15/08/2021
ഇന്ത്യൻ മുസ്ലിമിന്റെ ജനാധിപത്യ ജീവിതത്തിനേറ്റ കനത്ത മുറിവിൽ നിന്നാണ് ഐ എൻ എൽ ഉണ്ടാകുന്നത് . അധികാരമെന്ന ഒറ്റ സൗകര്യത്തിൽ തൂങ്ങി , ബാബരി പൊളിച്ചതിൽ കൂട്ടുകുറ്റവാളികളായ കോൺഗ്രസ് സർക്കാരിനെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിനെയും ന്യായീകരിക്കുകയെന്നാൽ , തുടർന്നും പിന്തുണക്കുക എന്നാൽ അത് ഇന്ത്യൻ മുസ്ലിമിന്റെ രാഷ്ട്രീയ - സാമൂഹിക - വിശ്വാസപരമായ അന്തസ്സിനുമേൽ ആഞ്ഞുവെട്ടുന്നതിന് തുല്യമാണ് എന്ന തിരിച്ചറിവാണ് ഐ എൻ എല്ലിന്റെ പിറവിക്ക് പിന്നിൽ .
നോക്കൂ , കേരളത്തിലെ രണ്ടുമുന്നണികളിലും മുസ്ലിം ജനാധിപത്യ സംഘടനകൾ . മുന്നണി പ്രവേശനത്തിന്റെ ആദ്യവർഷം മന്ത്രിപദവിയും . മതേതര - ബഹുസ്വര മുസ്ലിം സംഘാടനങ്ങൾ ആനന്ദിക്കേണ്ട മുഹൂർത്തം . പക്ഷേ , അതില്ലാതായി . സംശയകരമായ ഘടകങ്ങളാൽ ഐ എൻ എല്ലിൽ തർക്കങ്ങൾ ഉയർന്നു . കാസിം ഇരിക്കൂറും വഹാബും രണ്ടുതട്ടിൽ . നാൽപതക്ഷം രൂപയുടെ പി എസ്തിഅംഗത്വക്കോഴ , 20 ലക്ഷം രൂപയുടെ സ്ഥാനാർഥിത്വകോഴ തുടങ്ങി വിവാദങ്ങളുടെ കാലം . നോക്കണം ; ഇബ്രാഹിം സുലൈമാൻ സേട്ട് എടുത്ത ഉഗ്രമായ ഒരു രാഷ്ട്രീയ നിലപാടി ന്റെ സമകാലിക വർത്തമാനമാണ് ; കഷ്ടം .
ചരിതം ഏറ്റവും തീവ്രമായി ആവശ്യപ്പെട്ട പ്പോൾ മഹാനായ ഒരു സംഘാടകൻ ധീരമായി നൽകിയ ഉത്തരമായിരുന്നു ഐഎൻഎൽ. എന്തു കുറവുകൾ ഉണ്ടെങ്കിലും അതൊരു അഭിമാനത്തിന്റെ വീണ്ടെടുപ്പായിരുന്നു . അതാണ് തെരുവിൽ തല്ലിത്തീർന്നത് . തിരുത്താൻ നിങ്ങൾക്ക് മനസുണ്ടാകട്ടെ . അല്ലാത്തപക്ഷം ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ മരണാന ന്തരകൊലപാതകികൾ എന്ന് ചരിത്രം നിങ്ങളെ വിളിക്കും . ഒരു സമുദായത്തെ തെരുവിൽ അപമാനിച്ച അധികാരമോഹികളെന്ന് അത് നിങ്ങളെ വിലയിരുത്തും .
കെ കെ ജോഷി / രിസാല