Ullas Antony

Ullas Antony ഒരു പാവം പാലാക്കാരൻ പ്രവാസി . പ്പോ ജിദ്ദയിൽ.. കൂട്ടുപ്രതി കുട്ടനാട്ടുക്കാരി..

ഇത് എന്റെ ജീവിതമാണ് .ജീവിതത്തില് ഞാന് സഞ്ചരിച്ച വഴികള് ,ഞാന് കണ്ട ജീവിതങ്ങള് ,പ്രവാസികളുടെ സ്വപ്നങ്ങള് , പ്രവാസി വാര്ത്തകള് ,അവനു മാത്രം അറിയാവുന്ന അവന്റെ വിഷമങ്ങള് ,എന്റെ ജീവിതത്തില് വഴിത്തിരിവുകള് .അതില് പ്രധാനവും ഈ മണല്തീരത്തില് എത്തി പെട്ടതിന് ശേഷവും അതിനു മുന്പുള്ളതും ..അത് ഞാന് നിങ്ങളുമായി പങ്കു വയ്ക്കാം .കൂടെ ഇവിടെ ഈ തിളച്ചു മറിയുന്ന ചൂടില് തളിര്ക്കുകയും തളരുകയും ചെയ്ത ജീവിതങ്ങളും. പ്രവാസിക

ളുടെ സ്വപ്നങ്ങളും അനുഭവങ്ങളും ഏകദേശം ഒന്നാണ് .അതിനാല് ഇതിലെ ചില സംഭവങ്ങള് നിങ്ങള്ക്ക് പരിച്ചയമുല്ലതോ നിങ്ങളുടേതോ ആണെകില് അത് തികച്ചും യാത്രിചികം മാത്രം.നിങ്ങളുടെ ജീവിതങ്ങള് ഇവിടെ പകര്ത്തുകയല്ല .പകരം നമ്മള് പരിചയിച്ചിട്ടുള്ള നമ്മുടെ മാത്രം വിഷമങ്ങളിലേക്ക് ഒരു എത്തി നോട്ടം ..

08/07/2025

ഓ ദൈവമേ, അങ്ങേക്ക് എന്തുപറ്റി? അങ്ങെന്താണ് ഒരു ശത്രുവിനെപ്പോലെ എന്നെ നേരിട്ടാക്രമിക്കുന്നത്? അവിടുത്തെ വിശ്വസ്തതയും വാഗ്ദാനങ്ങളും എവിടെ? എവിടെപ്പോയി അവിടുത്തെ അചഞ്ചലസ്‌നേഹം? അവിടുത്തെ പ്രിയജനമായ ഇസ്രായേലിനെ (ഞങ്ങളെ) ചെങ്കടല്‍ പിളര്‍ന്ന് സുരക്ഷിത സ്ഥലമായ കാനാനിലേക്ക് നയിച്ച ഇസ്രായേലിന്റെ നായകനും ദൈവവുമായ കര്‍ത്താവേ, അങ്ങ് ഇന്ന് എവിടെയാണ്? അങ്ങ് ഞങ്ങളെ തീര്‍ത്തും പരിത്യജിച്ചുകളഞ്ഞോ? ശത്രുക്കള്‍ നിന്റെ ജനമായ ഞങ്ങളെ ആക്രമിക്കുന്നതുകണ്ട് അങ്ങ് നിശബ്ദനായി കൈകെട്ടി ഇരിക്കുന്നത് എന്തുകൊണ്ട്? അങ്ങാണോ അവരെ ഞങ്ങള്‍ക്കെതിരേ നിയോഗിച്ചിരിക്കുന്നത്? അവിടുന്ന് സത്യമായും ഞങ്ങളുടെ ശത്രുപക്ഷത്തോ? നല്ല ദൈവമേ, ദയവായി ഞങ്ങള്‍ക്കുത്തരം തരേണമേ…!

ദൈവത്താല്‍ പരിത്യജിക്കപ്പെട്ട ഒരു പരാജിത ജനതയുടെ വിലാപത്തിന്റെ ഒരു ഏകദേശരൂപമാണ് മുന്‍പറഞ്ഞ വരികളിലൂടെ ഏശയ്യാ 63, 64 അധ്യായങ്ങളില്‍ നാം വായിച്ചറിയുന്നത്? ഈ വിലാപം ചിലപ്പോഴൊക്കെ ദൈവത്താല്‍ ഉപേക്ഷിക്കപ്പെട്ട വ്യക്തികളുടെയും സഭാസമൂഹങ്ങളുടെയും സ്ഥാപനങ്ങളുടെയും ഒക്കെ വിലാപമായി പരിണമിക്കാറുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ ഞങ്ങളെ കരം പിടിച്ചും കരങ്ങളില്‍ വഹിച്ചും വഴി നടത്തിയ പരിപാലകനായ ദൈവം ഇന്നെവിടെ? അവിടുന്നെന്താ ഇന്ന് ഒരു ശത്രുവിനെപ്പോലെ എന്നെയും എന്റെ കുടുംബത്തെയും കൂട്ടായ്മകളെയും സ്ഥാപനങ്ങളെയും ഒക്കെ ആക്രമിക്കുന്നത്? ഈ ദൈവത്തിനിതെന്തുപറ്റി? ഓ ദൈവമേ… ഓ ദൈവമേ… അങ്ങ് എവിടെയാണ്?

ഒരു കാലഘട്ടത്തില്‍ വളരെ ശക്തമായി ദൈവത്താല്‍ നയിക്കപ്പെടുകയും എന്നാല്‍ ഇന്ന് തികച്ചും പരിത്യക്തനെപ്പോലെ കാണപ്പെടുകയും അതിലുമുപരിയായി ദൈവത്താല്‍ ആക്രമിക്കപ്പെടുന്നു എന്ന് അനുഭവിച്ചറിയുകയും ചെയ്യുന്ന പല വ്യക്തികളും സഭാസമൂഹങ്ങളും കുടുംബങ്ങളും ഇത് വായിക്കുന്നവരുടെ ഇടയിലുണ്ടാകാം. ദൈവത്തെ നിരന്തരം അന്വേഷിക്കുകയും പിന്‍ചെല്ലുകയും ചെയ്യുന്ന ഒരു ജനതയെന്നവണ്ണം നാമതിന്റെ കാരണങ്ങള്‍ ദൈവത്തോടുതന്നെ ആരായുന്നുമുണ്ടാകാം. നമ്മെത്തന്നെ ന്യായീകരിക്കുന്ന പല ഉത്തരങ്ങളും ദൈവം തന്ന ഉത്തരമെന്നു കരുതി നാം കണ്ടെത്തിയിട്ടുമുണ്ടാകാം. എന്നാല്‍ ഒരിക്കലും മാറാത്തവനായ ദൈവത്തിന്റെ മാറ്റമില്ലാത്ത വചനങ്ങള്‍ നമുക്ക് നല്കുന്ന ഉത്തരമെന്തെന്ന് പരിശോധിക്കാം.

എപ്പോഴാണ് ദൈവം അതിക്രൂരനായി പെരുമാറുന്നത്?
ഉത്തരം വളരെ ലളിതം! അത് ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ വേദനിപ്പിക്കുമ്പോഴാണ്. ”അവരുടെ കഷ്ടതകളില്‍ അവിടുന്ന് ദൂതനെ അയച്ചില്ല. അവിടുന്നുതന്നെയാണ് അവരെ രക്ഷിച്ചത്. തന്റെ കരുണയിലും സ്‌നേഹത്തിലും അവിടുന്ന് അവരെ വീണ്ടെടുത്തു. കഴിഞ്ഞ കാലങ്ങളില്‍ അവിടുന്ന് അവരെ കരങ്ങളില്‍ വഹിച്ചു. എന്നിട്ടും അവര്‍ എതിര്‍ത്തു. അവിടുത്തെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിച്ചു. അതിനാല്‍ അവിടുന്ന് അവരുടെ ശത്രുവായിത്തീര്‍ന്നു. നേരിട്ട് അവര്‍ക്കെതിരെ യുദ്ധം ചെയ്തു (ഏശയ്യാ 63/9-10).

നോക്കണേ നല്ലവനായ ദൈവത്തിന്റെ ഹൃദയഭാവത്തിനു വന്ന വ്യതിയാനം! തന്റെ കരുണയാല്‍ അവരെ പരിപാലിച്ചു നയിച്ച ദൈവം ഇന്നിതാ അവര്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നു. ഈ ദൈവത്തിനിതെന്തു പറ്റി?
പ്രിയപ്പെട്ടവരേ, പറ്റിയത് ദൈവത്തിനല്ല നമുക്കാണ്. നാം അവിടുത്തെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിച്ചു. ദുഃഖിപ്പിക്കുക മാത്രമല്ല, പീഡിപ്പിക്കുകയും ചെയ്തു. നിരന്തരം തന്റെ സഭയെയും സഭാമക്കളെയും ഓര്‍ത്ത് നെഞ്ചു പൊട്ടി കരയുന്ന പരിശുദ്ധാത്മാവിന്റെ വിലാപം കേട്ട് വെറുതെയിരിക്കുവാന്‍ പിതാവായ ദൈവത്തിനാകുമോ? അവിടുന്ന് മഹാകരുണയുടെ പിതാവായിരിക്കുന്നതുപോലെ പ്രതികാരത്തിന്റെ ദൈവവുമാണ്.

ദൈവം പ്രതികാരം ചെയ്യുന്ന ഒരൊറ്റക്കാര്യം പരിശുദ്ധാത്മാവിനെതിരായ പാപമാണ്. കുറെക്കൂടി വ്യക്തമായി പറഞ്ഞാല്‍ ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കുന്നതാണ്. യേശു തന്റെ പരസ്യജീവിതകാലത്ത് തന്റെ ശിഷ്യരോടും തനിക്ക് ചുറ്റും കൂടിയിരുന്നവരോടുമായി വ്യക്തമായി ഇതു പറയുന്നുണ്ട്. ഏതാണ് ഒരിക്കലും ക്ഷമ കിട്ടാത്ത പാപം? ”മനുഷ്യപുത്രനെതിരായി സംസാരിക്കുന്നവനോട് ക്ഷമിക്കപ്പെടും. എന്നാല്‍ പരിശുദ്ധാത്മാവിനെതിരായി ദൂഷണം പറയുന്നവനോട് ഒരിക്കലും ക്ഷമിക്കപ്പെടുകയില്ല” (ലൂക്ക 12/10). പരിശുദ്ധാത്മാവിനെതിരായി ദൂഷണം പറയുന്നവനോട് ക്ഷമിക്കപ്പെടുകയില്ലെങ്കില്‍ പരിശുദ്ധാത്മാവിന്റെ പ്രേരണകളെ അവഗണിച്ചുകൊണ്ട് സ്വന്തം ഇഷ്ടമനുസരിച്ച് പ്രവര്‍ത്തിക്കുന്നവന്റെ ഗതി എന്തായിരിക്കും? ഇങ്ങനെയൊരു തെറ്റില്‍ നാം നിപതിച്ചുപോയിട്ടുണ്ടോ?

നമ്മുടെ ആത്മശോധനകളെ ഈ ഒരു വഴിക്ക് തിരിച്ചാല്‍ ശത്രുവായി നമുക്കെതിരെ പോരാടുന്ന ദൈവത്തിന്റെ കോപാഗ്നിയെ കെടുത്താന്‍ ഒരുപക്ഷേ നമ്മുടെ പശ്ചാത്താപത്തിന്റെ മിഴിനീരിനായെന്നിരിക്കും. തിരുവചനത്തിലൂടെ ദൈവം നമ്മളോട് മുന്നറിയിപ്പു തരുന്നു ”രക്ഷയുടെ ദിനത്തിനുവേണ്ടി നിങ്ങളെ മുദ്രിതരാക്കിയ ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ വേദനിപ്പിക്കരുത്” (എഫേസോസ് 4/30).
തന്റെ ജനത്തിന്റെ പാപം നിമിത്തം അമ്പുകളേറ്റു പിടയുന്ന വെള്ളരിപ്രാവായ പരിശുദ്ധാത്മാവിന്റെ ചിറകടിയും വിലാപവും ഇനിയെങ്കിലും നമ്മുടെ കര്‍ണപുടങ്ങളില്‍ എത്തിയിരുന്നെങ്കില്‍ നമ്മുടെ വ്യക്തിജീവിതവും നമ്മുടെ കുടുംബവും സഭാസമൂഹങ്ങളും രക്ഷയുടെ സ്രോതസില്‍നിന്നും പാനം ചെയ്യാന്‍ ശക്തിയുള്ളവരായിത്തീര്‍ന്നേനേ.

പ്രിയജനം പക്ഷേ…
പരിശുദ്ധാത്മാവിന്റെ പ്രേരണകള്‍ക്കെതിരായി പ്രവര്‍ത്തിച്ചുകൊണ്ട് മുന്നേറുമ്പോഴും നാം നമ്മെക്കുറിച്ച് ധരിച്ചുവശായിരിക്കുന്നത് നാം ദൈവവിധികള്‍ ആരാഞ്ഞ് അവിടുത്തെ ഇഷ്ടപ്രകാരം മാത്രം പ്രവര്‍ത്തിക്കുന്ന ദൈവത്തിന്റെ പ്രിയപ്പെട്ട ജനം എന്നുതന്നെയാണ്. ഇതാ തിരുവചനങ്ങള്‍ അതു വ്യക്തമാക്കുന്നു. ”നീതി പ്രവര്‍ത്തിക്കുകയും തങ്ങളുടെ ദൈവത്തിന്റെ കല്പനകള്‍ ലംഘിക്കാതിരിക്കുകയും ചെയ്യുന്ന ഒരു ജനതയെന്നോണം അവര്‍ ദിവസേന എന്നെ അന്വേഷിക്കുകയും എന്റെ മാര്‍ഗം തേടുന്നതില്‍ സന്തോഷിക്കുകയും ചെയ്യുന്നു. അവര്‍ എന്നോടു നീതിവിധികള്‍ ആരായുന്നു. ദൈവത്തോട് അടുക്കാന്‍ താല്‍പര്യം കാണിക്കുകയും ചെയ്യുന്നു. ഞങ്ങള്‍ എന്തിന് ഉപവസിച്ചു? അങ്ങ് കാണുന്നില്ലല്ലോ. ഞങ്ങള്‍ എന്തിന് ഞങ്ങളെത്തന്നെ എളിമപ്പെടുത്തി. അങ്ങ് ശ്രദ്ധിക്കുന്നില്ലല്ലോ” (ഏശയ്യാ 58/2-3) എന്ന് അവര്‍ പറയുകയും ചെയ്യുന്നു.

തുടര്‍ന്നുള്ള വചനങ്ങളില്‍ നാം കാണുന്നത് ഇങ്ങനെയെല്ലാം ദൈവത്തോട് ചോദിക്കുകയും പറയുകയും ചെയ്തതിനുശേഷം തന്നിഷ്ടപ്രകാരം ദൈവത്തോട് മറുതലിച്ചും സഹോദരങ്ങളോട് ക്രൂരമായി പെരുമാറിയും ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ മുറിപ്പെടുത്തിയും ജീവിക്കുന്ന ഒരു ജനത്തെയാണ്. നമ്മളും പലപ്പോഴും അങ്ങനെതന്നെയല്ലേ. ഇങ്ങനെയുള്ള നമ്മുടെമേലാണ് ദൈവത്തിന്റെ ശിക്ഷാവിധി അതികഠിനമായി വന്നുവീഴുക. ദൈവവചനത്തിനു കീഴ്‌വഴങ്ങാത്ത തന്നിഷ്ടക്കാരായ നമ്മെ നോക്കിയും ദൈവമിപ്രകാരം പറയുന്നില്ലേ ”മര്‍ക്കടമുഷ്ടിക്കാരേ, ഹൃദയത്തിലും കാതുകളിലും അപരിച്ഛേദിതരേ, നിങ്ങളിപ്പോഴും പരിശുദ്ധാത്മാവിനോട് മല്ലടിക്കുന്നു” (അപ്പസ്‌തോല പ്രവര്‍ത്തനങ്ങള്‍ 7/51).

ഈ മല്ലടി ദുരിതം കൊയ്യും
അകമേ പരിശുദ്ധാത്മാവിനോട് മല്ലടിക്കുന്ന ഒരു ജീവിതം നാം നയിച്ചാല്‍ അത് അനേക ദുരിതങ്ങള്‍ നമ്മുടെ ജീവിതത്തില്‍ വരുത്തിവയ്ക്കും. ദൈവം നമ്മെ ശത്രുവായി കരുതി നമുക്കെതിരെ ആക്രമണങ്ങള്‍ അഴിച്ചുവിടുന്ന അനുഭവവും നമ്മുടെ വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സഭാതലങ്ങളിലും സാമൂഹ്യജീവിതത്തിലും നാം നേരിടേണ്ടിവരും. കാരണം രണ്ടു വഞ്ചിയില്‍ കാല്‍വച്ചുള്ള നമ്മുടെ ജീവിതത്തിലൂടെ അവിടുത്തെ പരിശുദ്ധാത്മാവിനെ നാം വേദനിപ്പിക്കുകയും വല്ലാതെ ഞെരുക്കുകയും ചെയ്യുന്നു. ദൈവത്തിന്റെ ജനമെന്ന് അഭിമാനിക്കുന്ന നമ്മെ നോക്കി ദൈവവചനം ചോദിക്കുന്നതിതാണ്:

”ഇസ്രായേല്‍ അടിമയാണോ? അടിമയായി ജനിച്ചവനാണോ? അല്ലെങ്കില്‍ പിന്നെ എന്തിനാണ് അവന്‍ ആക്രമണത്തിനിരയാകുന്നത്? സിംഹങ്ങള്‍ അവന്റെ നേരെ ഗര്‍ജിച്ചു. അത്യുച്ചത്തില്‍ അലറി. അവന്റെ നാട് അവ മരുഭൂമിയാക്കി. അവന്റെ നഗരങ്ങള്‍ നശിപ്പിച്ചു വിജനമാക്കി. മാത്രമല്ല മെംഫിസിലെയും തഹ്ഫാനിസിലെയും ആളുകള്‍ നിന്റെ ശിരസിലെ കിരീടം തകര്‍ത്തു. യാത്രയില്‍ നിന്നെ നയിച്ച ദൈവമായ കര്‍ത്താവിനെ ഉപേക്ഷിക്കുകവഴി നീ ഇവയെല്ലാം സ്വയം വരുത്തിവച്ചതല്ലേ? (ജറെമിയ 2/14-17).

ഒരു കാലഘട്ടത്തില്‍ ദൈവത്തിന്റെ ആത്മാവിനാല്‍ ശക്തമായി നയിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യപ്പെട്ടവരായിരിക്കാം നമ്മള്‍. എന്നാല്‍ പിന്നീടങ്ങോട്ട് നമ്മുടെ താന്‍പോരിമയും തന്നിഷ്ടപ്രാരമുള്ള ജീവിതവുംമൂലം ഭക്തിയുടെയും ഭക്താഭ്യാസങ്ങളുടെയും മറവില്‍ പരിശുദ്ധാത്മാവിന്റെ പ്രേരണകളെയും വഴിനടത്തിപ്പിനെയും അവഗണിച്ചുകൊണ്ട് തന്നിഷ്ടപ്രകാരം ഒരു ജീവിതം നയിച്ച് ദൈവത്തിനെതിരെ പടപൊരുതുന്നവരായിരിക്കാം നമ്മള്‍. അതുതന്നെയായിരിക്കാം നാം നേരിടുന്ന പല പരാജയങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും കാരണം. നമ്മുടെ ജീവിതയാത്രയില്‍ നമുക്കെതിരെ പോരാടുന്ന അനേകരെ നാം കാണുന്നു. എന്നാല്‍ അത്യുന്നതനായ ദൈവം തന്നെയാണോ എന്റെ ശത്രുപക്ഷത്ത് എന്ന് നാം അധികം ചിന്തിക്കാറില്ല. ഈ ചെറുലേഖനം അങ്ങനെയൊരു ആത്മശോധനയിലേക്കുള്ള വഴിത്തിരിവായിത്തീരട്ടെ എന്ന് ഞാന്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുകയാണ്.

നമ്മുടെ ജീവിതത്തില്‍ നാം നേരിടുന്ന നിരവധിയായ പ്രതികൂലങ്ങളുടെയും ഞെരുക്കങ്ങളുടെയും എല്ലാം കാരണം ദൈവത്തിന്റെ പ്രതികാരമായിരിക്കണം എന്ന് യാതൊരു നിര്‍ബന്ധവുമില്ല. മറ്റനേക കാരണങ്ങള്‍കൊണ്ടും നാം ഞെരുക്കപ്പെടാം. യേശു പറഞ്ഞു: ”ലോകത്തില്‍ നിങ്ങള്‍ക്ക് ഞെരുക്കമുണ്ടാകും. എന്നാല്‍ ധൈര്യമായിരിക്കുവിന്‍. ഞാന്‍ ലോകത്തെ കീഴടക്കിയിരിക്കുന്നു.” അതേസമയം തന്നെ പരിശുദ്ധാത്മാവ് നമ്മളോടു പറയുന്നു. ”ഇന്നു നിങ്ങള്‍ അവിടുത്തെ സ്വരം ശ്രവിക്കുമ്പോള്‍ മരുഭൂമിയിലെ പരീക്ഷണകാലത്തുണ്ടായ പ്രകോപനത്തിലെന്നതുപോലെ നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്” (ഹെബ്രായര്‍ 3/8). യഥാര്‍ത്ഥമായ ഒരു ആത്മശോധനയ്ക്കും തിരിച്ചറിവിനുമുള്ള വരം ലഭിക്കാന്‍ നമുക്ക് ദൈവാത്മാവിനോട് പ്രാര്‍ത്ഥിക്കാം. അവിടുന്ന് നമ്മെ വഴി നടത്തട്ടെ, ആമ്മേന്‍. ”ആവേ മരിയ”

30/05/2025
അൾത്താരയിൽ വൈദികന്റെ കരങ്ങളിൽ ദിവ്യകാരുണ്യം ഉയർത്തപ്പെടുമ്പോൾ മനുഷ്യൻ ഭയന്നു വിറയ്ക്കുകയും വിശ്വം അത്ഭുതപരതന്ത്രമാവുകയും...
29/05/2025

അൾത്താരയിൽ വൈദികന്റെ കരങ്ങളിൽ ദിവ്യകാരുണ്യം ഉയർത്തപ്പെടുമ്പോൾ മനുഷ്യൻ ഭയന്നു വിറയ്ക്കുകയും വിശ്വം അത്ഭുതപരതന്ത്രമാവുകയും വാനം വികാരഭരിതമാകുകയും ചെയ്യും.
🙏🙏🙏
വി. ഫ്രാൻസിസ് അസ്സീസി.

തിരുവോസ്തിയിൽ വസിക്കുന്ന ദൈവമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു.
✝️
സ്വർഗത്തിൽനിന്നുള്ള നിത്യ പ്രകാശമായ ഞങ്ങളുടെ കർത്താവേ, മനുഷ്യപ്രകൃതിയോടുകകൂടെ സ്വർഗത്തിലേക്കു കരേറുകയും, ഉന്നതസിംഹാസനത്തിൽ പിതാവിന്റെ വലത്തുഭാഗത്ത് ഇരിക്കുകയും ചെയ്തു. ഞങ്ങൾ നിന്നോടു പ്രാർത്ഥിക്കുകയും യാചിക്കുകയും ചെയ്യുന്നു.
🙏🙏🙏🌹🌹🌹

28/04/2025

Our hearts are overflowing with joy! The Lord has blessed our family with a baby boy. He has done great things!We're thrilled to announce the name of our baby boy, Ethan Antony Ullas!"Our prayers have been answered."

തങ്ങൾ വിട്ടുപോന്ന സ്ഥലത്തെക്കുറിച്ചാണ് അവർ ചിന്തിച്ചിരുന്നതെങ്കിൽ, അവിടേക്കുതന്നെ മടങ്ങിച്ചെല്ലാൻ അവസരം ഉണ്ടാകുമായിരുന്ന...
02/03/2024

തങ്ങൾ വിട്ടുപോന്ന സ്ഥലത്തെക്കുറിച്ചാണ് അവർ ചിന്തിച്ചിരുന്നതെങ്കിൽ, അവിടേക്കുതന്നെ മടങ്ങിച്ചെല്ലാൻ അവസരം ഉണ്ടാകുമായിരുന്നു. ഇപ്പോഴാകട്ടെ, അവർ അതിനേക്കാൾ ശ്രേഷ്ഠവും സ്വർഗ്ഗീയവുമായതിനെ ലക്‌ഷ്യം വയ്‌ക്കുന്നു. അവരുടെ ദൈവം എന്നു വിളിക്കപ്പെടുന്നതിൽ ദൈവം ലജ്ജിക്കുന്നില്ല. അവർക്കായി അവിടുന്ന് ഒരു നഗരം തയ്യാറാക്കിയിട്ടുണ്ടല്ലോ. (ഹെബ്രായർ 11:14-16)

വിചിന്തനം
ഹെബ്രായർക്കുള്ള ലേഖനത്തിലെ പതിനൊന്നാം അദ്ധ്യായത്തിലെ പ്രധാന പ്രതിപാദ്യം വിശ്വാസമാണ്. ദൈവവിശ്വാസത്തെക്കുറിച്ച് അറിവുനൽകുന്നതിനായി ലേഖകൻ പഴയനിയമത്തിലെ നിരവധി പ്രമുഖരുടെ ഉദാരഹരണങ്ങൾ വായനക്കാരുടെ മുന്പിൽ നിരത്തുന്നുണ്ട്. വിശ്വാസം മൂലം സഹോദരനെക്കാൾ ശ്രേഷ്ഠമായ ബലിയർപ്പിച്ച ആബേൽ മുതൽ പൂർവ പിതാക്കന്മാരെക്കുറിച്ചും ന്യായാധിപൻമാരെക്കുറിച്ചും രാജാക്കന്മാരെകുറിച്ചും പ്രവാചകന്മാരെക്കുറിച്ചുമെല്ലാമുള്ള പരാമർശങ്ങൾ ഈ അധ്യായത്തിൽ കാണാവുന്നതാണ്. ദൈവത്തെ വളരെയധികം സ്നേഹിക്കുകയും ദൈവഹിതം അനുസരിച്ചു ജീവിക്കാൻ ഒട്ടേറെ കഷ്ടതകൾ അനുഭവിക്കുകയും ചെയ്തവരായിരുന്നു അവരിൽ എല്ലാവരും തന്നെ. രക്ഷകന്റെ വരവിനായി ലോകത്തെ ഒരുക്കുന്നതിൽ അവർ വഹിച്ച പങ്ക് വളരെ വലുതാണ്.

ദൈവത്തോട് വിശ്വസ്തത പുലർത്തിയിരുന്നപ്പോഴും ഇവരിൽ പലർക്കും പലവിധത്തിലുള്ള വീഴ്ചകൾ സംഭവിച്ചു എന്നുള്ള കാര്യം ഈ അവസരത്തിൽ നമ്മൾ ഓർക്കേണ്ടതുണ്ട്. ദൈവത്തോടുള്ള അവരുടെ സ്നേഹം വർണ്ണിക്കുന്നതുപോലെതന്നെ അവർക്ക് സംഭവിച്ച വീഴ്ചകളെക്കുറിച്ചും വിശുദ്ധ ഗ്രന്ഥം വ്യക്തമായ വിവരണം നൽകുന്നുണ്ട്. നോഹയുടെ മദ്യപാനം അവന്റെ മകനായ ഹാമിന്റെ നാശകാരണമായി പരിണമിച്ചു (ഉൽപത്തി 9:18-27). അബ്രാഹത്തിന്റെ വിശ്വാസത്തെ പലപ്പോഴും ഭീരുത്വം കീഴടക്കിയിരുന്നു (ഉൽപത്തി 12:10-16). പിതാവിനെപ്പോലെതന്നെ, സ്വന്തം സുരക്ഷയെക്കുറിച്ചു ആകുലതയുണ്ടായപ്പോൾ ഭാര്യയെ സഹോദരിയെന്ന്‌ മറ്റുള്ളവർക്ക് പരിചയപ്പെടുത്തിക്കൊടുക്കാൻ ഇസഹാക്കും നിർബന്ധിതനായി (ഉൽപത്തി 26:6-11). യാക്കോബ് ഒരു വഞ്ചകനും മറ്റുള്ളവരുടെ ദുർബലതകൾ മുതലെടുക്കുന്നവനും ആയിരുന്നു. അവൻ സഹോദരനെ കൊതിപ്പിച്ചു കടിഞ്ഞൂൽ പുത്രന്റെ അവകാശവും (ഉൽപത്തി 25:27-34), പിതാവിനെ കബളിപ്പിച്ചു അനുഗ്രഹവും സ്വന്തമാക്കി (ഉൽപത്തി 27:1-29). ജോസഫിന്റെ പൊങ്ങച്ചവും വിവേകരഹിതമായ പെരുമാറ്റവും അവന്റെ സഹോദരന്മാർക്ക് അവനോട് അസൂയ ജനിക്കാൻ കാരണമായി (ഉൽപത്തി 37:5-11).

ദൈവത്തിന്റെ ഉപകരണമായി ഇസ്രായേൽക്കാരുടെയിടയിൽ നിരവധി അടയാളങ്ങളും അത്ഭുതങ്ങളും പ്രവർത്തിച്ച മോശയുടെ വീഴ്ചയ്ക്ക് കാരണമായിത്തീർന്നത് അഹങ്കാരമാണ് (സംഖ്യ 20:10-12). ദുർബലനും സംശയമനസ്കനുമായിരുന്നു ഗിദെയോൻ (ന്യായാധിപന്മാർ 6:33-40). ഒരു സ്ത്രീയുടെ വശീകരണത്തിന് അടിമയായി സ്വയം നശിച്ചവനാണ് സാംസൺ (ന്യായാധിപന്മാർ 16:15-21). വേശ്യാപുത്രനും ഒരു നീചസംഘത്തോടൊപ്പം കൊള്ള ചെയ്തു നടന്നിരുന്നവനുമാണ് ജഫ്‌താ (ന്യായാധിപന്മാർ 11:1-3). അവൻ പ്രതിജ്ഞ നിറവേറ്റാനായി സ്വന്തം മകളെ ദഹനബലിയായി നൽകി (ന്യായാധിപന്മാർ 11:34-40). സ്വന്തം തെറ്റ് മറച്ചുവയ്ക്കുന്നതിനായി കൊലപാതകം ചെയ്യാൻപോലും ദാവീദ് മടികാണിച്ചില്ല (2 സാമുവൽ 11:1-27). ഇസ്രായേലിന്റെ ന്യായാധിപനും പ്രധാന പുരോഹിതനുമായിരുന്നിട്ടും സ്വന്തം മക്കളെ നേർവഴിക്ക് നടത്താൻ സാമുവലിന് കഴിഞില്ല (1 സാമുവൽ 8:1-3).

ഇങ്ങനെ ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ദൈവത്തോട് വിശ്വസ്ഥത കാണിക്കുന്നതിൽ പരാജയപ്പെട്ടവരാണ് പഴയനിയമ പിതാക്കന്മാർ എല്ലാവരുംതന്നെ. തങ്ങളുടെ തെറ്റുകൾ മനസ്സിലാക്കി പശ്ചാത്താപത്തോടെ തിരികെ വരാൻ തയ്യാറായപ്പോൾ അവരെ വിശ്വാസത്തിന്റെ മാതൃകയായി വരുംതലമുറകൾക്ക് പരിചയപ്പെടുത്താൻ ദൈവം തയാറായി. ദൈവത്തിന്റെ ഈ സ്നേഹം തിരിച്ചറിഞ്ഞ അവരാകട്ടെ തങ്ങൾ പിന്നിട്ടുപോന്നവയെക്കുറിച്ചു ചിന്തിക്കാതെ അവയേക്കാൾ ശ്രേഷ്ഠവും സ്വർഗ്ഗീയവുമായതിനെ ലക്‌ഷ്യം വയ്ക്കുകയും ചെയ്തു.

വിശ്വാസത്തിന്റെ സന്ദേശവാഹകരായി കുറ്റങ്ങളും കുറവുകളുമുള്ളവരെ ഉയർത്തിക്കാണിക്കുകവഴി ദൈവം എന്താണ് നമ്മോട് പറയുന്നത്? നമ്മുടെ പരാജയങ്ങളെയും പാപങ്ങളെയുംപ്രതി ലജ്ജിക്കുന്ന ഒരു ദൈവമല്ല നമ്മുടെ ദൈവം എന്നല്ലേ. നമ്മൾ പാപം ചെയ്യുന്പോൾ വേദനിക്കുകയും, നമ്മുടെ തിരിച്ചുവരവിനായി ആകാംക്ഷാപൂർവം കാത്തിരിക്കുകയും ചെയ്യുന്ന ദൈവത്തെക്കുറിച്ചാണ് വിശുദ്ധഗ്രന്ഥം നമുക്ക് പറഞ്ഞുതരുന്നത്. മുടിയനായ പുത്രന്റെ പിതാവ് അവനെക്കുറിച്ചോർത്തു ലജ്ജിക്കുകയല്ലല്ലോ ചെയ്യുന്നത്. അവൻ തിരികെ വരുന്നതിനായി കാത്തിരിക്കുകയും, ഒടുവിൽ പശ്ചാത്താപത്തോടെ തിരികെ എത്തിയപ്പോൾ എല്ലാം മറന്ന് സ്വീകരിക്കുകയും ചെയ്തു എന്നല്ലേ ഈശോ നമുക്ക് പറഞ്ഞുതന്നിരിക്കുന്നത്.

തെറ്റുപറ്റി എന്ന തിരിച്ചറിവുണ്ടാകുന്പോൾ ദൈവത്തിലേക്ക് തിരികെച്ചെല്ലാൻ എന്താണ് നമുക്ക് തടസ്സമായി നിൽക്കുന്നത്? നമ്മെക്കുറിച്ചുള്ള നാണക്കേടുമൂലം ദൈവം നമ്മുടെനേരെ മുഖം തിരിക്കും എന്ന ഭയമോ, അതോ, കോപത്തോടെ നമ്മെ തള്ളിക്കളയും എന്ന ആശങ്കയോ? നമ്മുടെ കുറ്റങ്ങളും കുറവുകളും എല്ലാം അറിയാവുന്ന ദൈവത്തിന് നമ്മെ സ്നേഹിക്കാൻ സാധിക്കുമോ എന്ന സംശയത്തിനുള്ള ഉത്തരമാണ് വിശ്വാസത്തിന്റെ സന്ദേശവാഹകരായ പഴയനിയമ പിതാക്കന്മാരെല്ലാം. കഴിഞ്ഞുപോയവയെക്കുറിച്ചുള്ള ലജ്ജയും കുറ്റബോധവും നിമിത്തം ദൈവത്തിൽനിന്ന് അകന്നുനിൽക്കാതെ അവരെ ശ്രേഷ്ഠവും സ്വർഗ്ഗീയവുമായതിനെ ലക്ഷ്യംവച്ചുകൊണ്ട് ജീവിക്കാൻ കഴിയുന്പോഴാണ് നമ്മളും ക്രിസ്തീയവിശ്വാസത്തിന്റെ സന്ദേശവാഹകരായി മാറുന്നത്.

പ്രാർത്ഥന
സ്നേഹപിതാവേ, ചെയ്തുപോയ പാപങ്ങളെക്കുറിച്ചുള്ള ലജ്ജയും കുറ്റബോധവുംമൂലം അവിടുത്തെ സന്നിധിയിലേക്ക് തിരികെവരാൻ പലപ്പോഴും ഞാൻ മടികാണിക്കാറുണ്ട്. അവിടുന്ന് എന്നെക്കുറിച്ചു ലജ്ജിക്കുന്നില്ല, എന്നെ കുറ്റപ്പെടുത്തുന്നുമില്ല. പശ്ചാത്താപത്തോടെ തിരികെ വരാൻ മാത്രമാണ് അവിടുന്ന് എന്നോട് പറയുന്നത്. ആ വിളി സ്വീകരിക്കാനും അവിടുത്തെ പുത്രനോടൊപ്പം അങ്ങേ തിരുസന്നിധിയിൽ തിരികെ വരാനും അങ്ങുതന്നെ എന്നെ സഹായിക്കണമേ. എന്നെ കെട്ടിവരിഞ്ഞിരിക്കുന്ന ഭയത്തിൽനിന്നും കുറ്റബോധത്തിൽനിന്നും അപകർഷതാബോധത്തിൽനിന്നുമെല്ലാം അവിടുത്തെ പരിശുദ്ധാത്മാവിനാൽ അഭിഷേകംചെയ്ത്‌ എന്നെ സ്വതന്ത്രനാക്കണമേ. ആമേൻ.

Address

Al Qunfudhah

Telephone

+966534582214

Website

Alerts

Be the first to know and let us send you an email when Ullas Antony posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Ullas Antony:

Share