Vengara Popular News

Vengara Popular News Vengara Popular News vengara popular news

പത്തനംതിട്ട: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച ഏക മലയാളിയായ പത്തനംതിട്ട കോഴഞ്ചേരി പുല്ലാട് കുറുങ്ങുഴ കൊഞ്ഞോണ്‍ വീട്...
24/06/2025

പത്തനംതിട്ട: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച ഏക മലയാളിയായ പത്തനംതിട്ട കോഴഞ്ചേരി പുല്ലാട് കുറുങ്ങുഴ കൊഞ്ഞോണ്‍ വീട്ടില്‍ പരേതനായ ഗോപകുമാരന്‍ നായരുടെയും തുളസിയുടെയും മകള്‍ രഞ്ജിത ആര്‍.നായരുടെ (39) മൃതദേഹം നാട്ടിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ മൃതദേഹം മന്ത്രി വി ശിവന്‍കുട്ടിയാണ് ഏറ്റുവാങ്ങിയത്. മൃതദേഹം സ്വദേശമായ പത്തനംതിട്ട പുല്ലാട്ടേക്ക് കൊണ്ടുപോയി. അഹമ്മദാബാദില്‍ നിന്നും പുലര്‍ച്ചെ എത്തിച്ച മൃതദേഹത്തെ ബന്ധുക്കള്‍ അനുഗമിച്ചിരുന്നു. നാട്ടില്‍ നിന്നും ബന്ധുക്കളടക്കം നിരവധി പേര്‍ മൃതദേഹം ഏറ്റുവാങ്ങാനും അന്തിമോപചാരം അര്‍പ്പിക്കാനുമായി എത്തിയിരുന്നു.

മന്ത്രിമാരായ വി ശിവന്‍കുട്ടി, ജി ആര്‍ അനില്‍ എന്നിവര്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി അന്തിമോപചാരം അര്‍പ്പിച്ചു. സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ബിജെപി നേതാവ് എസ് സുരേഷ് തുടങ്ങിയവര്‍ വിമാനത്താവളത്തിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.

ദുരന്തം നടന്ന് 11 ദിവസങ്ങള്‍ക്ക് ശേഷമാണ് ഡി.എന്‍.എ പരിശോധനയിലൂടെ മൃതദേഹം തിരിച്ചറിഞ്ഞത്. ആദ്യം സഹോദരന്റെ ഡി.എന്‍.എ സാംപിള്‍ ഉപയോഗിച്ച് പരിശോധിച്ചെങ്കിലും വിജയിക്കാതിരുന്നതോടെ മാതാവിന്റെ സാംപിള്‍ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം ഉണ്ടായത്. മൃതദേഹം തിരിച്ചറിഞ്ഞതോടെയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ എത്തിച്ചത്.

താന്‍ ആഗ്രഹിച്ചു പണികഴിപ്പിച്ച സ്വപ്‌ന ഭവനത്തിന്റെ ഗൃഹപ്രവേശനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ആയിരുന്നു രഞ്ജിതയുടെ മരണം. ഗൃഹപ്രവേശന ചടങ്ങുകള്‍ നടത്തേണ്ട പുതിയ വീട്ടിലേക്കാവും മൃതദേഹം ഇന്നെത്തുക.
ഉടന്‍ തന്നെ ഗൃഹപ്രവേശനം നടത്തണമെന്നായിരുന്നു രഞ്ജിതയുടെ ആഗ്രഹം. പല സുഹൃത്തുക്കളോട് രഞ്ജിത ഈ ആഗ്രഹം പങ്കുവച്ചിരുന്നു. രഞ്ജിതയുടെ ഇഷ്ടത്തിനനുസരിച്ചാണ് വീട് നിര്‍മിച്ചത്. പ്രായമായ അമ്മയും തന്റെ കുട്ടികളെയും പുതിയ വീട്ടിലേക്ക് ഉടന്‍ മാറ്റിപ്പാര്‍പ്പിക്കണം എന്നായിരുന്നു രജിതയുടെ ആഗ്രഹം. രഞ്ജിത നിലവില്‍ താമസിക്കുന്ന കുടുംബ വീടിനോട് ചേര്‍ന്ന് തന്നെയായിരുന്നു സ്വപ്‌നഭവനവും.

കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നിന്ന് അവധിയെടുത്താണ് സലാലയില്‍ ജോലിക്കായി പോയിരുന്നത്. അവിടെ നിന്നും ലണ്ടനില്‍ പോയി ജോലിയില്‍ പ്രവേശിച്ച രഞ്ജിത വീണ്ടും അഞ്ചുവര്‍ഷം കൂടി അവധി നീട്ടിയെടുക്കാനാണ് നാട്ടില്‍ എത്തിയത്. തിരികെ ലണ്ടനിലേക്ക് പോകാനായി നാട്ടില്‍ നിന്ന് അഹമ്മദാബാദിലേക്കും അവിടെ നിന്ന് ലണ്ടനിലേക്കും യാത്ര ചെയ്യാനായിരുന്നു പോയത്. 11 വര്‍ഷം ഒമാനിലെ സലാലയില്‍ നഴ്‌സ് ആയിരുന്നു. അവിടെ നിന്നും ഒരു

ദോഹ: ഇറാനിനും ഇസ്രായേലിനുമിടയില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം ത...
24/06/2025

ദോഹ: ഇറാനിനും ഇസ്രായേലിനുമിടയില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം തള്ളി ഇറാന്‍. ഇതുവരെ അങ്ങിനെയൊരു കരാറിലെത്തിയിട്ടില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അറഗ്ചി അറിയിച്ചു.

ഇസ്രായേലാണ് ഇറാനെതിരെ ആക്രമണത്തിന് തുടക്കമിട്ടതെന്ന കാര്യം ഞങ്ങള്‍ പലതവണ വ്യക്തമാക്കിയതാണ്. ഇതുവരെ ഏതെങ്കിലും തരത്തിലുള്ള വെടിനിര്‍ത്തലിനോ സൈനിക നടപടികള്‍ അവസാനിപ്പിക്കുന്നതിനോ ധാരണയായിട്ടില്ല. എന്നാല്‍, ഇന്ന് രാവിലെ, ഇറാന്‍ സമയം 4 മണിയോടെ ഇസ്രായേല്‍ അതിക്രമം അവസാനിപ്പിച്ചാല്‍ തുടര്‍ന്ന് ആക്രമണം നടത്താന്‍ ഇറാനും ആഗ്രഹിക്കുന്നില്ല. വെടിനിര്‍ത്തല്‍ കാര്യത്തിലുള്ള അന്തിമ തീരുമാനം പിന്നീട് പ്രഖ്യാപിക്കും’- അബ്ബാസ് അറഗ്ചി ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ അറിയിച്ചു.

12 ദിവസത്തോളമായി ഏറ്റുമുട്ടുന്ന ഇറാനും ഇസ്രായേലിനുമിടയില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നതായി ഇന്നലെ അര്‍ധരാത്രിയോടെയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്. ഇറാന്‍ ആണ് ആദ്യം വെടിനിര്‍ത്തുകയെ്‌നനും 12 മണിക്കൂറിന് ശേഷം ഇസ്രായേലും കരാര്‍ നടപ്പാക്കുമെന്നും ട്രംപ് അറിയിച്ചിരുന്നു. ട്രമ്പ് ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

എന്നാല്‍, ഇന്ന് പുലര്‍ച്ചെയും തെഹ്‌റാനില്‍ സ്‌ഫോടന ശബ്ദങ്ങള്‍ ഉയര്‍ന്നതായാണ് റിപോര്‍ട്ട്. അതിന് നിമിഷങ്ങള്‍ക്ക് മുമ്പ് ഇസ്രായേലി നിരീക്ഷണ ഡ്രോണ്‍ വെടിവച്ചിട്ടതായി ഇറാന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ മെഹര്‍ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു.

ഇറാഖിലെ താജ് സൈനിക താവളത്തിന് നേരെയും ഡ്രോണ്‍ ആക്രമണം നടന്നതായി റിപോര്‍ട്ടുണ്ട്. എന്നാല്‍, ആളപായമില്ലെന്നാണ് റിപോര്‍ട്ട്.

ഇറാനെതിരേ തിരിച്ചടിയില്ലെന്ന് അമേരിക്ക
തങ്ങളുടെ ഖത്തറിലെ വ്യോമതാവളം ആക്രമിച്ചതിന് ഇറാനെതിരേ തിരിച്ചടി ഉണ്ടാകില്ലെന്നും ട്രംപ് പ്രഖ്യാപിച്ചു. ഇന്നലെ രാത്രി ദോഹയിലെ അല്‍ ഉദൈദ് വ്യോമതാവളം ഇറാന്‍ ആക്രമിച്ചതിന് പിന്നാലെയാണ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ഇറാന്റെ ആണവകേന്ദ്രങ്ങളെ യുഎസ് ആക്രമിച്ചതിന് പ്രതികാരമായിട്ടായിരുന്നു ദോഹയിലെ യു.എസ് വ്യോമതാവളത്തെ ഇറാനും ആക്രമിച്ചത്. ആറുമുസൈലികളായിരുന്നു ഇറാന്‍ യു.എസ് വ്യോമതാവളങ്ങളെ ആക്രമിക്കാന്‍ ഉപയോഗിച്ചത്. വന്‍ സ്ഫോടന ശബ്ദം കേട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഖത്തറിലെ യു.എസ് വ്യോമതാവളം ഇറാന്‍ ആക്രമിച്ചേക്കുമെന്നു നേരത്തെ അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തെക്കുപടിഞ്ഞാറന്‍ ദോഹയില്‍ 60 ഏക്കര്‍ യു.എസ് വ്യോമതാവളം പ്രവര്‍ത്തിക്കുന്നത് പ്ര

പ്രവചന മത്സര വിജയിയെ പ്രഖ്യാപിച്ചുപോപ്പുലർ ന്യൂസും ചിക്കൻ സ്റ്റോറിയും സംഘടിപ്പിച്ച ഇലക്ഷൻ പ്രവചന മത്സര വിജയിയായി വേങ്ങര ...
23/06/2025

പ്രവചന മത്സര വിജയിയെ പ്രഖ്യാപിച്ചു

പോപ്പുലർ ന്യൂസും ചിക്കൻ സ്റ്റോറിയും സംഘടിപ്പിച്ച ഇലക്ഷൻ പ്രവചന മത്സര വിജയിയായി വേങ്ങര സ്വദേശി ജംഷീർ ഇ.കെ പ്രഖ്യാപിച്ചു.(വേങ്ങരക്കാരൻ)

അബ്ദുറഹിമാൻ നഗർ  യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ   ഉജ്ജ്വല വിജയം നേടിയ ശ്രീ ആര്യാടൻ ഷൗക്കത്തിന് അഭിവാദ്യമർപ്പിച്ച്  ഇ...
23/06/2025

അബ്ദുറഹിമാൻ നഗർ യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉജ്ജ്വല വിജയം നേടിയ ശ്രീ ആര്യാടൻ ഷൗക്കത്തിന് അഭിവാദ്യമർപ്പിച്ച് ഇന്ന് രാത്രി 7 മണിക്ക് വമ്പിച്ച കരിമരുന്ന് പ്രയാഗം കൊളപ്പുറം ടൗണിൽ പ്രമുഖ യുഡിഎഫ് നേതാക്കൾ സംബന്ധിക്കും

പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ മെമ്പറുമായ ശൈഖുനാ മാണിയൂർ ഉസ്താദ് വഫാതായി.
23/06/2025

പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ മെമ്പറുമായ ശൈഖുനാ മാണിയൂർ ഉസ്താദ് വഫാതായി.

വിദ്യാർഥിനി ഒഴുക്കിൽപ്പെട്ട് മരണപ്പെട്ടുതിരൂർ : ഇരിങ്ങാവൂർ മണ്ടകത്തിൽപറമ്പിൽ  പാറപറമ്പിൽ മുസ്തഫയുടെ മകൾ ഫാത്തിമ മിൻഹ(14)...
22/06/2025

വിദ്യാർഥിനി ഒഴുക്കിൽപ്പെട്ട് മരണപ്പെട്ടു

തിരൂർ : ഇരിങ്ങാവൂർ മണ്ടകത്തിൽപറമ്പിൽ പാറപറമ്പിൽ മുസ്തഫയുടെ മകൾ ഫാത്തിമ മിൻഹ(14) ഒഴുക്കിൽപ്പെട്ട് മരണപ്പെട്ടു.
കൂട്ടുകാരികളുമൊത്ത് തോട്ടിൽ നിന്തൽ പഠിക്കാൻ പോയപ്പോൾ ഒഴിക്കിൽ പെട്ടതാണെന്നറിയുന്നു. നന്നമ്പ്ര ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് മുഹമ്മദ് ഹസ്സൻ വെളളിയാംപുറത്തിൻ്റെ മകൾ നജ്ലാബിയാണ് കുട്ടിയുടെ മാതാവ്.

മയ്യിത്ത് മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം നാളെ ഖബറടക്കും.

ചെങ്കോൽ ആരുടെ കയ്യിൽ..!പ്രവചിക്കൂ... സമ്മാനം നേടൂ...പോപ്പുലർ ന്യൂസും ചിക്കൻ സ്റ്റോറിയും സംഘടിപ്പിക്കുന്ന ഇലക്ഷൻ പ്രവചന മ...
22/06/2025

ചെങ്കോൽ ആരുടെ കയ്യിൽ..!
പ്രവചിക്കൂ... സമ്മാനം നേടൂ...

പോപ്പുലർ ന്യൂസും ചിക്കൻ സ്റ്റോറിയും സംഘടിപ്പിക്കുന്ന ഇലക്ഷൻ പ്രവചന മത്സരം ഇന്ന് രാത്രി12:00 വരെ പോപ്പുലർ ന്യൂസ് ഇൻസ്റ്റഗ്രാം പേജിൽ അരങ്ങേറുന്നു.
മത്സര വിജയിക്ക് *വേങ്ങര ചിക്കൻ സ്റ്റോറി* ഒരു ഫുൾ ബ്രോസ്റ്റ് സമ്മാനമായി നൽകുന്നതാണ്.
ഇതോടൊപ്പം പോപ്പുലർ ന്യൂസ് ഇൻസ്റ്റാഗ്രാം പേജും ചിക്കൻ സ്റ്റോറി ഇൻസ്റ്റാഗ്രാം പേജും ഫോളോ ചെയ്യുക.

ഉടൻ താഴെ ലിങ്കിൽ കയറി നിങ്ങളുടെ പ്രവചനം കുറിക്കൂ ....

വടകരയിൽ നിന്നും വാഹനത്തിൽ കടത്തിയ 150 കുപ്പി മദ്യവുമായി വണ്ടൂർ തിരുവാലി സ്വദേശി സ്വദേശി പിടിയിൽ. വടകര : മിനി പിക്കപ്പ് വ...
22/06/2025

വടകരയിൽ നിന്നും വാഹനത്തിൽ കടത്തിയ 150 കുപ്പി മദ്യവുമായി വണ്ടൂർ തിരുവാലി സ്വദേശി സ്വദേശി പിടിയിൽ.

വടകര : മിനി പിക്കപ്പ് വാഹനത്തിൽ കടത്തുകയായിരുന്ന 150 കുപ്പി (75 ലിറ്റർ) മാഹി മദ്യവുമായി വണ്ടൂർ തിരുവാലി സ്വദേശി പിടിയിൽ. കൊടിക്കുന്നേൽ ബിനോയ് (55) ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്.

എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ദേശീയപാത ലിങ്ക് റോഡ് ജംങ്ഷനിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഏയ്‌സ് മിനി പിക്കപ്പ് വാഹനത്തിൽ നാല ചാക്കുകളിലായി കെട് സൂക്ഷിച്ച നിലയിലായിരുന്നു മദ്യം.

മദ്യം കടത്താൻ ഉപയോഗിച്ച വാഹനവും എക്സൈസ് കസ്റ്റഡിയിലെടുത്തു. ആക്രി സാധനങ്ങൾ മാഹിയിൽ എത്തിച്ച് തിരിച്ച് പോകവെയാണ് ഇയാൾ 32,000 രൂപയുടെ മദ്യം വാങ്ങി വണ്ടിയിൽ സൂക്ഷിച്ചത്. ഇവ നിലമ്പൂരിൽ എത്തിച്ച് ചെറുകിട കച്ചവടക്കാർക്ക് വിൽപന നടത്തും. 15,000 രൂപ ഇതിലൂടെ തനിക്ക് ലഭിക്കുമെന്ന് പ്രതി എക്സൈസ് അധികൃതർക്ക് മൊഴി നൽകി. മുമ്പ് മദ്യം കടത്തിയ മൂന്ന് കേസുകളിൽ പ്രതി ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. വടകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ പി എം ഷൈലേഷ്, അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് കെ എ ജയരാജൻ, സിപിഒ എ കെ രതീഷ്, സിഇഒ മാരായ എം പി വിനീത്, പി വി സന്ദീപ്, കെ എം അഖിൽ എന്നിവർ പങ്കെടുത്തു.

എംഡിഎംഎയുമായി യുവാവ് പിടിയിൽപരപ്പനങ്ങാടി: 4.251ഗ്രാംഎംഡിഎംഎയുമായി വേങ്ങര കണ്ണമംഗലം തീണ്ടേക്കാട് മണ്ണാർപ്പടി വിട്ടിൽ ശിവൻ...
22/06/2025

എംഡിഎംഎയുമായി യുവാവ് പിടിയിൽ

പരപ്പനങ്ങാടി: 4.251ഗ്രാംഎംഡിഎംഎയുമായി വേങ്ങര കണ്ണമംഗലം തീണ്ടേക്കാട് മണ്ണാർപ്പടി വിട്ടിൽ ശിവൻ (21) അറസ്‌റ്റിൽ.
ഇതു കടത്തിയ സ്കൂ‌ട്ടറും
കസ്‌റ്റഡിയിലെടുത്തു. തുടരന്വേഷണം നടക്കുന്നതായും കൂടുതൽ പേർ അറസ്റ്റിലാവാൻ സാധ്യതയുണ്ടെന്നും എക്സ്ക്സൈസ് ഇൻസ്പെക്ട‌ർ കെ.ടി. ഷനോജ് പറഞ്ഞു. മലപ്പുറം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു മാഞ്ചേരിസബ് ജയിലിലേക്ക് മാറ്റി. അസി.എക്സൈസ് ഇൻസ്പെക്ട‌ർ കെ.പ്രദീപ്‌കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ എ.എം ദിദിൻ, പി.അരുൺ, ജിഷ്നാദ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

നിലമ്പൂർ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി രാഷ്ട്രീയം പറഞ്ഞില്ലെന്നും സിനിമ ഡയലോഗ് വച്ചാണ് പ്രചാരണം നടത്തിയതെന്നും പി.വി....
19/06/2025

നിലമ്പൂർ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി രാഷ്ട്രീയം പറഞ്ഞില്ലെന്നും സിനിമ ഡയലോഗ് വച്ചാണ് പ്രചാരണം നടത്തിയതെന്നും പി.വി. അൻവർ. വോട്ടെണ്ണി കഴിഞ്ഞാൽ ആര്യാടന് കഥ എഴുതാൻ പോകാം. സ്വരാജിന് സെക്രട്ടേറിയറ്റിലേക്ക് പോകാം. താൻ നിയമസഭയിലേക്ക് പോകുമെന്നും അൻവർ പറഞ്ഞു.

ജനങ്ങളുടെ വിഷയങ്ങൾ രണ്ടു മുന്നണികളും അവഗണിച്ചു. 2016ൽ ആര്യാടൻ ഷൗക്കത്തിന്റെ ബൂത്തിൽ താനാണ് ലീഡ്
ചെയ്തു. ഇത്തവണയും നമുക്ക് കാണാം. സിപിഎം പ്രാദേശിക നേതാക്കൾക്ക് ബന്ധപ്പെടാൻ മൂന്നു മൊബൈൽ നമ്പറുകൾ
നൽകിയിട്ടുണ്ട്. അവർ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അൻവർ പറഞ്ഞു.

മുണ്ടൂരിൽ ആന ചവിട്ടിക്കൊന്ന് വയോധികൻ മരിച്ച ദാരുണമായ സംഭവത്തിനിടെയാണ് ഈ തിരഞ്ഞെടുപ്പ് നടക്കുന്നത്.
എൽഡിഎഫിൽനിന്ന് 25 ശതമാനം വോട്ട് തനിക്ക് ലഭിക്കും. യുഡിഎഫിൽനിന്ന് 35 ശതമാനം വോട്ടും ലഭിക്കും. 75000ന്.മുകളിൽ വോട്ട് തനിക്ക് ലഭിക്കും. അത് ആത്മ വിശ്വാസമല്ല, യാഥാർഥ്യമാണെന്നും അൻവർ പറഞ്ഞു.

Address

Vengara
676304

Alerts

Be the first to know and let us send you an email when Vengara Popular News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share