കലികന്യൂസ്:

  • Home
  • കലികന്യൂസ്:

കലികന്യൂസ്: KALIKA NEWS@2
വാർത്തകൾ ആദ്യമേ അറിയാൻ

സംസ്ഥാനത്ത് സ്കൂള്‍ വേനലവധി മാറ്റാന്‍ ആലോചനയുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രിസംസ്ഥാനത്ത് സ്കൂള്‍ വേനല്‍ അവധി മാറ്റാന്‍ ആലോചന...
31/07/2025

സംസ്ഥാനത്ത് സ്കൂള്‍ വേനലവധി മാറ്റാന്‍ ആലോചനയുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്ത് സ്കൂള്‍ വേനല്‍ അവധി മാറ്റാന്‍ ആലോചനയുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി

അധ്യയനത്തിന് മഴക്കാലത്ത് ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നുണ്ട്. ഏപ്രിൽ-മെയ് മാസങ്ങളിൽ വേനൽ അവധി ജൂൺ-ജൂലൈ മാസത്തിലേക്ക് മാറ്റാന്‍ ആലോചിക്കുന്നുണ്ട്.എന്നാൽ ഇത് വ്യക്തിപരമായ ആലോചന മാത്രമാണെന്നും തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

31/07/2025

കൊല്ലം ചിതറ പരുത്തി SNHS ഹയർ സെക്കന്ററി സ്കൂളിലേക്ക് ksu , yoth congres ന്റെ നേത്യത്വത്തിൽ മാർച്ച് നടത്തി.

കുട്ടികളുമായി ഉല്ലാസയാത്ര, ലഹരിക്കടത്ത്; എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി യുവതിയുള്‍പ്പെടെ നാലുപേര്‍ പിടിയില്‍തിരുവനന്തപു...
30/07/2025

കുട്ടികളുമായി ഉല്ലാസയാത്ര, ലഹരിക്കടത്ത്; എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി യുവതിയുള്‍പ്പെടെ നാലുപേര്‍ പിടിയില്‍

തിരുവനന്തപുരം: കുട്ടികളുമായി ഉല്ലാസയാത്രക്ക് പോയി മടങ്ങിവരുന്നുവെന്ന വ്യാജേന എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും കടത്തിയ യുവതിയുള്‍പ്പെടെ നാലുപേര്‍ പിടിയിലായി. വട്ടിയൂര്‍ക്കാവ് ഐഎഎസ് കോളനിയില്‍ വാടകയ്ക്ക് താമസിക്കുന്ന ശ്യാം(35) ഇയാളുടെ പെണ്‍സുഹൃത്ത് രശ്മി(31), ആര്യനാട് കടുവാക്കുഴി കുരിശടിയില്‍ നൗഫല്‍ മന്‍സിലില്‍ മുഹമ്മദ് നൗഫല്‍(24), രാജാജി നഗര്‍ സ്വദേശി സഞ്ജയ്(26) എന്നിവരാണ് അറസ്റ്റിലായത്.

പ്രതികളിലൊരാളായ രശ്മിയുടെ കുട്ടികളും കാറിലുണ്ടായിരുന്നു. ഉല്ലാസയാത്രക്ക് പോയി മടങ്ങിവരുന്നുവെന്ന വ്യാജേനയാണ് കുട്ടികളെയും സംഘത്തില്‍ ഉള്‍പ്പെടുത്തിയിരുന്നതെന്നാണ് പൊലീസ് പറയുന്നത്. ബൈപ്പാസിലെ കോവളം ജങ്ഷനില്‍വെച്ച് നടത്തിയ പരിശോധനയില്‍ കാറിനുളളില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ അരക്കിലോ എംഡിഎംഎ, ഒന്‍പതുഗ്രാം ഹൈബ്രിഡ് കഞ്ചാവ് എന്നിവ സിറ്റി ഡാന്‍സാഫ് കണ്ടെടുത്തു. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും സംഘം കസ്റ്റഡിയിലെടുത്തു.

കാറില്‍ മയക്കുമരുന്ന് കടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ഡാന്‍സാഫ് സംഘം കോവളത്ത് മഫ്തിയിലുണ്ടായിരുന്നു. പൊലീസ് പിന്‍തുടരുന്നു എന്ന സംശയത്തെ തുടര്‍ന്ന് കാറുമായി രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും ഡാന്‍സാഫ് സംഘം പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു.കൊല്ലം ചാത്തന്നൂരില്‍ നിന്ന് മൂന്നുമാസം മുന്‍പ് പണയത്തിനെടുത്ത കാറിലായിരുന്നു സംഘം മയക്കുമരുന്ന് കടത്തിയത്. ബംഗളൂരുവില്‍ നിന്ന് മയക്കുമരുന്നുമായി ശ്യാമും രശ്മിയും തമിഴ്നാട്ടിലെ കാവല്ലൂരെത്തുകയും സുഹൃത്തുക്കളോട് കാറുമായി അവിടെ എത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന് കന്യാകുമാരിയിലെത്തിയ സംഘം തീരദേശ റോഡുവഴിയാണ് കോവളത്ത് എത്തിയത്.

ഗർഭിണിയായ യുവതി ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്ത സംഭവം, ഭർത്താവിനെയും ഭർതൃ മാതാവിനെയും അറസ്റ്റ് ചെയ്തു. പ്രതികൾ റിമാന്റിലേക്ക...
30/07/2025

ഗർഭിണിയായ യുവതി ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്ത സംഭവം, ഭർത്താവിനെയും ഭർതൃ മാതാവിനെയും അറസ്റ്റ് ചെയ്തു. പ്രതികൾ റിമാന്റിലേക്ക്

ഇരിങ്ങാലക്കുടയിൽ ഭർതൃ വീട്ടിലെ പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത കേസിൽ
ഭർത്താവ് കരൂപടന്ന കാരുമാത്ര നെടുങ്ങാണത്ത്കുന്ന് സ്വദേശി വലിയകത്ത് വീട്ടിൽ നൗഫൽ ( 30) ഇയാളുടെ മാതാവ് റംല( 58) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.


കരൂപടന്ന കാരുമാത്ര പതിയാശ്ശേരി കടലായി സ്വദേശി കാട്ടുപറമ്പിൽ വീട്ടിൽ റഷീദിൻ്റെ മകൾ ഫസീലയാണ് ആത്ഹത്യ ചെയ്തത്ത്.

യുവതിയുടെ വയറിൽ ചവിട്ടിയത് അടക്കം ഉള്ള ദേഹോപദ്രവത്തിലുള്ള
മനോവിഷമത്തിലാണ് യുവതി ആത്മഹത്യ ചെയ്തത്.

30/07/2025

കിളിമാനൂരിൽ ഇപ്പോൾ നടന്ന അപകടം ആളപായമുള്ളതായി റിപ്പോർട്ട് ചെയ്തിട്ടില്ല

30/07/2025

കാലങ്ങളായുള്ള പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങൾ കവർന്നെടുക്കുന്നതിനെതിരെ
തെന്മല ഡിവിഷണൽ ഫോറസ്ററ്
ഓഫീസിനു മുന്നിൽ
വനപാലകരുടെ
അവകാശ സംരക്ഷണ സമരം

ഇട്ടിവ ഗ്രാമപഞ്ചായത്ത് ചുണ്ട ബഡ്സ് സ്കൂൾ ടീച്ചർ,ശില്പയുടെ ഭർത്താവും കടയ്ക്കൽ ഗവൺമെന്റ് യുപിഎസ് അധ്യാപകൻ  ദിലീപിന്റെ സഹോദ...
30/07/2025

ഇട്ടിവ ഗ്രാമപഞ്ചായത്ത് ചുണ്ട ബഡ്സ് സ്കൂൾ ടീച്ചർ,
ശില്പയുടെ ഭർത്താവും
കടയ്ക്കൽ ഗവൺമെന്റ് യുപിഎസ് അധ്യാപകൻ ദിലീപിന്റെ സഹോദരനുമായ
കുമ്മിൾ തുളസിമുക്കിൽ റേഷൻകട വ്യാപാരി പ്രദീപ് മങ്കാട് മരണപ്പെട്ടു.

കണ്ണൂരിൽ രണ്ട് മക്കളുമായി യുവതി കിണറ്റിൽ ചാടി, ഒരു കുട്ടിയുടെയും യുവതിയുടെയും നില ​ഗുരുതരംകണ്ണൂർ: കണ്ണൂർ പരിയാരം ശ്രീസ്ഥ...
30/07/2025

കണ്ണൂരിൽ രണ്ട് മക്കളുമായി യുവതി കിണറ്റിൽ ചാടി, ഒരു കുട്ടിയുടെയും യുവതിയുടെയും നില ​ഗുരുതരം

കണ്ണൂർ: കണ്ണൂർ പരിയാരം ശ്രീസ്ഥയിൽ യുവതി രണ്ട് മക്കളെയും എടുത്ത് കിണറ്റിൽ ചാടി. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഒരു കുട്ടിയുടെയും യുവതിയെയും നില ഗുരുതരമാണ്. ആറും നാലും വയസ്സുള്ള കുട്ടികളുമായാണ് യുവതി കിണറ്റിലേക്ക് ചാടിയത്.

വീട്ടുവളപ്പിൽ തന്നെയുള്ള കിണറ്റിലാണ് യുവതി മക്കളുമായി ചാടിയത്. ഭർത്താവിന്റെ വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. ഭർതൃ മാതാവിനെതിരെ രണ്ട് മാസം മുമ്പ് യുവതി പരിയാരം പൊലീസിൽ പരാതിനൽകിയിരുന്നു. വീട്ടിൽ മാനസികമായി പീഡിപ്പിക്കുന്നു എന്ന് ആരോപിച്ചാണ് യുവതി പരാതി നൽകിയത്. പക്ഷേ പിന്നീട് ഇവർ സംസാരിച്ച് ഒത്തുതീർപ്പിൽ എത്തുകയായിരുന്നു. തുടർന്നാണ് വീണ്ടും യുവതി ഭർതൃവീട്ടിലേക്ക് എത്തിയത്. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് യുവതിയെയും കുട്ടികളെയും കിണറ്റിൽ നിന്ന് പുറത്തെടുത്തത്. ഇവരെ പരിയാരം ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കരീലക്കുളങ്ങരയിൽ പാഴ്സൽ ലോറി തടഞ്ഞ് 3.24 കോടി രൂപ തട്ടിയ കേസ്; പ്രതികളിൽ ഒരാൾ മുംബൈയിൽ പിടിയിൽ, ഹരിപ്പാട് സ്റ്റേഷനിൽ എത്...
30/07/2025

കരീലക്കുളങ്ങരയിൽ പാഴ്സൽ ലോറി തടഞ്ഞ് 3.24 കോടി രൂപ തട്ടിയ കേസ്; പ്രതികളിൽ ഒരാൾ മുംബൈയിൽ പിടിയിൽ, ഹരിപ്പാട് സ്റ്റേഷനിൽ എത്തിച്ചു

ഹരിപ്പാട്: ദേശീയപാതയിൽ കരീലക്കുളങ്ങരയിൽ പാഴ്സൽ ലോറി തടഞ്ഞ് 3.24 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതി പിടിയിലായി. സംഭവത്തിൽ തമിഴ്നാട് സ്വദേശിയായ ഭരത് രാജ് പഴനിയാണ് അറസ്റ്റിലായത്. മുംബയിൽ നിന്നും പിടികൂടിയ പ്രതിയെ പോലീസ് കരീലക്കുളങ്ങര സ്റ്റേഷനിൽ എത്തിച്ചു. പണം തട്ടിയെടുത്ത ശേഷം മുങ്ങിയ ഇയാൾക്കായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഞായറാഴ്ച പ്രതി പിടിയിലാകുന്നത്. തുടർന്നാണ് കേരളത്തിൽ നിന്നുള്ള അന്വേഷണ സംഘം മുംബൈയിലെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.

കവർച്ച ചെയ്ത പണം വിനിമയം ചെയ്തതിൽ ഇയാൾക്ക് പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. എന്നാൽ ഇയാളിൽ ഇതുവരെ പണം പിടികൂടാൻ കഴിഞ്ഞിട്ടില്ല. ജൂൺ 13 ന് പുലർച്ചെ നാലരക്കാണ് രാമപുരത്ത് പാഴ്സൽ ലോറി തടഞ്ഞ് പ്രതികൾ കവർച്ച നടത്തിയത്. കേസിലെ പ്രധാന പ്രതി സതീഷ്, ദുരൈ അരസ് ഉൾപ്പെടെ നാല് പ്രതികളെ ഇനിയും പിടികൂടാൻ കഴിഞ്ഞിട്ടില്ല ഇവർക്കായുള്ള അന്വേഷണം തുടരുകായാണ്.

കരീലകുളങ്ങര എസ് ഐ ബജിത് ലാൽ, സി പി ഒ മാരായ ഷാനവാസ്, നിഷാദ്, അഖിൽ മുരളി എന്നിവർ മുംബൈ ഇൻറർനാഷണൽ എയർപോർട്ടിൽ എത്തി ഏറ്റുവാങ്ങിയ പ്രതിയെ ചൊവ്വാഴ്ച വൈകുന്നേരം ട്രെയിൻ മാർഗം ഹരിപ്പാട് എത്തിക്കുകയായിരുന്നു.

‘ഉമ്മ ഞാൻ മരിക്കുകയാണ്, അല്ലെങ്കിൽ ഇവർ കൊല്ലും’; തൃശൂരിൽ ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ച നിലയിൽ; ഭർത്താവ് കസ്റ്റഡിയിൽതൃശൂ...
30/07/2025

‘ഉമ്മ ഞാൻ മരിക്കുകയാണ്, അല്ലെങ്കിൽ ഇവർ കൊല്ലും’; തൃശൂരിൽ ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ച നിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ

തൃശൂരിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. നെടുങ്കോണം വലിയകത്ത് നൗഫലിൻറെ ഭാര്യ ഫസിലയാണ് മരിച്ചത്. ഭർത്താവ് നൗഫലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. യുവതിയുടെ വീട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നൗഫലിനെ ഇരിങ്ങാലക്കുട പൊലീസ് കസ്‌റ്റഡിയിൽ എടുത്തത്. മരിക്കുന്നതിന് മുമ്പ് യുവതി മാതാവിന് അയച്ച വാട്സ്ആപ്പ് മെസ്സേജ് കലികന്യൂസിന് ലഭിച്ചു.

ഉമ്മ ‍ഞാൻ മരിക്കുകയാണ്, അല്ലെങ്കിൽ ഇവർ കൊല്ലും’ എന്ന് മാതാവിന് അയച്ച സന്ദേശത്തിൽ പറയുന്നു. മർദനത്തിൽ തന്റെ കൈ ഒടിച്ചുവെന്നും സന്ദേശത്തിൽ പറയുന്നുണ്ട്. കൂടാതെ ഭർതൃമാതാവ് അസഭ്യം പറഞ്ഞതായും മാതാവിന് അയച്ച സന്ദേശത്തിൽ പറയുന്നു. ഇവർക്ക് പത്ത് മാസം പ്രായമുള്ള കുഞ്ഞുണ്ട്. ഭർത്താവ് ക്രൂരമായി ഉപദ്രവിക്കുകയും ഇതിനെ തുടർന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്നുമാണ് പൊലീസ് നി​ഗമനം. ഭർത്താവ് നൗഫലിനെ ചോദ്യം ചെയ്ത് വരികയാണ്.

രണ്ടാമത് ഗർഭിണിയായത് ഭർത്താവിനും കുടുംബത്തിനും ഇഷ്ടമാവാത്തതിനെ തുടർന്ന് ഭർത്താവ് വയറ്റിൽ ചവിട്ടിയെന്നും ഭർത്ത് മാതാവ് ഉപദ്രവിച്ചിരുന്നുവെന്നും യുവതിയുടെ സന്ദേശവും പുറത്ത് വന്നിട്ടുണ്ട്. ഫസീലയുടെ മൃ തദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോ സ്‌റ്റ്മോർട്ടത്തിനു ശേഷം ഇന്ന് വീട്ടുകാർക്ക് വിട്ടുനൽകും.

30/07/2025

മുസ്ലീം യുവാവിനെ പ്രണയിച്ച് ഒപ്പംപോയ sc പെൺകുട്ടി ആൺസുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Address

TVM

Telephone

+918086690306

Website

Alerts

Be the first to know and let us send you an email when കലികന്യൂസ്: posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to കലികന്യൂസ്::

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share