U FM FB Friends

U FM FB Friends "A friend is one who....sees your first drop of tear... Catches the second....Stops the third....and turns the fourth into a simle !!!"

വരൂ ...നേരിന്‍റെ പക്ഷത്ത് നിന്ന്‍ നെഞ്ചൂക്കോടെ നമുക്ക് ഒന്നിച്ച് മുന്നേറാം...
കൂടുകാരെ തേടി വന്നു ഞാന് ...... അതിന്നിടയില് കിട്ടുന്ന പുതിയ സൌഹൃദങ്ങളുമൊക്കെയായി കഴിഞ്ഞു പോകുന്ന കാലത്തെ ഓര്‍ത്തു വിലപിക്കാതെ ആരോടും പരാതിയും പരിഭവമും ഇല്ലാതെ

കൊച്ചു കൊച്ചു പിണക്കങള്,അതെനിക്കും ഉണ്ട്.എന്റെ കൂട്ടുകാര്,അവരെനിക്ക് പിണങ്ങുവാന് വേണ്ടിയുള്ളവരാണ്,ഇണങ്ങുവാന് വേണ്ടിയല്ല!ക്ഷമാപണങ്ങള്‍ക്ക് ഞങ്ങള്‍ക്കിടയ...ില് സ്

ഥാനമില്ല! ഹൃദയം തൊട്ടറിയുന്ന സുഹുര്‍ത്തുക്കള് എന്നും എന്റെ അനുഗ്രഹമായിരുന്നു. എന്റെ പ്രതീക്ഷ്കള്‍ക്ക് അപ്പുറത്തുള്ള സൌഹൃദങ്ങള് ബന്ധങ്ങള് എന്നും എന്റെ ഈ ജീവിത യാത്രയില് കരുത്ത് ആയിരുന്നു.

നഷ്ടങ്ങള് എന്നും നഷ്ടങ്ങള് തന്നെയാണ്.... പരിഭവങ്ങളും,കുറ്റപ്പെടുത്തലുകളുമൊന്നുമില്ലാത്ത ലോകത്ത് ഇതുവരെ കണ്ടുമുട്ടിയിട്ടുള്ളവരോട്, ഇനി കണ്ടുമുട്ടാനിരിക്കുന്നവരോട്,
ഓര്മ്മിക്കാന് സുഖമുള്ള നോവ് സമ്മാനിച്ച്
കടന്നു പോയിട്ടുള്ളവരോട്,അങ്ങനെയെല്ലാവരോടും ഒരേയൊരു വാക്ക്:
നിങ്ങള്ക്കായി ഞാന് എന്റെ ആത്മാവില് കരുതി വെച്ച സ്നേഹത്തിന്റെ ഒരു ഭാഗം ഉറവ വറ്റാതെ ഇന്നും ഒഴുകുകയാണ്.ഇനിയുള്ള ഒരോ നിമിഷങ്ങളിലും നിങ്ങളുടെ ഹൃദയത്തിന്റെ ഒരു കോണില് ഞാന് കാണുമെന്ന പ്രതീക്ഷയിലാണത്.............. നമ്മെ ജീവിതത്തില് നിലനിര്ത്തുന്നത് ഓര്മ്മകളാണ്. ഓര്ക്കുക..വല്ലപ്പോഴും നല്ലവരായ സ്നേഹിതരെ, മറക്കാതിരിക്കുക എന്നെയും.....

ലീവ് റദ്ദാക്കി പായിച്ച സ്വന്തം കാർ, 4 സംസ്ഥാനങ്ങൾ കടന്ന് സിനിമയെ വെല്ലുന്ന 'ഹൈവേ ചേസ്'; 12-കാരിയെ പൂനെയിൽ നിന്ന് വീണ്ടെട...
01/08/2026

ലീവ് റദ്ദാക്കി പായിച്ച സ്വന്തം കാർ, 4 സംസ്ഥാനങ്ങൾ കടന്ന് സിനിമയെ വെല്ലുന്ന 'ഹൈവേ ചേസ്';

12-കാരിയെ പൂനെയിൽ നിന്ന് വീണ്ടെടുത്ത് ആലുവ പോലീസ്, പ്രതി പോക്സോ കേസിൽ ജയിലിൽ!

കൊട്ടാരക്കരയിൽ നിന്നുള്ള ഫോൺ കോൾ; അവധി റദ്ദാക്കി സതീഷ് കുമാർ.

​ആലുവ വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്. ഐ സതീഷ് കുമാറിന് അത് തികച്ചും വ്യക്തിപരമായൊരു അവധി ദിവസമായിരുന്നു.

കൊട്ടാരക്കരയിലെ സ്വന്തം വീട്ടിൽ വിശ്രമത്തിലായിരുന്ന അദ്ദേഹത്തിന്റെ ഫോണിലേക്ക് സ്റ്റേഷൻ ഓഫീസറുടെ വിളി എത്തുമ്പോഴാണ് നാടിനെ നടുക്കിയ സംഭവം അറിയുന്നത്.

​രാത്രി എട്ടരയോടെ കൂട്ടുകാരിയുടെ വീട്ടിൽ നിന്ന് പുസ്തകം വാങ്ങാൻ എന്ന് പറഞ്ഞ് വീടിന് പുറത്തേക്ക് ഇറങ്ങിയ പന്ത്രണ്ടുകാരിയെ കാണാനില്ല!

സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയ സതീഷ് കുമാർ ഒട്ടും വൈകാതെ ലീവ് റദ്ദാക്കി ഉടൻ തിരികെ സ്റ്റേഷനിലേക്ക് കുതിച്ചെത്തി.

തുടർന്ന് എസ്. ഐ സതീഷ് കുമാർ, വനിതാ സിവിൽ പോലീസ് ഓഫീസർ ലിഞ്ചു, സി.പി.ഒമാരായ ഷാരോൺ, അൻഷാദ് എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.

​ഇൻസ്റ്റഗ്രാം കേന്ദ്രീകരിച്ച് അന്വേഷണം; ചതി തിരിച്ചറിഞ്ഞ പോലീസ് തന്ത്രം

​അന്വേഷണത്തിൽ തെളിവുകളായി ആകെയുണ്ടായിരുന്നത് ഒരു സിസിടിവി ദൃശ്യവും കുട്ടി കൊണ്ടുപോയ അമ്മയുടെ ഫോണും മാത്രമായിരുന്നു.

കാസർകോട് ഭാഗത്ത് കാണിച്ച ഫോൺ ലൊക്കേഷൻ പെട്ടെന്ന് സ്വിച്ച് ഓഫ് ആയതോടെ അന്വേഷണസംഘത്തിന്റെ സംശയം ഇരട്ടിച്ചു.

പന്ത്രണ്ടുകാരി ഒറ്റയ്ക്ക് ഇത്രയും ദൂരം പോവില്ലെന്ന് ഉറപ്പിച്ച പോലീസ്, കുട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് പരിശോധിച്ചതോടെയാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്.

​ചെറായി ബീച്ചിൽ ഐസ്ക്രീം കച്ചവടം നടത്തിയിരുന്ന കൊല്ലം ഓച്ചിറ സ്വദേശിയായ അഭിജിത്ത് (26) എന്നയാളുമായി കുട്ടി നിരന്തരം ചാറ്റ് ചെയ്തിരുന്നതായി കണ്ടത്തി.

അഭിജിത്തിന്റെ മുതലാളിയായ ഗിരീഷിൽ നിന്ന് കിട്ടിയ ചിത്രവും വിവരങ്ങളും വെച്ച് പരിശോധിച്ചപ്പോൾ കുട്ടി അപ്രത്യക്ഷയായ സമയവും അഭിജിത്ത് മുങ്ങിയ സമയവും കൃത്യമായി ഒത്തുചേർന്നു.

​തുടർന്ന് പോലീസുകാർ ബുദ്ധിപൂർവ്വം ഒരു തന്ത്രം മെനഞ്ഞു.

പരിചയക്കാരനെക്കൊണ്ട് ഇൻസ്റ്റഗ്രാമിൽ മെസ്സേജ് അയപ്പിച്ച് അഭിജിത്തിനെക്കൊണ്ട് തിരിച്ചു വിളിപ്പിച്ചു.

പത്തു മിനിറ്റിനുള്ളിൽ അവൻ തിരിച്ചുവിളിച്ചതോടെ ലൈവ് ടവർ ലൊക്കേഷൻ കാസർകോട് എന്ന് തെളിഞ്ഞു.

എന്നാൽ ഫോണിൽ സംസാരിക്കുമ്പോൾ താൻ കന്യാകുമാരിയിലാണെന്നാണ് അവൻ പറഞ്ഞത്.

പോലീസ് വഴിതെറ്റിക്കാൻ അവൻ നുണ പറയുകയാണെന്ന് മനസ്സിലാക്കിയ അന്വേഷണസംഘം, മാറിയുടുക്കാൻ തുണിയോ മറ്റ് സാധനങ്ങളോ എടുക്കാൻ പോലും നിൽക്കാതെ നിന്നനിൽപ്പിൽ സ്വന്തം കാറിൽ വടക്കൻ കേരളത്തിലേക്ക് കുതിച്ചു.

​ധാരാവിയിലെ നിരാശയ്ക്ക് ശേഷം ഷോളാപ്പൂരിലേക്ക്!

​മംഗലാപുരവും കഴിഞ്ഞ് തിരച്ചിൽ മുന്നോട്ടുപോകുന്തോറും ഫോൺ ലൊക്കേഷൻ ഗോവയും കടന്ന് മുംബൈയിലെ പ്രശസ്തമായ ധാരാവിയിലേക്ക് മാറി.

ആയിരക്കണക്കിന് ആളുകൾ തിങ്ങിപ്പാർക്കുന്ന ധാരാവിയിലെ തെരുവുകളിൽ മഹാരാഷ്ട്ര പോലീസിന്റെ സഹായത്തോടെ മണിക്കൂറുകളോളം തിരച്ചിൽ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനാകാതെ വന്നതോടെ സംഘം മാനസികമായി ഏറെ തളർന്നുപോയി.

​എന്നാൽ അടുത്ത ദിവസം രാവിലെ ഫോൺ ലൊക്കേഷൻ ഷോളാപ്പൂർ കാട്ടിയതോടെ, അവർ ഡൽഹിയിലേക്കുള്ള ട്രെയിൻ മാർഗ്ഗം സഞ്ചരിക്കുകയാണെന്ന് വ്യക്തമായി.

ഈ സമയമത്രയും ആലുവയിൽ നിന്ന് ഇൻസ്‌പെക്ടർ ഗംഗാപ്രസാദ്, സി.പി.ഒമാരായ അമൽ, മഹിൻഷാ, മനോജ് എന്നിവരടങ്ങുന്ന രണ്ടാം അന്വേഷണ സംഘം സൈബർ സെല്ലിന്റെ സഹായത്തോടെ തത്സമയം കൃത്യമായ വിവരങ്ങൾ വടക്കൻ സംസ്ഥാനങ്ങളിലേക്ക് പാഞ്ഞു കൊണ്ടിരുന്ന പോലീസ് ടീമിന് കൈമാറിക്കൊണ്ടിരുന്നു.

​പൂനെ പ്ലാറ്റ്‌ഫോമിലെ മിന്നൽ ഓപ്പറേഷൻ
​നിസാമുദ്ദീൻ എക്സ്പ്രസ്സിലുള്ള ഇരുവരെയും പിടികൂടാൻ പൂനെ റെയിൽവേ സ്റ്റേഷനിലേക്ക് കിലോമീറ്ററുകളോളം കാർ അതിവേഗത്തിൽ പായിക്കുകയല്ലാതെ പോലീസ് ടീമിന് വേറെ വഴിയുണ്ടായിരുന്നില്ല.

ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന രണ്ട് കുട്ടികളുടെ അമ്മയായ ഡബ്ല്യു.സി.പി.ഒ ലിഞ്ചുവിന്റെ മനസ്സ് ആ സമയത്ത് ആ പെൺകുട്ടിയുടെ സുരക്ഷയോർത്ത് കടുത്ത ഭയത്തിലും ആശങ്കയിലുമായിരുന്നു.

​കൃത്യസമയത്ത് പൂനെയിൽ എത്തിയ പോലീസ് ടീം ആർ.പി.എഫിന്റെ (RPF) സഹായത്തോടെ റെയിൽവേ പ്ലാറ്റ്‌ഫോമിൽ നിലയുറപ്പിച്ചു.

ട്രെയിൻ പ്ലാറ്റ്‌ഫോമിൽ എത്തിയ നിമിഷം തന്നെ പോലീസ് രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് ജനറൽ കോച്ചുകളിലേക്ക് ഇരച്ചുകയറി
അപ്പർ ബർത്തത്തിൽ ഇരിക്കുകയായിരുന്ന കുട്ടിയെയും അഭിജിത്തിനെയും ലിഞ്ചു കണ്ടുപിടിക്കുകയും മിനിറ്റുകൾക്കുള്ളിൽ രണ്ടുപേരെയും പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.

​"മോളെ പേടിക്കണ്ട, ഞങ്ങൾ നിന്റെ നാട്ടിൽ നിന്നുള്ള പോലീസാണ്! നിന്നെ സുരക്ഷിതമായി വീട്ടിൽ എത്തിക്കാൻ വന്നതാണ്..."

ഭയന്നുവിറച്ച പെൺകുട്ടിയോട് ചേർത്തണച്ച് ലിഞ്ചു ഇത് പറഞ്ഞപ്പോൾ കണ്ടുനിന്നവർക്കടക്കം വലിയൊരു ആശ്വാസമാണ് പ്ലാറ്റ്‌ഫോമിൽ പരന്നത്.

​പോക്സോ കേസിൽ പ്രതിക്ക് റിമാൻഡ്; അഭിനന്ദനപ്രവാഹം

​കസ്റ്റഡിയിലെടുത്ത ശേഷം വിശ്രമമില്ലാതെ 1400 കിലോമീറ്ററോളം തുടർച്ചയായി സ്വന്തം വണ്ടിയോടിച്ച്, കുട്ടിയെ സുരക്ഷിതമായി നാട്ടിലെത്തിച്ചു.

തുടർന്ന് കുട്ടിയെ വിശദമായ വൈദ്യപരിശോധനയ്ക്കും കൗൺസിലിംഗിന് വിധേയമാക്കിയ ശേഷമാണ് മാതാപിതാക്കൾക്ക് കൈമാറിയത്.

​പെൺകുട്ടിയെ വഞ്ചിച്ചും ഭീഷണിപ്പെടുത്തിയും തട്ടിക്കൊണ്ടുപോയ പ്രതി അഭിജിത്തിനെതിരെ തട്ടിക്കൊണ്ടുപോകൽ, പോക്സോ (POCSO) അടക്കമുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത് ജയിലിലടച്ചു.

സ്വന്തം ജീവനും വിശ്രമവും തടസ്സങ്ങളും നോക്കാതെ നാടിന്റെയും ഒരു പിഞ്ചുകുട്ടിയുടെയും രക്ഷയ്ക്കായി നാല് സംസ്ഥാനങ്ങൾ കടന്ന് മിന്നൽ ഓപ്പറേഷൻ നടത്തിയ ആലുവ വെസ്റ്റ് പോലീസിന്റെ അന്വേഷണ സംഘത്തിന് നാടൊട്ടുക്കും വലിയ കൈയടിയും ആദരവുമാണ് ലഭിക്കുന്നത്.



11/07/2026

വിട...

നിറഞ്ഞ കാണിക്കവഞ്ചികളും ഒഴിഞ്ഞ വയറുകളും: പിറവത്തെ കണ്ണീർക്കാഴ്ചമരണത്തിന്റെ തണുപ്പിലേക്ക് നടന്നുനീങ്ങും മുൻപ് അവർ പല ദേവാ...
28/06/2026

നിറഞ്ഞ കാണിക്കവഞ്ചികളും ഒഴിഞ്ഞ വയറുകളും: പിറവത്തെ കണ്ണീർക്കാഴ്ച

മരണത്തിന്റെ തണുപ്പിലേക്ക് നടന്നുനീങ്ങും മുൻപ് അവർ പല ദേവാലയങ്ങളുടെ പടവുകളും ചവിട്ടിയിട്ടുണ്ടാകാം. പക്ഷേ, ഒരു ദൈവവും അവർക്കായി കണ്ണ് തുറന്നില്ല. കോടികളുടെ സ്വർണ്ണവും പണവും ആർക്കും തൊടാനാകാതെ പൂട്ടിയിട്ടിരിക്കുന്ന മണിമന്ദിരങ്ങളാണ് നമ്മുടെ പല ആരാധനാലയങ്ങളും. കൊടിമരങ്ങളും ചവിട്ടുപടികളും വരെ പൊന്നു കൊണ്ട് മൂടി, ദൈവത്തിന്റെ പേരിൽ ആഡംബരം കാണിക്കുന്നവർ ആർക്കാണ് നന്മ ചെയ്യുന്നത്? ദൈവത്തിന് എന്തിനാണ് ഈ സ്വർണ്ണക്കൂമ്പാരങ്ങൾ? ദുരിതക്കയത്തിൽ ശ്വാസം മുട്ടുന്ന പാവപ്പെട്ടവർക്കായി ഈ സമ്പത്ത് വീതിച്ചു നൽകിയിരുന്നെങ്കിൽ, ഒരൊറ്റ പട്ടിണിമരണവും ഇവിടെ ഉണ്ടാകുമായിരുന്നില്ല. ഓരോ പിഞ്ചുകുഞ്ഞിന്റെയും കരച്ചിലിൽ കേൾക്കുന്നത് കോടിക്കണക്കിന് ഈശ്വരന്മാരുടെ വിലാപമാണ്.

കേരളത്തിന്റെ മനസ്സാക്ഷിയെ പിടിച്ചുലച്ച ദുരന്തമാണ് എറണാകുളം പിറവത്ത് മൂവാറ്റുപുഴയാറ്റിൽ ഒരു കുടുംബത്തിലെ നാലുപേർ ജീവനൊടുക്കിയ സംഭവം. മരണത്തിലേക്ക് പോകും മുൻപ് ആ കുരുന്നുകൾ എത്ര സന്തോഷത്തോടെയാണ് ഓടിനടന്നത് എന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ കണ്ണീരോടെയല്ലാതെ കണ്ടുതീർക്കാനാവില്ല. എന്തെല്ലാം സ്വപ്നങ്ങളിലേക്ക് വളരേണ്ട ജീവിതങ്ങളായിരുന്നു ആ ആഴക്കടലിൽ പൊലിഞ്ഞുപോയത്!

പാലക്കാട് സ്വദേശി നാരായണൻ, കാഴ്ചപരിമിതിയുള്ള ഭാര്യ വിജി, ഇവരുടെ രണ്ടു വയസ്സുള്ള ആൺകുഞ്ഞ്, രണ്ടാം ക്ലാസുകാരിയായ മൂത്ത മകൾ എന്നിവരാണ് കടുത്ത ദാരിദ്ര്യം മൂലം ജീവിതം അവസാനിപ്പിച്ചത്. വിജിയുടെയും ഇളയ കുഞ്ഞിന്റെയും നാരായണന്റെയും മൃതദേഹങ്ങൾ പുഴയിൽ നിന്ന് കണ്ടെടുത്തു. മൂത്ത മകൾക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മറ്റ് സംശയങ്ങളൊന്നുമില്ലാത്തതിനാൽ ദാരിദ്ര്യം മൂലമുള്ള ആത്മഹത്യ തന്നെയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

മരണത്തിന് തൊട്ടുമുമ്പ് പിറവം പോസ്റ്റ് ഓഫീസ് ജംഗ്ഷനിലെ ഹോട്ടലിൽ നിന്ന് ഇവർ ആഹാരം കഴിഞ്ഞ് മടങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇളയ കുഞ്ഞിനെ തോളിലേറ്റി, മകളുടെ കൈപിടിച്ച് നടക്കുന്ന നാരായണനും, മകളുടെ തോളിൽ തൊട്ട് പിന്നാലെ നീങ്ങുന്ന കാഴ്ചയില്ലാത്ത വിജിയും ഏതൊരു മനുഷ്യന്റെയും നെഞ്ചുലയ്ക്കുന്ന കാഴ്ചയാണ്. കൂലിപ്പുകാരനായ നാരായണന് സ്ഥിരവരുമാനം ഉണ്ടായിരുന്നില്ല. പല വഴിക്ക് നാട്ടുകാരുടെ സഹായം തേടിയാണ് ഇവർ ജീവിച്ചിരുന്നത്.

വാടക കൊടുക്കാൻ കഴിയാതെ വീടൊഴിയേണ്ടി വന്നപ്പോൾ ഇവർ കോതമംഗലം പോലീസ് സ്റ്റേഷനിൽ സഹായം അഭ്യർത്ഥിച്ച് എത്തിയിരുന്നു. ആ കുടുംബത്തിന്റെ ദയനീയാവസ്ഥ കണ്ട് അവിടുത്തെ പോലീസുകാർ സ്വന്തം കൈയിൽ നിന്ന് പണമെടുത്ത് അവർക്ക് വസ്ത്രങ്ങളും താൽക്കാലികമായി ലോഡ്ജ് മുറിയും എടുത്തു നൽകി. പിന്നീട് അവർക്കായി നെല്ലിക്കുഴിയിൽ ഒരു വാടകവീടും കണ്ടെത്തി. ആ പുതിയ വീട്ടിലേക്ക് മാറി പുതിയൊരു ജീവിതം തുടങ്ങേണ്ടിയിരുന്ന ദിവസമാണ്, എല്ലാ പ്രതീക്ഷകളും ഉപേക്ഷിച്ച് അവർ പുഴയിലേക്ക് നടന്നിറങ്ങിയത് എന്നത് ഈ ദുരന്തത്തിന്റെ ആഘാതം ഇരട്ടിയാക്കുന്നു.
ജീവിതത്തിന്റെ കഠിനമായ പ്രതിസന്ധികളിൽ ഒടുവിൽ പുഴയുടെ ആഴങ്ങളിൽ അഭയം തേടിയ ഈ നിർധന കുടുംബത്തിന് പ്രണാമം...

*കുവൈറ്റ് എറണാകുളം റസിഡൻസ് അസോസിയേഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു.* കുവൈറ്റ് എറണാകുളം റസിഡൻസ് അസോസിയേഷൻ ( കേര ) 2026 - 27 പ്...
21/06/2026

*കുവൈറ്റ് എറണാകുളം റസിഡൻസ് അസോസിയേഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു.*
കുവൈറ്റ് എറണാകുളം റസിഡൻസ് അസോസിയേഷൻ ( കേര ) 2026 - 27 പ്രവർത്തന വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അബ്ബാസിയിൽ കൂടിയ വാർഷിക പൊതുയോഗത്തിൽ പ്രസിഡണ്ടായി ബിനിൽ സ്കറിയ, ജനറൽ സെക്രട്ടറിയായി രാജേഷ് മാത്യു, ട്രഷറർ ആയി ശശികുമാർ, വൈസ് പ്രസിഡന്റുമാരായി നൈജിൽ എ സി, ശ്രീജ അനിൽകുമാർ സെക്രട്ടറിമാരായി ജിൻസ് പി ജോയ്, നൂർജഹാൻ അസിസ്റ്റന്റ് ട്രഷറർ ആയി മാത്യു വർഗീസിനെയും തിരഞ്ഞെടുത്തു. വനിതാവേദി കൺവീനറായി അൻസമോൾ വി എ, കൂടാതെ 16 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
ആക്ടിംഗ് പ്രസിഡന്റ് ബിനിൽ സ്കറിയ അധ്യക്ഷത വഹിച്ച വാർഷിക പൊതുയോഗത്തിൽ നൈജിൽ സ്വാഗതവും, രാജേഷ് മാത്യു കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും, ജിൻസ് പി ജോയ് പുതിയ ഭാരവാഹികളുടെ പാനൽ അവതരിപ്പിക്കുകയും, ശ്രീജ, ബിജു എസ് പി എന്നിവർ പുതിയ ഭാരവാഹികൾക്ക് ആശംസകൾ അർപ്പിക്കുകയും ചെയ്തു.
യോഗാവസാനം ശശികുമാർ നന്ദി അറിയിച്ചു.

ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ...;രാത്രി 12 മണിയോടെയാണ് സംഭവം. പെൺകുട്ടി റോഡിലിറങ്ങി നിന്ന് ഫോൺ ചെയ്യുന്നതും പര...
20/04/2026

ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ...;

രാത്രി 12 മണിയോടെയാണ് സംഭവം. പെൺകുട്ടി റോഡിലിറങ്ങി നിന്ന് ഫോൺ ചെയ്യുന്നതും പരിസരത്ത് ആരെയും കാണാനില്ലെന്നതും ശ്രദ്ധയിൽ പെട്ടതോടെ RPK 933 കോഴിക്കോട്-പത്തനംതിട്ട കെഎസ്ആർടിസി ബസിലെഡ്രൈവർ വാഹനം നിർത്തുകയായിരുന്നു. വീട്ടീന്ന് ആരേലും വന്നിട്ടുണ്ടോ എന്ന് ഡ്രൈവറും കണ്ടക്ടറും പെൺകുട്ടിയോട് ചോദിച്ചു, ഇല്ലെന്ന് കുട്ടി പറഞ്ഞതോടെ എഞ്ചിൻ ഓഫ് ചെയ്ത് ബന്ധുക്കളെത്തിയിട്ടേ പോകുന്നൊള്ളു എന്ന് അറിയിച്ചു.

ബസ്സിലിരുന്ന ഒരാൾ പോലുമില്ലാതെ എല്ലാവരും ഡ്രൈവറുടെ തീരുമാനത്തിനൊപ്പമായിരുന്നു. ഒടുവിൽ വീട്ടിൽ നിന്ന് ആള് വരുന്നുണ്ടെന്ന് അവൾ പറഞ്ഞിട്ടും, വഴിത്തലയ്ക്കൽവാഹനത്തിന്റെ വെട്ടം കണ്ടപ്പോഴാണ് ഡ്രൈവർ വണ്ടിയെടുത്തത്. ഒറ്റയ്ക്ക് പാതിരാത്രിയിൽ വഴിയിലിറങ്ങി നിന്ന ആ കുട്ടിക്ക് കൂട്ടായി ഒരു വണ്ടി നിറയെ ആളുകൾ.. ആനവണ്ടി അവൾക്ക് അമ്മവണ്ടിയായി മാറുന്ന കാഴ്ച. കാര്യം രാഷ്ട്രീയമൊക്കെ പറഞ്ഞ് തമ്മിൽ തല്ലുമെങ്കിലും കൂട്ടത്തിലൊന്നിന് ഒരു ആവശ്യം വന്നാൽ ചങ്കും പറിച്ച് കൂടെ നിൽക്കും- ജുബിൻ ഫേസ്ബുക്കിൽ കുറിച്ചു..

ഇന്നലെ എറണാകുളത്തു നിന്നും വീട്ടിലേക്ക് വരാൻ ടിക്കറ്റ് എടുത്തത് പത്തനംതിട്ടയ്ക്ക് പോകുന്ന സൂപ്പർഫാസ്റ്റ് ബസ്സിലായിരുന്നു. വൈറ്റില ഹബ്ബിൽ രാത്രി 9:15നു വരേണ്ട ബസ്സ്‌ എത്തിയപ്പോൾ പത്തര കഴിഞ്ഞിരുന്നു. മുമ്പും സമാന അനുഭവം ഉണ്ടായതിനാൽ നല്ല ദേഷ്യവും തോന്നി. വണ്ടിയിൽ കയറി. മുന്നിലെ ഡോറിനു തൊട്ടു പിന്നിലെ സീറ്റായിരുന്നു എന്റേത്. ആലപ്പുഴ, ചങ്ങനാശ്ശേരി വഴിയാണ് പോകുന്നത്. അരൂർ കഴിഞ്ഞതും ഒന്നു മയങ്ങാൻതുടങ്ങിയപ്പോൾ വണ്ടിയിൽ പാട്ട് മുഴങ്ങി.. അതും 'ദേവദുന്ദുഭി..'! അതോടെ ഉറക്കം പോയി. പിന്നെ ഏഴു സ്വരങ്ങളും, ശ്രീലതികകളും.. എന്നു വേണ്ട എൺപതുകളിലെ ഹിറ്റുകൾ ഓരോന്നായി വന്നപ്പോൾ എന്റെ ഉറക്കം എങ്ങോട്ടോ പോയി. ചേർത്തലയും കഴിഞ്ഞ്, എസ്.എൽ.പുരവും പിന്നിട്ട് കുറെ ചെന്നപ്പോൾ മുൻസീറ്റിലിരുന്ന ഒരു പെൺകുട്ടി ഇറങ്ങാൻ എഴുന്നേറ്റു. അപ്പോൾ സമയം പന്ത്രണ്ടായിരുന്നു. ആ കുട്ടി ഇറങ്ങാൻ നേരം ഡ്രൈവർ ചോദിച്ചു.

വീട്ടീന്ന് ആരേലും വന്നിട്ടുണ്ടോ..?''

''ഇല്ല.. ഞാൻ വിളിക്കുവാ..'' എന്ന് കുട്ടി

'ചേർത്തല കഴിഞ്ഞപ്പോ വിളിക്കാൻ മേലാരുന്നോ..?''

എന്ന് കണ്ടക്ടറും ചോദിക്കുന്നു. കുട്ടി റോഡിലിറങ്ങി നിന്ന് ഫോൺ ചെയ്യുകയാണ്. അവിടെ നിന്നും കിഴക്കോട്ടുള്ള വഴിയിലാണ് അവളുടെ വീട്. ഈ സമയം ഡ്രൈവർ ബസ്സ്‌ ഒതുക്കിനിർത്തി. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന ഒന്നുരണ്ട് KSRTC ജീവനക്കാരും മുൻസീറ്റിലുണ്ടായിരുന്നു. അവരും പുറത്തേക്ക് നോക്കി നിൽക്കുകയാണ്.

'അങ്ങനെയങ്ങ് ഇറക്കിവിട്ടേച്ച് പോകാൻ പറ്റുമോ..? എന്നൊക്കെ അവർ പറയുന്നത് കേൾക്കാം. ബസ്സിലിരുന്ന ഒരാൾ പോലുമില്ലാതെ എല്ലാവരും ഡ്രൈവറുടെ തീരുമാനത്തിനൊപ്പമായിരുന്നു. ഒടുവിൽ വീട്ടിൽ നിന്ന് ആള് വരുന്നുണ്ടെന്ന് അവൾ പറഞ്ഞിട്ടും, വഴിത്തലയ്ക്കൽ വാഹനത്തിന്റെ വെട്ടം കണ്ടപ്പോഴാണ് ഡ്രൈവർ വണ്ടിയെടുത്തത്. ഒറ്റയ്ക്ക് പാതിരാത്രിയിൽ വഴിയിലിറങ്ങി നിന്ന ആ കുട്ടിക്ക് കൂട്ടായി ഒരു വണ്ടി നിറയെ ആളുകൾ.. ആനവണ്ടി അവൾക്ക് അമ്മവണ്ടിയായി മാറുന്ന കാഴ്ച. കാര്യംരാഷ്ട്രീയമൊക്കെ പറഞ്ഞ് തമ്മിൽ തല്ലുമെങ്കിലും കൂട്ടത്തിലൊന്നിന് ഒരു ആവശ്യം വന്നാൽ ചങ്കും പറിച്ച് കൂടെ നിൽക്കും.. മനുഷ്യർ എന്ന നിലയിൽ ഏറെ വളർന്നുകഴിഞ്ഞ ഒരു നാടിന്റെ കഥയാണിത്.. എന്റെയും നിങ്ങളുടെയും കഥ. നമ്മുടെ ആനവണ്ടിയുടെയും കൂടി കഥ..

സർവ്വീസ് - കോഴിക്കോട് - പത്തനംതിട്ട

ബോണറ്റ് നമ്പർ - RPK 933

ഡ്രൈവർ - അരുൺകുമാർ

കണ്ടക്ടർ - സുനിൽ

❤️ഗണേശനാണ് മന്ത്രി ✅ആനവണ്ടി യുടെ ചിഹ്നം 🔥🔥❤️

⚠️ കുവൈറ്റിലെ ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കുക; ഇന്ത്യൻ എംബസിയുടെ അടിയന്തര അറിയിപ്പ്!കുവൈറ്റ് സിറ്റി: മേഖലയിലെ നിലവിലെ സംഘ...
10/03/2026

⚠️ കുവൈറ്റിലെ ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കുക; ഇന്ത്യൻ എംബസിയുടെ അടിയന്തര അറിയിപ്പ്!

കുവൈറ്റ് സിറ്റി: മേഖലയിലെ നിലവിലെ സംഘർഷ സാഹചര്യത്തെ തുടർന്ന് കുവൈറ്റിൽ ഫാമിലി വിസിറ്റ് വിസയിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാരുടെ വിവരശേഖരണം ഇന്ത്യൻ എംബസി ആരംഭിച്ചിരിക്കുകയാണ്. അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ ഇന്ത്യക്കാരുമായി വേഗത്തിൽ ബന്ധപ്പെടാനും ആവശ്യമായ സഹായം നൽകാനും വേണ്ടിയാണ് ഈ നടപടി.

ഇതിനായി ഇന്ത്യൻ എംബസി പ്രത്യേക ഓൺലൈൻ രജിസ്ട്രേഷൻ ലിങ്ക് പുറത്തിറക്കിയിട്ടുണ്ട്. കുവൈറ്റിൽ ഇപ്പോൾ വിസിറ്റ് വിസയിൽ ഉള്ള എല്ലാ ഇന്ത്യൻ പൗരന്മാരും ഈ ലിങ്ക് വഴി അവരുടെ വിവരങ്ങൾ സമർപ്പിക്കണമെന്ന് എംബസി അറിയിച്ചു.

📌 ആർക്കൊക്കെ രജിസ്റ്റർ ചെയ്യണം?
നിലവിൽ കുവൈറ്റിൽ ഫാമിലി വിസിറ്റ് വിസ അല്ലെങ്കിൽ മറ്റ് വിസിറ്റ് വിസകളിൽ എത്തിയിരിക്കുന്ന എല്ലാ ഇന്ത്യൻ പൗരന്മാരും അവരുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യണം.

📌 നൽകേണ്ട പ്രധാന വിവരങ്ങൾ:

• പാസ്‌പോർട്ട് നമ്പർ

• വിസയുടെ കാലാവധി (Expiry date)

• കുവൈറ്റിലെ നിലവിലെ താമസസ്ഥലം

• ഫോൺ നമ്പർ / കോൺടാക്ട് ഡീറ്റെയിൽസ്

• സ്പോൺസറിന്റെ വിവരങ്ങൾ (ഉണ്ടെങ്കിൽ)

📌 ഈ രജിസ്ട്രേഷൻ എന്തിന്?

ഈ വിവരശേഖരണം വഴി:

• അടിയന്തര സാഹചര്യങ്ങളിൽ ഇന്ത്യൻ പൗരന്മാരെ വേഗത്തിൽ കണ്ടെത്താനും സഹായിക്കാനും കഴിയും

• വിസ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സഹായിക്കും

• നിയമപരമായ പ്രശ്നങ്ങളിൽപ്പെടാതെ പ്രവാസികളെ സംരക്ഷിക്കാൻ സഹായകരമാകും

📢 അതിനാൽ കുവൈറ്റിൽ വിസിറ്റ് വിസയിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാർ ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഉടൻ രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.

🔁 ഈ പ്രധാനപ്പെട്ട വിവരം മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യൂ, പ്രത്യേകിച്ച് കുവൈറ്റിൽ വിസിറ്റ് വിസയിൽ എത്തിയിരിക്കുന്ന സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും.

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ് 10 മാസമുള്ള ഒരു മകളുടെ അവയവങ്ങള്‍ മറ്റുള്ളവര്‍ക്ക് ദാനം ചെയ്യുകയാണ്. റോഡപകട...
13/02/2026

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ് 10 മാസമുള്ള ഒരു മകളുടെ അവയവങ്ങള്‍ മറ്റുള്ളവര്‍ക്ക് ദാനം ചെയ്യുകയാണ്. റോഡപകടത്തെ തുടര്‍ന്നാണ് പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ 10 മാസം പ്രായമുള്ള ആലിന്‍ ഷെറിന്‍ എബ്രഹാമിന് മസ്തിഷ്ക മരണം സംഭവിച്ചത്. മാതാപിതാക്കള്‍ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു. 2 വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ ചികിത്സയിലുള്ള 10 വയസുള്ള കുട്ടിക്ക് നല്‍കും. തീവ്രദു:ഖത്തിലും മറ്റുള്ളവരുടെ ജീവന്‍ നിലനിര്‍ത്തുന്നതിന് വേണ്ടി മാതാപിതാക്കള്‍ എടുത്ത തീരുമാനത്തിന് നന്ദി അറിയിക്കുന്നു. ആ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നു.

സിനിമയെ വെല്ലുന്ന ട്വിസ്റ്റ്; ഒരു ബ്ലേഡും സ്‌ട്രോയും കൊണ്ട് ഡോക്ടർമാർ തിരികെ വിളിച്ചത് പൊലിഞ്ഞുപോയേക്കാവുന്ന ഒരു ജീവൻ! ❤...
22/12/2025

സിനിമയെ വെല്ലുന്ന ട്വിസ്റ്റ്; ഒരു ബ്ലേഡും സ്‌ട്രോയും കൊണ്ട് ഡോക്ടർമാർ തിരികെ വിളിച്ചത് പൊലിഞ്ഞുപോയേക്കാവുന്ന ഒരു ജീവൻ! ❤️🩺

റോഡിൽ ചോരയിൽ കുളിച്ച്, ശ്വാസമെടുക്കാനാകാതെ പിടയുന്ന യുവാവ്... ചുറ്റും കൂടിനിൽക്കുന്നവരുടെ നിസ്സഹായത... ആശുപത്രിയിലെത്തിക്കാൻ പോലും സമയമില്ലാത്ത ആ നിമിഷം! അവിടെയാണ് ദൈവത്തെപ്പോലെ ആ മൂന്ന് ഡോക്ടർമാർ അവതരിച്ചത്.

എറണാകുളം ഉദയംപേരൂരിലെ റോഡരികിൽ നടന്നത് അക്ഷരാർത്ഥത്തിൽ ഒരു അത്ഭുതമായിരുന്നു. വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ശ്വാസനാളം അടഞ്ഞ് 'റെസ്പിറേറ്ററി അറസ്റ്റ്' എന്ന അവസ്ഥയിലായിരുന്നു ബൈക്ക് യാത്രക്കാരനായ ലിനീഷ്.

ആ വഴിയെത്തിയ ഡോ. തോമസ് പീറ്റർ, ഭാര്യ ഡോ. ദിദിയ (ഇന്ദിര ഗാന്ധി ഹോസ്പിറ്റൽ), ഡോ. മനൂപ് (കോട്ടയം മെഡിക്കൽ കോളേജ്) എന്നിവർക്ക് മുന്നിൽ ഒരൊറ്റ വഴിയേ ഉണ്ടായിരുന്നുള്ളൂ. ആശുപത്രി വരെ കാത്തിരുന്നാൽ ആ ജീവൻ നഷ്ടപ്പെടും.

പിന്നെ നടന്നത് മനോധൈര്യത്തിന്റെ അടിയന്തര ശസ്ത്രക്രിയ! 🚑
കയ്യിൽ സർജിക്കൽ ഉപകരണങ്ങളില്ല. നാട്ടുകാർ ഓടിപ്പോയി വാങ്ങിക്കൊടുത്ത ഒരു ഷേവിങ്ങ് ബ്ലേഡും, ഫ്രൂട്ടി കുടിക്കുന്ന സ്‌ട്രോയും! 🥤

റോഡരികിൽ വെച്ച് ബ്ലേഡ് കൊണ്ട് ശ്വാസനാളം തുറന്ന്, സ്‌ട്രോ അതിലേക്ക് കടത്തിവിട്ട് അവർ ആ യുവാവിന് ശ്വാസം നൽകി. നാട്ടുക്കാരും പോലീസും മൊബൈൽ ഫ്ലാഷ് ലൈറ്റ് തെളിയിച്ച് വെളിച്ചം നൽകി കൂടെ നിന്നു.

വൈറ്റില വെൽകെയർ ആശുപത്രിയിൽ എത്തിക്കുമ്പോൾ ആ യുവാവിന്റെ ജീവൻ സുരക്ഷിതമായിരുന്നു. പ്രിയപ്പെട്ട ഡോക്ടർമാർക്ക് ബിഗ് സല്യൂട്ട് 🫡. കണ്മുന്നിൽ കണ്ട ജീവനെ കൈവിടാതെ പോരാടിയ നിങ്ങളാണ് യഥാർത്ഥ ഹീറോകൾ!

ഈ വാർത്ത പരമാവധി ഷെയർ ചെയ്യൂ.. നന്മയുള്ള മനുഷ്യർ ഇത് അറിയട്ടെ.. ❤️

03/12/2025

Address

Street 100
Kuwait City
85600

Alerts

Be the first to know and let us send you an email when U FM FB Friends posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share