Malayalarajyam Book Depot

Malayalarajyam Book Depot Malayalarajyam is a bookstore set up in the heart of the historic Vaikom for those who love books.

A wonderful collection of books in Malayalam language is our speciality! Readers all over Kerala used to visit this famous shop while comes to the Holy Temple of Lord Mahadeva here at Vaikom. Now we likes to give information about the books n periodicals we deal with and the details of Temple programme through this page. We are always ready to give any type of assistance to the customers and devot

ees visiting Vaikom! Here you can available books of famous publishers all over India, such as Devi books, H&C Stores, Sri Ramakrishna Math,Guruvyur devaswom publications, Mathrubhumi Books, Manorama Books,D C Books, Current Books,Vidyarambham publications, R S Vadhyar & Sons, K S Brothers Kunnamkulam, Chandra press Trivandrum, Sahithya Acadami, Language Institute of Kerala,S T Reddiar & sons Kollam ect ect

ശ്രീ നാരായണീയാമൃതരസം            ദശകം എഴുപത്             ശ്ലോകം അഞ്ച്                  **********ദിനേഷു ച സുഹൃജ്ജനൈ: സഹ വ...
24/10/2025

ശ്രീ നാരായണീയാമൃതരസം
ദശകം എഴുപത്
ശ്ലോകം അഞ്ച്
**********
ദിനേഷു ച സുഹൃജ്ജനൈ: സഹ വനേഷു ലീലാപരം
മനോഭവമനോഹരം രസിതവേണുനാദാമൃതം
ഭവന്തമമരീദൃശാം അമൃതപാരണാദായിനം
വിചിന്ത്യ കിമു നാലപൻ വിരഹതാപിതാ ഗോപികാ:?

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ഹരേ കൃഷ്ണ
ശ്രീഗുരുവായൂരപ്പാ ശരണം

ശ്രീമദ് ഭാഗവതത്തിലെ ദശമസ്കന്ധം മുപ്പത്തഞ്ചാമധ്യായത്തിലാണ് പ്രസിദ്ധമായ ഗോപികായുഗളഗീതം വർണ്ണിച്ചിട്ടുള്ളത്. അതിനെ മേൽപ്പത്തൂർ ഒറ്റ ശ്ലോകം കൊണ്ട് വർണ്ണിച്ചിരിക്കുന്നു.

പകൽ മുഴുവനും തന്റെ ഇഷ്ടതോഴന്മാരോടുകൂടി ഉണ്ണിക്കണ്ണൻ കാടുകളിൽ പശുക്കളെ മേച്ചുകൊണ്ട് അലയുകയാണ്. തങ്ങളുടെ പ്രാണപ്രിയൻ ഇങ്ങനെ അലഞ്ഞു തിരിയുന്നത് ഗോപികമാർക്ക് സഹിക്കുന്നില്ല.

ശ്രീഭഗവാൻ പ്രഭാതത്തിൽ പശുക്കളെയും തെളിച്ചുകൊണ്ട് വനത്തിലേക്ക് പോകുമ്പോൾ ഗോപികമാരുടെ മനസ്സും കൂടെ പോകുന്നു. അവർ വിരഹതാപത്താൽ വാടി തളർന്നുപോകുന്നു. വീണ്ടും വൈകുന്നേരം പ്രിയതമന്റെ ദർശനം ലഭിക്കുന്നതുവരെ ശ്രീ ഭഗവാൻ്റെ ഓരോരോ ലീലകൾ ഓർത്തും കൃഷ്ണകീർത്തനങ്ങൾ ആലപിച്ചുമാണ് അവർ ദിവസം തള്ളിനീക്കുന്നത്.

പ്രാണപ്രിയൻ എവിടെയിരുന്നാലും അവർക്ക് മനസ്സിൽ കാണുവാൻ കഴിയും. എല്ലാം വർണ്ണിച്ചും മറ്റുള്ളവരെ കേൾപ്പിച്ചും പ്രേമാശ്രുക്കളൊഴുകിയും അവർ പകൽ സമയം മുഴുവൻ കഴിച്ചുകൂട്ടും.

ഓരോ ഗോപിമാരും അവരവരുടെ മനസ്സിലെ ദൃശ്യങ്ങൾ ഉറക്കയുറക്കെ ഗാനമായി ആലപിക്കും. ദേവസ്ത്രീകളുടെ കണ്ണുകൾക്ക് അമൃതപാനം നൽകി ഓടക്കുഴലിൽ നിന്നും ഉയരുന്ന മധുരമായ ഗാനാമൃതം കേട്ട് ദേവസ്ത്രീകൾ രോമാഞ്ചിതരാകുന്നു. ഇതൊന്നും ഗോപികമാർക്ക് രസിക്കുന്നില്ല. അവർ കരഞ്ഞു കീർത്തിച്ചും തങ്ങളുടെ പ്രാണനാഥന്റെ ദർശനത്തിനായി വേഴാമ്പലിനെപ്പോലെ ഇരിക്കുകയാണ്.

ഹരേ കൃഷ്ണ!

#ശ്രീ_നാരായണീയാമൃതരസം

നിത്യവും ഈ പംക്തി നിങ്ങളിൽ എത്തുവാൻ Malayalarajyam Book Depot പേജ് പിന്തുടരുക.. 🙏🏻🙏🏻

ശ്രീ നാരായണീയാമൃതരസം           ദശകം എഴുപത്             ശ്ലോകം നാല്                **********കദാപി ഖലു സീരിണാ വിഹരതി ത്വയ...
23/10/2025

ശ്രീ നാരായണീയാമൃതരസം
ദശകം എഴുപത്
ശ്ലോകം നാല്
**********
കദാപി ഖലു സീരിണാ വിഹരതി ത്വയി സ്ത്രീജനൈ:
ജഹാര ധനദാനുഗ: സ കില ശംഖചൂഡോബലാ:
അധിദ്രുതമനുദ്രുതസ്തമഥ മുക്തനാരീജനം
രുരോജിഥ, ശിരോമണിം ഫലഭൃതേ ച തസ്യാദദാ:.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ഹരേ കൃഷ്ണ
ശ്രീഗുരുവായൂരപ്പാ ശരണം

ശ്രീമദ് ഭാഗവതം ദശമസ്കന്ധത്തിലെ മുപ്പത്തിനാലാമധ്യായത്തിലെ 20 മുതൽ 32 വരെയുള്ള 13 ശ്ലോകങ്ങളെ ഒരേയൊരു ശ്ലോകമാക്കി സംഗ്രഹിച്ചിരിക്കുകയാണ് സംസ്കൃതപണ്ഡിതനായ മേൽപ്പത്തൂർ ഭട്ടത്തിരിപ്പാട്. ആ കഥയാണ് ഇന്നത്തെ ഈ ശ്ലോകാർത്ഥം.

രാമകൃഷ്ണൻമാർ രണ്ടുപേരും ഒരേസ്വരത്തിൽ ആടിയും പാടിയും കൂട്ടുകാരുമൊത്ത് വൃന്ദാവനത്തിൽ വിഹരിച്ചുകൊണ്ടിരുന്നു. അതുപോലെ പല രാത്രികളിലും ഇങ്ങനെ ഗോവിന്ദരാമന്മാർ വ്രജഗോപികളോടുകൂടി ഭയലേശമന്യേ വിഹരിച്ചു.

ഇപ്രകാരം ശ്രീഭഗവാനും സംഘവും വിഹരിക്കുന്ന ഒരു ദിവസം. കുബേരന്റെ ഭൃത്യനായ ശംഖചൂഢൻ ആകസ്മികമായി അവിടെയെത്തി, രംഗം വീക്ഷിച്ചു. ആ സമയം രാമകൃഷ്ണന്മാരുടെ ഗാനമാധുരിയിൽ മയങ്ങി ചില ഗോപികമാർ തങ്ങളെത്തന്നെ മറന്ന അവസ്ഥയിലെത്തി.

ആ അവസരം മുതലെടുക്കാൻ ശംഖചൂഡൻ തീരുമാനിച്ചു. അവൻ ധിക്കാരമായി ഗോപികമാരെ പൊക്കിയെടുത്ത് നടന്നു. ഇത് മറ്റുള്ള ഗോപികമാർ കണ്ട് ഉച്ചത്തിൽ കരഞ്ഞു. അതും ഗോവിന്ദരാമന്മാരെ വിളിച്ചുകൊണ്ട്.

അവരെ രക്ഷിക്കുവാനായി ശ്രീഭഗവാനും ജ്യേഷ്ഠനും ശംഖചൂഡന്റെ പിന്നാലെ പാഞ്ഞു. ഭയചകിതനായ ശംഖചൂഡൻ, അതുകണ്ട്, ഗോപികമാരെ ഉപേക്ഷിച്ച് പ്രാണരക്ഷാർത്ഥം ഓടിപ്പോയി. ശ്രീഭഗവാൻ ആ ദുഷ്ടാത്മാവിനെ പിന്തുടർന്ന് കടന്നുപിടിച്ചു.

ശ്രീഭഗവാൻ അവൻ്റെ ശിരോരത്നം തുരന്നെടുത്ത് അവനെ വധിച്ചു. ആ രത്നം കൊണ്ടുവന്ന് ജ്യേഷ്ഠനായ ബലഭദ്രസ്വാമിക്ക് കൊടുത്തു.

ഹരേ കൃഷ്ണ!

#ശ്രീ_നാരായണീയാമൃതരസം

നിത്യവും ഈ പംക്തി നിങ്ങളിൽ എത്തുവാൻ Malayalarajyam Book Depot പേജ് പിന്തുടരുക.. 🙏🏻🙏🏻

22/10/2025

ശ്രീ നാരായണീയാമൃതരസം

ദശകം എഴുപത്
ശ്ലോകം മൂന്ന്
**********

സുദർശനധര! പ്രഭോ! നനു സുദർശനാഖ്യോസ്മ്യഹം
മുനീൻ ക്വചിദുപാഹസം ത ഇഹ മാം വ്യധുർവാഹസം
ഭവത്പദസമർപ്പണാദമലതാം ഗതോസ്മീത്യസൗ
സ്തുവൻ നിജപദം യയൗ, വ്രജപദം ച ഗോപാ മുദാ.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ഹരേ കൃഷ്ണ!
ശ്രീഗുരുവായൂരപ്പാ ശരണം

പെരുമ്പാമ്പായിരുന്ന ആ ജീവാത്മാവ്, ആ ശരീരത്തെ ഉപേക്ഷിച്ച്, അത്യന്തം മനോഹരമായ വിദ്യാധര ശ്രേഷ്ഠനായിമാറി. മുമ്പിൽ ഭഗവാനെ കണ്ടപ്പോൾ സാഷ്ടാംഗം വീണു നമസ്കരിച്ചു.

ശ്രീഭഗവാൻ ഇങ്ങനെ വരുവാനുള്ള കാരണവും മറ്റും അന്വേഷിച്ചു. അപ്പോൾ കൈ രണ്ടും കൂപ്പി വളരെ വിനയത്തോടെ താണു വണങ്ങി പറഞ്ഞുതുടങ്ങി.

അല്ലയോ സുദർശനചക്രം ധരിക്കുന്നവനേ! അഖിലലോക ഗുരോ! നമസ്കാരം. അടിയൻ സുദർശനനെന്ന വിഖ്യാതനായ ഒരു വിദ്യാധരനാണ്. എൻ്റെ രൂപസൗന്ദര്യത്തിൽ, ഞാൻ അത്യധികം അഹങ്കരിച്ചിരുന്നു.

ഒരിക്കൽ അംഗിരസ് ഗോത്രത്തിൽപെട്ട ചില മഹർഷിമാരെ കാണാനിടയായി. അവരിൽ ചിലർ അംഗവൈകല്യം ഉള്ളവരായിരുന്നു. എൻ്റെ സൗന്ദര്യത്തിൽ ഗർവ്വിച്ച് ഞാനവരെ കളിയാക്കി. അഹങ്കാരം മൂത്ത്, ഞാൻ ചെയ്ത പാപശക്തിയാൽ ആ മഹർഷിശ്രേഷഠന്മാർ എന്നെ പെരുമ്പാമ്പാകട്ടെ എന്ന് ശപിച്ചു.

കരുണാശീലരായ ആ മഹാത്മാക്കളുടെ ശാപം വലിയൊരു അനുഗ്രഹമായിട്ടാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. അതുകൊണ്ടാണല്ലോ സർവ്വപാപഹരനായ നിന്തിരുവടിയുടെ ശ്രീപാദസ്പർശം അടിയന് ലഭിച്ചത്.

എല്ലാവർക്കും പരമാശ്രയവും കരുണാമയനുമായ നിന്തിരുവടിയുടെ തൃപ്പാദപങ്കജത്തെ അടിയനിതാ ശരണം പ്രാപിക്കുന്നു. അവിടുത്തെ കാരുണ്യദർശനത്താൽ, അനുഗ്രഹത്താൽ അടിയൻ ബ്രഹ്മശാപത്തിൽ നിന്നും മുക്തനായി. എത്ര വലിയ മഹാപാപിയാണെങ്കിലും അവിടുത്തെ തിരുനാമം ഉച്ചരിക്കുന്ന ക്ഷണത്തിൽ തന്നെ അത് കേൾക്കുന്നവരേയും കൂടി പരിശുദ്ധരാക്കുന്നവല്ലോ. മാത്രമല്ലാ അടിയന് അവിടുത്തെ ദിവ്യദർശനവും തൃപ്പാദസ്പർശനവും ലഭിച്ചു.

അല്ലയോ സർവ്വലോകേശ്വരേശ്വര! ഭക്തവത്സല! ദയനിഥേ!
അങ്ങേക്ക് കോടി കോടി നമസ്കാരം. ഇപ്രകാരം സ്തുതിച്ചുനമസ്കരിച്ച്, ആ വിദ്യാധരൻ ഭഗവത് അനുജ്ഞയോടെ സ്വസ്ഥാനത്തേക്ക് പോയി.

ഹരേ കൃഷ്ണ!

#ശ്രീ_നാരായണീയാമൃതരസം

നിത്യവും ഈ പംക്തി നിങ്ങളിൽ എത്തുവാൻ Malayalarajyam Book Depot പേജ് പിന്തുടരുക.. 🙏🏻🙏🏻

ശ്രീ നാരായണീയാമൃതരസം            ദശകം എഴുപത്               ശ്ലോകം രണ്ട്                   *********സമുന്മുഖമഥോല്മുകൈ: അഭി...
21/10/2025

ശ്രീ നാരായണീയാമൃതരസം

ദശകം എഴുപത്
ശ്ലോകം രണ്ട്
*********
സമുന്മുഖമഥോല്മുകൈ: അഭിഹതേപി തസ്മിൻ ബലാത്
അമുഞ്ചതി ഭവത്പദേ ന്യപതി പാഹി പാഹീതി തൈ:
തദാ ഖലു പദാ ഭവാൻ സമുപഗമ്യ പസ്പർശ തം
ബഭൗ സ ച നിജാം തനും സമുപസാദ്യ വൈദ്യാധരീം.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🌹

ഹരേ കൃഷ്ണ
ശ്രീഗുരുവായൂരപ്പാ ശരണം

നദീതീരത്ത് കിടന്നുറങ്ങുന്നതിനു മുമ്പ് അങ്ങിങ്ങായി കാട്ടിലെ വിറകുകളുപയോഗിച്ച് അഗ്നി ജ്വലിപ്പിച്ചിരുന്നു. നദീതീരത്തെ ശീതളക്കാറ്റും അതോടൊപ്പം അഗ്നിയുടെ നേരിയ ചൂടും ക്ഷീണവും കാരണം എല്ലാവരും വേഗം ഉറങ്ങിപ്പോയി.

എല്ലാവരും ഗാഢനിദ്രയിലായപ്പോൾ വിശപ്പുമൂലം വലിയൊരു പെരുമ്പാമ്പ് വന്ന് നന്ദഗോപരെ വിഴുങ്ങാൻ തുടങ്ങി. ഉടനെ അദ്ദേഹം എഴുന്നേറ്റ് നിലവിളിച്ചു. എല്ലാ ഗോപന്മാരും വേഗമുണർന്നു പെരുമ്പാമ്പിനെ വിടുവിക്കാൻ ശ്രമിച്ചു. നിഷ്ഫലമായി.

അവരെല്ലാം തീക്കൊള്ളികൾ എടുത്ത് പെരുമ്പാമ്പിനെ പ്രഹരിച്ചു നോക്കി. പെരുമ്പാമ്പ് വിടുന്ന ലക്ഷണമില്ല. അപ്പോൾ അവർ "കൃഷ്ണാ, കൃഷ്ണാ ഒരു മഹാസർപ്പം എന്നെ വിഴുങ്ങുന്നു. ശരണാഗതനായ എന്നെ രക്ഷിക്കണേ! എന്ന നിലവിളിച്ചു.

ശ്രീഭഗവാൻ വേഗമെത്തി. പെരുമ്പാമ്പിനെ കണ്ട മാത്രയിൽ ഭഗവാന് വിവരമെല്ലാം മനസ്സിലായി. ശ്രീഭഗവാൻ തന്റെ തൃപാദത്താൽ പാമ്പിനെയൊന്ന് സ്പർശിച്ചു. ഭഗവാന്റെ തൃപ്പാദസ്പർശമേറ്റ മാത്രയിൽ സകല ആശുഭങ്ങളും നശിച്ച ആ പെരുമ്പാമ്പ് തൽക്ഷണം നന്ദഗോപരെ മോചിപ്പിച്ചു. മാത്രമല്ലാ തൻ്റെ സർപ്പശരീരം ഉപേക്ഷിച്ച്, ആ അജഗരം ഒരു വിദ്യാധരശ്രേഷ്ഠനായി മാറി.

ഹരേ കൃഷ്ണ!

#ശ്രീ_നാരായണീയാമൃതരസം

നിത്യവും ഈ പംക്തി നിങ്ങളിൽ എത്തുവാൻ Malayalarajyam Book Depot പേജ് പിന്തുടരുക.. 🙏🏻🙏🏻

20/10/2025

ശ്രീ നാരായണീയാമൃതരസം

ദശകം എഴുപത്
ശ്ലോകം ഒന്ന്
*********
ഇതി ത്വയി രസാകുലം രമിതവല്ലഭേ വല്ലവാ:
കതാപി പുരമംബികാകമിതുരംബികാകാനനേ
സമേത്യ ഭവതാ സമം നിശി നിഷേവ്യ ദിവ്യോത്സവം
സുഖം സുഷുപുരഗ്രസീദ് വ്രജപമുഗ്രനാഗസ്തദാ.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ഹരേ കൃഷ്ണ!
ശ്രീഗുരുവായൂരപ്പാ ശരണം

അല്ലയോ സുന്ദരന്മാരിൽ സുന്ദരനായ ശ്രീകൃഷ്ണ ഭഗവാനേ! അവിടുന്ന്, അവിടുത്തെ പ്രിയതമകളായ ഗോപസുന്ദരിമാരെ രസകരമാം വണ്ണം ആനന്ദിപ്പിച്ച് നാളുകൾ കുറേക്കഴിഞ്ഞു.

ആ സമയങ്ങളിൽ ഒരു ദിവസം ശ്രീമഹാദേവന്റെ ദർശനത്തിനായി ഗോപന്മാർ അങ്ങയോടും ചേട്ടനോടും കൂടി സന്തോഷപൂർവ്വം അംബികാവനം എന്ന ഒരു പുണ്യതീർത്ഥസ്ഥലത്തേക്ക് പുറപ്പെട്ടു. അവിടെ ചെന്ന് സരസ്വതീനദിയിൽ സ്നാനം ചെയ്തു ശിവക്ഷേത്രത്തിലെത്തി.

ഭഗവാൻ പരമേശ്വരനേയും ജഗദംബികയേയും ദർശിച്ച് വിശേഷാൽ പൂജകളും ചെയ്തു. കൂടാതെ ബ്രാഹ്മണർക്കും മറ്റുമായി അനേകം ദാനങ്ങളും ചെയ്തു. അപ്പോഴേക്കും സൂര്യാസ്തമയമായി.

അന്ന് രാത്രി എല്ലാവരോടുമൊപ്പം ജലപാനം മാത്രം ചെയ്ത് നദീതീരത്തുതന്നെ കിടന്നുറങ്ങി. എല്ലാവരും ഗാഢനിദ്രയിലായി. ആ സമയം ഒരു പെരുമ്പാമ്പ് വന്ന് നന്ദഗോപരെ വിഴുങ്ങാൻ തുടങ്ങി.

ഹരേ കൃഷ്ണ!

#ശ്രീ_നാരായണീയാമൃതരസം

നിത്യവും ഈ പംക്തി നിങ്ങളിൽ എത്തുവാൻ Malayalarajyam Book Depot പേജ് പിന്തുടരുക.. 🙏🏻🙏🏻

19/10/2025

ശ്രീ നാരായണീയാമൃതരസം

ദശകം അറുപത്തൊമ്പത്
ശ്ലോകം പതിനൊന്ന്
**************
കാമിനീരിതി ഹി യാമിനീഷു ഖലു
കാമനീയകനിധേ! ഭവാന്‍
പൂർണ്ണസമ്മദരസാർണ്ണവം കമപി
യോഗിഗമ്യമനുഭാവയൻ
ബ്രഹ്മശങ്കരമുഖാനപീഹ
പശുപാംഗനാസു ബഹുമാനയൻ
ഭക്തലോകഗമനീയരൂപ!
കമനീയ! കൃഷ്ണ! പരിപാഹി മാം.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ഹരേ കൃഷ്ണ
ശ്രീഗുരുവായൂരപ്പാ ശരണം

അല്ലയോ സൗന്ദര്യത്തിന്റെ മൂർത്തിമദ്ഭാവമായ ഭഗവാനേ! ശ്രീഗുരുവായൂരപ്പാ, അവിടുന്ന് ഇതുപോലെത്തന്നെ പല രാത്രികളിലും അങ്ങയിൽ അനുരാഗവതികളായ ആ ഗോപരമണിമാരെ - ഗോപവധൂജനങ്ങളെ ഇങ്ങനെയുള്ള പ്രേമലീലകളെ കൊണ്ട് ആനന്ദിപ്പിച്ചു.

അനേക കാലത്തെ കഠിന തപസ്സിനാലും അപ്രാപ്യനായ അവിടുന്ന്, ഈ ഗോപരമണിമാർക്ക് നിഷ്പ്രയാസം ഉള്ളം കൈയ്യിലെന്നപോലെ അങ്ങയെ നേടിയെടുക്കാൻ കഴിഞ്ഞു. അഹോ അവിടുത്തെ ഭക്തവാത്സല്യം! അത് പറയാതെ വയ്യ.

ഭാഗ്യവതികളായ ആ ഗോപവധൂജനങ്ങക്ക് - ഉദ്ധവസ്വാമിക്ക് പോലും ഭക്തിയെന്തെന്ന് മനസ്സിലാക്കി കൊടുത്ത ആ ഇടയസ്ത്രീകൾക്ക് അനിർവ്വചനീയവും അഷ്ടാംഗയോഗങ്ങളെ കൊണ്ട് പ്രാപിക്കാവുന്ന തികഞ്ഞ സന്തോഷവും സംതൃപ്തിയുമാണ് അല്ലയോ ഭഗവാനേ, അവിടുന്നവർക്ക് പ്രദാനം ചെയ്തത്.

ഈ ഗോപസ്ത്രീകളോട് ബ്രഹ്മദേവൻ, മഹാദേവൻ മുതലായ ദേവന്മാർക്കും കൂടി ആദരവ് ഉണ്ടാവുകയും ചെയ്തു. ഭക്തന്മാർക്ക് മാത്രം പ്രാപിക്കാവുന്ന രൂപത്തോടുകൂടിയവനേ!
ജഗദന്മോഹനരൂപത്തിലവതരിച്ച സച്ചിദാനന്ദസ്വരൂപനായ അല്ലയോ ശ്രീകൃഷ്ണഭഗവാനേ, എന്നെ പരിപാലിച്ചാലും എന്നു പ്രാർത്ഥിച്ചുകൊണ്ടാണ് മേൽപ്പത്തൂർ ഈ ദശകവും ശ്ലോകവും ഉപസംഹരിച്ചത്.

നമുക്കും ആ ഭക്തവത്സലന്റെ കൃപാ കടാക്ഷത്തിനായി പ്രാർത്ഥിച്ചുകൊണ്ട് ഈ ദശകത്തിലെ അക്ഷരപ്പൂക്കൾ ഭക്തിപുരസ്സരം ഭഗവാൻ്റെ തൃപ്പാദപങ്കജത്തിലർപ്പിക്കാം.

ഹരേ കൃഷ്ണ!

#ശ്രീ_നാരായണീയാമൃതരസം

നിത്യവും ഈ പംക്തി നിങ്ങളിൽ എത്തുവാൻ Malayalarajyam Book Depot പേജ് പിന്തുടരുക.. 🙏🏻🙏🏻

ദീപാവലി ✨✨✨മൺചിരാതുകൾ തെളിക്കുന്ന വെളിച്ചത്തിന്റെ ആഘോഷം നിങ്ങൾക്ക് മൺചിരാതുകൾ വാങ്ങാൻ മലയാളരാജ്യം ബുക്ക്‌ ഡിപ്പോ നാളെ തു...
18/10/2025

ദീപാവലി ✨✨✨
മൺചിരാതുകൾ തെളിക്കുന്ന വെളിച്ചത്തിന്റെ ആഘോഷം
നിങ്ങൾക്ക് മൺചിരാതുകൾ വാങ്ങാൻ മലയാളരാജ്യം ബുക്ക്‌ ഡിപ്പോ നാളെ തുറന്ന് പ്രവർത്തിക്കുന്നു
🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔

ദീപാവലി ❤️ ❤️❤️❤️❤️മൺചിരാതുകൾ തെളിക്കുന്ന വെളിച്ചത്തിന്റെ ആഘോഷം നിങ്ങൾക്ക് മൺചിരാതുകൾ വാങ്ങാൻ മലയാളരാജ്യം ബുക്ക്‌ ഡിപ്പോ...
18/10/2025

ദീപാവലി ❤️ ❤️❤️❤️❤️
മൺചിരാതുകൾ തെളിക്കുന്ന വെളിച്ചത്തിന്റെ ആഘോഷം
നിങ്ങൾക്ക് മൺചിരാതുകൾ വാങ്ങാൻ മലയാളരാജ്യം ബുക്ക്‌ ഡിപ്പോ 20/10/25 ഞായറാഴ്ച തുറന്ന് പ്രവർത്തിക്കുന്നു
😍😍😍 😍😍

ശ്രീ നാരായണീയാമൃതരസം  ദശകം അറുപത്തൊമ്പത്            ശ്ലോകം പത്ത്                 **********കേളിഭേദപരിലോളിതാഭിരതി-ലാളിതാഭ...
18/10/2025

ശ്രീ നാരായണീയാമൃതരസം

ദശകം അറുപത്തൊമ്പത്
ശ്ലോകം പത്ത്
**********

കേളിഭേദപരിലോളിതാഭിരതി-
ലാളിതാഭിരബലാളിഭി:
സ്വൈരമീശ! നനു സൂരജാപയസി
ചാരു നാമ വിഹൃതിം വ്യധാ:
കാനനേപി ച വിസാരി ശീതള-
കിശോരമാരുത മനോഹരേ
സൂനസൗരഭമയേ വിലേസിഥ
വിലാസിനീ ശതവിമോഹനം.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ഹരേ കൃഷ്ണ!
ശ്രീഗുരുവായൂരപ്പാ ശരണം

ഭക്തവത്സലനായ ശ്രീഭഗവാൻ തന്നിൽ പ്രാണാര്‍പ്പണം ചെയ്ത ഗോപസുന്ദരിമാരെ ആനന്ദിപ്പിക്കുവാനുള്ള കാരുണ്യത്താലാണ്, എത്ര ഗോപികമാരുണ്ടോ അത്രയും സ്വരൂപങ്ങൾ ധരിച്ച്, അവരോട് ചേർന്ന് പലവിധ കേളികളും ആടിയത്. മന്ദമാരുതനും കുളിർകാറ്റ് വീശി അവരെ കൂടുതൽ ഉന്മത്തകളാക്കി.

അനന്തരം, അവരോടൊപ്പം ചേർന്ന് അവിടെയുള്ള നികുഞ്ജങ്ങളിൽ മതിയാവോളം ക്രീഢിച്ചു. ഒടുവിൽ ക്ഷീണിച്ച് തളർന്ന ഗോപികമാരെ സുഖശിതളമായ തൻ്റെ അമൃതകരത്താൽ വാത്സല്യപൂർവ്വം തഴുകിത്തലോടി തളർച്ച നീക്കി. ഗോപികമാരതിൽ അത്യന്തം സന്തോഷം പൂണ്ടു.

അതും പോരാഞ്ഞ് ശ്രീഭഗവാൻ അവരേയും കൊണ്ട് യമുനയിലിറങ്ങി, സ്വൈരമായി വിഹരിച്ചു. പ്രേമലോലുപരായി അവർ അന്യോന്യം ജലമെറിഞ്ഞു കളിച്ച് കുറെ നേരം ജലക്രീഢചെയ്തു. പിന്നീട് പ്രിയതമനോടുകൂടി ഗോപികമാർ കരക്കുകയറി ഉപവനത്തിൽ വിഹരിച്ചു.

അപ്പോൾ മന്ദമാരുതൻ കുളിർകാറ്റ് വീശിയിട്ട്, മനം കവരുന്നതും പൂമണത്തിന്റെ സൗരഭ്യം നിറഞ്ഞതുമായ ആ കാട്ടുപ്രദേശത്ത് തൻ്റെ പ്രേയസിമാരോടൊപ്പം അല്ലയോ ഭഗവാനേ, അവിടുന്ന് ഗോപികമാരെ കൂടുതൽ മോഹിപ്പിക്കും വിധം അവിടെയെല്ലാം ചുറ്റി നടന്നു.

ഹരേ കൃഷ്ണ!

#ശ്രീ_നാരായണീയാമൃതരസം

നിത്യവും ഈ പംക്തി നിങ്ങളിൽ എത്തുവാൻ Malayalarajyam Book Depot പേജ് പിന്തുടരുക.. 🙏🏻🙏🏻

Address

West Gate
Vaikom
686141

Opening Hours

Monday 9am - 9pm
Tuesday 9am - 9pm
Wednesday 9am - 9pm
Thursday 9am - 9pm
Friday 9am - 9pm
Saturday 9am - 9pm

Telephone

04829232750

Alerts

Be the first to know and let us send you an email when Malayalarajyam Book Depot posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Malayalarajyam Book Depot:

Share