17/07/2025
നിമിഷ പ്രിയ കേസിൽ ഇങ്ങിനെയും ചില അറിയാ കഥകൾ ഉണ്ട്..
യമനിൽ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷപ്രിയയുടെ കാര്യത്തിൽ ആദരണീയനായ കാന്തപുരം ഉസ്താദ് ഇടപെടൽ ഏറ്റവും മനുഷ്യത്വപരവും മാനവികത ഉയർത്തിപ്പിടിക്കുന്നതും ആണെന്നതിൽ സംശയമില്ല. ഉസ്താദ് എന്ന വാക്ക് കേൾക്കുമ്പോഴേക്കും സോഷ്യൽ മീഡിയയിൽ വിഷ മഴ വർഷിപ്പിക്കുന്ന സംഘപരിവാർ ഊളകൾ എല്ലാം അണ്ണാക്കിൽ പിരി വെട്ടി ഇരിപ്പാണ്.
അത് മറ്റൊരു വിഷയം അത് പിന്നീട് ചർച്ച ചെയ്യാം.
നിമിഷപ്രിയയുടെ കാര്യത്തിൽ അവരുടെ ആ കുഞ്ഞിന്റെയും അമ്മയുടെയും കാര്യം ആലോചിച്ചുകൊണ്ട് മാത്രമാണ്, വധശിക്ഷ ഒഴിവായി കിട്ടട്ടെ എന്ന് ആഗ്രഹിക്കുന്നത്. അതുമാത്രമാണ് അത് മാത്രമാണ് അതുമാത്രമാണ് എന്ന്ഒരിക്കൽ കൂടി അടിവരയിടുന്നു.
ഇങ്ങനെ പറയാൻ നിരവധി കാരണങ്ങൾ ഉണ്ട്. നിമിഷപ്രിയ ജയിലിൽ നിന്ന് ഒരു പത്രപ്രവർത്തകന് നൽകിയ അഭിമുഖം വായിച്ചപ്പോൾ വീണ്ടും വീണ്ടും ഒരുപാട് സംശയങ്ങൾ ഉയരുകയാണ്.
ആത്യന്തികമായി എന്തിന് ആ മനുഷ്യനെ കൊന്നു എന്ന് തന്നെയാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടത്.
യമൻ തലസ്ഥാനമായ സനയിൽ ഒരു ക്ലിനിക്കിലായിരുന്നു അവർക്ക് ജോലി. മൂന്നു വർഷം ജോലി ചെയ്ത ശേഷം 2011 ൽ നാട്ടിൽ തിരികെയെത്തി വിവാഹം കഴിച്ചു. ഭർത്താവും ഒന്നിച്ചു 2012 ഇൽ വീണ്ടും യമനിൽ എത്തി.
ഭർത്താവ് വെൽഡിങ് ജോലിയും നിമിഷ പ്രിയ നഴ്സ് ആയും ജോലി തുടർന്നു. ഇതിനിടെയാണ് ക്ലിനിക്കിൽ ചികിത്സക്ക് വന്നിരുന്ന പരിചയക്കാരൻ ആയ തലാൽ അബ്ദു മഹ്ദി എന്ന യെമൻ യുവാവുമായി ഒരു ക്ലിനിക്ക് തുടങ്ങുന്ന കാര്യം നിമിഷ പ്രിയ സംസാരിക്കുന്നത്.
സംശയം 1)
നഴ്സിംഗ് ജോലിയിൽ നിന്ന് ലഭിച്ച മൂന്നുവർഷത്തെ ശമ്പളം. പിന്നെ ഭർത്താവിന്റെ വെൽഡിങ് ജോലി. ഇത് മാത്രം കൈമുതലാക്കിയാണ് നിമിഷപ്രിയ സ്ഥാപനം ആരംഭിക്കുന്നത്....?
ക്ലിനിക്ക് തുടങ്ങാൻ അദ്ദേഹം തയ്യാറാണ് എന്ന് പറഞ്ഞതോടെ നിമിഷ പ്രിയയും ഭർത്താവും പണം സമാഹരിക്കാൻ നാട്ടിൽ വരാൻ തീരുമാനിച്ചു. യമനി പൗരനും പെൺ സുഹൃത്തും ഇവരുടെ കൂടെ കേരളം കാണാൻ എത്തി.
സംശയം 2 )
യമൻ പോലുള്ള ഒരു രാജ്യത്ത് ഒരു മെഡിക്കൽ ക്ലിനിക് ആരംഭിക്കണമെങ്കിൽ എത്ര പണം ആവശ്യമാണ്..?
നാട്ടിൽ മികച്ച സാമ്പത്തിക ശേഷിയില്ലാത്ത നിമിഷപ്രിയയും ഭർത്താവും എത്ര പണമാണ് ക്ലിനിക്കിനു വേണ്ടി ഓഫർ ചെയ്തത്..? എത്ര പണമാണ് നിമിഷപ്രിയ നൽകിയത്.?
നിമിഷ പ്രിയ യമൻ പൗരന്റെ കൂടെ തിരികെ പോകുമ്പോൾ അവരുടെ ഭർത്താവ് ബാക്കി പണം സംഘടിപ്പിക്കാൻ നാട്ടിൽ തങ്ങി.
യമനിൽ എത്തി തലാലും ആയി പുതിയ ക്ലിനിക്ക് തുടങ്ങി.
സംശയം 3)
നിമിഷപ്രിയയുടെയും ഭർത്താവിന്റെയും പണം ലഭിക്കുന്നതിന് മുന്നേ തന്നെ തലാൽ ക്ലിനിക് ആരംഭിച്ചു. അപ്പോൾ പൂർണ്ണമായും അദ്ദേഹത്തിന്റെ മുടക്ക് മുതലിലാണ് സ്ഥാപനം ആരംഭിച്ചത് എന്നതല്ലേ മനസ്സിലാവുന്നത്.?
സംശയം 4 )
അതിനിടെ പഴയ ക്ലിനിക്ക് ഉടമ വഴക്കിനു വന്നപ്പോൾ അയാൾക്ക് ഈ ക്ലിനിക്കിൽ 33% ഷെയർ നൽകി എന്നാണ് തലാൽ പറഞ്ഞത്. 67% ഷെയർ തലാൽ സ്വന്തം പേരിൽ എഴുതി എന്നാണ് നിമിഷപ്രിയയുടെ വാദം. പക്ഷേ ഇതിന്റെ മറുവാദം നമ്മൾ ആരും കേട്ടിട്ടില്ല അറിഞ്ഞിട്ടുമില്ല. അതുകൊണ്ടുതന്നെ ഈ വാദത്തിലും സംശയം നിഴലിക്കുന്നു.
സംശയം 5 )
തലാൽ മയക്കു മരുന്നിനു അടിമ ആണെന്നും മറ്റു സ്ത്രീകളും ആയി ബന്ധം ഉണ്ടെന്നും നിമിഷ പ്രിയ അറിയുന്നു. ക്ലിനിക്കിന്റെ വരുമാനം മുഴുവൻ തലാൽ കൊണ്ട് പോകുന്നതും ആയി ബന്ധപ്പെട്ടു ഇവർ തമ്മിൽ വഴക്ക് ഉണ്ടാകുന്നു. ഇക്കാര്യം ക്ലിനിക്ക് മാനേജരോട് പറഞ്ഞപ്പോൾ നിങ്ങൾ ഭാര്യാ ഭർത്താക്കൻമാർ അല്ലേ പിന്നെ എന്താണ് പ്രശ്നം എന്ന് അയാൾ ചോദിക്കുന്നു.
ഈ പറയുന്ന പോലെ തലാൽ ഒരു അസാന്മാർഗിക വ്യക്തിത്വം ആണെങ്കിൽ, വിശ്വാസ വഞ്ചന കാണിച്ചു എങ്കിൽ സ്ഥാപനത്തിൽ സാമ്പത്തിക തിരുമറി നടത്തി എങ്കിൽ, വ്യവസ്ഥാപിതമായ മാർഗങ്ങളിലൂടെ അതിനെതിരെ എന്തുകൊണ്ട് നിയമ നടപടികൾ സ്വീകരിച്ചില്ല..?
യമനിലെ നിയമസ്ഥാപനങ്ങളെ സമീപിക്കാനുള്ള ബുദ്ധിമുട്ടായിരുന്നു എങ്കിൽ എന്തുകൊണ്ട് ഇന്ത്യൻ എംബസിയിൽ പരാതി നൽകിയില്ല.?
സംശയം 6)
കേരളത്തിൽ പോയി നിമിഷ പ്രിയയെ വിവാഹം ചെയ്തു എന്ന് തലാൽ അവിടെ എല്ലാവരോടും പറഞ്ഞിരുന്നു. വിവാഹ തട്ടിപ്പ് നടന്നു എന്ന് പോലീസിൽ പരാതി കൊടുത്തു. അതോടെ രണ്ടു പേരും 16 ദിവസം ജയിലിൽ ആയി. ജയിലിൽ വച്ചു തലാൽ വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കി. നാട്ടിൽ വന്നപ്പോൾ ഒരുമിച്ചു എടുത്ത ഫോട്ടോകളും നിമിഷ പ്രിയയുടെ വിവാഹ ഫോട്ടോ എഡിറ്റ് ചെയ്തു തലാലിന്റെ ഫോട്ടോ വച്ചു വ്യാജ വിവാഹ ഫോട്ടോ ഉണ്ടാക്കി നിമിഷ പ്രിയ തലാലിന്റെ ഭാര്യ ആണെന്ന കോടതി ഉത്തരവ് സംഘടിപ്പിച്ചു.
യമൻ പോലുള്ള ഒരു രാജ്യത്ത് അവിടെയുള്ള ഇസ്ലാമിക കോടതിയിൽ രണ്ടുപേരും ഒരുമിച്ചിരിക്കുന്ന ഒരു ഫോട്ടോ കാണിച്ചു കൊടുത്താൽ ഭാര്യ ഭർത്താക്കന്മാരാണെന്ന് സർട്ടിഫൈ ചെയ്തു കൊടുത്തു എന്ന് പറയുന്നത് എത്രത്തോളം പരിഹാസ്യമാണ്.
സംശയം 7)
തലാലിന്റെ ജ്യേഷ്ടന്റെ വീട്ടിൽ പോയി നിമിഷ പ്രിയ തർക്കിച്ചപ്പോൾ അവർ നിർബന്ധിച്ച് വിവാഹച്ചടങ്ങ് പോലെ നടത്തി. അങ്ങിനെ തലാലിന്റെ കൂടെ താമസിക്കേണ്ടി വന്നു. പാസ്പോർട്ട് അയാൾ എടുത്തു മാറ്റി. പ്രകൃതി വിരുദ്ധ പീഡനത്തിനും കൂട്ടുകാരും ആയി ലൈംഗിക ബന്ധത്തിനും നിർബന്ധിച്ചു. കത്തി കൊണ്ട് മുറിവേല്പിച്ചു. കൊടിയ മർദ്ദനം നടത്തി.
ഇത്രയും കാര്യങ്ങൾ നടന്നിട്ടും എന്തുകൊണ്ട് എവിടെയും ഒരു പരാതി നൽകിയില്ല. യമനിൽ നിയമ നടപടികൾ സ്വീകരിക്കാനുള്ള ബുദ്ധിമുട്ടുണ്ടായിരുന്നു എങ്കിൽ എന്തുകൊണ്ട് ഇന്ത്യ ഗവൺമെന്റിനെയോ കേരള ഗവൺമെന്റിനെയോ നാട്ടിലുള്ള കുടുംബത്തെയോ അറിയിച്ചില്ല.?
സംശയം 8 )
ഇതിനിടെ ജയിൽ ഉദ്യോഗസ്ഥൻ ആയ ഒരാളും ആയി പരിചയത്തിൽ ആകുന്നു. തലാലിനെ അനസ്തേഷ്യ നൽകി ബോധം കെടുത്തി നൽകിയാൽ വാഹനവുമായി വന്ന് എവിടെ എങ്കിലും കൊണ്ടു പോയി ദേഹോപദ്രവം ഏൽപിച്ചു ഭാര്യയല്ല എന്ന് എഴുതി വാങ്ങി പാസ്പോർട്ട് തിരികെ വാങ്ങി തരാം എന്ന് അയാൾ വാഗ്ദാനം ചെയ്യുന്നു.
യമൻ പോലുള്ള ഒരു രാജ്യത്ത് സർക്കാർ ഉദ്യോഗസ്ഥനായി ഉന്നതസ്ഥാനത്ത് ഇരിക്കുന്ന ഒരു ഉദ്യോഗസ്ഥൻ, ഈ രീതിയിലുള്ള ഒരു വാഗ്ദാനം ഒരു വിദേശി വനിതക്ക് നൽകുമെന്ന് ഒറ്റയടിക്ക് വിശ്വസിക്കാൻ വയ്യ. തലാലിന്റെ കഥകഴിച്ച് മറ്റൊരു യമിനി പൗരനുമായി ചേർന്ന് ഈ സ്ഥാപനം അടിച്ചു മാറ്റാനുള്ള മറ്റൊരു കുനിഷ്ട് ബുദ്ധി ആയിരുന്നില്ലേ ഇത് എന്ന് സംശയിച്ചാൽ കുറ്റം പറയാൻ ആവുമോ.?
സംശയം 9 )
ഇതിനിടെ തലാലിനു യൂറിൻ ഇൻഫെക്ഷൻ വന്നു. മരുന്ന് ആണെന്ന മട്ടിൽ അനസ്തേഷ്യക്ക് ഉള്ള മരുന്ന് കുത്തി വച്ചു. ഒരു ഡോസ് ഏൽക്കാത്തത് കൊണ്ട് രണ്ടാമതും കുത്തി വച്ചു. ഇയാൾ ഉച്ചത്തിൽ നിലവിളിച്ചു താഴെ വീണു. ബോധം കെട്ടു പോയി. പൾസ് നോക്കിയപ്പോൾ ഇല്ലെന്നു മനസിലായി.
ഇതു കണ്ട് ഭയന്നു പോയി. എന്തു ചെയ്യണമെന്ന് അറിയാതെയായി. അപ്പോഴാണ് പിരിമുറുക്കം കുറയ്ക്കാനുള്ള രണ്ട് ഡോസ് മരുന്ന് കഴിച്ചു. അർദ്ധ ബോധാവസ്ഥയിൽ ആയി. മാനസിക നില തകരാറിൽ ആയി. താഴെ താമസിച്ച ഹനാൻ എന്ന യമനി നേഴ്‌സിനെ വിളിച്ചു.
അദ്ദേഹത്തിന്റെ മൃതദേഹം ദൂരെ എവിടെയെങ്കിലും കൊണ്ടുപോയി ഒളിപ്പിക്കാനായിരുന്നു പരിപാടി. സംഗതി അറിഞ്ഞതോടെ സഹായിക്കാം എന്ന് പറഞ്ഞ ജയിൽ ഉദ്യോഗസ്ഥർ പിൻവാങ്ങി. അതോടെ ഹനാന് തോന്നിയ ബുദ്ധിയാണ് മൃതദേഹം കഷ്ണങ്ങൾ ആക്കി വാട്ടർ ടാങ്കിൽ ഉളിപ്പിക്കാം എന്നത്.
ഈ കഥ സാമാന്യ ബുദ്ധി വെച്ച് വിശ്വസിക്കാൻ ഇച്ചിരി പ്രയാസം ഉണ്ട്.
രണ്ട് സ്ത്രീകൾ മാത്രം ഇതെല്ലാം ചെയ്തു എന്ന് വിശ്വസിക്കാൻ ആവുന്നില്ല.
ഇവിടെ നിന്നും നിമിഷ പ്രിയ മാരിഫ് എന്ന സ്ഥലത്ത് പോയി ഒളിക്കുന്നു. മൂന്ന് ദിവസം കഴിഞ്ഞു മൃതദേഹത്തിൽ നിന്നും വാസന വരുന്നു. ഹനാൻ അറസ്റ്റിൽ ആകുന്നു. നിമിഷ പ്രിയയും അറസ്റ്റിൽ ആകുന്നു. 2017 ഇൽ ആണ് ഈ സംഭവം.
നിമിഷ പ്രിയ പറഞ്ഞത് വച്ചു നോക്കിയാൽ പോലും അവർ കൊല നടത്തി എന്ന് മാത്രമല്ല മൃതദേഹം കഷ്ണങ്ങൾ ആയി മുറിച്ചു തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു എന്ന് സന്മതിച്ചിട്ടുണ്ട്. ലോകത്തിൽ ഏതൊരു രാജ്യത്തും ഇതിനു കടുത്ത ശിക്ഷ തന്നെ കിട്ടും. അമേരിക്കയിലോ, യൂറോപ്പിലോ ആയിരുന്നു എങ്കിൽ ഇങ്ങനെ ഒരു കുറ്റം ചെയ്ത ആൾ ജീവിത കാലം മുഴുവൻ ജയിലിൽ കിടന്നേനെ.
സംശയം 10)
ഇതിൽ തന്നെ ഇവർ പറഞ്ഞത് പോലെ ഒരു വിവാഹം ഇസ്ലാമിൽ നടക്കുമോ എന്ന് സംശയം ആണ്. ഇസ്ലാമിൽ വിവാഹം നടക്കണം എങ്കിൽ പെൺകുട്ടിയുടെ പിതാവ് അല്ലെങ്കിൽ ആ പദവി ഉള്ള ആൾ ആണ് നിക്കാഹ് ചെയ്തു നൽകേണ്ടത്. അമുസ്ലിങ്ങളെ വിവാഹം ചെയ്യാനും വകുപ്പ് ഇല്ല. അവർ മതം മാറിയാൽ മാത്രമേ വിവാഹം നടക്കൂ. തലാലിന്റെ സഹോദരന്റെ വീട്ടിൽ പോയി പ്രശ്നം ആക്കിയപ്പോൾ അവർ നിർബന്ധിച്ചു വിവാഹം പോലെ ഒരു ചടങ്ങ് നടത്തി എന്നാണ് നിമിഷ പ്രിയ പറഞ്ഞത്. സത്യത്തിൽ ഇസ്ലാമിൽ വിവാഹത്തിന് സ്ത്രീ പങ്കെടുക്കുന്ന ചടങ്ങ് തന്നെ ഇല്ല എന്നതാണ് വസ്തുത. സ്ത്രീക്ക് കൂടെ റോൾ വേണം എന്നാണ് പുരോഗമന ചിന്ത ഉള്ളവർ പറയുന്നത്. അപ്പോൾ നിമിഷ പ്രിയ പറയുന്ന ചടങ്ങ് എന്താണോ എന്തോ..
സംശയം 11)
എംബസിയിൽ പോകുന്നു, ഭർത്താവിന്റെ വീട്ടിൽ പോകുന്നു, ജയിൽ ഉദ്യോഗസ്ഥനും ആയി പരിചയപ്പെടുന്നു. ഇങ്ങനെ അവർക്ക് പുറത്ത് പോകാനും മറ്റും ധാരാളം അവസരം ലഭിച്ചിട്ടുണ്ട്.
ഇത്രയും അവസരങ്ങൾ ഉണ്ടായിട്ടും എന്തുകൊണ്ട് തലാലിന്റെ കീഴിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചില്ല..?
ഇനി രക്ഷപ്പെടാൻ പാസ്പോർട്ട് ആയിരുന്നു തടസ്സമെങ്കിൽ വിദേശത്ത് ഉള്ളവരുടെ സ്പോൺസർ പാസ്പോർട്ട് നൽകാതെ ഇരുന്നാൽ എമർജൻസി പാസ്പോർട്ട് ഇഷ്യൂ ചെയ്യാൻ എംബസിക്ക് ഒരു തടസ്സവും ഇല്ല. അതിനുവേണ്ടി എന്തുകൊണ്ട് എംബസിയെ സമീപിച്ചില്ല.?
സംശയം 11)
വളരെ കണക്ക് കൂട്ടി ചെയ്ത കൊല, അത് കഴിഞ്ഞു മൃതദേഹം ചെറിയ കഷ്ണങ്ങൾ ആക്കി മുറിക്കൽ, അതിനായി മറ്റു സഹായികളെ കൂട്ട് പിടിക്കൽ, അതിനു ശേഷം രക്ഷപ്പെടാൻ ഉള്ള ശ്രമം. ഇതെല്ലാം കാണിക്കുന്നത് നിമിഷ പ്രിയ കടുത്ത കുറ്റം ചെയ്തു എന്ന് തന്നെയാണ്.
സംശയം 12)
വധ ശിക്ഷ പാടില്ല എന്ന് ലോകം മുഴുവൻ ഉള്ള പുരോഗമന ചിന്തകരും, സാമൂഹിക ഗവേഷകരും ആവശ്യപ്പെടുന്ന ലോക സാഹചര്യത്തിൽ നിമിഷ പ്രിയയുടെ വധശിക്ഷയും ഒഴിവാക്കപ്പെടേണ്ട കാര്യം ആണ്.
നിമിഷ പ്രിയയുടെ കേസിൽ സഹ കുറ്റവാളിയായ യമനി യുവതി ഹനാൻ ജീവ പര്യന്തം ജയിൽ ശിക്ഷ അനുഭവിക്കുകയാണ്. കേസിലെ മറ്റൊരു പ്രതിയെ കിട്ടിയിട്ടും ഇല്ല. ഒരു കേസിൽ മുഖ്യ കുറ്റവാളി ജയിൽ മോചനം നേടുകയും സഹായിച്ച രണ്ടാം പ്രതി ജീവിത കാലം ജയിലിൽ കഴിയുകയും ചെയ്യുമോ?
സംശയം 13)
കൊല്ലപ്പെട്ട വ്യക്തി ഒരു വിദേശിയാണ്.
ഞങ്ങൾക്ക് ഞങ്ങളുടെ നിമിഷ പ്രിയയുടെ മോചനം കാര്യം മാത്രം ആലോചിച്ചാൽ മതി, അവർക്ക് നീതി കിട്ടണം, അവരാണ് ഇര എന്ന മട്ടിൽ ഇന്ത്യൻ മാധ്യമങ്ങൾ പ്രത്യേകിച്ച് കേരളത്തിലെ മാധ്യമങ്ങൾ നടത്തിയ ഓവർ ആക്ടിവിറ്റീസ് യമനിൽ അടക്കം ജനങ്ങൾക്കിടയിൽ വളരെ വലിയ പ്രതിഷേധത്തിന് ഇടയാക്കി എന്നതും ഒരു വസ്തുതയാണ്. അതും നിമിഷപ് പ്രിയയുടെ മോചനത്തിന് തടസ്സമാകുന്നു എന്നതും ഒരു അപ്രിയ സത്യമല്ലേ..?
എന്തായാലും, ഒരു ജീവന്റെ വില എന്താണെന്ന് തലാലിന്റെ കുടുംബം ഇന്ന് അനുഭവിച്ചറിയുന്നുണ്ട്. ആ അനുഭവത്തിൽ നിന്ന്, നിമിഷ പ്രിയയുടെ ജീവനും ജീവിതവും തിരിച്ചു തിരിച്ചുനൽകാൻ അവർക്ക് മനസ്സ് ഉണ്ടാവട്ടെ എന്ന് മാത്രം പ്രാർത്ഥിക്കുന്നു. ആ കുഞ്ഞിന്റെയും അമ്മയുടെയും കാര്യം ഓർത്തു മാത്രം......!!
➖➖➖➖