Malayala Janatha

Malayala Janatha മലയാള ജനതക്കായി ഒരു സ്വതന്ത്ര വാർത്ത

സ്വാതന്ത്ര്യദിനാഘോഷം: വനിതകൾക്കായി തിരുവനന്തപുരത്ത് ‘നൈറ്റ് മീറ്റ്’തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംസ...
09/08/2026

സ്വാതന്ത്ര്യദിനാഘോഷം: വനിതകൾക്കായി തിരുവനന്തപുരത്ത് ‘നൈറ്റ് മീറ്റ്’

തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് തിരുവനന്തപുരം നഗരത്തിൽ വനിതകൾക്കായി പ്രത്യേക രാത്രി കൂട്ടായ്മ സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 14ന് നടക്കുന്ന പരിപാടിയിൽ പെൺകുട്ടികൾ മുതൽ മുതിർന്ന സ്ത്രീകൾ വരെ സുരക്ഷിതമായി പങ്കെടുക്കുന്നതിനുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്.

പരിപാടിയുടെ വിജയകരമായ നടത്തിപ്പിനും സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിനുമായി വ്ലോഗർമാരുടെ യോഗം ആഗസ്റ്റ് 9ന് വൈകിട്ട് 4 മണിക്ക് തിരുവനന്തപുരത്തെ തൈക്കാട് ഹൗസിൽ നടന്നു. വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിലാണ് യോഗം സംഘടിപ്പിച്ചത്.

വനിതകൾക്ക് സുരക്ഷിതമായ അന്തരീക്ഷത്തിൽ ഒരുമിച്ചുകൂടാനും ആഘോഷങ്ങളിൽ പങ്കാളികളാകാനും അവസരമൊരുക്കുകയാണ് കൂട്ടായ്മയുടെ ലക്ഷ്യം. സ്ത്രീകളുടെ സാമൂഹിക പങ്കാളിത്തവും ആത്മവിശ്വാസവും പ്രോത്സാഹിപ്പിക്കുന്ന വിവിധ പരിപാടികളും ഇതിന്റെ ഭാഗമായി നടക്കും.

സാംസ്കാരിക പരിപാടികൾ, വിവിധ ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സ്റ്റാളുകൾ, ഫുഡ് കോർട്ട് തുടങ്ങിയവയും കൂട്ടായ്മയിൽ ഒരുക്കിയിട്ടുണ്ട്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും ആസ്വദിക്കാവുന്ന തരത്തിലാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.

വനിതകളുടെ സുരക്ഷയ്ക്കും സ്വാതന്ത്ര്യത്തിനും പ്രാധാന്യം നൽകിക്കൊണ്ട് സംഘടിപ്പിക്കുന്ന ഈ പ്രത്യേക കൂട്ടായ്മയ്ക്ക് വലിയ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.

നെടുമങ്ങാട് AMS അന്തർദേശീയ ഗോത്രദിനാഘോഷങ്ങൾക്ക് പതാക ഉയർത്തി തുടക്കംനെടുമങ്ങാട് ആദിവാസി മഹാസഭയുടെ  നേതൃത്വത്തിൽ സംഘടിപ്പ...
09/08/2026

നെടുമങ്ങാട് AMS അന്തർദേശീയ ഗോത്രദിനാഘോഷങ്ങൾക്ക് പതാക ഉയർത്തി തുടക്കം
നെടുമങ്ങാട് ആദിവാസി മഹാസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അന്തർദേശീയ ഗോത്രദിനാഘോഷങ്ങൾക്ക് ഇന്ന് രാവിലെ 10.30ന് പതാക ഉയർത്തി തുടക്കമായി.
നെടുമങ്ങാട് മുനിസിപ്പൽ ചെയർമാൻ ജയദേവൻ പതാക ഉയർത്തി പരിപാടികൾക്ക് തുടക്കം കുറിച്ചു.
തുടർന്ന് വിവിധ കലാ-സാംസ്കാരിക പരിപാടികളും ഗോത്രസമൂഹത്തിന്റെ പാരമ്പര്യവും സംസ്കാരവും വിളിച്ചോതുന്ന പരിപാടികളും അരങ്ങേറും.

09/08/2026

തിരുവല്ലം പെട്രോൾ പമ്പിന് സമീപം ബൈക്ക് ഇടിച്ച് രണ്ട് സഹോദരിമാർ മരിച്ചപ്പോൾ!!!!
------------------------------------------
*Malayala Janatha News* വാർത്തകൾ വിശേഷങ്ങൾ അറിയാൻ *Facebook പേജ് Follow ചെയ്യുക, Ytb ചാനൽ Subscribe ചെയ്യുക, Instagram Suport ചെയ്യുക*!
നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക!
*ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത്*
*Wtsp ഗ്രൂപ്പിൽ join ചെയ്യുക*
*വാർത്തകൾ അറിയിക്കാൻ വിളിക്കുക*
*Cont. 9946892647, 7907587051, 8075234913

09/08/2026

തിരുവല്ലത്ത് പെട്രോൾ പമ്പിന് സമീപം ബൈക്ക് ഇടിച്ച് രണ്ട് സഹോദരിമാർ മരിച്ചപ്പോൾ!!!!
------------------------------------------
*Malayala Janatha News* വാർത്തകൾ വിശേഷങ്ങൾ അറിയാൻ *Facebook പേജ് Follow ചെയ്യുക, Ytb ചാനൽ Subscribe ചെയ്യുക, Instagram Suport ചെയ്യുക*!
നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക!
*ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത്*
*Wtsp ഗ്രൂപ്പിൽ join ചെയ്യുക*
*വാർത്തകൾ അറിയിക്കാൻ വിളിക്കുക*
*Cont. 9946892647, 7907587051, 8075234913

തിരുവല്ലം ഹൈവേയിൽ ഇന്ന് രാവിലെ (09/08/26) നടന്ന വാഹന അപകടത്തിൽ തിരുവല്ലം ഇടയാർ സ്വദേശികളായ രണ്ട് സ്ത്രീകൾ മരിച്ചു!തിരുവല...
09/08/2026

തിരുവല്ലം ഹൈവേയിൽ ഇന്ന് രാവിലെ (09/08/26) നടന്ന വാഹന അപകടത്തിൽ തിരുവല്ലം ഇടയാർ സ്വദേശികളായ രണ്ട് സ്ത്രീകൾ മരിച്ചു!

തിരുവല്ലം. ഹൈവേ വഴി അതിവേഗത്തിൽ വന്ന എൻഫീൽഡ് (KL O1DB 7865) ബൈക്ക് റോഡ് മുറിച്ച് കടന്ന സഹോദരിമാരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
രണ്ട് സ്ത്രീകളും സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. പരിക്ക് പറ്റിയ
ബൈക്ക് യാത്രികൻ ഹോസ്പിറ്റലിൽ ആണ്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല!
പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.
------------------------------------------
*Malayala Janatha News* വാർത്തകൾ വിശേഷങ്ങൾ അറിയാൻ *Facebook പേജ് Follow ചെയ്യുക, Ytb ചാനൽ Subscribe ചെയ്യുക, Instagram Suport ചെയ്യുക*!
നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക!
*ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത്*
*Wtsp ഗ്രൂപ്പിൽ join ചെയ്യുക*
*വാർത്തകൾ അറിയിക്കാൻ വിളിക്കുക*
*Cont. 9946892647, 7907587051, 8075234913

വന്ദേമാതരം നിർബന്ധമാക്കുന്നത് ഭരണഘടനാ വിരുദ്ധം: സർക്കുലർ പിൻവലിക്കണം – വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ.​കോഴിക്കോട്: ദേശീയപതാ...
08/08/2026

വന്ദേമാതരം നിർബന്ധമാക്കുന്നത് ഭരണഘടനാ വിരുദ്ധം: സർക്കുലർ പിൻവലിക്കണം – വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ.

​കോഴിക്കോട്: ദേശീയപതാക ഉയർത്തുന്ന ചടങ്ങുകളിലും വിദ്യാലയങ്ങളിലും വന്ദേമാതരത്തിന്റെ ആറു ചരണങ്ങളുമടങ്ങിയ പൂർണരൂപം നിർബന്ധമായും ആലപിക്കണമെന്ന പ്രോട്ടോക്കോളും അതിൻപ്രകാരമുള്ള സംസ്ഥാന സർക്കാരിന്റെ സർക്കുലറും പിൻവലിക്കണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ആവശ്യപ്പെട്ടു. ഭരണഘടന ഉറപ്പുനൽകുന്ന മനസ്സാക്ഷിയുടെ സ്വാതന്ത്ര്യത്തിനും മതേതരത്വത്തിനും മേലുള്ള കടന്നുകയറ്റമാണിതെന്ന് വിസ്ഡം സംസ്ഥാന നേതൃത്വം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

​മാതൃരാജ്യത്തോടുള്ള സ്നേഹവും സേവനവും ഓരോ പൗരന്റെയും ബാധ്യതയാണ്. രാജ്യത്തിനുവേണ്ടി ജീവൻ ത്യജിച്ച സ്വാതന്ത്ര്യസമര സേനാനികളിൽ എല്ലാ വിഭാഗം ജനങ്ങളുമുണ്ട്. എന്നാൽ, ദേശസ്നേഹം തെളിയിക്കാൻ ഒരു പൗരന്റെ മതവിശ്വാസത്തെയും മനസ്സാക്ഷിയെയും ചോദ്യം ചെയ്യുന്ന രീതി ശരിയല്ല. വന്ദേമാതരത്തിന്റെ ആദ്യ ചരണങ്ങൾ മാതൃരാജ്യത്തിന്റെ സമൃദ്ധിയെയും പ്രകൃതിസൗന്ദര്യത്തെയുമാണ് വർണിക്കുന്നതെങ്കിൽ, ശേഷിക്കുന്ന ചരണങ്ങൾ വ്യക്തമായും ഒരു പ്രത്യേക മതവിഭാഗത്തിന്റെ ദൈവസങ്കൽപ്പങ്ങളെയും ബിംബാരാധനാപരമായ ആശയങ്ങളെയുമാണ് പ്രതിഫലിപ്പിക്കുന്നത്.
​ഏകദൈവവിശ്വാസത്തിൽ (തൗഹീദ്) അധിഷ്ഠിതമായി ജീവിക്കുന്ന ഒരു മുസ്ലിമിന് ദൈവമല്ലാത്ത മറ്റു ശക്തികളെയോ സങ്കൽപ്പങ്ങളെയോ ആരാധനാപൂർവം വാഴ്ത്തുന്നത് വിശ്വാസത്തിന് നിരക്കാത്തതാണ്. രാജ്യത്തെ സ്നേഹിക്കുന്നതും രാജ്യത്തെ ദേവതയായി സങ്കൽപ്പിക്കുന്നതും രണ്ടാണ്. ഒരു വ്യക്തിയെ അദ്ദേഹത്തിന്റെ വിശ്വാസത്തിന് വിരുദ്ധമായ വരികൾ നിർബന്ധിച്ച് പാടിക്കുന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(a) നൽകുന്ന ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും ആർട്ടിക്കിൾ 25 നൽകുന്ന മതസ്വാതന്ത്ര്യത്തിന്റെയും നഗ്നമായ ലംഘനമാണ്.

​ചരിത്രപ്രധാനമായ 'ബിജോയ് ഇമ്മാനുവൽ കേസിൽ' (1986) സുപ്രീംകോടതി വ്യക്തമാക്കിയത്, ഒരു വ്യക്തി തന്റെ മനസ്സാക്ഷിക്കോ മതവിശ്വാസത്തിനോ വിരുദ്ധമായ കാര്യങ്ങൾ ചൊല്ലാൻ നിർബന്ധിതനാകരുത് എന്നാണ്. ചടങ്ങുകളിൽ ആദരവോടെ എഴുന്നേറ്റുനിൽക്കുക എന്നതാണ് രാജ്യത്തോടുള്ള ആദരവ് കാണിക്കാനുള്ള വഴി. മനസ്സാക്ഷിക്ക് വിരുദ്ധമായ ഉച്ചാരണങ്ങൾ നിർബന്ധമാക്കുന്നത് സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളിൽ പോലും മാനസിക പ്രയാസങ്ങൾ സൃഷ്ടിക്കും.

​ഇന്ത്യ വിവിധ മതങ്ങളും സംസ്കാരങ്ങളും വച്ചുപുലർത്തുന്നവർ ഒന്നിച്ചുജീവിക്കുന്ന മതേതര രാജ്യമാണ്. രാജ്യസ്നേഹത്തിന്റെ പേരിൽ ഏതെങ്കിലും ഒരു മതത്തിന്റെ സങ്കൽപ്പങ്ങൾ പൊതുസമൂഹത്തിന് മേൽ അടിച്ചേൽപ്പിക്കുന്നത് സർക്കാരുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലാത്തതാണ്. അതിനാൽ, പൗരന്മാരുടെ ഭരണഘടനാവകാശങ്ങളെ സംരക്ഷിച്ചുകൊണ്ട് നിലവിലെ നിർദ്ദേശങ്ങളിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും വിവാദ ഉത്തരവുകൾ പിൻവലിക്കാനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ഭാരവാഹികൾ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

------------------------------------------
*Malayala Janatha News* വാർത്തകൾ വിശേഷങ്ങൾ അറിയാൻ *Facebook പേജ് Follow ചെയ്യുക, Ytb ചാനൽ Subscribe ചെയ്യുക, Instagram Suport ചെയ്യുക*!
നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക!
*ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത്*
*Wtsp ഗ്രൂപ്പിൽ join ചെയ്യുക*
*വാർത്തകൾ അറിയിക്കാൻ വിളിക്കുക*
*Cont. 9946892647, 7907587051, 8075234913

സൈഫുദ്ദീൻ ഹാജി തൻ്റെ ദൗത്യം പൂർത്തിയാക്കി പടിയിറങ്ങുന്നു. തിരുവനന്തപുരം: കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗമായി മൂന്ന് വ...
07/08/2026

സൈഫുദ്ദീൻ ഹാജി തൻ്റെ ദൗത്യം പൂർത്തിയാക്കി പടിയിറങ്ങുന്നു.

തിരുവനന്തപുരം: കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗമായി മൂന്ന് വർഷത്തെ ഔദ്യോഗിക കാലാവധി പൂർത്തിയാക്കി സൈഫുദ്ദീൻ ഹാജി ചുമതലയിൽ നിന്ന് പടിയിറങ്ങി.

2023 ഓഗസ്റ്റ് 3-ലെ സർക്കാർ ഉത്തരവിനെ തുടർന്ന് ഓഗസ്റ്റ് 7-നാണ് തിരുവനന്തപുരം ശാസ്തമംഗലത്തെ കമ്മീഷൻ ഓഫീസിലെത്തി സൈഫുദ്ദീൻ ഹാജി അംഗമായി ചുമതലയേറ്റത്.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കേരളത്തിലെ മുസ്‌ലിം, ക്രിസ്ത്യൻ, ബുദ്ധ, ജൈന, പാഴ്‌സി, സിഖ് തുടങ്ങിയ ന്യൂനപക്ഷ സമുദായങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ സംസ്ഥാനത്തെ 14 ജില്ലകളിലും സജീവമായി ഇടപെടാൻ അദ്ദേഹത്തിന് കഴിഞ്ഞു.

പരാതിപരിഹാര സിറ്റിങ്ങുകൾക്ക് പുറമെ ബോധവത്കരണ സെമിനാറുകൾ, വിവിധ ന്യൂനപക്ഷ സമൂഹങ്ങളുമായി ബന്ധപ്പെട്ട പൊതുപരിപാടികൾ എന്നിവയിലും സൈഫുദ്ദീൻ ഹാജി സജീവമായി പങ്കെടുത്തു. ന്യൂനപക്ഷ ജനവിഭാഗങ്ങളുമായി ബന്ധപ്പെട്ട നിരവധി നിർണായക വിഷയങ്ങളിൽ ഇടപെടാനും പ്രശ്നപരിഹാരത്തിനായി പ്രവർത്തിക്കാനും കമ്മീഷന് കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.

തന്റെ മൂന്ന് വർഷത്തെ സേവനകാലയളവിൽ സഹകരിച്ച സംസ്ഥാന സർക്കാർ, കമ്മീഷനിലെ ഉദ്യോഗസ്ഥർ, 14 ജില്ലകളിലെയും ജില്ലാ കളക്ടർമാർ, എ.ഡി.എംമാർ, കളക്ടറേറ്റുകളിലെയും ന്യൂനപക്ഷ സെല്ലുകളിലെയും ഉദ്യോഗസ്ഥർ, സെക്രട്ടേറിയറ്റിലെ പൊതുഭരണ (ന്യൂനപക്ഷ ക്ഷേമ) വകുപ്പ്, ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ, വിവിധ ജില്ലകളിലെ ന്യൂനപക്ഷ സമുദായ-സംഘടനാ നേതാക്കൾ, സഹപ്രവർത്തകർ എന്നിവർക്കും സൈഫുദ്ദീൻ ഹാജി ഹൃദയംഗമമായ നന്ദി അറിയിച്ചു.

മൂന്ന് വർഷത്തെ സേവനകാലയളവിൽ ലഭിച്ച സ്നേഹത്തിനും പിന്തുണയ്ക്കും സഹകരണത്തിനും നന്ദി രേഖപ്പെടുത്തിയാണ് അദ്ദേഹം ന്യൂനപക്ഷ കമ്മീഷനിൽ നിന്ന് പടിയിറങ്ങിയത്.
------------------------------------------
*Malayala Janatha News* വാർത്തകൾ വിശേഷങ്ങൾ അറിയാൻ *Facebook പേജ് Follow ചെയ്യുക, Ytb ചാനൽ Subscribe ചെയ്യുക, Instagram Suport ചെയ്യുക*!
നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക!
https://chat.whatsapp.com/CnMnfLTryElJdc3J4rz6aR?s=cl&p=a&ilr=0
*ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത്*
*Wtsp ഗ്രൂപ്പിൽ join ചെയ്യുക*
*വാർത്തകൾ അറിയിക്കാൻ വിളിക്കുക*
*Cont. 9946892647, 7907587051, 8075234913

മോണ്ടിസോറി വിദ്യാഭ്യാസത്തിലുള്ള അധ്യാപന പരിശീലനം: പുതിയ ബാച്ചിലേക്ക് വനിതകളിൽനിന്നും അപേക്ഷ ക്ഷണിച്ചു. ദേശീയ ശിശുക്ഷേമ സ...
06/08/2026

മോണ്ടിസോറി വിദ്യാഭ്യാസത്തിലുള്ള അധ്യാപന പരിശീലനം: പുതിയ ബാച്ചിലേക്ക് വനിതകളിൽനിന്നും അപേക്ഷ ക്ഷണിച്ചു.


ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ (എൻ.സി.ഡി.സി) നടത്തുന്ന മോണ്ടിസോറി വിദ്യാഭ്യാസത്തിലുള്ള അദ്ധ്യാപന പരിശീലന കോഴ്‌സിന്റെ (Montessori Teacher Training Course) പുതിയ ബാച്ചിലേക്ക് വനിതകളിൽനിന്നും (പ്രായപരിധിയില്ല) അപേക്ഷ ക്ഷണിച്ചു.


10 ആം ക്ലാസ് മുതൽ ഡിഗ്രിവരെ യോഗ്യതയുള്ളവർക്ക് ചേരാവുന്ന 5 കോഴ്‌സുകളുണ്ട്. സര്‍ട്ടിഫിക്കറ്റ് ഇൻ ഇന്റര്‍നാഷണൽ മോണ്ടിസോറി എഡ്യൂക്കേഷൻ (1 വര്‍ഷം, യോഗ്യത-10), ഡിപ്ലോമ ഇൻ ഇന്റര്‍നാഷണൽ മോണ്ടിസോറി എഡ്യൂക്കേഷൻ (1 വര്‍ഷം, യോഗ്യത- പ്ലസ്ടു), പോസ്റ്റ് ഗ്രാജ്യൂവേറ്റ് ഡിപ്ലോമ ഇൻ ഇന്റര്‍നാഷണൽ മോണ്ടിസോറി എഡ്യൂക്കേഷൻ (1 വര്‍ഷം, യോഗ്യത- ഏതെങ്കിലും ഡിഗ്രി), അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇൻ ഇന്റര്‍നാഷണൽ മോണ്ടിസോറി എഡ്യൂക്കേഷൻ (1 വര്‍ഷം, യോഗ്യത- ഏതെങ്കിലും അധ്യാപന യോഗ്യത), ഡിപ്ലോമ ഇൻ ഇന്റര്‍നാഷണൽ മോണ്ടിസോറി ഡിർക്ട്രസ്സ് (6 മാസം, യോഗ്യത - ഏതെങ്കിലും അധ്യാപന യോഗ്യത), എന്നിവയാണ് കോഴ്‌സുകൾ.ഈ


ഇന്ദ്രിയ വികാസങ്ങൾക്കും, അതുവഴി ബുദ്ധി വികാസത്തിനും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ആധുനികവും, ശാസ്ത്രീയവുമായ ശിശു വിദ്യാഭ്യാസ രീതിയാണ് മോണ്ടിസോറി. നാട്ടിലും വിദേശത്തും ഏറെ തൊഴിൽ സാധ്യതയുള്ള കോഴ്‌സുകളാണിവ.


അദ്ധ്യാപനത്തിൽ അഭിരുചിയുള്ളവർക്ക് പകുതി ഫീസാനുകൂല്യവുമുണ്ട്. വീട്ടിലിരുന്നുകൊണ്ട് സൗകര്യപ്രദമായ ബാച്ചിൽ സൂം വഴി ഡിജിറ്റലായി ക്ലാസ്സിൽ പങ്കെടുക്കാം. വിവരങ്ങൾക്ക് ഫോ: 09846808283.

Join NCDC's ISO-certified Montessori teacher training online India. 20+ years, 10,000+ graduates, affordable fees & placement support. Enrol today!

*പി.എം ശ്രീയിൽ നിന്ന് സർക്കാർ പിൻമാറണം, വിഷയത്തിലെ ആശയക്കുഴപ്പം അവസാനിപ്പിക്കണം.*കോഴിക്കോട്. കഴിഞ്ഞ എൽ.ഡി . എഫ് സര്ക്കാർ...
04/08/2026

*പി.എം ശ്രീയിൽ നിന്ന് സർക്കാർ പിൻമാറണം, വിഷയത്തിലെ ആശയക്കുഴപ്പം അവസാനിപ്പിക്കണം.*

കോഴിക്കോട്. കഴിഞ്ഞ എൽ.ഡി . എഫ് സര്ക്കാർ കാണിച്ച അബദ്ധം ഇപ്പൊൾ ഉള്ള യു. ഡീ. എഫ് സർക്കാരും തുടരുകയാണ് എന്ന് സംശയിക്കുന്നതായി വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ.
ആർ.എസ്.എസ് അജണ്ടയായ പി.എം.ശ്രീ വിദ്യാഭ്യാസമേഖലയിൽ കൊണ്ട് വരാൻ ഒപ്പിട്ടതുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജന.സെക്രട്ടി ടി. കെ അഷ്റഫ്.
മന്ത്രിസഭാ ഉപസമിതിയെ വെച്ച സ്ഥിതിക്ക് അതിന്റെ തീരുമാനം വരുന്നതു വരെ ഉത്തരവാദപ്പെട്ടവർ മറിച്ചുള്ള സംസാരം നടത്തുന്നത് ആശയക്കുഴപ്പം വിളിച്ചു വരുത്തുക മാത്രമേ ചെയ്യൂ എന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ ഒപ്പിട്ടത് തെറ്റാണ്. അവരാണ് ഈ കെണിയിൽ കേരളത്തെ കൊണ്ടുപോയി വെച്ചത്. അന്ന് അതിനെ നഖശിഖാന്തം എതിർത്ത യു.ഡി.എഫ് ഇപ്പോൾ ആശയക്കുഴപ്പത്തിലാകുന്നത് നിലപാടില്ലായ്മ മാത്രമല്ല; അവരുടെ നിലനിൽപ്പിനെത്തന്നെ ചോദ്യം ചെയ്യുന്ന മലക്കം മറിച്ചിലായിരിക്കും എന്നും, വകുപ്പ് കൈകാര്യം ചെയ്യുന്ന മുസ്‌ലിം ലീഗിന്റെ ചരിത്രപുസ്തകത്തിൽ ഒരിക്കലും മായാത്ത കറുത്ത പുള്ളിയായി ഇത് അടയാളപ്പെടുത്തപ്പെടുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബഹുമാന്യനായ പി. വി. അബ്ദുൽ വഹാബ് എം.പിയുടെ ചോദ്യത്തിന് കേന്ദ്രം തന്നെ നൽകിയ മറുപടിയിൽ , “പദ്ധതിയിൽ നിന്ന് പിന്മാറുന്ന സംസ്ഥാനങ്ങൾക്ക് ‘പി എം ശ്രീ’ ആനുകൂല്യങ്ങൾ ലഭിക്കില്ലെന്ന” പരാമർശം പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള പഴുത് തുറന്നിടുന്നുണ്ടെന്നാണ് വ്യക്തമാകുന്നതെങ്കിൽ, കേന്ദ്രത്തിന്റെ തോളിൽ ചാരി ഇനി മുന്നോട്ട് പോകാൻ നോക്കുന്നത് ഒട്ടും ശരിയല്ല എന്നും ടീ. കെ അഷ്റഫ് പറഞ്ഞു.
സ്കൂളുകളുടെ ലിസ്റ്റ് കൂടി നൽകിയ ശേഷം സംഘപരിവാർ അജണ്ടകൾ ഓരോന്നായി വേഗത്തിൽ പുറത്തുവരുമ്പോൾ, ഖേദിച്ചിട്ട്‌ കാര്യമുണ്ടാകില്ല.
സമയം ഇപ്പോഴും വൈകിയിട്ടില്ല. ഉപസമിതിക്ക് പിന്മാറാനുള്ള നിർദ്ദേശം സമർപ്പിക്കാനുള്ള ആർജ്ജവം ഉണ്ടായാൽ മാത്രം മതി.
അതുണ്ടാകുമെന്ന് പ്രതീക്ഷിക്കട്ടെ എന്നും പി.എം ശ്രീയുമായി മുന്നോട്ട് പോയില്ലെങ്കിൽ അതുവഴിയുള്ള ധനസഹായം ലഭിക്കില്ലെന്ന് മാത്രമേ കേന്ദ്രത്തിന്റെ മറുപടിയിലുള്ളൂ. നടപ്പാക്കാത്ത പദ്ധതിക്ക് പണം വേണ്ടല്ലോ! പിന്നെ, ഇതിൽ നിന്ന് പിന്മാറിയതിൽ പ്രതിഷേധിച്ച് അവർ SSK ഫണ്ട് പിടിച്ചുവെക്കുന്നതാണ് പ്രശ്നമെങ്കിൽ, അതിന് നിയമപോരാട്ടമാണ് പരിഹാരം എന്നും അതല്ലാതെ അവിടെയും ഇവിടെയും തൊടാത്ത പ്രതികരണങ്ങൾ രാഷ്ട്രീയ ഇച്ഛാശക്തിയില്ലായ്മയുടെ മുഖം അനാവരണം ചെയ്യപ്പെടലാണ് എന്നും അദ്ദേഹം സർക്കാരിനെ അറിയിച്ചു!
------------------------------------------
*Malayala Janatha News* വാർത്തകൾ വിശേഷങ്ങൾ അറിയാൻ *Facebook പേജ് Follow ചെയ്യുക, Ytb ചാനൽ Subscribe ചെയ്യുക, Instagram Suport ചെയ്യുക*!
നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക!
*ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത്*
*Wtsp ഗ്രൂപ്പിൽ join ചെയ്യുക*
*വാർത്തകൾ അറിയിക്കാൻ വിളിക്കുക*
*Cont. 9946892647, 7907587051, 8075234913

ടെക്നീഷ്യൻമാരുടെയും സന്നദ്ധപ്രവർത്തകരുടെയും സേവനം അടിയന്തിരമായി ഈരാറ്റുപേട്ടയിൽ ആവശ്യമാണ് . വിസ്ഡം യൂത്ത് വിംഗ്ഈരാറ്റുപേ...
03/08/2026

ടെക്നീഷ്യൻമാരുടെയും സന്നദ്ധപ്രവർത്തകരുടെയും സേവനം അടിയന്തിരമായി ഈരാറ്റുപേട്ടയിൽ ആവശ്യമാണ് . വിസ്ഡം യൂത്ത് വിംഗ്

ഈരാറ്റുപേട്ടയിലെ പ്രളയബാധിത പ്രദേശങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് നിരവധി വീടുകളിലെ _പമ്പ് സെറ്റുകൾ, ഇലക്ട്രിക്കൽ വയറിങ്ങുകൾ, ഫാനുകൾ, മിക്സികൾ, ഗ്യാസ് സ്റ്റൗവുകൾ_ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കേടായിട്ടുണ്ട്.

മലിനജലം കയറിയതിനാൽ നിരവധി _കിണറുകളും ഉപയോഗയോഗ്യമല്ലാതായി_. ഇതുമൂലം നിരവധി കുടുംബങ്ങൾ _കുടിവെള്ളവും അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതെ_ വലിയ പ്രതിസന്ധി നേരിടുകയാണ് എന്നും വിസ്ഡം നേതൃത്വം അറിയിച്ചു!

ഈ സാഹചര്യത്തിൽ കേരളത്തിലെ മുസ്‌ലിംനവോത്ഥാന പ്രസ്ഥാനമായ _വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷന്റെ “സ്നേഹസ്പർശം”_ ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി പ്രളയബാധിത കുടുംബങ്ങൾക്ക് _സൗജന്യ ഇലക്ട്രിക്കൽ ഉപകരണ റിപ്പയർ സേവനം_ സംഘടിപ്പിക്കുന്നു.

സേവനം ആവശ്യമായ മേഖലകൾ:_
🔹 _പമ്പ് സെറ്റ് / വാട്ടർ മോട്ടോർ സർവീസ്_
🔹 _വീടുകളിലെ ഇലക്ട്രിക്കൽ വയറിങ്_ പരിശോധനയും അറ്റകുറ്റപ്പണിയും
🔹 _ഫാൻ, മിക്സി_ തുടങ്ങിയ ഗൃഹോപകരണങ്ങളുടെ റിപ്പയർ
🔹 _ഗ്യാസ് സ്റ്റൗ_ ഉൾപ്പെടെയുള്ള ഉപകരണങ്ങളുടെ സർവീസ്
🔹 മറ്റ് _ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികൾ
_ഇത്തരം ഉപകരണങ്ങൾ സർവീസ് ചെയ്യുന്നതിൽ പരിചയവും വൈദഗ്ധ്യവുമുള്ള ടെക്നീഷ്യൻമാരുടെയും സന്നദ്ധപ്രവർത്തകരുടെയും സേവനം *ആഗസ്റ്റ് 4,5,6* തീയതികളിൽ ആവശ്യമാണ്._

_സേവനത്തിനായി സന്നദ്ധരാകുന്നവർ താഴെ നൽകിയിരിക്കുന്ന *ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്യാൻ വിസ്ഡം യൂത്ത് നേതാക്കൾ അറിയിച്ചു!
_🔗 ഗൂഗിൾ ഫോം:
https://forms.gle/3vwWXeWNPJvEdo4N8

_📞 കൂടുതൽ വിവരങ്ങൾക്ക്:_
_9744277919_
9847838281

---------------------------------------------------------------------------
*Malayala Janatha News* വാർത്തകൾ വിശേഷങ്ങൾ അറിയാൻ *Facebook പേജ് Follow ചെയ്യുക, Ytb ചാനൽ Subscribe ചെയ്യുക, Instagram Suport ചെയ്യുക*!
നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക!
*ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത്*
*Wtsp ഗ്രൂപ്പിൽ join ചെയ്യുക*
*വാർത്തകൾ അറിയിക്കാൻ വിളിക്കുക*
*Cont. 9946892647, 7907587051, 8075234913

Address

Trivandrum City

Alerts

Be the first to know and let us send you an email when Malayala Janatha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share