Wayanad God's own paradise

Wayanad God's own paradise Tourism informations.

01/06/2025

Meppadi

#

31/05/2025

Date-31-5-2025

വയനാട് ചുരത്തിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം

ഇന്ന് ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെയാണ് നിയന്ത്രണം

ചുരത്തിലെ തകരപ്പാടിക്ക് സമീപം റോഡിലേക്ക് ചരിഞ്ഞു നിൽക്കുന്ന മരം മുറിച്ചു മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് താമരശ്ശേരി പോലിസ് അറിയിച്ചു

02/04/2025

*ഊട്ടിയിലേക്കുള്ള ഇ-പാസ് നിയന്ത്രണം: നീലഗിരിയില്‍ ബുധനാഴ്ച 2-4-25 രാവിലെ മുതല്‍ 24 മണിക്കൂര്‍ ഹര്‍ത്താല്‍*



ഗുഡല്ലൂർ: ഇ-പാസ് ഏർപ്പെടുത്തിയത് പിൻവലിക്കുക, പ്ലാസ്റ്റിക് പരിശോധനയുടെ പേരില്‍ കടകളില്‍ കയറി അധികൃതർ നടത്തുന്ന പരിശോധന നിർത്തലാക്കുക തുടങ്ങി 11 ഇന ആവശ്യങ്ങള്‍ ഉന്നയിച്ച്‌ നീലഗിരി ജില്ലയില്‍ ഏപ്രില്‍ രണ്ട് ബുധനാഴ്ച 24 മണിക്കൂർ ഹർത്താല്‍ നടത്തുമെന്ന് നീലഗിരി ജില്ല വ്യാപാരി സംഘം അറിയിച്ചു.
ബുധനാഴ്ച രാവിലെ ആറുമണി മുതല്‍ വ്യാഴാഴ്ച രാവിലെ ആറ് വരെയാണ് കടയടപ്പും പണിമുടക്കും നടത്തുന്നത്.

ലോഡ്ജ്, റിസോട്ട്, ഹോട്ടല്‍, ബേക്കറി, മറ്റ് റെസ്റ്റാറന്‍റുകള്‍, ടാക്സി എന്നിവ ഉണ്ടായിരിക്കില്ല. ടൂറിസ്റ്റുകള്‍ നീലഗിരിയിലേക്കുള്ള വരവ് മാറ്റിവെക്കണമെന്ന് വ്യാപാരി സംഘം ഭാരവാഹികള്‍ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു. ഏപ്രില്‍ ഒന്ന് മുതല്‍ ജൂണ്‍ 30 വരെയാണ് വിനോദ സഞ്ചാരികളുടെ വാഹനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ വരുന്നത്. ദിവസേന 6,000 വാഹനങ്ങള്‍ക്കും ശനി, ഞായറുകളില്‍ 8,000 വാഹനങ്ങള്‍ക്കും മാത്രമാണ് നീലഗിരി ജില്ലയിലേക്ക് അനുമതിയുള്ളത്. നീലഗിരി ജില്ലയിലെ വാഹനങ്ങള്‍ക്ക് നിയന്ത്രണങ്ങളില്ല.

സീസണ്‍ സമയത്തെ വാഹനത്തിരക്ക് നിയന്ത്രിക്കാനുള്ള ചെന്നൈ ഹൈക്കോടതിയുടെ ഉത്തരവനുസരിച്ചാണ് മാറ്റങ്ങള്‍ വരുന്നത്. നഗരസഭയായ കൊടൈക്കനാലിലേക്ക് ദിവസേന 4,000 വാഹനങ്ങള്‍ക്ക് അനുമതി നല്‍കുമ്ബോള്‍ ആറ് താലൂക്കുകളും നാല് നഗരസഭകളും ഉള്ള നീലഗിരിയിലേക്ക് 6,000 വാഹനങ്ങള്‍ക്ക് മാത്രം ദിവസേന പ്രവേശനം അനുവദിക്കുന്നതിന്റെ ഔചിത്യവും ഇവർ ചോദ്യം ചെയ്യുകയാണ്. നിയന്ത്രണങ്ങള്‍ വിനോദസഞ്ചാരമേഖലയെ തളർത്തുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഏപ്രില്‍, മേയ് മാസങ്ങളിലെ സീസണ്‍ തിരക്കിനെ മാത്രം ആശ്രയിച്ച്‌ കഴിയുന്ന കോട്ടേജുകളും റിസോട്ടുകളും ഏറെയാണ്.

14/08/2024
Tourism destinations updates (voting day)
25/04/2024

Tourism destinations updates (voting day)

19/04/2024

ബത്തേരി നാമോല്‍പ്പത്തി

പ്രാചീനമായ ഒരു സ്ഥലനാമമാണ് ബത്തേരി എന്നത്. ജൈനസംസ്കാരവുമായാണ് ബത്തേരിക്കു ബന്ധം. ബത്തേരിയുടെ നാമോൽപ്പത്തിയുമായി ബന്ധപ്പെട്ട ചില ആശയങ്ങളാണ് ഇവിടെ കുറിക്കുന്നത്. ഗണപതിവട്ടം എന്ന സ്ഥലനാമം പിൽക്കാലത്ത് ബത്തേരിയായി മാറിയെന്നാണ് പലരും പറയാറുള്ളത്. എന്നാൽ ഗണപതിവട്ടവും, ബത്തേരിയും രണ്ട്സ്ഥലങ്ങളാണ്. ഗണപതി അമ്പലം ഉള്ള സ്ഥലമാണ് ഗണപതിവട്ടം. ജൈനക്ഷേത്രം സ്ഥിതിചെയ്യുന്ന ഇടമാണ് ബത്തരി. വില്യം ലോഗന്റെ മലബാർ മാന്വലിൽ ഇങ്ങനെ കാണുന്നു. " ഗണപതിവട്ടം, സുല് ത്താൻ ബത്തരി എന്ന സ്ഥലങ്ങളിൽ ചെറിയ അങ്ങാടികളും ബംഗളാവും പൊളിഞ്ഞ കോട്ടയുമുണ്ടു." ഈ വിവരണത്തിൽ നിന്ന് ബത്തേരിയും ഗണപതിവട്ടവും രണ്ട് സ്ഥലങ്ങളാണെന്ന് മനസ്സിലാക്കാം. വയനാട്ടിലെ പ്രധാനപ്പെട്ട ആദിവാസി വിഭാഗമായ മുള്ളക്കുറുമരുടെ പാട്ടുകളിലൊന്നിൽ "വയനാടൻ ബത്തിരി "എന്ന പ്രയോഗം കാണുന്നുണ്ട്. മലബാർ മാന്വലിൽ ബത്തരി എന്നാണ് ലോഗൻ ഉപയോഗിച്ചിട്ടുള്ളത്. ഇവയുടെ പൂർവ്വരൂപം ബർത്തിരി എന്നാണ്. ഇത് കന്നട വാക്കാണ്. ഇതിനർത്ഥം "വരിക, കടന്നുവരിക, പ്രവേശിക്കുക" എന്നൊക്കെയാണ്. "ബർത്തിരി,- ബത്തിരി- ബത്തരി- ബത്തേരി." ഇങ്ങനെ കാലക്രമത്തിൽ പരിണമിച്ചാണ് ബത്തേരി എന്ന വാക്ക് രൂപപ്പെട്ടത്. ജൈനസംസ്കാരവുമായി ബന്ധപ്പെട്ട് വയനാടിനുള്ള ചരിത്രപരമായ പ്രാധാന്യം തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ ജൈനസംസ്കാരവുമായി ബന്ധപ്പെട്ടുരൂപം കൊണ്ട സ്ഥലനാമമാണ് ബത്തേരി എന്നത്. കാടുകഴിഞ്ഞ് എത്തുന്ന ആദ്യത്തെ ജൈനകേന്ദ്രം ആയിരിക്കണം ബത്തേരിയിൽ ഉണ്ടായിരുന്നത്. അതുകൊണ്ട് പൂർവ്വകാലത്ത് ബർത്തിരി എന്ന് വിളിക്കപ്പെട്ടു. പിന്നീട് ഭാഷാപരമായ മാറ്റങ്ങൾക്കു വിധേയമായി ബർത്തിരി- പതിനേഴാം നൂറ്റാണ്ടോടുകൂടി ബത്തിരി ആവുകയും ക്രമേണ ബത്തരി എന്നു വിളിക്കപ്പെടുകയും ഇരുപതാംനൂറ്റാണ്ടിൽ ബത്തേരി എന്നാവുകയും ചെയ്തിരിക്കുന്നു. പിന്നീടെപ്പോഴോ സുൽത്താൻൃ എന്ന പേരുകൂടി കൂട്ടിച്ചേർത്ത് സുൽത്താൻ ബത്തേരി എന്നു വ്യവഹരിക്കാൻ തുടങ്ങിയത്.. (18ാം നൂറ്റാണ്ടിൽ ടിപ്പുസുൽത്താൻ വയനാട്ടിൽ മേധാവിത്തം നേടാൻ കഴിഞ്ഞു എന്ന വസ്തുത വിസ്മരിക്കുന്നില്ല. എന്നാല്‍ യുദ്ധങ്ങളൊന്നും ടിപ്പുസുല്‍ത്താന് വയനാട്ടില്‍ നടത്തേണ്ടി വന്നിട്ടില്ല.) ബത്തരിയിലെ ജൈനക്ഷേത്രത്തിൽ ടിപ്പുസുൽത്താൻ ആയുധങ്ങൾ സൂക്ഷിച്ചുവെന്നും ടിപ്പുവിന്റെ ആയുധപ്പുര എന്ന അർത്ഥത്തിൽ സുൽത്താൻസ് ബാറ്ററി എന്ന് വിളിക്കപ്പെട്ടുവെന്നും പിന്നീട് മലയാളീകരിച്ച് സുൽത്താൻ ബത്തേരി എന്നുമായെന്നാണ് പൊതുവെ പറയപ്പെടുന്നത് . ഇതു ശരിയല്ല കാരണം വെള്ളക്കാരുടെ തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ ശത്രു ടിപ്പു ആയിരുന്നു. അവർ ഒരിക്കലും ശത്രുവിന്റെ പേർ സ്ഥലനാമമായി നൽകില്ല. കാരണം അത് ഒരാളെ ബഹുമാനിക്കുന്നതിന് തുല്യമാണ്. ശത്രുവിനെ ഇകഴ്ത്താനെ ശ്രമിക്കൂ. കുടിയേറ്റക്കാരായെത്തിയവരുടെ വ്യാഖ്യാനമാകണം ബാറ്ററി ബത്തേരിയായി എന്നത്. തകര്‍ന്ന ജൈനബസ്തിയും ടിപ്പുസുല്‍ത്താന്‍റെ അധിനിവേശകഥകളും കൂട്ടിച്ചേര്‍ത്ത് നിര്‍മ്മിച്ചെടുത്ത ഒരു കഥമാത്രമാണ് ടിപ്പുവിന്‍റെ ആയുധപ്പുര എന്നത്. വട്ടം, പള്ളി, കാവ് ഇവ ചേര്‍ന്നുവരുന്ന സ്ഥലനാമങ്ങള്‍ ഒരുകാലത്തു ബുദ്ധകേന്ദ്രങ്ങള്‍ ആയിരുന്നു. അതിനാല്‍ വയനാട്ടിലെ സ്ഥലനാമ ചരിത്രത്തിന് അന്വേഷിക്കേണ്ടത് ആദിവാസി ചരിത്രവും, ബുദ്ധ ജൈനചരിത്രവുമാണ്.

കടപ്പാട് : Dr. ബിജു. വർക്കി

Advertisement..
12/03/2024

Advertisement..

*We are happy to hear you*Queries  https://t.ly/OUoFn---------------------------------------------------------Follow our...
28/02/2024

*We are happy to hear you*

Queries

https://t.ly/OUoFn
---------------------------------------------------------
Follow our channel for the latest updates

https://t.ly/4LxK1

23/02/2024

New activity loading Karapuzha Dam

*We are happy to hear you*

Queries https://t.ly/OUoFn
---------------------------------------------------------
Follow our channel for the latest updates https://t.ly/4LxK1

വയനാട് ജില്ല വന്യമൃഗങ്ങൾക്ക് മാത്രമോ?വയനാട് ജില്ല എന്നും എല്ലാവരുടെയും പറുദീസയായിരുന്നു.എന്നാൽ ഇന്ന് ജില്ല ഒരു വന്യജീവിക...
10/02/2024

വയനാട് ജില്ല വന്യമൃഗങ്ങൾക്ക് മാത്രമോ?

വയനാട് ജില്ല എന്നും എല്ലാവരുടെയും പറുദീസയായിരുന്നു.എന്നാൽ ഇന്ന് ജില്ല ഒരു വന്യജീവികൾക്ക് സ്വർഗ്ഗവും മനുഷ്യന് ദുരന്തഭൂമിയുമായി മാറുന്നതാണ് കാണുന്നത്. വയനാടിന്റെ വനാതിർത്തികൾ മുതുമല ബന്ദിപ്പൂർ, നാഗർഹോളേ തുടങ്ങിയ വനങ്ങളുമായി അതിർത്തി പങ്കിടുന്ന ഏരിയയാണ്. വേനൽക്കാലം ആകുമ്പോൾ മറ്റു വനമേഖലകളിൽ നിന്നും മൃഗങ്ങൾ കൂട്ടത്തോടെ പച്ചപ്പ് നിലനിൽക്കുന്ന വയനാട് ജില്ലയിലേക്ക് എത്തിച്ചേരുന്നു. 345 സ്ക്വയർ കിലോമീറ്റർ മാത്രമുള്ള വയനാട് ജില്ലയിൽ ഈ വനാതിർത്തിയിലുള്ള മൃഗങ്ങളെ കൂടാതെ മറ്റ് സ്ഥലങ്ങളിൽ നിന്നും കൂടി വരുന്ന മൃഗങ്ങളെ താങ്ങാൻ പറ്റാതെ വരുന്നു എന്നത് ഒരു സത്യമായ കാര്യമാണ്.നമ്മുടെ കാടുകൾക്കുള്ളിൽ തേക്ക് അക്കേഷ്യ യൂക്കാലിപ്റ്റസ് എന്നിവ പോലെയുള്ള മരങ്ങൾ ഈ ജീവികൾക്ക് തിന്നാൻ പറ്റാത്തതും വലിയൊരു അളവിൽ കർഷകർക്ക് ദോഷകരമായി തീരുന്നു. കാട്ടിൽ നിന്നും മൃഗങ്ങൾ കൂട്ടത്തോടെ നാട്ടിലേക്ക് ഇറങ്ങുന്നു.

പെരുകുന്ന അംഗസംഖ്യ

കടുവ

കഴിഞ്ഞ രണ്ടോ മൂന്നോ വർഷമായി ആയിട്ടുള്ള കടുവകൾ വ്യാപകമായി വയനാടിന്റെ പല മുക്കിലും മൂലയിലും എത്തിച്ചേരാൻ തുടങ്ങിയിട്ട്. എന്തുകൊണ്ട് ഇങ്ങനെ ഗ്രാമങ്ങളിലേക്കും കൃഷിസ്ഥലങ്ങളിലും കടുവകളിറങ്ങുന്നു എന്നത് ഇതുവരെ ആരും പഠനവിധേയമാക്കാൻ തയ്യാറായിട്ടില്ല എന്നാൽ കടുവയുടെ ആക്രമണത്താൽ സാധുക്കളായ ഗ്രാമവാസികൾ കൊല്ലപ്പെടുമ്പോഴും ഒന്നോ രണ്ടോ ദിവസം കഴിയുമ്പോഴേക്കും ആളുകൾ ഇത് മറന്നു തുടങ്ങുന്നു. ഇതിന് കാരണമായിട്ടുള്ള വസ്തുതകൾ എന്താണെന്ന് ചിന്തിക്കാൻ പോലും അധികാരികളും മൃഗസ്നേഹികൾ ഒന്നും പ്രകൃതിസ്നേഹികൾ എന്നും പറഞ്ഞ് ഫ്ലാറ്റുകളിലും ചില്ല് കൂടുകളിലും ഇരിക്കുന്നവർ തയ്യാറാവുന്നില്ല.
2021 സെപ്റ്റംബർ ആറാം തീയതി ദ ഹിന്ദു എന്ന പത്രത്തിൽ വയനാട് ജില്ലയിലെയും തൊട്ടടുത്ത വന്യമൃഗ സങ്കേതങ്ങളെയും കടുവകളുടെ സെൻസസിനെ കുറിച്ച് ഒരു വാർത്തയുണ്ടായിരുന്നു. 155 കടുവകളെ അന്ന് ഇവിടെ കണ്ടെത്തി എന്നാണ് അതിൽ പറയുന്നത് 2018ലെ സെൻസസ് ആണ് ഇതിൽ കുറിച്ചിട്ടുള്ളത് അതിൽ 69വും വയനാട് ജില്ലയിൽ നിന്നും നേരിട്ട് ക്യാമറ ട്രാഫിലൂടെയും കണ്ടെത്തിയിട്ടുള്ളതാണ് എന്നാൽ സെൻസസിൽ പറഞ്ഞതിനേക്കാൾ വളരെയധികം ആണ് ഇപ്പോൾ കടുവയുടെ എണ്ണം . സ്വന്തമായി ഒരു സാമ്രാജ്യം സംരക്ഷിക്കുന്ന കടുവ ആ സാമ്രാജ്യത്തിലേക്ക് മറ്റൊരു കടുവ വന്നു കയറുമ്പോൾ അവിടെ അവർ തമ്മിൽ യുദ്ധം ഉണ്ടാകുകയും ആ യുദ്ധത്തിൽ പരാജയപ്പെടുന്ന കടുവ പരിക്ക് പറ്റിയാൽ വേട്ടയാടാൻ കഴിയാതെ നാട്ടിലിറങ്ങി വളർത്തുമൃഗങ്ങളെയും മനുഷ്യനെയും ആക്രമിക്കുന്നു. പെറ്റുപെരുകി കാടിന് ഉൾക്കൊള്ളാൻ കഴിയാത്ത അത്ര കടുവകൾ വയനാടൻ കാടുകളിലുണ്ട് എന്ന് അധികൃതർ പുറത്തു പറയാൻ തയ്യാറാകണം. അതിന് എന്താണ് പ്രതിവിധി എന്ന് കണ്ടെത്തണം. മറ്റ് കാടുകളിലേക്ക് റീ ലൊക്കേറ്റ് ചെയ്യണമെങ്കിൽ അതും പഠനവിധേയമാക്കണം(പറ്റുമെങ്കിൽ മംഗളവനത്തിലും തട്ടേക്കാടും അടക്കം അതോടെ ഫ്ലാറ്റിൽ സേഫ് സോണിൽ ഇരുന്ന് മൃഗസ്നേഹം പറയുന്ന ചിലരുടെ കപടത സ്വന്തം കുടുംബത്തിലെ ആളുകളുടെ എണ്ണം കുറയുമ്പോൾ കുറച്ച് ആശ്വാസമുണ്ടാകും.) അല്ലാതെ മനുഷ്യൻ കയ്യേറിയ കാട്, ആവാസവ്യവസ്ഥ എന്നിങ്ങനെയുള്ള സ്ഥിരം പല്ലവികൾ നിർത്തണം. അല്ലെങ്കിൽ മനുഷ്യൻ എവിടെയാണ് വയനാട് ജില്ലയിൽ കാട് കയ്യേറിയത് എന്ന് തെളിവ് സഹിതം പറയണം.വനത്തിലേക്ക് ഒരു സാധാരണക്കാരൻനോക്കിയാൽ പോലും കേസെടുക്കാൻ വകുപ്പിന് നിയമമുള്ളപ്പോൾ കയ്യേറിയിട്ടുണ്ട് എന്ന് തെളിയിച്ചാൽ ആ വകുപ്പിനെ പിരിച്ച് വിട്ടേക്കണം.

വംശനാശ ഭീഷണി നേരിടുന്ന വർഗ്ഗം

ഇപ്പോൾ വയനാട്ടിൽ വംശനാശ ഭീഷണി നേരിടുന്ന ഒരേ ഒരു വർഗ്ഗമേ ഉള്ളൂ അതാണ് കർഷകർ. പണ്ട്താമരശ്ശേരി ചുരത്തിൽ മാത്രം കണ്ടിരുന്ന Bonet maqaque ഇനത്തിൽ പെട്ട കുരങ്ങുകൾ പെറ്റ് പെരുകി ഗ്രാമങ്ങൾ പട്ടണങ്ങൾ എന്നീ വ്യത്യാസങ്ങളില്ലാതെ ആയിരക്കണക്കിന് ഇറങ്ങി കൃഷി നശിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ ആളുകൾ കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരാകുന്നു. കാട്ടുപന്നികൾ, മാനുകൾ, മയിലുകൾ, മലയണ്ണാൻ ' എന്നിവയുടെ ഉപദ്രവങ്ങൾ എണ്ണമറ്റതാണ്. പുതിയ തലമുറകൃഷി ഉപേക്ഷിക്കുമ്പോൾ കളത്തിലിറങ്ങി യാഥാർത്ഥ്യം മനസ്സിലാക്കാതെ പുറത്ത് സേഫ് സോണിലിരുന്ന് മൃഗസ്നേഹം, ആവാസവ്യവസ്ഥ, അരി കൊമ്പൻ, ചക്ക കൊമ്പൻ, തണ്ണീർ കൊമ്പൻഎന്നിങ്ങനെ പുലമ്പുമ്പോൾ കാർഷികവൃത്തിയിൽ പ്രതീക്ഷ നഷ്ടപ്പെട്ട ഒരു ജനത വന്യമൃഗശല്യത്താൽ തുടച്ചു നീക്കപ്പെടുമ്പോൾ ഓർക്കുക നാളെ നിൻ്റെ മക്കൾ ചോറിനു പകരം സോഫ്റ്റ് വെയർ തിന്നേണ്ടി വരും.

വന്യമൃഗആക്രമണം തുടർക്കഥ

ജില്ലയിൽ കേട്ടുകേൾവിയില്ലാത്ത തരത്തിലാണ് ,കടുവ, പുലി, കരടി, ചെന്നായ തുടങ്ങി ഗ്രാമങ്ങൾ പട്ടണങ്ങൾ എന്നിവിടങ്ങളിൽ രാപകൽ വ്യത്യാസമില്ലാതെ വിലസുന്നത്.ഇവയിൽ പലതും അന്യസംസ്ഥാനങ്ങളിൽ ആൾനാശം ഉണ്ടാക്കി മയക്ക് വെടിവെച്ചും അല്ലാതെയും പിടിച്ച് കേരളത്തിൻ്റെ അതിർത്തിയിലേക്ക് കയറ്റി വിട്ടവ ( കേരളവും മോശമല്ല അരിക്കൊമ്പനെ തമിഴ്നാട് അതിർത്തിയിൽ കൊണ്ട് വിട്ടപോലെ ) ഇതാണോ വർഷങ്ങളോളം ഇവർ പഠിച്ച ശാസ്ത്രീയത അടിപൊളി നാട്ടിലിറങ്ങി പഠിച്ച കടുവയും ആനയും അത് തുടരുക തന്നെ ചെയ്യും എന്ന് കോടതിയേ പോലും ബോദ്ധ്യപ്പെടുത്താൻ പോലും കഴിയാത്തതാണ് ആയിരക്കണക്കിന് ആളുകളുടെ ജീവൻ പൊലിയുന്നത് തുടരുന്നത്. എണ്ണമറ്റ് പെരുകുന്ന മൃഗങ്ങൾ കാട്ടിൽ ജീവിക്കാൻ ഇടമില്ലാതെ പെരുകി നാട്ടിലിറങ്ങി സാധാരണക്കാരെ ആക്രമിച്ചു കൊണ്ടേയിരിക്കും. ഒരു രാഷ്ട്രീയക്കാരൻ്റെയോ, ഒരു ന്യായാധിപൻ്റെയോ വീട്ടിലെ ആളുകളുടെ എണ്ണം വന്യജീവികളാൽ കുറയാതെ വനനിയമങ്ങളിൽ ഒരു മാറ്റവും ഉണ്ടാകില്ല. പട്ടിക്ക് വിലകൽപ്പിക്കുന്ന നാട്ടിൽ മനുഷ്യന് ഒരു പട്ടിയുടെ വില പോലുമില്ല എന്ന് മനസ്സിലാക്കുന്നു. ഇല്ലെങ്കിൽ ഈ വന്യ ജീവി സ്നേഹം പറയുന്നവർ തൃശ്ശൂർ പൂരം കുടമാറ്റത്തിന് ആനകളെ നിരത്തി നിർത്തുമ്പോൾ ഈ സ്നേഹം കാണാറില്ലല്ലോ

"അല്ല ഇതൊക്കെ ആരോടാ പറയുന്നേ " വന്യ ജീവികളുടെ സ്വൈര്യ വിഹാരത്തിന് രാത്രിയാത്ര നിരോധിച്ച ഭരണകൂടത്തോടോ അതിന് പരിഹാരമാർഗ്ഗം അതായിരുന്നോ? ഏത് നൂറ്റാണ്ടിലാണ് ഞാൻ ഉള്ളത് .സ്നേഹിച്ച് സ്നേഹിച്ച്, ഇപ്പോൾ ജില്ലയിൽ എവിടെയും രാത്രി വീടിന് പുറത്ത് ഇറങ്ങാൻ പേടിക്കേണ്ട അവസ്ഥയിലെത്തിച്ചു ചിലരുടെ വന്യജീവി സ്നേഹം.

ഇനിയും വയ്യ പറയേണ്ടത് പറയുക തന്നെ ചെയ്യും
എന്ന്,
ചികിത്സാ സൗകര്യം ഉള്ള മെഡിക്കൽ കോളേജ് ഇല്ലാത്ത, റെയിൽവേ, വിമാന താവളം, സെക്രട്ടേറിയറ്റ്, ഹൈക്കോടതി, ലുലു മാൾ, Kറെയിൽ, തുരങ്ക പാത മെട്രോ, കടൽ, കപ്പൽ എന്നിവയൊന്നും ഇല്ലാത്ത പ്രകൃതിയെ അറിഞ്ഞും ഇതുവരെ അതിനെ നേരിട്ട് സംരക്ഷിച്ചും ( ഫേസ്ബുക്കിലൂടെയല്ല ) കഴിയുന്ന സഹജീവി സ്നേഹം ഉണ്ടെന്ന് വിശ്വസിക്കുന്ന ഒരു

വയനാട്ടുകാരൻ (SML)

❤️

❤️

❤️

Address

Wayanad

Website

Alerts

Be the first to know and let us send you an email when Wayanad God's own paradise posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share