09/18/2025
രക്ഷാനഷ്ടവാദങ്ങൾ (3)
Argument of loosing Salvation
രക്ഷ നഷ്ടപ്രമേയം മുഖവുര 3
Arguments aginst Eternal Security
EvgESThomas
രക്ഷ എന്നാൽ ശിക്ഷാവിധിയിൽ നിന്നുള്ള വിടുതലാണ്.അതിന്റെ അർഥം വെള്ളസിംഹാസനവും നിത്യ നരകവും ഒഴിവായി.പിന്നീടും രക്ഷനഷ്ടപ്പെടും എന്ന് പറയുന്നത് തിരുവെഴുത്തിനു വിരോധമാണ്.
രക്ഷിക്കപ്പെടുമ്പോൾ പുതിയ സൃഷ്‌ടിയാകുന്നു,ക്രിസ്തുവിൽ മറയുന്നു,ജീവനായ ക്രിസ്തുവിന്റെ വീണ്ടും വരവിനായി കാത്തിരിക്കുന്നു.
"ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു."
"നിങ്ങൾ മരിച്ചു നിങ്ങളുടെ ജീവൻ ക്രിസ്തുവിനോടുകൂടെ ദൈവത്തിൽ മറഞ്ഞിരിക്കുന്നു.
നമ്മുടെ ജീവനായ ക്രിസ്തു വെളിപ്പെടുമ്പോൾ നിങ്ങളും അവനോടുകൂടെ തേജസ്സിൽ വെളിപ്പെടും."
"നാം ഉണർന്നിരുന്നാലും ഉറങ്ങിയാലും തന്നോടുകൂടെ ജീവിക്കേണ്ടതിന്നു നമുക്കു വേണ്ടി മരിച്ച നമ്മുടെ കർത്താവായ യേശുക്രിസ്തുമൂലം രക്ഷയെ പ്രാപിപ്പാനത്രേ നിയമിച്ചിരിക്കുന്നതു."
"ജീവിക്കുന്നു എങ്കിൽ നാം കർത്താവിന്നായി ജീവിക്കുന്നു; മരിക്കുന്നു എങ്കിൽ കർത്താവിന്നായി മരിക്കുന്നു; അതുകൊണ്ടു ജീവിക്കുന്നു എങ്കിലും മരിക്കുന്നു എങ്കിലും നാം കർത്താവിന്നുള്ളവർ തന്നേ."
രക്ഷിക്കപ്പെട്ടവൻ തെറ്റുചെയ്താൽ നിത്യ നരകമല്ല നൽകുന്നത്(കാറ്റാക്രീമ)മറിച്ചു ബാലശിക്ഷയാണ് നൽകുന്നത്(ക്രീമ).ഈ ബാലശിക്ഷയിൽ ശരീര മരണം വരെ സംഭവിക്കാം.
"മനുഷ്യൻ തന്നെത്താൻ ശോധന ചെയ്തിട്ടുവേണം ഈ അപ്പം തിന്നുകയും പാനപാത്രത്തിൽനിന്നു കുടിക്കയും ചെയ്‍വാൻ.
തിന്നുകയും കുടിക്കയും ചെയ്യുന്നവൻ ശരീരത്തെ വിവേചിക്കാഞ്ഞാൽ തനിക്കു ശിക്ഷാവിധി തിന്നുകയും കുടിക്കയും ചെയ്യുന്നു.
ഇതുഹേതുവായി നിങ്ങളിൽ പലരും ബലഹീനരും രോഗികളും ആകുന്നു; അനേകരും നിദ്രകൊള്ളുന്നു.
നാം നമ്മെത്തന്നേ വിധിച്ചാൽ വിധിക്കപ്പെടുകയില്ല.
വിധിക്കപ്പെടുന്നു എങ്കിലോ നാം ലോകത്തോടുകൂടെ ശിക്ഷാവിധിയിൽ അകപ്പെടാതിരിക്കേണ്ടതിന്നു കർത്താവു നമ്മെ ബാലശിക്ഷ കഴിക്കയാകുന്നു."
നാമെല്ലാവരും രൂപാന്തരപ്പെടും എന്ന് പൗലോസ് ശ്ലീഹ കൊരിന്ത്യരോടു പറയുമ്പോൾ ആ "നാമെല്ലാവരും"ആരൊക്കെ എന്ന് ചിന്തിക്കണം.ഭിന്നതക്കാർ,അപ്പന്റെ ഭാര്യയെ വെച്ചുകൊണ്ടിരിക്കുന്നവൻ,കോടതിവ്യവഹാരത്തിലിരിക്കുന്നവർ,വിവാഹ മോചനക്കാർ,വിഗ്രഹാർപ്പണം തിന്നുന്നവർ,കൃപാവരം വേണ്ടുന്നവിധത്തിൽ ഉപയോഗിക്കാത്തവർ,പുനരുത്ഥാനം ഇല്ലെന്നു പറയുന്നവർ എല്ലാവരെയും കൂട്ടിയാണ് നാമെല്ലാവരും എന്ന് പറയുന്നത്.അനുതാപഹൃദയത്തോടെ ഏറ്റുപറഞ്ഞു ഉപേക്ഷിച്ചാൽ കർത്താവു ക്ഷമിക്കും,പക്ഷെ പാപത്തിൽ തുടരാൻ പറ്റില്ല.
"ഞാൻ ഒരു മർമ്മം നിങ്ങളോടു പറയാം:
നാം എല്ലാവരും നിദ്രകൊള്ളുകയില്ല; എന്നാൽ അന്ത്യകാഹളനാദത്തിങ്കൽ പെട്ടെന്നു കണ്ണിമെക്കുന്നിടയിൽ നാം എല്ലാവരും രൂപാന്തരപ്പെടും. കാഹളം ധ്വനിക്കും, മരിച്ചവർ അക്ഷയരായി ഉയിർക്കുകയും നാം രൂപാന്തരപ്പെടുകയും ചെയ്യും".
വ്യഭിചാരികളോട് അതേറ്റു പറഞ്ഞു എന്നെന്നേക്കുമായി ഉപേക്ഷിച്ചാൽ കർത്താവു ക്ഷമിക്കും,പക്ഷെ വെള്ള ഉടുപ്പ് ലഭിക്കാത്തതിനാൽ അതൊരു ലജ്ജാക്കുകാരണമാകും.
"എങ്കിലും ഉടുപ്പു മലിനമാകാത്ത കുറേ പേർ സർദ്ദിസിൽ നിനക്കുണ്ടു.
അവർ യോഗ്യന്മാരാകയാൽ വെള്ളധരിച്ചുംകൊണ്ടു എന്നോടുകൂടെ നടക്കും. ജയിക്കുന്നവൻ വെള്ളയുടുപ്പു ധരിക്കും; അവന്റെ പേർ ഞാൻ ജീവപുസ്തകത്തിൽനിന്നു മാച്ചുകളയാതെ എന്റെ പിതാവിന്റെ സന്നിധിയിലും അവന്റെ ദൂതന്മാരുടെ മുമ്പിലും അവന്റെ പേർ ഏറ്റുപറയും."
പ്രശസ്ത ബൈബിൾ ഉപദേഷ്ടവായ സുവിശേഷകൻ ഇ.സ്.തോമസ് ഈ പഠന പരമ്പര കൈകാര്യം ചെയ്യുന്നു.പുതിയനിയമ സഭയുടെഎല്ലാ ഉപദേശ വിഷയങ്ങളും തുടർന്നുള്ള എപ്പിസോഡുകളിൽ കേൾക്കാം...
കേൾക്കു...അനേകരിലേക്കു ഈ സത്യഉപദേശം എത്തിക്കൂ ...
നിങ്ങൾക്കുള്ള സംശയങ്ങൾ ..
Evg E .S .Thomas +919995715708
വിശദാംശങ്ങളിലേക്കു പ്രവേശിച്ചാലും...