to know and let us send you an email when Nautical Times Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Nautical Times Kerala:

Share